സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസുകാരി മരിച്ചു. സ്‌കൂള്‍ ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.മലപ്പുറം കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍സീനാണ് മരിച്ചത്. ഒന്‍പതു വയസ്സായിരുന്നു പ്രായം.
മലയാളത്തിന്റെ സ്വന്തം മോഹൻലാലിൻറെ നമ്മുടെ ലാലേട്ടന്റെ ഭക്ഷണപ്രിയം എല്ലവര്കും അറിയാവുന്നതാണ് ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ മാത്രമല്ല രുചികരമായി ഉണ്ടാക്കാനും മോഹൻലാലിന് അറിയാം. ഇപ്പോൾ മോഹൻലാലിൽനെ കാണാൻ ഉച്ചയൂണും പൊതിഞ്ഞുകെട്ടി അദ്ദേഹത്തിന്റെ തേവരയിലെ വീട്ടിൽ എത്തിയ വൃദ്ധ ദമ്പതികളെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുന്നത്. കൊച്ചിയിൽ ചായക്കട നടത്തുന്ന വിജയൻ മോഹന ദമ്പതികൾ ആണ് താരത്തിനെ കാണാൻ ഉച്ചയൂണും തയ്യാറാക്കി വീടിന്റെമുന്നിൽ എത്തിയത്, വെറും ചായക്കടക്കാർ മാത്രമല്ല ഇവർ സഞ്ചാരപ്രിയരായി പേരെടുത്തവർ ആണ് ഇവർ. ഇതുവരെ ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു ഇവർ, പണം ഉണ്ടായതുകൊണ്ടല്ല ഇവരുടെ കറക്കം സ്വന്തം ചായക്കടയിൽ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ടാണ് ഇവരുടെ യാത്രകൾ.
കൊച്ചിയിൽ സ്വന്തമായുള്ള ചായക്കടയിൽ ചായവിറ്റു കിട്ടുന്ന പണം കൊണ്ട് സ്വരുക്കൂട്ടിവെച്ചു ലോകം ചുറ്റി പ്രശസ്തരായ മോഹന വിജയൻ ദമ്പതികൾ ഇന്നാണ് മോഹൻലാലിലെ കാണാൻ എത്തിയത്. മോഹലാലിനു ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണുമായിട്ടാണ് ഇവർ എത്തിയത്, അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരിക്കുകയാണ് എല്ലാ പരിമിതികളും മറന്നു ഇരുപത്തിയഞ്ചിൽ ഏറെ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച അല്ഫുത്ത പ്രതിഫസങ്ങൾ ആയ ഗാന്ധിനഗറിൽ പേരുകേട്ട ശ്രീ ബാലാജി കോഫീ ഹൌസ് നടത്തുന്ന വിജയൻ മോഹന ദമ്പതികളുടെ സന്ദർശനത്തിന് നന്ദി ഉച്ചയൂണുമായുള്ള നിങ്ങളുടെ വരവിൽ ഞാൻ അനുഗ്രഹീതൻ ആയി ഏവർക്കും ഒരു പ്രജോതനമാണ് നിങ്ങൾ എന്നും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെയ്കുണ്ടു, ഇരുവർക്കും ഒപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു. പുതിയ ചിത്രമായ റാം എന്നാ സിനിമയുടെ ലുക്കിൽ ആണ് മോഹൻലാൽ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഇത്.
ആലപ്പുഴ പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്. അഞ്ചാം പരതി സലീമിന്റെ മൊബൈലില്‍ നിന്നാണ് കോടതി മുറിക്കുള്ളില്‍ നടക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയത്.
ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്.തുടര്‍ന്ന് പ്രതിയുടെ പക്കലില്‍ നിന്ന് ഫോണ്‍ പൊലീസ് സംഘം പിടിച്ചടുക്കുകയായിരുന്നു.കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍, പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നടി കണ്ടു. കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു നടി ദൃശ്യങ്ങള്‍ കണ്ടത്. അതിന് ശേഷമാണ് ക്രോസ് വിസ്താരം ആരംഭിച്ചത്.
കേസിലെ പ്രതികളെ മറ്റൊരു ദിവസമാകും ദൃശ്യങ്ങള്‍ കാണിക്കുക. KL39, F5744 മഹീന്ദ്ര XUV യില്‍ ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം. നടി സഞ്ചരിച്ചിരുന്ന എസ്‌യുവിയും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. എസ് യു വിയില്‍ താന്‍ ഇരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്.
പ്രതികള്‍ നടിയെ പിന്തുടര്‍ന്ന് വന്ന ടെമ്ബോ ട്രാവലറും പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ടെമ്ബോ ട്രാവലര്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടി വലിച്ച് കോടതി പരിസരത്ത് എത്തിക്കുകയായിരുന്നു.
കേസില്‍ തന്നെ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തില്‍ ഇരയായ യുവനടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ചത്. സര്‍ക്കാരും പോലീസും ശക്തമായ നടപടികള്‍ എടുത്തതോടെ പ്രതികളെ പിടിക്കാനും കോസന്വേഷണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കര്‍ശന സുരക്ഷയില്‍ എറണാകുളം അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ ആരംഭിച്ചു.
താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്പാകെ നടി കഴിഞ്ഞ ദിവസം വിവരിച്ചത്. പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു. സംഭവങ്ങള്‍ കേട്ട് ഒരുവേള കോടതിയും ഹാളിലുണ്ടായിരുന്ന അഭിഭാഷകരും നിശബ്ദരായി
പാഗ്പാഗ് ….ആയിരങ്ങളുടെ ഇഷ്ട വിഭവം ..ഉണ്ടാക്കുന്നത് ചവറ്റുകൂനയില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടം ഉപയോഗിച്ച്…ലോകം ഇത്രയധികം പുരോഗമിച്ചെങ്കിലും പാഗ്പാഗ് എന്ന ഭക്ഷണം സ്വാദോടെ കഴിക്കുന്നവർ ഏറെ.
മറ്റുള്ളവർ കഴിച്ചു കഴിഞ്ഞ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും മടിയാണ് …എന്നാൽ പാഗ്പാഗ് കഴിക്കുന്നത് ഏറെ സ്വാദോടെ ആസ്വദിച്ചു തന്നെയാണെന്നാണ് പറയുന്നത് ..വലിയ വില കൊടുത്ത വാങ്ങിക്കുന്ന ഭക്ഷണം പോലും രുചി പോരായെന്നു പറഞ്ഞ് വലിച്ചെറിയുന്നവരുടെ എണ്ണം കൂടുന്തോറുംമാലിന്യ കൂമ്പാരത്തിൽ നിന്ന് അവ പെറുക്കി എടുത്ത് ഭക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് വിരോധാഭാസം. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനമായ ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ് പാഗ്പാഗ് എന്ന വിഭവം ഉള്ളത് .. ഇവിടുത്തെ ചേരികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാത്ത കാര്യമാണ് . അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് ഈ വിഭവം
ചേരികളില്‍ താമസിക്കുന്ന ആളുകള്‍ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തില്‍നിന്ന് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒപ്പം മത്സരിച്ച് ഭക്ഷണാവശിഷ്ടങ്ങൾ പെറുക്കി എടുക്കുന്നത് നിത്യ കാഴ്ചയാണ് ഇങ്ങനെ പെറുക്കി എടുത്ത മാംസം ഇവർ പാകം ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് .
‘പാഗ്പാഗ്’ എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്. പാഗ്പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ഇത് മാലിന്യം ശേഖരിക്കുന്നവര്‍ക്കും, ചെറിയ റെസ്റ്റോറന്റ് ഉടമകള്‍ക്കും ലാഭകരമായ ഒരു ബിസിനസ്സായി മാറിയിട്ടുണ്ട് എന്നതാണ് നടുക്കുന്ന യാഥാർഥ്യം .
ആളുകള്‍ ഉപേക്ഷിച്ച മാംസം കുറഞ്ഞ വിലയ്ക്ക് വാങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണിവര്‍. മുമ്പ് ലോഹവും, പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിച്ചിരുന്ന മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ ഇന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അവശേഷിക്കുന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷണം ശേഖരിക്കുകയാണ് ചെയ്യുന്നത് . പൂച്ചകള്‍ക്കും, പാറ്റകള്‍ക്കും, എലികള്‍ക്കും ആഹാരമാകുന്ന അത് അവര്‍ ശേഖരിച്ചശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത്, ചെറിയ ലാഭത്തിന് വില്‍ക്കുന്നു.
ഇത്തരത്തില്‍ ഭക്ഷണം ശേഖരിക്കുന്ന ജോലി ചെയ്യുന്ന നിരവധി ആളുകളുമുണ്ട്. രാത്രി 12 മണിക്ക് തുടങ്ങുന്ന ജോലി വെളുക്കുംവരെ തുടരുന്നു. ‘ആഴ്ചയില്‍ 400 രൂപയാണ് ഇവർക്ക് കൂലി. ഇതിനായി അവര്‍ രാവും പകലും ജോലിചെയ്യുന്നു, തെരുവുകളില്‍ കറങ്ങുന്നു, മാലിന്യങ്ങള്‍ ശേഖരിക്കുന്നു.
ഇങ്ങനെ ശേഖരിച്ച മാംസത്തുണ്ടുകള്‍ കടക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത് . കടക്കാര്‍ അത് പാകം ചെയ്യുന്നതിന് മുന്‍പ് എല്ലുകള്‍ മാറ്റി മാംസം മാത്രമാക്കുന്നു. അതിനുശേഷം അഴുക്കുകള്‍ കളയുന്നതിനായി നല്ല വെള്ളത്തില്‍ കഴുകി എടുക്കും.
പിന്നീട് ഇത് വിവിധ സോസുകള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് റെസ്റ്റോറന്റില്‍ വിളമ്പുന്നു. ഒരു പ്ലേറ്റിന് 19 രൂപയാണ് പഗ്പാഗിന്റെ വില. ഐസ് കച്ചവടക്കാരനായ നോനോയ് മൊറാല്ലോസ് സ്ഥിരമായി ഇത് കഴിക്കുന്നയാളാണ്. ‘എനിക്ക് ഇത് വളരെ ഇഷ്ടമാണ്. വളരെ സ്വാദുള്ള ഒരാഹാരമാണ് ഇത്’ എന്നാണ് നോനോയ് പറയുന്നത്. ഇവിടെയുള്ള മിക്ക ചേരി നിവാസികളുടെയും ദൈനംദിന ഭക്ഷണമാണിത്. കഴുകി എടുത്ത ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കുട്ടികളില്‍ പോഷകകുറവുണ്ടാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവ കുട്ടികളില്‍ ഉണ്ടാകുമെന്നും ദേശീയ ദാരിദ്ര്യ വിരുദ്ധ കമ്മീഷന്‍ (എന്‍എപിസി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പക്ഷേ, വിശപ്പിന്റെ കാഠിന്യത്തിൽ ആരും ഇതൊന്നും കേൾക്കാറില്ല … ഒന്നുമില്ലാത്തതിലും എത്രയോ ഭേദമാണ് ഈ ഭക്ഷണം എന്നവര്‍ വിശ്വസിക്കുന്നു. പാഗ്പാഗ് കഴിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ലെന്നാണ് ഒരു പാഗ്പാഗ് വില്‍പ്പനക്കാരും കഴിക്കുന്നവരും പറയുന്നത് ..വിശന്നു മരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു ..ഒരു വയസ്സുള്ള കുഞ്ഞിനുപോലും ഈ ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഭയമില്ല. കാരണം അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇനിയെങ്കിലും വില കൂടിയ ഭക്ഷണം വാങ്ങി സ്വാദ് കുറഞ്ഞതിന്റെ പേരിൽ വലിച്ചെറിയുന്നവർ ഇതൊന്നു ഓർത്താൽ നല്ലത്
മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാൾ മാസ്സും അതിന് ഒപ്പം ക്ലാസ് ചിത്രങ്ങളും എടുത്ത സംവിധായകൻ രഞ്ജിത്ത് മനസ്സ് തുറന്നിരിക്കുകയാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ കൂടി.
തിരക്കഥാകൃത്തുക്കൾ സൂപ്പർതാരങ്ങളുടെ വീട്ടിൽ പോയി കുത്തിയിരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു എന്ന് രഞ്ജിത്. അക്ഷരോത്സവത്തിൽ ‘ തിരക്കഥയുടെ ഗ്രീൻ റൂം ‘ എന്ന വിഷയത്തിൽ ആണ് രഞ്ജിത് മനസ് തുറന്നത്. താരങ്ങളെ ആശ്രയിച്ചു സിനിമ എടുക്കുന്ന കാലം ഉണ്ടായിരുന്നു.
എന്നാൽ കാലമൊക്കെ അവസാനിച്ചു. പുതിയ കുട്ടികൾ സംഘമായി അധ്വാനിച്ചു ആണ് ഇപ്പോൾ സിനിമ എടുക്കുന്നത്. അതിനു അനുയോജ്യമായ പുതിയ അഭിനേതാക്കളെ കണ്ടെത്താൻ അടക്കം പുതിയ കുട്ടികൾക്ക് കഴിയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ അവസാന ഫയൽ ഒന്നും അല്ല. തിരക്കഥയിൽ എപ്പോൾ വേണം എങ്കിലും മാറ്റം വരാമെന്നും രഞ്ജിത്.
ഇതിനു ഇടയിൽ ആണ് രഞ്ജിത് സൂപ്പർ താരങ്ങൾ കുറിച്ച് മനസ്സ് തുറന്നത്. മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് ‘പ്രാഞ്ചിയേട്ടൻ’. പക്ഷെ ആ സിനിമ എടുക്കുന്നതിൽ തന്നെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്.
ആളുകളെ പറ്റിക്കുന്ന കുറെയേറെ മാടമ്പി സിനിമകൾ താൻ എടുത്തിട്ടുണ്ട് എന്നും സർക്കസ് കണ്ടാൽ ആരും അതിലെ സാഹസിക രംഗങ്ങൾ അനുകരിക്കാറില്ല. സിനിമയും അനുകരിക്കേണ്ടതില്ല. നരസിംഹം പോലെയുള്ള സിനിമകൾ ചെയ്‌തൂടെ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് തൃപ്തി വരണ്ടേ എന്നും രഞ്ജിത് ചോദിക്കുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു അവസാനമായി പറഞ്ഞ ആഗ്രഹം എനിക്കൊരു പാട്ട് പാടണമെന്നായിരുന്നുവെന്ന് തിഹാര്‍ ജയിലിലെ മുന്‍ ജയിലറായ സുനില്‍ ഗുപ്ത. അപ്‌നേ ലിയേ ജിയോ തോ ക്യാ ജിയേ…..എന്ന പാട്ടായിരുന്നു അഫ്‌സല്‍ ഗുരു അവസാനമായി പാടിയത്. ഈ അനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും സുനില്‍ ഗുപ്ത പറഞ്ഞു. ‘മാതൃഭൂമി’ അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫസല്‍ ഗുരുവിനെ ധൃതിപിടിച്ച് തൂക്കിലേറ്റിയത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമായിരുന്നു എന്ന് സുനില്‍ ഗുപ്ത പറഞ്ഞു. ഞാന്‍ തീവ്രവാദിയല്ല എന്നയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ബന്ധുക്കളെ അവസാനമായി ഒരുനോക്കുകാണാനുള്ള അവസരം പോലും നമ്മുടെ അധികാരികള്‍ അദ്ദേഹത്തിന് നല്‍കിയില്ല. അഫ്‌സല്‍ ഗുരു എന്റെ നല്ല സുഹൃത്തായിരുന്നു. താനൊരു തീവ്രവാദിയല്ല, പക്ഷെ ഈ അധികാര വ്യവസ്ഥക്കെതിരെ സമരം ചെയ്യുമെന്ന് അഫ്‌സല്‍ ഗുരു പറയുമായിരുന്നു-സുനില്‍ ഗുപ്ത വെളിപ്പെടുത്തി.
കേരളത്തിലെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് മെര്‍ഷീന നീനു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലാണ് മെര്‍ഷീനയെ ഏവരുടെയും പ്രിയങ്കരിയാക്കിയത്. തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്ന് മെര്‍ഷീന തുറന്നു പറയുന്നു. എന്നാല്‍ അഭിനയത്തെക്കുറിച്ച് ചേച്ചി അധികമൊന്നും പറയാറില്ലെന്നും എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും മെര്‍ഷീന വ്യക്തമാക്കി.
എന്നാല്‍ തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം.
ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്‍ക്കുമ്പോള്‍ ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും മെര്‍ഷീന നീനു പറഞ്ഞു.
മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താരത്തിന്റെ ചേച്ചി കൂടിയായ രസ്‌ന. പാരിജാതം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രസ്‌ന ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ല. സീരിയല്‍ സംവിധായകന്‍ ബൈജു ദേവരാജുമായി ലിവിംഗ് ടുഗെദറില്‍ കഴിയുന്ന രസ്‌നയ്ക്ക് ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.
വൈറസുകള്‍ക്ക് ജീവന്‍ അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. ഒരു വൈറസും ബാക്ടീരിയയും ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം വൈറസുകള്‍ മനുഷ്യന് മാത്രം വരുന്നതെന്നും വടക്കാഞ്ചേരി ചോദിക്കുന്നു.
പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.