Latest News

ദോഹ∙ താലിബാനുമായുള്ള ചരിത്ര കരാറിൽ യുഎസ് ഒപ്പിട്ടു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് യുഎസ് പ്രത്യേക സ്ഥാനപതി സൽമെ ഖാലിൽസാദും താലിബാൻ രാഷ്ട്രീയ മേധാവി മുല്ല അബ്ദുൾ ഘാനി ബറാദറും സമാധാന കരാർ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. കരാർ വ്യവസ്ഥകൾ താലിബാൻ പൂർണമായും പാലിച്ചാൽ മാത്രമായിരിക്കും പിന്മാറ്റം.

18 വർഷം അഫ്ഗാനിസ്ഥാനിൽ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ ഒപ്പുവയ്ക്കുന്ന ചരിത്ര മുഹൂർത്തം വീക്ഷിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെത്തന്നെ ദോഹയിൽ എത്തിയിരുന്നു. കരാറിന്റെ തുടർനടപടികളുടെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ കാബൂളിലെത്തി അഫ്ഗാൻ പ്രസിഡന്റിനെ കാണും.

യുഎസുമായി ഇനിയൊരു സൈനിക ഏറ്റുമുട്ടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താലിബാൻ സമാധാന കരാറിലേക്ക് നീങ്ങിയതെന്ന് മൈക് പോംപിയോ പറഞ്ഞു. താലിബാൻ വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ അപ്രസക്തമാകും. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു (9/11) പിന്നാലെ ഒക്ടോബർ 7നാണ് അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക നടപടി ആരംഭിക്കുന്നത്. മൂന്നു മാസത്തിനകം താലിബാൻ ഭരണകൂടം നിലംപതിച്ചു. മൂന്നുനാലു വർഷം ദുർബലമായിക്കിടന്ന താലിബാൻ 2006 മുതൽ ശക്തമായ ആക്രമണങ്ങളുമായി ഭീഷണി ഉയർത്തി.2009ൽ യുഎസ് പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ പല ഘട്ടങ്ങളിലായി അഫ്ഗാനിലെ യുഎസ് സൈനികശേഷി വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷം സൈനികർ വരെയായിരുന്നു. പിന്നീടാണ് ഇറാഖിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളിൽനിന്നും യുഎസ് സേന പിന്മാറിയെങ്കിലും കുറച്ചു സൈനികർ (അഫ്ഗാനിൽ 14,000, ഇറാഖിൽ 6000) അതതു രാജ്യങ്ങളിൽ തുടരുന്നുണ്ട്.

അവസാനത്തെ വിദേശ സൈനികനും രാജ്യം വിടാതെ ആയുധം താഴെവയ്ക്കില്ലെന്നു പ്രഖ്യാപിച്ച താലിബാനെ സമാധാനക്കരാറിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിൽ യുഎസിനുള്ള നേട്ടം. ഭീകരരായി പ്രഖ്യാപിച്ചു തങ്ങളെ തുടച്ചുനീക്കാൻ ഒരുമ്പെട്ടവർ ഒടുവിൽ സമാധാനക്കരാറുമായി എത്തിയത് താലിബാന്റെ വിജയവുമാണ്.

കരാർ യാഥാർഥ്യമാകുന്നതിനു പിന്നാലെ വിദേശ സൈനികർ പൂർണമായി രാജ്യം വിടും; പകരം, യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്ക് തങ്ങൾ താവളമൊരുക്കില്ലെന്നാണ് താലിബാൻ നൽകുന്ന ഉറപ്പ്. അഫ്ഗാൻ ജയിലുകളിലെ 5000 പേരെ മോചിപ്പിക്കണമെന്ന താലിബാന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നു വ്യക്തമല്ല.

