Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ പോപ്പ് ​ഗായിക റാബി പിര്‍സാദ വീണ്ടും രം​ഗത്ത്. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പിൽ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, റാബിയയുടെ ട്വീറ്റിനെതിരെ വ്യാപക പരിഹാസവും പ്രതിഷേധവുമാണ് ഉയരുന്നത്. പാകിസ്ഥാന്റെ പരമ്പരാ​ഗത വസ്ത്രത്തിൽ കാണാൻ കൊള്ളാം, സൂയിസൈഡ് ബോബ് ബെൽറ്റ് ധരിച്ചുള്ള വസ്ത്രം പാകിസ്ഥാന്റെ ദേശീയ വസ്ത്രമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരിക്കുകയാണ്, സൂയിസൈഡ് ബോബ് ബെൽറ്റ് പൊട്ടുമോ എന്ന് നോക്കാനായി ഒരു ഡമോ കാണിക്കാമോ എന്നിങ്ങനെ നിരവധി പരിഹാസരൂപേണയുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.

പാകിസ്ഥാനിൽ നിന്നുള്ള സോഷ്യൽമീഡിയ ഉപയോക്താക്കളും റാബിക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. ലാഹോര്‍ സ്വദേശിയായ റാബിയുടെ ഇത്തരം പോസ്റ്റുകൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നാണ് പാകിസ്ഥാനിൽനിന്നുള്ളവരുടെ പ്രധാന വിമർശനം. പ്രതിഷേധം ശക്തമായതോടെ റാബി ട്വീറ്റ് പിന്‍വലിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബറിൽ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്.

പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി. എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വച്ച കുറ്റത്തിന് പിഴയൊടുക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിർദ്ദേശിച്ചിരുന്നു.

മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം.

ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. ക്രിമിനൽ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.

തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.

ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വീണ്ടും ഷോണ്‍ ജോര്‍ജ്. ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ വര്‍ഷം ഷോണ്‍ പേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു വീഡിയോയാിരുന്നു. ഈ പോസ്റ്റ് വീണ്ടും എടുത്തുപറഞ്ഞു കൊണ്ടാണ് ഷോണ്‍ ജോര്‍ജ് എത്തിയത്. ഇത് ഞാന്‍ ഇന്ന് പറഞ്ഞതല്ല എന്നായിരുന്നു പോസ്റ്റിന്റെ തലകെട്ട്.

ദിലീപിനെ കേസില്‍ കുടുക്കുവാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്നായിരുന്നു ഷോണ്‍ ജോര്‍ജ് വീഡിയോയിലൂടെ ആരോപിച്ചത്. ശ്രീകുമാര്‍ മേനോനെതിരെ പി.സി. ജോര്‍ജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോണ്‍. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും… എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോള്‍ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകില്‍ പ്രമുഖ സംവിധായകനുണ്ട്. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.

ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.

ഞാന്‍ പേരുപറയുന്നില്ല. നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നില്‍ ഈ സംവിധായകന്‍ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്തുവരുമെന്നും ഷോണ്‍ പറഞ്ഞു.

 

ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി ……. “ആരാധനാ ഭ്രാന്തു മൂത്ത ലാലേട്ടന്‍ ഫാനാണോ നീ……” പതിനെട്ടു വയസുള്ളപ്പോ ലാലേട്ടന്‍റെ മുഖം മരത്തില്‍ കൊത്തിയുണ്ടാക്കി അഗ്നിദേവന്‍ സിനിമാ സെറ്റില്‍ പോയി ലാലേട്ടന് നേരിട്ട് കൊടുത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ടു ഒരു കൂട്ടുകാരന്‍ എന്‍റെ മുഖത്തു നോക്കി ചോദിച്ച ചോദ്യമാണിത്…

