മിമിക്രി കലാവേദികളിലൂടെ ഒരുകാലത്ത് എല്ലാവരെയും ചിരിപ്പിച്ച കലാകാരനാണ് രാജീവ് കളമശ്ശേരി. എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിട്ട് കഴിയുകയാണ് ഈ കലാകാരൻ. ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആൽജിയോപ്ലാസ്റ്റി ചെയ്യണം. അഞ്ച് പെൺകുട്ടികളുടെ പിതാവ് കൂടിയായ രാജീവിന് സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്.
ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം: രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം …….
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം …….
ശാന്തിവിള ദിനേശ്.
A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
നീലാകാശത്തണലിൽ
പിറ്റേന്ന് നേരം വെളുത്തപ്പോഴും ജസീക്ക ഉണർന്നില്ല. അവൾ നല്ല ഉറക്കത്തിലായിരുന്നു. കഴിഞ്ഞ രാത്രി മയക്കുമരുന്ന് കുത്തിവച്ചതിന്റെ ക്ഷീണമാണ്. അവളുടെ ബോധാവസ്ഥയിൽ തുണികൾ അഴിച്ച് മാറ്റി വാരിപ്പുണർന്ന് പല പ്രാവശ്യം ബലാത്കാരം ചെയ്തതോ തിരിച്ചു മറിച്ചും കിടത്തി നഗ്നഫോട്ടോകൾ എടുത്തതോ ഒന്നും അവൾ അറിഞ്ഞില്ല. തടിയൻ അകത്തേക്കു വന്നു. മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.
കണ്ണുകൾ അവൾ വലിച്ചു തുറന്നു. നഗ്നയാണെന്ന് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്. ഉടൻ അടുത്തു കിടന്ന പുതപ്പെടുത്ത് ശരീരം മൂടി. അയാൾ തലേന്ന് രാത്രിയിൽ ഷൂട്ടുചെയ്ത വീഡിയോ ദൃശ്യങ്ങൾ അവളെ കാണിച്ചു. അതുകണ്ടതോടെ അവൾ ശ്വാസം നിലച്ച മട്ടിലിരുന്നു.
ഇനി രക്ഷപെടാൻ ആവില്ല. ഇവരുടെ ആജ്ഞയ്ക്ക് അനുസരിച്ച് ജീവിക്കുക മാത്രമേ രക്ഷയുള്ളൂ. ഇല്ലെങ്കിൽ ഇൗ വീഡിയോ ലോകം മുഴുകെ കാണും. തന്റെ വീട്ടുകാർ അറിഞ്ഞാൽ അവർ ആത്മഹത്യ ചെയ്യും. അവൾ മാനസിക നില തകർന്നവരെപ്പോലെ പൊട്ടിച്ചിരിച്ചു. തടിമാടന്മാർ അന്തിച്ചു. ശരിക്കും ഇവൾക്ക് വട്ടായോ?
“”ഞാൻ ഇനി നിങ്ങൾ പറയുന്നതുപോലെ മാത്രം ചെയ്യൂ, എനിക്കൊരു കാപ്പി കൊണ്ടുവാടോ?”
പുതപ്പ് വലിച്ചുമാറ്റി യാതൊരു മടിയുമില്ലാതെ അവർക്കു മുന്നിലൂടെ അവൾ നഗ്നയായി കുളിമുറിയിലേക്ക് പോയി. ഷാഫി അടുക്കളയിൽ നിന്ന് അവളെ സൂക്ഷ്മതയോടെ നോക്കി. അവൾ എന്തോ തിരയുകയാണ്. നഗ്നചിത്രങ്ങളും വീഡിയോയും ആയിരിക്കും. ഷാഫി കാപ്പി അവൾക്ക് നല്കി.
