Latest News

മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ ബഹളം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുക്കാക്കുയും ചെയ്തതിനാണ് അറസ്റ്റ്. മോസ്കോയില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോകുകയായിരുന്ന നോര്‍ഡ് വിന്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.

വിമാനം 33000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ആദ്യം എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു ഡോക്ടറെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് മറ്റ് ഏഴു യാത്രക്കാർ ചേർന്ന് യുവാവിന്റെ കീഴ്പ്പെടുത്തി ഫോണിന്റെ വയർ കൊണ്ട് ബന്ധിക്കുകയായിരുന്നു. തുടർന്ന് ഉസ്ബക്കിസ്ഥാനിൽ ലാൻഡ് ചെയ്ത് യുവാവിനെ പൊലീസിന് കൈമാറി.

ഇതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന മറ്റ് രണ്ട് യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെ വീണ്ടും ബഹളം. വിമാനത്തിന്റെ ടൊയ്ലറ്റില്‍ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന മറ്റൊരു മദ്യപനേയും ജീവനക്കാര്‍ പിടികൂടി. മൂവരെയും തായ്ലാന്‍ഡ് പൊലീസ് പിടികൂടി.

വിമാനത്തിലുണ്ടായ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

സ്‌നേഹാരണ്യകം

ലണ്ടന് പുറത്ത് ബാസില്‍ഡണിലേക്കാണ് സ്ഥലംമാറ്റം. മനസ് വല്ലാതെയായി. പുറത്തെ കൊടുംതണുപ്പിലും വിയര്‍ക്കുന്നതുപോലെ തോന്നി. ഈ സ്ഥലംമാറ്റത്തിന് പിന്നില്‍ ഷൈലാമ്മ ആയിക്കൂടെ? അവരുടെ കാമലീലകള്‍ കണ്ടതിനുള്ള ശിക്ഷ. താന്‍ കണ്ടതൊന്നും ആരോടും പറഞ്ഞിട്ടില്ലെങ്കിലും തന്നെ അവര്‍ ശിക്ഷിക്കുക തന്നെ ചെയ്തു. മറ്റുള്ളവര്‍ അന്ധന്മാരെപ്പോലെ ജോലി ചെയ്യുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നമില്ല. തന്നെ മാത്രം അവര്‍ ഉന്നം വച്ചു. അവര്‍ ചെയ്ത കുറ്റത്തിന് നിരപരാധിയായ താന്‍ ശിക്ഷ അനുഭവിക്കുന്നു. അവരുടെ മനസ്സിന് ഇതിലൂടെ സംതൃപ്തി ലഭിച്ചെങ്കില്‍ അതിലവര്‍ ആനന്ദിക്കട്ടെ. എന്നാല്‍ അവളോടും അവളുടെ ഭര്‍ത്താവിനോടും കുട്ടികളോടും എനിക്ക് സഹതാപമുണ്ട്. പുരുഷന്മാരുടെ മുഖസ്തുതിയിലും പ്രലോഭനത്തിലും കുടുങ്ങുന്ന ധാരാളം സ്ത്രീകള്‍ ജോലിസ്ഥലത്തും അല്ലാതെയുമുണ്ട്.

ഇത്തരത്തിലുള്ളവര്‍ക്ക് നല്ലൊരു കുടുംബജീവിതം സാധ്യമല്ല.
ജാക്കി ചിന്താകുലനായി. ബാങ്കിലെ കാശ് ഒക്കെ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ആ ഭാരം തലയിലുള്ളപ്പോള്‍ ഉള്ള ജോലി കളയാന്‍ വയ്യ. ജാക്കി വാച്ചിലേക്ക് നോക്കി.
ഡാനിച്ചായന്‍ വീട്ടിലെത്തിക്കാണുമായിരിക്കും. ഇതില്‍ ഡാനിച്ചായന് ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമ്പനി ഒന്നാണെങ്കിലും മറ്റൊരു ഡിവിഷനില്‍ ജോലി ചെയ്യുന്ന ആളല്ലേ? ഉള്ള കാര്യങ്ങള്‍ തുറന്നു പറയനുന്നതില്‍ തെറ്റില്ല. അദ്ദേഹം വാങ്ങിത്തന്ന ജോലിയല്ലേ. മറ്റൊരു ജോലിക്ക് വേണ്ടി ഇനിയും ഡാനിച്ചായനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കുറെ പരിചയക്കാര്‍ ഉണ്ടല്ലോ. അവര്‍ വഴി മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലത്. ഡാനിച്ചായനോട് തുറന്നു പറയാം ഈ സെയ്ഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ജോലിക്ക് താല്പര്യമില്ലെന്ന്.
തന്റെ വിഷയം സിവില്‍ എന്‍ജിനിയറിംഗാണ്. ഈ കാര്യം സിസ്റ്റര്‍ കാര്‍മേലിനോട് പലവട്ടം പറഞ്ഞിട്ടുണ്ട്. യാത്രകള്‍ കഴിഞ്ഞ് വരട്ടെ, ഒന്നുകൂടി സിസ്റ്ററോട് പറയാം. തടസ്സമായത് സിസ്റ്ററുടെ യാത്രകളാണ്. പുതുമ നിറഞ്ഞ ലോകത്തേക്കുള്ള അന്വേഷണം നല്ലതാണെന്നാണ് സിസ്റ്റര്‍ അവസാനമായി പറഞ്ഞത്. അത് എങ്ങനെയാണ് കണ്ടെത്തുക. സിസ്റ്ററുടെ വാക്കുകള്‍ മനസ് ബലപ്പെടുത്തിയിട്ടുണ്ട്. തിരിഞ്ഞുനോക്കാതെ മുന്നോട്ടു നടക്കുക. കുറെ ത്യാഗങ്ങള്‍ കഷ്ടങ്ങള്‍ സഹിക്കാതെ ആര്‍ക്കും ജീവിക്കാന്‍ ആകില്ല. ദൈവത്തില്‍ ഉറച്ച വിശ്വാസം ഉണ്ടാകണം. സിസ്റ്ററുടെ വാക്കുകള്‍ക്കനുസരിച്ച് ഉയരുകയാണ് വേണ്ടത്.

തുണി മാറി അടുക്കളയില്‍ കയറി ചായയ്ക്ക് വെള്ളം വച്ചു. ഇവിടെ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ വെള്ളവും കരണ്ടും ഇല്ലാതെ വന്നിട്ടില്ല. പൈപ്പുകള്‍ വഴി ഓരോ വീട്ടിലുമെത്തുന്ന ഗ്യാസും ഇല്ലാതെ വന്നിട്ടില്ല. ഈ രാജ്യത്ത് വന്നപ്പോഴാണ് പൗരസ്വാതന്ത്യം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രകടനക്കാരോ പ്രതിഷേധക്കാരോ അധികമില്ല. എല്ലാം ശാന്തമായി സമാധാനമായി നേരിടുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അനുസരിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ ട്രെയിനും ബസ്സും വന്നുപോകുന്നതുപോലെ പോലീസും ആംമ്പുലന്‍സും വീട്ടിലെത്തും. ഇന്ത്യ പോലുള്ള രാജ്യത്തുനിന്നും വന്നെത്തുന്നവര്‍ക്ക് ഇതുപോലുള്ള കാഴ്ചകള്‍ അത്ഭുതം തന്നെയാണ്. സത്യവും നീതിയും പരിപാലിക്കുന്നതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതും അഭിമാനത്തോടെയാണ് കണ്ടത്. ചായയും ബിസ്കറ്റും കഴിച്ചുകൊണ്ടിരിക്കെ ഡാനിച്ചായനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഡാനിച്ചായന് വിശ്വസിക്കാനായില്ല. ഒരു മലയാളി സ്ത്രീ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഡാനിച്ചായനെ അത്ഭുതപ്പെടുത്തി.
ഡാനിയേല്‍സാര്‍ ജാക്കിയോട് പറഞ്ഞു. “” ഞാന്‍ ജാക്കിയുടെ മാനേജരുമായി സംസാരിച്ച് അടുത്തുള്ള ഏതെങ്കിലും ജോബ് സെന്ററില്‍ തരാന്‍ പറഞ്ഞുനോക്കാം. ”
“”സിസ്റ്റര്‍ കാര്‍മേലുമായി സംസാരിച്ചിട്ടുണ്ട്. സിസ്റ്ററെ ഞാനൊന്ന് കണ്ടിട്ട് അഭിപ്രായം പറയാം.” ജാക്കിയുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ഡാനിയേല്‍ സാര്‍ സംസാരം അവസാനിപ്പിച്ചു. മനസ്സിന് ഒരല്പം തളര്‍ച്ച തോന്നിയെങ്കിലും സ്വന്തം തീരുമാനത്തില്‍ പിന്നോട്ടുപോകാന്‍ തോന്നിയില്ല. വിയര്‍ക്കുന്നവന്റെ മുന്നില്‍ ആ വെളിച്ചം മാറി മറിയും. ഓരോ നിമിഷവും ആ വെളിച്ചം നമ്മെ വളര്‍ത്തി വലുതാക്കും. ആത്മാവിന്റെ മൗനം. സിസ്റ്റര്‍ കാര്‍മേലും ഡാനിച്ചായനുമാണ് തന്നെ ഇവിടെ സഹായിച്ചിട്ടുള്ളത്.

ചായ കുടി കഴിഞ്ഞ് കട്ടിലില്‍ നിവര്‍ന്നു കിടന്നു. മുറിക്കുള്ളില്‍ ടി.വി. ഇല്ലാത്തതിനാല്‍ വായനയിലും പഠനത്തിലുമാണ് സമയം ചിലവിടുന്നത്. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ ലോകത്ത് നടക്കുന്ന കുറെ കാര്യങ്ങള്‍ അതിലൂടെ മനസ്സിലാക്കാം.
മലയാളം നോവലുകള്‍ ഈസ്റ്റ് ഹാം ലൈബ്രറിയില്‍ ഉള്ളത് ഉപകാരമായി. കട്ടിലിനരികില്‍ വച്ചിരുന്ന മലയാളി എഴുതിയ ഇംഗ്ലീഷ് നോവല്‍ “”മലബാര്‍ ഫ്‌ളെയിം ”മറിച്ചുനോക്കി. ആ നോവല്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ ഷാരോണിനോട് പറയണം. ഷാരോണിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ഇങ്ങോട്ടു വരുന്നതിന് മുമ്പ് പാല്‍ സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങി മടങ്ങവെ മുന്നില്‍ തിളങ്ങുന്ന കണ്ണുമായി ഷാരോന്‍ നിന്നത് മങ്ങാതെ നില്ക്കുന്നു.
ഷാരോന്റെ ഒപ്പം സ്വന്തം പെറ്റായ നായ കിട്ടുവുമുണ്ട്. അവള്‍ പറമ്പിലും പാടത്തും പോകുമ്പോഴൊക്കെ കിട്ടുവും ഒപ്പം ഉണ്ടാകും. ഷാരോന്‍ കരാട്ടെ പഠിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ ആദ്യമായി പഠിക്കേണ്ടത് അതാണെന്ന് തോന്നുന്നു. ഷാരോണിനോടുള്ള സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് ചിരിച്ച് നടന്നവര്‍. അവരില്‍ പ്രണയമുണ്ടെന്ന് മറ്റുള്ളവര്‍ക്കു തോന്നുമെങ്കിലും തങ്ങള്‍ ഇന്നുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവര്‍ ഒന്നിച്ചാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്.