എനിക്കെല്ലാവരെയും ഇഷ്ടമാണ് മമ്മൂട്ടിയെയും യേശുദാസിനെയും രാജനീകാന്തിനെയും ദിലീപിനെയും മണിചെട്ടനെയും എല്ലാവരെയും ..ഇവര്‍ക്കൊക്കെ അവരുടെ മുഖം എന്‍റെ സൃഷ്ടികളായ്മരത്തിലും നൂലിലും ഒക്കെയായി കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷേ എല്ലാവര്ക്കും ഉള്ള പോലെ ലലെട്ടനോട് കുറച്ചു കൂടുതല്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല എന്നാലോ എന്‍റെ സ്രിഷ്ടികളിലൂടെ പലര്‍ക്കും മനസിലാകുന്ന ഒരു കാര്യമുണ്ട് ഇത് ചെറുതൊന്നുമല്ല മോനെ ..ലാലേട്ടന്‍റെ കട്ട ഫാനാണ് എന്ന് .

ഒരു മൗനസമ്മതം പോലെ ഞാന്‍ ഓര്‍ക്കും ഉള്ളം നൂലില്‍ തീര്‍ത്ത ലാലേട്ടന്‍റെ മുഖമടക്കം എത്രമാത്രം ചിത്രങ്ങള്‍ ഞാന്‍ വരച്ചിരിക്കുന്നു എത്ര ശില്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു ആനപ്പുറത്തിരുന്നു റ്റാറ്റാ കൊടുക്കുന്ന ലാലേട്ടന്‍ ,പട്ടാള വേഷത്തിലെ ലാലേട്ടന്‍, ബുള്ളറ്റില്‍ പോകുന്ന ലാലേട്ടന്‍ അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് വരെ ലാലേട്ടന്റെ മുഖം ഉണ്ടാക്കിവൈറലായി മാറിയിട്ടുണ്ട് പുലിമുരുകന്‍ ലാലേട്ടന്‍ ,ഒടിയന്‍ ലാലേട്ടന്‍ വരാന്‍ പോകുന്ന കുഞ്ഞാലി മരക്കാര്‍ ലാലേട്ടനെ വരെ ഉണ്ടാക്കിക്കഴിഞ്ഞു.
ഇതൊക്കെ മലയാളികള്‍ക്ക് ലാലെട്ടനോടുള്ള ആരാധനയുടെ ഇഷ്ടത്തിന്‍റെ അങ്ങേയറ്റത്തിനുമാപ്പുറമാണോ എന്ന് എനിയ്ക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . സിനിമാ പ്രാന്തന്‍ എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ വരട്ടെ ഇതൊക്കെയെന്ത് എന്ന് ചോദിക്കരുത് എന്നെ ഞെട്ടിച്ചത് അല്ലെങ്കില്‍ നിങ്ങളിനി ഞെട്ടാന്‍ പോകുന്നത് ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരിയെക്കുറിച്ചറിയുമ്പോഴാണ് .

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ ദേവാസുരം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ വിരിഞ്ഞ ദേവാസുരം സിനിമയോടുള്ള ആരാധന
ഇതെല്ലാം നെഞ്ചിലേറ്റി സ്വന്തം വീട് മ്യൂസിയമായി മാറ്റിയ ടോബിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍റെ ആത്മ സമര്‍പ്പണം കാണുമ്പോ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എത്രയോ ചെറുതാണ് എന്ന് ചിന്തിച്ചു പോയി .
ഇരുപത്തഞ്ചു വര്‍ഷം മുന്പ് തിരക്കഥയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന രഞ്ജിത്ത് – ഐ വി ശശി കൂട്ടുകെട്ടിന്‍റെ ദേവാസുരം സിനിമയിലൂടെ ലാലേട്ടന്‍റെ കടുത്ത ആരാധനയില്‍ കൊണ്ട് നടന്ന തീരുമാനമാണ് ഇപ്പൊ മ്യൂസിയമായി പിറക്കുന്നത് .

ഞാനുണ്ടാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മോഹന്‍ലാലിന്‍റെയും ശില്പങ്ങളുമായി ചങ്ങനാശ്ശേരിയില്‍ സൃഷ്ടിക്കപ്പെട്ട ടോബിന്‍റെ മംഗലശ്ശേരി വീട്ടിലെത്തിയപ്പോ അക്ഷരാര്‍ത്ഥത്തില്‍ അവിടത്തെ കാഴ്ചകള്‍ എന്നെ അത്ഭുത പ്പെടുത്തി.