നിലവിൽ ഈ കരാറിൽ അഫ്ഗാൻ ഭരണകൂടം കക്ഷിയല്ല. സമാധാനക്കരാറിനു പിന്നാലെ, താലിബാനും അഫ്ഗാൻ ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് വാതിൽ തുറക്കും. ഇത്, അഫ്ഗാനിൽ സുസ്ഥിര ഭരണകൂടം യാഥാർഥ്യമാകുന്നതിലേക്കു കൂടി നയിക്കുമെന്നാണു ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

ഒട്ടാവ: ബ്രിട്ടനിലെ ഹാരി രാജകുമാരന്‍റെയും പത്നി മേഗന്‍റെയും സുരക്ഷയ്ക്ക് സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിക്കില്ലെന്നു കാനഡ വ്യക്തമാക്കി. മാർച്ച് 31നുശേഷം സുരക്ഷയ്ക്കുള്ള പണം സ്വന്തനിലയിൽ കണ്ടെത്തണം.

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളിംഗിലും ബാറ്റിംഗിലും ന്യൂസിലൻഡിന് മേൽകൈ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 242 റണ്‍സിന് വീഴ്ത്തിയ കിവീസ് ഒന്നാംദിനം കളിനിർത്തുമ്പോൾ വിക്കറ്റ് പോകാതെ 63 എന്ന ശക്തമായ നിലയിലാണ്. ടോം ബ്ലണ്ടൽ (29), ടോം ലാതം (27) എന്നിവരാണ് ക്രീസിൽ. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 242 റണ്‍സിന് പുറത്തായിരുന്നു. ഹനുമ വിഹാരി (55), പൃഥ്വി ഷാ (54), ചേതേശ്വർ പൂജാര (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (3) ഒരിക്കൽ കൂടി പരാജയമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ കെയ്ൽ ജാമിസനാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 85/2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യ പിന്നീട് തകർച്ചയിലേക്ക് വീഴുകയായിരുന്നു. അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം പരാജയമായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്‍റ് ബോൾട്ടും ടിം സൗത്തിയും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.

ഇളവൂരിൽ പുഴയിൽ വീണു മരിച്ച ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും. “എന്‍റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്‍റെ കുഞ്ഞിന്‍റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ തേങ്ങലടക്കി പറഞ്ഞു.  പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ഒരിക്കലും ആറിനു മറുകരയിലെ ക്ഷേത്രത്തിൽ പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ആളല്ല. നിമിഷ നേരെകൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീടിനുള്ളിലുണ്ടായിരുന്ന തന്‍റെ ഷോളും കാണാതായി. ഷോൾ ധരിച്ച് മകൾ ഒരിക്കലും പുറത്തുപോയിട്ടില്ല.

മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് കുട്ടി കണ്ടിട്ടില്ല. എന്‍റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് അച്ഛൻ പ്രദീപും പറഞ്ഞു. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. അയൽ‌വീട്ടിൽ പോലും പോകാത്ത കുട്ടിയാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും മുത്തച്ഛൻ മോഹനൻ പിള്ള പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി അമ്മയുടെ ഷാൾ ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തിക്കരയാറ്റിന്‍റെ കൈവഴിയായ പള്ളിമൺ ആറിലാണ് ദേവനന്ദ‍യുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30ന് പോലീസിന്‍റെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടിൽനിന്ന് എഴുപത് മീറ്റർ മാത്രം അകലെയുള്ള ആറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയി ലാണ് മൃതദേഹം കാണപ്പെട്ടത്.   മൃതദേഹത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളും ഇല്ല. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. കാണാതാകുമ്പോൾ ധരിച്ചിരുന്ന കടുംപച്ച നിറത്തിലുള്ള പാന്‍റ്സും റോസ് ഷർട്ടുമായിരുന്നു വേഷം. അമ്മ ധന്യയുടെ ചുരിദാറിന്‍റെ ഷാളും ഉണ്ടായിരുന്നു. മുടി കഴുത്തിൽ കുടുങ്ങിയ നിലയിലുമായിരുന്നു.

ഒരാഴ്ചയ്ക്കിടെ ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്നാമത്തെയാള്‍ മരിച്ചത്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.

മരണകാരണം കോവിഡോ എച്ച്‍ വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ ആരോപിക്കുന്നു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകാന്‍ വഴിയില്ലെന്ന് മുത്തച്ഛന്‍ പറയുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല.

അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് മുത്തച്ഛന്‍ പറയുന്നു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് പുഴ ഉള്ളത്. അമ്മ അലക്കാന്‍ പുറകിലേക്ക് പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. അമ്മയോട് പറയാതെ എവിടെയും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.

ഡല്‍ഹിയില്‍ മുസ്ലീം ആയ ബിഎസ്എഫ് ജവാന്റെ വീടിന് അക്രമികള്‍ തീ വച്ചു. ഇറങ്ങിവാടാ പാകിസ്താനീ, നിനക്ക് ഞങ്ങള്‍ പൗരത്വം തരാം എന്ന് അക്രമികള്‍ ഉറക്കെ വിളിച്ചുപറയുന്നു. മുഹമ്മദ് അനീസ് എന്ന ബി എസ് എഫ് ജവാന്റെ വീടിന് നേരെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖാസ് ഖജൂരി ഗലിയില്‍ ആക്രമണമുണ്ടായത്. അനീസിന്റെ രണ്ട് നില വീടിന്റെ മതിലില്‍ മുഹമ്മദ് അനീസ്, ബിഎസ്എഫ് എന്ന് രേഖപ്പെടുത്തിയ നെയിം പ്ലേറ്റുണ്ട്. ഇത് കാണുമ്പോള്‍ കലാപകാരികള്‍ ആക്രമിക്കില്ല എന്നൊരു പ്രതീക്ഷ വീട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത് വെറുതെയായി.

അനീസിന്റേതടക്കമുള്ള, ഖാസ് ഖജൂരി ഗലിയിലെ വീടുകള്‍ ഓരോന്നായി തകര്‍ത്ത് അക്രമികള്‍ മുന്നേറി. ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ശേഷമാണ് ഈ അക്രമമുണ്ടായത്. ആദ്യം കാറിന് തീ വച്ചു. പിന്നെ വീടിന് നേരെ കല്ലേറ് തുടങ്ങി. പിന്നീട് ഗാസ് സിലിണ്ടര്‍ എറിഞ്ഞു. 2013ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന മുഹമ്മദ് അനീസ് മൂന്ന് വര്‍ഷം കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി ചെയിതിരുന്നു. അനീസിനൊപ്പം 55കാരനായ പിതാവ് മുഹമ്മഗ് മുനിസും 59കാരനായ അമ്മാവന്‍ മുഹമ്മദ് അഹമ്മദും. 18കാരിയായ കസിന്‍ നേഹ പര്‍വീണുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികളുടെ വരവറിഞ്ഞ് നാല് പേരും രക്ഷപ്പെട്ടു. ഇവര്‍ക്ക് അര്‍ദ്ധസൈനികരുടെ സഹായം ലഭിച്ചു.

ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവര്‍ക്ക് നഷ്ടമായി. അടുത്ത മൂന്ന് മാസത്തിനകം രണ്ട് വിവാഹം നടക്കേണ്ട വീടാണ് അനീസിന്റേത്. ഒന്ന് അനീസിന്റെ വിവാഹം. മറ്റേത് കസിന്‍ സഹോദരിയുടേത്. ഇന്‍സ്റ്റാള്‍മെന്റായി പണമടച്ചാണ് രണ്ട് സ്വര്‍ണ നെക്ക്‌ലേസുകള്‍, വെള്ളി ആഭരണങ്ങള്‍ എല്ലാം വാങ്ങിയത്. കല്യാണ ഒരുക്കങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ പണമായി, കറന്‍സി നോട്ടുകളായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തിയെരിഞ്ഞു. ഈ മേഖലയില്‍ ഒരു മുസ്ലീം വീട് മാത്രമാണ് അക്രമികള്‍ ഒഴിവാക്കിയത്. ബാക്കിയെല്ലാം ആക്രമിച്ചു. ഖജൂരി ഖാസ് ഹിന്ദുഭൂരിപക്ഷ മേഖലയാണ്. എന്നാല്‍ അക്രമം നടത്തിയതെല്ലാം പുറത്തുനിന്നെത്തിയവരാണ് എന്ന് ഇവിടുത്ത മുസ്ലീങ്ങള്‍ പറയുന്നു. അക്രമികളോട് പോകാനാണ് ഇവിടെയുള്ള ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്.

പ്രേക്ഷകനെ ത്രില്ലടപ്പിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയില്ലെന്നൊരു വര്‍ത്തമാനമുണ്ട്. ഏറെക്കുറെ ശരിയുമായിരുന്നത്. തമിഴില്‍ രാക്ഷസന്‍ എന്ന സൈക്കോ ത്രില്ലര്‍ ഇറങ്ങി സകലമാന പ്രേക്ഷകരെയും കസേര തുമ്പത്തിരുത്തി ത്രില്ലടിപ്പിച്ചപ്പോള്‍, ആ സിനിമയെ പുകഴ്ത്തുന്നതിനൊപ്പം ഏറെ കേട്ട ഡയലോഗുകളില്‍ ഒന്ന്, ഇതുപോലൊരു ഐറ്റം മലയാളത്തില്‍ ഉണ്ടാകുമോ എന്നതായിരുന്നു. അതിലൊരുതരം പരിഹാസവും, അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന അടിച്ചുറപ്പിക്കിലുമുണ്ടായിരുന്നു. നല്ലതെല്ലാം തമിഴിലും ബോളിവുഡിലുമൊക്കെ ഉണ്ടാകൂ എന്ന പെസിമിസ്റ്റ് പ്രേക്ഷകര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് 2020 ല്‍ മലയാള സിനിമ രംഗത്തു വന്നിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിര മേല്‍പ്പറഞ്ഞ വിഭാഗത്തിനുള്ള തലയ്ക്കടി തന്നെയായിരുന്നു. ഇപ്പോഴിതാ ഫോറന്‍സിക് കൂടി ആ ഗണത്തില്‍ ചേരുമ്പോള്‍, സധൈര്യം പറയാം, സൈക്കോ ത്രില്ലറുകളുടെത്ത് വിജയിപ്പിക്കാന്‍ മലയാളത്തിലെ പിള്ളേര്‍ക്കും അറിയാം.

അള്‍ട്ടിമേറ്റ് ഫ്രഷ് ആയിട്ടുള്ള ഐറ്റം ഒന്നുമല്ല ഫോറന്‍സിക്. നമ്മള്‍ കണ്ടിട്ടുള്ള സൈക്കോ ത്രില്ലറുകളിലെ സ്ഥിരം ചേരുവകള്‍ ഇതിലുമുണ്ട്. പ്രത്യേകിച്ച് സൈക്കോയുടെ ‘ കൊലമുറി’യൊക്കെ. എന്നാല്‍, മൊത്തത്തിലെടുത്താല്‍, ഫോറന്‍സിക്കിന് മുന്‍ഗാമികളൊന്നുമില്ല. അക്കാര്യത്തില്‍ ആദ്യത്തെ കൈയടി കൊടുക്കേണ്ടത്, അഖില്‍ പോള്‍- അനസ് ഖാന്‍ എന്ന തിരക്കഥാകൃത്തുക്കള്‍ക്കാണ്. അവര്‍ തന്നെയാണ് സിനിമയുടെ സംവിധായകരെങ്കിലും ഏതു മേഖലയിലാണ് അവര്‍ മികച്ചു നിന്നതെന്നു ചോദിച്ചാല്‍ സ്‌ക്രിപ്റ്റില്‍ എന്നുത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ചെത്തി ചീകിയൊരുക്കിയ തങ്ങളുടെ തന്നെ സ്ക്രിപ്റ്റിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്നൊരു ചോദ്യം അഖിലിനും അനസിനും സ്വയം ചോദിക്കുകയുമാവാം. ഇപ്പോള്‍ വേണ്ട, അടുത്ത സിനിമയ്ക്കൊരുങ്ങുമ്പോഴായാലും മതി.

