കൃഷ്ണഗിരി: രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റണ്‍സിന് ഓൾഔട്ടായി. ഇതോടെ ഗുജറാത്തിന്‍റെ വിജയലക്ഷ്യം 195 റണ്‍സായി. പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വീണത് 29 വിക്കറ്റുകളാണ്. യുവതാരം സിജോമോൻ ജോസഫിന്‍റെ അർധ സെഞ്ചുറിയും (56), ജലജ് സക്സേന പൊരുതി നേടിയ (പുറത്താകാതെ 44) റണ്‍സുമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിംഗ്സിൽ കൈയ്ക്ക് പരിക്കേറ്റ് പിന്മാറിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്സിൽ പതിനൊന്നാമനായി ക്രീസിൽ എത്തി.
ഒൻപത് പന്തുകൾ നേരിട്ട സഞ്ജു റണ്‍സ് ഒന്നും നേടാതെ അക്ഷർ പട്ടേലിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഗുജറാത്തിന് വേണ്ടി റോഷ് കലാറിയയും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ നേടി. നേരത്തെ ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരുന്നു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു. 36 റണ്‍സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്‍സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസിന്റെ കനത്ത സുരക്ഷ. ഇന്നലെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദനമേറ്റിരുന്നുവെന്നാണ് പറയപ്പെടുന്നത്. പട്ടികകൊണ്ടു തലക്കടിയേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലും ഇവര്‍ കഴിയുന്ന വാര്‍ഡിലും ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിനെ വിന്യസിപ്പിച്ചത്. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഉണ്ടായാല്‍ മറ്റു രോഗികളേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്.
നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. പെരിന്തല്‍മണ്ണ താലുക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സിറ്റി പോലീസ് കൂടുതല്‍ സേനാംഗങ്ങളെ ആശുപത്രിയില്‍ വിന്യസിപ്പിച്ചിരുന്നു.
ചികിത്സ കഴിയും വരെ മെഡിക്കല്‍കോളജില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനകദുര്‍ഗയും ബിന്ദുവുമായിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്തെത്തിയ ആദ്യ യുവതികള്‍. ഇരുവരും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു.
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കുമ്മനം രാജശേഖരൻ മെട്രോയിൽ കയറിയപ്പോൾ വാർത്തയായതു പോലെ വാർത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കൊല്ലത്തെ ജനങ്ങൾ മുഖ്യമന്ത്രിക്ക് നേരെ കൂക്കിവിളിച്ച സംഭവം ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂക്കിവിളിച്ചത് ന്യായീകരിക്കരിക്കാനാവില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരത്തെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ കേരളത്തിലെത്തിയ പ്രധാനമന്ത്രി മടങ്ങി. കൊല്ലത്ത് ബൈപാസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന നിരാഹാര സമരത്തെ കുറിച്ച് മോദി പ്രതികരിക്കുകയോ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ ചെയ്തില്ല.
തിരിഞ്ഞു നോക്കാന്‍ ആളില്ലാത്തതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. ഈ മാസം 21ന് സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡിസംബര്‍ മൂന്നു മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.





സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടയൊണ് പ്രധാനമന്ത്രിയുടെ അവഗണന. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനായിരുന്നു നിരാഹാര സമരം കിടക്കാനുള്ള ആദ്യ ചുമതല. എന്നാല്‍, കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ഇക്കാര്യം മൈന്‍ഡ് ചെയ്യാതായതോടെ രാധാകൃഷ്ണന്‍ സമരം അവസാനിപ്പിച്ചു. പിന്നീട് വന്ന ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസ് വിവാദത്തില്‍ പെട്ട് കുടുങ്ങിയതോടെ സമരം നിര്‍ത്തേണ്ടി വന്നു. ഇതിനിടയില്‍ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭനും പൊതുസമൂഹത്തില്‍ നിന്നും സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നു പോലും പിന്തുണ കുറവായതോടെ സമരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
നിലവില്‍ മോര്‍ച്ച അധ്യക്ഷ വിടി രമയാണ് നിരാഹാരം കിടക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകള്‍ സമരത്തിലേക്ക് നീണ്ടെങ്കിലും ഇവരെല്ലാം തൊടുന്യായങ്ങള്‍ നിരത്തി സമരം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
വിനയ് ഫോർട്ടിനെ ടൊവിനോയും രമേശ് പിഷാരടിയും അവഗണിച്ചെന്ന വാർത്ത വ്യാജമെന്ന് വെളിപ്പെടുത്തൽ. അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ വിനയ് ഫോർട്ടിനെ ടൊവിനോ തോമസും രമേശ് പിഷാരടിയും അവഗണിച്ചുവെന്ന തരത്തിൽ വിഡിയോ സഹിതമാണ് സോഷ്യൽ ലോകത്ത് വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെ ടൊവിനോയ്ക്കും പിഷാരടിക്കുമെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അന്ന് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്’. -വിനയ് പറയുന്നു.
ഒന്നാം ഏകദിനത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് രംഗത്തെത്തിയവർ നിരവധിയാണ്. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരം അഗാക്കറുടെ കുറ്റപ്പെടുത്തൽ.
അർധ സെഞ്ചുറി നേടാൻ ധോണി നൂറിനടത്ത് പന്തുകൾ എടുത്തു. ഏകദിനത്തിൽ നൂറു പന്തുകൾ എന്നൊക്കെ പറഞ്ഞാൽ ചില്ലറ സംഖ്യയല്ല. ധോണിയുടെ അർധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാൻ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാക്കർ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനത്തിലെ വിജയം ധോണി ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ധോണിയുടെ ഇന്നിംഗ്സ് അഗാക്കർക്കുളള മറുപടിയാണെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ ധോണിയെ പുകഴ്ത്തി നായകൻ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ ടീമിലെ സാന്നിധ്യം ചോദ്യം ചെയ്തവർക്കുളള മറുപടിയുമാണ് സമ്മാന പുരസ്കാര സമർപ്പണ ചടങ്ങിൽ കോഹ്‌ലി എത്തിയത്. ധോണി ഈ ടീമിന്റെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ചൊവ്വാഴ്ച കണ്ടത് എംഎസ് ക്ലാസിക് ആയിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. നന്നായി മത്സരം കണക്കുകൂട്ടാൻ കഴിയുന്ന താരമാണ് ധോണിയെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ധോണിയുടെ മനസിലൂടെ കടന്നു പോകുന്നത് എന്താണെന്ന് ധോണിക്കു മാത്രമേ അറിയു. അവസാന നിമിഷം തനതു ശൈലിയിൽ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യും– കോഹ്‌ലി പറഞ്ഞു.
അവസാന പത്ത് ഓവറിൽ 83 റൺസായിരുന്നു ഇന്ത്യയുടെ ജയത്തിലേക്കുള്ള ദൂരം. 44-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്‍ലി പുറത്താവുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് 38 പന്തിൽ 57 റൺസായിരുന്നു.രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
മരിച്ചുപോയെ തന്റെ മകന്റെ പ്രേതത്തെ കണ്ടുവെന്ന് അമ്മ പറയുന്നു. അടുക്കളയിലെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ തെളിവായി കാണിച്ചാണ് അമ്മ പറയുന്നത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജ് ആണ് വിശ്വസിക്കാന്‍ കഴിയാത്ത തെളിവ് കാണിച്ചുതരുന്നത്.
അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈലില്‍ ലഭിക്കുകയായിരുന്നു .ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ഒരാളുണ്ടെന്ന സന്ദേശം മൊബൈലില്‍ ലഭിക്കുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന സുരക്ഷാ സംവിധാനമാണിത്.
അകത്തു പ്രവേശിച്ച ആളുടെ ചിത്രം ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ തെളിയും.ഈ സന്ദേശം തുറന്നു നോക്കിയ ജെന്നിഫറും ലോറനും ഞെട്ടി. അതാ പൈജാമയണിഞ്ഞു നില്‍ക്കുന്ന ഒരു പുരുഷരൂപം. മരിച്ചു പോയ മകന്‍ റോബിയെപ്പോലെ! പിന്നാലെ ജെന്നിഫറും മകളും അടുക്കളയിലേക്കു ഓടിയെത്തി. എന്നാല്‍ അങ്ങനെ ഒരു രൂപമുണ്ടായിരുന്നതിന്റെ യാതൊരു തെളിവും അവിടെ കാണാന്‍ കഴിഞ്ഞില്ല.
ആ ചിത്രം കണ്ടതോടെ താന്‍ ആകെ ഭയപ്പെട്ടുവന്നും എന്നാല്‍ മകന്‍ സ്വര്‍ഗത്തില്‍ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നു വിശ്വസിക്കുന്നതിനാല്‍ ആശ്വാസം തോന്നുന്നുവെന്നും ജെന്നിഫര്‍ പ്രതികരിച്ചു.
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തിനും ഷനിലയ്ക്കുമാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നത്. ബലം പ്രയോഗിച്ചാണ് പോലീസ് പമ്പയിലേക്ക് കൊണ്ടുപോയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കി. പമ്പ പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള ഒന്‍പത് പേരുടെ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും സന്നിധാനത്ത് എത്തിയത്.
