ദിലീപിനെ നായകനാക്കി സ്‌പീഡ് എന്ന സിനിമയൊരുക്കിയ എസ്.എൽ പുരം ജയസൂര്യയുടെ മൂന്നാമത്തെ ചിത്രമായ ജാക്ക് &ഡാനിയേൽ ഒരു കള്ളനും പൊലീസും കളിയാണ്. സിനിമ പറയുന്ന കഥ ദശാബ്ദം മുമ്പ് മറ്റൊരു പേരിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. ദിലീപിനെ വീണ്ടും നായകനാക്കി ഒരു സിനിമയൊരുക്കുമ്പോൾ ക്രൈം ത്രില്ലറിന്റെ കഥാപശ്ചാത്തലം ഒന്നു മാറ്റിപ്പിടിച്ചിരുന്നേൽ പിന്നെയും ഈ സിനിമ പ്രേക്ഷകർക്ക് ശുഭരാത്രി സമ്മാനിച്ചേനേ.
ജാക്ക് & ഡാനിയേൽ
ജാക്ക് എന്ന കൊടുംകള്ളനും അയാളെ പിടിക്കാൻ ഡൽഹിയിൽ നിന്നെത്തുന്ന സി.ബി.ഐ ഓഫീസറായ ഡാനിയേൽ അലക്‌സാണ്ടറുമാണ് സിനിമയിലെ പ്രധാന താരങ്ങൾ. ഇവർ തമ്മിൽ ബുദ്ധിയും ശക്തിയും കൊണ്ട് നടത്തുന്ന പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഈ പോരാട്ടത്തിൽ ആര് ജയിക്കും. കള്ളൻ പിടിക്കപ്പെടുമോ? പൊലീസുകാരനെ അയാൾ കബളിപ്പിച്ച് രക്ഷപ്പെടുമോ എന്നതിനാണ് സിനിമ ഉത്തരം തേടുന്നത്.
ബാങ്കുകളിൽ നിന്ന് കോടികൾ മോഷ്ടിക്കുന്ന ജാക്ക് ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് തന്റെ ഓപ്പറേഷൻ നടത്തുന്നത്. ഡൽഹിയിൽ നിന്നെത്തുന്ന ഡാനിയേൽ എന്ന എൻകൗണ്ടർ സ് പെഷ്യലിസ്റ്റ്, ക്രൈംബ്രാഞ്ച് തലകുത്തി നിന്നിട്ടുപോലും തുമ്പുണ്ടാക്കാനാകാത്ത കേസുകളിലെ പ്രതി ജാക്ക് ആണെന്ന് മനസിലാക്കുന്നു. പിന്നെ അവർ തമ്മിലുള്ള ശരിക്കും കള്ളനും പൊലീസും കളിയാണ്. റോബിൻഹുഡ് എന്ന സിനിമ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല. എ.ടി.എം മോഷണം നടത്തുന്ന പൃഥ്വിരാജ് അവതരിപ്പിച്ച വെങ്കിടേഷ് എന്ന കഥാപാത്രത്തെ പിടിക്കാൻ സുഹൃത്ത് കൂടിയായ നരേൻ അവതരിപ്പിച്ച ഫെലിക്സ് എത്തുന്ന കഥ. ഇവിടെയും ലൈൻ അത് തന്നെ. കള്ളനെ തിരിച്ചറിഞ്ഞു കഴിഞ്ഞതോടെ പിന്നെ ജാക്കും ഡാനിയേലും തമ്മിൽ വെല്ലുവിളികളാണ്. ക്യാച്ച് മി ഇഫ് യു ക്യാൻ എന്ന സ്റ്റീവൻ സ്പിൽബർഗ് സിനിമ പോലെ. കൂടെയൊരു എലിയും പൂച്ചയും കളി. ഇക്കഥയിൽ ആര് ജയിക്കും എന്നത് തിയേറ്ററിൽ നിന്ന് കണ്ടറിയാൻ വിടുന്നു
എസ്.എൽ പുരം ജയസൂര്യ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പറഞ്ഞുപഴകിയ വഴികളിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകരെ തെളിക്കുന്നതിനാൽ ആവേശം കൊള്ളിക്കുന്ന രംഗങ്ങളോ കഥാമുഹുർത്തങ്ങളോ ഒന്നുംതന്നെ സിനിമയിലില്ല. തിരക്കഥയുടെ ബലക്കുറവ് സിനിമയിൽ നിഴലിച്ചുകാണാം. മുമ്പിറങ്ങിയ സിനിമകൾ ഇത്തരം പ്രമേയം ചർച്ച ചെയ്‌തതാണെന്ന കാര്യം പോലും ചിന്തിക്കാതെയാണ് തിരക്കഥ രചിച്ചിരിക്കുന്നതെന്നാണ് ഏറ്റവും ദു:ഖകരം. ഒറ്റവാക്കിൽ പറഞ്ഞാൽ പഴയവീഞ്ഞിന് പുതിയ കുപ്പി എന്നുമാത്രം. ജാക്ക് & ഡാനിയേൽ എന്നത് വിലയേറിയ ഒരു വിസ്‌കിയാണ്. അതിന്റെ മൂല്യത്തിനോളമെത്തുന്നില്ലെങ്കിലും ഒരെണ്ണം അടിച്ചാൽ ലഭിക്കുന്ന അനുഭൂതി നൽകാനെങ്കിലും ശ്രമിക്കാമായിരുന്നു.
