Latest News

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ജപ്പാൻ എന്നുപറയുന്നത് പ്രധാനപ്പെട്ട നാലു ദീപുകളുടെ സമുച്ചയമാണ് പന്ത്രണ്ടര കോടിയാണ് ജനസംഖ്യ. ജപ്പാന്റെ മതസാഹോദര്യവും സഹിഷണ്ണതയും ലോകം മാതൃകയാക്കേണ്ടതാണ് ജപ്പാൻ ചക്രവർത്തിയുടെ മതമായ ഷിന്ടോ മതത്തിന്റെ അനുയായികളാണ് 48.6 %. വിദേശ മതമാണെങ്കിലും രണ്ടാമത്തെ പ്രബലമായ മതമാണ് ബുദ്ധമതം. ഇതിനു 46.4 % അനുയായികളാണ് ഉള്ളത്. ക്രിസ്ത്യൻ 1.1 ശതമാനവും മറ്റെല്ലാ മതങ്ങളും കൂടി 4 % മാണുള്ളത്.  അതും 95 % കുടിയേറി വന്നവരും എന്നിട്ടും ബിൽലാദൻ ജപ്പാനെ ആക്രമിക്കും എന്ന് പറഞ്ഞെങ്കിലും ജപ്പാനിൽ ഇസ്ലാമിക ആക്രമണം ഇതുവരെ ഉണ്ടായില്ല എന്നാണ് അറിയുന്നത് .

എന്തുകൊണ്ടാണ് ഷിന്ടോ മതവും ബുദ്ധിസവും ചേർന്നുപോകുന്നതും ആ രാജ്യ൦ സമാധാനപരമായി പോകുന്നതും എന്ന് ചോദിച്ചാൽ അതിനുത്തരം ഈ രണ്ടു മതങ്ങൾക്കും മതപുസ്തകമോ കേന്ദ്രീകരിച്ച ദൈവങ്ങളോ ,പ്രവാചകന്മാരോയില്ല. ഇതിന്റെ രണ്ടിന്റെയും അടിത്തറ നിൽക്കുന്നത് പ്രകൃതി ആരാധനയിലും വ്യക്തി നവീകരണത്തിലുമാണ്. കൂടാതെ സ്വയമായി ഉരുത്തിരിഞ്ഞു വന്ന ഒരു കടുത്ത സാംസ്ക്കാരിക അടിത്തറ അവരുടെ സമൂഹത്തിനുണ്ട്. അത് തകർക്കാൻ സെമിറ്റിക്ക് മതങ്ങളായ സമാധാന മതങ്ങൾക്ക് അവിടെ ശക്തിയില്ല എന്നതാണ് ജപ്പാന്റെ സമാധാനത്തിന്റെ അടിത്തറ.

എന്താണ് രണ്ടു പ്രധാന മതങ്ങളുടെയും പഠിപ്പിക്കൽ എന്ന് നമുക്ക് നോക്കാം. പ്രകൃതിദത്ത ഘടകങ്ങൾ, പൂർവ്വികർ, ശ്രദ്ധേയരായ ചരിത്ര വ്യക്തികൾ എന്നിവയിൽ കാണപ്പെടുന്ന കാമി (ആത്മാക്കൾ അല്ലെങ്കിൽ ദേവതകൾ) ആരാധനയെ കേന്ദ്രീകരിച്ചുള്ള ജപ്പാനിലെ തദ്ദേശീയ മതമാണ് ഷിന്ടോ മതം . ഈ വിശ്വാസത്തിന് ഒരൊറ്റ സ്ഥാപകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല. കൂടാതെ ആചാരപരമായ ആചാരങ്ങൾ, ശുദ്ധീകരണം, ആരാധനാലയങ്ങളിലൂടെയും ചടങ്ങുകളിലൂടെയും ആത്മീയ ശക്തികളുമായുള്ള ബന്ധം നിലനിർത്തൽ എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.

