Latest News

13 വയസ്സുകാരനായ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ബാലൻ വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ചിരുന്ന് ഇന്ത്യയിലെത്തി. കാം എയർ എയർലൈൻസിലെ വിമാനത്തിൽ ഇറാനിലേയ്ക്കു പോകാനാണ് ബാലൻ ശ്രമിച്ചിരുന്നത്. എന്നാൽ വിമാനം ഡൽഹിയിലെത്തിയപ്പോൾ കുട്ടിയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു . അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ സുരക്ഷിതനാണ് . പ്രായം കുറഞ്ഞതിനാൽ നിയമ നടപടികൾ സ്വീകരിച്ചില്ല.

ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ഹൈപ്പോത്തെർമിയ പിടിപെട്ട് മരിക്കാം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അബോധാവസ്ഥയും തുടർന്നു മരണവും സംഭവിക്കാനിടയുണ്ട്.

ഗായത്രിവധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും.കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രണയം നടിച്ച് ഗായത്രിയെ ശാരീരികമായി ഉപയോഗിച്ച ശേഷം ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

2022 മാർച്ച് അഞ്ചിനാണ് ഗായത്രിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. തമ്പാനൂർ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രവീണുമായിട്ടാണ് ഗായത്രി മുറിയെടുത്തതെന്ന് കണ്ടെത്തിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ കൊല്ലം പരവൂർ സ്വദേശി പ്രവീണിനെ പൊലീസ് പിടികൂടി. പിന്നീടാണ് കൊലപാതകം തെളിയുന്നത്.

പ്രവീണും ഗായത്രിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്ന പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്.

ഗായത്രിയെ ഇയാള്‍ പലവട്ടം ശാരീരികമായി ഉപയോഗിച്ചു. തിരുവനന്തപുരത്ത് ഒരു ആരാധാനയത്തിൽകൊണ്ടുപോയി താലി കെട്ടി. പിന്നീട് ഗായത്രിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിനായി ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറി.

ഇതിനോട് ഗായത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല. ബന്ധത്തിൽ നിന്നും ഗായത്രി പിന്മാറില്ലെന്ന് മനസിലാക്കിയ പ്രവീണ്‍ കൊലപ്പെടുത്താൻ തീരുമാനിച്ചു. ലോഡ്ജ് മുറിയിലേക്ക് സ്നേഹം നടിച്ചു കൊണ്ടുവന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്തി തീർക്കാനും ശ്രമിച്ച ശേഷമാണ് ലോഡ്ജ് മുറിവിട്ടത്.

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ തൊടുപുഴയില്‍ വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില്‍ സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നവംബറോടെ ചിത്രീകരണം അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്.

അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച്‌ തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.

‘ദൃശ്യം’ സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം

വിൽസൺ പുന്നോലി

എക്സിറ്റർ: എക്സിറ്ററിൻ്റെ ഏട്ടൻ രവിയേട്ടൻ നീണ്ട പതിനേഴ് വർഷത്തെ യുകെ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. എക്സിറ്ററിൽ നിരവധി ഏട്ടന്മാർ ഉണ്ടെങ്കിലും സ്വഭാവത്തിലും പ്രവർത്തിയിലും അത് തെളിയച്ച ആ പേരിന് ഏറ്റവും അനുയോജ്യനായ ഏട്ടൻ തന്നെയാണ് എക്സിറ്റർ മലയാളികളുടെ പ്രിയങ്കരനായ രവിയേട്ടൻ.

നീണ്ട നാളത്തെ എക്സിറ്റർ ജീവിതത്തിൽ ഇന്നു വരെയും ആരോടും പരിഭവിക്കാത്ത ഏവരോടും സ്നേഹത്തോടും പുഞ്ചിരിയോടും പെരുമാറിയിരുന്ന രവിയേട്ടൻ വാക്കിലും പ്രവർത്തിയിലും അങ്ങേയേറ്റം ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്ന പാലക്കാടൻ സൗഹൃദത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു.

എക്സിറ്ററിലെ സാമൂഹ്യക സാംസ്കാരിക സംഘടനാ മതപരമായ പ്രവർത്തനങ്ങളിൽ സഹരിച്ചിരുന്ന രവിയേട്ടൻ്റെ വീട് എന്നും ഞങ്ങൾക്ക് സംഘടന സൗഹൃദ മതപരമായ കൂട്ടായ്മകൾക്ക് ഇടത്താവളം ആയിരുന്നു.

അസ്സോസ്സിയേഷൻ തെരെഞ്ഞെടുപ്പുകൾ എത്തുമ്പോൾ എന്നും ചെർമാൻ സ്ഥാനത്തേക്ക് ആദ്യം എത്തുന്ന പേരായിരുന്നു രവിയേട്ടൻ്റെയെങ്കിലും ഒരു പക്ഷെ, എക്സിറ്ററിൽ ആ പദവി സ്നേഹപൂർവ്വം ഏറ്റവും അധികം നിരാകരിച്ച വ്യക്തിയും രവിയേട്ടൻ തന്നെയായിരുന്നുവെന്നതും സത്യം തന്നെ.

പ്രിയതമ ശ്യാമളയുടെ ചിക്സാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന അവരുടെ കുടംബത്തിൻ്റെ എക്സ്റ്ററിൽ നിന്നു വിട പറച്ചിൽ ഞങ്ങൾക്ക് വലിയ നഷ്ടം തന്നെ. ജീവിതത്തിലും പ്രവർത്തിയിലും തൊഴിൽ രംഗത്തും ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും എന്നും മുൻഗണന നല്കിയരുന്ന ശ്യാമളയ്ക്ക് ആര്യോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കട്ടെയെന്ന് അത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏക മകൾ ലച്ചുവിനു വിവാഹ മംഗളങ്ങൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെയുന്നു പ്രാർത്ഥിക്കുന്നു.

1990 ൽ കൂട്ടുകാരെ റയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ പോയി അവരോടെപ്പം തന്നെ ബോംബയിലും അവിടെ നിന്നും ഗൾഫിലും എത്തി പ്രവാസ ജീവിതം തുടങ്ങിയ രവിയേട്ടൻ സൗന്ദര്യത്തിനും കലയ്ക്കും സംസ്കാരത്തിനും ആഘോഷങ്ങൾക്കും പേരുകേട്ട കാവശ്ശേരിയിലേക്ക് മടങ്ങുമ്പോൾ അവിടുത്തെ വിശാല വയലേലകളിലേക്കും വേലയുടെയും പൂരത്തിലേക്കും ആഘോഷങ്ങളിലേക്കുമുള്ള തിരികെയെത്തൽ കൂടിയാകും. കുടിയേറ്റ വിരുദ്ധ ചിന്തകൾ അനുദിനം ചൂടേറി വരുന്ന നാട്ടിൽ നിന്നുമുള്ള തിരിച്ചു പോക്ക് ഒരു പക്ഷെ, രവിയേട്ടൻ്റയും കുടംബത്തിൻ്റെ മുമ്പേ നടക്കൽ കൂടിയാകാം.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ നവരാത്രി ആഘോഷം വളരെ വിപുലമായിനടത്തുന്നു. 2025 സെപ്റ്റംബർ 29 ആം തീയതി വൈകുന്നേരം 6 മണിക്ക് പൂജവെപ്പും.2025 ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 9:30 നു ഗണപതി ഹോമവും തുടർന്ന് വിദ്യാരംഭവും.വെകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, വിദ്യരംഭം, നാമർച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ്.വിദ്യരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രഷൻ ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

https://forms.gle/199FvVdT5XKj3FqV6

07838170203, 07985245890, 07507766652, 07906130390,07973 151975

റോമി കുര്യാക്കോസ്

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തും. അന്നേ ദിവസം ‘സേവന ദിന’മായി ആചരിക്കുന്നതിന്റെ ഭാഗമായി ഐ ഓ സി പ്രവർത്തകർ ബോൾട്ടനിലെ ‘പ്ലേ പാർക്ക്‌’ പ്ലേ ഗ്രൗണ്ട് ശുചീകരിക്കും.

കൗൺസിലുമായി ചേർന്നു രാവിലെ 10 മണി മുതൽ സംഘടിപ്പിക്കുന്ന ശ്രമദാനം ബോൾട്ടൻ സൗത്ത് & വാക്ക്ഡൺ എം പി യാസ്മിൻ ഖുറേഷി ഉദ്ഘാടനം നിർവഹിക്കും. ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ യൂണിറ്റ് / റീജിയനുകളിൽ നിന്നുള്ള ഐ ഒ സി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും പങ്കെടുക്കും.

രാജ്യ വ്യത്യാസമില്ലാതെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധവൽകരിച്ചുകൊണ്ട് ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങിൽ വച്ച് സംഘടിപ്പിക്കും. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾക്ക് ചൊല്ലിക്കൊടുക്കും.

ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിക്കും. പരിപാടിയുടെ ഭാഗമായി ‘ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിക്കും. ‘സേവന ദിന’ത്തിന്റെ ഭാഗമാകുന്ന എല്ലാ അംഗങ്ങളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ റോമി കുര്യാക്കോസ് അറിയിച്ചു.

തദേശഭരണ സംവിദാനം, മലയാളി അസോസിയേഷൻ ഉൾപ്പടെയുള്ള വിവിധ സംഘടനകൾ, എൻ ജി ഒകൾ തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് വിവിവിധ ബോധവൽകരണ പരിപാടികൾ, ലഹരിയുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകളും ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് മാരത്തോൺ തുടങ്ങിയ കായിക പരിപാടികൾ, മനുഷ്യ ചങ്ങല തുടങ്ങിയവയും ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന്റെ ഭാഗമായി ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ്ഏരിയയുടെ നേതൃത്വത്തിൽ യു കെയിലാകമാനം സംഘടിപ്പിക്കും.

Venue
Play Park Playground
Parkfield Rd
Bolton BL3 2BQ

കൂടുതൽ വിവരങ്ങൾക്ക്:

റോമി കുര്യാക്കോസ്: 07776646163

ജിബ്സൺ ജോർജ്: 07901185989

അരുൺ ഫിലിപ്പോസ്: 07407474635

ബേബി ലൂക്കോസ്: 07903885676

ഹൃഷിരാജ്: 07476224232

 

റോമി കുര്യാക്കോസ്

ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – യുടെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 27, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.

ബോൾട്ടനിലെ ഫാൻവർത്ത് ട്രിനിറ്റി ചർച്ച് ഹാളിൽ വച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവേശന ഫീസായി ഒരാൾക്ക് £15 പൗണ്ട് ആണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

കോമഡി രംഗത്തെ പ്രതിഭ കലാഭവൻ ദിലീപും പിന്നണി ഗാനരംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന ‘കോമഡി & മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ’ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകൾ.

ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 9.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.

ഓണസദ്യ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനയുള്ള ഫോം ചുവടെ ചേർത്തിട്ടുണ്ട്.

ബി എം എ ഓണാഘോഷ രജിസ്ട്രേഷൻ ഫോം:

https://forms.gle/rPW2U4HR5oAd5GrMA

ബി എം എ ഓണാഘോഷ വേദി:

Trinity Church Hall
Market St Farnworth
Bolton BL4 8EX

കൂടുതൽ വിവരങ്ങൾക്ക്:

ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്‌): 07872514619

റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163

ടോം ജോസഫ് (സ്പോർട്സ് കോർഡിനേറ്റർ & ട്രഷറർ): 07862380730

ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): 07789680443

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം 4090 അധ്യാപക തസ്തികകൾ നഷ്ടമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കുട്ടികളുടെ എണ്ണം കുറഞ്ഞതിനോടൊപ്പം ആധാർ വിവരങ്ങൾ പരിശോധിക്കാത്തതും ആണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണമായത്. എന്നാൽ പൊതുവിദ്യാഭ്യാസവകുപ്പ് ചില കണക്കുകൾ മാത്രം അടിസ്ഥാനമാക്കി തസ്തിക നിർണ്ണയിച്ചതാണ് ഇതിന് ഇടയാക്കിയതെന്ന് അധ്യാപക സംഘടനകൾ പറയുന്നു.

ആധാർ പരിഗണന ജൂൺ 30 വരെ നടത്തുമെന്ന് മന്ത്രിയുടെ വാക്കുണ്ടായിരുന്നെങ്കിലും, വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ ഈ വർഷം 1.25 ലക്ഷം കുട്ടികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെട്ടത്. സർക്കാർ സ്കൂളുകളിൽ 66,315 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 59,371 കുട്ടികളും കുറഞ്ഞതായി വിശദീകരണം നൽകി. ജനനനിരക്കിലെ കുറവാണ് പ്രധാന കാരണം.

ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം 2.34 ലക്ഷം ആയി. ആറാം പ്രവൃത്തി ദിനത്തിൽ ആധാർ ഇല്ലാത്ത 20,000 കുട്ടികൾ ഒന്നാം ക്ലാസിൽ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത് . പൊതുവിദ്യാലയങ്ങളിലെ 57,130 കുട്ടികൾക്ക് ആധാർ ഇല്ലെന്ന് നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു . മറ്റ് ദിവസങ്ങളിൽ കണക്കെടുത്ത് അധ്യാപക തസ്തിക നിർണയിക്കേണ്ടതുണ്ടെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ഡയറക്ടറേറ്റ് അത് സ്വീകരിച്ചിട്ടില്ല.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തു. 172 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യൻ ടീമിൽ അഭിഷേക് ശര്‍മ (39 പന്തില്‍ 74) ടോപ് സ്കോററായി. ശുഭ്മാന്‍ ഗീലും 28 പന്തില്‍ 47 റണ്‍സുമായി മികച്ച പങ്കുവഹിച്ചു, തിലക് വര്‍മ(19 പന്തില്‍ 30\*)-ഹാര്‍ദ്ദിക് പാണ്ഡ്യ(7\*) ഇരുവരും പുറത്താകാതെ വിജയത്തില്‍ പങ്കെടുത്തു.

പവർ പ്ലേയില്‍ അഭിഷേക-ഗീല്‍ കൂട്ടുകെട്ട് 105 റണ്‍സ് നേടി ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ടു നയിച്ചു. പതിനൊന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും, എളുപ്പത്തിൽ ലക്ഷ്യത്തിലെത്തി. എന്നാൽ സഞ്ജു സാംസണ്‍ ആരാധകരെ നിരാശപ്പെടുത്തി . അഞ്ചാം നമ്പറായി ക്രീസിലെത്തിയ സഞ്ജു 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. അവസാന ഘട്ടത്തിൽ തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയുടെ വിജയ സമയം അനായാസം പൂർത്തിയാക്കി. ഫര്‍ഹാനാണ് 58 റണ്‍സുമായി പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍.

യുവ സാരഥ്യത്തിൻ്റെ ചിറകിലേറാൻ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ F O P. …മലയാളി കുടിയേറ്റത്തിന്റെ നാൾ വഴികളിൽ യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് ഇപ്പോൾ ഭരണ നേതൃത്വം കൊടുക്കുന്ന ഈ തലമുറക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരവുമായിട്ടാണ് ഫ്രണ്ട്സ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ കടന്നുവരുന്നത്.

ഇരുപത് വർഷത്തിലേറെയായി മലയാളി അസോസിയേഷനുകളുമായി ഇടപഴകുന്ന കുടുംബത്തിൽ നിന്നും വരുന്നവർ ‘ യുകെയിൽ ജനിച്ച് വളർന്നവർ ഉൾപ്പെടെ ഒരു പുതിയ യുവജന നിരയെ വാർത്തെടുക്കുവാനുള്ള പരിശീലനത്തിലാണ് F O P. മലയാളി തനിമയും ബ്രിട്ടീഷ് പ്രൊഫഷണലിസവും സമന്വയിപ്പിച്ച ഒരു പുത്തൻ നേതൃസംവിധാനമാണ് അടുത്ത തലമുറ മലയാളി സമൂഹത്തിന് ഉണ്ടാവേണ്ടതെന്നാണ് F O P വിലയിരുത്തൽ.

പുതിയ തലമുറയുടെ പുതിയ കാൽവെപ്പിന്. മലയാളി സമൂഹം കയ്യടിച്ച് പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി F O P നേതൃത്വം അറിയിച്ചു സെപ്റ്റംബർ ആറാം തീയതി പ്രസ്റ്റൻ സിവിക് ഹോളിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ ശ്രീ ടോണി ടൈറ്റസിന്റെ നേതൃത്വത്തിലുള്ള യുവ നേതൃത്വത്തെ F O P കോഡിനേറ്റർ സിന്നി ജേക്കബ് സദസ്സിന് പരിചയപ്പെടുത്തി F O P ഓണം 2025 പങ്കെടുത്ത എല്ലാ പ്രസ്റ്റൻ മലയാളികൾക്കും ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നന്ദി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved