Latest News

മുസ്ലിം സമുദായത്തിനെതിരെ വർഗീയ വിഷം തുപ്പി യുവാവിൻ്റെ ഫേസ്ബുക്ക് വീഡിയോ. ആൽബിച്ചൻ മുരിങ്ങയിൽ എന്ന യുവാവാണ് തുടർച്ചയായി വർഗീയ വിഷം തുപ്പുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൃസ്ത്യൻ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. മുസ്ലിം വിരുദ്ധ വീഡിയോകൾക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്.

‘ഡിഫൻഡേഴ്സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യൻ ലീഗ് എന്ന പേജ്. ഈ പേജിലാണ് ആൽബിച്ചൻ തൻ്റെ വീഡിയോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുന്നത്. മനപൂർവം വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്ന വീഡിയോകൾക്ക് ലഭിക്കുന്ന കമൻ്റുകൾക്കെല്ലാം കൃസ്ത്യൻ ലീഗ് മറുപടി നൽകുന്നുമുണ്ട്. പേജ് 3540 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

2019 ഏപ്രിൽ മുതലാണ് പേജിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ പേജിൽ വീഡിയോകൾ വന്നു തുടങ്ങി. പലയിടങ്ങളിൽ നിന്നുള്ള ക്ലിപ്പുകളായിരുന്നു ഇത്. ജനുവരി 27 മുതൽ ആൽബിച്ചൻ സ്വയം വീഡിയോകൾ അവതരിപ്പിക്കാൻ തുടങ്ങി. കടുത്ത ഇസ്ലാം വിരുദ്ധത ഇങ്ങനെയാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. വിവിധ തരം ലവ് ജിഹാദുകൾ എന്ന പേരിലാണ് ഇയാൾ അവസാനത്തെ വീഡിയോ അപ്ലോഡ് ചെയ്തത്.

രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിലൂടെ ഇയാൾ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് നടത്തുന്നത്. പൊളിറ്റിക്കൽ ജിഹാദ്, ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നേഴ്സിംഗ് ജിഹാദ് തുടങ്ങി പല പേരുകൾ ഉന്നയിച്ച് ഇയാൾ മുസ്ലിങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. ഇതിലൂടെയൊക്കെ മുസ്ലിങ്ങൾ മതം പ്രചരിപ്പിക്കുകയാണെന്നാണ് ഇയാളുടെ വാദം.

ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൃസ്ത്യൻ ലീഗ് സ്ഥാപകൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ  പാലാ  സ്വദേശിയായ ഇയാൾ കെഎം മാണിയുടെ മരണ ദിവസം വിവാദ വിഡിയോയിട്ടു നാട്ടുകാർ കൈകാര്യം ചെയ്തതായിരുന്നു.  സമീപപ്രദേശമായ ഈരാറ്റുപേട്ടയെപ്പറ്റിയും വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിച്ച ധനമന്ത്രി തോമസ് ഐസക് ഇത്തവണ കണക്കുകൾക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും. ടോം വട്ടക്കുഴിയുടെ ഗാന്ധിയുടെ മരണം എന്ന പെയിന്റിങ് ആയിരുന്നു തോമസ് ഐസക് നിയമസഭയിൽ അവതരിച്ചിച്ച തന്റെ 11മത് ബജറ്റിന്റെ കവർ. കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ മുതൽ പേരെടുത്ത സാഹിത്യകാരൻമാരുടെ വരികൾ ചേർത്തു പിടിച്ച അദ്ദേഹം ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ വരികൾ ചൊല്ലി പൗരത്വ പ്രക്ഷോഭകർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന, അസാധാരണമായ െവല്ലുവിളികളുെട പശ്ചാത്തലത്തിലാണ് 2020-21 ധനകാര്യ വർഷേത്തയ്ക്കുള്ള ബജറ്റ് സഭ മുമ്പാകെ സമർപ്പിക്കുന്നതെന്നും ബജറ്റിലേക്ക് രാജ്യത്തെ സാഹചര്യങ്ങളുടെ ഗൗരവം നാം മനസിലാക്കേണ്ടതുണ്ട് എന്ന് പരാമർശത്തോടെ കവി അൻവർ‌ അലിയുടെ വരികളെയാണ് തോമസ് ഐസക് ആദ്യം ഉദ്ധരിച്ചത്.

“മനസ്സാലെ നമ്മൾ

നിനയ്ക്കാത്തെതല്ലാം

കൊടുങ്കാറ്റുപോലെ

വരുന്ന കാല”ത്താണ്ഇന്നു നമ്മൾ ജീവിക്കുന്നത്. “പകയാണ് പതാക

ഭീകരതയാണ് നയത്രന്തം

ആക്രമണമാണ് അഭിവാദനം..”

പിന്നാലെ, പൗരത്വനിയമത്തെ വിമർസിച്ച തോമസ് ഐസക് ഒപി സുരേഷിന്റെ ‘ഓരോ പൗരനും ഒരോ പൊട്ടിത്തെറി’ എന്ന വാചകം ഇന്നത്തെ സാഹചര്യത്തെ അക്ഷരാർത്ഥത്തിൽ വരച്ചിടുന്നതാണെന്നും ചൂണ്ടിക്കാട്ടി.

വയനാട് മീനങ്ങാടി ഹയർ സെക്കഡറി സ്കൂളിലെ ദ്രുപത് ഗൗതം എന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയെയാണ് പൗരത്വ നിയമത്തെയും, തടങ്കൽ പാളയങ്ങളെയും വിശേഷിപ്പിക്കാൻ തോമസ് ഐസക്ക് ചേർത്ത് പിടിച്ചത്. ‘ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജകളുടെ പൗരത്വം ഭരണാധികാരികൾ മായിച്ചു കളയാനൊരുങ്ങുന്നത് എന്ന്

“തെറ്റിവരച്ച വീട്

ഒരു കുട്ടി റബ്ബർ െകാണ്ട്

മാച്ചു കളഞ്ഞതു പോലെ’ എന്ന പിഎന്‍ ഗോപീകൃഷ്ണന്റെ വരികളെ കൂട്ട് പിടിച്ച് ധനമന്ത്രി നിയമ സഭയിൽ വ്യക്തമാത്തി.

പിന്നാലെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, എന്നിവരുടെ വരികളും തോമസ് ഐസക് ഉപയോഗിച്ചു. സ്വത്രന്ത ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത് എന്നും വിദ്യാർത്ഥികളും സ്ത്രീകളും യുവാക്കളുമാണ് ഈ പ്രക്ഷാഭത്തിന്റെ മുൻപന്തിയിൽ എന്നും പ്രഭാവർമ്മയുടെ വരികളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അട്ടഹാസത്തിന്റെ മുഴക്കവും,

ചിലമ്പുന്ന െപാട്ടിക്കരച്ചിലിന്റെ കലക്കവും,

നിതാന്തമായ ൈവരക്കരിന്തേളിളക്കവും’

ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയ്ക്ക് കീഴടങ്ങില്ല എന്ന മുഷ്ടി ചുരുട്ടലിൽ ഇരമ്പുകയാണ് കാമ്പസുകൾ എന്നും പ്രസംഗത്തിൽ കൂട്ടിച്ചേർ‌ത്തു.

“മഞ്ഞിന്റെ മീതേ

പന്തമായ് പെൺകുട്ടികൾ,

സംഘവാദ് സേ ആസാദി മുഴക്കുന്നു” എന്ന വിനോദ് വൈശാഖിയുടെ വരികളും

“ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം

നിങ്ങൾ വീണിടാതെ വയ്യ

ഹാ ചവറ്റു കൂനയിൽ ..”

എന്ന റഫീഖ് അഹമ്മദിന്റെ വരികൾ ഭാവിയുടെ പ്രതീക്ഷയാണെന്നും അത് യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആമുഖത്തിൽ പറഞ്ഞു വയ്ക്കുന്നു.

ബെന്യാമന്റെ മഞ്ഞ നിറമുള പകലുകൾ എന്ന നോവലിലെ വരികളുടെ ഊഴമായിരുന്നു പിന്നീട്.

“ഉച്ച കഴിഞ്ഞ് മൂന്നു മണിയായേപ്പാഴേയ്ക്കും ജനങ്ങൾ തെരുവിലൂെട പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി…. ചിലർ രാജ്യത്തിന്റെ ദേശീയ പതാകയും ചിലർ സമാധാനത്തിന്റെവെള്ളെക്കാടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകെട്ട, േദശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല , ഞങ്ങളുടെ സ്വന്തമാണ് എന്ന സേന്ദശമാണ് അവർ അതിലൂടെ നൽകിയത്”. എൽഡിഎഫ് തീർത്ത് മനുഷശ്യ ശൃംഖലയെയായിരുന്നു ധനമന്ത്രി വാക്കുകളിലൂടെ പറഞ്ഞുവച്ചത്. ഒപ്പം ‘നിലവിളി കെടുത്താൻ ഓടിക്കൂടുന്ന നന്മെയക്കാൾ സുന്ദരമായി ഒന്നുമില്ല’ എന്ന കെജിഎസിന്റെ വരികളും അദ്ദേഹം കൂട്ടിച്ചേർത്തു.

\ജനകീയ ചെറുത്തുനിൽപ്പിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമായിരുന്നു ജനുവരി 8ലെ ദേശീയ പണിമുടക്കെന്നും കവിതയെ കുട്ടു പിടിച്ച് അദ്ദേഗം ഓർമ്മിപ്പിച്ചു.

“ഇന്നെല വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത്

ഇന്ന് ജാഥയുടെ മുന്നിൽ കയറിനിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധർ

ചരിത്രം പഠിക്കാൻപോയ കുട്ടികൾ ചരിത്രം സൃഷ്ടിക്കാൻ

തെരുവുകളെ സ്വന്തം ചോരെകാണ്ട് നനയ്ക്കുന്നു.” എന്ന് വിഷ്ണുപ്രസാദിന്റെ വരികളും ബജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചു.

രവീന്ദ്ര നാഥ ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ മുപ്പത്തഞ്ചാം സർഗ്ഗം ഉദ്ധരിച്ച് കൊണ്ടായിരുന്നു ഡോ. തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.

എൻ.പി. ച്രന്ദേശഖരന്റെ തർജ്ജമയാണ് ഇതിനായി ഉദ്ധരിച്ചത്.

‘എവിടെ മനം

ഭയശൂന്യം

എവിടെ ശീർഷമനീതം

എവിടെ സ്വത്രന്തം ജ്ഞാനം…’.

അതാണ് സ്വാത്രന്ത്യത്തിന്റെ സ്വർഗ്ഗം, ഇന്ത്യക്കാരെ അവിടേയ്ക്ക് വിളിച്ചുണർത്തേണ എന്നായിരുന്നു ടാഗോറിന്റെ പ്രാർത്ഥനയെന്നു പറഞ്ഞുവയ്ക്കുന്ന അദ്ദേഹം. സ്വാത്രന്ത്യത്തിന്റെ ആ സ്വർഗ്ഗത്തിനു വേണ്ടി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ച യുവേപാരാളികൾക്ക് അഭിവാദ്യം അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. ഇതുവവഴി പ്രതീക്ഷിക്കുന്ന വരുമാനം 200 കോടിയാണ്.

മൂല്യവർധിത നികുതിയിലെ മുഴുവൻ പലിശയും പിഴപ്പലിശയും ഒഴിവാക്കും. അഡ്മിറ്റഡ് ടാക്സ് പൂർണമായും അടയ്ക്കണം. തർക്കത്തിലുള്ള നികുതിയുടെ 50 ശതമാനം ഇളവ് അനുവദിക്കും. അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളവയ്ക്ക് ഉൾപ്പെടെ ഇത് ബാധകമാക്കും. 2020 ജൂലൈ 31നകം അപേക്ഷ നൽകണം. ആംനസ്റ്റി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക അടയ്ക്കുന്നവർക്ക് 10 ശതമാനം റിബേറ്റ് നൽകും. തവണവ്യവസ്ഥ സ്വീകരിക്കുന്നവർ കുടിശിക തുകയുടെ 20 ശതമാനം ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം നൽകണം. ബാക്കി തുക നാലു തവണകളായി 2020 ഡിസംബറിന് മുൻപ് അടച്ചു തീർക്കണം.

മൂല്യ വർധിത നികുതി നിയമപ്രകാരം റിട്ടേൺ റിവൈസ് ചെയ്യുന്നതിന് 2019 സെപ്റ്റംബർ 30വരെ അവസരം നൽകിയിരുന്നു. വ്യാപാരികളുടെ ആവശ്യം മാനിച്ച് ഇത് 2020 ഡിസംബർ 31 വരെ നീട്ടി.

കേരള പൊതുവിൽപ്പന നികുതി നിയമത്തിന് കീഴിലുള്ള കുടിശികയ്ക്ക് പ്രഖ്യാപിച്ച ആംനസ്റ്റി ഈ വർഷവും തുടരും.

കഴിഞ്ഞ ബജറ്റിൽ 5 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യം 10 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധകമാക്കും.

ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കി.
പുതുതായി വാങ്ങുന്ന പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ 5 വർഷത്തെ നികുതിയിൽ ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തു കളഞ്ഞു. ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചു വർഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയായി നിജപ്പെടുത്തി.

പുതുതായി വാങ്ങുന്ന ഇലക്ട്രിക്ക് കാറുകൾ, മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി.

ഡീലർമാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇതേ തരത്തിലുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ അടയ്ക്കേണ്ട നികുതിയുടെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. ഇത്തരം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകമാക്കും.

ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000 കിലോഗ്രാം റജിസ്ട്രേഡ് ലെയ്ഡൻ വെയിറ്റിൽ കൂടുതലുമായ ചരക്കുവാഹനങ്ങളുടെ നികുതിയിൽ 25 ശതമാനം കുറവ് വരുത്തി.
രണ്ട് ലക്ഷം വരെ വില വരുന്ന മോട്ടർസൈക്കിളുകൾക്ക് ഒരു ശതമാനവും, 15 ലക്ഷംവരെ വിലവരുന്ന മോട്ടോർകാറുകൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ നികുതിയിൽ രണ്ട് ശതമാനവും വർധനവ് വരുത്തി. ഇതുവഴി പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.

സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നികുതിയിൽ രണ്ട് ശതമാനം വർധന വരുത്തി.

പൊല്യൂഷൻ ടെസ്റ്റിങ് സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീ 25,000 രൂപയായി വർധിപ്പിച്ചു.

എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതി സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി വർധിപ്പിച്ചു. ഇരുപത് സീറ്റുകളുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 50 രൂപ. 20 സീറ്റുകൾക്ക് മുകളിലുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 100 രൂപ.

തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം കുറവു വരുത്തി.

ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്ക് മേൽവിലാസം മാറ്റുന്നതിന് മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഒസി എടുത്ത തീയതി മുതൽ കേരളത്തിലെ നികുതി അടച്ചാൽ മതിയാകും.

വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, തൊട്ടടുത്തുള്ള ഭൂമിക്ക് വിജ്ഞാപനം ചെയ്ത ന്യായവിലയേക്കാൾ 30 ശതമാനംവരെ വില പുനർനിർണയിക്കാം. 50 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ആഡംബര നികുതി പുതുക്കി:

 278.7–464.50 ചതുരശ്രമീറ്റർ–5000രൂപ

(3000–5000 ചതുരശ്രഅടി)

464.51–696.75 ചതുരശ്രമീറ്റർ‌–7500 രൂപ

(5001–7500 ചതുരശ്രഅടി)

696.76–929 ചതുരശ്രമീറ്റർ–10000രൂപ

(7501–10000ചതുരശ്രയടി)

929 ചതുരശ്രമീറ്ററിനു മുകളിൽ 12500 രൂപ

(10000 ചതുരശ്ര അടിക്ക് മുകളിൽ)

5 വർഷത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ ഉള്ള ആഡംബര നികുതി ഒരുമിച്ചു മുൻകൂറായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാനം ഇളവ് അനുവദിക്കും. 16 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

ഒറ്റത്തവണ കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്ത വിധം പുനർനിർണയിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ അനുവദിക്കുന്നതിനു മുന്നോടിയായി ഒറ്റത്തവണ കെട്ടിടനികുതി ഒടുക്കിയെന്ന് ഉറപ്പാക്കും. 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

പോക്കുവരവ് ഫീസ് പുതുക്കി:

10 ആർവരെ 100 രൂപ

11–20 ആർവരെ–200 രൂപ

21–50 ആർവരെ–300 രൂപ

51– 1 ഹെക്ടർവരെ–500 രൂപ

1 ഹെക്ടറിന് മുകളിൽ 2വരെ–700 രൂപ

2 ഹെക്ടറിനു മുകളിൽ 1000 രൂപ

(ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 8 കോടി)

വില്ലേജ് ഓഫിസുകളിൽനിന്ന് സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികൾക്കായി നൽകുന്ന ലൊക്കേഷൻ മാപ്പുകളെ ഈ ഫീസിൽനിന്നും ഒഴിവാക്കും. 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
വില്ലേജോഫിസുകളിൽനിന്ന് നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികള്‍ക്കായി തണ്ടപേര്‍ പകർപ്പുകളെ ഈ ഫീസുകളിൽനിന്ന് ഒഴിവാക്കി. ഇതിലൂടെ 50 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

ക്ഷേമ പെൻഷനുകൾ വാങ്ങുന്ന അനർഹരെ ഒഴിവാക്കും. ഇതിലൂടെ 700 കോടിയുടെ ചെലവ് ഒഴിവാക്കാനാകും

തദ്ദേശ വകുപ്പിലെ ഡിആർ ഡിഐ, പെർഫോമൻസ് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലെ 700 ജീവനക്കാരെ പുനർവിന്യസിക്കും. ഇവരുടെ ചുമതലകൾക്ക് ഇന്ന് പ്രസക്തിയില്ലാത്തതിനാലാണ് പുനർവിന്യസിക്കുന്നത്. ചരക്കുനികുതി വകുപ്പിൽ അധികമായുള്ളവരെ പഞ്ചായത്തിലേക്ക് പുനർവിന്യസിക്കും.

കാറുകൾ വാങ്ങുന്നതിനു പകരം മാസവാടകയ്ക്ക് എടുക്കും. ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാനായാൽ 7.5 കോടിരൂപ ലാഭിക്കാനാകും. മേൽപറഞ്ഞ നടപടികളിലൂടെ 1500 കോടിരൂപയുടെ അധിക ചെലവെങ്കിലും ഒഴിവാക്കാനാകും.

ജിഎസ്‌ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി നികുതി പിരിവിനായി വിന്യസിക്കും.

ഒരു ലക്ഷത്തോളം പുതിയ രജിസ്ട്രേഷനുകൾ ഉൾപ്പെടുത്തി നികുതി ശൃംഖല വിപുലീകരിക്കും.

അതിർത്തിയിൽ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.

റജിസ്ട്രേഡ് വ്യാപാരികളുടെ റിട്ടേൺ ഫയലിങ്, നികുതി ഒടുക്കൽ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരെ ചുമതലപ്പെടുത്തും.
നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നിർബന്ധിത ഇ–ഇൻവോയിസുകൾ ഏർപ്പെടുത്തും.

2020ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിബജറ്റിലെ നികുതി നിർദ്ദേശങ്ങൾ എന്തെല്ലാം?യിട്ടുള്ള സിജിഎസ്ടി ഭേദഗതികൾക്ക് സമാനമായ ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും ഉൾപ്പെടുത്തും

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലദേശ്. ഇന്നലെ നടന്ന സെമിയിൽ, ന്യൂസീലൻഡിനെ 6 വിക്കറ്റിനു തോൽപിച്ചാണ് ബംഗ്ലദേശ് ചരിത്രത്തിലാദ്യമായി കൗമാരലോകകപ്പിന്റെ ഫൈനലിൽ കടന്നത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

സ്കോർ: ന്യൂസീലൻഡ് 8ന് 211, ബംഗ്ലദേശ് 44.1 ഓവറിൽ 4ന് 215.

സെഞ്ചുറി നേടി ബംഗ്ല ഇന്നിങ്സിന്റെ നെടുംതൂണായ മഹ്മദുൽ ഹസൻ ജോയിയാണ് (127 പന്തിൽ 100) മാൻ ഓഫ് ദ് മാച്ച്. റൺചേസിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായപ്പോൾ ജോയ് അവസരത്തിനൊത്ത് ഉയരുകയായിരുന്നു. തൗഹിദ് ഹൃദോയിക്ക് (40) ഒപ്പവും ഷഹാദത്ത് ഹുസൈനൊപ്പവും (40*) മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ജോയിക്കു സാധിച്ചു.

നേരത്തേ, ടോസ് നേടി ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയച്ചിടത്താണ് ബംഗ്ലദേശ് കളി ജയിച്ചു തുടങ്ങിയതെന്നു പറയാം. അഞ്ചു റൺസ് നേടുന്നതിനിടെ കിവീസിന്റെ ആദ്യ വിക്കറ്റ് (റൈസ് മറിയു– ഒരു റൺ) പിഴുത് പേസർ ഷമീം ഹുസൈൻ നൽകിയ തുടക്കം മറ്റു ബോളർമാർ ഏറ്റെടുക്കുകയായിരുന്നു. നാലിന് 74 എന്ന നിലയിൽ തകർന്നു പോയ ന്യൂസീലൻഡിനെ 83 പന്തിൽ 75 റൺസോടെ പുറത്താകാതെനിന്ന മധ്യനിര ബാറ്റ്സ്മാൻ ബെക്കാം വീലർ ഗ്രീനളിന്റെ ഇന്നിങ്സാണു രക്ഷപ്പെടുത്തിയത്. ബംഗ്ല ബോളർമാരിൽ ഷൊരിഫുൽ ഇസ്‌ലാം (3 വിക്കറ്റ്), ഷമീം ഹുസൈൻ (2), ഹസൻ മുറാഡ് (2)എന്നിവർ തിളങ്ങി.

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പമുള്ള വിഡിയോ സിനിമാ പാട്ടിനൊപ്പം പങ്കുവച്ചു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴി‍ഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അബ്ദുൾ അലി തന്റെ ബന്ധു കൂടിയായ ജലാലുദ്ദീനെ കോഴിയെ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് വെട്ടിക്കൊന്നത്.

സമാനമായ 3 വിഡിയോകൾ ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. അഞ്ചൽ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ഇരുവരും.

കൊലപാതകത്തിന് ശേഷം അബ്ദുല്‍ അലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പോസ്റ്റുമോർട്ടത്തിനു ശേഷം ജലാലുദ്ദീന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അസമിലേക്ക് കൊണ്ടുപോയി.

മീൻ പൊരിക്കുമ്പോൾ ചേർക്കുന്ന മസാലകളിൽ ഒന്ന് ശ്രദ്ധിച്ചാൽ,..ഉണ്ടാക്കുന്ന ഫിഷ് ഫ്രൈ വേറെ ലെവൽ ആകും. അതിനായി നമുക്ക് കുറച്ചു സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ചേർക്കേണ്ടതുണ്ട്.

അങ്ങനെ സ്വാദേറിയ മീൻ പൊരിച്ചത് തയ്യാറാക്കാൻ നിങ്ങൾക്കിഷ്ടമുള്ള മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.മീൻ 500 ഗ്രാം മതിയാകും. ശേഷം ഒരു മിക്സിയുടെ ജാറിൽ ഒരു ടീസ്പൂൺ പെരിഞ്ചീരകം, മുക്കാൽ ടീസ്പൂൺ അളവിൽ ചെറിയ ജീരകം കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക ഇനി അതിലേക്ക് 7 അല്ലിയോളം വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,8-10 കറിവേപ്പില,ഒരു ടേബിൾസ്പൂൺ വെള്ളം കൂടി ഒഴിച്ച് വീണ്ടും അരച്ചെടുക്കണം.

അരച്ചെടുക്കുബോൾ നല്ല പേസ്റ് രൂപത്തിൽ ഇത് നമുക്ക് കിട്ടിയില്ലെങ്കിൽ ഒരു സ്പൂൺ ഓയിൽ കൂടി ചേർത്ത് അരക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നല്ല അടിപൊളി പേസ്റ്റ് ആയ മസാലക്കൂട്ട് ലഭിക്കും.

ഈ അരപ്പ് മീനിലേക്ക് ഒഴിച്ച ശേഷം രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർക്കണം, കാശ്മീരി ചില്ലി പൗഡർ ഇല്ലെങ്കിൽ സാധാരണ മുളകുപൊടി ചേർത്താൽ മതിയാകും പക്ഷേ അത് നിങ്ങളുടെ എരുവിന് അനുസരിച്ച് വേണം ചേർക്കാൻ കാശ്മീരി ചില്ലി പൗഡർ ആയതിനാൽ വലിയ എരിവ് ഒന്നും ഇല്ലാത്തതുകൊണ്ടാണ് രണ്ട് ടേബിൾസ്പൂൺ ചേർക്കുന്നത്.കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ അരിപൊടി,ഒരു ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ വെള്ളം എന്നിവ ചേർത്ത് മസാല എല്ലാം മീനിൽ പിടിക്കുന്ന വിധം പെരട്ടി എടുക്കണം. ഒരു ടീസ്പൂൺ വെള്ളം മതിയാകില്ല എങ്കിൽ വീണ്ടും ഒരു ടീസ്പൂൺ കൂടി ചേർക്കാം.

ഇങ്ങനെ മസാല പുരട്ടി വച്ചിരിക്കുന്ന മീൻ 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക,കൂടുതൽ സമയം വെക്കണമെങ്കിൽ നിങ്ങൾക്ക് വയ്ക്കാം. അതിനുശേഷം മീൻ പൊരിക്കുവാൻ വേണ്ടി ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ കുറച്ചു കടുക് ഇട്ടു കൊടുക്കുക എന്നിട്ട് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ എല്ലാം അതിലേക്ക് ഇട്ടുകൊടുത്തു ഓരോ വശവും ഫ്രൈ ചെയ്ത് എടുക്കാം.

കുറച്ച് ഫ്രൈ ആയി വരുന്ന സമയം അൽപം കറിവേപ്പില കൂടി ഇതിൻറെ മേൽ ഇട്ടു കൊടുക്കാവുന്നതാണ്. നല്ലപോലെ മീൻ മൊരിഞ്ഞു വരുമ്പോൾ അതിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്നതിലൂടെ നല്ല സ്വാദിഷ്ടമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്രിസ്പി ആയ ഫിഷ് ഫ്രൈ തയ്യാറാകുന്നതാണ്.

ലാളിത്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും വമ്പൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരാളാണ് വിജയ് സേതുപതി. നെഗറ്റീവ് റോളുകൾ അധികം ഒന്നും ചെയ്‌തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തനിക്ക് ഇഷ്ടപ്പെടുന്ന റോളുകൾ ചെയ്യുവാൻ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അതിൽ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റർ. വിജയ് സേതുപതി വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

മാസ്റ്ററിൽ വില്ലൻ വേഷത്തിന് എന്തുകൊണ്ട് സമ്മതം മൂളിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു അഭിമുഖത്തിലാണ് നായകനായി വിലസുമ്പോഴും എന്തുകൊണ്ട് വില്ലനായി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ഒരു ഉത്തരമാണ് താരം അതിനുള്ള ഉത്തരമായി പറഞ്ഞത്. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും നെഗറ്റീവ് റോൾ ആയത് കൊണ്ട് മാത്രം ഇത്ര ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാനും മനസ്സ് വന്നില്ലെന്നും മക്കൾസെൽവൻ പറഞ്ഞു.

അതേ സമയം മാസ്റ്ററിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം XB ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ്.

മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന്‍ നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.

കൊറോണ വൈറസിനെ സംബന്ധിച്ച്‌ ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധിച്ച്‌ മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് (34) ആണ് മരിച്ചത്. കൊറോണ ബാധയെക്കുറിച്ച്‌ ഡിസംബര്‍ 30 ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍, ചൈനയില്‍ 560 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമായപ്പോള്‍ അതിലൊരാളായി ലീ വെന്‍ലിയാങും മരണത്തിന് കീഴടങ്ങി!

സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പകര്‍ച്ചവ്യാധി സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. തന്‍റെ സഹപ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം സന്ദേശമയച്ചത്. 2003 ല്‍ മഹാമാരിയായി പടര്‍ന്നു പിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശം. നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ പബ്ലിക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡോക്ടറുടെ പേര് പോലും മറയ്ക്കാതെയാണ് സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന്‍ പോലീസ് എത്തി അദ്ദഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്‍കി. എന്നാല്‍ സുരക്ഷയില്ലാതെ ജോലി ചെയ്ത ഡോക്ടറും കൊറോണയുടെ പിടിയിലായി. ഒടുവില്‍ അദ്ദേഹത്തിന്‍റെ ജീവന്‍ തന്നെ നഷ്ടമായി.

വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര്‍ 30നാണ് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില്‍ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.

ജനുവരി ആദ്യം പുതിയ വൈറസ്‌ ബാധ വുഹാന്‍ അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കേ വൈറസ്‌ പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്‌ക്ക്‌ ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.ജനുവരി 20-നു കൊറോണ വൈറസ്‌ ബാധ ചൈനീസ്‌ സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ജനുവരി 30-ന്‌ ഡോക്‌ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില്‍ എനിക്കും രോഗം സ്‌ഥിരീകരിച്ചു”

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. ഭാര്യ, അമ്മ, മരുമകന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി ഇന്ന് വിസ്തരിക്കും.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പി.ടി. തോമസ് എം.എല്‍.എ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ സാധ്യതയും ഉണ്ട്. അതിക്രമം നേരിട്ടശേഷം നടി അഭയംപ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തു.

സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു.

 

ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 61 പേര്‍ക്കാണ് കപ്പലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളെയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. തുടര്‍ന്നാണ് ആശങ്ക വര്‍ധിച്ചത്.

ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യം കൊറോണ സ്ഥിരീകരിച്ച യാത്രക്കാരന് യാത്രയ്ക്കിടെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

RECENT POSTS
Copyright © . All rights reserved