ന്യൂഡൽഹി: രാജ്യത്തെ 23 വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) പുറത്തിറക്കി. കേരളത്തിൽ നിന്ന് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷനാറ്റം, കേരള എന്ന വിലാസത്തിലുള്ള സർവകലാശാലയാണ് ഇത്തവണയും പട്ടികയിലുള്ളത്. ഡൽഹിയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെയും ഒഡീഷയിലെ രണ്ട് വീതവും മഹാരാഷ്ട്ര, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ഒരോ സർവകലാശാലകളും പട്ടികയിലുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി യുജിസി പുറത്തിറക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സെന്റ് ജോണ്‍സ് സർവകലാശാല ഉണ്ട്. എന്നാൽ, ഇങ്ങനെയൊരു സർവകലാശാലയെ കുറിച്ചോ കിഷനാറ്റം എന്ന സ്ഥലത്തെ കുറിച്ചോ മലയാളികൾക്ക് വലിയ പിടിപാടില്ല. എന്നാൽ, സംഗതി സത്യമാണെന്നാണ് യുജിസിയുടെ നിലപാട്.
കർണാടകയിൽ ബെൽഗാമിലുള്ള ബദഗൻവി സർക്കാർ വേൾഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിൽ നാഗ്പൂരിലെ രാജാ അറബിക് സർവകലാശാല എന്നി സ്ഥാപനങ്ങളും യുജിസിയുടെ വർഷങ്ങളായുള്ള പട്ടികയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, തമിഴ്നാട്ടിലെ തിരുച്ചി പുതുരിൽ ഡിഡിബി സംസ്കൃത സർവകലാശാല മുൻ വർഷങ്ങളിലെ പട്ടികയിൽ ഇടം നേടിയിരുന്നെങ്കിൽ ഈ വർഷത്തെ പട്ടികയിൽ പുതുച്ചേരി വഴുതാവൂർ തിലസ്പെറ്റ് ശ്രീബോധി അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്ന സ്ഥാപനമാണ് വ്യാജ സർവകലാശാലയായി യുജിസി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുന്നതു നിയമ വിരുദ്ധമായാണെന്നും ഇവിടെ നിന്നുള്ള ബിരുദങ്ങൾക്ക് അംഗീകാരം ലഭ്യമാകില്ലെന്നും യുജിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പുതുമഴയിൽ ഊത്ത പിടിത്തവുമായി ഇറങ്ങുന്നവർ ജാഗ്രതൈ. നിയമ പ്രകാരമുള്ള രീതിയില്ലാതെ ഊത്ത പിടിക്കുന്നവർ കുടുങ്ങും. കഴിഞ്ഞ ആഴ്ച കട്ടച്ചിറയിൽ തോട്ടിൽ കൂടൊരുക്കിയിട്ട് ഊത്ത പിടിത്തവുമായി ഇറങ്ങിയവർ ഫിഷറീസ് വകുപ്പിന്റെ പിടിയിലായിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്.
വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. വ്യാപകമായി ഇവയുടെ വേട്ടയാടൽ മഴക്കാലത്ത് നടക്കുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതിനാലാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്.
മീനച്ചിലാർ–മീനന്തറയാർ –കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ കട്ടച്ചിറതോട് സംരക്ഷണ സമിതിയുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാണക്കാരി–കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ മത്സ്യബന്ധനത്തിനായി അനധികൃതമായി സ്ഥാപിച്ച പെരുംകൂടുകളും വലകളും പിടിച്ചെടുത്തിരുന്നു. മരങ്ങാട്, മേക്കാട്, കട്ടച്ചിറ, കാവനാൽ, തൊട്ടിമുണ്ട് കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തോട്ടിലെ മുട്ടുകളും, തടയിണകളും, വിരികളും, തൂണുകളും നീക്കവും ചെയ്തു.
അബുദാബി: തന്റെ കൈകൾ കൊണ്ട് രക്ഷിച്ച ആ ബാലനെ മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഒന്ന് കാണാന്‍ ആഗ്രഹിക്കുകയാണ് സിസ്റ്റർ സ്വപ്ന. തന്റെ മടിയില്‍ കിടന്ന് ജീവിതത്തിലേക്കു തിരികെ കയറിയ ആ അജ്ഞാത ബാലനെ. ജോയ് ആലുക്കാസ് യു എ ഇ ലുള്ള മികച്ച നേഴ്‌സുമാർക്കായി കൊടുക്കുന്ന എയ്ഞ്ചല്‍ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട് അവസാന അഞ്ചു മലയാളികളിൽ ഒരാൾ ആണ് കണ്ണൂർ കാരിയായ സ്വപ്ന മാത്യു. ഇരുപത്തിഅയ്യായിരം നേഴ്‌സുമാർ ജോലിചെയ്യുന്ന അബുദാബിയിൽ ഇന്നും ആണ് ഈ കണ്ണൂർകാരി അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്. അബുദാബി എന്‍എംസി ഹോസ്പിറ്റലില്‍ സ്വപ്നയുടെ കൂടെ ജോലി ചെയ്യുന്ന സുജയുടെ ഭര്‍ത്താവായ ബിജോ ആണ് മികച്ച നഴ്‌സുമാര്‍ക്കുള്ള എയ്ഞ്ചല്‍ അവാര്‍ഡിന് സ്വപ്ന നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്. അടുത്ത മാസം രണ്ടാം തിയതി അറിയാം ആരാണ് വിജയി എന്ന്. 2017 നവംബര്‍ നാലിനായിരുന്നു സംഭവം. വീക്ക് എൻഡിൽ ഭര്‍ത്താവ് പ്രശാന്തും മക്കളുമൊത്ത് മദീനത്ത് സായിദിലെ ലുലുമോളില്‍ ഷോപ്പിങ്ങിനുപോയതാണ് കണ്ണൂര്‍ സ്വദേശിനിയായ സ്വപ്ന മാത്യു. ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് ഭർത്താവ് ബില്ലും നൽകി പുറത്തേക്ക് പോകുകയാണ്. ട്വിൻസ് ആയ കുട്ടികൾ ട്രോളിയിൽ ഭർത്താവിനൊപ്പം ഉണ്ട്. ആറു വയസ്സു തോന്നിക്കുന്ന ഒരു ബാലന്‍ തറയില്‍ കിടന്ന് പുളയുന്നത് കാണുന്നത്. ആദ്യ കാഴ്ചയിൽ എന്തോ ഡൗൺ സിൻഡ്രോം ആണ് എന്നാണ് സ്വപ്ന കരുതിയത്. കാരണം വായിൽ കൂടി തുപ്പൽ എല്ലാം ഒഴുകുന്നുണ്ട്. പെട്ടെന്നാണ് അവന്റെ പിതാവ് വാവിട്ട് കരയുന്നത് സ്വപ്ന കാണുന്നതും കാരണമെന്തെന്ന് തിരക്കിയതും. ഗായാ ഗായാ (തിന്നു തിന്നു) എന്ന് മാത്രമാണ് ആ പിതാവിൽ നിന്നും ചോദിച്ചപ്പോൾ ആകെ പുറത്തുവന്ന വാക്കുകൾ. അത്രമാത്രം പറയാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.
രണ്ട് തോന്നിക്കുന്ന മറ്റൊരു കുട്ടിയും ആ പിതാവിനൊപ്പം ഉണ്ടായിരുന്നു. ചെറിയ കുട്ടിയുടെ കൈയിൽ ഒരു ലോലിപ്പോപ് സ്വപ്ന കാണുകയും ചെയ്‌തപ്പോൾ ആണ് അപകടം തിരിച്ചറിഞ്ഞത്. ഇതെല്ലാം കണ്ട് ചുറ്റും ആളുകൾ കൂടുകയും ചെറിയ കുട്ടി ഓടുകയും ചെയ്തപ്പോൾ നിസ്സാഹായകനായി നിന്ന പിതാവിനോട് ചെറിയ കുട്ടിയുടെ കാര്യം നോക്കി കൊള്ളൂ, ഞാൻ ഈ കുട്ടിയെ നോക്കിക്കൊള്ളാം എന്ന് പറയുകയും ചെയ്‌തു. ലോലി പോപ് മിഠായി തൊണ്ടയില്‍ കുരുങ്ങി ശ്വാസം കിട്ടാതെ കരയുകയാണു ബാലന്‍ എന്ന് ഇതിനകം സ്വപ്ന തിരിച്ചറിഞ്ഞിരുന്നു. സ്വപ്ന കുഞ്ഞിനെ കാലില്‍ കിടത്തി അടിയന്തര ഘട്ടത്തില്‍ ചെയ്യുന്ന ബേസിക് ലൈഫ് സപ്പോര്‍ടിന്റെ ഭാഗമായുള്ള സ്ലാപ് (പുറത്തു തട്ടല്‍) നല്‍കി. എട്ടു തവണയോളം തട്ടിക്കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ മിഠായി നുരയും പതയ്ക്കുമൊപ്പം പുറത്തു ചാടി. അവന്‍ ശ്വാസം എടുക്കാന്‍ തുടങ്ങി. ഭാര്യ ചെയ്യുന്ന പ്രവർത്തിയുടെ റിസ്‌ക് മനസിലാക്കിയ ഭര്‍ത്താവ് സ്വപ്നയെ തുടക്കം മുതല്‍ പിന്നില്‍ നിന്നു തട്ടി വിളിക്കുന്നുണ്ടായിരുന്നു. ഈ സമയം ട്രോളിയിൽ ഇരുന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്ന ട്വിൻസ് ആയ മക്കളുടെ കരച്ചിൽ പോലും ശ്രദ്ധിക്കാതെ, തട്ടി വിളിച്ച ഭർത്താവിന്റെ കൈ തട്ടിമാറ്റിയിട്ടാണ് ബാലനെ ജീവതത്തിലേക്കു തിരികെയെത്തിച്ചത്. അത് ചെയ്യുമ്പോൾ ഉണ്ടായേക്കുമായിരുന്ന അപകടത്തെക്കുറിച്ചു ഒരു നിമിഷം എല്ലാം മറന്നു പോയിരുന്നു നേഴ്‌സായ സ്വപ്ന… ഒരു ജീവൻ രക്ഷിക്കുന്നതിൽ അപ്പുറമൊന്നും ഈ മാലാഖമാർ ചിന്തിക്കാറില്ല… മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ ആണ് ഇവർ.
രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതോടെ ഭര്‍ത്താവ് പ്രശംസിച്ചെങ്കിലും അതിലെ അപകടത്തെക്കുറിച്ചും പറഞ്ഞു. ഇങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിക്കാര്‍ക്ക് ഉത്തരവാദിത്വമില്ല. നേഴ്സ് ആണെന്ന് തെളിയിക്കാൻ ഒരു രേഖയും അപ്പോള്‍ കൈയിലുണ്ടായിരുന്നില്ല. പൊലീസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമാവും വിശദീകരണത്തിന് അവസരം കിട്ടുക. പക്ഷേ ഇതൊന്നും അപ്പോള്‍ ഓര്‍ത്തില്ലെന്ന് സ്വപ്ന പറഞ്ഞു. ആ കുഞ്ഞിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. എല്ലാം കണ്ട് ആ പിതാവ് കൈകൾ കൂപ്പിയപ്പോൾ ആണ് സ്വപ്ന നിജസ്ഥിതി മനസിലാക്കിയത്. ഒരാളുടെ ജീവനാണ് രക്ഷിച്ചത് എന്ന സത്യം മനസിലാക്കിയത്. വിവരങ്ങള്‍ തിരക്കാന്‍ കഴിയുന്നതിനു മുന്‍പേ ആ കുടുംബം പോയി. പാക്കിസ്ഥാന്‍കാര്‍ ധരിക്കുന്നതുപോലുള്ള വേഷമാണ് ആ പിതാവ് ധരിച്ചിരുന്നത്. ഇതു മാത്രമാണ് അറിയാവുന്നത്.
അടുത്തദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോട് വിവരം പറഞ്ഞു. പിന്നീട് ആ ഡോക്ടറാണ് ഈ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചത്. അവര്‍ അനുമോദിച്ചു. നഴ്‌സുമാര്‍ക്ക് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഡെയ്‌സി അവാര്‍ഡും സ്വപ്നയ്ക്കു ലഭിച്ചു. ‘എനിക്ക് ആ കുഞ്ഞിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. എന്നെങ്കിലും കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ..’ മക്കളുടെ എല്ലാ വേദനകളും അറിയുന്ന അമ്മ കൂടിയായ സ്വപ്ന പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കൈയടികൾ കേൾക്കുമാറായി…
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം താഴേക്ക് കുതിക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സാേങ്കതിക സർവകലാശാല (കെ.ടി.യു) ആദ്യബാച്ച് ബി.ടെക് കോഴ്സ് ഫലത്തിൽ രണ്ടു കോളജുകൾക്ക് സമ്പൂർണ പരാജയം.
കൊല്ലം ജില്ലയിെല പിനാക്കിൾ, ഹിന്ദുസ്ഥാൻ എന്നീ കോളേജുുകളാണ് വിജയത്തിൽ ‘സംപൂജ്യ’രായവർ. ഗുണനിലവാരത്തിലെ പിറകോട്ടടി വ്യക്തമാക്കുന്നതാണ് ഫലം. സർവകലാശാലയിൽ ആദ്യ ബാച്ചിലുണ്ടായ 144 ൽ 112 കോളജുകളിലും (78 ശതമാനം കോളജുകൾ) വിജയം 40 ശതമാനത്തിന് താഴെയാണ്. ഇതിൽ മൂന്ന് സർക്കാർ, 13 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. ഇൗ വർഷം 56 കോളജുകളിലെ 108 ബാച്ചുകളിൽ ഒരു വിദ്യാർഥി പോലും അലോട്ട്മെൻറ് നേടിയില്ലെന്ന കണക്കുകൾക്ക് പിന്നാലെയാണ് ഗുണനിലവാരതകർച്ച കണക്കുകളും പുറത്തുവരുന്നത്.
‘സംപൂജ്യ’രായ കോളേജുകളിൽ വളരെ കുറവ് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഒാേരാ സെമസ്റ്ററുകളിലും പരാജയപ്പെട്ട് ഒടുവിലെ പരീക്ഷ എത്തിയപ്പോൾ എണ്ണം തീരെ കുറയുകയായിരുന്നു. 10 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്. ഇതിൽ ചില കോളജുകൾ അടച്ചുപൂട്ടുകയോ പ്രവേശനം നിർത്തിവെക്കുകയോ ചെയ്തവയാണ്. 10നും 20നും ഇടയിൽ വിജയശതമാനമുള്ള കോളജുകൾ 32. ഇതിൽ ഒരു സർക്കാർ എൻജിനീയറിങ് കോളജും ഉണ്ട്. വയനാട് ഗവ. എൻജിനീയറിങ് കോളജ് (19.18 ശതമാനം). 20നും 30നും ഇടയിൽ ശതമാനം വിജയമുള്ള കോളജുകൾ 37 ആണ്.
ഇതിൽ ഒരു സർക്കാർ കോളജും (ഗവ. എൻജി. കോളജ് ഇടുക്കി) നാല് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. 30നും 40നും ഇടയിൽ വിജയമുള്ള കോളജുകൾ 33 ആണ്. ഇതിൽ ഒരു സർക്കാർ കോളജും (കോഴിക്കോട് ഗവ. എൻജി. കോളജ് ) ഒമ്പത് സർക്കാർ നിയന്ത്രിത കോളജുകളും ഉൾപ്പെടുന്നു. 32 കോളജുകൾക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളിൽ വിജയം നേടാനായത്. ഇതിൽ 19 എണ്ണം 50 ശതമാനത്തിന് മുകളിലാണ്. 60 ശതമാനത്തിന് മുകളിൽ വിജയം ഏഴ് കോളജുകളിൽ മാത്രമാണ്.
അഞ്ച് വർഷം മുമ്പ് 20 ശതമാനത്തിൽതാഴെ രണ്ട്; ഇന്ന് 42
2014ൽ നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 20 ശതമാനത്തിൽ താഴെ വിജയമുള്ള എൻജിനീയറിങ് കോളജുകളുടെ എണ്ണം രണ്ടായിരുന്നു. ഇൗ വർഷം 10 ശതമാനത്തിൽ താഴെ വിജയമുള്ള കോളജുകളുടെ എണ്ണം പത്താണ്. 20 ശതമാനത്തിൽ താഴെ വിജയമുള്ളത് 42 ആയി വർധിക്കുകയാണ് ചെയ്തത്. അന്ന് വിവിധ സർവകലാശാലകൾക്ക് കീഴിലായിരുന്ന എൻജിനീയറിങ് കോളജുകളെ പിന്നീട് സാേങ്കതികസർവകലാശാല രൂപവത്കരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു.
അടച്ചുപൂട്ടാൻ കോടതി പറഞ്ഞു; നടപടിയില്ലാതെ േപായി
സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ മോശം നിലവാരത്തിൽ ഏഴ് വർഷം മുമ്പ് ഹൈകോടതി ഇടെപട്ടിരുന്നു. 40 ശതമാനത്തിന് താഴെ വിജയമുള്ള കോളജുകൾ പൂട്ടണമെന്നായിരുന്നു നിരീക്ഷണം. ഗുണനിലവാരപ്രശ്നം പഠിക്കാൻ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് ഇലക്േട്രാണിക്സ് പ്രഫസറായ ഡോ. എൻ. വിജയകുമാർ കൺവീനറായി സമിതിയെ സർക്കാർ നിശ്ചയിച്ചു. കോളജുകളിലെ മോശം പഠനനിലവാരമുൾപ്പെടെ ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.
എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ 125 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തും അവസരമുണ്ട്. അഞ്ചു വർഷത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് 26 മുതൽ 30 വരെയുള്ള തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.
കുറഞ്ഞ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു ജയം. പ്രഫഷനൽ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
പ്രായം: 2019 ഒാഗസ്റ്റ് ഒന്നിന് 53 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
ശമ്പളം: 95000-128000 രൂപ.
അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർക്ക് 500 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.
ഡിഡിയുടെ മറുപുറത്ത്് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും, മൊബൈൽ നമ്പറും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം.
വിശദവിവരങ്ങൾക്ക്: www.airindia.in
കൂട്ടുകാരോടൊപ്പം പെരുമഴയത്ത് ഫുട്ബോള്‍ കളിക്കാനിറങ്ങിയ പന്ത്രണ്ടുകാരന്റെ കളിമികവിന് അഭിനന്ദനവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ. കാസര്‍ഗോഡ് ദേലമ്പാടിയില്നിന്നുള്ള മഹ്റൂഫിന്റെ കളി കൂട്ടുകാര്‍ മൊബൈലിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇയാന്‍ ഹ്യൂമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരമേഖലയായ ദേലമ്പാടി പരപ്പ സ്വദേശിയാണ് മഹ്റൂഫ്. മഴയത്ത് ചെളിവെള്ളത്തില്‍ നാലുപേരെ സുന്ദരമായി ഡ്രിബിള്‍ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ മഹ്റൂഫിന്റെ കളി കണ്ടപ്പോള്‍ കുഞ്ഞു മെസിയെന്ന വിശേഷണമാണ് കൂട്ടുകാര്‍ അവന്‍ ചാര്‍ത്തിക്കൊടുത്തത്.
കൂട്ടുകാര്‍ പകര്‍ത്തിയെടുത്ത മഹ്റൂഫിന്റെ ഡ്രിബ്ളിംഗ് ദൃശ്യങ്ങള്‍ മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് പറന്നുനടന്നു. അതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യപ്പെട്ടത്. ആരാധക ഗ്രൂപ്പിനെ ഫോളോ ചെയ്തെത്തിയ സാക്ഷാല്‍ ഇയാന്‍ ഹ്യൂം മഹ്റൂഫിന്റെ കളി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിച്ചു. ഈ കുട്ടിയെ ഇപ്പോള്‍ത്തന്നെ ടീമിലെടുക്കൂവെന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹ്യൂം കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഫുട്ബോള്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്പാനിഷ് ഫുട്ബോളറും ഡല്‍ഹി ഡൈനാമോസ് താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മഹ്റൂഫിന്റെ കളി കണ്ടു.
ഈ കുട്ടിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോയെന്ന മള്‍ഡറുടെ ചോദ്യത്തിന് മറുപടിയായി കൂട്ടുകാര്‍ മഹ്റൂഫ് പരപ്പ എന്നപേരില്‍ അക്കൗണ്ടും പേജും തുടങ്ങി. ഇപ്പോള്‍ ഈ പേജിനെ പിന്തുടരാനും ഫുട്ബോള്‍ ആരാധകരെത്തുന്നുണ്ട്.
പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാര്‍ണിഷ് അടക്കമുള്ള രാസ വസ്തുക്കളും ചേര്‍ത്ത് കൃത്രിമ തെന്നൂടാക്കുന്ന സംഘം കൊച്ചി ആലുവയിൽ പിടിയിൽ. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച സ്ത്രീകളടക്കമുള്ള നാടോടി സംഘത്തെയാണ് വ്യാജ തേൻ നിർമ്മാണത്തിനിടെ പൊലീസ് പിടികൂടിയത്.ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും.നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും.പൊലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിർമാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
അതേസമയം യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം.
ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ന് അഖിലേഷ് താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് കാറിലാണ് കൂട്ടിക്കൊണ്ടുപോയത്. രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈക്ക് പോവുകയാണെന്ന സന്ദേശവും മറ്റൊരു ഫോണിലേക്ക് അയച്ചു.
പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.
മിസ്ഡ് കോള്‍ പരിചയം അവസാനിച്ചത് കൊലപാതകത്തില്‍…. കരസേനാ ജവാന്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടി…..
ജോലി സ്ഥലത്തു നിന്നും വീട്ടില്‍ എത്തിയ മോള്‍ ഏറെ സന്തോഷത്തോടെയാണ് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കണ്ണീരോടെ പിതാവ് രാജന്‍ പറയുന്നു. ആ സന്തോഷ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല, പക്ഷെ ഇന്നലെ കണ്ടതാകട്ടെ ജീര്‍ണിച്ച അവളുടെ ശരീരം. ആ കാഴ്ച കണ്ട് നെഞ്ചു തകര്‍ന്നു പോയി. ഏതൊരു അച്ഛനും സഹിക്കാനാവാത്ത കാഴ്ചയായിരുന്നു അത്. ആറു വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് രാജന്‍ മോളെ വളര്‍ത്തിയത്. കാണാതായെങ്കിലും ഏപ്പോഴെങ്കിലും അവള്‍ ചിരിതൂകി വീട്ടിലേക്ക് കടന്നു വരുമെന്ന് കരുതി കാത്തിരുന്ന അച്ഛന് ഈ കാഴ്ച സഹിക്കാനാവാത്ത നൊമ്പരമായി മാറി.
കഴിഞ്ഞ മാസം 21 ന് ഏറെ സന്തോഷത്തോടെ അച്ഛനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞ് കൂട്ടുകാര്‍ക്ക് പലഹാരവും എടുത്തി അച്ഛന്‍ നല്‍കിയ പാലും കുടിച്ചാണ് രാഖി പോയത്. 33 ദിവസങ്ങള്‍ക്കു ശേഷം ദുര്‍വിധി പിതാവ് രാജനായി കരുതി വച്ചതാകട്ടെ മകളുടെ ചേതനയറ്റ് ശരീരവും. അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വന്നത് . പക്ഷെ ആ അച്ഛന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെയാണ് ആദ്യം കണ്ടത്. ഇതോടെ പിതാവിന്റെ സമനില തെറ്റി. അമ്പൂരി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡിലെ തട്ടാംമുക്കിലെ സൈനികനായ കാമുകന്റെ പുരയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ ജീവന്റെ ജീവനായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ വിറങ്ങലിച്ചു നിന്നു.
ചായക്കടയില്‍ നിന്ന് താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു. രാഖിയുടെ ആറാമത്തെ വയസ്സിലാണ് വെള്ളറട സ്വദേശിയായ മാതാവ് സെല്‍വി മരണമടഞ്ഞത്. സ്വന്തമായി പുത്തന്‍ കടയില്‍ ചായക്കച്ചവടം ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മൂന്നുമക്കളെയും നല്ല നിലയിലാക്കുന്നതിനാണ് ശ്രമിച്ചത്. രാഖിയെ സിവില്‍ എന്‍ജിനീയറിംഗ് വരെ പഠിപ്പിച്ചു. അവള്‍ക്ക് വിവാഹത്തിന് ആവശ്യമായതെല്ലാം സമ്പാദിച്ചു. എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിച്ച് നല്‍കാന്‍ ഒരുക്കമായിരുന്നു. എങ്ങനെയാണ് മകള്‍ ഇതില്‍ വന്ന് പെട്ടതെന്ന് അറിയില്ലെന്ന് വിങ്ങലോടെ പിതാവ് പറയുന്നു.
പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് മരിച്ചത്. കടുത്ത പനിബാധിച്ച് ഇരുവരും മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഷിഹാറത്തുല്‍ മുന്‍ജഹാന്‍ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ഇന്നലെ രാവിലെയുമാണ് മരണപ്പെട്ടത്. ഉമ്മ അസറുന്നിസയെ പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച ദമ്പതികളും രണ്ടു മക്കളും അസറുന്നിസയുടെ മുഗുറോഡിലുള്ള വീട്ടില്‍ പോയിരുന്നു. തിരിച്ചു വരുമ്പോഴാണ് പനി ബാധിച്ചത്. രണ്ട് കുട്ടികളെ പനി ബാധിച്ച നിലയില്‍ ആദ്യം ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ 22നാണ്് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആവശ്യമെങ്കില്‍ മാതാവിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലോ കോഴിക്കോട് മെഡിക്കല്‍ കോളജിലോ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.