മുറ്റത്തുള്ള മണ്ടപത്തില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ലാലേട്ടന് നേരെ നീട്ടിപ്പിടിച്ച ചിലങ്കയുമായി നില്ക്കുന്ന രേവതിയുടെ പ്രതിമ ഒരു വശത്ത്. മറുവശത്ത് ജീപ്പിനു ചുറ്റും നില്‍ക്കുന്ന മങ്ങലശേരിയിലെ നീലകണ്ടന്റെ വലം കൈകളായ രാജു രാമു ശ്രീരാമന്‍ അഗസ്റ്റിന്‍ എന്നിവര്‍… എല്ലാം ഉണ്ടാക്കിവെച്ച പ്രതിമകളാണ് ജീപ്പിനു നടുവില്‍ മംഗലശ്ശേരി എന്നെഴുതിയിരിക്കുന്നു ആ സിനിമയിലെ അതേ നമ്പര്‍ KL-0A 2221. പഴയ ഏതോ ജീപ്പ് വാങ്ങി പെയിന്‍റ്അടിച്ചു എഴുതി വെച്ചിരിക്കുന്നതായിരിക്കും എന്ന് കരുതി ചോദിച്ചു അവിടെയാണ് ടോബിന്‍ എന്ന ലാലേട്ടന്‍ ആരാധകന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ കഥയറിയുന്നത്.

പാലക്കാട് ഒരു മനുശ്ശേരി കുടുംബത്തിന്‍റെ കയ്യിലുള്ളപ്പോഴാണ് ഒറ്റപ്പാലത്തെ വരിക്കാശേരിയിയില്‍ (ദേവാസുരം സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ലാലേട്ടന്‍റെ കൂടെ കാണിക്കുന്ന ജീപ്പ്) ഷൂട്ടിങ്ങിന് കൊണ്ട് വരുന്നത് സിനിമയ്ക്ക് ശേഷം അത് മറ്റൊരാള്‍ക്ക് അവര്‍ വിറ്റിരുന്നു ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം ജീപ്പ് സ്വന്തമാക്കാന്‍ ഈ നമ്പറിലുള്ള വണ്ടി ആരെടുത്താണ് എന്നറിയാന്‍ ഗൂഗിളില്‍ തപ്പിയപ്പോഴാണു ആലത്തൂരുള്ള ശശീന്ദ്രന്‍ എന്ന ആളിന്‍റെ കയ്യിലാണ് വണ്ടി എന്നറിയുന്നത് ആലത്തൂരെത്തിയ ടോബിന്‍ ഒരുപാട് നേരം സംസാരിച്ചിട്ടും ലാലേട്ടന്‍ ആരാധകനായ ശശീന്ദ്രന്‍ വണ്ടി കൊടുക്കാന്‍ തയ്യാറായില്ല അവസാനം ലാലേട്ടന് വേണ്ടി തയ്യാറാക്കുന്ന മ്യൂസിയത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് വണ്ടി തരാന്‍ തയ്യാറായത് പറഞ്ഞ വില കൊടുത്ത് വാങ്ങി ചങ്ങനാശ്ശേരിയില്‍ എത്തിച്ചു.

തീര്‍ന്നില്ല എണ്ണത്തോണിയില്‍ കിടക്കുന്ന ലാലേട്ടനെ നെപ്പോളിയന്‍ ചവിട്ടുന്ന സീന്‍ ടോബിന് ഇഷ്ടപെടാത്തത് കൊണ്ടായിരിക്കണം മുണ്ടക്കല്‍ ശേഖരന്‍റെ കവിളത്ത് അടിയ്ക്കുന്ന നീലകണ്ടന്‍റെ ചലനാത്മക പ്രതിമ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്.

മുകളിലത്തെ നിലയില്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലെ ലാലേട്ടന്‍റെ കുറെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു രാവണപ്രഭുവിലെ ലാലേട്ടനെയും സായ്കുമാറിനെയും സിദ്ദിക്കിനെയും ജഗതിയും വസുന്ധരാദാസിനെയും ഒക്കെ ഉണ്ടാക്കണമെന്ന് എന്നോട്പറഞ്ഞു കാര്‍പോര്‍ച്ചില്‍ ഞാനുണ്ടാക്കിയ ആനയും ഉണ്ട്…

ചുവരുകളില്‍ ആ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗുകള്‍ വളരെ അടക്കത്തോടുകൂടിത്തന്നെ ചെറിയ മരത്തടികളില്‍ എഴുതി വെച്ചിരിക്കുന്നു ഒരിടത്ത് ചുമരിലെ തട്ടില്‍ ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ കുറെ പല്ലുകള്‍ ഇട്ടു വെച്ചിരിക്കുന്നു രാവണപ്രഭുവില്‍ സിദ്ദിക്കിനോട് ലാലേട്ടന്‍ പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല .
ലാലേട്ടന്‍ ഫാനായിരുന്ന ടോബിന്‍റെ പപ്പ മരിച്ചപ്പോള്‍ തോന്നിയ ആശയം പപ്പയുടെ ഓര്‍മയ്ക്കായ്സ്വന്തം വീട് മംഗലശ്ശേരിയായി പുനസ്രിഷ്ടിക്കുകയാണ് ടോബിന്‍… ദേവാസുരം സിനിമയിലെ ഓരോ ഡയലോഗും ടോബിന് കാണാപ്പാഠമാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്ന ഓരോ സീനുകളും.

ഈ മ്യൂസിയത്തിന്‍റെ ജോലി ആരംഭിച്ച കാലഘട്ടം മുതല്‍ പ്രോത്സാഹനവും പിന്തുണയും കൊടുത്ത് കൊണ്ടും അയല്‍വാസിയും സംവിധായകനുമായ ജോണി ആന്റണിയുംസഹായത്തിനുണ്ട് അഞ്ചു വര്‍ഷമായി തുടങ്ങിയ പ്രയത്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

അവിടത്തെ ഫോണ്‍ നമ്പറിനു വരെയുണ്ട് ലാലേട്ടന്‍ ടച്ച്‌ 2255 പണികള്‍ പൂര്‍ത്തിയാകുന്നതെയുള്ളൂ….നാല് മാസം കൂടിക്കഴിഞ്ഞാല്‍ കടുത്ത ലാലേട്ടന്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമായി പൊതു ജനങ്ങള്‍ക്ക്‌ കാഴ്ചകള്‍ ആസ്വദിക്കാനും കാണാനുമായി മംഗലശ്ശേരി മ്യൂസിയം തുറന്നുകൊടുക്കാനും ടോബിന് പരിപാടിയുണ്ട്… അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണിപ്പോള്‍ .

ദേവാസുരം സിനിമയുടെ ഇരുപത്തഞ്ചാം വാര്‍ഷികമായ അവസരത്തില്‍ മംഗലശ്ശേരി നീലകണ്ടനും സഹകഥാപാത്രങ്ങളും തകര്‍ത്താടിയ രംഗങ്ങള്‍ മ്യൂസിയത്തിലെ ശില്പങ്ങളിലൂടെ നമുക്ക് നേരിട്ട് കാണാനും കണ്ടു മറന്നുപോയ സീനുകള്‍ ഓര്‍മിക്കുവാനുമുളള അവസരവുമാണ് ഒരുങ്ങുന്നത്.

തമിഴ് നാട്ടിലെ സിനിമാ താരങ്ങളോടുള്ള പ്രണയം വിവിധ കഥകളായി മുന്‍പ്നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട് ഇങ്ങനെയൊന്നു കേരളത്തില്‍ ഉണ്ടെന്നത് ചിലപ്പോള്‍ നമ്മുടെ ലാലേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍ പോലും ചിലപ്പോ അറിഞ്ഞു കാണില്ല .. പക്ഷെ സത്യമാണ് ….ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി.

നമ്മുടെ ലാലേട്ടനും രഞ്ജിത്തും അവിടെ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത് എന്നെക്കാള്‍ വലിയ കട്ട ഫാന്‍ ടോബിന്‍ജോസഫ് ഒരുക്കിയ ലാലേട്ടന്‍ സിനിമയുടെ മ്യൂസിയം കാണാന്‍ വരും …..ഇവരോടുള്ള ഏറ്റവും വലിയ ആദരവല്ലേ ഈ മ്യൂസിയം ……

ഈ കുറിപ്പ് ലാലേട്ടന്‍ കാണുന്നുണ്ടെങ്കില്‍ വരും വരാതിരിക്കില്ല ,

ഡാവിഞ്ചിസുരേഷ്

വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടരയോടെ ആദ്യഫല സൂചന അറിയുന്ന തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അമിത ആത്മവിശ്വാസമില്ലാതെ ഫലത്തിനായി കാത്തിരിക്കുന്ന മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്ത് ആദ്യമായി ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച് നടന്ന ഉപതിരഞ്ഞെടുപ്പ്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ കുതിക്കാനൊരുങ്ങിയ യു.ഡി.എഫ്. പാലാ നല്‍കിയ ആത്മവിശ്വാസത്തില്‍ തിരിച്ചുവരവിനൊരുങ്ങിയ എല്‍.ഡി.എഫ്. മൂന്ന് മണ്ഡലങ്ങളിലെങ്കിലും ത്രികോണ മല്‍സരപ്രതീതി സൃഷ്ടിച്ച് എന്‍.ഡി.എ. ഉപതിരഞ്ഞെടുപ്പെങ്കിലും പൊതുതിരഞ്ഞെടുപ്പിന് സമാനമായ പോരാട്ടവീര്യവും വാശീയും തീര്‍ത്തായിരുന്നു പ്രചാരണം. ആ പോരാട്ടത്തിന്റെ വിജയികളെ അറിയാന്‍ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. രാവിലെ എട്ടരയോടെ ആദ്യലീഡ് അറിയാം.

ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. അങ്ങിനെ ഉച്ചയ്ക്ക് മുന്‍പ് ഫലപ്രഖ്യാപനം. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണങ്ങള്‍ തുടരുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയുമുണ്ട്. പലമണ്ഡലങ്ങളിലും എണ്ണിയാല്‍ മാത്രമേ എന്തെങ്കിലും പറയാനാവു എന്ന തരത്തിലാണ് മുന്നണികളുടെ യഥാര്‍ത്ഥ അവലോകനമെന്നതിനാല്‍ നാളത്തെ ദിനം വിധിദിനം തന്നെയാണ്.

സാക്ഷരതാ സർവേയ്ക്ക് താരം നേരിട്ടെത്തിയതിന്റെ ത്രില്ലിലാണ് അട്ടപ്പാടിയിലെ വയലൂർ ഊര്. പൃഥ്വിരാജാണ് വയലൂരിലെത്തി വിവരങ്ങൾ ശേഖരിച്ചത്. താരത്തെ നേരിട്ടു കണ്ടതിന്റെ ത്രില്ലിലാണ് വയരൂലുകാർ. അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ മേഖലയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വേ ഉദ്ഘാടനം ചെയ്യാനാണ് പൃഥ്വിരാജെത്തിയത്. ഊരിലെ മരുതി നഞ്ചനില്‍ നിന്നും വിവരങ്ങൾ ശേഖരിച്ചായിരുന്നു ഉദ്ഘാടനം.

സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജുമാണ് വേഷമിടുന്നത്. ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടയിലാണ് അട്ടപ്പാടിയിലെ സാക്ഷരതാ യഞ്ജത്തിന് പിന്തുണയുമായി പൃഥ്വിരാജെത്തിയത്.

