ഇസ്ലാമാബാദ്∙ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു പാക്ക് കോടതി വധശിക്ഷ വിധിച്ചതായി പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. മുഷറഫ് കുറ്റക്കാരനാണെന്നു 2014-ല്‍ വിധിച്ചിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്.
അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഡിസംബര്‍ 5-നുള്ളില്‍ മൊഴി നല്‍കണമെന്ന് പാക്കിസ്ഥാന്‍ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.
പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.”എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും”, ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ തന്നെ സീലംപൂരിൽ സംഘർഷം അണപൊട്ടുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആരോടും ഞങ്ങൾ അനീതി കാട്ടില്ല”, അമിത് ഷാ പറഞ്ഞു. ജനങ്ങളിൽ ഭീതി പടർത്തുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.
ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ”സമരം ചെയ്യുന്ന മുസ്ലിം സഹോദരൻമാരോടും സഹോദരിമാരോടും വിദ്യാർത്ഥികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യൻ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്‍റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്.
പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിൽ നിര്‍ണായക തീരുമാനവുമായി വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്‍റെ ചരിത്ര പ്രഖ്യാപനം.
പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നേരെത്തെ ഇത് പതിനാല് വയസ്സ് വരെയാണ് കുട്ടികളായി കണക്കാക്കിയിരുന്നത്.
കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ പൊലീസിന് കൈമാറുകയും വേണം. പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.
35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.
അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.
രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.
ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.
നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.
കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!
കാറ്റിനരികെ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ഹരിശങ്കര്‍ പാടിയ ഏറ്റവും പുതിയ ഗാനം സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കപ്യൂച്ചിന്‍ വൈദികനായ റോയ് ജോസഫ് കാരയ്ക്കാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റിനരികെ. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് ഒരു പുരോഹിതന്‍ സിനിമാ സംവിധായകനാകുന്നത്.

ഈ ചിത്രത്തിലെ ‘നീലാകാശം ചൂടാറുണ്ടേ നീഹാര താരാഗണങ്ങള്‍…’എന്നു തുടങ്ങുന്ന ആദ്യഗാനമാണ് ഹരിശങ്കര്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് കാറ്റിനരികെയിലെ മ്യൂസിക് പുറത്തിറക്കുന്നത്. ‘ജീവാംശമായി…’ ‘പവിഴമഴയേ…’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ യുവഗായകനാണ് ഹരിശങ്കര്‍. വിശാല്‍ ജോണ്‍സന്റെ വരികള്‍ക്ക് നോബിള്‍ പീറ്ററിന്റേതാണ് സംഗീതം.
സംവിധായകരായ ലാല്‍ ജോസ്, വി.കെ. പ്രകാശ്, വിജി തമ്പി, മണിയന്‍പിള്ള രാജു, സിനിമാതാരങ്ങളായ മിയ ജോര്‍ജ്, നിഖില വിമല്‍ എന്നിവരാണ് അവരുടെ സ്വന്തം സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ആദ്യഗാനം പുറത്തുവിട്ടത്.
അശോകനും സിനി ഏബ്രാഹാമും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അതിമനോഹരമായ ലൊക്കേഷനും സിനിമാറ്റോഗ്രഫിയുമാണ് കാപ് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന കാറ്റിനരികെയിലെ ആദ്യ ഗാനത്തിലൂടെ വെളിവാകുന്നത്. വാഗമണ്ണിന്റെ ഇതുവരെ ആരും കാണാത്ത അതിമനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതാണ് ഷിനൂബ് ടി. ചാക്കോയുടെ കാമറയെന്ന് ഈ ഗാനരംഗങ്ങള്‍ വ്യക്തമാക്കുന്നു.
ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് സിതാരയാണ്.

ആന്റണി എല്‍. കപ്പൂച്ചിനും റോയ് കാരക്കാട്ട് കപൂച്ചിന്‍ എന്നിവരുടെ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്മിറിന്‍ സെബാസ്റ്റിയനും റോയ് കാരയ്ക്കാട്ടും ചേര്‍ന്നാണ്. അസോസിയേറ്റ് ഡയറക്ടര്‍ സ്‌റ്റെബിന്‍ അഗസ്റ്റിന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
ക്രൗഡ് ഫണ്ടിംഗിലൂടെ പുറത്തിറക്കുന്ന ചിത്രത്തിന് ബോബി ചെമ്മണ്ണൂരും കെഎസ്എഫ്ഡിസിയും പിന്തുണ നല്കുന്നു.
ന്യൂഡൽഹി ∙ ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് സിങ്ങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. അക്ഷയ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി പറഞ്ഞത്. 2017-ലെ വിധിയില്‍ തെറ്റില്ലെന്നു കോടതി പറഞ്ഞു. തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.
രാഷ്ട്രീയ അജൻഡയെന്നും കേസിൽ വധശിക്ഷ നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാട്ടുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. കേസിന്റെ തുടക്കം മുതൽ രാഷ്ട്രീയ സമ്മർദം പ്രകടം. വിചാരണ നീതിപൂർവ്വമല്ല. ഡൽഹി ഗ്യാസ് ചേംബറായതിനാൽ ഇവിടെ പ്രത്യേക വധശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. പുരാണങ്ങൾ ഉദ്ധരിച്ചുള്ള വാദങ്ങളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിർഭയയുടെ രക്ഷിതാക്കൾ നൽകിയ ഹർജിയും കോടതിയിൽ.
അതേസമയം വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാനാണു പ്രതിഭാഗം അഭിഭാഷകരുടെ ശ്രമമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചിലര്‍ ദയാഹര്‍ജി നല്‍കി പിന്നീടു പിന്‍വലിക്കുന്നത് ഇതിനു വേണ്ടിയാണ്. എത്രയും പെട്ടെന്നു വിധി നടപ്പാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍.
കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവര്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.
പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.
കഴിഞ്ഞ ദിവസം കൊല്ലത്തേക്കുള്ള യാത്ര അദ്ദേഹം ചങ്ങനാശേരി ബൈ പാസ് റോഡിൽ ഇറങ്ങി ജോഗിങ് നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യാതൃശ്ചികമായി റോഡിലൂടെ ഓടുന്ന ആളെ കണ്ടിട്ട് താടിയും നീട്ടിവളർത്തിയ മുടിയും ഉള്ള ആൾ അമീർ ഖാൻ ആണെന്ന് നാട്ടുകാർക്ക് മനസിലായില്ല
ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.
കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.
1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്‍റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.
സ്വന്തം ലേഖകൻ
ബെർമിംഗ്ഹാം : സ്വർഗീയ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് കഴിഞ്ഞ ശനിയാഴ്ച്ച ബെർമിംഗ്ഹാമിലെ കിംഗ് എഡ്വേർഡ് സ്കൂളിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ഒന്നിച്ച് ഒരുക്കിയ ജോയ് റ്റു ദി വേൾഡ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തത് യുകെയിലെ ഏറ്റവും കഴിവുറ്റ പതിനഞ്ചോളം ഗായകസംഘങ്ങൾ . കഴിഞ്ഞ വർഷങ്ങളെക്കാൾ മനോഹരമായി ഒരുക്കിയ ഈ സംഗീത വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഇപ്രാവശ്യം ഉണ്ടായിരുന്നത് . ജോയ് റ്റു ദി വേൾഡ് മൂന്നാമത് ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ പള്ളി ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിന് അർഹരായി .



യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനഞ്ചു ഗായകസംഘങ്ങൾ പങ്കെടുത്ത ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബ്രിസ്റ്റോൾ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഗായക സംഘം , ഹെവൻലി വോയിസ് സ്റ്റോക്ക് ഓൺ ട്രെൻഡ് , ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് ഗായകസംഘം, എയിൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷൻ ഗായകസംഘം എന്നിവർ യഥാക്രമം രണ്ടും , മൂന്നും , നാലും അഞ്ചും സ്ഥാനങ്ങൾ നേടി .

രണ്ടാം സ്ഥാനം നേടിയ ബ്രിസ്റ്റോൾ ടീമിന് ലോ ആൻഡ് ലോയേഴ്സ് സ്പോൺസർ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ഹെവൻലി വോയിസ് ടീമിന് പ്രൈം കെയർ സ്പോൺസർ ചെയ്ത ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു . കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ജോയ് റ്റു ദി വേൾഡ് കരോൾ മത്സരവും , സംഗീത നിശയും ഓരോ വർഷം കഴിയുന്തോറും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും , ആളുകളും വർധിച്ചു വരുന്നതായാണ് കാണുന്നത് .

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക് മേയർ ടോം ആദിത്യ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു . യുകെ ക്രോസ്സ് കൾച്ചർ മിനിസ്ട്രീസ് ഡയറക്ടർ ജോ കുര്യൻ , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ . ഫാ. ടോമി എടാട്ട് , എന്നിവർ ക്രിസ്മസ് സന്ദേശം നൽകി .

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ വെരി . റെവ . ഫാ. ജോർജ് ചേലക്കൽ , അലൈഡ് മോർട്ട് ഗേജ് മാനേജിങ് പാർട്ണർ ബിജോ ടോം ചൊവ്വേലിക്കുടി , മേയർ ടോം ആദിത്യ , റോജി മോൻ വർഗീസ്, ഗർഷോം ടി വി ഡിറക്ടര്മാരായ ജോമോൻ കുന്നേൽ , ബിനു ജോർജ് ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ടെക്ക് ബാങ്ക് യുകെയും , പോൾ ജോൺ ആൻറ് കമ്പനിയും , ഗണിത വെൽത്തും , ടോംടൺ ട്രാവൽസും , ഡയറക്ട് ആക്സിഡന്റ് ക്ലൈം അസിസ്റ്റന്റ് ലിമിറ്റഡ് , ടൂർ ഡിസൈനേഴ്സും ഈ പരിപാടിയുടെ സ്‌പോൺസർമാർ ആയിരുന്നു .


യുകെ മലയാളികൾക്കിടയിൽ സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന ടെസ്സ സൂസൻ ജോൺ , ടീന ജിജി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
സൂറിക്ക് : സ്വിറ്റ്സർലഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30 ന് സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
മികച്ച പ്രവർത്തനം കാഴ്ച വെച്ച് സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ് വെളിയത്ത് അഭിനന്ദിച്ചു.
പുതിയ കമ്മിറ്റിയോടൊപ്പം തോളോട് തോൾ ചേർന്ന് കേളിയുടെ എല്ലാ പ്രവർത്തനങ്ങളിലും സഹായികളായിരിക്കുമെന്ന് ബെന്നി പുളിക്കലിന്റെ നേതൃത്വത്തിൽ സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയംഗങ്ങളും പറഞ്ഞു.
കേളിയുടെ പുതിയ സാരഥികൾ :
പ്രസിഡന്റ് : ജോസ് വെളിയത്ത്,
വൈസ് പ്രസിഡന്റ്: ഷാജി ചങ്ങേത്ത്.
സെക്രട്ടറി: ബിനു വാളിപ്ലാക്കൽ ,
ജോയിന്റ് സെക്രട്ടറി : സജി പുളിക്കക്കുന്നേൽ,
ട്രെഷറർ :ഷാജി കൊട്ടാരത്തിൽ,
പി.ആർ.ഓ : ലൂക്കോസ് പുതുപ്പറമ്പിൽ,
പ്രോഗ്രാം ഓർഗനൈസർ : ബിനു കാരക്കാട്ടിൽ ,
ആർട് സ് സെക്രട്ടറി : ഷോളി വെട്ടിമൂട്ടിൽ ,
സോഷ്യൽ സർവീസ് കോ ഓർഡിനേറ്റർ :ജോയ് വെള്ളൂക്കുന്നേൽ,
ഓഡിറ്റർ :പയസ് പാലാത്രക്കടവിൽ
കൂടാതെ കമ്മിറ്റി അംഗങ്ങളായി ജെയിംസ് ചാത്തംകണ്ടം , തോമസുകുട്ടി കൊട്ടാരത്തിൽ , വിശാൽ ഇല്ലിക്കാട്ടിൽ , ബിജു ഊക്കൻ, ജോമോൻ പണിക്കപ്പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ട് വർഷത്തെ കാലയളവിൽ ഒരു ലക്ഷത്തിമുപ്പത്തിനായിരത്തിൽ പരം (CHF 1,33,000.-) സ്വിസ് ഫ്രാങ്കിന്റെ കാരുണ്യ പ്രവർത്തനമാണ് കേളി കേരളത്തിൽ ചെയ്‌തത്. ഇന്ത്യൻ കലകളുടെ മത്സരവേദിയായ കേളി കലാമേള , പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഉത്സവമായ ഓണാഘോഷം കൂടാതെ രണ്ടാം തലമുറയുടെ കാരുണ്യ പദ്ധതി ആയ കിൻഡർ ഫോർ കിൻഡർ ചാരിറ്റി ഇവൻറ് എന്നിവ എല്ലാ വർഷവും നടത്തി വരുന്ന പ്രസ്ഥാനമാണ് കേളി.സുമനസ്സുകളായ നിരവധി പേരുടെ വോളന്റീയർ സേവനങ്ങളാണ് കേളിയുടെ അടിത്തറ.
1998 ൽ പ്രവർത്തനം ആരംഭിച്ച കേളി കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ ആയി സ്‌തുത്യർഹമായ സേവനങ്ങളാണ് കാഴ്ച വച്ചത്.
വ്യത്യസ്തമായ ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് സിതാര. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താന്‍ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറില്‍ എത്തിയതോടെ സിതാരയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടുകയായിരുന്നു. കുരുന്ന് ഗായകര്‍ക്ക് നല്‍കുന്ന പിന്തുണയും രസകരമായ നിമിഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സിതാര ആന്റിയെ പ്രത്യേക ഇഷ്ടമാണ്.
കുരുന്ന് ഗായകരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് മുന്നില്‍ ആസ്വാദകര്‍ മാത്രമല്ല വിധികര്‍ത്താക്കളും സ്തബ്ധരാവാറുണ്ട്. കുട്ടികള്‍ക്ക് ശക്തമായ പിന്തുണയാണ് ഇവര്‍ നല്‍കാറുള്ളത്. സിതാരയുടെ ചിരിയും എം ജി ശ്രീകുമാറിന്റെ കോമഡിയുമൊക്കെയാണ് ഈ പരിപാടിയെ വേറിട്ട് നിര്‍ത്തുന്നത്. ഇടയ്ക്ക് പാട്ടുപാടിയും ഇവരെത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി സിതാരയെ ടോപ് സിംഗറില്‍ കാണാത്തതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. അനുരാധയും വിധുപ്രതാപുമൊക്കെയാണ് ഇപ്പോള്‍ വിധികര്‍ത്താക്കളായുള്ളത്. ഇനി സിതാര തിരിച്ചുവരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര.
ടോപ് സിംഗര്‍ വിട്ടോ?
ടോപ് സിംഗറില്‍ നിന്നും എവിടേക്കാണ് പോയതെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സിതാര ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറച്ചധികം യാത്രകള്‍ വേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. പ്രൊജക്ട് മലബാറിക്കസ് എന്ന തന്റെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഒറ്റയ്ക്കുള്ള കാര്യമല്ല ഇത്. കൂടെ കുറച്ച് മ്യൂസിഷന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്.
മാറാനുള്ള കാരണം
അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് ഗായിക വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയൊരു തിരിച്ചുവരവ്
പരിപാടിയില്‍ ഇല്ലെങ്കിലും കുട്ടികളെല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്ന് സിതാര പറയുന്നു. അവരെ വിളിക്കാറുണ്ട്. അവരെ മിസ്സ് ചെയ്യുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അവര്‍ പറയുന്നു. ഇടവേളയ്ക്ക് ശേഷം സിതാര തിരിച്ചെത്തുമെന്വ പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രൊജക്ട് മലബാറിക്കസ് സ്വന്തം ഐഡിയായിരുന്നു. അതിന് പിന്തുണയുമായി ഒരുപാട് പേര്‍ ഒപ്പം ചേരുകയായിരുന്നു. ലതിക ടീച്ചറുടെ പാട്ടുകളെല്ലാം സജീഷേട്ടന് ഇഷ്ടമാണ്. സായുവിന് അറബിക് പാട്ടുകളെല്ലാം ഇഷ്ടമാണ്. കഥ പറയാനല്ല പാട്ടുപാടാനാണ് എന്റടുത്ത് പറയാനുള്ളത്. സജീഷേട്ടനാണ് കഥ പറഞ്ഞുകൊടുക്കാറുള്ളത്. അമ്മയും കഥ പറഞ്ഞ് കൊടുക്കാറുണ്ട്. സിതാരയ്‌ക്കൊപ്പം പാട്ടുപാടി ഇടയ്ക്ക് കുഞ്ഞു സായു അമ്പരപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വീഡിയോകള്‍ വൈറലായി മാറാറുള്ളത്.