സംഘത്തിലുണ്ടായിരുന്നവര്‍ 7 പേര്‍ പുരുഷന്മാരാണ്. ഇവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ചാണ് പ്രക്ഷോഭകാരികള്‍ തടയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു. ആദ്യം പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നെത്തി. യുവതികളെ ആക്രമിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തു.
ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാട് യുവതികളും സ്വീകരിച്ചതോടെ പോലീസ് കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പോലീസ് യുവതികളെ നിര്‍ഡബന്ധപൂര്‍വ്വം മലയിറക്കുകയായിരുന്നു. മൂന്നരമണിക്കൂര്‍ പ്രതിഷേധകര്‍ യുവതികളെ തടഞ്ഞുവെക്കുകയായിരുന്നു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഷിബു മാത്യൂ.
വയസ്സൊക്കെ കുറെയായില്ലേ..? ഇനിയൊരു പെണ്ണൊക്കെ കെട്ടെണ്ടേ..? ഒട്ടുമിക്ക യുവാക്കളെയും നിരാശരാക്കാന്‍ ഈ ഒരു ചോദ്യം ധാരാളം. നിരാശ്ശയാണെങ്കിലും ആ ചോദ്യത്തിന് ഒരു മറു ചോദ്യമായിരിക്കും ഉത്തരം. പെണ്ണു കിട്ടേണ്ടേ ഇഷ്ടാ..?? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൊലീസ്. മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവരെ തേടി പൊലീസ് ഇറങ്ങിയിട്ടുണ്ട്. ഈ പ്രായത്തിലുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് പെണ്ണുകെട്ടിക്കുക എന്ന വലിയ ദൗത്യവുമായിട്ടിറങ്ങിയിരിക്കുകയാണ് പാനൂര്‍ പോലീസ്.
പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതീ യുവാക്കള്‍ക്കായി ഇന്‍സൈറ്റ് എന്ന പേരില്‍ പാനൂര്‍ പൊലീസ് സംഘടിപ്പിച്ച പരിശീലന ക്ലാസിലെ യുവാക്കളില്‍ ഭൂരിഭാഗവും മുപ്പത് വയസ്സിന് മുകളില്‍ ഉള്ളവരായിരുന്നു. അവര്‍ ക്ലാസ്സിനിടയില്‍ പങ്കുവെച്ച പെണ്ണു കിട്ടാത്തതിലുള്ള വേദനയാണ് C I വി. വി. ബെന്നിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം കൊണ്ടത്. ഇതിന്റെ ആലോചനായോഗം ഇതിനോടകം ചേര്‍ന്നു കഴിഞ്ഞു. യുവാക്കളെ കുടുംബത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി പാനൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുക എന്ന മഹത്തായ ലക്ഷ്യവും ഈ പദ്ധതിയടെ പിന്നില്‍ പോലീസ് ലക്ഷ്യമിടുന്നുണ്ടെന്ന് C I വി. വി. ബെന്നി പറഞ്ഞു.
ഇതുമായി വന്ന ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ചിന്തകനും സാഹിത്യകാരനും പ്രഭാഷകനും നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുതവും അതിലുപരി HS അധ്യാപകനുമായ വിവിഷ് റോള്‍ഡന്റ്. കേരളത്തിലെ വളരെ വിചിത്രമായ സമകാലിക ദുരാചാരങ്ങളില്‍ കുടുങ്ങി കിടക്കുന്നവരാണ് ഇന്ന് കേരളത്തില്‍ മുപ്പത് വയസ്സ് കഴിഞ്ഞ തലമുറയിലെ അവിവാഹിതര്‍. മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ കേരളത്തില്‍ ഒരു ലക്ഷത്തിലധികം ഉണ്ടെന്നും പാലായുടെ ചുറ്റുവട്ട പ്രദേശങ്ങളില്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും വിവിഷ് റോള്‍ഡന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
പുരനിറയുന്ന യുവത്വങ്ങളും കുടുംബ ആഢ്യത്വഭീകരതയുംകേരളത്തിലെ വളരെ വിചിത്രമായ സമകാലിക ദുരാചാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഇന്ന് കേരളത്തില്‍ 30 വയസ് കഴിഞ്ഞവരുടെ തലമുറയിലെ അവിവാഹിതര്‍ .32വയസു കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ കേരളത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ക്രിസ്ത്യന്‍ മേഖലയായ പാലായുടെ ചുറ്റുവട്ട പ്രദേശങ്ങളില്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. ഭൂസ്വത്തുക്കളാല്‍ സമ്പന്നനും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന HS അധ്യാപകനുമായ ഞാന്‍ വിവാഹം കഴിക്കാനായി ശ്രമിച്ച് നടന്നു മടുത്തപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കും സാഹിത്യരചനയിലേക്കും പ്രഭാഷണങ്ങളിലേക്കും ശ്രദ്ധ തിരിച്ചുവിട്ട് മാനസികമായി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.സാമ്പത്തികം കുറഞ്ഞ ഏറ്റവും സാധാരണക്കാരായ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വരെ കാത്തിരിപ്പ് അവരുടെ മകളെ ഒരു വിദേശ മലയാളി യുവാവിനെക്കൊണ്ട് കെട്ടിക്കാനാണ്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന അധ്യാപകരെയൊക്കെ അവര്‍ക്ക് പുച്ഛമാണെന്ന് പറയാം .എല്ലാവരും വിദേശത്ത് പോയി നന്നാകാന്‍ ശ്രമിക്കുന്നു.. നല്ലതായിരിക്കാം?!.. വിദേശ പണം നമ്മുടെ നാടിന് പുരോഗതിയുണ്ടാക്കിയെന്നത് സത്യവുമാണ് … പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ ഏറ്റവും അഹന്തയോടെ പെരുമാറിയിട്ടുള്ളത് ചങ്ങനാശേരി പ്രദേശക്കാരാണെന്ന് തോന്നിയിട്ടുണ്ട്.വിദേശ പണം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ആഢ്യത്വഭീകരത സൃഷ്ടിച്ചു എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് 25 വയസില്‍ താഴെയുള്ള തലമുറ കുടുംബആഢ്യത്വ ഭീകരതയില്‍ നിന്ന് രക്ഷപെട്ടവരും സ്വന്തം ഇണയെ സ്വയം കണ്ടെത്തുന്നവരുമാണെന്നത് വളരെ അഭിമാനകരമാണ് .തൊട്ടുമുന്‍തലമുറയിലെ നിരവധി യുവാക്കള്‍ കല്യാണം കഴിക്കാതെ നിന്നുപോയത് കണ്ട് വളര്‍ന്നതിനാല്‍ സ്വയം ബുദ്ധിയുണര്‍ന്നതുകൊണ്ട് മാത്രമല്ല, വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കുമൊക്കെയായി മികച്ച ആശയവിനിമയ സംവിധാനങ്ങള്‍ അവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ ലഭിച്ചതുകൊണ്ടു കൂടിയാണവര്‍ വിജയിക്കുന്നത്….എന്തായാലും എന്റെ കല്യാണം നടന്നില്ല.. എനിക്ക് ചിന്തകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍ ,HR Trainer എന്നൊക്കെയുള്ള പ്രശസ്തികള്‍ കിട്ടിയതിനാല്‍ അധ്യാപകന്‍ എന്ന സര്‍ക്കാര്‍ ജോലിക്കൊപ്പം അവധി ദിവസങ്ങളിലെല്ലാം തന്നെ ക്ഷണിക്കപ്പെടുന്ന വേദികളിലെല്ലാം സെമിനാറും പ്രഭാഷണങ്ങളും നടത്തിയും നിരവധി പൊതു സമ്മേളനങ്ങളുടെ ഉദ്ഘാടകനായും ഒക്കെ ഞാനങ്ങു കഴിയുന്നു. … 25 വയസിനു മുന്‍പ് വിവാഹം കഴിക്കണമെന്ന വിഷയം എന്റെ നിരവധി പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട് വിവിഷ് റോള്‍ഡന്റ്.. ( 9746231396)
https://m.facebook.com/story.php?story_fbid=2266473196705409&id=100000282512782
പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ പുറത്തുവന്നത്തിനു പിന്നാലെ വിവാദവും. ട്രെലിയർ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചർച്ചകൾ സജീവമായി. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്.
ഇപ്പോഴിതാ ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്കെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവർക്ക് ബോണി കപൂർ നോട്ടീസ് അയച്ചിരിക്കുന്നത്.
ദേശീയ അവാര്‍ഡുൾപ്പെടെ ലഭിച്ച ഒരു സൂപ്പർ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവിൽ’ താൻ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലർ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഉത്തരം നൽകാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു.
വക്കീൽ നോട്ടീസ് ലഭിച്ചെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ”കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്പെൻസ് ത്രില്ലർ ആണ്. ഒരുപാട് പേർക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനം”-പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.