Kerala

തമിഴ്നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ച 19 പേരും മലയാളികളാണ്. 15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരതരമാണെന്നാണ് വിവരം. 48 പേരുമായി ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്.

കൊച്ചിയില്‍ നിന്ന് സേലത്തേക്കു പോയ എറണാകുളം റജിസ്ട്രേഷന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ടൈലുകളുമായി ഇന്നലെ രാത്രിയാണ് ലോറി സേലത്തേക്ക് തിരിച്ചത്. മരിച്ചവരിൽ ഭുരിഭാഗവും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്‍ക്ക് നേരിയ പരുക്കളോടെ രക്ഷപ്പെട്ടു. ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ലോറി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽ മരിച്ചവർ-

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എംസി മാത്യു (30) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കിരൺ കുമാർ എം.എസ് (33), കെ.ഡി. യേശുദാസ് (40) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചു. . ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

കോയമ്പത്തൂര്‍ അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാർ
അതിനിടെ, കോയമ്പത്തൂരിലെ അപകടത്തിൽ പ്രധാനന്ത്രി നരേന്ദ്രമോദി അപലപിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. ‌പരിക്ക് പറ്റിയവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിൽസാ ചിലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഇവരെ നാട്ടിലെത്തിച്ച് ചികിൽസിക്കാനാണ് ശ്രമിക്കുന്നത്. പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പുലർച്ചെ മൂന്നേകാലോടെയായിരുന്നു അപകടം ഉണ്ടായത്.

അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ അഞ്ച് പേരുടെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിഇന്ന് വൈകിട്ടോടെ തന്നെ പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി നാല് മണിക്ക് ശേഷവും നടപടികൾ തുടരും. മന്ത്രി വി എസ് സുനിൽകുമാറാണ് പോസ്റ്റ്‍മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നത്. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.‌

വിനയം കൊണ്ടും ലാളിത്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരം കൂടിയാണ് പ്രണവ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോ ഇതിന്റെ തെളിവാണ്.

ചെന്നൈ വിമാനത്താവളത്തിൽ വലിയ ക്യാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം നടന്നുപോകുന്ന പ്രണവിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുക്കുകയായിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ.പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

അശ്ലീല സൈറ്റിൽ തന്റെ സെൽഫി ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതിൽ രോഷവുമായി നടൻ ഉണ്ണി മുകുന്ദൻ. ചെറി എന്ന പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ ഇനി സെൽഫികൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയെന്ന് ഉണ്ണി പറയുന്നു. ‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’

ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു.

ഇതിനുമുൻപും സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾക്കെതിരെ താരം രംഗത്തുവന്നിട്ടുണ്ട്. നടന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്.

 

ഭാര്യയുടെ അമിത വൃത്തി അസഹനീയമായി. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. ഭാര്യ പുട്ടമണിയെ (38) വെട്ടികൊലപ്പെടുത്തിയ ശേഷം ശാന്തമൂർത്തി (40) തൂങ്ങിമരിക്കുകയായിരുന്നു. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.

പുട്ടമണിയുടെ അമിത വൃത്തി പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. കുട്ടികളെ ദിവസത്തിൽ 10 തവണയെങ്കിലും കുളിപ്പിക്കും. മറ്റൊരുടെയെങ്കിലും വീട്ടിൽ പോയാലോ ആരെയെങ്കിലും സ്പർശിച്ചാലോ കുളിച്ചതിന് ശേഷമേ വീട്ടിൽ കയറാൻ ശാന്തമൂർത്തിയേയും അനുവദിച്ചിരുന്നുള്ളൂ. കറൻസി നോട്ടുകൾ പോലും കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്.

അന്യമതത്തിലോ ജാതിയിലോപെട്ടവർ വീട്ടിൽ പ്രവേശിക്കുന്നത് പുട്ടമണി വിലക്കിയിരുന്നു. അമിതവൃത്തിയോടൊപ്പം കടുത്ത അന്ധവിശ്വാസവും ഇവർ പുലർത്തി. അയൽവാസികൾ പോലും ഇവരുടെ വീട്ടിൽ കയറാൻ ഭയപ്പെട്ടിരുന്നു. പലപ്പോഴും ഭാര്യയുടെ ഈ സ്വഭാവം ശാന്തമൂർത്തിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫാം ഹൗസിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ശാന്തമൂർത്തി പുട്ടമണിയെ വെട്ടികൊലപ്പെടുത്തി. തുടർന്ന് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.

കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരണം 20 ആയി. ഇനിയും മരണസംഖ്യ ഉയരാം. പലരുടെയും നില ഗുരുതരമാണ്. അതേസമയം, അപകടത്തിന് കാരണമായ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ് കീഴടങ്ങി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.

മന്ത്രിമാരായ എകെ ശശീന്ദ്രനും വിഎസ് സുനില്‍ കുമാറും തിരിപ്പൂരിലേക്ക് യാത്രതിരിച്ചു. 25പേര്‍ പരിക്കുകളോടെ ആശുപത്രിയിലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അവിടെ എത്തിയശേഷമേ മറ്റ് വിവരങ്ങള്‍ പരിശോധിക്കാന്‍ പറ്റുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തമിഴ്‌നാട് സര്‍ക്കാരുമായും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് സ്വദേശികളാണ് കൂടുതലും. തൃശൂര്‍, എറണാകുളം, വാളയാര്‍ സ്വദേശികളും മരിച്ചവരില്‍ ഉണ്ട്.

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൻറെ പിന്നിൽനിന്നു മൂന്നാമത്തെ നിലയിലാണ് രാമചന്ദ്ര മേനോൻ ഇരുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ. “ബ്രേക്ക് ചയ്യാൻ പോലും സാവകാശം കിട്ടിയില്ല, അതിനുമുൻപേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവർക്കും അപകടം പറ്റിയിട്ടുണ്ട്. തൻറെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്ന് തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിർദിശയിൽ നിന്ന് വന്ന വാഹനം പെട്ടന്ന ട്രക്ക് മാറി ഇടിച്ചു കയറുകയായിരുന്നു.”

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതാണ്:

പാലക്കാട് ഡിപിഒയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9447655223, 0491 2536688

കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ 9495099910

കേരളാ പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്!ലൈന്‍ നമ്പര്‍ 7708331194

മരിച്ചവരുടെ വിവരങ്ങള്‍:
കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവും സ്ഥിരീകരിക്കുന്നു.

രാഗേഷ് (35) പാലക്കാട്
ജിസ്‌മോന്‍ ഷാജു (24) തുറവൂര്‍
3.നസീഫ് മുഹമ്മദ് അലി (24) തൃശ്ശൂര്‍,
ബൈജു (47) അറക്കുന്നം കെഎസ്ആര്‍ടിസി ജീവനക്കാരന്‍
ഐശ്വര്യ (28) അശ്വിന്‍)
ഇഗ്‌നി റാഫേല്‍ (39) തൃശ്ശൂര്‍
കിരണ്‍ കുമാര്‍ (33)
ഹനീഷ് (25) തൃശ്ശൂര്‍
ശിവകുമാര്‍ (35) ഒറ്റപ്പാലം
ഗിരീഷ് (29) എറണാകുളം കെഎസ്ആര്‍ടിസി ജീവനക്കാരന്‍
റോസ്ലി(പാലക്കാട്

തമിഴ്നാട് അവിനാശിയില്‍ കെഎസ്ആർടിസി ബസില്‍ ലോറി ഇടിച്ച് 19 മലയാളികൾ മരിച്ചു. ബെംഗളൂരു–കൊച്ചി ബസിലുണ്ടായിരുന്നത് 48 പേരാണ്. ഇതിൽ 42 പേരും മലയാളികള്‍ ആയിരുന്നു. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം . തൃശൂര്‍, എറണാകുളം, പാലക്കാട് സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറി

തൃശൂര്‍ സ്വദേശികളായ വിനോദ് (42), ക്രിസ്റ്റഫര്‍ (25), റഹീം, നിവിന്‍ ബേബി, പാലക്കാട് സ്വദേശി സോന സണ്ണി, രാജേഷ് (35), ജിഷിമോന്‍ ഷാജു(24), നസീഫ് മുഹമ്മദലി (തൃശൂര്‍), ബൈജു (48), ഐശ്വര്യ (28), റോസിലി (61), ഗിരീഷ് (29), ഇഗ്നി റാഫേല്‍ (തൃശൂര്‍), കിരണ്‍ കുമാര്‍ (33), ഹനീഷ് (25), ശിവകുമാര്‍ (35) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതദേഹങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് എറണാകുളത്തുനിന്ന് പോയത് തിങ്കളാഴ്ചയായിരുന്നു. യാത്രക്കാരില്ലാത്തതിനാല്‍ മടക്കം ഒരുദിവസം നീട്ടിയതായിരുന്നു. ബസില്‍ ഇടിച്ചത് കൊച്ചിയില്‍ നിന്ന് സേലത്തേക്കു പോയ ലോറി. ടൈലുകളുമായി പുറപ്പെട്ടത് ഇന്നലെ രാത്രിയാണ്. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി എസ് സുനില്‍ കുമാറും അപകടസ്ഥലത്തെത്തും.