“”ഇരിക്കെടോ” അവൾ ഷാഫിയോടായി പറഞ്ഞു. ഇത്രയും നേരം തങ്ങളെ അനുസരിച്ചിരുന്നവൾ ഇപ്പോൾ തന്നെ അനുസരിപ്പിക്കുന്നു. “”ഇന്നുമുതൽ നിന്നെത്തേടി പകലും രാത്രിയും ഒാരോ ഉന്നതന്മാർ എത്തിക്കൊണ്ടിരിക്കും. ആദ്യമെത്തുന്നത് ഒരു മന്ത്രിപുത്രൻ തന്നെയാണ്.”
“”നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം. പക്ഷെ നിങ്ങൾ എടുത്തിരിക്കുന്ന വീഡിയോ ചിത്രങ്ങൾ ആർക്കും കൈമാറരുത്. ”
ഷാഫി അവളുടെ ആഗ്രഹം അംഗീകരിച്ചു. അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.
“”ജസീക്കായ്ക്ക് എന്നെ വിശ്വസിക്കാം. ഇൗ കാര്യം ആരും അറിയില്ല. ജസീക്കയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ വാങ്ങിത്തരാം. ഇപ്പോൾ വീട്ടിലേക്ക് വിളിക്കാൻ എന്റെ ഫോൺ തരാം. പുതിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം പറഞ്ഞാൽ മതി.”
ടി.വി. കണ്ടിരുന്ന ജസീക്കയോട് പറഞ്ഞു.
“”ജസീക്കാ ഒരു മണിക്കൂർ കഴിഞ്ഞാൽ മന്ത്രി പുത്രൻ ഇങ്ങെത്തും കെട്ടോ” അവൾ വെറുതെ മൂളുക മാത്രം ചെയ്തു. അവൾ എഴുന്നേറ്റ് മുകളിലെ വിരുന്നുകാരുടെ മുറിയിലേക്ക് നടന്നു.
ആദ്യമായാണ് അത്രയും ആഡംബരമായ മുറി കാണുന്നത്. ഷാഫിയ്ക്ക് അവളിൽ പൂർണമായ വിശ്വാസം വരുന്നില്ല. അടുത്തമാസം ഫാഷൻഷോയിൽ അവളെ പങ്കെടുപ്പിക്കാനാണ് സംഘം തലവന്റെ അറിയിപ്പ്. നല്ലൊരു മോഡലിനെ വരുത്തി വേണ്ട നിർദ്ദേശം കൊടുക്കണം.
മന്ത്രിപുത്രൻ വിലപിടിപ്പുള്ള ബൈക്കിലാണ് എത്തിയിരിക്കുന്നത്. ഹെൽമറ്റ് വച്ചിരിക്കുന്നതിനാൽ ആരും തിരിച്ചറിയില്ല. മന്ത്രിപുത്രൻ അകത്തുകേറിക്കഴിഞ്ഞാണ് തലയിൽ നിന്ന് ഹെൽമറ്റ് ഉൗരി മാറ്റിയത്. നാടൻ സുന്ദരിയെപ്പറ്റി മന്ത്രി പുത്രന് ഷാഫി വിശദീകരിച്ചു കൊടുത്തു. മേശപ്പുറത്തിരുന്ന സ്പ്രേ എടുത്ത് ശരീരമാസകലം പൂശിയിട്ട് മന്ത്രി പുത്രൻ അകത്തേക്കു നടന്നു.
ഒരു മാസത്തിനുള്ളിൽ ജെസീക്ക പ്രശസ്ഥയായ മോഡലും വേശ്യയുമായി പേരെടുത്തു. അതിലൂടെ അവൾ സമ്പന്നയായി. മയക്കുമരുന്നും മദ്യവും അവളുടെ ഉറ്റമിത്രങ്ങളായി. മകളുടെ ഭാവിയും വളർച്ചയും കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിച്ചു. ഇടയ്ക്ക് സിനിമയിലും അഭിനയിച്ചു. അപ്പോഴും സമ്പന്നന്മാർ അവളുടെ മാദകമേനി തേടിയെത്തിക്കൊണ്ടിരുന്നു.
അവളുടെ ഒാരോ നിമിഷങ്ങൾക്കും ലക്ഷങ്ങളുടെ വിലയാണ്. വേശ്യകളുടെ മാർക്കറ്റിൽ അവൾക്കാണ് ഏറ്റവും വില. വലിയ സമ്പന്നന്മാരാണ് അവളെ ലേലത്തിൽ പിടിക്കുന്നത്. “”കഴിഞ്ഞ പതിനാറു വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു.” അവൾ പറഞ്ഞു നിർത്തി. സിസ്റ്റർ കാർമേൽ അവളെ ആശ്വസിപ്പിച്ചു. വിശുദ്ധ ജീവിതം നയിച്ച സിസ്റ്റർ മറിയയുടെ ജീവിതകഥചുരുക്കി അവളോടു പറഞ്ഞു.
ഭാര്യ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നില്‍ നിര്‍ത്തി ശിക്ഷിച്ചു. ഓഫിസില്‍നിന്നു ഡിജിപി പോയതിനുശേഷവും ഇവര്‍ക്കു തിരികെ പോകാന്‍ അനുമതി ലഭിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ചാക്ക ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെയാണ് ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവര്‍ണര്‍ക്കു വിമാനത്താവളത്തിലേക്കു പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നു പോകാനായി വാഹനങ്ങള്‍ തടഞ്ഞിട്ടതിനിടയിലാണു ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയതെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
ഇതിനു പിന്നാലെ രണ്ട് ട്രാഫിക് അസി. കമ്മിഷണര്‍മാരെയും രണ്ട് സിഐമാരെയും ഡിജിപി പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. കാര്യമെന്തെന്നറിയാതെ എത്തിയ നാലുപേരെയും ശാസിച്ച ഡിജിപി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി. പിന്നീട് നാലുപേരെയും മുറിക്ക് പുറത്തുനിര്‍ത്തി. ഓഫിസില്‍നിന്ന് ഡിജിപി മടങ്ങിയിട്ടും ഇവരെ പോകാന്‍ അനുവദിച്ചില്ല.
രാത്രിവൈകി, അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.
നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തിരുവനന്തപുരത്ത് കെഎസ്‌യു നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു.ഇതിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ടും എം.ജി – കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് എന്ന് മുൻ മുഖ്യമന്ത്രീ ഉമ്മൻ ചാണ്ടി പറഞ്ഞു
ജനപ്രതിനിധിയായ ശ്രീ. ഷാഫിയെയും കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.
കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നത് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്. ഒപ്പം ഒരായിരം ആശങ്കളുടെ കൂടി കാലമാണ് ആ പത്തുമാസം. ഉദരത്തിൽ കിടക്കുന്ന കുഞ്ഞും അമ്മയും രണ്ടായി പുറത്തുവരുന്നതുവരെ മനസ്സിൽ ആധി തന്നെയാണ്. ഗർഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ചില വേദനകളെങ്കിലും ആദ്യത്തെ അസ്വസ്ഥത ആയി കണ്ട് പലരും അവഗണിക്കുകയാണ് പതിവ്.
ലക്ഷണങ്ങൾ സങ്കീർണമാകുമ്പോലാകും പലപ്പോഴും ഡോക്ടറുടെ സേവനം തേടിയെത്തുക. അത്തരമൊരു അനുഭവമാണ് ഇൻഫോക്ലിനിക്കിന്റെ അഡ്മിൻ കൂടിയായ ഡോ. ഷിംന അസീസ് പങ്കുവയ്ക്കുന്നത്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം…….
വീട്ടിലൊരു കുഞ്ഞാവ പിറക്കാൻ പോണെന്ന് കേട്ട ഉടനെ അനിയനോടും ഓന്റെ കെട്ടിയോളോടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞ് കൊടുക്കാൻ പോലും ജോലിത്തിരക്കിനിടക്ക് നേരം കിട്ടിയില്ല. ഏതായാലും നാത്തൂനെ കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ഗൈനക്കോളജിസ്‌റ്റിനെ കാണാൻ കൊണ്ടു പോകുമ്പോഴാവട്ടെ ഉപദേശനിർദേശവർഷം എന്ന് കരുതിയിരിക്കുകയായിരുന്നു.
വിശേഷം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെയോടെ അവൾക്ക് വയറിന്റെ മേലെ വലതു ഭാഗത്ത് നല്ല വേദന തുടങ്ങി. വേദന വലത് തോളിലേക്ക് കയറുന്നുമുണ്ട്. അവൾ ബേജാറായി വിളിച്ച നേരത്ത് ‘വല്ല ഗ്യാസുമാവും’ എന്നവളെ ആശ്വസിപ്പിച്ചെങ്കിലും എന്തായിത് കഥ എന്ന് ആലോചിക്കാതിരുന്നില്ല. വേദന സഹിക്ക വയ്യാതായപ്പോൾ അവൾ അവളുടെ വീടിനടുത്തുള്ളൊരു ആശുപത്രിയിൽ പോയി. അനിയൻ സ്‌ഥലത്തില്ല, ഞാനും മാതാപിതാക്കളും യാത്രയിലും. കുറച്ച് വൈകിയാണ് ഓടിപ്പിടച്ച് ഞങ്ങൾ ആശുപത്രിയിലെത്തുന്നത്.
ഞാനെത്തിയപ്പോൾ ഡോക്‌ടർ എന്നെ ലേബർ റൂമിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ പറഞ്ഞു തന്നു. അവളെ പരിശോധിച്ചപ്പോൾ ഗർഭസംബന്ധമായ ഹോർമോണിന്റെ അളവ് വളരെയേറെ കൂടുതൽ. സ്‌കാൻ ചെയ്‌തപ്പോൾ ഗർഭപാത്രത്തിൽ ഭ്രൂണമില്ല. ട്യൂബിൽ ഗർഭമുണ്ടായി പൊട്ടിക്കാണുമെന്ന് കരുതി ഭയപ്പെട്ട് ഡോക്‌ടർ സ്‌കാൻ ചെയ്‌തപ്പോൾ അവിടെയില്ല. ആവർത്തിച്ച് നോക്കിയിട്ടും ആ പരിസരത്തെങ്ങുമില്ല. ‘കുട്ടി ഗർഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല’ എന്ന് ഡോക്‌ടർ !
ഹോർമോണിന്റെ അളവ് വെച്ച് നോക്കുമ്പോൾ ഗർഭം എവിടെയോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പ്. ആശുപത്രിയിലെ ഏറ്റവും സീനിയർ ഗൈനക്കോളജിസ്‌റ്റ് വന്ന് സസൂക്ഷ്മം ആവർത്തിച്ച് സ്‌കാൻ ചെയ്‌തപ്പോൾ ഒടുക്കം ഗർഭപാത്രത്തിന് പുറത്ത് ഒളിച്ചിരുന്ന ഗർഭം കണ്ടെത്തി – കരളിന് താഴെ, വലത് കിഡ്‌നിയുടെ മീതെ ! ഗർഭപാത്രത്തിന് പുറത്ത് ഉണ്ടാകുന്ന ectopic ഗർഭങ്ങളിൽ വെറും 1% ആണ് വയറിനകത്തുള്ള ഗർഭം. അതിൽ തന്നെ ഏറ്റവും അസാധാരണമാണ് കരളിന് താഴെയുള്ള ഗർഭം.
മുപ്പത്തഞ്ച് കൊല്ലത്തെ അനുഭവപരിചയമുള്ള ഡോക്‌ടർ പോലും ഇത് ആദ്യമായി കാണുകയാണത്രേ. സിടി സ്‌കാനെടുത്ത് സംഗതി ഉറപ്പിക്കുകയും ചെയ്‌തു. അത്യപൂർവ്വമായ വിധത്തിൽ അസ്‌ഥാനത്തുറച്ച ഭ്രൂണത്തിന് മിടിപ്പുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. അതിശയമെന്നോണം, ലിവറിൽ നിന്ന് ശരീരം അതിന്റെ വളർച്ചക്കുള്ള രക്‌തം വരെ എത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, വയറിനകത്ത് പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾക്കിടയിൽ, അവിടെ ഗർഭം തുടരുന്നത് വല്ലാത്ത അപകടമാണ്. സർജറി ചെയ്‌തേ മതിയാകൂ. ഇത്രയെല്ലാം തീരുമാനമായപ്പോഴേക്ക് പുലർച്ചേ രണ്ടര മണിയായിട്ടുണ്ട്.
നേരം വെളുത്ത ശേഷം, പരിചയമുള്ള സർജൻമാരെ വിളിച്ചപ്പോൾ ആ ആശുപത്രിയിൽ തുടരാതെ കോഴിക്കോട് പോയി എമർജൻസി സർജറി ചെയ്യാനായിരുന്നു നിർദേശം. വീട്ടുകാർ ഡിസ്‌ചാർജ് നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് ഗ്യാസ്‌ട്രോസർജനും ടീമും റെഡിയുള്ള ആശുപത്രികൾ ഫോണിലൂടെ അന്വേഷിക്കുകയായിരുന്നു ഞാൻ. സർജറിക്കിടെ എന്തെങ്കിലും അപ്രതീക്ഷിത വെല്ലുവിളി ഉണ്ടായാലും അനിയത്തിയുടെ ജീവന് അപകടമുണ്ടാകരുതല്ലോ. ഒടുക്കം ഡോക്‌ടറുണ്ടെന്ന് ഉറപ്പ് വരുത്തി ആംബുലൻസിൽ അനിയത്തിയെ അങ്ങോട്ട് ഷിഫ്‌റ്റ് ചെയ്‌തു.
ആശുപത്രിയുടെ എമർജൻസി ഡിപാർട്‌മെന്റിൽ തന്നെ ഗ്യാസ്‌ട്രോസർജൻ വന്ന് അവളെ കണ്ടു, ഗൈനക്കോളജിസ്‌റ്റും അനസ്‌തേഷ്യ വിദഗ്‌ധരും കണ്ടു. ദ്രുതഗതിയിൽ പ്രാരംഭനടപടികൾ വേഗത്തിലാക്കി അവളെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി. മൂന്നരമണിക്കൂറെടുത്ത് അവളുടെ കരളിൽ നിന്ന് ആ കുഞ്ഞിനെ അവളുടെ കരളിന്റെ വളരെ ചെറിയൊരു കഷ്‌ണത്തോടൊപ്പം വേർപെടുത്തി. ഓപ്പറേഷന് ശേഷം എടുത്ത് കളഞ്ഞ ഭ്രൂണത്തെ ഗ്യാസ്‌ട്രോസർജൻ ഞങ്ങൾക്ക് കാണിച്ച് തന്നു. ‘മെഡിക്കൽ സയൻസിൽ ഒന്നും അസംഭവ്യമല്ല’ എന്നത് പറഞ്ഞു തന്നിട്ടുള്ള അധ്യാപകരെ ഓർത്ത് പോയി.
അവളുടെ ഗർഭം എവിടെയെന്ന് കണ്ടെത്തി തന്ന ഡോക്‌ടർക്കും, വിജയകരമായി സർജറി ചെയ്‌തു തന്ന ടീമിനും ഹൃദയത്തിൽ തൊട്ട നന്ദി.സർജറി കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂർ തികയുന്നേയുള്ളൂ. ചെറിയ വേദനയുള്ളതൊഴിച്ചാൽ അവൾ ഐസിയുവിന്റെ തണുപ്പിൽ സുഖമായിരിക്കുന്നു.
ചില നേരത്ത് അപ്രതീക്ഷിതമായി വരുന്നത് ചികിത്സിക്കുന്ന ഡോക്‌ടർക്ക് അദ്‌ഭുതം ചൊരിയുമായിരിക്കാം, അവരത് നേരെയാക്കാനുള്ള മാർഗങ്ങൾ തേടും, വിദഗ്‌ധർ പോലും അതിവിദഗ്‌ധരെ സമീപിച്ച് ഉത്തരം കണ്ടെത്തും, പുതിയ സാങ്കേതികവിദ്യകൾ അതിന് സഹായിക്കും. സ്‌കാനും സിടിയുമെല്ലാം അത്തരത്തിൽ നോക്കുമ്പോൾ ജീവനോളം വിലയുള്ള കണ്ടുപിടിത്തങ്ങളാണ്, മെമ്മറിയിൽ സൂക്ഷിച്ച ചിത്രങ്ങളെ പ്രസവിക്കുമെന്ന് പലരും പറയുന്ന മെഷീൻ മിനിയാന്ന് രാത്രി എടുത്ത് തന്ന ചിത്രം കണ്ട് നട്ടെല്ലിലൂടെ പാഞ്ഞ മിന്നൽ ഇപ്പോഴും മാറിയിട്ടില്ല. ഡോക്‌ടർ കൂട്ടിരിപ്പുകാരാകുന്ന ദുരിതം വല്ലാത്തതാണ്, അറിവില്ലായ്‌മ പലപ്പോഴും വലിയ അനുഗ്രഹവുമാണ്.
ശാസ്‌ത്രം ഏറെ വികസിച്ച് കഴിഞ്ഞു. നമ്മളതിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നതിൽ ഒരർത്‌ഥവുമില്ല. ഉറക്കമൊഴിച്ച രണ്ട് രാവുകൾക്കിപ്പുറം തിരക്കുകളിലേക്ക് ഊളിയിടാനുള്ള ഒരു ദിവസം തുടങ്ങുന്നിടത്തിരുന്ന് ഇതെഴുതാൻ മെനക്കെടുന്നതും ഇത് വായിക്കുന്നവരോടുള്ള ഒരോർമ്മപ്പെടുത്തൽ എന്നോണമാണ്. നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങൾ, വേണ്ടെന്ന് പറയുന്ന പരിശോധനകൾ, സംശയത്തോടെ നോക്കുന്ന ഡോക്‌ടർമാർ- നമ്മൾ തുലാസിൽ വെക്കുന്നത് ജീവനാണ്.
എന്റെ കുടുംബം അനുഭവിച്ച അത്യപൂർവ്വമായ സംഘർഷം അതേ പടി തുറന്ന് പങ്ക് വെക്കുന്നതും ആ ഭീകരത മനസ്സിൽ നിന്ന് പോകാനുള്ള സമയം പോലുമെടുക്കാതെ ഇതെഴുതാൻ ശ്രമിക്കുന്നതും പ്രിയപ്പെട്ട വായനക്കാർ ചിലതെല്ലാം മനസ്സിലുറപ്പിക്കാനാണ്. ദയവ് ചെയ്‌ത് ചികിത്സ വൈകിക്കാതിരിക്കുക, ചികിത്സകരെ വിശ്വസിക്കുക. ഞങ്ങൾക്ക് എല്ലാവരെയും രക്ഷിക്കാനൊന്നുമാകില്ലെന്നത് നേര്. പക്ഷേ, നഷ്‌ടങ്ങളുടെ ആഴം കുറയ്‌ക്കാൻ ഞങ്ങളുള്ളിടത്തോളം ശ്രമിച്ചിരിക്കും. നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്‌ഞയാണത്…
കടപ്പാട് : ഡോ. ഷിംന അസീസ്
കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം കർശനമായും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. ഡിസംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരണമെന്നും ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ പുറത്തിറക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പിൻസീറ്റ് ഹെൽമെറ്റിനെതിരേ നൽകിയ അപ്പീൽ സർക്കാർ പിൻവലിക്കുകയും ചെയ്തു.
കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനമിറക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
‘മറിമായം’ എന്ന പരിപാടിയിലെ ‘ലോലിതനും’ ‘മണ്ഡോദരി’യും ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ലോലിതനെ അവതരിപ്പിച്ച സിനിമാ സീരിയല്‍ താരമായ എസ്പി ശ്രീകുമാര്‍ ആണ് ‘മണ്ഡോദരി’യെ അവതരിപ്പിച്ച സ്‌നേഹയ്ക്ക് മിന്നു ചാര്‍ത്തുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആശംസകളുമായി സ്നേഹയുടെ ആദ്യ ഭർത്താവ് ദില്‍ജിത്ത് എം ദാസ് എത്തിയിരിക്കുന്നു .തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള കമന്റുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദില്‍ജിത്ത് എം ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.
സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..
വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്ഹൃദയം നിറഞ്ഞ ആശംസകള്‍.
മാദക സുന്ദരിയായി ഷക്കീല അടക്കമുള്ള തിളങ്ങി നിന്ന കാലത്ത് മലയാളത്തില്‍ തരംഗമുണ്ടാക്കിയ മറ്റൊരു സുന്ദരിയായിരുന്നു ഷര്‍മിലി. നടി അവതരിപ്പിച്ച ഗ്ലാമര്‍ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ ഷര്‍മിലി തീരുമാനിക്കാന്‍ കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍.
2000 ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍ ചില നിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു. മറയൂരിലായിരുന്നു ഷൂട്ടിങ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകള്‍. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു.
കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തില്‍ അഭിനിക്കാനാണ് ഞാനും പോകുന്നത്. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാവന്റെയും സിനിമയില്‍ തുടക്കം കുറിച്ചിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പരിധികള്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്നും മടങ്ങിയത്. രണ്ട് മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്ന് കൊണ്ടേ ഇരുന്നു. മാഡം ഡേറ്റ് വേണം. ശമ്പളം ഇത്ര തരാം. അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞ് കൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത്.
ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഗ്ലാമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കും. സാഗരയുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റില്‍ വച്ച് കണ്ട ആളേ ആയിരുന്നില്ല. അവള്‍ തികച്ചും പ്രൊഫഷണലായ നായിക ആയി മാറിയിരുന്നു. ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷര്‍മിലി പറയുന്നു.
ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ വഴിയാണ് മോഹന്‍ലാലിന്റെ അഭിമന്യുവിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്റെ അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്‍മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്‍ സര്‍ പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമയണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്. അഭിമന്യുവിലെ ഗാനരംഗം അക്കാലത്ത് തരംഗമായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്ററ്റി കിട്ടാന്‍ രാമയണക്കാറ്റ് സാഹയകമായി.
2015 ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. നല്ല ടീം. ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ട് കളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെ ആണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വെച്ച് ജൂലിയാവാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്തു. അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു എന്നും ഷര്‍മിലി പറയുന്നു.
മദ്യപാനിയായ മകന്റെ ശല്യം സഹിക്കാൻ വയ്യാതെ കൊന്നെന്ന് കുടുംബാംഗങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇൻഡോറിലാണ് സംഭവം. മദ്യപിച്ച് വല്ലാതെ എത്തുന്ന മകൻ തന്റെ ഭാര്യയെയും മകളെയും ഇളയ മകന്റെ ഭാര്യയെയും പലവട്ടം ബലാത്സംഗം ചെയ്തുവെന്നും ഇത് ഇനിയും സഹിക്കാൻ വയ്യാത്തത് കൊണ്ട് കൊന്നുകളഞ്ഞതാണെന്നും യുവാവിന്റെ അച്ഛൻ പൊലീസിൽ മൊഴി നൽകി .
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു കൊലപാതകമെന്നും കൃത്യത്തിന് ശേഷം ഗോപാൽദാസ് കുന്നിന് സമീപത്ത് മൃതദേഹം ഉപേക്ഷിച്ചുവെന്നും ഇവർ സമ്മതിച്ചു.
ഇവരുെട വീടിന് സമീപത്തെ കുന്നിൻപ്രദേശത്ത് നിന്ന് 24കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മകനെ കാണാനില്ലെന്നും വീടുവിട്ട് പോയെന്നുമായിരുന്നു കുടുംബാംഗങ്ങൾ ആദ്യം നൽകിയ മൊഴി.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണം നീണ്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക്. പൊലീസ് നടത്തിയ ലാത്തിചാർജിൽ എംഎൽഎയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനു പിന്നാലെയാണ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തിയത്. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.