ഫോറന്‍സിക് എന്ന പേരില്‍ തന്നെയുള്ള പ്രത്യേകതയാണ് സിനിമയുടെതും. ഫോറന്‍സിക് സര്‍ജന്‍മാരും മെഡിക്കോ ലീഗല്‍ അഡ്വൈസര്‍മാരും മലയാള സിനിമയില്‍ പുതുമുഖങ്ങളൊന്നുമല്ല. മിക്ക കുറ്റാന്വേഷണ സിനിമകളിലും ഇവര്‍ വന്നു പോകാറുള്ളതാണ്. എന്നാല്‍, ആദ്യമായിട്ടാണ് ഫോറന്‍സിക് വിദഗ്ധന്‍ കേന്ദ്രകഥാപാത്രമായി വരുന്നത്. ശാസ്ത്രീയമായി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനെ പറ്റി ഒത്തിരി വായിച്ചു കേള്‍ക്കുന്നതാണെങ്കിലും ഒരു മലയാള സിനിമയില്‍ അതൊരു കാഴ്ച്ച അനുഭവമായി മാറുന്നത് ഇതാദ്യമായിരിക്കും. മുറിയടച്ചിട്ടിരുന്ന് ബീഡി വലിച്ചെഴുതിയതല്ല ഇതിന്റെ സ്‌ക്രിപ്റ്റ് എന്ന് കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ രീതികള്‍ വിശദീകരിച്ചു പോകുന്നതില്‍ നിന്നു തന്നെ തിരിച്ചറിയാം. അതാണ് നേരത്തെ പറഞ്ഞതും, കൈയടി ഫോറന്‍സിക്കിന്റെ തിരക്കഥയ്ക്ക് തന്നെ.

ഫോറന്‍സിക് വെറും ത്രില്ലര്‍ മാത്രമാണോ എന്നു ചോദിച്ചാല്‍, അല്ല. ക്രൂരമായ കൊലകള്‍ കൊണ്ട് പ്രേക്ഷകന്റെ മനസും ശരീരവും മരവിപ്പിക്കുകയാണല്ലോ, സാധാരണ ഒരു സൈക്കോ ത്രില്ലറിന്റെ പണി. എന്നാല്‍, ഫോറന്‍സിക് അതില്‍ നിന്നും മാറി നില്‍ക്കുന്നുണ്ട്. കൊലകള്‍ വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നില്ലെന്നല്ല. പക്ഷേ, ഇരകള്‍; അവരാണ് മനസിനെ നോവിപ്പിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നൊരു സമൂഹമാണ് ഇന്നത്തെ കേരളത്തിന്റേത്. എന്നാല്‍, ഈ സിനിമ പറയുന്ന കാര്യം കുട്ടികളെ രണ്ടു തരത്തില്‍ സമൂഹം ചൂഷണം ചെയ്യുന്നതിനെ കുറിച്ചാണ്. ഫോറന്‍സിക് മനസില്‍ ബാക്കി നിര്‍ത്തുന്ന അസ്വസ്ഥത അവിടെയാണ്. കൊലയാളിയും അയാളുടെ ഇരകളും പിന്നാലെ വരുന്ന അന്വേഷണ ഉദ്യോഗസ്ഥരും മാത്രം നിറഞ്ഞൊരു ചിത്രമായി ഇതിനെ മാറ്റിയിരുന്നെങ്കില്‍, ഫോറന്‍സിക് തിയേറ്റര്‍ വിട്ടിറിങ്ങുമ്പോള്‍ പുറകില്‍ ഉപേക്ഷിച്ചു കളയാന്‍ മാത്രമുള്ളൊരു സിനിമയായി മാറുമായിരുന്നു. ഇത്തരമൊരു ജോണറില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍, അതില്‍ കുടുംബ ബന്ധങ്ങളും സെ്ന്റിമെന്റും നിറയ്ക്കുന്നത് അല്‍പ്പമൊരു അപകടം പിടിച്ച കളിയാണെങ്കിലും അഖിലും അനസും ആ കളി ഭംഗിയായി കളിച്ചു വിജയിച്ചിട്ടുമുണ്ട്.

