ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തില്ല. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ എന്ന് മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്.
‘ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു’. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ എന്ന് രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.
മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.
എസ്ബിഐ ഉള്‍പ്പെടെയുളള ജെറ്റ് എയര്‍വേയ്സ് നിക്ഷേപകര്‍ കന്പനിയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കന്പനിക്കായി പുതിയ നിക്ഷേപകരെ കണ്ടെത്താനുളള ശ്രമത്തിലാണ് എസ്ബിഐ. കുടിശ്ശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കന്പനിക്കുളള ഇന്ധനവിതരണം കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്.
ചൊവ്വാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും. എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലാ സെന്റ്.തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷമാവും അദ്ദേഹം കെ.എം.മാണിയുടെ വീട്ടിലെത്തുക.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കും. പത്ത് പൊതുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാകും പ്രചാരണ പരിപാടികള്‍ നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ നേരിട്ടെത്തി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല.
‘കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഇൗ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ്. അവൻ ആ വിഡിയോയിൽ പറയുന്നത് പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തുപോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..’ കേരളം മുഴുവൻ ചിരിച്ച ആ വിഡിയോയെ കുറിച്ച് അതേ ചിരിയോടെ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞ മറുപടിയാണിത്.
കെ.എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫെയ്സ്ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി.സി യുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരുത്തൻ ഞങ്ങളുടെ കൂട്ടത്തിലില്ലെന്നാണ് ഷോൺ പറയുന്നത്.
മാണി സാറും പപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ പോരുകളും കേരളത്തിന് അറിയാം. എന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ഞാനും പപ്പയും ഞങ്ങളുടെ കുടുംബം അടക്കം അദ്ദേഹത്തെ അവസാനമായി കാണാൻ പോയി. ചടങ്ങുകൾക്കെല്ലാം പങ്കെടുത്തു. ഇതിനിടയിൽ ഇത്തരത്തിൽ വേഷം കെട്ട് കാണിച്ചവനൊയൊക്കെ എന്ത് പറയാനാണ്. പപ്പ അറിഞ്ഞിട്ടില്ല ഇൗ വിഡിയോയെ കുറിച്ച്. അറിഞ്ഞാ ചിലപ്പോൾ പറയും ഇവനൊക്കെ േവറെ പണിയില്ലേ എന്ന്. പൊലീസിനെയും നാട്ടുകാരെയും തെറി വിളിച്ച് കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല ഇവനെ കുറിച്ച്. അവൻ പി.സി ജോർജിന്റെ ബന്ധുവുമല്ല. ഞങ്ങൾക്ക് അവനെ അറിയത്തുമില്ല. ഷോൺ ജോർജ് പറഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും തെറിവിളിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.
കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെയായിരുന്നു യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.
എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം. തുടർന്ന് നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കാമുകൻ വെട്ടിക്കൊന്ന് സ്യൂട്ട് കേസിലാക്കി ഒാടയിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലെ മെട്ചലിലാണ് നടുക്കുന്ന സംഭവം. സംഭവത്തിൽ ബീഹാർ സ്വദേശിയായ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്കിയായ യുവതിയും യുവാവും തമ്മിൽ നീണ്ട നാളത്തെ പ്രണയമായിരുന്നു. ഇരുവരും ഒരു കോളജിലാണ് മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചത്. കോളജ് കാലം മുതലുള്ള ഇൗ പ്രണയം ജോലി കിട്ടിയ ശേഷവും ഇരുവരും തുടർന്നു.
എന്നാൽ വിവാഹം ചെയ്യണമെന്ന യുവാവിന്റെ ആവശ്യം പെൺകുട്ടി നിഷേധിച്ചതാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെയോടെയാണ് മെട്ചലിലെ സ്കൂളിനടുത്ത് സ്യൂട്ട് കേസിലാക്കിയ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴുമുതൽ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുനിലുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നും മാര്‍ച്ച് നാലിനാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രതിയായ യുവാവും ഒരുമിച്ചുതന്നെയാണ് ജോലി ചെയ്തിരുന്നതും.
കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പത്താണ് സംഭവം. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്
പട്ടാമ്പി കൊപ്പം മയിലാട്ട് കുന്ന് സുരേന്ദ്രന്‍, കരിന്പനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്‍റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്‍റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടക്കിയ ദുരന്തമുണ്ടായത്. രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. ആദ്യം കിണറ്റിറങ്ങിയ സുരേഷ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. .
