Latest News

തീവ്രമായ ചർച്ചകളുടെ ഒരാഴ്ച പിന്നിടുമ്പോഴും ബ്രെക്സിറ്റ് ഇപ്പോഴും വിദൂരതയില്‍ തന്നെയാണ്. ഒരു കരാറോടെ ഒക്ടോബർ 31-നകം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുകയെന്നത് യു.കെയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ യാതൊരുവിധ പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചർച്ചകൾ തുടരേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാർനിയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ അംബാസഡർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ ‘പരീക്ഷിക്കപ്പെടാത്ത’ ഒന്നായതിനാല്‍ അതിന്‍റെ അപകടസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അംഗരാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് ബാർനിയർ പറഞ്ഞു. ഈയാഴ്ചതന്നെ ഒരു കരാർ യാഥാർത്ഥ്യമാവണമെങ്കില്‍ ബോറിസ് ജോൺസന്റെ ഭാഗത്തുനിന്നും കൂടുതല്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ബ്രക്സിറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രധാന കാരണം. അത് പരിഹരിക്കുന്നതിനായി ബോറിസ് ജോൺസൺ ഐറിഷ് പ്രധാനമന്ത്രിയുമായി സുദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും, എന്നാല്‍ കാര്‍ഷിക – കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുന്തോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണമെന്നും ഉണ്ടായിരുന്നു. അതംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല.

എന്നാല്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചക്കിടെ കസ്റ്റംസ് അതിർത്തി സ്ഥാപിക്കണമെന്ന തന്‍റെ മുന്‍ നിലപാടില്‍നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ പറഞ്ഞിരുന്നു. ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നും, പക്ഷെ, അത് സാധ്യമാകുമെന്നും, പുറത്തുപോകാന്‍ തയ്യാറായിരിക്കണമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞതായി നമ്പര്‍ 10-ന്‍റെ വക്താവ് പറഞ്ഞു.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണ് ‘അവസാനമായി ഒരവസരം കൂടി’ നല്‍കണമെന്ന് ബാർനിയർ ആവശ്യപ്പെട്ടു. അതേസമയം, ബ്രക്സിറ്റ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ‘ചൈനയേയും യുഎസിനേയും പോലെ’ ബ്രിട്ടണും ആഗോള വിപണികളിൽ യൂറോപ്യൻ യൂണിയന്‍റെ എതിരാളിയായിരിക്കുമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ യുകെയെ ഓർമ്മിപ്പിച്ചു.

21 വർഷത്തിന് ശേഷം സാമ്പത്തിക നോബെൽ പുരസ്കാരം ഇന്ത്യയിലെത്തിയിരിക്കുന്നു. അമർത്യ സെന്നിന് ശേഷം വീണ്ടുമൊരു ബംഗാളി തന്നെയാണ് ഇന്ത്യയിലേയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബെൽ സമ്മാനം കൊണ്ടുവന്നിരിക്കുന്നത്. 1998ൽ ക്ഷേമ സാമ്പത്തിക ശാസ്ത്ര (Welfare Economics) പഠനത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് അമര്‍ത്യ സെന്‍ പുരസ്‌കാരം നേടിയത്. സാമ്പത്തിക നയങ്ങള്‍ ജന ജീവിതത്തെ ഏത് തരത്തില്‍ ബാധിക്കുന്നു എന്നത് സംബന്ധിച്ച പഠനം. വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിന് (Developmental Economics) സംഭാവനകള്‍ക്കാണ് അഭിജിത്ത് ബാനര്‍ജി നോബെല്‍ നേടിയിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഡെവലപ്‌മെന്റല്‍ എക്കണോമിക്‌സ്.

ഭാര്യ എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പമാണ് അഭിജിത്ത് നോബെല്‍ പങ്കിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍, ജോണ്‍ എ ലിസ്റ്റ്, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവര്‍ക്കൊപ്പം ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ നടത്തിയവയാണ് പ്രധാന പഠനങ്ങള്‍. മൈക്കൾ ക്രെമറും ഇത്തവണ സാമ്പത്തികശാസ്ത്ര നോബെൽ നേടി. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍ എന്നിവരുടെ പഠനങ്ങള്‍ ആഗോള ദാരിദ്ര്യത്തെ നേരിടാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി എന്ന് നോബെല്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ഊന്നല്‍ കൊടുത്തുകൊണ്ട് ദാരിദ്ര്യത്തെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച വ്യക്തമായ ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ മൂവരുടേയും പഠനങ്ങള്‍ സഹായകമായി എന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്ത് ബാനര്‍ജിയുടെ ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1988ല്‍ പിഎച്ച്ഡി നേടി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായി. 2003ല്‍ എസ്തര്‍ ഡുഫ്‌ളോയോടും സെന്തില്‍ മുല്ലൈനാഥനുമൊപ്പം അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. 2004ല്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഫെല്ലോഷിപ്പ് നേടി. എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പം രചിച്ച Poor Economics എന്ന കൃതിക്ക് ജെറാള്‍ഡ് ലോബ് പുരസ്‌കാരം ലഭിച്ചു. 2013ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണ്‍, 2015്‌ന് ശേഷമുള്ള സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു അഭിജിത്ത് ബാനര്‍ജി. ബാല്യകാല സുഹൃത്തും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധയുമായിരുന്ന അരുന്ധതി തുലി ബാനര്‍ജിയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

ക്ഷാമങ്ങള്‍ ദാരിദ്ര്യം, അസമത്വം തുടങ്ങിയവയില്‍ അമര്‍ത്യ സെന്‍ പ്രത്യേകം ശ്രദ്ധ കേന്ദീകരിച്ചിരുന്നു. 1943ലെ കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമം വിതച്ച ദുരിതം അമര്‍ത്യ സെന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഇത് സ്വാധീനിച്ചിരുന്നു. ശരിയായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സമൂഹങ്ങളില്‍ ക്ഷാമമുണ്ടാകില്ല എന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴിലായിരുന്നത് കൊണ്ട് ഇത്ര മാത്രം വലിയ ദുരിതം വിതച്ച ക്ഷാമം 1943ല്‍ ബംഗാളിലുണ്ടായത് എന്ന് അമര്‍ത്യ സെന്‍ വിലയിരുത്തിയിരുന്നു. നിലവില്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ തോമസ് ഡബ്ല്യു ലാമണ്ട് പ്രൊഫസറായ അമര്‍ത്യ സെന്നിനെ 1999ല്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പറഞ്ഞ അമര്‍ത്യ സെന്‍, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നിശിത വിമര്‍ശകനാണ്.

നോട്ട് നിരോധനത്തിന്റെ യുക്തി തനിക്ക് മനസിലായിട്ടേ ഇല്ല എന്നാണ് ന്യൂസ് 18ന് 2017 ജനുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് ബാനര്‍ജി പറഞ്ഞത്. 2000 രൂപ നോട്ട് കൊണ്ടുവന്നത് എന്തിനാണ് എന്ന് അഭിജിത്ത് ബാനര്‍ജി ചോദിച്ചു. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അഭിജിത്ത് ബാനര്‍ജി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനങ്ങളെ ശരി വയ്ക്കുകയാണ് അഭിജിത്ത് ചെയ്തത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ഉയര്‍ന്ന നിലയില്‍ നിര്‍ത്താനും സാമ്പത്തിക സ്ഥിരതയ്ക്കും സഹായകമാകുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എതിരില്ലാതെ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രികസമര്‍പ്പണത്തിനുള്ള സമയപരിധി കഴിഞ്ഞു. പ്രഥമ പരിഗണ ആഭ്യന്തര ക്രിക്കറ്റിനെന്ന് ഗാംഗുലി പറഞ്ഞു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്നും ഗാംഗുലി വ്യക്തമാക്കി.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയാകും. എസ്.കെ.നായര്‍ക്കും ടി.സി.മാത്യുവിനും ശേഷം ബിസിസിഐ ഭരവാഹി പദവിയിലെത്തുന്ന മലയാളിയാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഗാംഗുലി അധ്യക്ഷനായ സമിതിയില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിേലക്ക് കൂടുതല്‍ മല്‍സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് അനുരാഗ് താക്കൂര്‍ വിഭാഗം ഗാംഗുലിയേയും നിലവിലെ ബിസിസിഐ നടപടികളില്‍ അസംതൃപ്തരായ എന്‍.ശ്രീനിവാസന്‍ വിഭാഗം ബ്രിജേഷ് പട്ടേലിനേയും പിന്തുണച്ചതോടെ മല്‍സരം കടുത്തു. എന്നാല്‍ ബിസിസിഐ അംഗങ്ങളുെട സമയവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അനുനയിപ്പിച്ചതോടെ ഗാംഗുലിക്ക് നറുക്കുവീണു.

ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യമെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐയുെട പ്രതിഛായ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും അനുരാഗ് താക്കൂറിന്റെ സഹോദഹരന്‍ അരുണ്‍ സിങ് താക്കൂര്‍ ട്രഷററുമാകും.

ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .രാത്രി വളരെ വൈകി അവിടെ കാണാം.അതി രാവിലെ കാണില്ലനാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക്‌ രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘കുളിച്ചു കുട്ടപ്പനായി ‘അവന്‍ ‘ തിരിച്ചു പോകുന്നു .അയാള്‍ കണ്ടു പിടിച്ചു പറഞ്ഞു പരത്തി കഥ നാടാകെ പരന്നു .വിശേഷം വിദേശത്തും എത്തി. ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു .ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത്.

സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും.ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല .അയാള്‍ക്ക്‌ വിദ്യാഭ്യാസമുണ്ട് .ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല.ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല.വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി.നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു അതിങ്ങനെയായിരുന്നു.അവന്‍ ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ്.

ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ്.അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം.രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും.വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും.അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക.അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും.സത്യം അതായിരുന്നു.പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത്.

അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും ഇല്ല.അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .പക്ഷേ ‘കേട്ടീമേ കേട്ട’ കഥകളില്‍ കുറെയേറെ കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും.അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും.എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും .

അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
പതിവ്രതകളായ സ്ത്രീകളെ അപവാദം പറയുന്നത് സപ്ത മഹാ പാപങ്ങളില്‍ ഒന്നായാണ് മതം ഗണിക്കുന്നത്. പല ഊഹങ്ങളും തെറ്റാണ്.നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്.പരസ്പരം പരദൂഷണം പറയരുത് .എന്ന് ഖുര്‍ആന്‍ ഇത്തരക്കാരോട് വിശുദ്ധ ഗ്രന്ഥം ചോദിക്കുന്നഒരു ചോദ്യം ഉണ്ട് . നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ ഇഷ്ടപ്പെടുമോ ? എന്ന് അത് കൊണ്ട്കുറ്റപ്പെടുത്തും മുമ്പ് തിട്ടപ്പെടുത്തുക കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക.

കടപ്പാട് : ഹെൽത്തി ടിവി  ഉസ്മാൻ ഇരിങ്ങാട്ടിരി

മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ എടുത്തു പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ വിസിറ്റിങ്ങിനായി ദുബായിൽ എത്തുന്നവർ അവിടെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്നു നോക്കാം.

വസ്ത്രധാരണം – തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ പോകുന്നതു പോലെ എന്തുതരം വസ്ത്രങ്ങളും ധരിച്ച് ദുബായിൽ പുറത്തിറങ്ങരുത്. എല്ലാവർക്കും ആവശ്യത്തിനു സ്വാതന്ത്ര്യം ദുബായിൽ ലഭിക്കുന്നുണ്ട്. എന്നാൽ മോസ്‌ക്കുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പ്രത്യേകം പറഞ്ഞിരിക്കുന്ന ചില ഡ്രസ്സ് കോഡുകളുണ്ട്. അവ പാലിക്കുക തന്നെ വേണം. ബീച്ചുകളിൽ ഉല്ലസിക്കുവാനും കുളിക്കുവാനുമൊക്കെ പോകുമ്പോൾ സ്വിമ്മിങ് സ്യൂട്ട് ധരിക്കാമെങ്കിലും മാന്യമായി വേണം എല്ലാം. ഒന്നോർക്കുക ഡ്രസ്സ് കോഡ് തെറ്റിക്കുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.

സ്ത്രീകളുമായുള്ള ഇടപെടൽ – ദുബായിൽ ചെല്ലുന്നവർ അപരിചിതരായ സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചിലരൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റ് അടിക്കാനോ അനാവശ്യമായി പിന്തുടരാനോ പാടില്ല. അന്യ സ്ത്രീകളുമായി ഇടപെടേണ്ട ആവശ്യം വന്നാൽ അവരുടെ അനുവദമില്ലാതെ ഒരിക്കലും ഷേക്ക് ഹാൻഡിനായി കൈ നീട്ടരുത്. സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുകയും വേണം.

അസഭ്യ വാക്കുകളുടെ ഉപയോഗം – നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷണം വൈകിയാൽ പോലും ചിലർ വെയിറ്ററുടെ മെക്കിട്ടു കയറുന്നത് കാണാം. ചിലപ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ സ്വഭാവമുള്ളവർ ദുബായിൽ ഇതൊന്നും പുറത്തെടുക്കാതിരിക്കുക. പൊതുവെ ദുബായിലുള്ളവർ വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ്. അതുകൊണ്ട് നമുക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അസഭ്യവാക്കുകൾ പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ മാന്യമായി ഇടപെടുക.

പുകവലിയും മദ്യപാനവും – മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ദുബായിൽ ഇവ രണ്ടും നിരോധിച്ചിട്ടില്ല. എന്നു കരുതി പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനോ പുകവലിക്കുവാനോ (നിരോധനമുള്ളയിടത്ത്) പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നതിനു മുൻപായി അവിടത്തെ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക.

ഫോട്ടോഗ്രാഫി – ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ ക്യാമറയിൽ പകർത്തുവാൻ തക്കവിധത്തിലുള്ള ധാരാളം ഫ്രയിമുകളും കാഴ്ചകളും അവിടെ കാണാം. പക്ഷേ അപരിചിതരുടെ ഫോട്ടോകൾ അവരുടെ അനുവാദം കൂടാതെ എടുക്കുവാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. പിടിക്കപ്പെട്ടാൽ പണിപാളും. അതുപോലെ ഫോട്ടോഗ്രാഫി നിരോധിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്നു ആദ്യമേ അറിഞ്ഞിരിക്കുക.

മരുന്നുകൾ – നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോഴും കഴിക്കുന്ന മരുന്നുകളും ഉണ്ടാകുമല്ലോ. ഈ മരുന്നുകൾ ദുബായിൽ നിരോധിച്ചിട്ടുള്ളവയാണോ എന്ന് പോകുന്നതിനു മുൻപായി പരിശോധിക്കേണ്ടതാണ്. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല. അതിപ്പോൾ ഇവിടത്തെ ഡോക്ടറുടെ കുറിപ്പ് കയ്യിൽ ഉണ്ടെങ്കിലും കാര്യമില്ല.

ഡ്രൈവിംഗ് – ഇന്ത്യയിൽ നന്നായി കാർ ഓടിക്കുമെന്നു കരുതി ദുബായിൽ ചെന്നു ഡ്രൈവിംഗ് ഒന്നു പരീക്ഷിക്കണം എന്നു തോന്നിയാൽ അതിനു മുതിരാതിരിക്കുകയാണ് നല്ലത്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല പിഴയും തടവും ഒക്കെയാണ്.

ഇതൊക്കെ കേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇവയെല്ലാം ഒന്നു ശ്രദ്ധിച്ചാൽ ദുബായ് നിങ്ങൾക്ക് നല്ല കിടിലൻ അനുഭവങ്ങളായിരിക്കും നൽകുക. ഒന്നോർക്കുക ഇത്രയേറെ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഗൾഫ് രാജ്യം ദുബായ് അല്ലാതെ വേറെയില്ല. അവധിക്കാലം അടിച്ചുപൊളിക്കുവാനായി വേണ്ടതെല്ലാം ദുബായിലുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി – ‘Give respect and take respect.’

1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം നൽകാനോ കഴിവില്ലാത്തതിനാലായിരിക്കും ഇത് ചെയ്തത് എന്നായിരുന്നു വിചാരിച്ചതും. പരാതിയുമായി വന്നവരെ ശാസിയ്ക്കുകയാണു പൊലീസ് ചെയ്തത്.

1987 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന എം ജി ആർ നിര്യാതനായി. തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണറായ പി സി അലക്സാണ്ടറായി സംസ്ഥാനത്തെ ഭരണാധികാരി. അദ്ദേഹത്തെ കണ്ട് പരാതി ബോധിപ്പിയ്ക്കാനായി തിരുവാന്മിയൂരിൽ നിന്നും ചിലർ എത്തി. കാണാതായ പെൺകുട്ടികളുടെ മാതാപിതാക്കളോടൊപ്പം ചില യുവാക്കളുടെ ബന്ധുക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. തങ്ങളുടെ പരാതികൾ തിരുവണ്മിയൂർ പൊലീസ് അല്പം പോലും പരിഗണിയ്ക്കുന്നില്ലെന്ന് അവർ ഗവർണരോട് സങ്കടം ബോധിപ്പിച്ചു. അതുകേട്ട് മനസ്സലിഞ്ഞ അദ്ദേഹം ഉടൻ തന്നെ റേഞ്ച് ഡി ഐ ജിയെ വിളിപ്പിച്ചു. ഈ ഗ്രാമീണരുടെ പരാതി ഉടൻ തന്നെ വേണ്ട പോലെ പരിഗണിയ്ക്കുവാൻ ഉത്തരവിട്ടു.

ഡി ഐ ജി ജാഫർ അലി ഉടൻ തന്നെ പുതിയൊരു പൊലീസ് ടീം രൂപീകരിച്ചു. പല്ലവാരം സർക്കിൾ ഇൻസ്പെക്ടർമാരായ തങ്കമണി, രംഗനാഥൻ, സബ് ഇൻസ്പെക്ടർമാരായ സുബ്രഹ്മണ്യൻ, സെങ്കനി കൂടാതെ നാലു കോൺസ്റ്റബിൾ മാർ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. കൂടാതെ, തിരുവന്മിയൂർ സ്വദേശിയായ ആരി എന്നൊരു കോൺസ്റ്റബിളിനെയും സംഘത്തിൽ ചേർത്തു.

1988. തിരുവണ്മിയൂർ ഗ്രാമം. അവികസിത തീര പ്രദേശം. 80 കളിലെ മദ്യ നിരോധനത്തെ തുടർന്ന് വ്യാപകമായ വ്യാജമദ്യ വില്പന നടക്കുന്നയിടം. നാടൻ ചാരായം വിൽക്കുന്ന കടകൾ വരെയുണ്ട് അവിടെ. അങ്ങനെയൊരു കടയ്ക്കു മുന്നിലൂടെ നടന്നു പോകുകയായിരുന്നു സുബ്ബ ലക്ഷ്മി എന്ന പെൺകുട്ടി. പെട്ടെന്ന് അവളുടെ സമീപത്തേയ്ക്കു ഒരു ഓട്ടോറിക്ഷാ ഓടിച്ചു വന്നു. അവളുടെ അരികിലായി നിർത്തിയ അതിന്റെ പിന്നിൽ ഇരുന്ന ആൾ അവളെ ഓട്ടോയ്ക്കുള്ളിലേയ്ക്കു പിടിച്ചു കയറ്റാൻ ശ്രമിച്ചു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് അവൾ കുതറി ഓടി. ആളുകളുടെ ശ്രദ്ധ അങ്ങോട്ടേയ്ക്കു തിരിഞ്ഞതിനാൽ ഓട്ടോ ഓടിച്ചു പോയി.

സുബ്ബ ലക്ഷ്മി നേരെ തിരുവണ്മിയൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണു പോയത്. തനിയ്ക്കുണ്ടായ അനുഭവത്തെ പറ്റി അവൾ പൊലീസിൽ പരാതി നൽകി. ഡി ഐ ജിയുടെ പ്രത്യേക അറിയിപ്പുണ്ടായിരുന്നതിനാൽ പൊലീസിനു ആ പരാതി അവഗണിയ്ക്കുവാൻ പറ്റുമായിരുന്നില്ല. പരാതിയെ പറ്റി , പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അവർ നേരിട്ട് അന്വേഷണമാരംഭിച്ചു. ആരാണു ആ ഓട്ടോക്കാരൻ എന്നതിനെ പറ്റി ഒരു തുമ്പും ലഭിച്ചില്ല. അതിനു നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നതായി ആരും ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ നമ്പർ ശ്രദ്ധിച്ചില്ല. ഇതിനെല്ലാമുപരിയായി അങ്ങനെ ഒരു സംഭവം ഉണ്ടായതായി പലരും സമ്മതിയ്ക്കുന്നു പോലുമില്ല.

കാണാതായ പെൺകുട്ടികളുടെ കുടുംബങ്ങൾ തോറും നടന്ന് പൊലീസ് വിവരം ശേഖരിച്ചു. യുവാക്കളുടെ കുടുംബങ്ങളിലും അന്വേഷണം നടത്തി. എന്തായാലും ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു പൊലീസിനു മനസ്സിലായി. പെൺകുട്ടികളുടെ അപ്രത്യക്ഷമാകലിനു ശേഷം ഏറെ നാളുകൾക്കു ശേഷമാണു യുവാക്കളെ കാണാതായത്. എന്നാൽ ശുടലൈ മുത്തു എന്നൊരു യുവാവിനൊപ്പമാണു ലളിത എന്ന യുവതിയെ കാണാതായതെന്നു പൊലീസിനു മനസ്സിലായി. ശുടലൈ മുത്തുവിനെ പറ്റിയുള്ള അന്വേഷണത്തിൽ, അയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണെന്നു മനസ്സിലായി. പക്ഷേ അയാളുടെ കുടുംബത്തിൽ ഇതേ പറ്റി കൂടുതലൊന്നുമറിഞ്ഞു കൂടാ. ലളിത എന്ന യുവതിയ്ക്കു പ്രത്യേക തൊഴിലൊന്നുമുണ്ടായിരുന്നില്ല ..

മനസ്സിലാക്കിയിടത്തോളം അവർ തമ്മിൽ പ്രണയമായിരുന്നു, എവിടേക്കോ കടന്നുകളഞ്ഞു, ഇപ്പോൾ ഒന്നിച്ചു ജീവിയ്ക്കുന്നുണ്ടാകാം.
എന്നാൽ സമ്പത്ത്, മോഹൻ, ഗോവിന്ദരാജ്, രവി എന്നീ യുവാക്കളുടെ തിരോധാനം ദുരൂഹമായി തന്നെ തുടർന്നു. ഇവരുടെയൊന്നും പുറം ബന്ധങ്ങളെ പറ്റിയോ തൊഴിലിനെ പറ്റിയോ ബന്ധുക്കൾക്ക് യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. അധികം നിരക്ഷരരായ സാധാരണക്കാർ. നിത്യചിലവിനു പോലും കഷ്ടപ്പെടുന്ന അവർക്ക് അതൊന്നും ശ്രദ്ധിയ്ക്കാൻ സമയമുണ്ടായിരുന്നില്ല എന്നതാണു സത്യം. പെൺകുട്ടികളെ ഏതോ വേശ്യാലയങ്ങൾക്കു വിറ്റിട്ടുണ്ടാകുമെന്ന് പുതിയ അന്വേഷണ സംഘവും വിശ്വസിച്ചു. പക്ഷേ അതിലേയ്ക്കു നയിയ്ക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

പെരുവണ്മിയൂരിലെ മദ്യവില്പനകേന്ദ്രത്തിനു സമീപത്തായി ഒരു സൈക്കിൾ റിപ്പയറിംഗുകാരൻ കട തുടങ്ങി. തൊഴിലിൽ അത്ര വിദഗ്ദനൊന്നുമല്ലെങ്കിലും തട്ടും മുട്ടുമൊക്കെയായി അയാൾ ജോലി തുടങ്ങി. ഇടയ്ക്കിടെ അല്പം ചാരായം അകത്താക്കും. അയാളെ സന്ദശിയ്ക്കാൻ എത്തുന്ന സുഹൃത്തുക്കൾക്കും മദ്യം വാങ്ങിക്കൊടുക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് അയാൾ ചാരായ ഷാപ്പിലെ പ്രധാന പറ്റുപടിക്കാരനും, വില്പനക്കാരന്റെ സുഹൃത്തുമായി.

ചാരായ ഷാപ്പിൽ ധാരാളം പേർ ഓട്ടോയിൽ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു. അവയിൽ ചിലതിന്റെ പിന്നിൽ ചില യുവതികൾ ഇരിയ്ക്കുന്നതു കാണാം. തീർച്ചയായും അവർ യാത്രക്കാരൊന്നുമില്ല. ഒരു ദിവസം സൈക്കിൾ റിപ്പയറിംഗുകാരൻ ചാരായ വില്പനക്കാരനോട് തന്റെ ആഗ്രഹം അറിയിച്ചു. ഒരു പെണ്ണു വേണം. ആദ്യമൊക്കെ അയാൾ ചീത്ത പറഞ്ഞ് ഓടിച്ചുവെങ്കിലും, ഒടുക്കം തന്റെ പറ്റുപടിക്കാരന്റെ ആഗ്രഹത്തിനു വഴങ്ങി. അങ്ങനെ ഒരു വൈകുന്നേരം, അയാളും ഒരു ഓട്ടോയുടെ പിന്നിൽ ഇരുന്നു,. സാധാരണ ഓട്ടത്തിന്റെ നിരക്കൊന്നുമല്ല ഈ സവാരിയ്ക്ക്. എങ്കിലും അയാൾക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു. അല്പ നേരത്തെ ഓട്ടത്തിനു ശേഷം, കടലോരത്തെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണു ഓട്ടോ എത്തിയത്.

അവിടെ ഓലകെട്ടിമേഞ്ഞ കുടിലുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് ചിലർ അവിടവിടെയായി ഇരിയ്ക്കുന്നു. വരുന്നവരെ സസൂഷ്മം ശ്രദ്ധിയ്ക്കുന്നുണ്ട് അവർ. കടലിന്റെ ഇരമ്പവും കാറ്റും. ഓലക്കുടിലുകളുടെ വാതിലുകൾ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. അയാളെ കണ്ടപാടെ ഒരാൾ അടുത്തുവന്നു. സംശയദൃഷ്ടിയോടെയാണു നോട്ടം. കാര്യം പറഞ്ഞു. അയാൾ പറഞ്ഞ തുക ഒരു മടിയും കൂടാതെ നൽകിയതോടെ ആ മുഖം തെളിഞ്ഞു. അല്പസമയത്തിനകം സൈക്കിൾ റിപ്പയറിംഗുകാരനെ ഒരു ഓലക്കുടിലിലാക്കി വാതിൽ ചാരി. ഏതാണ്ട് അരമണിക്കൂറിനു ശേഷം അയാൾ മറ്റൊരു ഓട്ടോയ്ക്കു താമസ സ്ഥലത്തേയ്ക്കു തിരികെ പോയി.

അന്നു അർദ്ധ രാത്രിയ്ക്കു ശേഷം, മൂന്നു ജീപ്പു നിറയെ പൊലീസുകാർ അവിടേയ്ക്ക് കുതിച്ചെത്തി. ഓലപ്പുരകൾ ചവിട്ടിമെതിച്ച് അവർ അവിടെയുണ്ടായിരുന്നവരെ പിടികൂടി. നടത്തിപ്പുകാരായ പുരുഷന്മാരെല്ലാം ഓടിപ്പോയിരുന്നു. കുറച്ചു സ്ത്രീകളെയും ഇടപാടുകാരെയുമാണു കിട്ടിയത്. കിട്ടിയവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. മിക്ക യുവതികളും തടങ്കലിലായിരുന്നു. അവരെ പലസ്ഥലങ്ങളിലും നിന്നു തട്ടിക്കൊണ്ടൂ വന്നതാണ്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണു വേശ്യാവൃത്തി ചെയ്യിയ്ക്കുന്നത്. ആരാണു അതിന്റെ നടത്തിപ്പുകാരൻ എന്നതിനെ പറ്റി അവർക്കൊരറിവുമില്ലായിരുന്നു. എങ്കിലും ചില ഓട്ടോ റിക്ഷക്കാരാണു ഇടപാടുകാരെ കൊണ്ടു വരുന്നതും തിരികെ കൊണ്ടു പോകുന്നതെന്നും മനസ്സിലായി. ചില സൂചനകൾ വെച്ച് പോലീസ് അവരിൽ ഒരുവനെ പിടികൂടി. ശിവാജി എന്നു പേരായ ഒരുവനായിരുന്നു അത്. അയാൾ ഓട്ടോ ഓടിച്ചിരുന്നത് സ്റ്റാൻഡിൽ ആയിരുന്നില്ല. ഇടപാടുകാർക്കു വേണ്ടി മാത്രം.

ചോദ്യം ചെയ്തതിൽ നിന്നും വലിയൊരു ഗാംഗിലെ കണ്ണിയാണു അയാളെന്നു മനസ്സിലായി. തുടർന്ന് ഗ്യാംഗിലെ മറ്റുള്ളവരെ കൂടി പൊലീസ് പലയിടങ്ങളിൽ നിന്നായി പൊക്കി. എല്ലാവരെയും സ്റ്റേഷനിലെത്തിച്ചു. മോഹൻ, എൽഡിൻ, ജയവേലു, രാജാരാമൻ, രവി, പളനി, പരമശിവം എന്നിവരായിരുന്നു അവർ. മോഹൻ ആണു അവരുടെ നേതാവെന്നാണു പൊലീസ് കരുതിയത്. ഒട്ടും കൂസലില്ലായിരുന്നു അവന്. പൊലീസിന്റെ മുന്നിൽ തന്റേടത്തോടെ നിന്നു. പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലിൽ നിന്ന് പുതിയൊരു പേർ പുറത്തു വന്നു. ഗൌരി ശങ്കർ. മോഹന്റെ മൂത്ത സഹോദരൻ.

ഗൌരി ശങ്കറിനായി പൊലീസ് വലയൊരുക്കി. അയാൾ ഉണ്ടാകാൻ സാധ്യതയുള്ളിടത്തെല്ലാം പൊലീസ് എത്തുമ്പോഴേയ്ക്കും ആൾ രക്ഷപെട്ടിരിയ്ക്കും. ഒടുക്കം അയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തി. അവിടം റെയ്ഡ് ചെയ്തു. പല സ്ത്രീകളുടെ ഫോട്ടോകൾ, മദ്യക്കുപ്പികൾ, നാടൻ ചാരായം നിറച്ച കന്നാസുകൾ അങ്ങനെ പലതും. എന്നാൽ അവയെക്കാളോക്കെ വിലപ്പെട്ട മറ്റൊന്നു കൂടി പൊലീസ് കണ്ടെടുത്തു. ഒരു ഡയറി..! ആ ഡയറി പരിശോധിച്ച പൊലീസിനു കുറേ ഫോൺ നമ്പരുകളും കോഡ് നെയിമുകളും കാണാൻ സാധിച്ചു. ആ നമ്പറുകൾ ട്രെയിസു ചെയ്ത് പൊലീസ് അമ്പരന്നു പോയി..! തമിഴു നാട്ടിലെ മുൻ മന്ത്രിമാരുൾപ്പെടെയുള്ള ചിലരുടെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയുമായിരുന്നു അവ.

തങ്ങൾ തിരയുന്ന ആൾ കൊമ്പൻ സ്രാവാണെന്നു മനസ്സിലായ പൊലീസ് ജാഗ്രതയോടെ നീങ്ങി. ഒരു ഓട്ടോയിലാണു ഗൌരിശങ്കർ സഞ്ചരിയ്ക്കാറുള്ളതെന്നു പൊലീസ് മനസ്സിലാക്കി. നിരവധി തിരച്ചിലിനു ശേഷം അതു കണ്ടെത്തി. വിജനമായൊരിടത്ത് ഒളിച്ചു വച്ചിരിയ്ക്കുകയായിരുന്നു അത്. വേഷം മാറിയ പൊലീസുകാർ പലയിടത്തായി ഒളിഞ്ഞിരുന്നു. രാത്രിയിൽ ഓട്ടോയിൽ കയറി പോകാൻ ഒരുങ്ങിയ അയാളെ പൊലീസുകാർ ഓടിച്ചിട്ടു പിടിച്ചു.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശങ്കറിനെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മുകളിൽ നിന്നുള്ള വിളി ഒഴിവാക്കാൻ ഫോൺ മാറ്റിവെച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസങ്ങളിൽ തമിഴുനാടിനെ പിടിച്ചു കുലുക്കിയ വിവരങ്ങളാണു വെളിയിൽ വന്നത്. 1955 ൽ വെല്ലൂർ ജില്ലയിലെ കാങ്കേയനല്ലൂരിലാണു ഗൌരി ശങ്കർ ജനിച്ചത്. പിന്നീട് താമസം പെരിയാർ നഗറിലേയ്ക്കു മാറി. അവിടെ ഒരു പെയിന്റിംഗ് പണികാരാനായി ജീവിതം തുടങ്ങി. എന്നാൽ അത് അത്ര ശോഭിയ്ക്കാത്തതിനാൽ അയാൾ ഒരു ഓട്ടോ റിക്ഷാ വാങ്ങി ഓടിക്കാൻ തുടങ്ങി.

മദ്യനിരോധനത്തെ തുടർന്ന് തമിഴ്നാട്ടിലെങ്ങും വ്യാജമദ്യം സുലഭമായിരുന്നു അക്കാലത്ത്. തിരുവാണ്മിയൂരിനും മാമല്ലപുരത്തിനും ഇടയ്ക്കുള്ള തീരദേശം വ്യാജ ചാരായം ഉല്പാദിപ്പിയ്ക്കുന്ന മുഖ്യ കേന്ദ്രങ്ങളായിരുന്നു. പെട്ടെന്ന് പണക്കാരനാകാൻ മോഹിച്ചിരുന്ന ശങ്കറിനു ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛവരുമാനം മതിയായിരുന്നില്ല. അയാൾ തിരുവാണ്മിയൂരിൽ നിന്നും ചെന്നൈ നഗരത്തിലെ ആവശ്യക്കാർക്കു വേണ്ടി ചാരായം കടത്താൻ ആരംഭിച്ചു. ഓട്ടോയിലായിരുന്നു ഇത്. റിസ്കുണ്ടായിരുന്നെങ്കിലും നല്ല വരുമാനം ലഭിച്ചു തുടങ്ങി. അതോടെ അനുജനായ മോഹനെയും അളിയൻ എൽഡിനെയും ബിസിനസിൽ കൂട്ടി. പണം ആയതോടെ സംഘം വിപുലീകരിച്ചു. എന്തിനും തയ്യാറുള്ള ഒരു ഗുണ്ടാസംഘം ശങ്കറിനു കീഴിൽ രൂപപ്പെട്ടു. പൊലീസുകാർക്ക് ആവശ്യത്തിനു പണം എത്തിയ്ക്കുന്നതു കൊണ്ട് അവർ ശങ്കറിന്റെ പ്രവർത്തികളിൽ ഇടപെട്ടില്ല.

അതോടെ, മദ്യത്തേക്കാൾ ലാഭകരമായ മറ്റൊരു ബിസിനസ്സിലും ഗൌരിശങ്കറിനു താല്പര്യമായി. പെൺ വാണിഭം. അതിനായി അയാൾ പെരിയാർ നഗർ തീരപ്രദേശത്തെ ഒറ്റപ്പെട്ട ഒരിറ്റത്ത് ഓലക്കുടിലുകൾ സജ്ജീകരിച്ചു യുവതികളെ അവിടെ പാർപ്പിച്ചു. ആവശ്യക്കാരെ ഓട്ടോയിലെത്തിയ്ക്കും, തിരികെ ഓട്ടോയിൽ തന്നെ കൊണ്ടു വിടും. കുറച്ചു കൂടി ഉയർന്ന ഇടപാടുകാർക്കായി തിരുവാണ്മിയൂർ LB റോഡിലെ ഒരു ലോഡ്ജ് തന്നെ വാടകയ്ക്കെടുത്തു.

തന്റെ മാംസവ്യാപാരത്തിനായി യുവതികളെ എത്തിയ്ക്കാൻ പലവഴികളും അയാൾ ഉപയോഗിച്ചു. ഒന്നു ഇതിൽ താല്പര്യമുള്ളവരെ കണ്ടെത്തുക, രണ്ടാമതായി പെൺകുട്ടികളെ പ്രണയം നടിച്ചോ ജോലി കൊടുക്കാമെന്നു പറഞ്ഞോ പ്രലോഭിപ്പിച്ചു കൊണ്ടുവരുക. മൂന്നാമതായി, പെൺകുട്ടികളെ തട്ടിയെടുക്കുക..! ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്ന പെൺകുട്ടികളെ വിജനപ്രദേശത്തു കണ്ടാൽ ബ ലമായി പിടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകും.

തന്റെ ബിസിനസ് വിജയകരമായി നടത്താൻ അധികാരികളുടെ സഹായം വേണമെന്ന് ഗൌരി ശങ്കറിനറിയാമായിരുന്നു. അതിനായി ഉന്നത് പൊലീസ് ഉദ്യോഗസ്തർക്കും ചില മന്ത്രിമാർക്കും അയാൾ പെൺ കുട്ടികളെ എത്തിച്ചു കൊടുത്തു. അവരുടെയെല്ലാം പിന്തുണയോടെ ഗൌരി ശങ്കർ തിരുവണ്മിയൂരിലെ കിരീടം വെക്കാത്ത രാജാവായി. ഒരാൾ പോലും അയാൾക്കെതിരെ ശബ്ദിയ്ക്കുമായിരുന്നില്ല, പരാതിപ്പെടുമായിരുന്നില്ല.

ശങ്കറിന്റെ യുവതികളിൽ ഒരാളായിരുന്നു ലളിത. അയാളുടെ ഗുണ്ടാസംഘത്തിൽ പെട്ട ശുടലൈ മുത്തുവിനു അവളോട് ഇഷ്ടം തോന്നി. ആ ഇഷ്ടം പ്രണയമായി. ശങ്കറിന്റെ സംഘത്തിൽ തുടർന്നു കൊണ്ട് തങ്ങൾക്ക് ഒന്നിച്ചു ജീവിയ്ക്കാനാവില്ല എന്നവർക്കറിയാമായിരുന്നു. 1987 ൽ ലളിതയും ശുടലൈ മുത്തുവും കൂടി ആന്ധ്രയിലേയ്ക്കു ഒളിച്ചോടി.

ഈ സംഭവം ശങ്കറിനെ കോപാകുലനാക്കി. അവരെ കണ്ടെത്താൻ തന്റെ ആൾക്കാരെ അയാൾ ചുമതലപ്പെടുത്തി. കുറച്ചു മാസങ്ങൾക്കകം അവർ ആന്ധ്രയിലുണ്ടെന്ന് ശങ്കറിനു വിവരം കിട്ടി. സംഘത്തിലെ രണ്ടു പേരെ അയാൾ ആന്ധ്രയിലേയ്ക്കയച്ചു. അവിടെയെത്തിയ അവർ ലളിതയെയും ശുടലൈ മുത്തുവിനെയും കണ്ടെത്തി. വളരെ സൌഹാർദ്ദമായാണു അവർ ഇടപെട്ടത്. അണ്ണനു ദേഷ്യമൊന്നുമില്ലെന്നും, രണ്ടു പേരും തിരുവാണ്മിയൂർക്ക് തിരികെ വരണമെന്നും അവർ നിർബന്ധിച്ചു. കുഴപ്പമൊന്നുമില്ല എന്നു അറിഞ്ഞതോടെ അവർക്കാശ്വാസമായി. പഴയ ചങ്ങാതിമാരോടൊപ്പം പെരിയാർ നഗറിലെത്തി.

വിജനമായൊരു സ്ഥലത്തേയ്ക്കാണു അവരെ കൊണ്ടു പോയത്. അവിടെ ഗൌരി ശങ്കർ ഉണ്ടായിരുന്നു. ലളിതയെയും ശുടലൈ മുത്തുവിനെയും ഭീകരമായി അയാളും സംഘവും മർദ്ദിച്ചു. രണ്ടു പേരും കൊലചെയ്യപ്പെട്ടു. ലളിതയുടെ ബോഡി അവിടെ തന്നെ കുഴിച്ചു മൂടി. ശുടലൈ മുത്തുവിനെ പെട്രോൾ ഒഴിച്ചു കത്തിച്ച ശെഷം അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ ഒഴുക്കിക്കളഞ്ഞു.ശങ്കറിന്റെ തേർവാഴ്ച തുടർന്നു കൊണ്ടിരുന്നു.

ഒരു ദിവസം LB റോഡിലെ ശങ്കറിന്റെ ലോഡ്ജിൽ ചെറിയൊരു പ്രശ്നമുണ്ടായി. അയാളുടെ ഒരു യുവതിയെ മൂന്നു ചെറുപ്പക്കാർ ചേർന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതായിരുന്നു കാരണം. മോഹൻ, സമ്പത്ത്, ഗോവിന്ദരാജ് എന്നിവരായിരുന്നു അത്. തടയാൻ ശ്രമിച്ച ശങ്കറിനു മർദ്ദനമേറ്റു. മൂന്നു പേരും കടന്നു കളഞ്ഞു. ഗുണ്ടാ സംഘം രംഗത്തിറങ്ങി. മൂന്നു പേരെയും അവർ കണ്ടെത്തി. അവരെ പിടികൂടി വിജനസ്ഥലത്തെത്തിച്ചു. ഗൌരി ശങ്കർ അവിടെയുണ്ടായിരുന്നു. ആ മൂന്നു യുവാക്കളെയും മർദ്ദിച്ചു കൊലപ്പെടുത്തി.. ഈ അഞ്ചു കൊലകൾ കൂടാതെ രവി എന്നൊരാളെയും ഗൌരിശങ്കറിന്റെ സംഘം കൊലപ്പെടുത്തി.

തിരുവാണ്മിയൂരിൽ നിന്നു കാണാതായ പെൺകുട്ടികളിൽ ചിലരെ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ അയാൾ മറ്റേതോ സംഘങ്ങൾക്കു കൈമാറ്റം ചെയ്തിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിൽ കൂടി ഈ വാർത്തകൾ അറിഞ്ഞ തമിഴകം ഇളകി മറിഞ്ഞു. ഗൌരി ശങ്കറിനെ അവർ “ഓട്ടോ ശങ്കർ” എന്നു നാമകരണം ചെയ്തു. ശങ്കറിന്റെ ഡയറിയിലെ എല്ലാ വിവരവും പൊലീസ് പുറത്തു വിട്ടില്ല. (ശങ്കറുമായി ബന്ധമുണ്ടായിരുന്ന മന്ത്രി ആരെന്ന് പുറം ലോകം ഒരിയ്ക്കലും അറിഞ്ഞില്ല. ) ഗവർണറുടെ നിർദ്ദേശപ്രകാരം രണ്ടു ഡിവൈ എസ്പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടു.

ഗൌരി ശങ്കറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വിജനമായ പറമ്പിൽ ലളിതയുടെ അസ്ഥികൾ കുഴിച്ചെടുത്തു. ശുലടൈ മുത്തുവിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല. കൊലചെയ്യപ്പെട്ട മൂന്നു ചെറുപ്പക്കാരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്, ശങ്കറിന്റെ വീടിന്റെ അടിത്തറയിൽ നിന്നുമാണു, അവരെ അവിടെയായിരുന്നു അയാൾ കുഴിച്ചിട്ടത്..!

ഓട്ടോ ശങ്കറിന്റെ വാർത്തകൾ കൊണ്ട് ദിവസങ്ങളോളം പത്രത്താളുകൾ നിറഞ്ഞു. എന്നാൽ ഗൌരിശങ്കറിനു ഒരു കൂസലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. പൊലീസിലെ അയാളുടെ സുഹൃത്തുക്കൾ രഹസ്യമായി സഹായിക്കുന്നുണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ശങ്കറിനെയും സംഘത്തെയും മദ്രാസ് സെൻട്രെൽ ജയിലിൽ പാർപ്പിച്ചു.

ആഗസ്റ്റ് 20. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ എത്തിച്ച ഓട്ടോ ശങ്കറിനെ അയാളുടെ സെല്ലിലേയ്ക്കു കയറ്റി. ഒപ്പം സംഘത്തിലെ രണ്ടു പേരെയും. ഒരേ കേസിലുള്ള ഒന്നിലധികം പേരെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന ജയിൽ ചട്ടം അവിടെ ലംഘിയ്ക്കപ്പെട്ടു. പിറ്റേന്നത്തെ പ്രഭാതത്തിൽ, ആ സെല്ലിന്റെ അഴികൾ വളഞ്ഞു കാണപ്പെട്ടു. സെല്ലിൽ താമസിപ്പിച്ചിരുന്ന മൂന്നു പേരും അപ്രത്യക്ഷരായിരുന്നു..! മദ്രാസ് നഗരം അക്ഷരാർത്ഥത്തിൽ ഭീതിയിലായി. മൂന്നു കൊടും ക്രിമിനലുകളാണു രക്ഷപെട്ടിരിയ്ക്കുന്നത്..!

12 ജയിൽ ജീവനക്കാരെ സസ്പെൻഡു ചെയ്തു. രണ്ടു പേരെ അറസ്റ്റു ചെയ്തു. തൊട്ടടുത്ത ദിവസം ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡു ചെയ്തു. അപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ശങ്കറിനെയും കൂട്ടാളികളെയും കണ്ടെത്താൻ പൊലീസ് തമിഴ് നാട് മൊത്തം അരിച്ചു പെറുക്കി. സാധിച്ചില്ല. DGP പി ദുരൈ യുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തി. ഒടുക്കം ഒറീസയിലെ റൂർക്കേല സ്റ്റീൽ സിറ്റിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഓട്ടോ ശങ്കറെ പൊലീസ് പിടികൂടി.

ചെങ്കല്പേട്ട് സെഷൻ കോടതിയിലാണു ഓട്ടോ ശങ്കറിന്റെയും കൂട്ടാളികളുടെയും കേസ് വിചാരണ നടന്നത്. 1991 മെയ് 31 നു വിധി പറഞ്ഞു. ശങ്കർ, ശിവാജി, എൽഡിൻ എന്നിവർക്കു വധശിക്ഷ വിധിച്ചു. അയാളുടെ അനുജൻ മോഹനു മൂന്നു ജീവപര്യന്തം ശിക്ഷയാണു ലഭിച്ചത്. ശങ്കറെയും മറ്റു രണ്ടു പേരെയും സേലം സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു.

കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പ്പമായ മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കല്ലിങ്കല്‍. മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശില്പത്തിന്റെ ഇരിപ്പ് മാതൃകയില്‍ ശില്പത്തിന് ചുവടെ ഇരിക്കുന്ന റിമയുടെ ചിത്രങ്ങള്‍, യക്ഷി ശില്പത്തിന്റെ 50ാം വാര്‍ഷികത്തില്‍ റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു.

സ്ത്രീകള്‍ എല്ലാ കാലത്തും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും കവിതയ്ക്കും എല്ലാം പ്രേരണയായിട്ടുണ്ട്. എന്നാല്‍ പലപ്പോളും തെറ്റായാണ് സ്ത്രീകളുടെ പ്രതിനിധാനം സംഭവിച്ചത്. അത് പലപ്പോളും സ്റ്റീരിയോടൈപ്പുകളായി. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ ‘നേരെ ഇരിക്കാ’നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്? – മാമാങ്കം ചോദിക്കുന്നു.

തിരുവനന്തപുരം ഭരതന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരന്റെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടെയും മകനായ ആദര്‍ശ് വിജയന്റെ മരണം സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈംബ്രാഞ്ച് നടപടി. 2009 ഏപ്രില്‍ അഞ്ചിന് വൈകിട്ട് പാലുവാങ്ങാനായി പുറത്തേക്ക് പോയ ആദര്‍ശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പാങ്ങോട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച്, ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്യുകയും രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

കേസില്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘത്തെ ചുമതല ഏര്‍പ്പിച്ചിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.

മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം വിവാദമാകുന്നു. ഗുജറാത്തിലെ സ്വകാര്യ സ്കൂളിൽ നടത്തിയ പരീക്ഷയിലാണ് വിവാദമായ ചോദ്യം. സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയ്ക്ക് സർക്കാർ ധനസഹായവും ലഭിക്കുന്നുന്നുണ്ട്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്കൂളുകളിലെ പരീക്ഷയിലാണ് വിചിത്രമായ ഈ ചോദ്യം.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റണൽ പരീക്ഷയ്ക്കിടെയാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ശനിയാഴ്ച നടന്ന ഇന്‍റേണല്‍ പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദമായതോടെ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേര്‍ അറിയിച്ചു. ചോദ്യങ്ങള്‍ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശമാണെന്ന് ഭാരത് വധേര്‍ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യം ഇങ്ങനെ: “നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്‍റെ വില വർദ്ധിച്ചതിനെക്കുറിച്ചും മദ്യം ഒളിച്ചു കടത്തുന്നവന്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക?

മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.

Copyright © . All rights reserved