നടുക്കുന്നൊരു തുടക്കത്തില്‍ നിന്നു സഞ്ചരിച്ചു തുടങ്ങുന്ന ചിത്രത്തിന്റെ ഗതിവിഗതികളില്‍ ഒരിക്കല്‍ പോലും വേഗത നഷ്ടപ്പെടുന്നില്ലെന്നിടത്താണ് അഖില്‍-അനസ് എന്ന ഇരട്ട സംവിധായകര്‍ക്ക് കൈയടി കൊടുക്കേണ്ടത്. കുറച്ച് ദൈര്‍ഘ്യം കൂടിപ്പോയോ എന്നൊരു ചോദ്യം പ്രേക്ഷകന് ഉണ്ടെങ്കിലും ഒരു മടുപ്പ് ഒരിടത്തും തോന്നിക്കാത്ത വിധം കൈകാര്യം ചെയ്തിട്ടുണ്ട് അഖിലും അനസും. ആദ്യ പകുതിയില്‍ എവിടെയൊക്കെയോ ക്ലിഷേ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമൊക്കെ വന്നു നിറഞ്ഞപ്പോള്‍ തോന്നിയ ചെറിയൊരു നിരാശയെ, ഇന്റര്‍വെല്‍ പഞ്ച് കൊണ്ട് ആവേശത്തിലേക്ക് എടുത്തുയര്‍ത്താനും സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്‌സിലേക്ക് അവര്‍ പ്രേക്ഷകനെയും കൊണ്ട് സഞ്ചരിച്ചതും അപ്രതീക്ഷിതമായ വളവുകളിലും തിരിവുകളിലും കൂടിയായിരുന്നു. എവിടെയീ വണ്ടി നില്‍ക്കുമെന്നൊരു ആകാംക്ഷയില്‍ ചിന്തിച്ചു കൂട്ടിയതെല്ലാം തട്ടിത്തെറിപ്പിച്ചവര്‍ പ്രേക്ഷകന്റെ കണ്ടെത്തലുകളെ തലകുത്തി മറിച്ചു കളഞ്ഞു. ഈ പറഞ്ഞതൊക്കെ, ഇതേ മൂഡില്‍ അനുഭവിക്കാന്‍ ഫോറന്‍സിക് തീയേറ്ററില്‍ തന്നെ കാണണം. അഖില്‍ പോളിന്റെ കാമറയും ജേക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും എത്രകണ്ട് മികച്ചു നില്‍ക്കുന്നുവെന്നു കൂടി മനസിലാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന.

മലയാള സിനിമ ഇപ്പോള്‍ ഏതു റൂട്ടിലൂടെയും ഓടാന്‍ കഴിവു തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എന്തും പോകും എന്ന സിനിമ ഡയലോഗ് പോലെ. തമിഴിലും ഹിന്ദിയിലുമൊക്കെ മാത്രമെ, തലപുകയ്ക്കുന്ന സിനിമകള്‍ ഇറങ്ങൂ എന്ന വാശിപിടുത്തം അഞ്ചാം പാതിര കണ്ടു കഴിഞ്ഞും ഉപേക്ഷിച്ചിട്ടില്ലാത്തവര്‍ ഫോറന്‍സിക് കൂടി കാണണം.

‘ഫ്രഞ്ച് ഓസ്കാർ’ എന്ന് അറിയപ്പെടുന്ന സിസാർ പുരസ്കാര ചടങ്ങിനിടെ പ്രശസ്ത സംവിധായകൻ റോമൻ പോളാൻസ്കിക്കെതിരെ പ്രതിഷേധം. 13 വയസുകാരനെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോളാൻസ്കിക്ക് പുരസ്കാരം നൽകുന്നതിന് എതിരെ ആയിരുന്നു പ്രതിഷേധം. പുരസ്കാര പ്രഖ്യാപന വേദിക്ക് പുറത്ത് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയപ്പോള്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സദസ്സിൽനിന്നും വലിയ രീതിയിലുള്ള കോലാഹലങ്ങള്‍ ഉണ്ടായി. അവാര്‍ഡ് ലഭിച്ച രണ്ട് അഭിനേതാക്കൾ പ്രതിഷേധ സുചകമായി വേദിവിടുകയും ചെയ്തു.

മികച്ച സംവിധായകനുള്ള പുരസ്കാരമായിരുന്നു ഫ്രാങ്കോ-പോളിഷ് ചലച്ചിത്ര സംവിധായകൻ റോമൻ പോളാൻസ്കിക്ക് നല്‍കിയത്. അദ്ദേഹത്തിന്‍റെ ‘J’Accuse/An Officer and a Spy’ എന്ന ചിത്രം 12 അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ‘ആള്‍കൂട്ട കൊല’-ക്ക് സാധ്യതയുള്ളതിനാല്‍ താൻ സിസാർ‌‌‌‌ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പോളാൻസ്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1977-ല്‍ യു.എസില്‍ വെച്ച് നടന്ന സംഭവത്തിലാണ് റോമൻ പോളാൻസ്കിക്ക് എതിരായ പ്രധാന കേസിന് കാരണം. കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് രാജ്യംവിട്ട അദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. പൊളാൻ‌സ്കിക്കെതിരെ ബലാത്സംഗ ആരോപണമുയർത്തി അടുത്തിടെ മറ്റൊരു സ്ത്രീയും രംഗത്തെത്തിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.

അതേസമയം, വിവാദ സംവിധായകനെ ആദരിക്കുന്നതിനെതിരെ നൂറിലധികം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.വേദിക്ക് പുറത്ത് തടിച്ചു കൂടിയവര്‍ പോളാൻസ്കിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി തിരഞ്ഞപ്പോഴാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. അതേസമയം, പോളാൻസ്കിയുടെ സിനിമയ്ക്ക് ലഭിച്ച മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ‘തികഞ്ഞ പുരുഷപക്ഷത്ത് നിന്ന് കഥപറഞ്ഞ ചിത്രത്തിനല്ല, പോളാൻസ്കിക്കാണ് ജൂറി അവാര്‍ഡ് നല്‍കിയതെന്ന്’ എഴുത്തുകാരനും കോളമിസ്റ്റുമായ കരോലിൻ ഫൊറെസ്റ്റ് പറഞ്ഞു. വിവാദമായ സംവിധായകന് സിസാർ നൽകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഡൽഹി കലാപത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന ആരോപണവുമായി ബ്രിട്ടീഷ് ദേശീയ മാധ്യമം ദി ഗാർഡിയന്റെ എഡിറ്റോറിയൽ. മോദിയാണ് ഈ തീ കത്തിച്ചത് എന്ന തലക്കെട്ടോടെയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വോഭാവികമായി ഉണ്ടായ കലാപം അല്ല എന്നും ബി ജെ പി നേതാക്കളാണ് ഇതിന്റെ പൂർണ ഉത്തരവാദികൾ എന്നും ഈ അന്താരാഷ്ട്ര മാധ്യമം കുറ്റപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ ഡെൽഹിയിൽ ഉണ്ടായ ഈ ആക്രമണ സംഭവങ്ങളും, വെറുപ്പിന്റെ സ്ഫോടനവും..മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പൊട്ടിത്തെറിയയായോ സമുദായങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വിദ്വെഷത്തിൻ്റെ പ്രതിഫലനമായോ കാണാനാവില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വിദ്വെഷത്തിൻ്റെയും വെറുപ്പിൻ്റെൻ്റെയും ഫലമാണ് ഈ കലാപം.ഇത്രയും കാലം ഇന്ത്യയുടെ അടിസ്ഥാനമായിരുന്ന സഹിഷ്ണുതയിൽ നിന്നും സമത്വത്തിൽ നിന്നും അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കും ഉള്ള യാത്രയുടെ തുടക്കമാണ് ഈ സംഭവം.

നരേന്ദ്ര മോദിയുടെ തീർത്തും അന്യായമായ പൗരത്വ നിയമം, ഇന്ത്യ ഭരിക്കുന്ന ബി ജെ പി ഡൽഹി തിരഞ്ഞെടുപ്പിൽ നടത്തിയ വിദ്വെഷ പ്രസംഗങ്ങൾ, ഷാഹീൻബാഗിൽ പ്രതിക്ഷേധിക്കുന്ന സ്ത്രീകളെ അക്രമാസക്തമായി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കപിൽ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കൾ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ എന്നിവ ഒക്കെയാണ് ഈ അക്രമ സംഭവത്തിന് കാരണമായത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പ്രതിരോധം പോലും തീർക്കാൻ കഴിയാത്ത ഇസ്ലാമിക സമൂഹം ആയിരുന്നു. പോലീസ്, അക്രമികൾക്കൊപ്പം ആയിരുന്നു എന്നും, അവരും ദേശീയത മുദ്രാവാക്യം മുഴക്കി വകതിരിവില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബി ജെ പി നേതാക്കൾ ചതിയന്മാരെ വെടി വയ്ക്കുക എന്ന് ആക്രോശിക്കുന്നതിൻ്റെയും ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്, ഭീകരമാണെങ്കിലും ഇതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നും മാധ്യമം പറയുന്നു.ദുർബലമായ മതന്യുനപക്ഷങ്ങളെ വേട്ടയാടി ഹിന്ദു ദേശീയ വാദം ഉയർത്തിയാണ് ബിജെ പി ഇന്ത്യയിൽ അധികാരം പിടിച്ചത്.

ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ന്യായമായ കാര്യമാണ്.മോദിയുടെ അടുത്ത ആളായ ഇന്ത്യൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളോട് ഉപമിച്ച ആളാണ്. കലാപം പൊട്ടി പുറപ്പെട്ട് ഏറെ നേരം കഴിഞ്ഞു സമാധാനം പുലർത്തണം എന്ന് മോദി നടത്തിയ ആഹ്വാനം ഒട്ടും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബ്രിട്ടീഷ് മാധ്യമം കുറ്റപ്പെടുത്തുന്നു.വിഭജനം ആളിക്കത്തിക്കുന്ന മോദിയുടെ നയത്തിന് ഈ ആഹ്വാനം ഒരിക്കലും പരിഹാരമാകില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദിക്ക് അമേരിക്ക വിസ നിരോധിച്ചതും അവർ ചൂണ്ടി കാട്ടുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചതാണ് മോദി തന്റെ അജണ്ടകൾ നടപ്പിലാക്കാൻ ഇറങ്ങിയതിന് കാരണം, ഇത്യയിലെ ഏക മുസ്‌ലിം സംസ്ഥാനമായ കശ്‍മീരിനെ ഈ സർക്കാർ വേട്ടയാടുന്നതിനും കാരണം മോദിയുടെ ഇസ്ലാമിക വിരുദ്ധ അജണ്ടകൾ തന്നെയാണ്. ഈ നിയമനിര്മാണങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ മെല്ലപ്പോക്കിലും അവർ ആശങ്ക പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയെയും ഇപ്പോളത്തെ ഇന്ത്യൻ ഭരണ കൂടത്തെയും എങ്ങനെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് മാധ്യമത്തിൻ്റെ ഈ കണ്ടെത്തൽ.

RECENT POSTS
Copyright © . All rights reserved