സുരേഷിനെ രക്ഷിക്കനാണ് അയല്‍വാസികളായ സുരേന്ദ്രനും,കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. നാട്ടുകാരാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും,സുരേന്ദ്രനും മരിച്ചിരുന്നു.ഗുരുതരാവസ്ഥയിലുള്ള കൃഷ്ണന്‍കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്
ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍. വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയതിലൂടെ ശബരിമലയുടെ പേരില്‍ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖ്യആയുധമായി മാറിയിരിക്കുകയാണ് ശബരിമല. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയുടെ തൊട്ടടുത്തദിവസമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി മാതൃസംഗമം നടത്തിയത്. ശബരിമലയുടെ കാര്യത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളുടെ നിലപാട് വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്തെ സംഘപരിവാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വല്‍സന്‍ തില്ലങ്കേരിയെ എത്തിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രചാരണം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ വല്‍സന്‍ തില്ലങ്കേരി രൂക്ഷമായി വിമര്‍ശിച്ചു.
മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം. അത് വൈകാരികമായി ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍. വരും ദിവസങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ കൂട്ടായ്മകള്‍ മറ്റ് ലോക്സഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ശബരിമല യുവതീപ്രവേശം സജീവചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍. രാവിലെ തന്നെ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. ഒരു പാട് വിശേഷണങ്ങളുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയെ തള്ളിപ്പറയുന്ന കേരള കത്തോലിക്കര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഓശാന ഞായറിന്റെ ആശംസകള്‍ അറിയ്ച്ചതും ഈ ചിത്രം മുന്നില്‍ നിര്‍ത്തി തന്നെ. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. ചരിത്രപ്രസിദ്ധമായ അതിരമ്പുഴ പളളിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പാരമ്പര്യമുള്ള അതിപുരാതന കത്തോലിക്കാ കുടുംബങ്ങളുടെ ജീവിത രീതി ആധുനീക തലമുറയ്ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ചട്ടയും മുണ്ടും. ഈ തലമുറയില്‍ അവസാനിക്കാനൊരുങ്ങുന്ന ചട്ടയും മുണ്ടും വരും തലമുറയ്ക്ക് ചരിത്രം പഠിക്കാനുള്ള ഒരു വിഷയമായി ചുരുങ്ങും. ഒരു കാലത്ത് കത്തോലിക്കാ സഭയുടെ പ്രൗഡിയും ഈ ചട്ടയിലും മുണ്ടിലുമായിരുന്നു. എന്തു കാരണം കൊണ്ട് ഈ വസ്ത്രം കത്തോലിക്കാ സമൂഹത്തില്‍ നിന്ന് പാടേ തുടച്ച് നീക്കപ്പെടുന്നു എന്നതിന് വ്യക്തമായ ഒരു നിര്‍വ്വജനവുമില്ല. പരമ്പരാകതമായി ഈ വസ്ത്രം തുന്നിയിരുന്നവര്‍ അത് കാലഹരണപ്പെടുന്നതിന് വളരെ മുമ്പേ തന്നെ കടന്നു പോവുകയും ചെയ്തു.
ഒരു പാട് പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണിത്. ദാരിദ്രം അനുഭവിച്ചറിഞ്ഞ അമ്മച്ചിമാര്‍തമ്മില്‍ അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചിരുന്നത് ഞായറാഴ്ച കുര്‍ബാനയ്‌ക്കെത്തുമ്പോഴാണ്. എല്ലാവരും അന്യകുടുംബങ്ങളില്‍ നിന്ന് വന്നവരാണല്ലോ! കൂടാതെ തുല്യ ദു:ഖിതരും. ചിത്രത്തിലേയ്ക്ക് കൂടുതല്‍സമയം നോക്കുമ്പോള്‍ മനസ്സില്‍ മാറി മറയുന്ന ചിന്തകള്‍ ചിത്രങ്ങള്‍. ആറു വയസ്സിലെ നിഷ്‌കളങ്കത അറുപതാം വയസ്സിലും പുനര്‍ജ്ജനിക്കുകയാണ്. ആ ചിരിയിലും ആലിംഗനത്തിലും കാലഹരണപ്പെട്ടു പോകുന്ന ഒരു കാലഘട്ടം ആധുനിക തലമുറയിലെ അധികം പേരും കണ്ടു കഴിഞ്ഞു. അത് തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം വാര്‍ത്തയായതും. ഇതുപോലൊരു ചിത്രം ഇനി ഓര്‍മ്മകളില്‍ മാത്രമായി ഒതുങ്ങും. ഈ ചിത്രമെടുത്തത് ആരായാലും അഭിനന്ദനം മാത്രം.
ഒരു കാര്യം വ്യക്തമാണ്.
ക്രൈസ്തവര്‍ ഓശാന ഞായര്‍ ആഘോഷിക്കുമ്പോള്‍ ഈ ചിത്രം നല്‍കുന്ന സന്ദേശത്തേക്കാള്‍ മറ്റെന്തുണ്ട്?
കടപ്പാട്: എന്റെ അതിരമ്പുഴ
കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെ യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.
പിസി ജോർജിന്‍റെ ബന്ധു ആയ തനിക്ക് അതേ ഭാഷയിൽ പ്രതികരിക്കാനറിയാം. ഈരാറ്റുപേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നവരെ പിടിക്കാത്ത പൊലീസുകാരാണ് എന്നെ തടയാൻ വരുന്നത്. ഇവിടെ താലിബാലിസമാണോ. ആദ്യം അവരെ പോയി പിടിക്ക്. ആര്‍ജെഡിയുടെ യുവനേതാവാണ് താൻ. എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം.
ഞാൻ വെള്ളമടിച്ചിട്ടുണ്ടെന്നും കഞ്ചാവാണെന്നും ആളുകൾ പറയും. പച്ചക്കാണ് പറയുന്നത്. ഇതല്ല, ഇതിനപ്പുറവും കണ്ടിട്ടുണ്ട്. ഈ റോഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത് ആളുകള്‍ക്ക് വണ്ടിയോടിക്കാനാണ്. ആദ്യം ഈരാറ്റുപേട്ടക്കാരെക്കൊണ്ട് ഹെൽമെറ്റ് വെപ്പിക്ക്. പാലായിലൊരു നിയമം, ഈരാറ്റുപേട്ടക്കാർക്ക് മറ്റൊരു നിയമമെന്നും യുവാവ് രോഷം കൊള്ളുന്നു.
നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.
വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാവ് തങ്ങളുടെ ബന്ധു അല്ലെന്ന് പിസി ജോർജിൻരെ മകൻ ഷോൺ ജോര്‍ജ് പറഞ്ഞു. ഷോണിന്‍റെ വോയ്സ് ക്ലിപ്പും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മലയാളികളുടെ ഉള്ളിൽ മാത്രം നിറഞ്ഞിരിക്കുന്ന സദാചാരബോധത്തെക്കുറിച്ച് പറയുകയാണ് സൈക്കോളജിസ്റ്റായ കലാഷിബു. സീരിയൽ നടിയുടെതായി പുറത്തുവന്ന വിഡിയോ ആഘോഷിച്ച മലയാളി മനസിനെക്കുറിച്ചാണ് കല പറയുന്നത്. സ്ത്രീ അല്ലേ, പ്രായമായില്ലേ അമ്മയല്ല എന്നൊന്നും പറഞ്ഞ് അവർക്കുനേരെ അശ്ലീല വാക്കുകൾ ചൊരിയുന്ന പുരുഷന്മാർ സ്വയം ചിന്തിച്ചു നോക്കൂ, ഇവരിലെത്രപേർ നല്ലവരാണെന്ന്.എന്റെ ഈ പോസ്റ്റിന്റെ താഴെയും അസഭ്യവർഷങ്ങൾ ചൊരിഞ്ഞേക്കാം എന്ന മുൻകരുതലും എടുക്കുന്നുണ്ട് അവർ. തന്നെ കാണാൻ വന്ന ഒരു അധ്യാപികയുടെ അവസ്ഥ വിവരിച്ചുകൊണ്ടാണ് കല ഷിബുവിന്റെ പോസ്റ്റ്.
ഇമ്മിണി വലിയ പോസ്റ്റ് ആണ് ..
വേണേൽ വായിച്ചോ ..
അച്ഛൻ ആണ് ആദ്യത്തെ ശത്രു എന്ന് പറഞ്ഞ ഒരു പതിമൂന്ന് വയസ്സുള്ള പെൺകുട്ടി ..
അവളെ വഴക്കു പറഞ്ഞത് , അടിച്ചതു ഒക്കെ അവൾ പറഞ്ഞു ..
” അയാളുടെ കൂട്ടുകാർ വന്നപ്പോൾ ഞാൻ മുന്നിൽ ചെന്ന് നിന്നെന്നു പറഞ്ഞായിരുന്നു അടിച്ചത് ..”’
ഞാൻ ആ കുട്ടിയുടെ അമ്മയെ നോക്കി ..
അവർ മുഖം കുനിച്ചു ..
” അച്ഛനല്ലേ അറിയു..അവരൊക്കെ എത്ര വൃത്തികെട്ടവന്മാരാണെന്നു !!
അച്ഛനും ആ കൂട്ടത്തിൽ പെട്ടത് ആണെന്ന് ഓർക്കണം ..’
പകയോടെ അവൾ പറഞ്ഞു ..
വര്ഷങ്ങള്ക്കു മുൻപുള്ള ഈ സംഭവം ഇടയ്ക്കു ഞാൻ ഓർക്കും ..
സ്വന്തം വീട്ടില് ഒരു നിയമം , നാട്ടിൽ മറ്റൊരു നിയമം ..!!
രാമനാഥൻ ഡോക്ടർ ന്റെ മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി നോക്കുന്ന സമയം വന്ന ഒരു കേസ് ഉണ്ട് ..
ഡോക്ടർ നോട് എന്നും എനിക്ക് നന്ദി ഒരു കാര്യത്തിൽ ആണ് ..
ധാരാളം സമയം , ഓരോ രോഗികളെയും കാണാനും അവരോടു ഇടപെടാനും തുടക്കകാരി ആയ എനിക്ക് തരുമായിരുന്നു ..
അദ്ദേഹം അർപ്പിച്ച ആ വിശ്വാസത്തിൽ എനിക്ക് അഭിമാനം ആയിരുന്നു ..
റിട്ടയർ ആകാൻ ഏതാനും മാസമുള്ള ഒരു സ്കൂൾ ടീച്ചർ , അവരുടെ മകൻ , ഭാര്തതാവ് ..
ഇവരാണ് വന്നത് ..
ടീച്ചർ ന്റെ സ്വഭാവത്തിൽ പെട്ടന്നുണ്ടായ മാറ്റം .,
മകന്റെ വിവാഹം അടുത്തിരിക്കുക ആണ് .,.
കരഞ്ഞു കലങ്ങിയ കണ്ണുകൾ ; ഭയന്ന ഭാവം ..
ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന അവരോടു എന്തൊക്കെ ചോദിച്ചിട്ടും മറുപടി ഇല്ല ..
എന്നിരുന്നാലും തുടർച്ചയായി അവരെ കണ്ടു കൊണ്ടേ ഇരുന്നു ..
രണ്ടാം ദിവസം അവർ സംസാരിച്ചു ..
ഉള്ളിൽ കെട്ടിനിന്ന സങ്കടക്കടൽ അങ്ങ് പൊട്ടിയൊഴുകി ..
”’വേണമെന്ന് വെച്ചല്ല ..സംഭവിച്ചു പോയി ..
ഭാര്തതാവിന്റെ കുറവ് കൊണ്ടല്ല ..
എനിക്ക് , അറിയില്ല ., എങ്ങനെയോ അങ്ങനെ സംഭവിച്ചു പോയി .”
സ്കൂളിലെ പ്യൂൺ ആയി അവർക്കു വര്ഷങ്ങളായി ഉണ്ടായിരുന്ന ബന്ധം ..
അരുതാത്തതു അടുത്തിടെ മറ്റൊരു അധ്യാപകൻ കാണാൻ ഇടയായി ..
സ്കൂളിലെ പ്രധാന അദ്ധ്യാപിക ആണ് ..പ്യൂൺ വളരെ പ്രായം കുറഞ്ഞ വ്യക്തിയും ..!
സംഘർഷത്തിന്റെ കൊടുമുടിയിൽ ആക്കിയത് ,
സഹപ്രവർത്തകന്റെ ഭീഷണി ആണ് ..
” ഇതിപ്പോ ഒരാളോട് മാത്രമായി എങ്ങനെ നടക്കും ..
ഞങ്ങളും ഒക്കെ ഇവിടെ ഉണ്ട് ..
ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ..’
‘
സാധാരണകാരി ആയ ഒരു കുടുംബിനിയുടെ സമനില താറുമാറാകാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത് ..?
അവരുടെ ഭാര്തതാവിനോടല്ല ; മകനോടാണ് വിവരങ്ങൾ അറിയിച്ചത് .
ആ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട് ..
ആദ്യം കുറെ നേരം കൈപ്പത്തികളാൽ മുഖം പൊത്തി അമർത്തിപ്പിടിച്ചു ഇരുന്നു ..
പിന്നെ ആ മുഖം ഉയർത്തുമ്പോൾ ,കണ്ണുകളിൽ ജലാംശം പെരുകി ,ശക്തമായി കിതയ്ക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു ..
എത്രയോ നേരമെടുത്ത് ആണ് അയാൾ സംസാരിക്കാൻ ഉള്ള കഴിവ് വീണ്ടെടുത്തത് എന്നെനിക്കു അറിയാം ..
ഉൾകൊള്ളാൻ ആർക്കാണ് കഴിയാത്തതു ആ മകന്റെ നിസ്സഹായാവസ്ഥ ..
അവന്റെ മനസ്സിൽ കൂടി കടന്നു പോകുന്ന ചിന്തകളെ ഊഹിക്കാം ..
‘അമ്മ ആണ് ..
അതാണ് ആദ്യത്തെ ഷോക്ക് ..!
പിന്നെ അവരുടെ പ്രായം ..
വിവാഹപ്രായം എത്തിയ മകൻ ..
റിട്ടയർ ആകാൻ അധികം നാളുകൾ ഇല്ല ..
ഡോക്ടർ , ഞാൻ ..
ഞങ്ങൾ രണ്ടുപേരും ഒരുപാടു നേരം സംസാരിച്ചു ,അവന്റെ ഉൾക്കാഴ്ചകൾ നേരെ ആക്കി കൊണ്ട് വന്നു ..
നമ്മൾ കാണുന്ന പോലെ അല്ല മനസ്സ് അല്ലെ ?
അവൻ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു ..
ഞാൻ എന്തിനാണ് ഈ കേസ് ഇപ്പൊ എഴുതിയത് എന്ന് വെച്ചാൽ ,
നമ്മളിൽ പലരും കണ്ട ഒരു വീഡിയോ ..
പ്രായം ആയ ഒരു സീരിയൽ സ്ത്രീ .
അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു , ഏതോ ഒരുത്തൻ അവരെ നാണം കെടുത്താൻ ആയി കിടപ്പറ രംഗങ്ങൾ വ്യാപിപ്പിക്കുക ആണ് ..
ആ വാർത്തയുടെ താഴേ വന്ന അശ്‌ളീല കമന്റു മഴ വായിക്കാൻ ഇത്തിരി ശക്തി കൂടുതൽ വേണം ..
എന്തെങ്കിലും ഒരു പോസ്റ്റ് ഞാൻ , ഉൾപ്പടെ ഏത് സ്ത്രീയോ അവരെ ഒന്ന് സാന്ത്വനപ്പെടുത്താൻ ഇട്ടു എന്ന് ഇരിക്കട്ടെ ..
ഇടുന്ന പോസ്റ്റ് നു താഴെ വരുന്ന പൊങ്കാല എന്താകും എന്ന് ഊഹിക്കാം ..
”ഇവരെ പോലെ കുറെ എണ്ണം ഇറങ്ങും ..ഫെമിനിച്ചികൾ …!!
ഇവളുടെ ഒക്കെ കഴപ്പ് തീർക്കാൻ ആരുമില്ലേ വീട്ടിൽ ..?
അല്ലേലും അമ്മായിക്ക് ലൈംഗിക താൽപ്പര്യം വളരെ കൂടുതൽ ആണ് ..!
എഴുത്തിൽ ഒക്കെ ഉണ്ട് ..
അമ്മാവൻ ഇല്ലിയോ വീട്ടിൽ ..?
ഇതൊക്കെ കുറവാ ..!
ദ്വയാർത്ഥ പ്രയോഗത്തിലെ അമ്മായിയോ ,ചേച്ചിയോ , ഒക്കെ ആയി ഞാൻ മാറ്റപ്പെട്ടു കൊണ്ടേ ഇരിക്കും ..
ഇതിന്റെ അപ്പുറത്തേയ്ക്ക് പോകും ..!
തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയെ ന്യായീകരിച്ചില്ല ..ആ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിച്ചു വിശകലനം ചെയ്തു ..
സമൂഹമേ ,നമ്മളറിയാതെ, നിങ്ങൾ അറിയാത്ത സ്ത്രീ ജീവിതങ്ങൾ ഉണ്ട് ..മനുഷ്യ ജീവിതം ഉണ്ട്..
വായിച്ചു കേട്ടതോ ., ആരെങ്കിലും പറഞ്ഞു കെടുത്തും വെച്ച് വിടുവായത്തരം പറയുകയോ അല്ല ..
ഏഴ് വര്ഷം എന്റെ ഔദ്യോഗിക ജീവിതം ., കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തായിരുന്നു ..
ഞാൻ പ്രധാന സാക്ഷി ആയ പീഡന കേസുകൾ ഇനിയും വിളിക്കാൻ ഉണ്ട് ..
ജീവൻ പണയം വെച്ച് രക്ഷിച്ച പെണ്കുട്ടികൾ പോലും , ഒരു ഘട്ടം കഴ്ഞ്ഞു തിരിച്ചു മോശപ്പെട്ട പഴയ അവസ്ഥയിൽ മടങ്ങി പോകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് ..
ഇവിടത്തെ നിയമവ്യവസ്ഥ അതാണ് ..
അന്ന് പോക്സോ നിയമം നിലവിൽ വന്നിട്ടില്ല ..
ഇന്നും നിലവിൽ വന്നിട്ടും കെട്ടികിടക്കുന്ന എത്രയോ കേസുകൾ ..അതൊന്നും ചോദ്യം ചെയ്യാൻ ചെയ്യാൻ ആരെയും കണ്ടിട്ടില്ല. .
ആ പോട്ടെ ..
അതൊന്നും ഇവിടെ വിഷയം അല്ല .!!
ഇവിടെ , ഓരോ വ്യക്തിയുടെയും നിസ്സഹായാവസ്ഥ ചൂണ്ടി കാണിക്കുമ്പോ ,
അതിന്റെ ചുവട്ടിൽ വന്നു അശ്ലീലം എഴുതുന്ന ആ മാനസികാവസ്ഥ ഉണ്ടല്ലോ ..
അതാ പറഞ്ഞു വരുന്നത് ..
നമ്മുക്ക് അറിയില്ല സഹോദരി സഹോദരന്മാരെ ..
ആരുടെയും ജീവിതം എങ്ങനെ , ഏത് തരത്തിൽ എന്നൊക്കെ ..
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകൾ , ഒരു അക്രമം കണ്ടാൽ ചെറുക്കുമോ ?
അതിനു ധൈര്യം ഉണ്ടോ ?
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഇടപെട്ടാൽ മാത്രമേ ആ കുരു പൊട്ടു ..
വ്യക്തിപരമായി പറയാം ..
എനിക്കുണ്ട് ധൈര്യം ..
എന്റെ കുഞ്ഞിന് ഞാൻ ഉണ്ട് ..
അങ്ങനെ ഒരു കൈ അവൾക്കു നേരെ വന്നാൽ , നിയമത്തിനു വിട്ടു കൊടുക്കില്ല ..
കൊന്നു കളഞ്ഞേക്കും ഞാൻ ..
എന്റെ അല്ലാത്ത മക്കൾക്ക് വേണ്ടി ഞാൻ ഒരുപാടു ചെയ്തിട്ടും , അതിന്റെ പ്രശ്നങ്ങളേ നേരിട്ടിട്ടും ഉണ്ട് ..
പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ല ..
അതവർ വളർന്നു വന്ന സാഹചര്യം പോലെ ആണ് എന്ത് അക്രമത്തെയും ചെറുക്കാൻ ഉള്ള ഉശിരു ..!
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയാലും ആ നേരം പ്രതികരിക്കാൻ സാധിക്കണം എന്നില്ല ..
‘അമ്മ മഹത്വം ഒന്നും വാഴ്ത്തിയിട്ടു ഒരു കാര്യമില്ല ..
മനസ്സാണ് ..അതിന്റെ ശക്തിയും ദൗർബല്യവും അവനവനു പോലും അറിയില്ല പലപ്പോഴും ..
എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാൽ,
ആ സ്ത്രീ ..
വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..
അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ ..?
അവരെ അറിയില്ല ..
ഈ സമയം അവർക്കു നേരിടാൻ കരുത്ത് ഉണ്ടാകട്ടെ എന്നൊരു പ്രാർത്ഥന ..
ഇനി , ഇത് ഞാൻ ന്യായീകരിക്കുന്നത് എനിക്ക് കഴപ്പ് കൂടിയിട്ട് ആണെന്ന് തോന്നുന്നവരോട് ;
ആ സാധനം ,.അതങ്ങനെ നില്കുന്നത് അല്ലെ നല്ലത് ..?
ആരെയും ഞാൻ ആയി വേദനിപ്പിക്കുന്നില്ല ,നശിപ്പിക്കുന്നില്ല .
എന്റെ അനുവാദം ഇല്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല ..ഇഷ്‌ടമില്ലാതെ ആരെയും അങ്ങോട്ടും പീഡിപ്പിച്ചിട്ടില്ല ..
പിന്നെ എന്താണെന്നു കഴപ്പ് കൂടിയാല് ..!!🤔🤔🤔🤔
ചങ്ങനാശേരിയിൽ പേരും സമയവും കൃത്യമായി പറഞ്ഞ് പെൺകുട്ടിയുടെ കാമുകന്റെയൊപ്പമുള്ള ലൈവ് ഒളിച്ചോട്ടം. ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് ഒളിച്ചോടുകയാണ് എന്നും,2 വര്ഷം മുൻപ് വീട്ടുകാരുടെ നിർബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. അത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടായിരുന്നു. എനിക്കതിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യം. – പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തുന്നു.
ഏതായാലും വിഷയം വലിയ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുകയാണ് സോഷ്യല്‍ മീഡിയ. ‘പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങള്‍ ഒക്കെ കരുതുന്നത്?..കഷ്ടം..’ എന്നാണ് മറ്റൊരു കമന്റ്.
‘നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായത്. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഇതേ പെണ്‍കുട്ടി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.
വീട്ടുകാരെല്ലാം ബന്ധത്തിന് എതിരായിരുന്നെന്നും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സ്‌നേഹത്തിന്റെ ബലത്തിന് വേണ്ടി പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു ബലത്തിനുവേണ്ടി യുവാവ് നിര്‍ബന്ധിച്ച് വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പ് നല്‍കിയതാണ്.
പക്ഷേ താന്‍ ചതിക്കപ്പെട്ടെന്നും, തനിക്ക് പറ്റിയ അബദ്ധമാണ്. ഇനി ഇങ്ങനെയൊരു ബന്ധം വേണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഒളിച്ചോടിയിട്ടില്ല. അച്ഛനും അമ്മയും നിരപരാധികളാണെന്നും താന്‍ അവരുടെ കൂടെ വീട്ടിലുണ്ടെന്നും വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി കാമുകനും രംഗത്തെത്തി. അവളുടെ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥ ഇതല്ല. ഇവൾ പഠിക്കുന്നത് മേരിഗിരി കൂത്താട്ടുകുളത്താണ്. അവിടന്ന് പിറവം വണ്ടി കയറി ഇവിടെ വന്നിറങ്ങി, താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും, ഇനി വീട്ടിലേയ്ക്ക് തിരിച്ച് പോകില്ലെന്നും ഫോണിലൂടെ അറിയിച്ചു. പിന്നാലെ ഞാൻ അവളെ പിക്ക് ചെയ്ത് കാറിൽ വരുന്ന വഴിയിലാണ് ഈ വീഡിയോ അവളെടുത്തത്.
എങ്ങനെ കാണിച്ചിട്ടാണേലും കുഴപ്പമില്ല, നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ് അവളുത്തന്നെയാണ് ആ വീഡിയോ വൈറലാക്കിയത്. ഇപ്പോൾ ഈ പെങ്കൊച്ച് പറയുന്നിടത്താണ് നമ്മുടെ നാട് നിക്കുന്നെ, സോ അതുകൊണ്ടു അത് ഭയങ്കര വൈറലാകുന്നു, ഇപ്പോൾ ഞാനായി കുറ്റക്കാരൻ. എന്റെ ഭാഗത്ത് ആരുല്ല. സോ ഞാൻ പെട്ടു, അതാണ് സംഭവിച്ചത്, ഞാൻ ഇത് ഷെയർ ചെയ്യാനൊന്നും പോകുന്നില്ല. പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ ലൈക്കും ഷെയറുമുള്ളു- ഇതായിരുന്നു ഫേസ്‍ബുക്കിലൂടെ കാമുകന്റെ വാക്കുകൾ.എന്തായാലും പുതിയ വിഡിയോ വലിയ ഒച്ചപ്പാടുകൾക്കും ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ വഴിവയ്ക്കുന്നുണ്ട്.