താന്‍ തുടര്‍പഠനത്തിനായി ലണ്ടനിലേക്ക് പറന്നപ്പോള്‍ അവള്‍ കൊട്ടാരം കോശിയുടെ പാത തുടരാനാണ് ആഗ്രഹിച്ചത്. പോസ്റ്റ് ഗ്രാജുവേഷന്‍ എടുത്തിട്ട് എല്‍ എല്‍ ബി ക്ക് പോകുവാനാണ് ആഗ്രഹം. അതിന്റെ കാരണം ഇംഗ്ലീഷ് കൂടുതല്‍ വശമാക്കാനാണ്. ഈ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളുടെ സിറ്റി ലോകറാങ്കില്‍ ബ്രിട്ടണ്‍ തന്നെയാണ് മുന്നില്‍. ലോകറാങ്കില്‍ ലണ്ടനിലെ ആറ് യൂണികള്‍ ഇടംതേടിയിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിയാണ് ഏറ്റവും മുന്നില്‍. അതെല്ലാം തനിക്ക് പുതിയ അറിവുകളായിരുന്നു.
അവളുടെ വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ എല്ലാം അവള്‍ പെട്ടെന്ന് അറിയുന്നു. അതുപോലെ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ കാര്യങ്ങള്‍ അറിയാമായിരുന്നു. റോഡിലൂടെ അവര്‍ മുട്ടിയുരുമ്മി സംസാരിച്ചും പുഞ്ചിരിച്ചും നടക്കുന്നത് കണ്ടാല്‍ പ്രണയജോഡികളെന്ന് കാണുന്നവര്‍ കരുതും. താന്‍ ലണ്ടനിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഷാരോണിന്റെ മനസ്സൊന്നു പിടഞ്ഞു.

പക്ഷെ അതൊന്നും പുറത്തുകാട്ടിയില്ല. പുതിയ നോവലുകള്‍ വാങ്ങാനും പഠനവിഷയങ്ങള്‍ സംസാരിക്കുന്നതിനും താന്‍ ഒരു സഹായിയാണ്. ഷാരോണില്‍ നിന്ന് അകലുമ്പോള്‍ മനസിന് വിഷമമുണ്ടായിരുന്നു. അത് മനസിനെ സങ്കീര്‍ണമാക്കുകയും ചെയ്തു.
എല്ലാം മനുഷ്യരിലും പ്രണയം ഉണ്ടെന്നല്ലേ പറയുന്നത്. മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശയുമൊക്കെ ഓരോരുത്തര്‍ ആഗ്രഹിക്കുന്ന ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എല്ലാം മൗലികവും ആവശ്യകത നിറഞ്ഞതാണെങ്കിലും ഇരുളും നിലാവും പോലെയുള്ള ഒരവസ്ഥയാണ് ഇതിലുള്ളത്. പ്രണയം ഒരു കാരാഗ്രഹവാസം ആണോ?. ആ തടവറ കമ്പികള്‍ ഭേദിച്ച് പുറത്തുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. ഷാരോണിനോട് ഇടപെട്ടിട്ടുള്ളത് നിഷ്കളങ്കമായിട്ടാണ്. യൗവനം തുളുമ്പി നില്ക്കുന്ന അവളുടെ സൗന്ദര്യത്തില്‍ ഏതുപുരുഷനാണ് ആകൃഷ്ടനാകാത്തത്. ഞങ്ങളുടെ പെരുമാറ്റത്തില്‍ പലര്‍ക്കും അങ്ങിനെ തോന്നും. ഞാനൊരിക്കലും അവളെ പ്രണയിച്ചിട്ടില്ല. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടേ ഉള്ളൂ. ആ സ്‌നേഹവും കാരുണ്യവും എന്നും കാണണം. എന്നും അവളെ സന്തോഷവതിയായിട്ടാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ മാത്രമേ അവളെ ദേഷ്യത്തില്‍ കണ്ടിട്ടുള്ളൂ. അതും ഒരു സഹപാഠിയുടെ കരണത്തിടിച്ചുകൊണ്ട്.
സമ്പന്ന കുടുംബത്തിലെ മക്കള്‍ കോളജ് ക്യാമ്പസില്‍ വിലസുന്ന കാലം. കഞ്ചാവും മയക്കുമരുന്നും മദ്യവും അശ്ലീലസിനിമകളും ആണ് അവരുടെ സുഹൃത്തുക്കള്‍. അവരിലൊരുവന്‍ അവളെ സിനിമയ്ക്കു വിളിച്ചു. പിന്നീട് നടത്തിയ ശൃംഗാരവാക്കുകള്‍ അവള്‍ക്കു ഇഷ്ടമായില്ല. പറഞ്ഞുതീരും മുമ്പേ അടിയും ചവിട്ടും രാജേഷിന് ഒന്നിച്ചു കിട്ടി. ഭരണാധികാരിയുട മകന്‍ കോളേജ് റോഡില്‍ മലര്‍ന്നടിച്ചു കിടന്നു. അവന്റെ കൂട്ടുകാര്‍ മുന്നോട്ടു വന്നെങ്കിലും താനും സുഹൃത്തുക്കളും പ്രതികാരഭാവത്തോടെ നില്ക്കുന്നതുകണ്ട് അവര്‍ പിന്‍മാറി.
“”ഭരണപക്ഷത്തെ എം എല്‍ എ യുടെ മകനായതുകൊണ്ട് പ്രത്യേക പദവികളൊന്നും കോളേജിലില്ല. ഞാന്‍ കോളേജില്‍ വരുന്നത് പഠിക്കാനാണ് അല്ലാതെ പ്രണയിക്കാനും പ്രണയസിനിമകള്‍ കാണാനുമല്ല. എന്നോട് അനാവശ്യം പറഞ്ഞിട്ട് ഒരുത്തനും വിലസാമെന്ന് കരുതേണ്ട. അത് ഏത് വമ്പന്റെ മോനായാലും ശരി. ഇനിയും നീ മസില്‍ കാട്ടി സ്ത്രീകളെ അപമാനിക്കാമെന്ന് കരുതേണ്ട. അഴിയെണ്ണും നീ. ഈ പറയുന്നത് കൊട്ടാരം കോശിയുടെ മകളാണ്. മറക്കണ്ട. എന്താടാ പോലീസിനെ വിളിക്കണോ? നിന്റെ ഭരണപോലീസല്ലേ? ”
രാജേഷ് ഭീതിയോടെ നോക്കി. മൂര്‍ഖനെപ്പോലെ പത്തി വിടര്‍ത്തിനിന്നവന്‍ പെട്ടെന്ന് തലയും താഴ്ത്തി കൂട്ടുകാര്‍ക്കൊപ്പം നടന്നു.