രാഷ്ട്രീയക്കാരും വമ്പൻ ബിസിനസുകാരും നിക്ഷേപിക്കുന്ന കള്ളപ്പണമാണ് ജാക്ക് മോഷ്ടിക്കുന്നതെങ്കിലും മോഷണം കുറ്റമല്ലാതാകില്ലല്ലോ. എന്നാൽ, ഈ സിനിമയിൽ കള്ളപ്പണ മോഷണമെന്ന ക്രൈമിനെ വെള്ള പൂശാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനകളിൽ ഒന്നായ ഇന്ത്യൻ ആർമിയെ കൂട്ടുപിടിക്കണ്ടായിരുന്നു. അതിനുവേണ്ടി പഴയൊരു എൻ.എസ്.ജി കമാൻഡോ കഥയും സംവിധായകൻ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ അഴിമതികൾക്കെതിരെ സ്വയം പ്രഖ്യാപിത ഒളിയുദ്ധങ്ങളുമായി ഇറങ്ങിയാൽ പിന്നെ നിയമവാഴ്ചയ്ക്ക് എന്തു വിലയാണുള്ളതെന്നും ഇത്തരം രംഗങ്ങളിലൂടെ എന്ത് സന്ദേശമാണ് സംവിധായകൻ നൽകുന്നതെന്ന ചോദ്യവും പ്രേക്ഷകന്റെ മനസിലുയർന്നേക്കാം. തീർന്നില്ല, മുടിനാരിൽ നിന്ന് കേസ് തെളിയിച്ച കേരള പൊലീസ് വെറും വിഡ്ഡികളാണെന്നും സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. അത് പറയിക്കാൻ തിരഞ്ഞെടുത്തത് ആഭ്യന്തര മന്ത്രിയെ ആണെന്നതാണ് അതിലും അത്ഭുതകരം.
ട്രെയിലറൊക്കെ കണ്ടപ്പോഴുണ്ടായ ആവേശമൊക്കെ സിനിമ കാണുന്നതോടെ തീരും. സാങ്കേതികത്തികവിന് പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും സിനിമയ്ക്ക് വോൾട്ടേജ് അത്ര പോര. സംഘട്ടന രംഗങ്ങൾ മികവ് പുലർത്തിയിട്ടുണ്ട്. രണ്ടാംപകുതിയിൽ ട്വിസ്റ്റുകളൊക്കെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ദുർബലമാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ എയ്ഞ്ചൽ ജോൺ എന്ന സിനിമ സമ്മാനിച്ച ദുരന്തത്തിൽ നിന്ന് സംവിധായകൻ മോചിതനായിട്ടില്ലെന്ന് തോന്നും ഈ സിനിമ കണ്ടാൽ. സംവിധാനത്തിൽ മികച്ചുനിന്നില്ലെന്ന് മാത്രമല്ല തിരക്കഥാരചനയിൽ മുന്നേറാനുമായില്ല എന്നതാണ് സംവിധായകന്റെ ഇപ്പോഴത്തെ സ്ഥിതി.
തമിഴിലെ ആക്ഷൻ കിംഗ് അർജുൻ സർജ മികച്ച ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫൈറ്റ് സീനുകളിൽ ദിലീപും അർജുനും ഒപ്പത്തിനൊപ്പമാണ്. ദിലീപാകട്ടെ കുറച്ച് സ്റ്റൈലിലും ഇന്റലക്ച്വൽ ആയുമാണ് പ്രത്യക്ഷപ്പെടുന്നത്. നായികയായെത്തിയ അഞ്ജു കുര്യന് പതിവ് ദിലീപ് ചിത്രങ്ങളിലെതു പോലെ ജാക്കിന്റെ വാലിത്തൂങ്ങി നടക്കാനാണ് വിധി. ജനാർദ്ദനൻ, ഇന്നസെന്റ്, സൈജു കുറുപ്പ്, അശോകൻ, പൊന്നമ്മ ബാബു, ദേവൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പിന്നെ ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നും അതിഥിയായെത്തുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതം സിനിമയ്ക്കൊരു മൂഡൊക്കെ സമ്മാനിക്കുന്നുണ്ട്. ശിവകുമാർ വിജയന്റെ ഛായാഗ്രഹണവും മികച്ചതാണ്.
കൊച്ചി ∙ പലസ്തീനിൽനിന്ന് വീണ്ടും വെടിയൊച്ച ഉയരുമ്പോൾ നെഞ്ചിൽ തീയുമായി കഴിയുന്ന കുറേ കുടുംബങ്ങളുണ്ട് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന്, ദൈവത്തിന്റെ സ്വന്തം ജനം എന്നറിയപ്പെടുന്ന ഇസ്രയേലിലേക്ക് തൊഴിൽ തേടി പോയിട്ടുള്ള യുവതികളുടെ ബന്ധുക്കൾ. ഇവരിൽ പലരും ഭർത്താവിനെയും കുഞ്ഞുങ്ങളെയും നാട്ടിൽവിട്ട്, മികച്ച വേതനം പ്രതീക്ഷിച്ചാണു പോയിരിക്കുന്നത്. ജോലിക്കായി എത്തുന്നവർക്കു കുടുംബത്തെ ഒപ്പം കൂട്ടാൻ അനുമതിയില്ലാത്തതിനാലാണിത്.
കേരളത്തിൽനിന്ന് ഇസ്രയേലിലേക്കു തൊഴിൽ തേടി പോയിട്ടുള്ളവരിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നാണ് എന്നാണ് കണക്കുകൾ. കോഴിക്കോട് സ്വദേശിനി ദീപ ജോലി ചെയ്യുന്ന അഷിദോദിലെ വീട്ടിലാണു മൂന്നു ദിവസമായി നാട്ടുകാരിയും സുഹൃത്തുമായ ലിബിയും താമസിക്കുന്നത്. ഗാസയിൽ ബോംബാക്രമണം രൂക്ഷമായപ്പോൾ, ലിബി താമസിച്ചിരുന്ന അഷ്കെലോണിലെ വീട്ടിൽ സുരക്ഷാ മുറി ഇല്ലാത്തതിനാൽ സുരക്ഷ തേടിയെത്തിയതാണ്. ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരും താൽകാലികമായി ഏതോ ബന്ധുവീട്ടിലേക്കു താമസം മാറ്റിയിട്ടുണ്ട്. ‘പ്രളയ സമയത്തു നമ്മുടെ നാട്ടിൽ പലരും സ്വന്തം വീട്ടിൽ നിന്ന് ഉയർന്ന പ്രദേശത്തുള്ളവരുടെ വീട്ടിൽ താമസിക്കാൻ പോയില്ലേ, അതുപോലെ’ എന്ന് ലിബി.
ഗാസയിൽനിന്നു തൊട്ടടുത്ത പ്രദേശങ്ങളായ അഷ്ദോതിലും അഷ്കെലോണിലുമെല്ലാം ബോംബു വർഷമുണ്ടായിട്ടുണ്ട്. അഷ്കെലോണിൽ കുറേപ്പേർക്കു പരുക്കേറ്റു. തുടർന്നായിരുന്നു ഇസ്രയേലിന്റെ ആക്രമണവും പ്രത്യാക്രമണവുമെല്ലാം. ഗാസയ്ക്ക് അടുത്തുള്ള പ്രദേശങ്ങളാണ് അഷ്ദോദും അഷ്കെലോണും. ഇസ്രയേലിനെ ഈ ചെറിയ ബോംബിട്ടൊന്നും തകർക്കാനാവില്ലെന്ന് അവർക്കറിയാം. ഈ അയൺഡോം മിസൈൽ വേധ സംവിധാനം ഉണ്ടാക്കുന്നതിനു വൻ തുക ചെലവഴിക്കേണ്ടി വരുന്നതിലൂടെ ഇസ്രയേലിനു കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകും. അത് ഉയർത്തി സാമ്പത്തിക നില തകർക്കുകയാണ് പലസ്തീനും ഹമാസും ലക്ഷ്യമിടുന്നതു പോലും.
തിങ്കളാഴ്ച അതിർത്തിയിൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ മുതൽ ഇവിടെ റെഡ് അലർട്ടാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തു പോകരുതെന്നു നിർദേശമുണ്ട്. ഹമാസ് ബോംബ് വർഷമുണ്ടായാൽ അലാറം മുഴങ്ങും. എവിടെയായിരുന്നാലും എത്രയും പെട്ടെന്നു സുരക്ഷാ മുറി കണ്ടു പിടിച്ച് കയറി ഒളിച്ചു കൊള്ളണം. ആദ്യമൊക്കെ പുതുമയായിരുന്നു. ഇപ്പോൾ പതിവു സംഗതിയായി മാറിയിട്ടുണ്ട്. എല്ലാ വീട്ടിലും സുരക്ഷാ മുറിയുണ്ടാകണമെന്നില്ല. പുതിയ വീടുകളിലെല്ലാം ഒരു മുറി സുരക്ഷാ മുറിയായാണു പണിയുക. ദീപ താമസിക്കുന്നത് ഒമ്പത് നിലയുള്ള കെട്ടിടത്തിലാണ്. ഇതിനു മുകളിൽ മുതൽ താഴെ വരെ സുരക്ഷാ മുറിയുണ്ട്. ഇത് എവിടെയാണെന്ന് നേരത്തേ അറിഞ്ഞു വയ്ക്കണമെന്നു മാത്രം. ഇരുമ്പു ചുമരുകൊണ്ടുള്ള ഈ മുറിക്ക് അത്യാവശ്യം വായു കടക്കാൻ മാത്രം ഒരു ജനൽ മാത്രമാണ് ഉണ്ടാകുക.
വീടിനു പുറത്തു നിന്നാൽ ബോബുകൾ ആകാശത്തുകൂടി ചീറി വരുന്നതു കാണാം. ഉടൻ തന്നെ ഇസ്രയേൽ സൈന്യത്തിന്റെ അയൺ ഡോം ഇവ തകർക്കുന്നതും കാണാം. ഗാസയിൽനിന്നു വരുന്ന ബോംബുകളിൽ പത്തിൽ ഒമ്പതും ഈ ഡോമുകൾ തകർക്കാറുണ്ട്. ഒരെണ്ണമൊക്കെയാണ് താഴെ വീണു പൊട്ടി അപകടമുണ്ടാകുന്നത്. അതിനുള്ള സാധ്യതയുള്ളതുകൊണ്ടാണ് എല്ലാവരും വീടുകളിലെ സുരക്ഷാ മുറിയിൽ അഭയം പ്രാപിക്കുന്നത്. അലാറം മുഴങ്ങുന്നത് ടൗണിലുള്ളപ്പോഴാണെങ്കിൽ അവിടെയും സുരക്ഷാ മുറികളുണ്ട്. ഗാസയിൽ നിന്നോ മറ്റോ റോക്കറ്റ് വിക്ഷേപിച്ചാൽ ഉടൻ ഇസ്രയേലിന്റെ റഡാർ കണ്ണുകളിൽ അതു പെടും. ഉടൻ സൈനിക അലാറം തനിയെ മുഴങ്ങുന്നതാണു സംവിധാനം.
റെഡ് അലർട്ട് ഉള്ള ദിവസങ്ങളിൽ നാട്ടിലെ ഹർത്താൽ പോലെയാണ്. ആരും പുറത്തിറങ്ങില്ല, കടകൾ അടഞ്ഞു കിടക്കും, സ്കൂളുകൾക്കെല്ലാം അവധി. വിഷുക്കാലത്തു പടക്കം പൊട്ടുന്നതു പോലെ ഇടവിട്ടും അല്ലാതെയും ബോംബുകൾ പൊട്ടുന്നതിന്റെ ഒച്ച കേൾക്കാം. വെടിപൊട്ടിയ ശേഷമുള്ള പുകയും അതിന്റെ മണവും കുറെ സമയത്തേക്ക് അവിടെയെല്ലാം വ്യാപിച്ചിട്ടുണ്ടാകും. ഇതെല്ലാം തൃശൂർ പൂരത്തെ ഓർമിപ്പിക്കുമെന്നല്ലാതെ ഇപ്പോൾ പേടിയൊന്നും തോന്നാറില്ല. കുഞ്ഞുങ്ങളെ വിട്ടു നിൽക്കുന്നതിന്റെ വിഷമമുണ്ട്. ഇനി അഥവാ എന്തെങ്കിലും പറ്റിയാൽ ഓരോരുത്തർക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസുണ്ട്. വീട്ടുകാരെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് ദീപ.ഇസ്രയേലിൽ എത്തി ആദ്യ ശമ്പളം വാങ്ങിയതേയുള്ളൂ കണ്ണൂർ സ്വദേശിനി ഷിനി. കഴിഞ്ഞ ദിവസം വെടിപൊട്ടുന്ന ശബ്ദം കേട്ട് ആദ്യം ഭയപ്പെട്ടെങ്കിലും സാധാരണ സംഭവമാണ്, പേടിക്കാനില്ലെന്നു ജോലി ചെയ്യുന്ന വീട്ടുകാർ പറഞ്ഞപ്പോഴാണ് ആശ്വാസമായതത്രേ. െടൽഅവീവ് വിമാനത്താവളത്തിന് അടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. നാട്ടിൽനിന്നു പോന്നതിനു ശേഷം ഞായറാഴ്ച വരെ സ്വന്തം നാടു പോലെ ഇറങ്ങി നടക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും യാതൊരു തടസവുമില്ലായിരുന്നു. ഇപ്പോൾ ഇടയ്ക്കിടെ സൈറൻ മുഴങ്ങുന്നുണ്ട്. ഉടനെ സുരക്ഷാ മുറിയിൽ കയറി കതകടച്ചിരിക്കണം. ‘ഇച്ചിരി പേടിയൊക്കെയുണ്ട്’ എന്നു ഷിനി.
ഇവിടെ താമസിക്കുന്നവർക്കു സുരക്ഷയിൽ ഒരു ആശങ്കയുമില്ല. ഗാസയിൽനിന്നും വെസ്റ്റ്ബാങ്കിൽനിന്നും ഇടയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിച്ചാൽ ഒരു രാജ്യവും ഇസ്രയേലിനെ തൊടില്ലെന്നാണു താമസിക്കുന്ന വീട്ടിലെ 95 വയസ് പിന്നിട്ട അപ്പച്ചന്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയെ ശുശ്രൂഷിക്കുന്നതിനാണ് ഷിനി ഇവിടെ എത്തിയിട്ടുള്ളത്. ഈ വയസ്സിലും യുദ്ധത്തിനു വിളിച്ചാൽ പോകാൻ തയാറാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. ഇവിടെ 18 കഴിഞ്ഞാൽ സ്ത്രീകൾ രണ്ടു വർഷവും പുരുഷൻമാർ മൂന്നു വർഷവും രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നാണത്രേ. അതുകൊണ്ടുതന്നെ ഒരു യുദ്ധം വന്നാലും ഇറങ്ങിച്ചെല്ലാൻ എല്ലാ പൗരൻമാരും പരിശീലനം നേടിയവരാണ്.
ജോലി സമയത്ത് അല്ലാത്തപ്പോൾ പുറത്തു പോകുന്നതിനു തടസമില്ല. ഹോം നഴ്സ് ജോലി ചെയ്യുന്ന വീട്ടുകാർ നല്ല ആളുകളാണെങ്കിൽ ജീവിതവും ഹാപ്പിയാണ്. ഹോം നഴ്സാണെങ്കിലും എട്ടു മണിക്കൂർ ജോലിയെന്നു പറഞ്ഞാൽ അതു മാത്രം മതി. കൂടുതൽ സമയം ജോലി ചെയ്താലോ ആഴ്ചയിലെ അവധി ദിവസം ജോലി ചെയ്താലോ കൂടുതൽ വരുമാനം ലഭിക്കും. ഈ വരുമാനം തന്നെ ഇവിടുത്തെ ചെലവുകൾക്കു ധാരാളം. പിന്നെ താമസവും ഭക്ഷണവും സൗജന്യമായതിനാൽ മാസശമ്പളം നാട്ടിലേക്ക് അയയ്ക്കാമെന്നു ഷിനി പറയുന്നു.
കഴിഞ്ഞ ദിവസം സൈന്യത്തിനു നേരെ കല്ലേറു നടത്തിയ പലസ്തീൻ യുവാവ് വെടിയേറ്റു മരിച്ചതോടെയാണ് ഗാസയിൽ നിന്ന് ഇസ്രയേലിലേക്കു ചെറുബോംബുകളും റോക്കറ്റുകളും പറന്നു തുടങ്ങിയത്. പലസ്തീന്റെ മുൻ പ്രധാനമന്ത്രി യാസർ അറഫാത്തിന്റെ 15 ാം ചരമവാർഷികാചരണത്തോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിനിടെയാണ് ഇസ്രയേൽ സൈന്യത്തിനു നേരെ കല്ലേറുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കല്ലേറ് രൂക്ഷമായതോടെ സൈന്യം തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് സൈനിക വക്താവിന്റെ വിശദീകരണം.
ബോംബേറിൽ 25 ഇസ്രയേലികൾക്കു പരുക്കേറ്റപ്പോൾ ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ 35 പലസ്തീനികളെങ്കിലും മരിച്ചിട്ടുണ്ട്. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് ജിഹാദ് മുഖ്യ കമാൻഡർ ബഹ അബു അൽ അത്തയെ സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ ഭാര്യയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ദമാസ്കസിൽ മറ്റൊരു ആക്രമണത്തിൽ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജോറിയും മകനും മരിച്ചു. ഇസ്രയേൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. ഈജിപ്തിന്റെ ഇടപെടലിനെ തുടർന്ന് ഇവിടെ ഇരു കൂട്ടരും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. ഇസ്‍ലാമിക് ജിഹാദ് നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയ്ക്കു നേരെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളെ തുർക്കി കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു.
കോട്ടയം : കോട്ടയം പാറമ്പുഴയ്ക്ക് സമീപം പൂവത്തുംമ്മൂട്ടില്‍ മീനിച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന തുടരുന്നു.
എട്ടുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ടൂറ് പോയിരുന്നു. കുളിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ ഒരാളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേര്‍ക്കൂടി ആറ്റിലേയ്ക്ക് വീണത്.
ചിങ്ങവനം പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ പതിവായി ഇവിടെ എത്തിയിരുന്നവരാണ്. മീനച്ചിലാറിന്റെ ആഴം കൂടിയ പ്രദേശമാണ് ഇവിടം. സ്‌കൂബാ ടീം അംഗങ്ങളും തെരച്ചിലിന് എത്തിയിട്ടുണ്ട്.
കോട്ടയം ∙ പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിനായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു.
പുതുപ്പള്ളി െഎഎച്ച്ആർഡി കോളജ് വിദ്യാര്‍ഥികളാണ് മൂവരും. എട്ടു വിദ്യാർഥികളാണ് കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റു രണ്ടു വിദ്യാർഥികൾ.
തായ്ലാന്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക സെക്സ് ടൂറിസം എന്നാണു. മലയാളികളുടെ പ്രിയ സെക്സ് കേന്ദ്രമായി ഈ സ്ഥലം മാറിയതിനു പിന്നിലെ കാരണം ഈ രണ്ടു രഹസ്യങ്ങളാണ്. ഏതാണ് ആ കേന്ദ്രമെന്ന് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തെരുവില്‍ ആയിരക്കണക്കിനു ലൈംഗിക തൊഴിലാളികള്‍ കൂടാതെ ആരെയും പേടിക്കേണ്ട, സര്‍വ സ്വാതന്ത്ര്യത്തോടെ ലൈംഗികത ആസ്വദിക്കാം.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലൈംഗിക കേന്ദ്രമായി തായ്ലന്‍ഡ് മാറിയതിനു പിന്നിലെ രഹസ്യം ഇതുരണ്ടും മാത്രമാണ്. ലൈംഗിക സുഖം തേടി ആയിരക്കണക്കിനു മലയാളികളാണ് പ്രതിദിനം ഇവിടെ എത്തിച്ചേരുന്നത്. എല്ലാം പരസ്യമായി ചെയ്യാന്‍ തന്നെ ഇവിടെ സൗകര്യങ്ങളുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യാപാര കേന്ദ്രങ്ങളായി തായ്ലന്‍ഡ് മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ആയിരക്കണക്കിനു പെണ്ണുങ്ങളാണ് ശരീരം വിറ്റ് ഒരു മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. തായ്ലന്‍ഡ് സര്‍ക്കാരിന്റെ സെക്സ് ടൂറിസത്തിന്റെ ഭാഗമായി ഇവര്‍ ലൈംഗിക വൃത്തിയെ ഒരു തൊഴിലായി തന്നെ അംഗീകരിച്ചിരിക്കുകയാണ്.
തായ്ലന്‍ഡുകാര്‍ക്കു മാത്രമല്ല മറ്റു നാടുകളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികള്‍ക്കും ഇവിടെ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടാവുന്നതാണ്.18 മുതല്‍ 40 വരെയുള്ള പെണ്‍കുട്ടികളെയാണ് ലൈംഗിക വൃത്തിയ്ക്കായി ഇവിടെ തിരഞ്ഞെടുക്കുന്നത്. ഈ ജോലി ചെയ്യുന്നതിനു കൃത്യമായ അഴക് അളവുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രായവും അഴകളവുകളും കൃത്യമാണെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഡ് പ്രകാരമാണ് ഇവര്‍ക്കു ലൈംഗിക ജോലി ചെയ്യാനാവുക. കൃത്യമായ ഫീസും ഇവര്‍ക്കു നിശ്ചയിച്ചിട്ടുണ്ട്. ക്ഷേമനിധിയും, പെന്‍ഷന്‍ ലഭിക്കാനുള്ള സൗകര്യവും ക്രഡിറ്റ്കാര്‍ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കടലിൽ നിന്നും വലിച്ച വലയുടെ ഭാരം മൽസ്യത്തൊഴിലാളികളെ ആദ്യം സന്തോഷിപ്പിച്ചെങ്കിലും പിന്നെ സംഭവിച്ചത് അമ്പരപ്പായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങളാണ് വലയിൽ കുരുങ്ങിയത്. മുനമ്പത്തു നിന്നു കടലിൽ പോയ സീലൈൻ ബോട്ടിനാണ് അവശിഷ്ടം ലഭിച്ചത്. കരയിലെത്തിച്ചതിനു ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലിൽ വെച്ചാണ് ഇതു വലയിൽ കുടുങ്ങിയതെന്നു തൊഴിലാളികൾ പറയുന്നു.
1500 കിലോഗ്രാം തൂക്കം കണക്കാക്കുന്നു. എൻജിൻ പോലുള്ള ഭാഗത്തിനോടു ചേർന്നു ഗിയർ ബോക്സ് പോലുള്ള ഭാഗവുമുണ്ട്. ഹെലികോപ്ടറിന്റെ എൻജിൻ ആണോയെന്നും സംശയമുയർന്നിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികൃതരെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. ഭാരമേറിയ ലോഹഭാഗം കുടുങ്ങിയതിനെത്തുടർന്നു ബോട്ടിന്റെ വലയ്ക്കും വലിച്ചു കയറ്റുന്നതിനിടെ ലീഫിനും കേടുപാടുകൾ സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു ബോട്ടുടമ പറയുന്നു.
40 വർഷം മുമ്പ് ഉപയോഗിച്ച യുദ്ധവിമാനങ്ങളുടെ പിസ്റ്റൺ റേഡിയൽ എഞ്ചിനാണ് എന്ന് വിവരം . യുദ്ധവിമാനങ്ങൾ ഇപ്പോൾ ജെറ്റ് എഞ്ചിനുകൾ ഉപയോഗിക്കുന്നു. മുനമ്പം തുറമുഖത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് ഇത് വലയിൽ കുടുങ്ങിയതെന്ന് ബോട്ട്മാൻമാർ പറഞ്ഞു.
ബിഗ് സ്‌ക്രീനില്‍ നിന്നു മിനി സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടുന്ന നിരവധി താരങ്ങളുണ്ട്. അതില്‍ മുന്‍ നിരയിലുള്ള താരമാണ് ധന്യ മേരി വര്‍ഗീസ്. മോഡലിങിലും പരസ്യ ചിത്രങ്ങളിലും സിനിമാ രംഗങ്ങളിലും തിളങ്ങിയ താരമാണ് ധന്യ. ഇടക്കാലത്ത് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു, പിന്നീട് ‘സീത’യായാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്വീകരണ മുറിയിലെത്തിയിത്.
ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിര്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ധാന്യ ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, അതിന് ശേഷം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും സാധിച്ച് വെന്ന് താരം പറയുന്നു. മാത്രമല്ല ജീവിതത്തില്‍ അനുഭവമാണ് എന്റെ ഗുരുവെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കിലെന്നും ധന്യ പറയുന്നു.
തന്നെ പോലെ ഭര്‍ത്താവ് ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും പഠിച്ചുവെന്നും ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. സീരിയലിലൂടെ ശക്തമായ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ധന്യ. സീത കല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി തനിക്ക് സാമ്യത ഉള്ളതായി തോന്നിയെന്നും ധന്യ പറയന്നു.
മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധന്യ പ്രേക്ഷര ശ്രദ്ധ നേടിയത്. നടന്‍ ജോണിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് ഫ്‌ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മിനിസ്‌ക്രീനിലുടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.
ജീവിതത്തില്‍ ഉണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കിയെന്ന് പറയുകയാണ് ധന്യ.
‘ഞാന്‍ എല്ലാവരെയും പെട്ടന്ന് വിശ്വസിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ സമീപനം എന്താണെന്ന് കൃത്യമായി വിലയിരുത്തിയാണ് ഞാന്‍ പ്രതികരിക്കാറുള്ളത്. ഏറെ ദുരിതം പിടിച്ച സമയമായിരുന്നു അത്. ആ സംഭവം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.
ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പെണ്‍കുട്ടിയാണ്. പണം ധൂര്‍ത്തടിക്കാതെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചിരുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. എനിക്ക് അതെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് എല്ലാ പിന്തുണയുമായി ഞാന്‍ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപോലെ എന്റെ ഭര്‍ത്താവും ഒരു പാഠം പഠിച്ചു.
ഇന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രാര്‍ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്’- ധന്യ പറഞ്ഞു.
2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്.
“പഴയകാലമല്ല രക്തബന്ധം തമ്മിലുള്ള വിവാഹം ശരിയാകില്ലെന്നാ വൈദ്യശാസ്ത്രം പറയുന്നത്. അതിനൊക്കെ തെളിവുമുണ്ട്.അതുകൊണ്ട് ഈ ബന്ധം നടക്കില്ലേ ഏട്ടാ…
“ഭാനുമതി നീയീ കാണിക്കുന്നത് ശരിയല്ല.കുട്ടിക്കാലത്ത് നമ്മൾ പറഞ്ഞുറപ്പിച്ചതാ ഇമയും തനിവും ഒന്നാണെന്ന്. ഇപ്പോഴത് അവരുടെ മനസ്സിൽ വേരുറച്ച് പോയിട്ടുണ്ട്. അവരെ തമ്മിൽ പിരിക്കരുത്”
അമ്മാവന്റെ അപേക്ഷ അമ്മയെ തെല്ലൊന്നും ഇളക്കിയില്ലെന്ന് ഞാൻ വേദനയോടെ കാണുന്നുണ്ടായിരുന്നു…അത്യാവശ്യം സാമ്പത്തികഭദ്രത വന്നതോടെ അമ്മയാളാകെ മാറിയിരിക്കുന്നു….
“അമ്മേ തനിവിനെയും എന്നെയും തമ്മിൽ പിരിക്കരുതേ..നിങ്ങൾ തന്നെയാണ് അവന്റെ സ്വന്തമെന്ന് പറഞ്ഞു പഠിപ്പിച്ചത്.ഇപ്പോൾ പെട്ടന്നിത് മാറ്റിപ്പറയുമ്പോൾ അകലാൻ പറ്റാത്തവിധമടുത്ത രണ്ടു പേരെ നിങ്ങൾ ജീവനോടെ പോസ്റ്റുമാർട്ടം ചെയ്യുകയാണ്..”
“നീ കൂടുതലൊന്നും പറയേണ്ട.ഞാനും നിന്റെ അച്ഛനും നിന്റെ ഭാവി ജീവിതം ഭദ്രമാക്കാനുളള ശ്രമത്തിലാണ്”
അതുകേട്ടെനിക്ക് അമ്മയെ പുച്ഛിക്കാനാണ് തോന്നിയത്….
“ഹും അച്ഛൻ പോലും.താലി കെട്ടിയ ഭർത്താവിനെ ഉപേക്ഷിച്ചു ഭാര്യയുളള മറ്റൊരുത്തനെ വലവീശിപ്പിടിച്ച നിങ്ങളെ ഞാൻ അമ്മേയെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു. കൂടെയുളളവളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് സ്വന്തം മക്കളെയും ഉപേക്ഷിച്ച് അന്യനായായ ഒരുവന്റെ പിതൃത്വം ചുമക്കാൻ ശ്രമിക്കുന്നവനെ ഞാൻ അച്ഛനെന്ന് കരുതാനോ സാദ്ധ്യമല്ല”
“മോളേ നിർത്ത് അമ്മയെ വിഷമിപ്പിക്കരുത്”
അമ്മാവൻ അപ്പോഴും ചിന്തിച്ചത് സഹോദരിയെ മകൾ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചാണ്….
“നീയെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല..ഏട്ടൻ ഇനിയും ഇവിടെ നിൽക്കണമെന്നില്ല”
ഇറങ്ങിപ്പോക്കൂവെന്ന് അമ്മ പറയാതെ പറഞ്ഞു അമ്മാവനോട്.അദ്ദേഹം തല കുമ്പിട്ട് നടന്നത് അകലുന്നതും നോക്കി ഞാൻ നിന്നു….
മൊബൈലിൽ വിളിച്ചു ഞാൻ തനിവിനോട് ഇവിടെ നടന്നതെല്ലാം അറിയിച്ചു. കൂടെയിറങ്ങി വരാമെന്ന് പറഞ്ഞിട്ടും തനിവിനു തണുപ്പൻ മട്ടായിരുന്നു…
“നിന്റെ അമ്മയും അച്ഛനും പറയുന്നത് അനുസരിക്കുക എന്നെ മറന്നേക്കൂ”
ഓർമ്മവെച്ച നാൾ മുതൽ കൂടെ നടന്നവൻ തന്നെയിങ്ങനെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടും മരണത്തിനു പോലും തന്നെ വേണ്ടാ…..
ഇഷ്ടമില്ലാത്ത വിവാഹം കൊല്ലുന്നതിനു സമമാണ്. അമ്മയും രണ്ടാനച്ഛനും കൂടി തങ്ങളുടെ സ്റ്റാറ്റസിനു ചേർന്നൊരു ചെറുപ്പക്കാരനെ എനിക്കായി വിലയിട്ടു നിർത്തി…
ഈ വിവാഹത്തിനു എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിട്ടു കൂടി പിന്മാറാൻ അയാൾ ഒരുക്കമല്ലായിരുന്നു…
ചിലപ്പോൾ എന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചതാകാം അല്ലെങ്കിൽ ലഭിക്കാവുന്ന സ്വത്തുവകകളിലും….
വിവാഹം അടുക്കുന്തോറും എനിക്ക് ടെൻഷനേറി വന്നു…ഒരിക്കൽ കൂടി ഞാൻ തനിവിനെ ഫോൺ ചെയ്തു…
“പ്ലീസ് എനിക്ക് വയ്യ ഇഷ്ടമില്ലാത്തൊരാളുടെ കൂടെ ജീവിക്കാൻ”
എന്നാൽ അയാളുടെ വിവാഹവും ഉറപ്പിച്ചു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.എന്റെ വിവാഹത്തിന്റെ അന്ന് തന്നെ തനിവിന്റെയും വിവാഹം. ഗുരുവായൂർ അമ്പലനടയിൽ …ഏകദേശം എല്ലാം കൂടി ഒരെ സമയം മുഹൂർത്തം….
ഞാൻ ഒരിക്കലും കരുതിയിരുന്നില്ല തനിവിനു ഇങ്ങനെയൊരു മാറ്റാം.വാശി കാണിക്കാനുള്ളതല്ല ജീവിതം….
ചിന്തകൾക്ക് ഒടുവിൽ എന്റെ സർട്ടിഫിക്കറ്റുകളുമായി ഞാൻ നാട് വിട്ടു.. കൂട്ടുകാരിയുടെ സഹായത്തോടെ ദൂരെയുള്ള സ്കൂളിൽ ഞാൻ ടീച്ചർ ജോലി നോക്കി….
ഞാൻ നാടുവിട്ടത് വീട്ടിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു.എന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി….
“തനിവിന്റെ വീട്ടുകാർ എന്നെ തട്ടിയെടുത്തൂന്ന്”
അമ്മയുടെ ആങ്ങള, എന്നെ അവർക്ക് വേണ്ട പിന്നെയെന്തിനാ അവരെന്നെ തട്ടിയെടുക്കുന്നേ….
പോലീസുകാർക്ക് മുമ്പിൽ ഹാജരായ എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല….
“സർ,ഞാനൊരു പ്രായപൂർത്തിയായ പെൺകുട്ടിയാണ്.എന്റെ കാര്യങ്ങൾ നോക്കാനും ചെയ്യാനും എനിക്ക് അറിയാം.അതിനുള്ള അവകാശവും ഉണ്ട്. അതുകൊണ്ട്……”
വാക്കുകൾ ഇടക്ക് നിർത്തി ഞാൻ എസ്സ ഐയെ നോക്കി.അദ്ദേഹത്തിന് കാര്യം മനസ്സിനായത് പോലെ കേസ് തീർപ്പാക്കി എന്നെ പോകാൻ അനുവദിച്ചു….
പിന്നെ വീട്ടുകാരുടെ ശല്യം എനിക്ക് ഉണ്ടായില്ല.ആരുടെയും.പലരുടേയും ഓർമ്മകളിൽ ഞാൻ മരിച്ചിരിക്കും.എന്റെ ഓർമ്മകളിൽ എല്ലാവർക്കും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു….
എന്റെ ക്ലാസിലെ വിദ്യാർത്ഥികൾ എന്റെ മക്കളായി ഞാൻ കരുതി .അവർക്കു ഞാൻ അമ്മയും…
ഒരിക്കൽ എന്റെ ക്ലാസിലെയൊരു പെൺകുട്ടി ചോദിച്ചത് ടീച്ചർക്ക് എന്റെ അമ്മ ആകാമോന്ന്?
അവൾക്ക് എന്നോടുളള സ്നേഹം മനസ്സിലാക്കിയ ഞാൻ ആ മകളുടെ അമ്മയായി.അവളുടെ അച്ഛനു നല്ലൊരു സുഹൃത്തും…..
കാലങ്ങൾ കുറെയേറെ ഓടിമറഞ്ഞു..നാടൊക്കെ കാണാൻ കൊതി തോന്നി…ഞാനും മകളും എന്റെ സഹൃത്തും കൂടി നാട്ടിലേക്ക് പുറപ്പെട്ടു….
രണ്ടാമത്തെ ഭർത്താവ് അമ്മയെ ഉപേക്ഷിച്ചു.. അമ്മയുടെ പഴയ സൗന്ദര്യവും ഉടലഴകും നഷ്ടപ്പെട്ടതോടെ അയാൾ മറുതീരം തേടിയിരുന്നു.ഇപ്പോഴത്തെ എന്റെ അമ്മയുടെ അവസ്ഥയിൽ എനിക്ക് തെല്ലും പരിതാപം തോന്നിയില്ല.. എല്ലാം അവർ തന്നെ വില കൊടുത്തു വാങ്ങിയതാണ്….
നല്ലൊരു ബന്ധം തനിവിനു ലഭിച്ചതോടെ എന്നെ അകറ്റാൻ അമ്മയും അമ്മാവനും തനിവും കൂടി നടത്തിയ നാടകമായിരുന്നു .അമ്മയുടെ തുറന്നു പറച്ചിൽ എന്നെ ഞെട്ടിച്ചില്ല.എന്നെ അവർ വിൽക്കാഞ്ഞതിലെ എനിക്ക് അത്ഭുതമുള്ളൂ….
പിന്നീട് നേരെ പോയത് തനിവിന്റെ അടുത്താണ്. അമ്മാവൻ തളർന്നു കിടപ്പിലാണ്.തനിവിനെ ഭാര്യ ഉപേക്ഷിച്ചു ആരുടെ കൂടെയൊ പോയി.അവനു ജനിച്ച കുഞ്ഞ് ജന്മനാ വികലാംഗ ആയിരുന്നു….
നിന്നെ വേദനിപ്പിച്ചതിനു നീ തന്ന ശാപമാണിതെന്ന് പറഞ്ഞു തനിവ് എന്നിൽ ഭാരമിറക്കാൻ ശ്രമിച്ചു…..
“ശപിക്കാൻ ഞാൻ താപസനോ ദൈവമോ ഒന്നുമില്ല. എല്ലാം നിങ്ങൾ ചോദിച്ചു വാങ്ങിയതാണ് എന്നോടല്ല ഈശ്വരനോട്..ദൈവത്തിന്റെ വികൃതികളാണ് ചിലരുടെ ജനനങ്ങൾ. അതിനു രക്തബന്ധം എന്നൊന്നുമില്ല”
തനിവിനെ ഓർമ്മിപ്പിച്ചു കൊണ്ട് ഞാൻ ആ വീടിന്റെ പടിയിറങ്ങി… മടക്കയാത്രയിൽ എന്റെ തോളോട് ചേർന്നെന്റെ മോളും സ്നേഹത്തിന്റെ കരങ്ങൾ എനിക്ക് ഒരു സുരക്ഷയും നൽകുന്നുണ്ട്…
“വീട്ടിൽ ചെന്നിട്ട് ഏതെങ്കിലും അമ്പലനടയിൽ നിന്നൊരു താലികെട്ട്..നിങ്ങളുടെ കൈകൊണ്ട്”…
ഇത്രയും വർഷം എന്നോട് അനുമതി തേടിയിരുന്ന സ്നേഹിതന്റെ കണ്ണിനു വല്ലാത്തൊരു തിളക്കം….
ഒരുപാട് നാളത്തെ കാത്തിരിപ്പിനു തിരശ്ശീല വീണതിനാലാകും…..
രചന കടപ്പാട് : സുധീ മുട്ടം
പ്രശസ്ത ഭരതനാട്യം കലാകാരി ഡോ:രാജശ്രീ വാര്യർ ഡിസംബർ 6 മുതൽ 15 വരെ യൂകെ യിൽ
എത്തുന്നു. യൂകെ യിലെ വിവിധ നൃത്ത സംഘങ്ങൾ സംഘടിപ്പിക്കുന്ന ഭാരതനാട്യം കളരികളിൽ മാർഗനിർദേശം നൽകാനാണ് ഇത്തവണ ഇംഗ്ളണ്ട് സന്ദർശിക്കുന്നത്. രണ്ടാഴ്ചകളിലായി ശനിയും ഞായറും അഞ്ച് മണിക്കൂർ നീളുന്ന കളരിയിൽ തുടക്കക്കാർക്ക് ‘നൃത്ത്യപദം’ എന്ന ക്ലാസും, സീനിയേഴ്‌സിന് ‘നായികപദവും’ ഒരു ജവാലി അല്ലെങ്കിൽ അഷ്ടപതിയും പഠിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഒരു പ്രത്യേക നൃത്ത ഇനവും അതിന്റെ മ്യൂസിക്കും ലഭ്യമാക്കും. മറ്റു ദിവസങ്ങളിൽ ചെറിയ ഗ്രൂപ്പുകൾക്ക് പ്രത്യേക പഠന സൗകര്യവും ഉണ്ടാവും.
രാജശ്രീ വാര്യരുടെ ‘അഭിനയ’ എന്ന ഭരതനാട്യം കളരികൾ വളരെ പ്രശസ്തമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെ നാട്യ സംഗീത മേഖലയിലെ നിറ സാന്നിദ്ധ്യമാണ് ഡോ: രാജശ്രീ വാരിയർ. 2014 മുതൽ കേരള സംഗീത നാടക അക്കാഡമി എക്സിക്യൂട്ടീവ് മെമ്പറായി സേവനം അനുഷ്ഠിക്കുന്ന രാജശ്രീ വാര്യർ ‘നർത്തകി’, ‘നൃത്തകല’ എന്നീ രണ്ടുപുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് .
കൂടുതൽ വിവരങ്ങൾക്കും കളരിയിൽ പങ്കെടുക്കാനും 07886530031 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഡി.ടി.എച്ച്. ഉപഭോക്താക്കൾ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോൾ ഇനി സെറ്റ് ടോപ് ബോക്സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്സ് ‘ട്രായ്’ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പരീക്ഷിച്ചുവരുകയാണ്. അടുത്തവർഷം ആദ്യംതന്നെ ഇവ വിപണിയിൽ ഇറക്കാനാണ് ആലോചന.
നിലവിൽ ഡി.ടി.എച്ച്. കമ്പനികൾ മാറുമ്പോൾ ഉപഭോക്താക്കൾ സെറ്റ് ടോപ് ബോക്സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാൻ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഡി.ടി.എച്ച്. കമ്പനികൾ പാടുപെടും. നല്ല ഓഫറുകൾ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറും.
കഴിഞ്ഞ ഒരുവർഷമായി ഇതിന്റെ നിർമാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവർത്തനം പരീക്ഷിക്കുകയാണ് ‘ട്രായ്’ അധികാരികൾ. മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാർഡുകൾ ഈ സെറ്റ് ടോപ് ബോക്സിൽ മാറിമാറി ഉപയോഗിക്കാൻകഴിയും. ടെലിവിഷൻ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താൻ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വർധിക്കും.