Latest News

റോമി കുര്യാക്കോസ്

യു കെ: ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകൾ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധർമ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്.

കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ചാനൽ / തെരഞ്ഞെടുപ്പു വേദികളിൽ പടവേട്ടുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ആയി (ZOOM) സംഘടിപ്പിക്കുന്ന ചർച്ച നവംബർ 30 ശനിയാഴ്ച യു കെ സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായിരിക്കും നടത്തുക. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10. 30 വരെയും മിഡിൽ ഈസ്റ്റ്‌ സമയം രാത്രി 7 മണി മുതൽ 9 മണി വരെയായിരിക്കും ചർച്ചയുടെ സമയ ക്രമം.

കെപിസിസി ജനറൽ സെക്രട്ടറിയും ചാനൽ ചർച്ചകളിൽ കോൺഗ്രസ്‌ പാർട്ടിയുടെ മുന്നണി പോരാളിയുമായ ജ്യോതികുമാർ ചാമക്കാല, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഭാരത് ജോടോ – ന്യായ് യാത്രകളിൽ അംഗവുമായിരുന്ന ഷീബ രാമചന്ദ്രൻ, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ പാർട്ടിയുടെ ചർച്ച പാനലുകളിൽ വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ രാജു പി നായർ, എഴുത്തുകാരിയും മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു ചർച്ച വേദികളിൽ അടക്കം എതിരാളികളെ നിഷ്പ്രഭമാക്കിയ യുവ നേതാവ് ഡോ. സോയ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണൽ കോൺഗ്രസ്‌ (എ ഐ പി സി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ് എസ് ലാൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ്‌ നേതാക്കളും ചർച്ചയുടെ ഭാഗമാകും.

കഴിഞ്ഞ കുറേ കാലങ്ങളായി യു ഡി എഎഫ് പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും ഉന്നം വച്ച് ഒരു പറ്റം മുഖ്യധാര മാധ്യമങ്ങളടക്കമുള്ളവർ വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ആളികത്തിച്ച ‘കാഫിർ പ്രയോഗ’വും ഇപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിലെ ‘ട്രോളി പെട്ടി’യും സിപിഎം – ബിജെപി കൂട്ടുകെട്ടിൽ പിറന്ന ആശയമെങ്കിലും, അവ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഈ മാധ്യമങ്ങൾ തന്നെയാണ്. മാധ്യമ ധർമ്മത്തിനെതിരായ ഈ പെരും നുണകൾ അല്പായുസ്സുകളെങ്കിലും ഇത്തരം വാർത്തകൾ വീഴ്ത്തുന്ന കരിനിഴലും പുകമറയും വെളിച്ചത്‌ കൊണ്ടുവരേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണം ഈ ചർച്ചയിലൂടെ സാധ്യമാക്കുന്നതിനുള്ള ശ്രമവും സംഘാടകർ ഈ ചർച്ചയിലൂയിടെ ഉദ്ദേശിക്കുന്നുണ്ട്.

ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓൺലൈൻ (ZOOM) ആയാണ് ചർച്ച സംഘടിപ്പിക്കുന്നത്.

Zoom Link:

https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1

Meeting ID: 890 9747 7985
Passcode: 505009

Date & Time:
30th November 2024

3.00 PM – 5.00 PM (UK Time )
8.30 PM – 10.30 PM (Indian Time)
7.00 PM – 9.00 PM ( Middle East Time)

Please use Hyperlink for Zoom Link

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. പതിനൊന്നാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബർ 30ന് ഉച്ചക്ക് 2:00 മുതൽ കാർഷാൾട്ടൻ ബോയ്സ് സ്പോർട്സ് കോളേജിൽ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു .

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള UK യിലെ തന്നെ പ്രമുഖ സംഗീത പരിപാടികളിൽ ഒന്നാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി പതിനൊന്നാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും. ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –

Rajesh Raman: 07874002934, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬

Date and Time: 30/11/2024 – 2:00 pm onwards

Venue: Carshalton Boys Sports College, Winchcombe Rd, Carshalton SM5 1RW

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള തിയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലര്‍ട്ടില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് നാളെവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരംതൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നാളെ തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടൽ.

അന്വേഷണത്തിന്റെ തുടക്കത്തിൽ, സിറാജ് പരാതിനൽകിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽനിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാൽ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമാതാക്കൾ പരാതിക്കാരന് പണം തിരികെ നൽകിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

40 % ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽനിന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.

ടോം ജോസ് തടിയംപാട്

നാളെ (വെള്ളിയാഴ്ച )ബ്രിട്ടീഷ് പാർലമെന്റിൽ വരുന്ന മരിക്കാൻ സഹായിക്കാൻ അവകാശം കൊടുക്കുന്ന ബില്ലിനെതിരെ മത നേതാക്കൾ നടത്തുന്ന അപരിഷ്കൃതമായ പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ നിങ്ങൾ അറിയണം ഒരിക്കലും രെക്ഷപെടാൻ കഴിയില്ലയെന്നു മെഡിക്കൽ സെയിൻസ് വിധിക്കുന്നതും രോഗി മരിക്കാൻ ഇച്ഛിക്കുന്നതുമായ ഒരു സമയത്തു ഒരു ഹൈക്കോടതി ജഡ്ജി പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വേദന അനുഭവിക്കാതെ വളരെ അഭിമാനത്തോടെ മരിക്കാൻ കഴിയുന്നത് ഇതിനെ എതിർക്കുന്ന മത നേതാക്കളോട് ഒന്നുചോദിക്കട്ടെ ആരാണ് ഈ രോഗം മനുഷ്യന് നൽകുന്നത്? അത് നിങ്ങളുടെ ദൈവം അല്ലെ ?
നെതെർലാണ്ടിൽ 2024 ജൂലൈയിൽ നടന്ന ഒരു സംഭവം വിവരിക്കാം

കിൻ്റർഗാർട്ടനിൽ കണ്ടുമുട്ടിയ ഫ്രൈസ്‌ലാൻഡിൽ നിന്നുള്ള ജാൻ ഫേബറും (70) ഭാര്യ എൽസ് വാൻ ലീനിംഗനും, 71, ആജീവനാന്ത പങ്കാളിത്തം നടത്തി. ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ദമ്പതികൾ വിവാഹിതരായി. എൽസ് പ്രൈമറി സ്കൂൾ അധ്യാപകനായി ജോലിചെയ്തു . ജാൻ കായിക പരിശീലകനായി പ്രവർത്തിച്ചു.

ഭർത്താവു ജാൻ നടുവേദനയുമായി വർഷങ്ങളോളം കഷ്ടപ്പെട്ടു, 2003-ൽ ശസ്ത്രക്രിയയ്ക്ക് ശേഷവും അദ്ദേഹത്തിനു ഒരു പുരോഗതിയും കണ്ടില്ല. അവൻ്റെ വിട്ടുമാറാത്ത വേദന ആത്യന്തികമായി അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയാതെ വന്നു, അവൻ ദയാവധത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചു, തൻ്റെ ശാരീരിക പരിമിതികളുമായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബത്തോട് പറഞ്ഞു.

2022 നവംബറിൽ ഭാര്യ എൽസിന് സാരമായ ഡിമെൻഷ്യ ഉണ്ടെന്ന് കണ്ടെത്തി. “അതോടെ അവർ രണ്ടും ദയാവധത്തെക്കുറിച്ചു ചർച്ച ചെയ്തു . ദമ്പതികൾ ഒടുവിൽ അവർ ദയാവധം തിരഞ്ഞെടുത്തു – ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ. തീരുമാനിച്ചു. 2024 ജൂലൈയിൽ കുടുംബമായി ഭക്ഷണം കഴിച്ചു എല്ലാവരോടും ബൈ പറഞ്ഞു മരണത്തിലേക്ക് പ്രവേശിച്ചു .ഇതിൽ എന്താണ് തെറ്റ് .? ഒട്ടേറെ യുറോപ്യൻ രാജ്യങ്ങൾ ദയാവധം നിയമമാക്കിയിട്ടുണ്ട് 2001 മുതൽ നെതർലണ്ടിൽ ദയാവധം അനുവദനീയമായിരുന്നു

ബ്രിട്ടീഷ് പാർലമെന്റിൽ നാളെ വരുന്ന ബില്ലിന്റെ സംക്ഷിപ്ത രൂപമാണിത് വായിക്കുക ഇന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്തി ഡേവിഡ് കാമറൂൺ ബില്ലിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുണ്ട് .

മരിക്കാൻ ആഗ്രഹിക്കുന്നയാൾ ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്നവരും കുറഞ്ഞത് 12 മാസത്തേക്ക് ഒരു ജിപിയിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം

അവർക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള മാനസിക ശേഷി ഉണ്ടായിരിക്കുകയും നിർബന്ധിതമോ സമ്മർദ്ദമോ ഇല്ലാത്ത വ്യക്തവും സ്ഥിരവും അറിവുള്ളതുമായ ആഗ്രഹം പ്രകടിപ്പിച്ചതായി കണക്കാക്കുകയും വേണം.

ആറ് മാസത്തിനുള്ളിൽ അവർ മരിക്കുമെന്ന് പ്രതീക്ഷിക്കണം

മരിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് അവർ സാക്ഷ്യപ്പെടുത്തി ഒപ്പുവെച്ച രണ്ട് വ്യത്യസ്ത പ്രഖ്യാപനങ്ങൾ നടത്തണം

ആ വ്യക്തിക്ക് യോഗ്യതയുണ്ടെന്ന് രണ്ട് സ്വതന്ത്ര ഡോക്ടർമാർ തൃപ്തരായിരിക്കണം – കൂടാതെ ഡോക്ടർമാരുടെ വിലയിരുത്തലുകൾക്കിടയിൽ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഉണ്ടായിരിക്കണം.

ഒരു ഹൈക്കോടതി ജഡ്ജിക്ക് കുറഞ്ഞത് ഒരു ഡോക്ടർമാരിൽ നിന്നെങ്കിലും കേൾക്കണം, കൂടാതെ മരിക്കുന്ന വ്യക്തിയെ അല്ലെങ്കിൽ അവർ ഉചിതമെന്ന് കരുതുന്ന മറ്റാരെയെങ്കിലും ചോദ്യം ചെയ്യാനും കഴിയും. ജഡ്ജി വിധി പുറപ്പെടുവിച്ച് 14 ദിവസം കൂടി കഴിയണം

ബില്ലിന് കീഴിൽ, ഒരു ഡോക്ടർക്ക് പദാർത്ഥം തയ്യാറാക്കാം, പക്ഷേ വ്യക്തി തന്നെ അത് എടുക്കണം.

മാരകരോഗിയായ വ്യക്തിക്ക് മരുന്ന് നൽകാൻ ഒരു ഡോക്ടറെയും മറ്റാരെയും അനുവദിക്കില്ല. അസിസ്റ്റഡ് ഡൈയിംഗ് പ്രക്രിയയിൽ പങ്കെടുക്കാൻ ഡോക്ടർമാർക്ക് ഒരു ബാധ്യതയുമില്ല.

ഇതിനെ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ എന്ന് വിളിക്കുന്നു. വോളണ്ടറി ദയാവധം വ്യത്യസ്തമാണ്, അവിടെയാണ് ഒരു ആരോഗ്യ വിദഗ്ധൻ രോഗിക്ക് മരുന്നുകൾ നൽകുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യകതകളുടെ പട്ടികയ്‌ക്കൊപ്പം, ആരെങ്കിലും തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനോ അല്ലെങ്കിൽ അംഗീകൃത പദാർത്ഥം സ്വയം നിയന്ത്രിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുന്നതിനോ ആരെങ്കിലും സമ്മർദ്ദം ചെലുത്തുകയോ നിർബന്ധിക്കുകയോ സത്യസന്ധതയില്ലായ്മ ഉപയോഗിക്കുകയോ ചെയ്യുന്നത് ബിൽ നിയമവിരുദ്ധമാക്കും. .

ഇവയിലേതെങ്കിലും പ്രവൃത്തികളിൽ ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവർക്ക് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കും..എന്ത് നന്മ വന്നാലും എതിർക്കുന്ന ഈ വിഡ്ഢി വേഷം കെട്ടി അധികാര ദണ്ഡും പിടിച്ചു വന്നു ആളുകളെ പറ്റിച്ചു തിന്നുകൊഴുക്കുന്ന ഈ പരാന്നഭോജികൾ പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കുക.

ഒരു സ്കോട്ടീഷ് ഉത്സവത്തിന് സ്കോട്ട് ലാൻഡ് ഒരുങ്ങി… “യുസ്മ അവാർഡ് നൈറ്റ് 2024”. ഇനി രണ്ട് ദിനങ്ങൾ മാത്രം… അർഹിക്കുന്നവർക്ക് യുസ്മയുടെ – സ്കോട്ട് ലാൻഡ് മലയാളികളുടെ അംഗീകാരം…

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന സ്കോട്ലാൻഡ്.
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന , മഞ്ഞണിഞ്ഞ് ശിശിര പട്ടുടുത്ത് ഒരു ഗന്ധര്‍വ സുന്ദരിയെ പോലെ മനോഹരമായ, യുകെയുടെ വടക്കൻ മലയോര മേഖലയായ സ്കോട്ടീഷ് ഭൂമികയിൽ ഉണർവ്വും ഉന്മേഷവുമായി മലയാളത്തിൻ്റെ എവർഗ്രീൻ റൊമാൻ്റിക് ഹീറോ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളി മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മലയാളത്തിൻ്റെ നിത്യഹരിത പ്രണയ നായകനായ ശങ്കർ. യുസ്മ അവാർഡ് നിശയിൽ പങ്കെടുക്കുന്നു. കൂടാതെ പ്രാദേശിക സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കുന്നു.

നവംബർ 30 ശനിയാഴ്ച സ്കോട്ടീഷ് മലയാളികളുണരുന്നത് നിലയ്ക്കാത്ത ചിലങ്ക മണി നാദം കേട്ടാകും…യൂറോപ്പ് കണ്ടതിൽ വെച്ചേറ്റവും പ്രഗത്ഭരായ നർത്തകിമാർ ചിലങ്കയണിയും… സംഗീത മഴ പൊഴിക്കാൻ യുകെയിലെ പ്രശസ്തരായ ഗായകരെത്തും… വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു… കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം….. പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇതെല്ലാം നവംബർ 30ന് ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാഡമിയിൽ വച്ച് നടക്കുന്ന യുസ്മ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.

സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ ഒരു ഡമ്പനിലേറെ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾ യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് യുസ്മ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.

നവംബർ 30 ന് ശനിയാഴ്ച്ച 11 മണിക്ക് ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. മൂന്ന് മണിയോടെ മത്സരങ്ങൾ അവസാനിക്കും. നാലു മണിക്ക് യുസ്മ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 09.00 മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും. സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ട് ലാൻഡിലെ യുസ്മയുടെ നേത്രത്വത്തിൽ സ്കോട്ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നിശയിലേയ്ക്കും യുസ്മ നാഷണൽ കലാമേളയിലേക്കും ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ വച്ചു നടക്കുന്ന ഈ കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് :

Armadale Academy
Bath gate
Livingston
EH48 3LX
Scotland.

സ്‌കൂളില്‍ പോകും വഴി പന്ത്രണ്ട് വയസുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എം.എസ് അനസ് (23) ആണ് പിടിയിലായത്.

ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട അനസ് ഇന്‍സ്റ്റാഗ്രാം വഴി സ്വന്തം നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ച്‌ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. കായംകുളത്തേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്, യാത്രയ്ക്കിടയില്‍ ലൈംഗിക അതിക്രമം കാട്ടി. കായംകുളം ലേക്പാലസിലെത്തിച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തിലാക്കിയ അന്വേഷണത്തില്‍ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച്‌ യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.

പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ. വിമല്‍ രംഗനാഥ്, എസ്.സി.പി.ഓമാരായ കെ.ബി ബിജു, ഷംനാദ്, സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്ന് തീരുമാനിച്ച് മന്ത്രിസഭാ യോഗം. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന നാലാം ഭരണപരിഷ്ക്കാര കമ്മീഷൻറെ ശുപാർശയാണ് സർക്കാർ തള്ളിയത്. അതേസമയം കമ്മീഷൻറെ മറ്റ് ശുപാർശകൾ മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശയാണ് തത്വത്തിൽ അംഗീകരിച്ച ഒരു വിഷയം. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല.

തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെൻറ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു.

മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള ശുപാർശ അടക്കം മൂന്നു മാസത്തിനുള്ളിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി. കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താനുള്ള ചുമതല എറണാകുളം ജില്ലാ കളക്ടർക്കാണ് നൽകിയിരിക്കുന്നത്.

നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിൻ്റ വാർഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2025വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ ശ്രീരാഗിൻറ നേത്യത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.

പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി പ്രശാന്ത് ക്ലബ്ബ് ക്യാപ്റ്റൻ സുജേഷ് ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് , രാഹുൽ, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു.

2024 സീസൺ മികച്ച താരമായി ശരത്തും കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിൻ, അജ്മൽ, രാഹുൽ എന്നിവരെയും ക്ലബ് ആദരിച്ചു.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ച് സർക്കാർ ജീവനക്കാർ. 1458 സർക്കാർ ജീവനക്കാർ ചട്ടങ്ങൾ മറികടന്ന് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. കോളജ്‌ അസിസ്‌റ്റന്റ്‌ പ്രഫസർമാരും ഗസറ്റഡ്‌ ഉദ്യോഗസ്ഥരും അടക്കമാണ്‌ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും.

അനധികൃമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. തട്ടിപ്പ് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലും മറ്റേയാൾ പാലക്കാടുള്ള കോളേജിലുമാണ് ജോലി ചെയ്യുന്നത്.

ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ആരോഗ്യ വകുപ്പിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 373പേർ ആരോഗ്യ വകുപ്പിലും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിലും 124പേർ മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പിലും 114പേർ ആയുർവേദ വകുപ്പിലും 74 പേർ മൃഗസംരക്ഷണ വകുപ്പിലും 47പേർ പൊതുമരാമത്ത് വകുപ്പിലുമാണ് ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്.

Copyright © . All rights reserved