അവളുടെ വടിവൊത്ത ശരീരഭംഗിപോലെ ശക്തമായ നിലപാടിനെയും കൂടി നിന്നവര്‍ മനസ്സാലെ പുകഴ്ത്തി. അവളുടെ പ്രവൃത്തികളെല്ലാം ഇതുപോലെയാണ്. കോളേജില്‍ കാറുമായി വരുമ്പോള്‍ അതില്‍ നിറയെ കൂട്ടുകാരികളെ കയറ്റിയാണ് മടങ്ങിപ്പോകുന്നത്. അതുപോലെ പ്രായമുള്ളവരെ കാറില്‍ കയറ്റി വീട്ടിലെത്തിക്കുന്നതും അവള്‍ക്ക് ആഹ്ലാദം പകരുന്ന കാര്യമാണ്. ഇതുപോലെ അനുകമ്പയും ദയയുമുള്ള കുട്ടികള്‍ സമൂഹത്തില്‍ കുറവാണ്. സത്യത്തില്‍ അവരെയാണ് മനുഷ്യന് ആവശ്യമുള്ളത്.

ന​ടി മ​ഞ്ജു വാ​ര്യ​റി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍. മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നാണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച്‌ അ​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കും. എ​ല്ലാ സ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

നടി മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ ഡിജിപിക്ക് നൽകിയ പരാതിക്ക് ശ്രീകുമാർ മേനോന്റെ മറുപടി ഇങ്ങനെ.

എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു….
നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?

നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട്‌ ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)

സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്.

വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ 😝😝😝 എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.

നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.

അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോൾ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും.

എന്നാലും മഞ്ജു…. കഷ്ട്ടം!!

അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!

കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു…?

നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ?

ഈ വാർത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.

ഈ അവസരത്തിൽ ഈ കുറിച്ചതിനപ്പുറം
എനിക്കൊന്നും പറയാനില്ല.

