Latest News

ഹോങ്കോംഗ്: ചൈനീസ് അതിർത്തിയോടു ചേർന്ന യുവൻ ലോംഗ് പട്ടണത്തിലേക്കു ഹോങ്കോംഗിലെ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
അനുമതി നിഷേധിച്ചിട്ടും മാർച്ച് നടത്താൻ ധൈര്യം കാട്ടിയ പതിനായിരിക്കണക്കിനു പ്രതിഷേധക്കാരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു നേരിട്ടു. കലാപം നിയന്ത്രിക്കുന്ന പോലീസ് അടക്കം രംഗത്തിറങ്ങി. മാസ്കും ഹെൽമെറ്റും ധരിച്ച പ്രതിഷേധക്കാർ കണ്ണീർവാതക ഷെല്ലുകൾ പിടിച്ചെടുത്തു തിരിച്ചെറിഞ്ഞു. പോലീസിനെതിരേ മുദ്രാവാക്യം മുഴക്കി. പിരിഞ്ഞു പോകാതിരുന്നവർക്കു നേർക്ക് പോലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. റാലിയിൽ 2,88,000 പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

ഹോങ്കോംഗിൽ തുടർച്ചയായ എട്ടാം വാരമാണ് ചൈനാവിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നത്. 1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോംഗിന്‍റെ അവകാശം ലഭിച്ച ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അരങ്ങേറുന്നത്.

ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള ഹോങ്കോംഗ് സർക്കാരിന്‍റെ നീക്കമാണു ജനങ്ങളെ പ്രകോപിതരാക്കിയത്. ഹോങ്കോംഗ് ഭരണകൂടം കരാർ താത്കാലികമായി ഉപേക്ഷിട്ടും പ്രതിഷേധം തണുത്തില്ല. കരാർ പൂർണമായി ഉപേക്ഷിക്കുക, ചൈനാ അനുകൂലിയായ ഭരണാധിപ(സിഇഒ) കാരി ലാം രാജിവയ്ക്കുക, അസംബ്ലി പിരിച്ചുവിടുക, നേരിട്ടുള്ള തെരഞ്ഞെടുപ്പു നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭം തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച യുവൻ ലാംഗിലെ റെയിൽവേ സ്റ്റേഷനിൽ നൂറോളം വരുന്ന അക്രമിസംഘം പ്രതിഷേധക്കാരെ തല്ലിച്ചതച്ചിരുന്നു. ട്രയാഡ് എന്ന അധോ ലോകസംഘത്തിലെ അംഗങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഹോങ്കോംഗിലെ ഗ്രാമീണ മേഖലയായ യുവൻ ലാംഗിലെ നിരവധിപേർ ട്രയാഡുമായി ബന്ധമുള്ളവരും ചൈനയെ അനുകൂലിക്കുന്നവരുമാണ്.

ഞായറാഴ്ചത്തെ സംഭവം പോലീസ് അവഗണിക്കുകയാണെന്നു പ്രക്ഷോഭകർ ആരോപിക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചാണ് ഇന്നലെ യുവൻ ലാംഗിലേക്കു മാർച്ച് നടത്തിയത്. അക്രമം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ, മാർച്ചിന് അനുമതി നിഷേധിക്കുന്ന പതിവ് ഇതിനു മുന്പില്ലായിരുന്നുവെന്നു പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയാണ് ഹോങ്കോംഗ് എങ്കിലും അവിടെ വേറിട്ട ഭരണസംവിധാനമാണുള്ളത്.

അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്‍ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

ഭാര്യമാരുടെ പീഡനം നേരിടുന്ന ഏതാനും പുരുഷന്മാര്‍ പരാതികളുമായി കോടതിയെ സമീപിച്ചിരുന്നു. കുടുംബ കോടതിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അത്തരം കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച ഏറ്റവും പുതിയ ചില പഠനങ്ങള്‍ പ്രകാരം ഏകദേശം 10 ശതമാനത്തോളം പുരുഷന്മാര്‍ക്ക് ഭാര്യമാരുടെ ശാരീരിക ഉപദ്രവങ്ങളും മര്‍ദനങ്ങളുമേല്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജയിലെയും അജ്മാനിലെയും കുടുംബ കോടതികളില്‍ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്തതതായി അഭിഭാഷകനായ ഹാതിം അല്‍ ശംസിയും അഭിപ്രായപ്പെട്ടു. ഭാര്യമാര്‍, സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവരില്‍ നിന്നെല്ലാം ഉപദ്രവങ്ങള്‍ നേരിടുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളില്‍ നിന്നുള്ള ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍ തുടങ്ങിയവ നേരിട്ട പുരുഷന്മാരുടെ കേസുകള്‍ കോടതികളിലും മറ്റ് സാമൂഹിക സംഘടനകളുടെ മുന്നിലും എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഭാര്യമാരില്‍ നിന്നുള്ള അസഭ്യവര്‍ഷവും ഭീഷണികളുടെ നേരിട്ടവരും അക്കൂട്ടത്തിലുണ്ട്.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഭാര്യമാരില്‍ നിന്ന് ഉപദ്രവം നേരിടേണ്ടിവരുന്ന പുരുഷന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല പ്രായത്തിലുള്ളവരും വിവിധ ജോലികള്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മാനഹാനി ഭയന്ന് ഇത്തരം പീഡനങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നവരാണ് പുരുഷന്മാരില്‍ അധികവും. പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന ധാരണയാണ് അതിന്റെ പ്രധാന കാരണം. ശാരീരിക ഉപദ്രവങ്ങള്‍ സംബന്ധിച്ച പരാതികള്‍ പ്രോസിക്യൂഷനും പൊലീസിനും ലഭിക്കാറുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിക്കുന്നതു പോലുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ അസഭ്യം പറയല്‍, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കല്‍ തുടങ്ങിയവയും ഭീഷണികളും നേരിടുന്നവരുണ്ട്.

അതേസമയം ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചുപോവുകയോ അല്ലെങ്കില്‍ കുടുംബത്തെ ശരിയായി സംരക്ഷിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് കേസുകളില്‍ പ്രതിയാക്കപ്പെട്ട ഭൂരിപക്ഷം സ്ത്രീകളും പറയാറുള്ളതെന്ന് അഭിഭാഷകര്‍ പറയുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റം കാണുമ്പോഴുള്ള ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതിയില്‍ പറഞ്ഞവരുമുണ്ടത്രെ. അതേസമയം വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 98 ശതമാനവും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കപ്പെടാറുണ്ടെന്ന് അജ്മാന്‍ കമ്യൂണിറ്റി പൊലീസ് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.

ഗ്ലോബല്‍ ടി20 കാനഡയുടെ രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിലുണ്ട്. ലീഗിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ യുവരാജ് സിങ്ങാണ് ടൊറന്റോ നാഷണല്‍സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ നാഷണല്‍സ് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ്. മന്‍പ്രീത് ഗോണിയുടെ 12 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ വെടിക്കെട്ട് പ്രകടനമാണ് എഡ്മന്റണ്‍ റോയല്‍സിനെതിരെ നാഷണല്‍സിന് ജയം നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ തിളങ്ങാതെ പോയ യുവിയും രണ്ടാമത്തെ കളിയില്‍ മിന്നിത്തിളങ്ങി. 21 പന്തുകളില്‍ നിന്നും 35 റണ്‍സാണ് യുവി നേടിയത്. നാലാം ഓവറില്‍ സ്‌കോര്‍ 29-2 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു യുവി ക്രീസിലെത്തിയത്. ബൗണ്ടറിയോടെയാണ് താരം തുടങ്ങിയത് തന്നെ. പിന്നെ ഹെയ്ന്റിച്ച് ക്ലാസനുമൊത്ത് മികച്ചൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പാക്ക് താരം ഷദാബ് ഖാനെ മനോഹരമായൊരു സിക്‌സിനും യുവി പറത്തി.

ഒമ്പതാം ഓവറിലായിരുന്നു യുവിയുടെ സിക്‌സ്. ഫുള്‍ ടോസ് എറിഞ്ഞ ലെഗ് സ്പിന്നറെ ഒരു ഫ്‌ളാറ്റ് സിക്‌സിലൂടെ യുവി അതിര്‍ത്തി കടത്തി വിടരുകയായിരുന്നു. ആ ഷോട്ട് കണ്ട് ഷദാബ് പോലും തെല്ലൊന്ന് അമ്പരന്നു. ഈ സിക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

യുവിയുടെ സിക്‌സ് ഹിറ്റായെങ്കിലും കളിയിലെ താരം മന്‍പ്രീത് ഗോണിയാണ്. 14-ാം ഓവറിലായിരുന്നു ഗോണി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ 124-6 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ താരം ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു. ജയിക്കാന്‍ 27 വേണ്ടി വരുമ്പോഴാണ് ഗോണി പുറത്താകുന്നത്. പിന്നാലെ വന്നവര്‍ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.

 

‘രാഞ്ജന'(2013) എന്ന ചിത്രത്തിനു ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായ് വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും ഉണ്ടായിരിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ റായ് ഒന്നിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പർ 30 മികച്ച റിപ്പോർട്ടുകൾ ലഭിച്ച് മുന്നേറുമ്പോൾ, വേറിട്ട സ്ക്രിപ്റ്റുകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷൻ. ധനുഷ്, ഋത്വിക്, സാറാ അലിഖാൻ ചിത്രം വരുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നപ്പോൾ മുതൽ ആരാധകരും ഏറെ പ്രതീക്ഷയിലാണെങ്കിലും ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളുടെ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല.

കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ആനന്ദ് ഋത്വിക് റോഷൻ, സാറാ അലിഖാൻ, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളർ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

ഈ വർഷം ആദ്യത്തിലാണ് ആവേശകരമായ ആറു പ്രൊജക്റ്റുകൾ ഈ വർഷമുണ്ടാകുമെന്ന് കളർ യെല്ലോ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. ഈ സിനിമകളെല്ലാം തന്നെ ആശയങ്ങളിലും അവതരണത്തിലും വ്യത്യസ്തമായ, വിവിധ ഴോണറുകളിൽ പെടുന്ന ചിത്രങ്ങളാവുമെന്നും കളർ യെല്ലോ പ്രൊഡക്ഷൻ വക്താവ് പറയുന്നു.സ്കെയിലിലും തരത്തിലും വ്യത്യസ്തമായിരിക്കും”, കളർ യെല്ലോ പ്രൊഡക്ഷൻസ് വക്താവ് പറഞ്ഞു.

മുൻപ് ആനന്ദ് റായിയ്ക്ക് ഒപ്പം ധനുഷ് സഹകരിച്ച ‘രാഞ്ജന’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കുന്ദൻ ശങ്കർ എന്ന കഥാപാത്രവും ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ‘രാഞ്ജന’. മുസ്ലീം യുവതിയുടേയും ഹിന്ദു യുവാവിന്റേയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ സോനം കപൂറാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാര്‍ഡും ധനുഷും നേടിയിരുന്നു. നൂറുകോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.

വെട്രിമാരൻ ചിത്രം ‘അസുരനാ’ണ് റിലീസിനെത്താനുള്ള ധനുഷ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. മലയാള ഇതര ഭാഷാചിത്രങ്ങളിലേക്കുള്ള മഞ്ജു വാര്യരുടെ ആദ്യത്തെ ചുവടുവെപ്പാണ് ‘അസുരൻ’.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

ന്യൂ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അഖിലിനെ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വരുന്നുണ്ടെന്ന് വിവരം കിട്ടിയയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ പിടിയിലായ രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍ കുറ്റം സമ്മതിക്കുകയും അഖിലിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തിരുന്നു. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി.

അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. ശേഷം അഖില്‍ പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു. വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര്‍ മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അപകട ശേഷം ഓടിരക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ല. തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

ഏറെ ദുരൂഹത പരത്തുന്ന മാറ്റങ്ങളുടെ സൂചനകളാണ് അയര്‍ലൻഡിൽ നിന്നും പുറത്തുവരുന്നത്. അയര്‍ലൻഡിന്‍റെ ഔദ്യോഗിക ഗവേഷക കപ്പലുകളിലൊന്നാണ് വടക്കന്‍ സമുദ്രമേഖലയില്‍ നടത്തിയ പര്യവേഷണത്തിനിടെയാണ് ചുറ്റികത്തലയന്‍ സ്രാവിനെ കണ്ടെത്തിയത്. ഇതിൽ ദുരൂഹത പരത്തുന്നത്. സാധാരണ ഗതിയില്‍ ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന ഈ ഇനം സ്രാവുകളെ ആദ്യമായിട്ടാണ് അയര്‍ലൻഡിൽ നിന്നും കണ്ടെത്തുന്നത്. ആഗോളതാപനത്തിന്റെ ദുരന്ത സൂചകളായിട്ടാണ് ഗവേഷകർ ഇൗ കണ്ടെത്തലിനെ വിലയിരുത്തുന്നത്.

ഇതുവരെ ചുറ്റികത്തലയന്‍ സ്രാവുകളെ പരമാവധി ബ്രിട്ടന്‍റെ തീരത്തു വരയാണ് വടക്കന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനിലെ കോണ്‍വാളില്‍ 2004 ല്‍ കണ്ടെത്തിയ ചുറ്റികത്തലയന്‍ സ്രാവായിരുന്നു ഇതുവരെ ഏറ്റവും വടക്കോട്ട് എത്തിയ ഈ ഇനത്തിലെ ജീവി. എന്നാല്‍ അയര്‍ലന്‍ഡ് തീരത്ത് ഇപ്പോള്‍ ഒരു കൂട്ടം ചുറ്റികത്തലയന്‍ സ്രാവുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.

ഇരട്ടക്കുട്ടികളെ അമ്മ ബാത്ടബ്ബിൽ മുക്കിക്കൊന്നു. ഭര്‍ത്താവുമായി വേർപിരിഞ്ഞതിന്‍റെ ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരത. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലണ്ടനിലെ കെന്‍റ് എന്ന സ്ഥലത്താണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും കുട്ടികള്‍ ഉണ്ടായത്. ഐവിഎഫ് വഴിയാണ് ഇവർക്ക് ഇരട്ടകുട്ടികൾ ഉണ്ടായത്. ജേക്ക്, കോൾ എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ പേര്.

ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.

കോടതിയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സമാന്ത ഭര്‍ത്താവിനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിരുന്നതായി സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്റ്റീവനില്‍ നിന്നും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. സമാന്തയുടെ പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്

ഇടിയേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ച ബോക്സിങ് താരം മരിച്ചു. ഇടിക്കൂട്ടിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ മരണമാണിത്. ബ്യൂണസ് ഐറിസിൽ നടന്ന ചാമ്പൻഷിപ്പിൽ നിന്നാണ് ദുരന്തവാർത്ത എത്തുന്നത്. അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ (23) ചികിത്സയിലിരിക്കെ മരിച്ചു. യുറുഗ്വായുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്ക്ക്‌ പരിക്കേറ്റത്. മത്സരം സമനിലയാണെന്ന് പ്രഖ്യാപിച്ചയുടൻ സാന്റിലന് തലകറങ്ങി വീഴുകയായിരുന്നു.

സാന്റലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറുമാർ പരാമവധി ശ്രമിച്ചു. എന്നാൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. ഇതുമൂലം ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു.

നാല് ദിവസത്തിനിടെ ഇടിക്കൂട്ടിലെ രണ്ടാമത്തെ മരണമാണിത്. റഷ്യന്‍ ബോക്‌സര്‍ മാകിം ദാദഷേവ് (28) കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.

രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.‌

10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

RECENT POSTS
Copyright © . All rights reserved