അപകടകാരണത്തെക്കുറിച്ച് ഗതാഗതമന്ത്രി കെഎസ്ആർടിസി എംഡിയോട് റിപ്പോര്‍ട്ട് തേടി. അടിയന്തരസഹായമെത്തിക്കാന്‍ പാലക്കാട് കലക്ടറോട് മുഖ്യമന്ത്രി നിർദേശിച്ചു.

അവിനാശി അപകടം: ബന്ധപ്പെടേണ്ട നമ്പറുകള്‍– ടോള്‍ഫ്രീ നമ്പര്‍ – 0491 2536688, 9447655223 , ജി.ശിവവിക്രം, പാലക്കാട് എസ്.പി – 9497996977

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. 23 പേര്‍ക്ക് പരുക്ക്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവർ. കണ്ടക്ടറും ‍ഡ്രൈവറും മരിച്ചു.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് എറണാകുളത്തുനിന്ന് പോയത് തിങ്കളാഴ്ചയായിരുന്നു. യാത്രക്കാരില്ലാത്തതിനാല്‍ മടക്കം ഒരുദിവസം നീട്ടിയതായിരുന്നു. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. എറണാകുളം റജിസ്ട്രേഷന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടകാരണം അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

 

 

റാമെര്‍ലാ വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആറായിരത്തിലേറെ താറാവുകള്‍ ചത്തു. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള താറാവുകളാണ് ചത്തത്.

തിരുവല്ല മഞ്ഞാടി പക്ഷി നിരീക്ഷണകേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റാമെര്‍ലാ വൈറസ് ബാധയാണു താറാവുകള്‍ ചാകാന്‍ കാരണമെന്നു സ്ഥിരീകരിച്ചു. ശേഷിച്ച താറാവുകള്‍ക്ക് എക്‌സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അതു ഫലപ്രദമായില്ലെന്നു താറാവു കര്‍ഷകര്‍ പറയുന്നു.

വേനല്‍ക്കാലമായതിനാല്‍ ദേശാടനക്കിളികളുടെ സാന്നിധ്യം രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. രോഗം മറ്റു സ്ഥലങ്ങളിലേക്കു പടര്‍ന്നാല്‍ പൗള്‍ട്രി മേഖലയ്ക്കു വലിയ തിരിച്ചടിയാകും.

കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്ന ശരണ്യയെ ശപിച്ച് സ്വന്തം അച്ഛന്‍. ഞങ്ങളേയും കൊല്ലില്ലെന്ന് എന്താ ഉറപ്പ്, അവളെ തൂക്കിക്കൊല്ലണമെന്ന് അച്ഛന്‍ വത്സരാജ് പറയുന്നു. വിയാന്റെ കൊഞ്ചിച്ചിരി കണ്ട് കൊതിതീരാത്ത മുത്തശ്ശന്‍ വത്സരാജ്. പ്രിയപ്പെട്ട മകനായിരുന്നു വിയാന്‍.

ആ ക്രൂരതയോട് അതിവൈകാരികമായാണ് വത്സരാജ് പ്രതികരിച്ചത്. പൊന്നുമോനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്നാണ് ശരണ്യയുടെ അച്ഛന്‍ വത്സരാജിന്റെ ആവശ്യം. കുഞ്ഞിനെ കൊന്നവള്‍ നാളെ ഞങ്ങളേയും കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്. അവളെ തൂക്കിക്കൊല്ലാനാണ് തീരുമാനമെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ചേട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് തകര്‍ന്നാണ് ഈ പറയുന്നതെന്നും അച്ഛന്‍.

ഇതു പോലൊരു പെണ്ണ് ഇനി ഈ ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല. അവള്‍ക്ക് എത്രത്തോളം ശിക്ഷ കിട്ടുമോ അത്രത്തോളം കിട്ടട്ടേ. അതിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്. എന്നിട്ടാണ് ഈ ക്രൂരത കാട്ടിയത്. അത്രയും വലിയ ശിക്ഷ കിട്ടണമെന്നും വത്സരാജ് പറയുന്നു.

കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നത്. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഈ സന്ദർഭത്തിൽ നൗഷാദ് എം കെ ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പ് വൈറലാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഓർക്കാപ്പുറത്ത് കടലിന്റെ തണുത്ത കാറ്റേറ്റ
പ്പോഴും അവൻ ഒന്നുടെ ചുരുണ്ടുകൂടിയത്
അമ്മയുടെ മാറിലേക്കാവണം..പാവം..അവന
റിയുനില്ലല്ലോ മാറിലെ ചൂടിൽനിന്ന് തണുത്ത
പ്പാറയിലേക്ക് വലിച്ചെറിയാൻ വെമ്പിനിൽക്കുന്ന
പറയേക്കാൾ കട്ടിയുള്ള അമ്മയുടെ കരളുറപ്പിനെ…

ശക്തിയിൽ പാറയിൽ തല ഇടിച്ച് വേദനിച്ഛ് രക്തമൊലിച്ചുകൊണ്ട് നിലവിളച്ചപ്പോഴും.
രക്ഷക്കായി അവന്റെ കൈകൾ നീണ്ടതും അവന്റെ അമ്മയുടെ നേരെയാവാം..

വാരിക്കോരി എടുക്കുമ്പോഴും വേദനയിലും
അമ്മയെനോക്കി ഒന്ന് ചിരിച്ചിട്ടുണ്ടാവാം അവൻ..
ഇരുട്ടിലും തിളങ്ങിയ അമ്മയുടെ കണ്ണിലെ
ക്രൗര്യമായ തിളക്കം കണ്ടവൻ അവസാനമായി പകച്ചുപോയിട്ടുണ്ടാവാം….

അവസാനത്തെ അവന്റെ നിലവിളിയിൽ
ആർത്തലച്ച കടൽത്തിരപോലും ആർദ്രമായി നിശ്ചലമായിട്ടുണ്ടാവാം..

എങ്ങിനെ കഴിയുന്നു ഒരമ്മക്ക് ജന്മം നൽകിയ കുഞ്ഞിനെ അതും ഇത്രയും പൈശാചികമായി കൊലപ്പെടുത്താൻ..!!! എങ്ങിനെ സാധിക്കുന്നു ..
താരാട്ടുപാടിയ കൈകൾകൊണ്ട് കരിങ്കൽ
പാറയിലേക്ക് വലിച്ചെറിയാൻ മാത്രം ആ മനസ് എങ്ങിനെ ഇത്രമാത്രം മനുഷ്യത്തം മരവിച്ച ഒന്നായിമാറുന്നു ..!! ഇതിനെല്ലാം ഒരു ഉത്തരമേ
ഉളൂ ..മയക്കുമരുന്നിനേക്കാൾ മാരകമായ
മനസിന്റെ തീവ്രവികാരം കാമം ..അതിനു
മുന്നിൽ അമ്മിഞ്ഞ നൽകിയ കുഞ്ഞോ മകനോ മകളോ അച്ഛനോ അമ്മയോ ഒന്നും പെണ്ണിന് ഒരു തടസ്സമല്ല …

നമ്മുക്ക് അരുമല്ലായിരിക്കും എങ്കിലും
ഇതുപോലുള്ള കേൾക്കുമ്പോൾ കൂട
പിറപ്പെന്നപോലെ ഉള്ളു പിടയും കരളു നീറും..
ഓരോ സംഭവവും നടക്കുമ്പോൾ അത് അവസാനത്തേത് ആയിരിക്കണമേയെന്ന് നമ്മൾ മനസുകൊണ്ട് പ്രാർത്ഥിക്കും..പത്രത്തിലൂടെ
യുടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സ്ത്രീകളും
ഇതൊക്കെ കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലോ എന്നുകരുതി ഏറെ വേദനയോടെയാണെങ്കിലും നമ്മൾ സമാധാനിച്ചിരിക്കും ..പക്ഷെ നമ്മൾ എല്ലാം കഴിഞ്ഞെന്ന് അവസാനിക്കുന്നിടത്ത് എല്ലാത്തി
നെയും തട്ടിയെറിഞ്ഞുകൊണ്ട് കാമത്തിന്റെ ഭീകര
രൂപം പൂണ്ട് അവർ പിന്നെയും വരും..നിലക്കാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ പതിയെ ആർത്തലച്ചുവരുന്ന കടൽ തിരമാലയോടൊപ്പം ഇല്ലാതാവും …

ആദരാജ്ഞലികൾ മോനെ …
കാമദാഹമുള്ള ലോകമാണിത്
മാപ്പ്‌ ….മാപ്പ് …

Copyright © . All rights reserved