മുകുൾ ജയശ്രീ കിഷോർ, കാർഡിഫ്
വെയിൽസ്: വെയിൽസിലെ ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം ബാരിയിലെ സെന്റ് റിച്ചാർഡ് ഗ്വിൻ ഹൈ സ്കൂളിൽ വച്ച് സെപ്റ്റംബർ 13ന് അതിഗംഭീരമായി ആഘോഷിച്ചു. ആഘോഷത്തിൽ അധ്യക്ഷനായി അസോസിയേഷൻ പ്രസിഡന്റ് ശ്രി ടോംബിൾ കണ്ണത്, മുഖ്യ അതിഥിയായി വെയിൽ ഓഫ് ഗ്‌ളാമോർഗനിലെ എം പിയും യുകെ ഗവണ്മെന്റിന്റെ പുതിയ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ, മറ്റ് വിശിഷ്ട അതിഥികളായി ഇന്ത്യൻ ഹൈ കമ്മീഷന്റെ വെയിൽസിലെ കോൺസുലർ ആയ ക്യാപ്റ്റൻ രാജ് അഗർവാൾ, വെയിൽ ഓഫ് ഗ്‌ളാമോർഗൻ ബോറോ കൗന്റിയുടെ ഡെപ്യൂട്ടി മേയർ കൗൺസിലർ കാരിസ് സ്റ്റെല്ലാർഡ് , യുക്മ ദേശീയ കമ്മറ്റി അംഗവും ലാൻഡോക് കമ്മ്യൂണിറ്റി കൗൺസിലറും ആയ ശ്രി ബെന്നി അഗസ്റ്റിൻ, വെയിൽസിലെ തമിൾ സംഗം പ്രസിഡന്റ് ശ്രിമതി കല്പന നടരാജൻ എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ സെക്രട്ടറി ശ്രി പ്രവീൺ കുമാർ സ്വാഗതം അർപ്പിച്ചു. അതിഥികളായി വന്ന എല്ലാവരെയും പ്രസിഡന്റ് ടോംബിൾ കണ്ണത് പൊന്നാടയണിയിച്ചുകൊണ്ട് സ്വീകരിച്ചു.

ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം രാവിലെ പതിനൊന്നു മണിയോടെ കുട്ടികൾക്കായുള്ള ‘കുഞ്ഞോണം’ എന്ന പാരിപാടിയോടെ ആരംഭിച്ചു. പന്ത്രണ്ട് മണിക്ക് ഓണസദ്യ ആരംഭിച്ചു. ബാരിയിലെ സജിന്റെ ( കേരള ഫുഡ് ബീറ്റ്‌സ് ) വളരെ രുചികരമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. രണ്ടുമണിക്ക് പുതിയ യുകെ മന്ത്രിയായ ശ്രി. കനിഷ്ക നാരായണന് പ്രത്യേക സ്വീകരണം നൽകി. മുഖ്യ അതിഥിയായ മന്ത്രി ശ്രി കനിഷ്ക നാരായൺ ബാരി മലയാളി അസ്സോസിയേഷന്റ ഈ വർഷത്തെ ഓണാഘോഷം നിലവിളക്കിനു തിരി കൊളുത്തികൊണ്ട് ഉത്‌ഘാടനം ചെയ്തു. തനിക്കു പുതിയതായി തന്നിരിക്കുന്ന സയൻസ് ആൻഡ് ടെക്നോളജി മന്ത്രി എന്ന സ്ഥാനം ഏറ്റവും നല്ല രീതിയിൽ ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെതന്നെ മലയാളി വെൽഫെയർ അസോസിയേഷൻ തനിക്ക് തന്ന സ്വീകരണത്തിന് എല്ലാവരോടും നന്ദി അർപ്പിച്ചു.

ഇന്ത്യൻ ഹൈ കമ്മീഷന്റെ വെയിൽസിലെ കോൺസുലാർ ആയ ക്യാപ്റ്റൻ രാജ് അഗർവാൾ എല്ലാവർക്കും ഓണം ആശംസിക്കുകയും ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ നമ്മുടെ തനതായ സംസ്കാരവും, കലയും ഡാൻസും ഒക്കെ പ്രദർശിപ്പിക്കുവാനുള്ള ഒരവസരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്മയുടെ ദേശീയ കമ്മറ്റി അംഗവും ലാൻഡോക്കിലെ കമ്മ്യൂണിറ്റി കൗൺസിലർ കൂടിയായ കൗൺസിലർ ബെന്നി അഗസ്റ്റിൻ എല്ലാ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും, യുക്മ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും യുക്മയുടെ ഓരോ പ്രവർത്തനങ്ങളിലും യുക്മയുമായി സഹകരിച്ചു പങ്കെടുക്കുവാനും അഭ്യർത്ഥിച്ചു. യുക്മ എന്ന പ്രസ്ഥാനത്തിലൂടെ വരും തലമുറയ്ക്ക് നമ്മുടെ കേരളീയ സംസ്കാരവും പാരമ്പര്യവും മനസിലാക്കുവാനും, കലയോടും സാഹിത്യത്തോടും അവർക്കൊരു അഭിരുചി ജനിപ്പിക്കുവാനും സഹായിക്കട്ടെ എന്നുകൂടി അദ്ദേഹം സൂചിപ്പിച്ചു.

ഉൽഘാടന സമ്മേളനത്തിന് ശേഷം മലയാളി വെൽഫെയർ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. തിരുവാതിര, സിനിമാറ്റിക് ഡാൻസസ്, കൈകൊട്ടിക്കളി, പാട്ടുകൾ, മിട്ടായി പറക്കൽ, കസേരകളി, തുടങ്ങിയ അനവധി പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷപരിപാടികൾ സ്പോൺസർ ചെയ്തിരുന്നത് ഇൻഫിനിറ്റി മോർട്ടഗേജും, കാർഡിഫ് മല്ലു ഷോപ്പും ആണ്. ഇന്നേ ദിവസത്തെ എല്ലാ ഫോട്ടോകളും എടുത്തിരിക്കുന്നത് അശ്വിൻ തെങ്ങുംപള്ളിയിൽ ആണ്. മലയാളി വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വിജയപ്രദമാക്കുന്നതിനു വേണ്ടി കമ്മറ്റി അംഗങ്ങളായ ബെർലി, ഷാജി തോമസ്, പ്രവീൺ കുമാർ, ഡിറോൺ, വിഷ്ണു പ്രസാദ്, അനന്തൻ, റ്റിബിൻ, ജിബിൻ, ഗീവർഗീസ് മാത്യു അരവിന്ദ് എന്നിവരും പുതിയതായി കമ്മറ്റിയിൽ വന്ന നിതിൻ, മുകുൾ, ശ്രീജിത്ത്, ഹരിത തുടങ്ങിയവരും നേതൃത്വം നൽകിയപ്പോൾ പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും കാഴ്ചക്കാർ ആയി നില്കാതെ ഒത്തൊരുമിച്ചു പ്രവർത്തിചത് പരിപാടിയുടെ മാറ്റ് കൂട്ടി. എല്ലാവർക്കും ഒരു നല്ല സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാളുകൾ നേർന്നു കൊണ്ടും പുതു പരിപാടികൾ പ്രഖ്യാപിച്ചുകൊണ്ടും ഈ വർഷത്തെ ഓണാഘോഷം പര്യവസാനിച്ചു.

ബെന്നി പെരിയപ്പുറം, പി.ആർ.ഒ.
കേരളത്തിലെ വയനാട് ജില്ലയിൽനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്‌മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ യുടെ പതിനാലാമത് സംഗമം 2025 ഒക്ടോബർ മാസം പതിനൊന്നാം തീയതി ശനിയാഴ്ച വാർവിക്ക് ഷെയറിലെ നനീട്ടണിൽ വെച്ച് നടക്കുകയാണ്. രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 5 മണിക്ക് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടേയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, നാട്ടിൽനിന്നു വന്നിട്ടുള്ള മാതാപിതാക്കളെ ആദരിക്കൽ
തുടങ്ങിയവ നടത്തപ്പെടുന്നതാണ് സംഘടന നടത്തി കൊണ്ടിരിക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ വർഷങ്ങളിൽ നടത്തേണ്ട പരിപാടികളുടെ ആസൂത്രണവും സംഗമത്തിൻ്റെ ഭാഗമായി നടക്കും ഇംഗ്ലണ്ടിലെ വായനാട്ടുകാരായ എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് രാജപ്പൻ വർഗീസ് (chairman) 07988959296
ജോഷ്‌നി ജോൺ (കൺവീനർ ) 07598491874
സജിമോൻ രാമച്ചനാട്ട് (treasurer) 079916347245 എന്നിവരെ ബെന്ധപെടാവുന്നതാണ്
സംഗമം നടക്കുന്ന സ്‌ഥലത്തിന്റെ അഡ്രസ്സ്
കോട്ടൺ സ്പോർട്‌സ് ആൻഡ് സോഷ്യൽക്ലബ് നനീട്ടൻ WARWICKSHIRE CV 11 5SQ
തിരുവനന്തപുരം: ശിവഗിരി സംഭവത്തിൽ പോലീസിനെ അയച്ചത് തന്നെ ഏറ്റവും വേദനിപ്പിച്ച കാര്യമാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. 1995-ൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് ഇടപെടലുണ്ടായത്. എന്നാൽ അതിനുശേഷം ജെ. ബാലകൃഷ്ണൻ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് ഇന്നു വരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുത്തങ്ങയിലെ ആദിവാസി സമരവുമായി ബന്ധപ്പെട്ടും സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്ന് ആന്റണി ഓർമ്മിപ്പിച്ചു. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കയ്യേറ്റം അനുവദിച്ചതിന് ശേഷം പോലീസാണ് ഇടപെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പഴി കേട്ടത് താനാണെന്നും, ‘ആദിവാസികളെ ചുട്ടുകൊന്നു’ എന്നാരോപണം ഇടതുപക്ഷം പ്രചരിപ്പിച്ചതാണെന്നും ആന്റണി വ്യക്തമാക്കി.
മാറാട് കാലത്തെ സംഭവത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയ റിപ്പോർട്ട് ഉണ്ടെന്നും അത് പുറത്തു വിടണമെന്നാണ് ആന്റണിയുടെ ആവശ്യം. സത്യാവസ്ഥ ജനങ്ങൾക്കുമുമ്പിൽ വെക്കുന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞങ്ങളുടെ ഭരണകാലത്താണ്. എന്നാൽ 21 വർഷങ്ങൾക്ക് ശേഷവും തന്നെ അധിക്ഷേപിക്കപ്പെടുകയാണ്” എന്നും ആന്റണി ചൂണ്ടിക്കാട്ടി.
തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു കുറച്ചു ദിവസമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ബുധൻ) ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്‌ഥാനങ്ങളിൽ സ്‌തുത്യർഹ സേവനമനുഷ്‌ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ജീവൻ ടിവിയുടെ സ്‌ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചു. 2004–ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടി.
1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നാണു ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു.
ഇസ്‌ലാമാബാദ്∙ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നു എന്ന അവകാശവാദം തള്ളി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ. ഇന്ത്യക്ക് മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്നതാണ് അവരുടെ സ്ഥിരതയുള്ള നിലപാട് എന്നാണ് ധർ വ്യക്തമാക്കിയത്.
മേയ് 11ന് രാവിലെ 8.17ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വഴി വെടിനിർത്തൽ സന്ദേശം ലഭിച്ചുവെങ്കിലും, ഇന്ത്യ പിന്നീട് നടത്തിയ ചർച്ചകളിൽ ഇത് ഉഭയകക്ഷി വിഷയം മാത്രമാണെന്ന നിലപാടിൽ ഉറച്ചു നിന്നു എന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ധർ പറഞ്ഞു. അമേരിക്കൻ ഇടപെടൽ സംബന്ധിച്ച് നടന്ന അഭ്യൂഹങ്ങൾക്കിടയിലും ഇന്ത്യ സമ്മർദങ്ങൾക്ക് വഴങ്ങിയില്ലന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത് .
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത സംഘർഷം ഉയർന്നിരുന്നു. സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥത കൊണ്ടാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇന്ത്യയും ഇപ്പോൾ പാക്കിസ്ഥാനും അത് തള്ളിക്കളഞ്ഞു.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, റെയിൽവേ ജീവനക്കാരൻ എന്നിവരടക്കം എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.
പ്രധാന പ്രതിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഒളിവിലാണ്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട് സ്റ്റേഷനുകളിലടക്കം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ആകെ 20 പേരാണ് പ്രതികൾ. എ.ഇ.ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി സൈനുദ്ദീൻ(52), സി.പി.എം പ്രവർത്തകൻ വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. മുഴുവൻ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പീഡനത്തിന് ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. 2023 അവസാനം മുതൽ 2025 സെപ്തംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. ചന്തേര ഇൻസ്‌പെക്ടർ കെ.പ്രശാന്ത്, നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി.സതീഷ്, ചീമേനി ഇൻസ്‌പെക്ടർ ടി.മുകുന്ദൻ, ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി സജീഷി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇടുക്കി സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2021 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നീട് 2023-ൽ വീണ്ടും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നുമാണ് വിവരം.
നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു വിവാഹാലോചനയും തടസ്സപ്പെടുത്തിയതായി യുവതി പരാതി നൽകി. പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കസബ എഎസ്‌ഐ സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

റെഡ്ഡി ച്ച് – ശനി, 13 സെപ്റ്റംബർ 2025- കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) സംഘടിപ്പിച്ച ഓണാഘോഷം റെഡ്ഡിച്ചിലെ ട്രിനിറ്റി ഹൈസ്കൂളിൽ ഭംഗിയായി അരങ്ങേറി. രാവിലെ 10 .00 മണിക്ക് പ്രസിഡൻറ് ബിൻജു ജേക്കബ് ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. തുടർന്ന് ഭരണസമിതി അംഗങ്ങൾ അവരുടെ ഓണ സന്ദേശങ്ങൾ പങ്കുവെച്ചു.
ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് റെഡ്ഡി ച്ച് മേയർ ജോവാന്ന കെയ്ൻ, കൗൺസിലർമാരായ ബിൽ ഹാർനെറ്റ്, ആൻഡ്രൂ ഫ്രൈ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മലയാളി സമൂഹന നൽകുന്ന മുകവുറ്റ സാമൂഹ്യ സേവനങ്ങൾക്ക് അവർ കെ സി എ കൂട്ടായ്മയെ അഭിനന്ദിച്ചു.
ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാവേലി വേദിയിലെത്തി സന്ദേശം പങ്കുവെച്ചു. തുടർന്ന് റെഡ്ഡി ച്ച് ‘താളം ‘ ടീമിൻറെ ചെണ്ടമേളം ഓണത്തിൻറെ ഉത്സവാന്തരീക്ഷം ഉയർത്തി. പിന്നാലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത – സംഗീത പരിപാടികൾ കാഴ്ചക്കാർക്ക് ഒരു അതുല്യ ഓണാനുഭവം സമ്മാനിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തെ ജിസിഎസ്ഇയും എലെവൽ പരീക്ഷകളിലും ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കെസിഎ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. കൂടാതെ, ഈ വർഷത്തെ കലാ – കായിക മത്സരങ്ങളിൽ വിജയികളായ അംഗങ്ങൾക്കും ട്രോഫികൾ നൽകി. അവരുടെ ശ്രദ്ധേയ നേട്ടങ്ങളെ അസോസിയേഷൻ അഭിനന്ദിക്കുകയും ഭാവിയിലേക്കുള്ള മികച്ച നേട്ടങ്ങൾക്കായി ആശംസകൾ നേരുകയും ചെയ്തു.
കേരള പൈതൃകത്തിന്റെ സ്മരണകൾ ഉണർത്തിക്കൊണ്ടുള്ള സമൃദ്ധമായ ഓണസദ്യക്ക് ശേഷം, വീണ്ടും അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം സംഘടിപ്പിച്ച ചായ വിരുന്നിനു ശേഷം, അവസാന ഡിജെ പാർട്ടിയോടെ ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
കെ സി എ മലയാളി സമൂഹത്തിൻറെ ഐക്യവും പൈതൃകവും ഉയർത്തിപ്പിടിക്കുന്ന രീതിയിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് അംഗങ്ങളുടെ മികച്ച പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.
പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പ് രീതിയിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് മർദിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തത് മനസ് മരവിപ്പിക്കുന്ന 10 മർദ്ദന വിഡിയോകൾ. സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മറ്റു ദൃശ്യങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ജയേഷ് ഫോൺ പാസ്‌വേഡ് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണത്തിൽ സഹകരിക്കുമ്പോഴും ജയേഷ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. യുവാക്കൾ രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടും ജയേഷ് തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ 19 കാരന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.