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അഫീല്‍ കായികലോകത്തു നിന്ന് വിടവാങ്ങി. പാലാ സന്റെ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോണ്‍സണ്‍ ജോര്‍ജിന്റെ ഏകമകന്‍ അഫീല്‍ ജോണ്‍സണാണ് (16) മരിച്ചത്. കായികമേളയില്‍ വളന്റിയറായിരുന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.45ന് ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കായിക കേരളത്തെ നടുക്കിയ ദുരന്തം ഈ മാസം നാലിന് ഉച്ചക്ക് 12നായിരുന്നു.

പാലാ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ 18 വയസ്സില്‍താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരത്തിനിടെയായിരുന്നു അപകടം. ഹാമര്‍േത്രാ പിറ്റിനോട് ചേര്‍ന്ന് നടത്തിയ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ജാവലിന്‍ മത്സരത്തിന്റെ വളന്റിയറായിരുന്നു അഫീല്‍. രണ്ടുമത്സരം ഒന്നിച്ചുനടത്തിയപ്പോള്‍ ആദ്യമെറിഞ്ഞ ജാവലിന്റെ ദൂരം രേഖപ്പെടുത്താനെത്തിയ അഫീലിന്റെ തലയിലേക്ക് സമീപത്തെ പിറ്റില്‍നിന്ന് പെണ്‍താരം എറിഞ്ഞ ഹാമര്‍ ദിശമാറി പതിക്കുകയായിരുന്നു. പെട്ടെന്ന് താഴേക്ക് കുനിഞ്ഞ കുട്ടിയുടെ ഇടതുകണ്ണിന്റെ മുകള്‍ഭാഗത്ത്.

നെറ്റിയോട് ചേര്‍ന്നാണ് ഹാമര്‍ പതിച്ചത്. മൂന്നുകിലോ ഭാരമുള്ള ഹാമര്‍ ഏകദേശം 35 മീറ്റര്‍ അകലെനിന്നാണ് എറിഞ്ഞത്. മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ ഡോക്ടര്‍മാരും ബന്ധുക്കളും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായി. രണ്ടുതവണ ഡയാലിസിസ് നടത്തിയെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു.

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകള്‍ വാര്‍ത്തയാക്കി പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസ്’. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയാണെന്ന് പ്രതി ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് രണ്ടാം പ്രതിയും ജോളിയുടെ ബന്ധുവുമായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നൽകിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ബിഎസ്എന്‍ എല്‍ ജീവനക്കാരനായ ജോൺസണുമായുള്ള വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു.

ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ടുമക്കള്‍ മരിച്ച സംഭവത്തില്‍ കീടനാശിനിയോ രാസ വസ്തുവോ ഉള്ളില്‍ ചെന്നതാണ് മരണകാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യവിഷബാധയോ അല്ലെങ്കില്‍ കീടനാശിനികള്‍ ശ്വസിച്ചതോ ആവാം മരണകാരണമെന്ന് നേരത്തെ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണ വിവരമറിഞ്ഞ ഉടന്‍ തന്നെ എപ്പിഡമോളജിക്കല്‍ അന്വേഷണ സംഘത്തിലെയും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ടോക്സിക്കോളജി കമ്മീഷനിലെയും ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ കെട്ടിടത്തില്‍ വിശദമായ പരിശോധനയും സംഘം നടത്തി.

മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ നിന്ന് കീടനാശിനിയോ രാസ വസ്തുക്കളോ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെന്ന് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ചുള്ള ഹോട്ട് ലൈനില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ചയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം സ്വദേശി ഷമീമയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (എട്ട് മാസം) എന്നിവര്‍ മരിച്ചത്. ഛര്‍ദിയും ശ്വാസ തടസവും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളോടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ പ്രാണിശല്യം ഒഴിവാക്കാനായി കീടനാശിനി തളിച്ചിരുന്നു. ഇതാണ് കുട്ടികള്‍ക്ക് വിഷബാധയേല്‍ക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.

അടുത്ത നാല് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്‍റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകും.

24 മണിക്കൂർ നേരം കൊണ്ട് ശരാശരി 5.2 സെന്‍റിമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്. 20 സെന്‍റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധികം മഴയാണ് ഈ തുലാവർഷത്തിൽ ഇതുവരെ കിട്ടിയത്.

ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴ കേരളമെമ്പാടും ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു.

മദീനയില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ഉംറ ബസപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഉംറ തീര്‍ഥാടകരുടെ ബസില്‍ ട്രെയിലര്‍ ഇടിച്ച് അപകടം. റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.

ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിശ്രമത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകര്‍ന്നു.

ബസിലുണ്ടായിരുന്നവരില്‍ പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫും കോന്നിയില്‍ എല്‍.ഡി.എഫും വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന അരൂരില്‍ എല്‍.ഡി.എഫിനും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്

പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളില്‍ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചപ്പോള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എന്‍.ഡി.എയെ തുണച്ചത് 12 ശതമാനംപേര്‍ മാത്രം.

ശക്തമായ ത്രികോണമല്‍സരം നടന്ന വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷില്‍ 37 ശതമാനം പേരുടെ പിന്തുണയുമായി യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴി‍ഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.ഡി.എയ്ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടര്‍മാര്‍ മാത്രമെന്നതും ശ്രദ്ധേയമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസര്‍വെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേല്‍ക്കൈയോടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുമ്പോഴും 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എന്‍.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ.

എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടര്‍മാരാണ്. എല്‍.ഡി.എഫിന് 30 ശതമാനവും എന്‍.ഡി.എയ്ക്ക് 12 ശതമാനവും വോട്ടര്‍മാര്‍ എറണാകുളത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്സിറ്റ്പോള്‍ ഫലം നല്‍കുന്ന സൂചന.

36 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സര്‍വെകളില്‍ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വോട്ടെടുപ്പുദിനത്തില്‍ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരില്‍ക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങള്‍ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.

എന്നാൽ അങ്ങ് മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രമുഖ എക്സിറ്റ് പോളുകളിലൊന്നും കോണ്‍ഗ്രസിനോ യുപിഎയ്ക്കോ പ്രതീക്ഷക്ക് വക നല്‍കുന്ന വിവരങ്ങളൊന്നും തന്നെയില്ല. എന്‍ഡിഎയ്ക്ക് ഒരു ഈസി വാക്കോവർ പ്രവചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ്പോളുകൾ.

മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി-സേന സഖ്യം 166 മുതൽ 243 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ റ്റു‍ഡേ 166 മുതൽ 194 വരെ സീറ്റുകളാണ് ബിജെപി-സേന സഖ്യത്തിന് നൽകുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. മറ്റുള്ളവർ 22-34 സീറ്റുകളിലും ജയിക്കുമെന്നാണ് ഇന്ത്യാ റ്റുഡേ പറയുന്നത്. ടിവി9 ബിജെപി-സേന സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത് 197 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 75 സീറ്റുമാണ്. ടിവി9 മറ്റുള്ളവർക്ക് 16 സീറ്റുകളാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്‍റെ പ്രവചനമനുസരിച്ച് ബിജെപി സഖ്യം നേടുക 230 സീറ്റാണ്. കോണ്‍ഗ്രസ് സഖ്യത്തിന് 48ഉം മറ്റുള്ളവർക്ക് 10ഉം സീറ്റുകൾ ടൈംസ് നൗ പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ പ്രകാരം ബിജെപി സേന സഖ്യം 204 സീറ്റിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യം 69 സീറ്റിലും മറ്റുള്ളവർ 15 സീറ്റിലും വിജയിക്കും. ന്യൂസ്18 ബിജെപി സഖ്യത്തിന് 243 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 41 സീറ്റും മറ്റുള്ളവർക്ക് 4 സീറ്റും പ്രവചിക്കുന്നു. ജന്‍ കി ബാത് ആവട്ടെ മഹായുതിക്ക് 223 സീറ്റ് ആണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 54 സീറ്റിലും മറ്റുള്ളവർ 11 സീറ്റിലും ജയിക്കുമെന്നും ജന്‍ കി ബാത് പറയുന്നു. ഇതേ പ്രവചനം തന്നെയാണ് റിപബ്ലിക്ക് ടിവിയുടേതും. എൻഡിടിവിയുടെ പോൾ ഓഫ് പോളും ബിജെപി-സേന സഖ്യത്തിന് 211 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എൻസിപി സഖ്യം 64 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജയിക്കുമെന്ന് എന്‍ഡിടിവി പറയുന്നു.

ഹരിയാനയിലേക്ക് വന്നാലും കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും പ്രതീക്ഷക്ക് വകയുള്ളതൊന്നും എക്സിറ്റ് പോളുകളില്‍ കാണുന്നില്ല. ഐഎന്‍എല്‍‍ഡി-അകാലിദൾ സഖ്യവും എക്സിറ്റ് പോൾ ചിത്രത്തിലില്ല. ആകെ 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിലുള്ളത്. ന്യൂസ് എക്സ് ബിജെപിക്ക് 77 സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 11ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യത്തിന് രണ്ട് സീറ്റും ന്യൂസ് എക്സ് പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപിക്ക് 71 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 8 സീറ്റുമാണ് പറയുന്നത്. ടിവി9 സർവേ പ്രകാരം ബിജെപി 69 സീറ്റ് നേടും. കോണ്‍ഗ്രസ് 11 ഉം ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യം ഒരു സീറ്റും നേടുമെന്ന് അവർ പറയുന്നു. മറ്റുള്ളവർക്ക് 9 സീറ്റും ടിവി9 സർവേ പ്രകാരം ലഭിക്കും. ന്യൂസ്18 ഹരിയാനയില്‍ 75 സീറ്റാണ് ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോണ്‍ഗ്രസിന് 10 ഉം മറ്റുള്ളവർക്ക് 5 സീറ്റുമാണ് ന്യൂസ്18 സർവേ പ്രകാരം ലഭിക്കുക. റിപബ്ലിക് ടിവി 56 മുതൽ 63 വരെ സീറ്റുകളാണ് ബിജെപിക്ക് കിട്ടാൻ സാധ്യതയായി പറയുന്നത്. കോണ്‍ഗ്രസിന് 15-19 സീറ്റ് വരെ റിപബ്ലിക് ടിവി പ്രവചിക്കുന്നു. ജന്‍ കി ബാത് ബിജെപിക്ക് 57ഉം കോണ്‍ഗ്രസിന് 17ഉം മറ്റുള്ളവർക്ക് 16 സീറ്റും പ്രവചിക്കുന്നു. എന്‍ഡിടിവി പോൾ ഓഫ് പോൾ ബിജെപിക്ക് 66, കോണ്‍ഗ്രസിന് 14, ഐഎന്‍എല്‍ഡി അകാലിദൾ സഖ്യത്തിന് 2 മറ്റുള്ളവർക്ക് 8 എന്ന ക്രമത്തിലാണ് സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്.

ദുബായില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ തൃശൂര്‍ സ്വദേശി ഫ്ലേറിന്‍ ബേബിക്ക് ഇത് രണ്ടാം ജന്മമാണ്. 26ാം നിലയില്‍ നിന്ന് താഴേക്ക് വീണ ഫ്ലേറിന്റെ ഇടതുകൈ അറ്റുപോയിരുന്നു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വരുമ്പോള്‍ ദുബായിലെ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോടാണ് ഫ്ലേറിന്‍ നന്ദി പറയുന്നത്.

സെപ്തംബര്‍ 28ന് ദുബായിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാമ് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്ലേറിന്‍ 26ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്ക് പതിച്ചു. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു.

അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.

ഇക്കഴിഞ്ഞ 16ാം തിയതിയാണ് ഫ്ലേറിന്‍ ആശുപത്രി വിട്ടത്. മൂന്നാഴ്ചയായി ചെറി വ്യായാമം ചെയ്തുവരികയാണ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമെ കൈ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved