ടോം ജോസ് തടിയംപാട്
ഇടിഞ്ഞമല ഗവൺമെന്റ് സ്‌കൂളിലെ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച £495 ( 56196 രൂപ) സ്കൂളിൽ എത്തി കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ് ബിജു ജോസഫ് ഹെഡ് മാസ്റ്റർ K C Pamcracious നു കൈമാറി ചടങ്ങിൽ PTA പ്രസിഡന്റ് ഷാജി പറമ്പിൽ ,പഞ്ചായത്തു വൈസ് പ്രസിഡന്റ് രജനി സജി, എന്നിവർ സന്നിഹിതരായിരുന്നു . ഇടുക്കി ചാരിറ്റി നടത്തുന്ന ഇത്തരം ചെറിയ പ്രവർത്തനങ്ങൾക്കു സഹായകമാകുന്ന യു കെ , മലയാളികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,42 ,00000 (ഒരുകോടി നാൽപ്പത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകി കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”” കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന.
യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസോസിയേഷൻെറ ഈസ്റ്റർ കൂട്ടായ്മയും യുകെകെസിഎയുടെ 22 -മത് ആനുവൽ കൺവെൻഷന് വേണ്ടിയുള്ള യൂണിറ്റിലേയ്ക്കുള്ള ടിക്കറ്റ് വിതരണവും മെയ് മാസം 18 തീയതി യോർക്കിൽ ഉള്ള സെന്റ് ജോസഫ് ചർച്ചിൽ വെച്ചു നടത്തപ്പെട്ടു .
ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ ദിവ്യ ബലി അർപ്പിക്കുകയും . അന്നേദിവസം നാട്ടിൽ നിര്യാതനായ യൂണിറ്റ് അംഗം ദിനു പുളിക്കത്തൊട്ടിയിലിൻെറ പിതാവ് എബ്രഹാം പുളിക്കത്തൊട്ടിയിലിൻെറ വേർപാടിൽ അനുശോചനം അർപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്തു . അതിനു ശേഷം പാരിഷ് ഹാളിൽ വൈ.കെ.സി.എ. അംഗങ്ങൾ ഒത്തുചേരുകയും . വൈ.കെ.സി.എ. യുടെ ആനുവൽ പൊതുയോഗവും ,മീറ്റിംങ്ങും നടത്തുകയുണ്ടായി .
യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ജോസ് പരപ്പനാട്ടിൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ജോയൽ ടോമി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . പ്രസിഡന്റ് ജോസ് പരപ്പനാട്ടും .ഫാ. ജോഷികൂട്ടുങ്കൽ ആശംസ അർപ്പിക്കുകയും ചെയ്തു .
പ്രസ്‌തുത യോഗത്തിൽ യുകെകെസിഎ ആനുവൽറ്റ് ഫാ. ജോഷി കൂട്ടുങ്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി . തുടർന്ന് യൂണിറ്റ് അഗങ്ങൾ ആയ ജോബി പുളിക്കൽ മറ്റ് അംഗങ്ങൾ എന്നിവർക്ക് ടിക്കറ്റ് വിതരണം ചെയ്തു . യൂണിറ്റ് അംഗങ്ങൾ വൈ.കെ.സി.എ.യുടെ നേതൃത്വത്തിൽ യുകെകെസിഎ കൺവെൻഷൻ ആശംസകൾ അർപ്പിച്ചു .തുടർന്ന് എല്ലാവരും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു .
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്‌പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കിവന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകും.
മലയാളസിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിവാദമായതിനുപിന്നാലെ ഏതാനുംപേർ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 40 കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ധീഖ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവരുടെപേരിലുള്ളതടക്കം 30 കേസുകളിൽ കുറ്റപത്രം നൽകി. ഈ കേസുകൾ തുടരും.
സംസ്ഥാനത്ത് രണ്ട് ദിവസമായി കുറഞ്ഞു നിന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ്.
അടുത്ത ഏതാനും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് കേരളത്തിലെ വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.
അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി.
ബ്രഹ്‌മപുത്ര, ബരാക് ഉള്‍പ്പെടെ പത്ത് പ്രധാന നദികള്‍ അപകട നിലയ്ക്ക് മുകളിലാണ്. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒന്‍പതുപേര്‍ വീതവും മേഘാലയയില്‍ ആറുപേരും മിസോറാമില്‍ അഞ്ചു പേരും സിക്കിമില്‍ മൂന്ന് പേരും നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു.
അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനം തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി. മണ്ണിടിച്ചിലില്‍ വാഹനം കൊക്കയില്‍ വീണ് ഗര്‍ഭിണികളടക്കം ഏഴ് പേരാണ് മരിച്ചത്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായി. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽനിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി നടത്താനാവാതെ വലയുകയാണ് ജനം.
തദ്ദേശ നദികളിൽ വെള്ളം കുറഞ്ഞതു മാത്രമല്ല കൃഷിയെ പ്രതിസന്ധിയിലാക്കിയത്. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും ഝലം നദിയിലെ മംഗ്ല ഡാമിലും ജലത്തിന്റെ അളവിൽ വലിയ കുറവുണ്ടായതായി പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
2024 ജൂൺ രണ്ടിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ 2025 ജൂണിൽ പഞ്ചാബ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ അളവിൽ 10.3 ശതമാനം കുറവു വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഈ പ്രവിശ്യയിലെ കാർഷികവൃത്തിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
തെക്കു-പടിഞ്ഞാറൻ മൺസൂൺ എത്താൻ ഇനിയും നാലാഴ്ച കൂടി വേണമെന്നിരിക്കെ വരുംദിവസങ്ങളിൽ വലിയ ജലദൗർലഭ്യം ഉണ്ടാകാനാണു സാധ്യത. ഇസ്ലാമാബാദിലെ ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റിയുടേതാണ് (ഐആർഎസ്എ) ഈ കണക്കുകൾ.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധുനിക സമൂഹത്തിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്ന സേവനം യു.കെ.യുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ജൂൺ 8-ാം തീയതി (ഞായർ) ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.
കഴിഞ്ഞ വർഷം സേവനം യു.കെ. വെയിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളെ വിശദമായി അവലോകനം ചെയ്യുകയും, പുതുവർഷത്തേക്കുള്ള പദ്ധതി നിർമാണം രൂപപ്പെടുത്തുകയും ചെയ്യുന്ന പൊതുചർച്ചകൾക്ക് ഈ യോഗം വേദിയാകും
സേവനം യു.കെ.യുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, നാഷണൽ എക്സിക്യൂട്ടീവ് മെംബർമാരും ചടങ്ങിൽ പങ്കെടുക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി കലാപരിപാടികൾ, കുട്ടികൾക്കായി വിനോദ ഇനങ്ങൾ, സൗഹൃദ ചർച്ചകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണ മെന്ന് യൂണിറ്റിന് വേണ്ടി സെക്രട്ടറി ശ്രീ അനീഷ് കോടനാട് അറിയിച്ചു.
അനീഷ് കോടനാട് – +447760901782
ടോം ജോസ് തടിയംപാട് ,ജോസ് മാത്യു
ജപ്പാൻ എന്നുപറയുന്നത് പ്രധാനപ്പെട്ട നാലു ദീപുകളുടെ സമുച്ചയമാണ് പന്ത്രണ്ടര കോടിയാണ് ജനസംഖ്യ. ജപ്പാന്റെ മതസാഹോദര്യവും സഹിഷണ്ണതയും ലോകം മാതൃകയാക്കേണ്ടതാണ് ജപ്പാൻ ചക്രവർത്തിയുടെ മതമായ ഷിന്ടോ മതത്തിന്റെ അനുയായികളാണ് 48.6 %. വിദേശ മതമാണെങ്കിലും രണ്ടാമത്തെ പ്രബലമായ മതമാണ് ബുദ്ധമതം. ഇതിനു 46.4 % അനുയായികളാണ് ഉള്ളത്. ക്രിസ്ത്യൻ 1.1 ശതമാനവും മറ്റെല്ലാ മതങ്ങളും കൂടി 4 % മാണുള്ളത്. അതും 95 % കുടിയേറി വന്നവരും എന്നിട്ടും ബിൽലാദൻ ജപ്പാനെ ആക്രമിക്കും എന്ന് പറഞ്ഞെങ്കിലും ജപ്പാനിൽ ഇസ്ലാമിക ആക്രമണം ഇതുവരെ ഉണ്ടായില്ല എന്നാണ് അറിയുന്നത് .
എന്തുകൊണ്ടാണ് ഷിന്ടോ മതവും ബുദ്ധിസവും ചേർന്നുപോകുന്നതും ആ രാജ്യ൦ സമാധാനപരമായി പോകുന്നതും എന്ന് ചോദിച്ചാൽ അതിനുത്തരം ഈ രണ്ടു മതങ്ങൾക്കും മതപുസ്തകമോ കേന്ദ്രീകരിച്ച ദൈവങ്ങളോ ,പ്രവാചകന്മാരോയില്ല. ഇതിന്റെ രണ്ടിന്റെയും അടിത്തറ നിൽക്കുന്നത് പ്രകൃതി ആരാധനയിലും വ്യക്തി നവീകരണത്തിലുമാണ്. കൂടാതെ സ്വയമായി ഉരുത്തിരിഞ്ഞു വന്ന ഒരു കടുത്ത സാംസ്ക്കാരിക അടിത്തറ അവരുടെ സമൂഹത്തിനുണ്ട്. അത് തകർക്കാൻ സെമിറ്റിക്ക് മതങ്ങളായ സമാധാന മതങ്ങൾക്ക് അവിടെ ശക്തിയില്ല എന്നതാണ് ജപ്പാന്റെ സമാധാനത്തിന്റെ അടിത്തറ.
എന്താണ് രണ്ടു പ്രധാന മതങ്ങളുടെയും പഠിപ്പിക്കൽ എന്ന് നമുക്ക് നോക്കാം. പ്രകൃതിദത്ത ഘടകങ്ങൾ, പൂർവ്വികർ, ശ്രദ്ധേയരായ ചരിത്ര വ്യക്തികൾ എന്നിവയിൽ കാണപ്പെടുന്ന കാമി (ആത്മാക്കൾ അല്ലെങ്കിൽ ദേവതകൾ) ആരാധനയെ കേന്ദ്രീകരിച്ചുള്ള ജപ്പാനിലെ തദ്ദേശീയ മതമാണ് ഷിന്ടോ മതം . ഈ വിശ്വാസത്തിന് ഒരൊറ്റ സ്ഥാപകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല. കൂടാതെ ആചാരപരമായ ആചാരങ്ങൾ, ശുദ്ധീകരണം, ആരാധനാലയങ്ങളിലൂടെയും ചടങ്ങുകളിലൂടെയും ആത്മീയ ശക്തികളുമായുള്ള ബന്ധം നിലനിർത്തൽ എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.
നൂറ്റാണ്ടുകളായി വികസിച്ച പുരാതന ജാപ്പനീസ് ആത്മീയ ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമാണ് ഷിന്റോ മതം ഉത്ഭവിച്ചത്. ഈ മതത്തിന് ഔപചാരിക സിദ്ധാന്തങ്ങളോ കർശനമായ ധാർമ്മിക നിയമങ്ങളോ ഇല്ല, പകരം ശരിയായ ആചാരങ്ങളിലൂടെയും ശുദ്ധമായ ഉദ്ദേശ്യങ്ങളിലൂടെയും മനുഷ്യരും കാമിയു൦ തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പൊതു ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിലൂടെയും കാമിദാന എന്നറിയപ്പെടുന്ന കുടുംബ ബലിപീഠങ്ങളിൽ ആരാധന നടത്തുന്നതിലൂടെയും ജാപ്പനീസ് ആളുകൾ ഷിന്റോ പരിശീലിക്കുന്നു. സാധാരണ സ്ഥലത്തിനും പവിത്ര സ്ഥലത്തിനും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന ടോറിൽ ഗേറ്റുകൾ പോലുള്ള വ്യതിരിക്തമായ വാസ്തുവിദ്യാ ഘടകങ്ങൾ ഈ പുണ്യസ്ഥലങ്ങളിൽ ഉണ്ട്. ആരാധനാലയങ്ങൾ അല്ലെങ്കിൽ ഒന്നിലധികം ഘടനകളുള്ള സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നു. അവയുടെ വാസ്തുവിദ്യാ ശൈലികൾ പ്രധാനമായും ഹീയാൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടത്. പൂജാരിമാർ ശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നു. വഴിപാടുകൾ അർപ്പിക്കുന്നു. പ്രാദേശിക കാമിയെ അല്ലെങ്കിൽ ദേവതകളെ ബഹുമാനിക്കുന്ന സീസണൽ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു.
ജാപ്പനീസ് സാമ്രാജ്യ കുടുംബം ഷിന്റോ പാരമ്പര്യങ്ങളുമായി ശക്തമായ ചരിത്ര ബന്ധങ്ങൾ നിലനിർത്തുന്നു.. സാമ്രാജ്യത്വ പാരമ്പര്യത്തിന്റെ പുരാണ പൂർവ്വികൻ എന്ന നിലയിൽ സൂര്യദേവതയായ അമതേരാസുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഷിന്റോ മതത്തിനു ജാപ്പനീസ് സാംസ്കാരിക സ്വത്വ൦ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണുള്ളത്. സീസണൽ ആഘോഷങ്ങൾ മുതൽ, പ്രകൃതിയോടുള്ള ആരാധന ഇതൊക്കെ ആധുനിക ജാപ്പനീസ് സമൂഹത്തിന്റെ സാംസ്ക്കാരിക മേന്മ രൂപപ്പെടുത്തുന്നതിനു സഹായിച്ചിട്ടുണ്ട് .
ആറാം നൂറ്റാണ്ടിൽ കൊറിയയിൽ നിന്ന് വന്ന ഒരു പ്രധാന വിശ്വാസ പാരമ്പര്യത്തെയാണ് ജപ്പാനിലെ ബുദ്ധമതം പ്രതിനിധീകരിക്കുന്നത്, നാല് ഉത്തമസത്യങ്ങളിലൂടെയും ജ്ഞാനോദയത്തിലേയ്ക്കുള്ള പാത പഠിപ്പിക്കുന്നതിലൂടെയും ഷിന്റോ പാരമ്പര്യങ്ങളുമായി സഹവർത്തിക്കുമ്പോൾ തന്നെ ധ്യാനരീതികൾ, ക്ഷേത്ര ആചാരങ്ങൾ, ദാർശനിക പഠിപ്പിക്കലുകൾ എന്നിവ ജാപ്പനീസ് ബുദ്ധമതം സംയോജിപ്പിക്കുന്നു.
നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരവുമായി പൊരുത്തപ്പെടുന്ന ബുദ്ധമതം, ജാപ്പനീസ് സമൂഹത്തെ രൂപപ്പെടുത്തുന്ന വ്യത്യസ്തമായ സ്കൂളുകളും ആചാരങ്ങളും വികസിപ്പിച്ചെടുത്തു. പഠനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച ക്ഷേത്രങ്ങളുടെ ശൃംഖലകളിലൂടെയാണ് മതം വ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും രാജാവ് വരുത്തിയ ബുദ്ധ പുരോഹിതന്മാർ ജാപ്പനീസ് ബുദ്ധമതത്തെ സമ്പന്നമാക്കി അവർ നടത്തിയ പുതിയ പഠിപ്പിക്കലുകൾ, വാസ്തുവിദ്യാ ശൈലികൾ, കലാ പാരമ്പര്യങ്ങൾ എന്നിവ ജപ്പാനെ പ്രോജ്വലമാക്കി .
ജാപ്പനീസ് ആളുകൾ വീട്ടിലെ ബലിപീഠങ്ങളിലെ ദൈനംദിന ആചാരങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ, എന്നിവയിലൂടെ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധക്ഷേത്രങ്ങൾ ജാപ്പനീസ് ജീവിതത്തിൽ, പ്രത്യേകിച്ച് ശവസംസ്കാര ചടങ്ങുകൾക്കും പൂർവ്വിക ആരാധനയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. ബുദ്ധമത പഠിപ്പിക്കലുകളുടെ ഈ പ്രായോഗിക പ്രയോഗം, ജാപ്പനീസ് ദൈനംദിന ജീവിതത്തിൽ ബുദ്ധമത ആചാരങ്ങൾ ഷിന്റോ പാരമ്പര്യങ്ങളെ പൂരകമാക്കുന്ന പ്രകൃതിയോടുള്ള ആരാധന ഈ മതങ്ങളെ സമന്വയിപ്പിക്കുന്നു .
ഞങ്ങൾ മൂന്നുദിവത്തെ ഒസാക്ക സന്ദർശനം പൂർത്തിയാക്കി ജപ്പാന്റെ സാംസ്കാരിക തലസ്ഥാനവും 794 മുതൽ 1868 വരെ ജപ്പാന്റെ തലസ്ഥാനവും കലാകേന്ദ്രവുമായ കൊയോട്ടയിൽ എത്തി ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന ഷിന്ടോ മതത്തിന്റെ അമ്പലമായ Fushimi -ku സന്ദർശനം നടത്തി. ഇവിടുത്തെ ഒരു ആരാധനാ മൂർത്തി കുറുക്കനാണ്. കുറുക്കന്റെ പ്രതിമകൾ അമ്പലത്തിന്റെ സമസ്ത മേഖലയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. Inariyama മലയിൽ 4 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നു. 10000 Toril ( പാരമ്പര്യമായ ജപ്പാന്റെ വാതിൽ ) കൊണ്ട് 4 കിലോമീറ്റർ ദൂരം അലങ്കരിച്ചിരിക്കുന്നു. ജപ്പാന്റെ ഭാഗ്യമായ ഓറഞ്ച് കളറുകളാണ് ഈ വാതിലുകൾക്കുള്ളത്. രണ്ടുമണിക്കൂർ മലകയറണം മുകളിലത്തെ സന്നിധാനത്തിൽ എത്താൻ. അവിടെ കണ്ട മറ്റൊരു ആചാരം ഒരു ഉരുളൻ കല്ല് എടുത്തു ഉയർത്തി താഴെ വയ്ക്കുക എന്നതാണ്. ഞാനും ജോൺ മുളയിങ്കലും ആ കല്ലുയർത്തി അനുഗ്രഹം തേടി പ്രേമിക്കുന്ന കാമുകി കാമുകന്മാർ ജപ്പാന്റെ പാരമ്പര്യ വസ്ത്രമായ കിമോണ അണിഞ്ഞു ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നു. ഈ ക്ഷേത്രത്തിലെ ശിൽപ്പചാതുര്യം അവിസ്മരണീയമാണ്.
പിന്നീട് ഞങ്ങളെല്ലാവരും കിമോണ ധരിച്ചു നിജോ കാസിൽ കാണുന്നതിനുവേണ്ടി പോയി ഷോഗൺ കാലഘട്ടത്തിൽ ഇവിടെയായിരുന്നു ജപ്പാന്റെ തലസ്ഥാനം. പിന്നീട് സമുറായികൾ അധികാരം പൂർണ്ണമായി രാജാവിന് തിരിച്ചു നൽകിയത് ഈ കൊട്ടാരത്തിൽ വച്ചാണ്. ജപ്പാന്റെ പഴയകാല കലാസൃഷ്ടികളും ഛായാ ചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട് . കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടം അതിമനോഹരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്. പൂന്തോട്ടത്തിലെ സ്വർണ്ണകൊട്ടാരവും അതിമനോഹരം. കൊയോട്ടയിൽ പിന്നീട് കണ്ടത് ഒരു വൈൻ ഫാക്ടറി ആയിരുന്നു. പഴയകാലത്ത് അരിയിൽനിന്നും വൈൻ ഉത്പാദിപ്പിച്ചിരുന്നത് അവിടെ കാണാൻ കഴിഞ്ഞു. അവിടെ നിന്നും ഞങ്ങൾ എല്ലാവരും വൈൻ വാങ്ങി തിരിച്ചു കൊമോക്കവ നദി തീരത്തുകൂടി നടന്നപ്പോൾ ആ നദിയുടെ വിശുദ്ധി കാണാൻ കഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ജപ്പാൻകാരുടെ പ്രകൃതിയാരാധനയാണ് .
യാത്രാ വിവരണം തുടരും…
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംഘടിപ്പിച്ച വൈശാക മാസചാരണത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തി ആയി,ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തപ്പെട്ടത്, LHA ടീം അവതരിപ്പിച്ച ഭജന,പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ചടങ്ങുകൾക്ക് മികവേകി. ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ മഹത് ചടങ്ങിൽ പങ്കെടുത്തു.
സിബി ജോസ്
രണ്ട് പതിറ്റാണ്ടുകളുടെ അഭിമാനം, ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്.എം. എ ഇരുപതാം വർഷത്തിലേക്ക് യു.കെ.യിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു. കെ. യിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.
എസ് .എം .എ. യുടെ ഈ വർഷത്തെ വാർഷിക പൊതു യോഗവും 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെയ് 10 ശനിയാഴ്ച ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.
മൂന്ന് മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡൻറ് എബിൻ ബേബി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ടും,
ട്രഷറർ ആന്റണി സെബാസ്റ്റ്യൻ വാര്‍ഷിക കണക്ക് അവതരണവും നടത്തി.
റിട്ടേണിങ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിൻ്റെ നേതൃത്വത്തിൽ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.
പ്രസിഡന്റായി ശ്രീ. ബെന്നി പാലാട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
എസ്.എം. എ ഭാരവാഹികള്‍:
പ്രസിഡൻറ്: ബെന്നി പാലാട്ടി
സെക്രട്ടറി : സജി ജോർജ് മുളയ്ക്കൽ
ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്:
രാജലക്ഷ്മി ജയകുമാർ
& ജോസ് ജോൺ
ജോയിൻറ് സെക്രട്ടറി: ജിൽസൺ കുര്യാക്കോസ്, & ജയ വിപിൻ
പിആർഒ: സിബി ജോസ്
എക്സ് ഓഫീസ് കോ: എബിൻ ബേബി & ജിജോ ജോസഫ്
സ്പോർട്സ് കോഡിനേറ്റർ: ആഷ്‌ലി കുര്യൻ, എബി തോമസ്
ആർട്സ് കോർഡിനേറ്റർ: സിറിൽ മാഞ്ഞൂരാൻ , ജോസ്‌നി ജിനോ &
രാജലക്ഷ്മി ജയകുമാർ
യുക്മ കോഡിനേറ്റര്‍: വിജി കെ പി, ജിജോ ജോസഫ്, ജിജോമോൻ ജോർജ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സിറിൽ മാഞ്ഞൂരാൻ, എബി തോമസ്, ജോസ്‌നി ജിനോ, ആഷ്‌ലി കുര്യൻ, മോജി ജോൺ, അനീഷ് സെബാസ്റ്റ്യൻ, ജോബി ജോസഫ് , സിന്റോജോർജ് , സിനി വിൻസെൻറ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഭാവിയിലേക്കുള്ള ചുവടുകൾവെച്ചുകൊണ്ട് എസ്.എം. എയുടെ പുതിയ നേതൃത്വത്തിന് സംഘടനയുടെ വളർച്ച മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയോടുകൂടി വരുന്ന വര്‍ഷങ്ങളില്‍ എസ്.എം. എ കുടുംബാംഗങ്ങളുടെ നന്മക്കായുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താനും , സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സംഘടനയുടെ സമഗ്രമായ വളർച്ചക്കും പുരോഗതിക്കും ഊന്നല്‍ നല്‍കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.