Latest News

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് മുതല്‍ മുടക്കാന്‍ നിര്‍മ്മാതാക്കളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യം. ഇത് വ്യാജമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നാദിര്‍ഷ വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് നാദിര്‍ഷയുടെ മുന്നറിയിപ്പ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമാ നിര്‍മ്മാണത്തിന് ആറ് കോടി രൂപ നല്‍കാന്‍ തയ്യാറുളളവര്‍ ബന്ധപ്പെടുക എന്നതാണ് പരസ്യം. പരസ്യത്തോടൊപ്പം ഒരു മൊബൈല്‍ നന്പറും നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് നാദിര്‍ഷ അറിയിച്ചു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം വാര്‍ത്തകള്‍ തൊടുത്തുവിടുന്ന ഫ്രോഡുകളെ വിശ്വസിക്കരുതെന്നും നാദിര്‍ഷ.

മേരാനാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ സംവിധാന തിരക്കിലാണ് നാദിര്‍ഷ. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. ഇതിനിടെയാണ് വ്യാജ പരസ്യം നാദിര്‍ഷയുടെ പേരില്‍ വൈറലാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. 48 വയസ്സുളള പ്രിയങ്കാഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍പിളള. കണ്ണൂര്‍ മട്ടന്നൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു പിളളയുടെ വിവാദപ്രസംഗം.
പ്രിയങ്കാ ഗാന്ധിക്ക് 48 വയസ്സുണ്ട്.

അവരെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത് യുവ സുന്ദരി എന്നാണ്. 48 വയസ്സ് കഴിഞ്ഞാല്‍ യുവതി എന്ന് ആരെങ്കിലും വിളിക്കുമോ? അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിളളയുടെ ആരോപണം. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി പിളള എത്തി. പ്രിയങ്കയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അവരുടെ വയസ്സ് സംബന്ധിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പിളളയുടെ വിശദീകരണം.

മുണ്ടക്കയം പ്ലാപ്പള്ളിയിലെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂട്ടിക്കൽ ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിലും, സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലുമെത്തിച്ചത്. കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്

പ്ലാപ്പള്ളി സ്വദേശികളായ ചില‌മ്പികുന്നേൽ തങ്കമ്മ മകൾ സിനി എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ചയാണ് പ്രതി പോലീസ് പിടിയിലാകുന്നത്. വൈകിട്ട് നാലു മണിയോടെ വീടിന് സമീപം വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെ പോലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇതിനിടെ വിഷം കഴിച്ചതായി ഇയാൾ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, കാര്യമായി വിഷം ഉള്ളിൽ ചെന്നിട്ടില്ലന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാത രീതി അടക്കം പ്രതി പോലീസിനോട് വിശദീകരിച്ചു. കൊല്ലപ്പെട്ട സിനിയുമായി പ്രതി സജിക്ക് വർഷങ്ങളുടെ സുഹൃദ് ബന്ധമുണ്ടായിരുന്നു. സിനി വിവാഹബന്ധം പിരിഞ്ഞ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം സിനി സജിയെ അറിയിച്ചു. സിനിയും മാതാവും കൊല്ലപ്പെടുന്നതിന്റെ തലേന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മദ്യപിച്ച ശേഷം സിനിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവ് തങ്കമ്മയിൽ നിന്ന് കടും കാപ്പി വാങ്ങി കുടിച്ചു. തുടർന്ന് സിനി വെള്ളമെടുക്കാനായി മുറ്റത്തേയ്ക്ക് പോയ സമയം കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സിനിയുടെ തലയിലും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തി. ഇതിന് ശേഷം തങ്കമ്മയുടെ മാല കവർന്ന സജി ഇത് പതിനായിരം രൂപയ്ക്ക് കൂട്ടിക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച ശേഷം മുങ്ങി.

സംഭവ ശേഷം സ്ഥലത്ത് നിന്ന് മാറി നിൽക്കുന്നവരെ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൂട്ടിക്കലിലെ സ്വകാര്യ സ്ഥാപനത്തിലെത്തിച്ചും വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ല പോലിസ് മേധാവി ഹരിശങ്കർ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽപൊൻകുന്നം സി ഐ അജി ചന്ദ്രൻ നായർ തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കേസന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നാൽപ്പതോളം പേരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.

മുണ്ടക്കയം പ്ലാപ്പള്ളിയിലെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂട്ടിക്കൽ ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിലും, സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലുമെത്തിച്ചത്. കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്

പ്ലാപ്പള്ളി സ്വദേശികളായ ചില‌മ്പികുന്നേൽ തങ്കമ്മ മകൾ സിനി എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ചയാണ് പ്രതി പോലീസ് പിടിയിലാകുന്നത്. വൈകിട്ട് നാലു മണിയോടെ വീടിന് സമീപം വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെ പോലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇതിനിടെ വിഷം കഴിച്ചതായി ഇയാൾ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, കാര്യമായി വിഷം ഉള്ളിൽ ചെന്നിട്ടില്ലന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാത രീതി അടക്കം പ്രതി പോലീസിനോട് വിശദീകരിച്ചു. കൊല്ലപ്പെട്ട സിനിയുമായി പ്രതി സജിക്ക് വർഷങ്ങളുടെ സുഹൃദ് ബന്ധമുണ്ടായിരുന്നു. സിനി വിവാഹബന്ധം പിരിഞ്ഞ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം സിനി സജിയെ അറിയിച്ചു. സിനിയും മാതാവും കൊല്ലപ്പെടുന്നതിന്റെ തലേന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മദ്യപിച്ച ശേഷം സിനിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവ് തങ്കമ്മയിൽ നിന്ന് കടും കാപ്പി വാങ്ങി കുടിച്ചു. തുടർന്ന് സിനി വെള്ളമെടുക്കാനായി മുറ്റത്തേയ്ക്ക് പോയ സമയം കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സിനിയുടെ തലയിലും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തി. ഇതിന് ശേഷം തങ്കമ്മയുടെ മാല കവർന്ന സജി ഇത് പതിനായിരം രൂപയ്ക്ക് കൂട്ടിക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച ശേഷം മുങ്ങി.

സംഭവ ശേഷം സ്ഥലത്ത് നിന്ന് മാറി നിൽക്കുന്നവരെ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൂട്ടിക്കലിലെ സ്വകാര്യ സ്ഥാപനത്തിലെത്തിച്ചും വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ല പോലിസ് മേധാവി ഹരിശങ്കർ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽപൊൻകുന്നം സി ഐ അജി ചന്ദ്രൻ നായർ തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കേസന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നാൽപ്പതോളം പേരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.

ഐപിഎല്ലില്‍ വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന് ബാംഗ്ലൂരിനെ തോല്‍പിച്ചു.159 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ഒരുപന്ത് ശേഷിക്കെ മറികടന്നു.

കോഹ്‍ലിയുടെ ബാംഗ്ലൂരിനെ വീഴ്ത്തി രാജസ്ഥാന് സീസണിലെ ആദ്യ വിജയം. അവസാന ഓവറുകളില്‍ പതറുന്ന ശീലം മറന്ന രാജസ്ഥാനെ രാഹുല്‍ ത്രിപാഠിയാണ് വിജയത്തിലേയ്ക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ 43 പന്തില്‍ 59 റണ്‍സെടുത്ത് ഇന്നിങ്സിന് അടിത്തറയിട്ടു. സ്റ്റീവ് സ്മിത് (38) രാഹുല്‍ ത്രിപാഠി (34) റണ്‍സെടുത്തു നാലു ക്യാച്ചുകളാണ് ബാംഗ്ലൂര്‍ കൈവിട്ടത്.

41 പന്തില്‍ 67 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും അടക്കം 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ പിടിച്ചുെകട്ടിയത്. 28 പന്തില്‍ 31 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിണിസ് ആര്‍ സി ബി സ്കോര്‍ 158ല്‍ എത്തിച്ചു.

ദുബായ്: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ് ഡോ.ബി.ആര്‍.ഷെട്ടി പ്രഖ്യാപിച്ചു. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കഥ സംബന്ധിച്ച് എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നടക്കുന്നതായി അറിഞ്ഞു. ഇതിനിടയില്‍ തന്നെ ആ കഥ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്നമുണ്ടായേക്കുമെന്ന് ചിലര്‍ അറിയിച്ചു. ഹിന്ദിയില്‍ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഡോ.ഷെട്ടി അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം.

രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും ഷെട്ടി വിശദീകരിച്ചു.

എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്ന കാര്യം ഒന്നര വര്‍ഷം മുമ്പ്  സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് പ്രഖ്യാപിച്ചത്. ഇതിനായി ആയിരം കോടി രൂപയോളം മുടക്കാന്‍ ബി.ആര്‍.ഷെട്ടിയും സന്നദ്ധനായിരുന്നു. ഇരുവരും അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനിടയില്‍ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിര്‍മാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം.ടി തിരക്കഥ തിരിച്ചുചോദിച്ചത്.

തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും മൃഗീയമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം. ഇപ്പോള്‍ സ്വന്തം പേരക്കുട്ടികള്‍ ആക്രമണത്തിന് ഇരയായെങ്കിലും ഇയാള്‍ കേരളത്തിലെത്തിയിട്ടില്ല.

ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ.

ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട് ഈ യുവതി. ബിജുവിനെ വിവാഹം കഴിച്ചശേഷം അഭിനയത്തില്‍ കാര്യമായ ശ്രദ്ധ കാണിച്ചിട്ടില്ല. അതേസമയം ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യതകള്‍ പോലീസ് നോക്കുന്നുണ്ട്.

ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു  പറയുന്നു.

മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. അച്ഛന്‍ ഛര്‍ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള്‍ വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന്‍ എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില്‍ തലവച്ചാണ് ബിജു കിടന്നിരുന്നത്.

അന്ന് രാത്രി ഒന്‍പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുമ്പു മാധ്യമങ്ങളില്‍ നിന്ന് വന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു വെളിപ്പെടുത്തലും ബാബു നടത്തുന്നു. ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്. ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിനടക്കം സാധിക്കും.

സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം അരുണ്‍ വീട്ടിലെത്തിയിരുന്നു. അവിടെവച്ച് ബന്ധുക്കളില്‍ ചിലരോട് അവളെ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. അവള്‍ക്കും അതിനു താല്പര്യമായിരുന്നു.

പത്തുവര്‍ഷം ഒന്നിച്ചു താമസിച്ച ഭര്‍ത്താവ് മരിച്ച് ചിതയുടെ ചൂടാറുമുമ്പേ അവള്‍ അങ്ങനെ പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ഗുണ്ടയായ അരുണിനെ വിവാഹം കഴിക്കരുതെന്ന് ഞങ്ങള്‍ പലകുറി മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ അവള്‍ അടുത്തദിവസം തന്നെ മക്കളോടോപ്പം ഉടുമ്പന്നൂരിലേക്ക് തിരിച്ചുപോയി.

ബിജുവും കുടുംബവും ഇടയ്ക്ക് ആലുവയില്‍ കുടുംബസമേതം താമസിച്ചിരുന്നു. അവിടത്തെ ജോലി പോയതോടെയാണ് ഉടുമ്പന്നൂരിലെ ഭാര്യവീട്ടിലേക്ക് പോയത്. ടീച്ചറായിരുന്ന അമ്മായിയമ്മ തനിച്ചായതു കൊണ്ടാണ് അവിടെ പോയി നില്ക്കാന്‍ തീരുമാനിച്ചത്. തൊടുപുഴയില്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങുകയും ചെയ്തു.

അതു നല്ലരീതിയില്‍ പോകുന്നുണ്ടായിരുന്നു. സാമ്പത്തികമായി നല്ലനിലയിലായിരുന്നു ബിജു. എന്റെ മകന്‍ മരിച്ചശേഷം അവള്‍ ഞങ്ങളുമായി വലിയ അടുപ്പമില്ലായിരുന്നു. ഫോണ്‍വിളി പോലും മുറിഞ്ഞു. ഇടയ്ക്ക് അരുണിനൊപ്പം ഒളിച്ചോടിയകാര്യം ഞങ്ങളറിഞ്ഞിരുന്നു.

ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. എല്ലാം അവനും അവളുംകൂടി മുന്‍കൂട്ടി നിശ്ചയിച്ചപോലെ നടപ്പിലാക്കിയ പദ്ധതിപോലെ തോന്നുന്നു. എന്റെ മകന്റേതായ എല്ലാം നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മക്കളെ രണ്ടുപേരെയും കൊല്ലാനുള്ള നീക്കമാണ് നടന്നത്. എല്ലാറ്റിനും അവളുടെ ഒത്താശയുണ്ടെന്ന കാര്യം ഉറപ്പാണ്.

കോലഞ്ചേരിയിലെ ആശുപത്രിയില്‍ വച്ച് അവളെ കണ്ടിരുന്നു. ഒന്നും സംസാരിച്ചില്ല. എന്റെ കൊച്ചുമക്കളെ ഇത്തരത്തിലാക്കിയവളോടു സംസാരിക്കാന്‍ താല്പര്യവുമില്ല. അവളുടെ അമ്മയോട് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. എന്റെ കൊച്ചുമക്കള്‍ക്ക് ആപത്തൊന്നും വരാതെ ഇനി നോക്കണം. മകന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരികയും വേണം- ഫോണിലൂടെ നല്കിയ അഭിമുഖത്തില്‍ ബാബു പറയുന്നു.

തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിയ്ക്കു നറുക്കു വീണത്. തുഷാർ മണ്ഡലം മാറിയതോടെ സീറ്റ് ബിജെപിയിലേക്കു തിരികെയെത്തുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽ നിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവർ ആദ്യഘട്ട ചർച്ചകളിൽ തൃശൂരിൽ പരിഗണിക്കപ്പെട്ടിരുന്നു

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പ്രസ്താവനയില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് അതൃപ്തി. വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തിലുള്ളതാണെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തല്‍. അതേസമയം, വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജു ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ രംഗത്തെത്തി.

പ്രചാരണരംഗത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈക്ക് എ.വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിയായെന്നാണ് ഇടതുനേതാക്കളുടെ വികാരം. വിവാദം ഫലത്തില്‍ ഗുണം ചെയ്തത് യു.ഡി.എഫിനാണ്. എതിരാളികള്‍ക്ക് ആയുധം നല്‍കുകയായിരുന്നു വിജയരാഘവന്‍. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ക്കില്ലെന്നും ഘടകകക്ഷി നേതാക്കള്‍ വ്യക്തമാക്കി. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സി.പി.എം നേതൃത്വത്തെ അതൃപ്തി അറിയിക്കാനും നീക്കമുണ്ട്.

എന്നാല്‍ രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വൈകാരികവിഷയം ഉയര്‍ത്തുന്നതെന്നായിരുന്നു ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജുവിന്റെ പ്രതികരണം. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. പുറമെ ന്യായീകരിക്കുന്നുണ്ടെങ്കിലും, എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സി.പി.എം നേതൃനിരയിലും അമര്‍ഷമുണ്ടെന്നാണ് സൂചന.

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവൻ. രമ്യക്ക് വേദനിച്ചെങ്കില്‍ അതിൽ വിഷമമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കും എന്നുമാത്രമാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നൽകി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. രാഷ്ട്രീയനിലപാടിലെ വ്യത്യസ്ഥതയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്.

തന്റെ പ്രസംഗം ചില മാധ്യമങ്ങൾ ‘മറ്റൊരു റൂട്ടിലേക്ക്‌’ തിരിച്ചു വിട്ടു. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്ക്‌ വരണമെന്നാണു നിലപാട്‌. തന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. വ്യക്തിപരമായ വിമർശനം എൽഡിഎഫിന്റെ നയമല്ല. എന്നാൽ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാർക്കശ്യത്തോടെ എതിർക്കുക തന്നെ ചെയ്യും.

രമ്യയ്ക്കെതിരായ അശ്ലീലപരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു വിജയരാഘവന്റെ വിശദീകരണം. പരാമർശം അനവസരത്തിലെന്ന് ഇടതുനേതാക്കൾ പോലും വിലയിരുത്തി. എന്നാല്‍ പരസ്യപ്രസ്താവനക്ക് ആരും തയാറല്ല. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു പൊതുവികാരം

ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവൻ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമർശം

മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവൻഷൻ വേദിയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ നേതാക്കൾ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവൻ ആലത്തൂർ സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ മോശം ഭാഷയിൽ ആണ് പരാമർശിച്ചത്

ബിരിയാണിയെന്നു കേട്ടാൽ പാർലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവൻ വിമർശിച്ചു. രമ്യ ഹരിദാസിനെതിരായ പരാമർശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

തമിഴ് ചലച്ചിത്രകാരന്‍ ജെ.മഹേന്ദ്രന്‍ ചെന്നൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. അദ്ദേഹത്തിന്റെ ഉതിരിപ്പൂക്കള്‍, നെഞ്ചത്തെ കിള്ളാതെ, മുള്ളും മലരും, ആടുപുലിയാട്ടം തുടങ്ങിയ സിനിമകള്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയുടെ തന്നെ ചരിത്രം തിരുത്തിക്കുറിക്കുന്നവയായിരുന്നു. മണിരത്നവും ശങ്കറും മുതല്‍ മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ പ്രിയദര്‍ശന്‍ വരെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച പ്രതിഭയായിരുന്നു മഹേന്ദ്രന്‍.
പ്രതാപം, പിന്നെ സ്വന്തം സിനിമയുടെ വിഡിയോ കസെറ്റുകള്‍ കൊടുത്ത് പണം കടം വാങ്ങേണ്ടത്ര ഗതികേട് വന്ന കലാകാരന്‍–മഹേന്ദ്രന്റെ ജീവിതം സ്വന്തം സിനിമകളെപ്പോലെ തന്നെ മുള്ളും മലരും നിറഞ്ഞതായിരുന്നു. കഥയും തിരക്കഥയും എഴുതി സംവിധായകനായി ഒടുവില്‍ നടനായി സിനിമയോടും ലോകത്തോടും വിടപറഞ്ഞ ജീവിതം.

Related image

1939ല്‍ ഇളയെങ്കുടിയില്‍ ജനിച്ച ജെ.അലക്സാണ്ടറെ സിനിമാലോകത്തെ മഹേന്ദ്രനാക്കിയത് മധുരയിലെ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എംജിആറിനു മുന്നില്‍ നടത്തിയ കച്ചവട സിനിമാ വിമര്‍ശനമാണ്. മികച്ച ചലച്ചിത്ര നിരൂപകനാവട്ടെ എന്നായിരുന്നു നടികര്‍ തിലകത്തിന്റെ ആശംസ. പക്ഷേ, മഹേന്ദ്രന്റെ ജീവിതം കച്ചവടത്തിനപ്പുറത്ത് സിനിമയില്‍ കലയുടെ ഇന്ദ്രജാലം തീര്‍ക്കാനായിരുന്നു. എംജിആറിന്റെ നാടകസംഘത്തിന് കഥകളെഴുതിയ മഹേന്ദ്രനെ അദ്ദേഹം തന്നെ വാഴ്‌വേ വാ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിച്ചു. ആദ്യസിനിമ മുള്ളും മലരും ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഞ്ചത്തെ കിള്ളാതെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ നേടി.

ഉതിരിപ്പൂക്കള്‍, പൂട്ടാത്ത പൂട്ടുകള്‍, ജോണി തുടങ്ങിയ സിനിമകളുടെ സംവിധാനം ചെയ്തു. ഇതിലും എത്രയെ ഏറെ തിരക്കഥയും സംഭാഷണവും എഴുതി. ജോണി, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ രജനി സ്റ്റൈല്‍ രൂപപ്പെടുത്തിയതിലും മഹേന്ദ്ര സ്പര്‍ശമുണ്ട്.
പേട്ട, തെറി, മിസ്റ്റര്‍ ചന്ദ്രമൗലി, സീതാകാതി തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. തെറിയിലെ വില്ലന്‍വേഷത്തിന് പുരസ്കാരവും ലഭിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിമർശനവുമായി എൻഎസ്എസ് മുഖപത്രം. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല. ശബരിമല വിഷയം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും  കണ്ടു.

ബിജെപി നിയമ നടപടി സ്വീകരിക്കാത്തതിനെതിരെയും എൻ എസ് എസ് മുഖപത്രമായ സർവീസസിൽ വിമർശനമുണ്ട്. എൻ എസ് എസ് സമദൂര നിലപാട് തുടരുമെന്നും വിശ്വാസത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് വിശ്വാസ സമൂഹം തീരുമാനിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved