12ാം നൂറ്റാണ്ടിൽ സ്‌റ്റീഫൻ രാജാവിന്റെ ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ വൂൾപിറ്റ് ഗ്രാമത്തിൽ ഒരു വിചിത്ര സംഭവം ഉണ്ടായി. അന്നൊക്കെ ഗ്രാമങ്ങളിൽ ചെന്നായ്‌ക്കളെ വലയിൽ വീഴ്‌ത്താനായി കർഷകർ വുൾഫ് പിറ്റ് എന്ന കെണികൾ സ്ഥാപിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ വൂൾപിറ്റ് ഗ്രാമത്തിലെ ഒരുകെണിയിൽ അകപ്പെട്ട രണ്ട് കുട്ടികളെ കർഷകർ കണ്ടെത്തി. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു. ഇരുവരുടെയും ത്വക്കിന് പച്ച നിറമായിരുന്നു. ! അവർ ധരിച്ചിരുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം തുണിയാൽ നിർമിതമായ വസ്ത്രവും. കർഷകർ അവരെ ആ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അന്നേവരെ അവർ ആരും കേട്ടിട്ടില്ലാത്ത ഭാഷയായിരുന്നു ആ കുട്ടികൾ സംസാരിച്ചിരുന്നത്.ചോക്ലേറ്റ് വീട് കഴിക്കാനല്ല !
കർഷകർ കുട്ടികൾക്ക് ഭക്ഷണം നൽകിയെങ്കിലും അവർ അത് കഴിക്കാൻ വിസമ്മതിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ബീൻസ് കണ്ട കുട്ടികൾ അത് ആർത്തിയോടെ കഴിച്ചു. പിന്നീട് സാധാരണ ആഹാരം കഴിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ പച്ച നിറം മാറാൻ തുടങ്ങി. എന്നാൽ ദിവസങ്ങൾ പോകവേ ആൺകുട്ടി ആരോഗ്യം ക്ഷയിച്ച് മരണത്തിന് കീഴടങ്ങി. പെൺകുട്ടി പതുക്കെ ഗ്രാമീണരുമായി പൊരുത്തപ്പെട്ട് ഇംഗ്ളീഷ് ഭാഷ പഠിച്ചു. തുടർന്ന് അവൾ തന്റെ കഥ പറഞ്ഞു: ‘മരിച്ചത് തന്റെ സഹോദരനാണ്. ലാൻഡ് ഒഫ് സെന്റ് മാർട്ടിൻ എന്ന ഭൂമിയ്‌ക്കടിയിലുള്ള നാട്ടിൽ നിന്നുമാണ് തങ്ങൾ വന്നത്. തങ്ങളുടെ നാട്ടിൽ എപ്പോഴും സന്ധ്യാ സമയം ആണ്. അവിടെ ജീവിക്കുന്ന മനുഷ്യർക്കെല്ലാം പച്ച നിറമാണ്. ഒരിക്കൽ താനും സഹോദരനും കൂടി പിതാവിന്റെ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ ഒരു ഗുഹ കാണുകയുണ്ടായി. ഗുഹയിൽ നിന്നും മണി മുഴങ്ങുന്ന പോലുള്ള ശബ്‌ദവും കേട്ടു. ശബ്‌ദത്തെ പിന്തുടർന്ന് ഗുഹയിലെ ഇരുട്ടിലൂടെ തങ്ങൾ നീങ്ങി.
ഒടുവിൽ ഗുഹാമുഖത്ത് എത്തിയപ്പോഴേക്കും ശക്തമായ പ്രകാശം തങ്ങളുടെ കണ്ണുകളിൽ പതിച്ചു. കുറേ നേരം എവിടേക്ക് പോകണമെന്നറിയാതെ സ്‌തംഭിച്ചു നിന്ന തങ്ങൾക്ക് തിരികെ പോകാനുള്ള വഴി കണ്ടെത്താനായില്ല. അവിടെ നിന്നുമാണ് ഗ്രാമീണർ തങ്ങളെ കണ്ടെത്തിയത് ! ‘.ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ കേട്ട് ഗ്രാമീണർ അമ്പരന്നു. ആ കുട്ടി പിന്നീട് കുറേ വർഷം ജീവിച്ചതായി പറയപ്പെടുന്നു. ആ കുട്ടി പറഞ്ഞതൊക്കെ ശരിക്കും യാഥാർത്ഥ്യമാണോ.? അതോ ഇംഗ്ലണ്ടിൽ വാമൊഴിയായി പ്രചരിച്ച ഒരു നാടോടിക്കഥയോ.? ഇന്നും കൃത്യമായ ഒരുത്തരം ആരും കണ്ടെത്തിയില്ല.
രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. റോബിന്‍ ഉത്തപ്പയെ മാറ്റിയാണ് സച്ചിനെ നായകനാക്കിയത്. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റോബിന്‍ ഉത്തപ്പയായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ മികച്ച പ്രകടനം നടത്താനാവാഞ്ഞതാണ് ഉത്തപ്പയ്ക്കു വിനയായത്.
ജലജ് സക്‌സേനയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ ഒമ്പതിനാണ് സീസണ്‍ ആരംഭിക്കുന്നത്. ദില്ലിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി നില്‍ക്കുന്നതിനാലും ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരങ്ങള്‍ ഡിസംബറില്‍ ഉള്ളതിനാലും സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വിജയ് ഹസാരെ ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും റോബിന്‍ ഉത്തപ്പയ്ക്കു തിളങ്ങാനായിരുന്നില്ല, 112 റണ്‍സായിരുന്നു വിജയ് ഹസാരെയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം. മുഷ്താഖ് അലിയിലാവട്ടെ എട്ട് മത്സരങ്ങളില്‍ നിന്നും 139 റണ്‍സാണ് എടുത്തത്.
വളർത്തു നായയുടെ മുത്തം കൊണ്ട് ജർമൻകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പനിയിൽ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു.
ത്വക്കിൽ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവിൽ കിടന്ന് ഈ മുതിർന്ന പൗരൻ യാത്രയായി. നായയുടെ ചുംബനത്തിൽ നിന്ന് പകർന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകി.
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ പലതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുകയാണ്. ‘സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്ന ഒരു ക്യാപ്ഷനോട് കൂടി സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജ് നടത്തിയ പ്രതികരണത്തിനെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ. ഇതിനേക്കാൾ വലിയ സംഭവങ്ങൾ നടന്നിട്ടും തിരിഞ്ഞു നോക്കാതെ, നടപടിയെടുക്കാതെ ഇത് കണ്ടപ്പോൾ മാത്രം പ്രതികരിക്കുവാൻ വന്ന് സദാചാര പോലീസ് ആവുകയാണോ എന്നാണ് ഏവരും ചോദിക്കുന്നത്. “കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ” എന്നാണ് അതിനുള്ള മറുപടി പോലീസ് നൽകിയിരിക്കുന്നത്.
ചില കമന്റുകളിലൂടെ…
“പോലീസ് ആയാൽ മതി, സദാചാര പോലീസ് ആകണ്ട”
“സിനിമകളിലെ hot scene നോളം വരില്ലല്ലോ ഇതൊന്നും?!!.. കൊടുംകാറ്റിൽ ആന പാറി പോകുബോഴാണ് അപ്പൂപ്പന്റെ കോണകം പാറിയ കഥ ..”
“നാട്ടിൽ നില നിൽക്കുന്ന നിയമത്തിന് നിരക്കാത്തത് വല്ലതും സംഭവിക്കാതെ പോലീസ് എന്തിന് ഇടപെടണം ..? നിങ്ങളെ ആരാണ് സദാചാര പോലീസ് കളിക്കുന്ന ക്രിമിനൽ കുറ്റവാളികളുടെ നിലവാരത്തിൽ എത്തിക്കുന്നത്?”
“ഇനി വീഡിയോ എടുക്കുന്നവരെ കാണുബോൾ എറിഞ്ഞു ഇടണം മാമാ അല്ല പിന്നെ 🙏🙏🤭🤭😂”
“പ്രായഭീദമന്യേ പീഡിപ്പിച്ചു കൊല്ലുന്നതും പ്രായമായില്ലന്ന് പറഞ്ഞു വിട്ടയക്കുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട് ..ഹെൽമെറ്റ് വൈക്കത്തവരെ എറിഞ്ഞിടുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട്. സേവ് ദി ഡേറ്റ് ഇത്രയ്ക്ക് പറയാനൊന്നുമില്ല .. വ്യക്തിസ്വാതന്ത്യം .. നല്ലത് എടുക്കുക ചീത്ത പുറന്തള്ളുക .. ഇത് അച്ഛനമ്മമാർ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചാൽ തീരാവുന്ന പ്രേശ്നമേ ഒള്ളൂ ..അങ്ങനാണേൽ ഹിന്ദി സിനിമ .. ഇംഗ്ലീഷ് സിനിമ ഒന്നും കാണാൻ പറ്റില്ലല്ലോ .. എന്തിനേറെ പറയുന്നു .. പഴയ മലയാളം സിനിമ പോലും കാണാൻ പറ്റില്ല ..”
“ഇപ്പോളാണു സദാചാര പോലീസിങ്ങിംഗ് എന്ന വാക്ക് ശരിക്ക് അർത്ഥ വത്തായത്.. നമിച്ച് സാറന്മാരേ… ലാത്തി നീട്ടിയങ്ങ് എറിയ് 🤐”
“കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ? ഈ ന്യായം പറഞ്ഞ് കുട്ടികളെ ഹ്യൂമൻ ഷീൽഡ് ആക്കി രക്ഷപ്പെടല്ലേ സാർ. ഇതിന്റെ അപ്പുറമുള്ളത് കുട്ടികളുടെ വിരൽ തുമ്പിൽ ഇന്ന് ലഭ്യമാണ് എന്ന് നിങ്ങൾക്കും അറിയാവുന്നതാണ്.വാളയാറിലെ കുഞ്ഞുങ്ങളോട് ഗുരുതരമായ അനീതി കാണിച്ചതും അതിന് കാരണമായ വർ സർവീസിൽ തുടരുന്നതും ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി ആളെ ICU ലാക്കിയതും ലോക്കപ്പുകളിൽ ആളെ തല്ലിക്കൊല്ലുന്നതുമെല്ലാം കുട്ടികൾ കാണുന്നതിന് പ്രശ്നമില്ലേ സാർ?അല്ല അതിനൊന്നും ഇങ്ങനെ നിങ്ങള് പോസ്റ്റിട്ട് കണ്ടില്ല അതാ ചോദിച്ചെ. ചോദിച്ചത് തെറ്റാണെങ്കി ക്ഷമിക്കണം സാർ.”
സിനിമാ മേഖലയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള നിർമ്മാതാക്കളുടെ ആരോപണത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മുൻപും സിനിമാ മേഖലയിൽ നിന്ന് ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റുചെയ്തിരുന്നു.. നടനും നടിയും തിരക്കഥാകൃത്തും സാങ്കേതിക പ്രവർത്തകരും ഇതിൽ ഉൾപ്പെടും. സിനിമാ മേഖലയിലെ ലഹരിയൊഴുക്കിനെക്കുറിച്ച് അന്വേഷിച്ച പൊലീസിന് പലപ്പോഴായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എന്നാൽ പല കേസുകളിലും അന്വേഷണം മുന്നോട്ടുപോകാതെ വഴിമുട്ടുകയോ ഒതുക്കി തീർക്കുകയോ ചെയ്തു.
ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉൻമാദാവസ്ഥയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ ലഹരിയുടെ ഉൻമാദത്തിൽ നഗ്നയായ നിലയിലായിരുന്നു നടി. എക്സ്റ്റസി ഗുളികകൾ നടിക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.
എറണാകുളം സ്വദേശികളായ മൂന്നുപേരെ കഴിഞ്ഞ മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരാറുള്ളതെന്നും മൊഴിയുണ്ട്. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റിലാണ് ചെന്നുനിന്നത്.. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടിൽ ലഹരിപ്പാർട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമസീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പരുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
തമിഴ്‌നാട്ടില്‍ തീരദേശ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ ഇടിഞ്ഞ വീണ കെട്ടിടത്തിനിടയില്‍ പെട്ട് മേട്ടുപാളയത്ത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 20 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും വരും ദിവസങ്ങളിലും കനത്ത മഴ സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടേയും അണ്ണാ യൂണിവേഴ്സിറ്റിയുടേയും പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവല്ലൂര്‍, തൂത്തുക്കുടി രാമനാഥപുരം മേഖലകളില്‍ സ്‌കൂളുകള്‍ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ അടച്ചു. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
തമിഴ്നാട് അധികൃതര്‍ വില്ലുപുരം ജില്ലയിലെ വീഡൂര്‍ ഡാം തുറന്നുവിടുന്നതിന് മുന്നോടിയായി പുതുച്ചേരിയിലെ ശങ്കരഭരണി നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 800നടുത്ത് പേരെ ഒഴിപ്പിച്ചതായി തമിഴ്നാട് ദുരന്തനിവാരണ മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. ദുരന്ത പ്രതികരണ സേന ടീം അംഗങ്ങള്‍ ചെന്നൈ, കന്യാകുമാരി, നീലഗിരി, തിരുവല്ലൂര്‍, കാഞ്ചീപുരം, ഡിണ്ടിഗല്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെന്നൈയില്‍ കനത്ത മഴയ്ക്കിടെ ഒരാള്‍ മരിച്ചിരുന്നു. തൂത്തുക്കുടി, കടലൂര്‍, തിരുനെല്‍വേലി, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.
അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ന്യൂമര്‍ദം രൂപപ്പെട്ടതായികഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മാലിദ്വീപ്, ലക്ഷദ്വീപ് മേഖല, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
യൂറോ കപ്പില്‍ ഇത്തവണ ടീമുകളെ ഗ്രൂപ്പുകളിലാക്കി തിരിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലും ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും കരുത്തരായ ജര്‍മ്മനിയും മരണഗ്രൂപ്പില്‍. ഇവരെ കൂടാതെ ഗ്രൂപ്പ് എയിലെ പ്ലേ ഓഫ് വിജയിയും നാലാമത്തെ ടീമായി ഗ്രൂപ്പില്‍ ചേരും. യൂറോയുടെ ചരിത്രത്തില്‍ തന്നെ തീപാറും പോരാട്ടമാകും ഈ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ നടക്കുക. കഴിഞ്ഞ ദിവസം അര്‍ധരാത്രി നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് നിര്‍ണയിക്കപ്പെട്ടത്.
ഗ്രൂപ്പ് ഡിയാണ് മറ്റൊരു കടുപ്പമേറിയ ഗ്രൂപ്പ്. 2018 ലോകകപ്പ് സെമിയില്‍ ഏറ്റ് മുട്ടിയ ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവര്‍ ഇത്തവണ ഒരേ ഗ്രൂപ്പിലാണ്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, പ്ലേ ഓഫ് വിന്നര്‍ സി എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ഗ്രൂപ്പ് എയില്‍ തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്സര്‍ലാന്റ് എന്നിവരാണ്. ഗ്രൂപ്പ് ബിയിലുള്ള ബെല്‍ജിയത്തിനും ഡെന്‍മാര്‍ക്കിനും താരതമ്യേന എളുപ്പമുള്ള എതിരാളികളാണ്. ഫിന്‍ലാന്റും റഷ്യയുമാണ് ഇവരുടെ എതിരാളികള്‍. ശക്തരായ ഉക്രെയ്നും ഹോളണ്ടും ഗ്രൂപ്പ് സിയിലാണ്. ആസ്ത്രേലിയ, പ്ലേ ഓഫ് വിന്നര്‍ ഡി എന്നിവരാണ് സിയിലെ മറ്റ് ടീമുകള്‍. കരുത്തരായ സ്പെയിനിനും ഇക്കുറി എളുപ്പമുള്ള കടമ്പകളാണ്. ഗ്രൂപ്പ് ഇയില്‍ സ്വീഡന്‍, പോളണ്ട്, പ്ലേ ഓഫ് വിന്നര്‍ ബി എന്നിവരാണ് സ്പെയിനിനൊപ്പം അണിനിരക്കുക.
ജൂണ്‍ 12ന് തുര്‍ക്കി-ഇറ്റലി പോരാട്ടത്തോടെയാണ് റോമില്‍ യൂറോയ്ക്ക് തുടക്കമാവുക. ചെക് റിപ്പബ്ലിക്കാണ് ഈ ഗ്രൂപ്പിലെ മറ്റൊരു ടിം. എന്നാല്‍ മറ്റ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ടീമുകള്‍ക്ക് വലിയ വെല്ലുവിളികള്‍ ഇല്ല. ഇറ്റലിക്ക് തുര്‍ക്കിയും സ്വിറ്റ്‌സര്‍ലന്‍ഡും വെയില്‍സുമാണ് എതിരാളികള്‍. ബെല്‍ജിയം റഷ്യ,ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ ടീമികളെയാണ് എതിരിടുക. യോഗ്യത മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും ടീമുകളുടെ സീഡിങ്ങിന് പരിഗണിച്ചത്. അതുകൊണ്ട് തന്നെയാണ് കരുത്തരായ ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ വന്നതും. യോഗ്യത മത്സരങ്ങള്‍ ഇനിയും അവസാനിക്കത്തതിനാല്‍ പ്ലേ ഓഫ് ജേതാക്കളെ തീരുമാനമായാലെ അന്തിമ പട്ടികയാകൂ.
ഗ്രൂപ്പ് എ:ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, വെയ്ല്‍സ്
ഗ്രൂപ്പ് ബി:ബെല്‍ജിയം, റഷ്യ, ഡെന്മാര്‍ക്, ഫിന്‍ലന്‍ഡ്
ഗ്രൂപ്പ് സി:യുക്രെയ്ന്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, യോഗ്യത നേടുന്ന ടീം
ഗ്രൂപ്പ് ഡി:ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, യോഗ്യത നേടുന്ന ടീം
ഗ്രൂപ്പ് ഇ: സ്‌പെയിന്‍, പോളണ്ട്, സ്വീഡന്‍, യോഗ്യത നേടുന്ന ടീം
ഗ്രൂപ്പ് എഫ്: ജര്‍മനി, ഫ്രാന്‍സ്, പോര്‍ചുഗല്‍, യോഗ്യത നേടുന്ന ടീം
ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീയെ പീഡന കേസില്‍ സാക്ഷികൾക്ക് മേൽ സമ്മർദ്ദമെന്ന് ആരോപണം. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നെന്ന് ആരോപിച്ച് മുഖ്യ സാക്ഷിയായ സിസ്റ്റർ ലിസിയാണ് രംഗത്തെത്തിയത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും ലിസി വടക്കേല്‍ ആരോപിച്ചു.
സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. സഭാ വിരോധിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക രോഗിയാക്കി മാറ്റാനും നീക്കം നടക്കുകയാണ്. ഇത്തരം ശ്രമങ്ങൾ ശക്തമായി തുടരുകയാണ്, അതുകൊണ്ട് തന്നെ വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണെം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നും സിസ്റ്റര്‍ ലിസി വടക്കേൽ ആവശ്യപ്പെടുന്നു.
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കഴിഞ്ഞ ദിവസെ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ച കോടതി ജാമ്യ കാലാവധി നീട്ടിയിരുന്നു. തുടര്‍ന്നു ജഡ്‌ജി ജി. ഗോപകുമാര്‍ കേസ് ജനുവരി ആറിലേക്കു മാറ്റുകയും ചെയ്തു. അന്നേദിവസം വിചാരണാ നടപടികളുടെ ഭാഗമായി ഇരുഭാഗത്തെയും പ്രാരംഭവാദവും നടക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികൾക്കെതിരായ കുറ്റപത്രവും കോടതിയിൽ വായിച്ചു കേള്‍പ്പിക്കും. ഇതിനുശേഷമാകും വിചാരണയ്‌ക്കു തുടക്കമാകുക. കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ഫ്രാങ്കോ കോടതിയിലെത്തിയത്. സ്‌ഥിരം സഹായികള്‍ക്കൊപ്പം പതിനഞ്ചോളം വൈദികരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.
പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”
സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.
”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”
23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.
ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടില്‍ ഇടമറുകിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവും പീടികയില്‍ ഷെഫീഖിന്റെ മകന്‍ ഹഫ് സിന്‍ മുഹമ്മദ് ആണ് മരിച്ചത്.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു