കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് 17കാരന്‍. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ഫ്യൂസി സബാതാണ് അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
”റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് സമീപത്തെ കെട്ടിടത്തിന് മുകളിലെ ജനാലയില്‍ ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കെട്ടിടത്തിന് അടുത്തേക്ക് പോകുകയും താഴേക്ക് പതിച്ച കുഞ്ഞിനെ കൈക്കുള്ളില്‍ ആക്കുകയുമായിരുന്നു” – ഫ്യൂസി സബാത് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെട്ടിടത്തിന് സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറിയ ഫ്യൂസി സബാതിനോട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു കുട്ടിയുടെ പിതാവ് യൂസഫ് മുഹമ്മദ് പറഞ്ഞത്. യൂസഫ് പിന്നീട് കുഞ്ഞിനെ രക്ഷിച്ച ഫ്യൂസി സബാതിന് പാരിതോഷികം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ രണ്ടാം വിജയവുമായാണ് മോദി ജി 20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയത്. ലോക നേതാക്കള്‍ മോദിക്ക് തെരഞ്ഞെടുപ്പ് വിജയാശംസകള്‍ നേര്‍ന്നു. ഉച്ചകോടിക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടേത് വലിയ തെരഞ്ഞെടുപ്പ് വിജയമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ച ട്രംപിനോട് മോദി നന്ദി പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്. വ്യാപാരം, സൈനിക സഹകരണം എന്നിവ മുഖ്യ ചർച്ചയായെന്ന് ഡോണൾഡ് ട്രംപും ഭീകരവാദം പ്രധാന ചർച്ചയെന്ന് മോദിയും അറിയിച്ചു. ഇറാനുമായുള്ള അമേരിക്കയുടെ തർക്കവും അവിടെ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആപ്പിള്‍ ഐഫോണ്‍ ആടക്കം ആപ്പിളിന്‍റെ സുപ്രധാന ഉത്പന്നങ്ങളുടെ രൂപകല്‍പ്പന നടത്തിയ ജോണ്‍ ഐവ് ആപ്പിള്‍ വിടുന്നു. ലൗഫ്രം എന്ന സ്വന്തം നിലയിലുള്ള ഡിസൈനിംഗ് സ്ഥാപനത്തിന് വേണ്ടിയാണ് ജൊനാതന്‍ ഐവ് എന്ന ജോണ്‍ ഐവ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് സ്ഥാനം ഉപേക്ഷിക്കുന്നത്.
1998 മുതല്‍ ആപ്പിളിന്‍റെ ഭാഗമായ ഐവ് ആപ്പിളിന്‍റെ കഴിഞ്ഞ രണ്ട് ദശകത്തിലെ പ്രധാന ഉത്പന്നങ്ങളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐമാക്, പവര്‍ ബുക്ക് ജി4, ജി 4 ക്യൂബ്, മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയര്‍, ഐഫോണ്‍, ഐപാഡ് എന്നിവയില്‍ എല്ലാം പിന്നില്‍ ഒരു ശില്‍പ്പിയുടെ കരവിരുതോടെ ഐവ് ഇടപെട്ടിട്ടുണ്ട്.
2015 ല്‍ ആപ്പിളിന്‍റെ പുതിയ ആസ്ഥാനത്തിന്‍റെ ജോലികളുമായി ആപ്പിളിന്‍റെ ഉത്പന്ന ഡിസൈന്‍ രംഗത്ത് നിന്നും രണ്ട് വര്‍ഷത്തെ ഇടവേള ഇദ്ദേഹം എടുത്തിരുന്നു. 2017 ല്‍ പിന്നീട് ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. ലൗഫ്രം എന്ന തന്‍റെ പുതിയ കമ്പനി ഡിസൈനിംഗ് രംഗത്ത് തന്നെയാണ് ശ്രദ്ധ പതിപ്പിക്കുക എങ്കിലും വെയറബിള്‍ ഡിവൈസ് രംഗത്തായിരിക്കും കൂടുതല്‍ ശ്രദ്ധ എന്ന് ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ വാച്ച് അടക്കമുള്ള അപ്പിളിന്‍റെ പദ്ധതികളിലും ലൗഫ്രം തുടര്‍ന്നും സഹകരിക്കും എന്നാണ് റിപ്പോര്‍ട്ട്.
30 വര്‍ഷത്തെ അനവധിയായ പ്രോജക്ടുകളിലൂടെ ലോകത്തെ ഏറ്റവും മികച്ച ഡിസൈനിംഗ് ടീം ആപ്പിളിനുണ്ടെന്നും തന്‍റെ അസാന്നിധ്യം ഒരു വിഷയം അല്ലെന്നും. ഇത്തരം ഒരു ടീമിനൊടപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനമാണെന്നും ഐവ് പറയുന്നു. അതേ സമയം ഐവിന്‍റെ പിന്‍മാറ്റം വാര്‍ത്തയായതിന് പിന്നാലെ ആപ്പിളിന്‍റെ ഓഹരികള്‍ 1.74 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടന്‍ ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു.പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി.
മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം.ജി. ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
2010ലാണ് എം.ജി. ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം. കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുളവുകാട് പഞ്ചായത്തിലെ അസി. എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി.
കണ്ടാൽ പേടിപ്പെടുത്തുന്ന, എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള ഈ മനുഷ്യൻ പലരുടെയും ഉറക്കം കെടുത്തുകയാണ്. സത്യമെന്തെന്നറിയാതെ പലരും കഥകൾ പലതും പ്രചരിപ്പിച്ചു. അതിലൊന്നാണ് ഈ മനുഷ്യൻ ശവക്കോട്ടയിൽ നിന്ന് എഴുന്നേറ്റ് വന്നതാണ് എന്നത്.
പക്ഷേ, അലക്സാണ്ടറിൻറെ കഥ ഒരുപോലെ പേടിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. ഒരു മാസത്തോളം ഇയാൾ ഒരു കരടിയുടെ തടവിലായിരുന്നു. ജീവൻ മാത്രമാണ് കരടി ബാക്കിവെച്ചത്. കാട്ടിൽ വേട്ടക്കെത്തിയ സംഘമാണ് ഇയാളെ കണ്ടെത്തുന്നത്. അപ്പൊഴേക്കും അലക്സാണ്ടര്‍ വികൃത രൂപമായി കഴിഞ്ഞിരുന്നു.
വേട്ടക്കാർ ആദ്യം കരുതിയത് ഗുഹയ്ക്കുള്ളിൽ വർഷങ്ങൾക്കു മുമ്പെങ്ങോ ആരോ കൊണ്ടു വച്ച ഒരു മമ്മി ആണെന്നാണ്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇതൊരു മനുഷ്യനാണെന്നും, ജീവനുണ്ടെന്നും മനസ്സിലാക്കിയത്.
മംഗോളിയൻ അതിർത്തിയോടു ചേർന്ന റഷ്യയുടെ ഉൾനാടൻ പ്രദേശത്തെ ഒരു വനഭാഗത്തു നിന്നാണ് അലക്സാണ്ടറിനെ വേട്ടക്കാർ കണ്ടെത്തിയത്. വേട്ടനായ്ക്കളെ പിന്തുടർന്ന് വേട്ടക്കാരുടെ സംഘം ഗുഹയിലെത്തുമ്പോൾ കരടി അവിടെയുണ്ടായിരുന്നില്ല.
അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി അയാളെ തടവിലാക്കിയതത്രേ. ശരീരകമാസകലം മുറിവേൽപ്പിക്കുകയും തൊലി മാന്തിപ്പൊളിക്കുകയും ചെയ്തു. താൻ റഷ്യക്കാരനാണെന്നും പേര് അലക്സാണ്ടർ എന്നാണെന്നതുമുൾപ്പെടെ ചില കാര്യങ്ങൾ മാത്രമാണ് ഇയാൾക്കിപ്പോൾ ഓർമ്മയുള്ളത്. കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി ചലിപ്പിക്കാനും മാത്രം സാധിക്കുന്നുണ്ട്. അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.
അജ്മാൻ അൽ തല്ലഹ് മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുൻപ് കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാർജ മസ്ജിദ് സഹാബ ഖബർ സ്ഥാനിൽ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.
ഷാർജ വ്യവസായ മേഖലയായ സജയില്‍ നാട്ടുകാരന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുൻപാണ് കാണാതായത്. തുടർന്ന് കടയുടമയും സഹോദരനും ചേർന്ന് പൊലീസില്‍ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇൗ മാസം ഒൻപതിന് അൽ തല്ല മരുഭൂമിയിൽ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ആയതിനാൽ, അയാൾ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.
എന്നാൽ, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടി മറ്റു ജീവനക്കാർ റാഷിദിന്റെ പോക്കറ്റിൽ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഹോദരനെയും സാമൂഹിക പ്രവർത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസൽ പറഞ്ഞു.
കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നു. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കൾ നാട്ടിൽ വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരൻ ദാവൂദ് അജ്മാനിൽ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു.
മരുഭൂമിയിൽ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാൾ മുൻപ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ചെറിയൊരു പാർടി നൽകിയിരുന്നുവെന്നും അതേ തുടർന്നാണ് നൗഫലിന്റെ തിരിച്ചറിയൽ കാർഡ് നൽകിയതെന്നും അതിൽ വ്യക്തമാക്കുന്നു. റാഷിദിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്ന്
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍നിന്ന് ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. സന്ധ്യയും ശില്‍പയും പിടിയിലായത് പാലോടിനുസമീപം അടുക്കുംതറയില്‍നിന്ന്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വര്‍ക്കല സ്വദേശി സന്ധ്യയും കല്ലറ സ്വദേശി ശില്‍പയുമാണ് പിടിയിലായത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വനിതകള്‍ ജയില്‍ ചാടുന്നത്. അതും പട്ടാപ്പകല്‍, നഗരമധ്യത്തിലുള്ള വനിതാ ജയിലില്‍ നിന്ന്. മൂന്നു ദിവസമായി ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് രണ്ട് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ ചാടിയവർ എസ് ഇ ടി ആശുപത്രിയിലെത്തി മോഷണം നടത്തി. അപഹരിച്ച തുകയുമായി വർക്കല കാപ്പിലിലെത്തി. ഇവിടെ വച്ച് ബാഹുലേയൻ എന്നയാളുടെ ഓട്ടോയിൽ കയറുകയും ശിൽപയുടെ കാമുകനെ വിളിക്കാൻ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ഇദ്ദേഹം ഇതേ നമ്പറിൽ തിരിച്ചുവിളിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഈ മൊഴിയാണ് തടവുകാരെ പിടിക്കൂടുന്നതിന് സഹായകമായത്. പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ഇരുചക്രവാഹനവുമായി സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്. അതേസമയം പ്രതികൾ ജയിൽ ചാടിയതിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ല. പ്രതികൾക്ക് അമിതസ്വാതന്ത്ര്യം നല്കിയെന്നും കണ്ടെത്തി. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി.
കേരളത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്നത്. അതു കൊണ്ടു തന്നെ ജയിൽ ചാടാൻ ഇടയായ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറും.
ജഗ്ദൽപുർ: ജഗ്ദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിനു പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർ ജെയ്സ് ഡിബിഎസ് അപകടത്തിൽ മരിച്ചു. ജഗ്ദൽപുരിന് 15 കിലോമീറ്റർ അകലെ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്.
ജഗ്ദൽപുർ എംപിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പിന്റെ നില ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ഫാ. തോമസ് വടക്കുംകര, സിസ്റ്റർ സുമേര ഡിബിഎസ്, സിസ്റ്റർ അൽഫോൻസ സിഎംസി, ഡ്രൈവർ ദയറാം എന്നിവർക്കും പരിക്കേറ്റു. ഇവരുടെയും നില ഗുരുതരമല്ല.
എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ കൊൽക്കത്ത, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ എയർപോർട്ടുകളിലായി സെക്യൂരിറ്റി സ്ക്രീനറിന്റെ 272 ഒഴിവുകളുണ്ട്. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ മാത്രമായി 87 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
യോഗ്യത:-
അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.
പ്രായം: 45 വയസ് കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
രണ്ടു വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസും ബിരുദവുമുള്ള വിമുക്‌തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശമ്പളം: 25000-30000 രൂപ.
അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനനത്തീയതിയും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക്: www.aaiclas.org
സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് ‘മഴയില്‍’ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആ ആല്‍ബം കണ്ടത്.
കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അമേരിക്കന്‍ വെബ് സൈറ്റായ പാട്രിയോണില്‍ പണം നല്‍കി അംഗത്വം എടുക്കുന്നവര്‍ക്കായാണ് താരത്തിന്റെ ഓഫര്‍. 250 ഡോളര്‍ മാസവരിസംഖ്യ നല്‍കുന്നവര്‍ക്ക് തന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും നല്‍കുമെന്നാണ് മിനി റിച്ചാര്‍ഡിന്റെ വാഗ്ദാനം. മാത്രല്ല, തന്റെ സ്വകാര്യ വാട്സ്ആപ് നമ്പര്‍ ലഭ്യമാക്കുമെന്നും താനുമായുള്ള സ്വകാര്യ ചാറ്റിംഗിന് അവസരം നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നഗ്‌നതാപ്രദര്‍ശനം വഴി സോഷ്യല്‍ മീഡിയയിലൂടെ പണം സമ്പാദിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. എന്നാല്‍, അമേരിക്കയിലെ താമസക്കാരിയായ മിനിയുടെ പ്രവര്‍ത്തനം ആ രാജ്യത്തെ നിയമപ്രകാരം കുറ്റകരമല്ല. തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഒരു മാസം അഞ്ച് ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് മിനി റിച്ചാഡ് വിലയിട്ടിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്. ദ ഹഗ്ഗ്സ് ആന്‍ഡ് കിസസ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവര്‍ത്തനം.
താരത്തിന്റെ സൈറ്റിലെ ചിത്രങ്ങളോ വീഡിയോയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടിയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങളും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ള ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.
ടെലിഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് മിനി റിച്ചാഡ് ആളുകളെ പാട്രിയോണ്‍സൈറ്റിലേക്ക് ക്ഷണിക്കുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തിയത്. മിനിയെ ഫേസ്ബുക്കില്‍ 22 ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്.
മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാവിഷയമാണ്. കേരളത്തില്‍ നിന്നുള്ള മോഡലും താരവുമാണ് താനെന്നും ഇപ്പോള്‍ കലിഫോര്‍ണിയയിലാണ് താമസമെന്നുമാണ് താരം പാട്രിയോണില്‍ തന്നെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരാധകരുടെ ആവശ്യപ്രകാരമാണ് പാട്രിയോണില്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് മിനി റിച്ചാര്‍ഡ് പറയുന്നത്.