ആദിവാസികള്‍ക്കിടയിലെ നിരക്ഷരത പൂര്‍ണ്ണമായും ഇല്ലാതാക്കാൻ സാക്ഷരതാ മിഷനും സര്‍ക്കാരും നടത്തുന്ന പരിപാടി മാതൃകാപരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.  വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളില്‍ നിന്നും മോചിതരാകൂ., അതിനാല്‍ എഴുത്തും വായനയും അറിയാത്തവര്‍ അത് സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ വൈസ് പ്രസിഡന്റ് സി.പി ബാബു, പഞ്ചായത്ത് അംഗങ്ങളായ നഞ്ചി , മാര്‍ട്ടിന്‍ , സാക്ഷരതാ മിഷന്‍ അസിസ്‌റ്ന്റ കോ-ഓര്‍ഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ , പ്രേരക് സിനി. പി സി , അനു തുടങ്ങിയവർ പങ്കെടുത്തു.

സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒരു നായയാണ്. നഖം വെട്ടാതിരിക്കുന്നതിനായി ബോധംകെട്ട് വീഴുന്നതായി അഭിനയിക്കുന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇത്തരത്തിൽ നഖം വെട്ടാതിരിക്കാൻ തലകറക്കം അഭിനയിക്കുന്ന മറ്റൊരു നായയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

നിരവധി ആളുകള്‍ നായയുടെ ഈ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകൾ പങ്കുവച്ചു.

ഉടമയുടെ അടുത്ത് അനുസരണയോടെ ഇരിക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് നഖം വെട്ടുന്നതിനായി നായയുടെ മുൻകാലുകൾ കയ്യിലെടുക്കുന്ന ഉടനെ നിലത്തേക്ക് തലകറങ്ങി വീഴുന്ന നായയെയും വീഡിയോയിൽ കാണാം. ഇത് അഭിനയമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തം. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ നായയുടെ അഭിനയം.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം സംസ്ഥാനവുമായുള്ള ആദ്യത്തെ വ്യാപാരക്കരാര്‍ ഒപ്പുവച്ചത് മലയാളി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. സംസ്ഥാനത്തു നിന്നുള്ള ആപ്പിളുകള്‍ മൊത്തമായി വാങ്ങാനുള്ള കരാറിലാണ് ലുലു ഗ്രൂപ്പ് ഒപ്പുവച്ചത്.

വിഷയം ചര്‍ച്ച ചെയ്യാനായി കമ്പനി പ്രതിനിധികള്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിനെ കഴിഞ്ഞയാഴ്ച കണ്ടിരുന്നു. അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ സെക്രട്ടറി മന്‍സൂര്‍ അഹമ്മദുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുപക്ഷവും ധാരണയിലെത്തിയത്.

കുങ്കുമം, തേന്‍, അരിയുല്‍പ്പനങ്ങള്‍ എന്നിവയും വാങ്ങാന്‍ സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

ലുലുവിന്റെ യു.എ.ഇ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കാണ് ആപ്പിളുകള്‍ കയറ്റി അയക്കുക. ആദ്യഘട്ടത്തില്‍ 200 ടണ്‍ പഴങ്ങള്‍ കയറ്റി അയച്ചതായി ഗ്രൂപ്പ് അറിയിച്ചു. ആദ്യമായാണ് മദ്ധ്യേഷ്യയിലെ ഷോപ്പിങ് മാളുകളില്‍ കശ്മീരി ആപ്പിളുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മദ്ധ്യേഷ്യയില്‍ മാത്രം ലുലുവിന് 180 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.

നേരത്തെ, യു.എ.ഇ സന്ദര്‍ശനത്തില്‍ ജമ്മു കശ്മീരില്‍ നിക്ഷേപമിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി വ്യവസായികളോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീനഗറില്‍ ലോജിസ്റ്റിക് ഹബ് ആരംഭിക്കാമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു.

രാജ്യത്തെ മൊത്തം ആപ്പിളുകളുടെ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് കശ്മീരിലാണ്. മുപ്പത് ലക്ഷം പേര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

പ്രതിവര്‍ഷം എണ്ണായിരം കോടി രൂപ

20 ലക്ഷം മെട്രിക് ടണ്ണാണ് ഓരോ വര്‍ഷവും ശരാശരി കശ്മീരില്‍ നിന്ന് വിളവെടുക്കുന്നത്. 37 ലക്ഷം ഹെക്ടറില്‍ പടര്‍ന്നു കിടക്കുന്നതാണ് സംസ്ഥാനത്തെ ആപ്പിള്‍ കൃഷി. 33 ലക്ഷം പേരുടെ ജീവനോപാധിയായ കൃഷിയില്‍ നിന്ന് 8000 കോടി രൂപയാണ് വരുമാനം.

ഓഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പിള്‍ കൃഷിയെ മാര്‍ക്കറ്റ് ഇന്റര്‍വന്‍ഷന്‍ സ്‌കീമില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു പ്രകാരം നാഫഡിനും കശ്മീര്‍ ഹോട്ടികോള്‍ച്ചര്‍ മാര്‍ക്കറ്റിങും കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ ശേഖരിക്കും. സ്‌കീമില്‍ ഇതുവരെ 3000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ മിക്ക കര്‍ഷകരും നാഫഡിന് ആപ്പിളുകള്‍ നല്‍കാന്‍ മുന്നോട്ടുവരുന്നില്ല.

സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് പുറമേ, ആപ്പിള്‍ വ്യാപാരികള്‍ക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണവും പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്.

റോൾസ് റോയ്സിലെ എഞ്ചിനീയറിൽ നിന്നും നേവി ഓഫിസർ, സ്വന്തം കമ്പനി, ഒടുവിൽ ശാസ്ത്രജ്ഞനായി മാറി 2400 കിലോ മീറ്റർ ഒറ്റ ചാർജിൽ ഓടിക്കാനാവുന്ന കാറിന്റെ ബാറ്ററി കണ്ടു പിടിച്ചു ട്രെവർ ജാക്സൺ എന്ന എട്ടു കുട്ടികളുടെ പിതാവ് ശതകോടികളുടെ ഉടമ്പടിയാണ് ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി നടത്തിയത്.

ലോകത്തിനു ഒരു പുതിയ സാങ്കേതിക യുഗമാണ് ഇദ്ദേഹം ഇതിലൂടെ തുറന്നതു. ലോകത്തിലെ ഏറ്റവും കേമന്മാരായ കമ്പനികൾ 500 – 600 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടാനാവുന്ന ബാറ്ററിയുമായി ബുദ്ധിമുട്ടമ്പോഴാണ് ഇദ്ദേഹം 2400 കിലോമീറ്റർ ശേഷിയുമായി ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്

നിലവിലുള്ള ലിഥിയം പ്രൈമറി ബാറ്ററിയേക്കാൾ 2.6 മുതൽ 11 മടങ്ങ് വരെ നീളമുള്ളതാണ് ഈ പായ്ക്ക്. അതോടൊപ്പം10 വർഷത്തെ ആയുസ്സുള്ളതുമാണ്. സാധാരണയായി BA5590 നൽകുന്ന എല്ലാ ഉപകരണങ്ങളുമായും പായ്ക്ക് പൊരുത്തപ്പെടുന്നു. ഈ പോർട്ടബിൾ പവർ പായ്ക്ക് നിലവിലുള്ള ലിഥിയം പ്രൈമറി ബാറ്ററിയേക്കാൾ 2.6 മുതൽ 11 മടങ്ങ് വരെ നീണ്ടുനിൽക്കും. (മെറ്റാലെട്രിക്)ജാക്സൺ പറയുന്നതനുസരിച്ച്, ഒരു പുതിയ തരം ഇലക്ട്രോലൈറ്റ് വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ് മുന്നേറ്റം ഉണ്ടായത്, അത് താഴ്ന്ന ശുദ്ധത ലോഹത്തിൽ പ്രവർത്തിക്കുന്നു –

സാങ്കേതികമായി, ഇത് ഒരു ബാറ്ററി അല്ല ഒരു ഇന്ധന സെൽ എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഏതുവിധേനയും, ഇത് വളരെ ഭാരം കുറഞ്ഞതും ശക്തവുമാണ്, കാരണം ഇപ്പോൾ കുറഞ്ഞ കാർബൺ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സജ്ജമാക്കാം, ഒപ്പം കൂടുതൽ നാൾ ഇടു നിൽക്കുന്നു

ഒരൊറ്റ ചാർജിൽ 1,500 മൈൽ വരെ സഞ്ചരിക്കാനുള്ള ശേഷി നിലവിൽ റോഡിലുള്ള ഏറ്റവും ചെലവേറിയ മോഡലിനെക്കാൾ നാലിരട്ടി കൂടുതൽ ഫലപ്രദമാക്കും.

ഈ ബാറ്ററി കാറു മാത്രമല്ല ലോറിയും ട്രക്കും വിമാനവും ബോട്ടുകളും വരെ ഓടിക്കാനാവും.
ഈ ബാറ്ററി ഉപയോഗ ശേഷി കഴിഞ്ഞു വീണ്ടും നന്നാക്കി ഉപയോഗിക്കാനാവും. കഴിഞ്ഞ പത്തു വർഷമായി ഈ ബാറ്ററിയുടെ ഉപയോഗവും ഗുണങ്ങളും ഇദ്ദേഹം വിൽക്കാൻ ശ്രമിച്ചപ്പോൾ മോട്ടോർ വാഹന കമ്പനികളുടെ ലോബി ഇദ്ദേഹത്തിനെ അംഗീകരിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു.

ഇപ്പോൾ ബ്രിട്ടീഷ് വ്യാപാര നിക്ഷേപ സമിതി ഇദ്ദേഹത്തിന്റെ കണ്ടു പിടിത്തത്തിനു അംഗീകാരം നൽകി കഴിഞ്ഞു.എണ്ണ വിറ്റു സുഹിക്കുന്ന രാജ്യങ്ങളുടെ ചങ്കിടിയുന്ന വാർത്തയാണിത്. പക്ഷെ പ്രകൃതിക്കു ഇത് കുളിര്മയേകുന്ന വാർത്തയാണ്. 2040-ഓടെ എണ്ണയിലോടുന്ന വാഹനങ്ങളെ നിർത്തിക്കാൻ പ്രവർത്തിക്കുകയാണ് ട്രെവർ ജാക്‌സൺ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. കളിച്ച അഞ്ച് ടെസ്റ്റിലും അഞ്ചും അനായാസം വിജയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയം സ്വന്തമാക്കി ഇന്ത്യ. ഈ തുടര്‍ജയങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 240 പോയിന്റാണ്. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് 60 പോയിന്റ് മാത്രമാണ് ഉള്ളത്. മറ്റ് എട്ട് രാജ്യങ്ങളുടെ പോയിന്റുകള്‍ കൂട്ടിയാലും ഇന്ത്യയുടെ പോയിന്റിന്റെ അടുത്തെത്തില്ല. മറ്റ് ടീമുകളുടെ മൊത്തം പോയിന്റ് കൂട്ടിയാലും 232 പോയിന്റേ ആവുകയുള്ളൂ. ഇന്ത്യയ്ക്ക് അപ്പോഴും എട്ട് പോയിന്റിന്റെ ലീഡുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് രണ്ട് ടെസ്റ്റില്‍ നിന്നാണ് 60 പോയിന്റ് ലഭിച്ചത്. ഒരു മത്സരം അവര്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു. രണ്ട് ടെസ്റ്റ് കളിച്ച ശ്രീലങ്കയ്ക്കും 60 പോയിന്റാണുള്ളത്. അവരും ഒന്നില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. അഞ്ച് ടെസ്റ്റ് കളിച്ച ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതമാണുള്ളത്. ഇരു ടീമുകളും ആഷസ് പരമ്പരയില്‍ രണ്ടെണ്ണം ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഒരെണ്ണം സമനിലയിലായി. രണ്ട് ടെസ്റ്റ് കളിച്ച വെസ്റ്റിന്‍ഡീസിനും മൂന്ന് ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റൊന്നും നേടാനായിട്ടില്ല. ബംഗ്ലാദേശും പാകിസ്താനും ഈ കാലയളവില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങിയിട്ടുമില്ല.

RECENT POSTS
Copyright © . All rights reserved