നൂറ്റാണ്ടുകളായി വികസിച്ച പുരാതന ജാപ്പനീസ് ആത്മീയ ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമാണ് ഷിന്റോ മതം ഉത്ഭവിച്ചത്. ഈ മതത്തിന് ഔപചാരിക സിദ്ധാന്തങ്ങളോ കർശനമായ ധാർമ്മിക നിയമങ്ങളോ ഇല്ല, പകരം ശരിയായ ആചാരങ്ങളിലൂടെയും ശുദ്ധമായ ഉദ്ദേശ്യങ്ങളിലൂടെയും മനുഷ്യരും കാമിയു൦ തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പൊതു ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിലൂടെയും കാമിദാന എന്നറിയപ്പെടുന്ന കുടുംബ ബലിപീഠങ്ങളിൽ ആരാധന നടത്തുന്നതിലൂടെയും ജാപ്പനീസ് ആളുകൾ ഷിന്റോ പരിശീലിക്കുന്നു. സാധാരണ സ്ഥലത്തിനും പവിത്ര സ്ഥലത്തിനും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന ടോറിൽ ഗേറ്റുകൾ പോലുള്ള വ്യതിരിക്തമായ വാസ്തുവിദ്യാ ഘടകങ്ങൾ ഈ പുണ്യസ്ഥലങ്ങളിൽ ഉണ്ട്. ആരാധനാലയങ്ങൾ അല്ലെങ്കിൽ ഒന്നിലധികം ഘടനകളുള്ള സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നു. അവയുടെ വാസ്തുവിദ്യാ ശൈലികൾ പ്രധാനമായും ഹീയാൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടത്. പൂജാരിമാർ ശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നു. വഴിപാടുകൾ അർപ്പിക്കുന്നു. പ്രാദേശിക കാമിയെ അല്ലെങ്കിൽ ദേവതകളെ ബഹുമാനിക്കുന്ന സീസണൽ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു.

ജാപ്പനീസ് സാമ്രാജ്യ കുടുംബം ഷിന്റോ പാരമ്പര്യങ്ങളുമായി ശക്തമായ ചരിത്ര ബന്ധങ്ങൾ നിലനിർത്തുന്നു.. സാമ്രാജ്യത്വ പാരമ്പര്യത്തിന്റെ പുരാണ പൂർവ്വികൻ എന്ന നിലയിൽ സൂര്യദേവതയായ അമതേരാസുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഷിന്റോ മതത്തിനു ജാപ്പനീസ് സാംസ്കാരിക സ്വത്വ൦ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണുള്ളത്. സീസണൽ ആഘോഷങ്ങൾ മുതൽ, പ്രകൃതിയോടുള്ള ആരാധന ഇതൊക്കെ ആധുനിക ജാപ്പനീസ് സമൂഹത്തിന്റെ സാംസ്ക്കാരിക മേന്മ രൂപപ്പെടുത്തുന്നതിനു സഹായിച്ചിട്ടുണ്ട് .

ആറാം നൂറ്റാണ്ടിൽ കൊറിയയിൽ നിന്ന് വന്ന ഒരു പ്രധാന വിശ്വാസ പാരമ്പര്യത്തെയാണ് ജപ്പാനിലെ ബുദ്ധമതം പ്രതിനിധീകരിക്കുന്നത്, നാല് ഉത്തമസത്യങ്ങളിലൂടെയും ജ്ഞാനോദയത്തിലേയ്ക്കുള്ള പാത പഠിപ്പിക്കുന്നതിലൂടെയും ഷിന്റോ പാരമ്പര്യങ്ങളുമായി സഹവർത്തിക്കുമ്പോൾ തന്നെ ധ്യാനരീതികൾ, ക്ഷേത്ര ആചാരങ്ങൾ, ദാർശനിക പഠിപ്പിക്കലുകൾ എന്നിവ ജാപ്പനീസ് ബുദ്ധമതം സംയോജിപ്പിക്കുന്നു.

നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരവുമായി പൊരുത്തപ്പെടുന്ന ബുദ്ധമതം, ജാപ്പനീസ് സമൂഹത്തെ രൂപപ്പെടുത്തുന്ന വ്യത്യസ്തമായ സ്കൂളുകളും ആചാരങ്ങളും വികസിപ്പിച്ചെടുത്തു. പഠനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച ക്ഷേത്രങ്ങളുടെ ശൃംഖലകളിലൂടെയാണ് മതം വ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും രാജാവ് വരുത്തിയ ബുദ്ധ പുരോഹിതന്മാർ ജാപ്പനീസ് ബുദ്ധമതത്തെ സമ്പന്നമാക്കി അവർ നടത്തിയ പുതിയ പഠിപ്പിക്കലുകൾ, വാസ്തുവിദ്യാ ശൈലികൾ, കലാ പാരമ്പര്യങ്ങൾ എന്നിവ ജപ്പാനെ പ്രോജ്വലമാക്കി .

ജാപ്പനീസ് ആളുകൾ വീട്ടിലെ ബലിപീഠങ്ങളിലെ ദൈനംദിന ആചാരങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ, എന്നിവയിലൂടെ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധക്ഷേത്രങ്ങൾ ജാപ്പനീസ് ജീവിതത്തിൽ, പ്രത്യേകിച്ച് ശവസംസ്കാര ചടങ്ങുകൾക്കും പൂർവ്വിക ആരാധനയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. ബുദ്ധമത പഠിപ്പിക്കലുകളുടെ ഈ പ്രായോഗിക പ്രയോഗം, ജാപ്പനീസ് ദൈനംദിന ജീവിതത്തിൽ ബുദ്ധമത ആചാരങ്ങൾ ഷിന്റോ പാരമ്പര്യങ്ങളെ പൂരകമാക്കുന്ന പ്രകൃതിയോടുള്ള ആരാധന ഈ മതങ്ങളെ സമന്വയിപ്പിക്കുന്നു .

ഞങ്ങൾ മൂന്നുദിവത്തെ ഒസാക്ക സന്ദർശനം പൂർത്തിയാക്കി ജപ്പാന്റെ സാംസ്കാരിക തലസ്ഥാനവും 794 മുതൽ 1868 വരെ ജപ്പാന്റെ തലസ്ഥാനവും കലാകേന്ദ്രവുമായ കൊയോട്ടയിൽ എത്തി ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന ഷിന്ടോ മതത്തിന്റെ അമ്പലമായ Fushimi -ku സന്ദർശനം നടത്തി. ഇവിടുത്തെ ഒരു ആരാധനാ മൂർത്തി കുറുക്കനാണ്. കുറുക്കന്റെ പ്രതിമകൾ അമ്പലത്തിന്റെ സമസ്ത മേഖലയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. Inariyama മലയിൽ 4 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നു. 10000 Toril ( പാരമ്പര്യമായ ജപ്പാന്റെ വാതിൽ ) കൊണ്ട് 4 കിലോമീറ്റർ ദൂരം അലങ്കരിച്ചിരിക്കുന്നു. ജപ്പാന്റെ ഭാഗ്യമായ ഓറഞ്ച് കളറുകളാണ് ഈ വാതിലുകൾക്കുള്ളത്. രണ്ടുമണിക്കൂർ മലകയറണം മുകളിലത്തെ സന്നിധാനത്തിൽ എത്താൻ. അവിടെ കണ്ട മറ്റൊരു ആചാരം ഒരു ഉരുളൻ കല്ല് എടുത്തു ഉയർത്തി താഴെ വയ്ക്കുക എന്നതാണ്. ഞാനും ജോൺ മുളയിങ്കലും ആ കല്ലുയർത്തി അനുഗ്രഹം തേടി പ്രേമിക്കുന്ന കാമുകി കാമുകന്മാർ ജപ്പാന്റെ പാരമ്പര്യ വസ്ത്രമായ കിമോണ അണിഞ്ഞു ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നു. ഈ ക്ഷേത്രത്തിലെ ശിൽപ്പചാതുര്യം അവിസ്മരണീയമാണ്.

പിന്നീട് ഞങ്ങളെല്ലാവരും കിമോണ ധരിച്ചു നിജോ കാസിൽ കാണുന്നതിനുവേണ്ടി പോയി ഷോഗൺ കാലഘട്ടത്തിൽ ഇവിടെയായിരുന്നു ജപ്പാന്റെ തലസ്ഥാനം. പിന്നീട് സമുറായികൾ അധികാരം പൂർണ്ണമായി രാജാവിന് തിരിച്ചു നൽകിയത് ഈ കൊട്ടാരത്തിൽ വച്ചാണ്. ജപ്പാന്റെ പഴയകാല കലാസൃഷ്ടികളും ഛായാ ചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട് . കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടം അതിമനോഹരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്‌. പൂന്തോട്ടത്തിലെ സ്വർണ്ണകൊട്ടാരവും അതിമനോഹരം. കൊയോട്ടയിൽ പിന്നീട് കണ്ടത് ഒരു വൈൻ ഫാക്ടറി ആയിരുന്നു. പഴയകാലത്ത് അരിയിൽനിന്നും വൈൻ ഉത്പാദിപ്പിച്ചിരുന്നത് അവിടെ കാണാൻ കഴിഞ്ഞു. അവിടെ നിന്നും ഞങ്ങൾ എല്ലാവരും വൈൻ വാങ്ങി തിരിച്ചു കൊമോക്കവ നദി തീരത്തുകൂടി നടന്നപ്പോൾ ആ നദിയുടെ വിശുദ്ധി കാണാൻ കഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ജപ്പാൻകാരുടെ പ്രകൃതിയാരാധനയാണ് .

യാത്രാ വിവരണം തുടരും…

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംഘടിപ്പിച്ച വൈശാക മാസചാരണത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തി ആയി,ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തപ്പെട്ടത്, LHA ടീം അവതരിപ്പിച്ച ഭജന,പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ചടങ്ങുകൾക്ക് മികവേകി. ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ മഹത് ചടങ്ങിൽ പങ്കെടുത്തു.

സിബി ജോസ്

രണ്ട് പതിറ്റാണ്ടുകളുടെ അഭിമാനം, ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ്.എം. എ ഇരുപതാം വർഷത്തിലേക്ക് യു.കെ.യിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു. കെ. യിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.

എസ് .എം .എ. യുടെ ഈ വർഷത്തെ വാർഷിക പൊതു യോഗവും 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെയ് 10 ശനിയാഴ്ച ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.

മൂന്ന് മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡൻറ് എബിൻ ബേബി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ടും,
ട്രഷറർ ആന്റണി സെബാസ്റ്റ്യൻ വാര്‍ഷിക കണക്ക് അവതരണവും നടത്തി.

റിട്ടേണിങ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിൻ്റെ നേതൃത്വത്തിൽ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.

പ്രസിഡന്റായി ശ്രീ. ബെന്നി പാലാട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

എസ്.എം. എ ഭാരവാഹികള്‍:

പ്രസിഡൻറ്: ബെന്നി പാലാട്ടി
സെക്രട്ടറി : സജി ജോർജ് മുളയ്ക്കൽ
ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്:
രാജലക്ഷ്മി ജയകുമാർ
& ജോസ് ജോൺ
ജോയിൻറ് സെക്രട്ടറി: ജിൽസൺ കുര്യാക്കോസ്, & ജയ വിപിൻ
പിആർഒ: സിബി ജോസ്
എക്സ് ഓഫീസ് കോ: എബിൻ ബേബി & ജിജോ ജോസഫ്
സ്പോർട്സ് കോഡിനേറ്റർ: ആഷ്‌ലി കുര്യൻ, എബി തോമസ്
ആർട്സ് കോർഡിനേറ്റർ: സിറിൽ മാഞ്ഞൂരാൻ , ജോസ്‌നി ജിനോ &
രാജലക്ഷ്മി ജയകുമാർ

യുക്മ കോഡിനേറ്റര്‍: വിജി കെ പി, ജിജോ ജോസഫ്, ജിജോമോൻ ജോർജ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി സിറിൽ മാഞ്ഞൂരാൻ, എബി തോമസ്, ജോസ്‌നി ജിനോ, ആഷ്‌ലി കുര്യൻ, മോജി ജോൺ, അനീഷ് സെബാസ്റ്റ്യൻ, ജോബി ജോസഫ് , സിന്റോജോർജ് , സിനി വിൻസെൻറ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഭാവിയിലേക്കുള്ള ചുവടുകൾവെച്ചുകൊണ്ട് എസ്.എം. എയുടെ പുതിയ നേതൃത്വത്തിന് സംഘടനയുടെ വളർച്ച മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയോടുകൂടി വരുന്ന വര്‍ഷങ്ങളില്‍ എസ്.എം. എ കുടുംബാംഗങ്ങളുടെ നന്മക്കായുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്താനും , സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സംഘടനയുടെ സമഗ്രമായ വളർച്ചക്കും പുരോഗതിക്കും ഊന്നല്‍ നല്‍കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.

ജലീബ് അല്‍ ഷുയൂഖില്‍ ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചതിന് പിടിയിലായ മലയാളി വ്യാജ വനിത ഡോക്ടർ പരിശാധനക്ക് ഓരോരുത്തരില്‍ നിന്നും ഈടാക്കിയിരുന്നത് അഞ്ച് കുവൈത്ത് ദീനാർ (ഏകദേശം 1400 ഇന്ത്യൻ രൂപ) വീതം.

കുവൈത്തില്‍ വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അബ്ബാസിയയില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവരികയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.

ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറും ജലീബ് അല്‍ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്.

വിവിധ മരുന്നുകള്‍, രക്ത സമ്മർദ്ദം പരിശോധിക്കുന്ന മോണിറ്ററുകള്‍, സ്റ്റെതസ്കോപ്പ് എന്നിവ ക്ലിനിക്കില്‍ നിന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം മാത്രം വിതരണം ചെയ്ത മെഡിക്കല്‍ വസ്തുക്കളുടെ ശേഖരവും കണ്ടെടുത്തു. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്‌സ്യൂളുകളും കണ്ടെത്തി.

ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെയാണ് ചികിത്സ നടത്തിവന്നിരുന്നതെന്ന് സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിദേശത്തുനിന്ന് ചില മരുന്നുകള്‍ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളില്‍ നിന്ന് വാങ്ങിയതായും വ്യക്തമാക്കി.

നേരത്തെ അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇവർ ഫ്ലാറ്റില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് സാല്‍മിയയിലേക്ക് താമസം മാറ്റുകയും അബ്ബാസിയയില്‍ നിയമവിരുദ്ധമായി ഹോമിയോ ക്ലിനിക്ക് ആരംഭിക്കുകയുമായിരുന്നു.

അവധിക്കാലം അവസാനിച്ച്‌ ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.

കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒൻപത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും.

മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളില്‍ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളില്‍ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

മണ്‍സൂണ്‍ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്.

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കാം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്. മെയ് 24നാണ് കേരളത്തില്‍ മണ്‍സൂണ്‍ തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ എട്ട് ദിവസം കൊണ്ട് കേരളത്തില്‍ പെയ്തത് 440.1 ശതമാനം മഴ.

81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവില്‍ കിട്ടേണ്ടത്. കണ്ണൂരില്‍ പെയ്തത് 684.6 മി.മീ മഴ. 775% അധികം. സാധാരണ 88 മി.മീ മഴ കിട്ടേണ്ടിയിരുന്ന പാലക്കാട് പെയ്തത് 888% അധികം മഴ.

ആലപ്പുഴയിലും കൊല്ലത്തുമാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ അല്‍പം കുറവ്. കാലവർഷം നേരത്തെ തുടങ്ങയെങ്കിലും ഇന്ന് മുതലുള്ള മഴയേ കണക്കില്‍പ്പെടുത്തൂ. ഈ ദിവസങ്ങളില്‍ പെരുംമഴയ്ക്ക് സാധ്യത കുറവാണ്.

കണ്ണൂർ, കാസർകോട് തീരമേഖലകളില്‍ മഴ ശക്തമായേക്കാം. മറ്റിടങ്ങളില്‍ ഇടനാടുകളിലും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടിലിലെയും മാറ്റങ്ങള്‍ അനുസരിച്ച്‌ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കും. മത്സ്യതൊളിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ഞങ്ങൾ മെയ് 6 ന് മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട് ഖത്തർ കൂടി 17 മണിക്കൂർ യാത്ര ചെയ്താണ് ജപ്പാനിലെ ഒസാക്ക എയർപോർട്ടിൽ ഇറങ്ങിയത്. ജപ്പാൻ സമയം വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിയത്. ജപ്പാൻ സമയവും യു കെ സമയവും തമ്മിൽ 8 മണിക്കൂർ വ്യത്യസമുണ്ട്. യാത്രാ ഷീണവും സമയ വ്യത്യസവും ഞങ്ങളെ തളർത്തിയിരുന്നു, എയർപോർട്ടിൽ നിന്നും ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാനുള്ള ബസും മൂന്നു ഗൈഡുകളും തയാറായി നിന്നിരുന്നു. ഞങ്ങൾ ബസിൽ കയറിയപ്പോൾ ജപ്പാൻകാരനായ ഡ്രൈവർക്കുവേണ്ടി ഗൈഡ് നടത്തിയ ആദ്യ അനൗൺസ്‌മെന്റ് ജപ്പാനിലെ ബസ് ഡ്രൈവർമാർ ബസ് അവരുടെ ഭവനമായിട്ടാണ്‌ കാണുന്നത് അതുകൊണ്ടു നിങ്ങളുടെ വെയ്സ്റ്റുകൾ സീറ്റിന്റെ പുറകിൽ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കണം, ദയവായി വലിച്ചെറിയരുത് എന്നതായിരുന്നു . ഇതു ജപ്പാൻ ജനതയുടെ ശുചിത്വബോധത്തിന്റെ ഭാഗമാണ് എന്ന് പിന്നീട് മനസിലായി. ഇത്ര ശുചിത്വ ബോധമുള്ള രാജ്യ൦ ഞാൻ കണ്ടിട്ടില്ല. അത് പിന്നീട് വിശദികരിക്കാം.

അതിമനോഹരമായ ലിബറ എന്ന 4 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ അടുത്ത മൂന്നുദിവസത്തെ താമസം. ഹോട്ടലിലെ ടോയിലറ്റിൽ ഇരുന്നാൽ മതി കഴുകാൻ ഒരു സ്വിച്ചിട്ടാൽ മതി അതൊക്കെ ഒരു പുതിയ അനുഭമായിരുന്നു . ഒസാക്കയിലെ അജി നദിയുടെ തീരത്തുള്ള 14 നിലയുള്ള ലിബറ ഹോട്ടലിന്റെ മുകളിൽ കയറി നിന്നാൽ ഒസാക്ക പട്ടണം മുഴുവനായി കാണാം. അതിമനോഹരമായി പ്രകാശാലങ്കാരം നടത്തിട്ടുള്ള ഓവർ ബ്രിഡ്‌ജും തിളങ്ങുന്ന അജി നദിയും ഞങ്ങളുടെ കണ്ണുകൾക്ക് ആനന്ദം പകർന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ പോയി .

രാവിലെ 9 മണിക്ക് ഭക്ഷണം കഴിച്ചു ബസിൽ കയറി യാത്ര ആരംഭിച്ചു. ഞങ്ങൾ പോയത് Todai ji Temple കാണുന്നതിന് വേണ്ടിയാണ് . ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ട് നിർമ്മിതമായ ബുദ്ധ ക്ഷേത്രമാണിത്. ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള വെങ്കലം കൊണ്ട് നിർമ്മിച്ച ബുദ്ധ പ്രതിമയ്ക്കു 16 മീറ്റർ ഉയരമുണ്ട്. രണ്ടു മൈൽ ചുറ്റളവിൽ വിവിധ തരം കെട്ടടങ്ങളും വളരെ വലിയ ഉദ്യാനവും അടങ്ങുന്നതാണ് ഈ ക്ഷേത്ര സമുച്ചയം . ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസം ജപ്പാനിൽ എത്തുന്നത്. അന്നത്തെ രാജാവ് ഷൊമു ബുദ്ധിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചൈനയിൽ നിന്നും ബുദ്ധ സന്യസിമാരെ ജപ്പാനിൽ എത്തിച്ചു മത പ്രചാരണം നടത്തി. Todai ji Temple പണി തീർത്തത് എ ഡി 745 നും 752 നും ഇടയിലാണ്. പിന്നീട് പലപ്രാവശ്യം തീപിടുത്തം ഉണ്ടാകുകയും ക്ഷേത്രം കത്തി നശിക്കുകയും ചെയ്തു. ഇപ്പോൾ കാണുന്ന ക്ഷേത്രം 1692 പണികഴിപ്പിച്ചതാണ്. തടി കൊണ്ടുള്ള നിർമ്മാണവും അതിലെ കൊത്തുപണികളും കലാ മേന്മയും ബുദ്ധ പ്രതിമയും കാണുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള സഞ്ചാരികൾ എവിടെ എത്തുന്നു .

ക്ഷേത്ര ഉദ്യാനത്തിൽ മേയുന്ന മാൻ കൂട്ടങ്ങൾ വരുന്ന സഞ്ചാരികൾക്കു മനസു കവരുന്ന കാഴ്ചയാണ്. മാനുകൾ ദൈവത്തിന്റെ സന്ദേശവാഹകർ ആണെന്നാണ് ജപ്പാനിലെ ഏറ്റവും വലിയ മതമായ ഷിന്ടോ മത വിശ്വാസം, അതുകൊണ്ടു അവിടെ ചെല്ലുന്ന എല്ലാവരും മാനുകൾക്കു ഭക്ഷണം കൊടുക്കുന്നു അതിലൂടെ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു . ഒസാക്കയെ അറിയപ്പെടുന്നത് ജപ്പാന്റെ അടുക്കള എന്നാണ് ജപ്പാന്റെ ആദ്യ തലസ്ഥാനമായിരുന്നു ഒസാക്ക. പിന്നീട് കൊയോട്ടയിലേക്കും സമുറയികാലഘട്ടത്തിനു ശേഷം ടോക്കോയോയിലേക്കും തലസ്ഥാനം മാറ്റുകയായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി ജപ്പാൻ ഭക്ഷണം കൂടുതലും മൽസ്യ നിബിഡമാണ്. ചോപ്പ് സ്റ്റിറ്റിക് എന്നുവിളിക്കുന്ന തടികോലുകൊണ്ടു വേണം കഴിക്കാൻ. അത് പരിചിതമല്ലാത്ത ഞങ്ങൾ കുറച്ചു വിഷമിച്ചു. പ്രാദേശിക ഹോട്ടലുകളിൽ സ്‌പൂണും ഫോർക്കും ലഭ്യമല്ല. ഭക്ഷണം നമ്മുടെ മേശയ്ക്കും മുകളിൽ വച്ചിരിക്കുന്ന ചെറിയ അടുപ്പിൽ അപ്പോൾ തന്നെ വേവിച്ചു കഴിക്കുന്നതാണ് അവിടുത്തെ ശീലം. ഇതൊന്നും പരിചിതമല്ലാത്തത് കൊണ്ട് ഞങ്ങൾ അൽപം ബുദ്ധിമുട്ടിയാണെങ്കിലും ജപ്പാൻ വിഭവങ്ങൾ ആസ്വദിച്ചു .

പിന്നീട് ഞങ്ങൾ നാറാ നാഷണൽ മ്യൂസിയം കാണുന്നതിനു പോയി. ജപ്പാൻന്റെ ചരിത്രത്തിലെ ബുദ്ധകാലഘട്ടത്തിന്റെ കലാ രൂപങ്ങളും ശില്പങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റൊന്ന് ഞങ്ങൾ കണ്ടത് നാറാ സയൻസ് മ്യൂസിയമായിരുന്നു അതും വളരെ മനോഹരമായിരുന്നു . ഞങ്ങളുടെ യാത്രയിൽ ഉടനീളം ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ജപ്പാൻ ജനതയുടെ പൗരബോധമാണ്. ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു ജപ്പാനിലെ ക്രൈം റേറ്റ് വളരെ താഴെയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ടോക്കിയോ പട്ടണമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പട്ടണം . ഒരു തുണ്ടു കടലാസു പോലും റോഡിൽ കാണാനില്ല. ബസിൽ കയറാൻ കാത്തുനിൽക്കുന്ന ആളുകൾ ലൈൻ ആയി നിൽക്കുന്നത് കണ്ടാൽ ആ ജനതയുടെ അച്ചടക്കം മനസിലാകും. റോഡിൽ വൈസ്റ്റു ബിന്നുകൾ കാണുന്നത് അപൂർവ്വമെങ്കിലും ആളുകൾ ഒരു വൈസ്റ്റും തറയിൽ ഇടില്ല .

അറ്റൻഷനായി തലകുനിച്ചു ആളുകളെ സ്വീകരിക്കുന്ന ജപ്പാൻ മാതൃക പോലെ അവരിൽ അൽപം പോലും അഹങ്കാരം ഇല്ലാത്തവരായി തോന്നി ഞങ്ങൾ താമസിച്ച ഹോട്ടലിലും സന്ദർശന കേന്ദ്രങ്ങളിലും അവരുടെ പെരുമാറ്റ രീതി ആർക്കും മാതൃകയാക്കാവുന്നതാണ് . e state as a ‘necessary evil’ എന്നാണ് പൊളിറ്റിക്കൽ സയൻസിൽ പഠിപ്പിക്കുന്നത്, ഞങ്ങളുടെ യാത്രയിൽ ഒരു പോലീസ് സൈന്യത്തെയും ഒരു സ്ഥലത്തും കണ്ടില്ല. ജപ്പാനിൽ സ്റ്റേറ്റ് അപ്രക്ഷീതമായി കൊണ്ടിരിക്കുന്നു എന്ന് തോന്നി . ഒരു ഭിക്ഷക്കാരനെയും കണ്ടില്ല ,ഭക്ഷണം പാഴാക്കുന്നവർ 300 യെൻ പിഴയായി നൽകണം. മോട്ടോർ വ്യാസായത്തിന്റെ നാടാണെകിലും സൈക്കിൾ യാത്രയ്ക്ക് പ്രാധാന്യ൦ കൊടുക്കുന്ന നാട്. അമിത ശരീരം കൊണ്ട് നടക്കുന്നവർ ഇല്ലാത്ത നാടാണ് ജപ്പാൻ . സ്ത്രീകൾ സമസ്തമേഖലയിലും നിറഞ്ഞു നിൽക്കുന്നു. ഒരു റോഡപകടം പോലും ഞങ്ങളുടെ യാത്രക്കിടയിൽ ദർശിച്ചില്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തികമായും, ആരോഗ്യപരമായും, ജനസംഖ്യപരമായും വളരെ അധഃപതിച്ചുപോയ ജപ്പാൻ ആ ജനതയുടെ രാജ്യസ്നേഹവും, ഉത്സാഹവും, പ്രബുദ്ധതയും കാരണം ഉയർന്നെഴുന്നേൽക്കുകയും യുദ്ധവും ആറ്റം ബോംബു കൊണ്ടും തകർന്നടിഞ്ഞ ജപ്പാൻ ഇപ്പോൾ, 75 വർഷത്തിനുശേഷം, ലോകത്തിലെ മികച്ച സാമ്പത്തിക, സാംസ്‌കാരിക, വികസിത രാജ്യമായി മാറുകയും ചെയ്തു. ഇലക്ട്രോണിക്സ്, വാഹന ഉത്പാദനം മുതലായ ഇൻഡസ്ട്രിയൽ വിപ്ലവം വഴി ഈ കൊച്ചു രാജ്യം ഇന്ന് ലോകത്തിലെ ഒരു വൻ ശക്തിയാണ്.

ഇൻഡസ്ട്രിയൽ പ്ലാന്റുകളാലും ബഹുനില കെട്ടിടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമായിരിക്കും ജപ്പാൻ എന്ന് വിചാരിച്ച ഞങ്ങൾക്ക് കോച്ച് വഴിയും ട്രെയിൻ വഴിയുമുള്ള യാത്രയിൽ മലകളും, കാടുകളും, പർവ്വതങ്ങളും, നദികളും, തടാകങ്ങളും കൊണ്ട് പ്രകൃതി രമണീയമായ ഒരു രാജ്യമാണ് ജപ്പാൻ എന്ന് മനസ്സിലായി. ഭൂപ്രകൃതിയെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാടും, കടലും, കായലും, കുന്നും, മലകളും ഒന്നും നശിപ്പിക്കാതെ പ്രകൃതിയെ അവർ നിലനിർത്തുന്നു. മലപ്രദേശമായ ഇടുക്കിയിൽ ജീവിച്ച എനിക്കും ജോസ് മാത്യുവിനും ഞങ്ങൾ രണ്ടുപേർക്കും ജപ്പാനിൽകൂടി യാത്രചെയ്തപ്പോൾ ഇത് ഇടുക്കിയാണോ എന്നുവരെ തോന്നി.

ജിജൊ മാടപ്പള്ളിയുടെ Ashin City എന്ന ട്രാവൽ ഏജൻസിയുടെകൂടെ 35 പേർ അടങ്ങുന്ന ഒരു സംഘമായി ജപ്പാൻ ടൂറിനു പോയതിനാൽ ഞങ്ങൾക്ക് കൂടുതൽ ടെൻഷനും വിഷമവും ഇല്ലാതെ ടൂർ വളരെ സന്തോഷപ്രദവും ആനന്ദകരവുമായിരുന്നു. താമസവും ആഹാരങ്ങളും യാത്രാസൗകര്യങ്ങളും അതുപോലെ കാണേണ്ട സ്ഥലങ്ങളും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്തതിനാൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പാട്ടും, കൂത്തും, നർമ്മ സല്ലാപങ്ങളുമായി ഒരു ഫാമിലി പോലെ ഞങ്ങൾ ആനന്ദിച്ചു.

എന്നും രാവിലെ 5 മുതൽ ഒരു മണിക്കൂർ ഞാനും ജോസ് മാത്യുവും George and Mary Memadathil ലും കൂടി നടക്കുവാൻ പോകുമായിരുന്നു. കായലിന്റെയും കാടിന്റെയും അരികിൽ കൂടിയുള്ള നടത്തം വ്യായാമത്തിനപ്പുറം ജപ്പാന്റെ പ്രകൃതിയെ ആഴത്തിൽ അറിയുവാനും സാധിച്ചു.

തുടരും …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.

കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു.

സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത് സജീവ പ്രവർത്തനമില്ല. ഏഴ്വർഷം കേരളാ കോൺഗ്രസ് ബി-യുടെ മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു. കേരളാ കോൺഗ്രസിൽ ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിൽനിന്ന് പിരിയുമ്പോൾ നമ്മുടേതായ നിലപാടുകളുണ്ടാകും. അതിനനുസരിച്ച് താൻ മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.

കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് അപകട നിലയില്‍. മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്‍മുടി ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവര്‍ഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നു. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.

RECENT POSTS
Copyright © . All rights reserved