ഉന്നാവോ ബലാത്സംഗക്കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ണായക വിധി. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവിതാവസാനം വരെ ജയിലില്‍ കഴിയാം. 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴയില്‍ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കണം. 2017 ജൂണ്‍ നാലിനാണ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ 16കാരിയെ ബിജെപി എംഎല്‍എ സെന്‍ഗര്‍ പീഡിപ്പിച്ചത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും പ്രത്യേക സംരക്ഷണം നല്‍കണം. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ക്യാന്‍സറാണ് മരണകാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ജീവിത, ഭക്ഷണ ശൈലികളിലെ മാറ്റങ്ങള്‍ ഇന്ന് ഈ രോഗം അതിവേഗം പടരാന്‍ ഇട വരുത്തുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം.
പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.
ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന:-ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.
ചോര ചത്ത അടയാളം:-ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും. ഇതും പുരുഷന്മാരിലാണ് കാണുന്നതത്.പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍:-പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
കടുത്ത ക്ഷീണം:-അതുപോലെ പോലെ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിയ്ക്കണം. ഇത് ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ്.മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന:-മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം.
വൃഷണങ്ങള്‍:-വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നവയാണ്.ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍:-ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.
വായിലുണ്ടാകുന്ന വ്രണങ്ങള്‍:-വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍ ഇതുകണ്ടാൽ ഡോക്ടറെ കാണാൻ മറക്കരുത്.മാറാത്ത ചുമ:-തുടര്‍ച്ചയായ, മാറാത്ത ചുമ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം ചുമയുണ്ടെങ്കില്‍ ഇത് അവഗണിയ്ക്കരുത്.
മലത്തിലെ രക്തം:-മലത്തിലെ രക്തം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇതല്ലാതെ പൈല്‍സ്, മലബന്ധം, മലദ്വാരത്തിലെ മുറിവുകള്‍ എന്നിവയും ഇതിനു കാരണമാകാം.തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന:-തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, പ്രത്യേകിച്ച് അടിവയറ്റില്‍, ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഇത് ലുക്കീമിയ, ഈസോഫാഗല്‍, ലിവര്‍, പാന്‍ക്രിയാസ്, കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.
വിറയലോടു കൂടിയ കടുത്ത പനി:-വിറയലോടു കൂടിയ കടുത്ത പനി ഇടയ്ക്കിടെ വരുന്നതാണ് ലുക്കീമിയയുടെ പ്രാരംഭലക്ഷണം. ഈ ലക്ഷണം അവഗണിയ്ക്കരുത്.തുടർച്ചയായുണ്ടാകുന്ന പുറം വേദന:-പുറംവേദന ക്യാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണത്തിന്, പ്രോസ്ട്രേറ്റ് ക്യാൻസർ എല്ലുകളെ എളുപ്പത്തിൽ ബാധിക്കും. പ്രത്യേകിച്ച് പുറം ഭാഗത്തുള്ള അസ്ഥികളെ. അത് പുറംവേദനയുണ്ടാക്കും.
ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നായികയാണ് അനുശ്രീ. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു പ്രധാനപ്പെട്ട വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബർ 20 ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ അനുശ്രീയ്ക്ക് അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിച്ചാൽ മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
തമിഴ് നടൻ സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെ കുറിച്ചു അനുശ്രീ പരാമര്ശിക്കാത്ത അഭിമുഖങ്ങൾ ഇല്ല എന്നതാണ് സത്യം. സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറയുകയുണ്ടായി. അതുപോലെ തന്നെ അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. അടുത്ത ജന്മത്തിൽ ജ്യോതികയാകുമ്പോൾ സൂര്യ തന്നെ വിവാഹം കഴിക്കണം എന്ന കണ്ടീഷനും താരം മുന്നോട്ട് വച്ചിരിക്കുകയാണ്. സൂര്യ വേറെയൊരു പെണ്ണിനെ അടുത്ത ജന്മത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ കൂട്ടിച്ചേർത്തു. സൂര്യയുടെ ഇത്രെയും കടുത്ത ആരാധികയായ ഒരു സെലിബ്രിറ്റി ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ തന്നെയുണ്ടാവില്ല എന്ന കാര്യത്തിൽ തീർച്ച.
കൊച്ചി; പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും , നിലനില്‍പ്പ് അപകടത്തിലാവും , അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറയുന്നത്.
അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച് പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു
തിരുവല്ല : മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നുവെന്നും സർക്കാർ നടപ്പാക്കുന്ന തരിശു രഹിത കേരളം എന്ന പദ്ധതിയിലൂടെ പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാനാക്കാനുള്ള സംരംഭം ഏറ്റവും സ്വാഗതാർഹമാണെന്ന് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.

കവിയൂർ പുഞ്ചയുടെ ഭാഗമായി ബിലിവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് വിതയുത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ മുഖ്യാതിഥിയായി.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് കവിയൂർ,ഭദ്രാസന സെക്രട്ടറി റവ.ഫാ.റെജി കെ തമ്പാൻ, ഭദ്രാസന പിആർഒ സിബി സാം തോട്ടത്തിൽ, റവ.ഫാ.ഷിജു മാത്യു, ഗ്രാമപഞ്ചായത്തംഗം ദീപ്തി കുര്യൻ, പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, സതീഷ് കുമാർ,രാജശേഖരൻ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.
കൊച്ചി∙ നടൻ ദിലീപിന്റെ ക്വട്ടേഷനിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവുകളായ വിഡിയോ ദൃശ്യങ്ങൾ പ്രതികൾക്കു മുന്നിൽ കാണിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. അടച്ചിട്ട കോടതി മുറിയിലിൽ ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക. മുറിയിൽ നിന്ന് എല്ലാവരെയും പുറത്തിറക്കിയിരിക്കുകയാണ്. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ എത്തിയിട്ടുണ്ട്. അഡി. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിലാണ് ദൃശ്യങ്ങൾ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നു ഫോറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറുമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയിരിക്കുന്നത്. നിലവിൽ ദിലീപിന്റെ അഭിഭാഷകനും, ദിലീപ് നിയോഗിച്ച വിദഗ്ധനും എത്തി. രാവിലെ കോടതിയില്‍ എത്താതിരുന്ന ദിലീപ് ഉച്ചയ്ക്കു ശേഷം കോടതിയിലെത്തി. വിഡിയോ ദൃശ്യങ്ങൾ ഒറ്റയ്ക്കു കാണണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നെങ്കിലും ഇന്ന് ആദ്യവട്ട പരിശോധനയ്ക്കുശേഷം ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.ദൃശ്യങ്ങളുടെ കോപ്പി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ദിലീപിനു ദൃശ്യങ്ങൾ കാണുന്നതിനുള്ള അനുമതി മാത്രമാണ് കോടതി അനുവദിച്ചത്. ഈ സാഹചര്യത്തിൽ മറ്റു പ്രതികളും വിഡിയോ പരിശോധിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ എല്ലാവരുടെയും അഭിഭാഷകർക്കും നിയോഗിക്കുന്ന വിദഗ്ധർക്കും ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കുന്നതിനു കോടതി അനുമതി നൽകുകയായിരുന്നു. നടൻ ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചത്.
കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിലീപ് മാത്രമാണ് അതു ചെയ്തത്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്നായിരുന്നു കോടതി നിർദേശം. 2017 ഫെബ്രുവരി 17നാണു യുവനടിയെ തട്ടിക്കൊണ്ടുപോയി വിഡിയോ ദൃശ്യങ്ങൾ പകർത്തിയത്.
സിൻജിയാങ് ∙ ചൈനയുടെ അതിവേഗം പലപ്പോഴും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. അവയവ മാറ്റത്തിനായി മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടി വരുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ അമ്പരപ്പിക്കുകയാണു ചൈന. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ അവയവമാറ്റം കഴിഞ്ഞ് ചൈനീസ് ആശുപത്രികളിൽ ആരോഗ്യം വീണ്ടെടുക്കാം എന്നു കേട്ടപ്പോൾ വിദേശ രാജ്യങ്ങൾ വരെ മൂക്കത്തു വിരൽവച്ചു. ആരോഗ്യരംഗത്തെ ‘ഈ വളർച്ച’ പക്ഷെ ചൈനയുടെ ഇരുണ്ട ഇടങ്ങളിലേക്കുള്ള വിരൽ ചൂണ്ടലാണ്. കോടികൾ കിലുങ്ങുന്ന അവയവ കച്ചവടം ചൈനയിൽ തഴച്ചു വളരുകയാണ്, ഒപ്പം അവയവങ്ങൾക്കായി ജീവൻ നഷ്ടപ്പെടുന്ന നിരപരാധികളുടെയും!
ചൈനയിൽ തടവുകാരിൽനിന്നു വ്യാപകമായി അവയവങ്ങൾ നീക്കം ചെയ്യുന്നതായും വിൽപനയ്ക്കായി നിരവധി തടവുകാരെ െകാലപ്പെടുത്തുന്നതായും സ്വീഡിഷ് മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നു. ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോർമേഷൻ ഓൺ ദ ക്രൈം ഓഫ് കമ്യൂണിസം എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിലാണു ഗുരുതരമായ പരമാർശങ്ങൾ ഉള്ളത്. വധശിക്ഷയ്ക്കു വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിർബന്ധിച്ചു ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014ൽ രാജ്യാന്തര വേദികളിൽ ചൈന അവകാശപ്പെട്ടിരുന്നു.
യുഎസ്, യുകെ, സ്വിറ്റ്‌സർലൻഡ് രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ കൂട്ടുപിടിച്ചാണു ചൈനയുടെ നരഹത്യയെന്നു റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ തടവുകാരെയും വൻതോതിൽ അവയവമാറ്റത്തിനായി ചൈന െകാലപ്പെടുത്തുന്നതായി കാലങ്ങളായി ഉയരുന്ന ആരോപണമാണ്. 1999 മുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടത്തോടെ വംശഹത്യയ്ക്കു വിധേയരാക്കുന്ന ഫാലുന്‍ ഗോങ് അനുയായികൾ, രാഷ്ട്രീയ തടവുകാർ, ഉയിഗുർ, കസഖ് വംശജർ തുടങ്ങിയ ന്യൂനപക്ഷങ്ങളും ഈ ഗണത്തിൽപെടുന്നതായി സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

യുഎസിൽ നിന്നുള്ള രാജ്യാന്തര കമ്പനി പിഫ്സർ, ബ്രിട്ടനിൽ നിന്നുള്ള ഓർഗൻഓക്സ്, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള റോഷെ തുടങ്ങിയ കമ്പനികളെ കുറിച്ചു ഗവേഷണ റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുണ്ട്. നിരപരാധികളെയും ന്യൂനപക്ഷങ്ങളെയും അവയമാറ്റത്തിനായി െകാലപ്പെടുത്തുത്തുന്നുവെന്ന ചൈന ട്രിബ്യൂണലിന്റെ കണ്ടെത്തലിനെ ഗവേഷണ റിപ്പോർട്ട് പിന്താങ്ങുന്നു. ചൈനയിലെ അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക ഉപകരണങ്ങളാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നത് തടവുകാരിലാണ്.
ചൈനയുടെ വിവിധ പ്രദേശങ്ങളിലായി 15 ലക്ഷത്തോളം ആളുകളാണു യുദ്ധതടവുകാരായി കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ. അവയവമാറ്റത്തിലെ പ്രധാന കണ്ണികൾ ഈ വിദേശ കമ്പനികളാണ്. ഇവരില്ലാതെ ചൈനയ്ക്ക് ഈ കച്ചവടത്തിൽ നിലനിൽപ്പില്ല. കമ്പനിയുമായി ബന്ധപ്പെട്ട ഡോക്ടർമാരും മറ്റു ജീവനക്കാരും അറിഞ്ഞോ അറിയാതെയോ ഈ ക്രൂരകൃത്യത്തിൽ പങ്കാളിയാകുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് രോഗികൾ എത്തുന്നുണ്ട്. യുഎസിൽ അവയവമാറ്റത്തിനായി കാത്തിരുന്ന 76 രോഗികളാണു ചൈനയിൽ 2000 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയരായത്.

വിദേശികളെ ആകർഷിക്കുന്ന ഘടകം
അവയവ മാറ്റത്തിനായി ചൈനയിലെ ആശുപത്രികളില്‍ കാത്തിരിക്കേണ്ട സമയം വെറും രണ്ടാഴ്ച മാത്രമാണ്. വിദേശരാജ്യങ്ങളിൽ നിന്നും പോലും രോഗികളെ കൂട്ടത്തോടെ ചൈനയിലേക്കു ആകർഷിക്കുന്ന ഘടകമാണിത്. ചൈനയില്‍ അവയവം മാറ്റിവയ്ക്കുക എന്നത് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ നടക്കുന്ന നിസാരകാര്യമാണത്രെ. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെയാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്താനാകുകയെന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനയിൽ അവയവമാറ്റം കോടികൾ കിലുങ്ങുന്ന കച്ചവടമാണ്. വിദേശികളിൽ നിന്നും ചൈന ഇത്തരത്തിൽ അവയവങ്ങൾ നീക്കം ചെയ്തിരുന്നതായും സൂചനയുണ്ട്.
അവയവമാറ്റത്തിനായി തടവുകാരെ വ്യാപകമായി കൊല്ലുന്നുവെന്നു സ്വതന്ത്ര അന്വേഷണ കമ്മിഷനും കണ്ടെത്തി. വർഷങ്ങളായി നിർബന്ധിത അവയവ നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന ആരോപണത്തിന് വിശദീകരണം നൽകാൻ ചൈന വിസമ്മതിച്ചു. കഴിഞ്ഞ ഡിസംബറിലും ഏപ്രിലിലും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നുമെല്ലാം അന്വേഷണ കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചു. ചൈനയിൽ അനധികൃതമായി ഒന്നും തന്നെ നടക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നു എന്നുമാണു ഭരണകൂടത്തിന്റെ വിശദീകരണം.

ചൈനയുടെ കണക്കനുസരിച്ച് വർഷത്തിൽ 10,000 അവയവമാറ്റ ശസ്ത്രക്രിയയാണു രാജ്യത്തു നടക്കുന്നത്. എന്നാൽ സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് അത് 60,000 മുതൽ ഒരു ലക്ഷം വരെയാണ്. ചൈനീസ് സർക്കാരിന്റെ കണക്കുപ്രകാരം നൂറോളം ആശുപത്രികൾക്കാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് അനുവാദം ഉള്ളത്. എന്നാൽ 712 ആശുപത്രികളിലാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന പറയുന്നു.
∙ സിൻജിയാങ്ങിലെ നിഗൂഢ തടങ്കൽകേന്ദ്രം
പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയിലെ 10 ലക്ഷത്തിലേറെ മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തില്‍ പാര്‍പ്പിച്ചുവെന്ന് തെളിയിക്കുന്ന രഹസ്യരേഖ രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ‘തീവ്രവാദ’ ആശയങ്ങളുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ കഠിന നിയന്ത്രണങ്ങളുള്ള തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍, കസഖ് വംശജരായ മുസ്‌ലിംകള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത വിധം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.
ചൈനയിലെ ലക്ഷക്കണക്കിനു മുസ്‌ലിംകളും സർക്കാരിന്റെ കൊടുംപീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു പിന്നാലെയാണ് ഈ ഗവേഷണ റിപ്പോർട്ടും പുറത്തു വന്നത്. നികുതി വെട്ടിപ്പ്, കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ പല കുറ്റങ്ങൾക്കും വധശിക്ഷ നൽകാറുണ്ട്. ചൈനയിലാണ് ഓരോ വർഷവും ഏറ്റവും കൂടുതൽ ആൾക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നവരിൽ നിന്നാണ് കൂടുതലായും അവയവങ്ങൾ നീക്കം ചെയ്യുന്നത്.

ചൈനയിലെ തടങ്കൽ പാളയങ്ങളിൽ നിന്നു പുറത്തുവന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ചൈനീസ് സുരക്ഷാസേനയുടെ ക്രൂരമായ ചോദ്യം ചെയ്യലിന്റെയും ആളുകളെ കുത്തിനിറച്ച ക്യാംപുകളിലെ നരകയാതനയുടെയും വിവരങ്ങൾ വിദേശ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഉയിഗുറുകൾക്കു പുറമേ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെ ചൈന ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുകയാണ്. തടവിലായ ന്യൂനപക്ഷ വിഭാഗക്കാരെ കുറിച്ചുള്ള വിവരങ്ങൾ സാധാരണ പുറത്തു വരാറില്ലെന്ന പതിവിനും മാറ്റമുണ്ടായി.
ഔദ്യോഗികമായി രേഖപ്പെടുത്തിയ അറസ്റ്റിന്റെ കാര്യത്തിൽ കാര്യമായാണു വർധന ഉണ്ടായത്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 2,30,000 പേരെയാണ് 2017–2018 കാലഘട്ടത്തിൽ പ്രാദേശിക കോടതി ശിക്ഷിച്ചത്. കൊടിയ പീഡന പരമ്പരകളാണ് ജയിലുകളിൽ തടവുകാരെ കാത്തിരിക്കുന്നത്. രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താൻ ചൈന അപൂർവമായി മാധ്യമപ്രവർത്തകർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സിൻജിയാങ്ങിൽ സന്ദർശനം അനുവദിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപെടാതിരിക്കാൻ കനത്ത ജാഗ്രതയും പുലർത്തും.
ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനെസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ നടത്തിയ അന്വേഷണങ്ങളാണ് സിൻജിയാങ് പൊലീസ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. കുട്ടികൾക്കായി ഇവിടെ പ്രത്യേക ക്യാംപുകളുണ്ട്. കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് ചെറുപ്പത്തിലെ തട്ടിയെടുക്കുന്ന രീതിയാണുള്ളത്. ക്യാംപുകളിലേക്കെന്നു പറഞ്ഞു പിടിച്ചുകൊണ്ടുപോയ പലരെയും പിന്നീടു കാണാതായിട്ടുണ്ട്. സിൻജിയാങ്ങിൽ 92 ശതമാനവും ഹാൻ വിഭാഗക്കാരാണ്.
തുർക്കി വംശജരെന്ന് അവകാശപ്പെടുന്ന ഉയിഗുറുകൾ ന്യൂനപക്ഷമാണ്. സ്വന്തം പാരമ്പര്യത്തെയും മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അപദാനങ്ങൾ വർണിക്കുന്നവർ മാത്രമാണ് കൊടിയ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുക. പാർട്ടിയുടെ തലവനും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിൻപിങ്ങിന്റെ മഹത്വം പാടിപ്പുകഴ്ത്തുക എന്നതാണു പുനർവിദ്യാഭാസം എന്ന പേരിൽ നടക്കുന്നത്. നിശ്ചിത സമയത്തിനകം ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി കൈവരിക്കാത്തവർക്കു കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. എന്തായാലും ഏകദേശം 7105 കോടി രൂപയാണ് (ഒരു ബില്യൻ ഡോളർ) അവയവ കച്ചവടത്തിലൂടെ പ്രതിവർഷം ചൈന നേടുന്നതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ടാം ഏകദിന മത്സരത്തിൽ രോഹിത്തിന്റെയും രാഹുലിന്റെയും തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു പന്ത് – അയ്യർ സഖ്യം . റോസ്റ്റൻ ചേസിന്റെ ഓവറിൽ ഇരുവരും ചേർന്ന് 31 റൺസാണ് അടിച്ചു കൂട്ടിയത് . 1999 ൽ ന്യൂസിലാന്റിന് എതിരെ സച്ചിനും അജയ് ജഡേജയും ചേർന്ന് ഒരോവറിൽ അടിച്ചു കൂട്ടിയ 28 റൺസ് എന്ന റെക്കോർഡാണ് ഇരുവരും മറികടന്നത് . ഏകദിനത്തിലെ ഇന്ത്യയുടെ ഒരോവറിലെ ഏറ്റവും സ്കോറാണ് വിസാഗിൽ നേടിയത് .
ക്രീസില്‍ ശ്രേയസിനൊപ്പം പന്തെത്തിയതോടെ കളിയുടെ ഗിയര്‍ മാറി. കൂറ്റനടികളുമായി ഇരുവരും കളം നിറഞ്ഞു. തുടക്കമിട്ടത് പന്തായിരുന്നു. അല്‍സാരി ജോസഫ് എറിഞ്ഞ 44ാം ഓവറില്‍ പന്ത് രണ്ട് സിക്‌സുകള്‍ പറത്തി. പിന്നീടെറിഞ്ഞ കോട്രലിന്റെ ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് പന്ത് അടിച്ചെടുത്തത്.
പന്ത് കത്തിക്കയറിയതോടെ ശ്രേയസും ഉഷാറായി. റോസ്റ്റന്‍ ചെയ്‌സ് എറിഞ്ഞ 46ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറുമാണ് അയ്യര്‍ പറത്തിയത്. ഇരുവരുടേയും മിന്നല്‍ ബാറ്റിങാണ് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
നിര്‍മാതാക്കളെ മനോരോഗികളെന്ന് അധിക്ഷേപിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്ന്റെ കാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം, ഒരു വിട്ടുവീഴ്ചയക്കും തല്‍ക്കാലും തയാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സിരേഷ് കുമാര്‍ പറഞ്ഞു.
എന്നാൽ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിന് ക്ഷമാപണം നടത്തി നടന്‍ ഷെയിന്‍ നിഗം രംഗത്തുവന്നിരുന്നു. തന്റെ പരമാര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നുമാണ് ഫെയ്സ്ബുക് പോസ്റ്റ്. എന്നിരുന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു ഇന്ന് നിർമാതാക്കളുടെ സംഘടന.
പ്രധാനമന്ത്രിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ശ്രീജിത്ത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ ഓഡിയോ പുറത്തുവിട്ടത്.
‘എന്ത് ഉദ്ദേശിച്ചാണ് നിങ്ങൾ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. സംഭവത്തിൽ നിങ്ങളെ ന്യായീകരിക്കാനാകില്ലെന്നും കോടതി കയറ്റുമെന്നും’ ശ്രീജിത്ത് പറയുന്നുണ്ട്. ടിനിയുടെ മനസ്സിലെ ദുരുദ്ദേശമാണ് ഇതെന്നും ശ്രീജിത്ത് പറയുന്നു. താന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തീവ്രവാദിയല്ലെന്നും ടിനി തിരിച്ചു പറയുന്നു. ടിനിയെ മാത്രമല്ല ഈ വിഷയത്തിൽ കേന്ദ്രഗവൺമെന്റിനെ വിമർശിച്ച പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും എതിരെയും ശ്രീജിത്ത് സംസാരിക്കുന്നുണ്ട്.
എന്നാൽ താന്‍ ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത ആളാണെന്നും ദയവായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ടിനി ടോം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് കേൾക്കാൻ ശ്രീജിത്ത് തയ്യാറാകുന്നില്ല. സിനിമക്കാർ ആവശ്യമുള്ള കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല എന്നും ശ്രീജിത്ത് ആരോപിക്കുന്നു. സിനിമക്കാർ പ്രശസ്തിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതെന്നും ശ്രീജിത്ത് പറയുന്നു.
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് ടിനി തടിയൂരിയിരുന്നു. പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ പേജിൽ അസഭ്യവർഷവുമായി ആളുകൾ എത്തുന്നുണ്ട്. കൂടുതലും ഭീഷണി സന്ദേശങ്ങളാണ്. പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.