ജോണ്സണ് കളപ്പുരയ്ക്കല്‍
ചോര്‍ളി : ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗറില്‍ പത്താം വാര്‍ഷികം ആഘോഷിച്ച കുട്ടനാട് സംഗമം 2018 സംഗമചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറി . കുട്ടനാട്ടുകാര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ കുട്ടനാട് സംഗമം 2018 പരിപാടികളിലെ വ്യത്യസ്തതകള്‍ കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കുട്ടനാട് സംഗമം ജനറല്‍ കണ്‍വീനര്‍ ജോണ്സണ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറാള്‍ ഫാ:ഡോ. മാത്യു ചൂരപൊയ്കയില്‍ യോഗം ഉദ്ഘാടനം ചെയ്തു . ഡോ : ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്നേഹ സന്ദേശം നല്കി. ഫാ : ജിന്സണ് മുട്ടത്തുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി . കേരള മുഖ്യമന്ത്രി ശ്രീ : പിണറായി വിജയന് , മുന്‍ കുട്ടനാട് എം എല്‍ എ ഡോ : കെ സി ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തി. സോണി പുതുക്കരി , ജോര്‍ജ്ജ് കാട്ടാമ്പിള്ളി, സാനിച്ചന്‍ എടത്വ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ജിമ്മി മൂലംകുന്നം സ്വാഗതവും , ജനറല്‍ കണ്‍വീനര്‍ സിന്നി കാനാച്ചേരി കൃതജ്ഞതയും അര്‍പ്പിച്ചു.കലാപരിപാടികളുടെ വ്യത്യസ്ഥത സംഗമത്തെ നിറച്ചാര്‍ത്തണിയിച്ചു . കുട്ടനാട്ടില്‍ അന്യംനിന്നു പോകുന്ന കലാപരിപാടികള്‍ പോലും യുകെയിലെ കുട്ടനാട്ടുകാര്‍ സ്റ്റേജില്‍ അവതരിപ്പിച്ച് കൈയ്യടി നേടി . ഞാറ്റുപാട്ടും , കൊയ്ത്തുപാട്ടും , കുട്ടനാടന്‍ കവിതയും , കുട്ടനാടന്‍ സെല്‍ഫിയും , ഈ മനോഹരതീരം ഫോട്ടോഗ്രാഫി മത്സരവും , ജനകീയ വഞ്ചിപ്പാട്ടും സംഗമത്തിന് ഉത്സവച്ഛായ നല്കി. കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും സംഗമത്തെ മികവുറ്റതാക്കി . ജി സി എസ് ഇ , എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജോഹാന ജോണ്സണ് , ജിഷാല്‍ മാത്യൂസ് , ജിബു ജോസ് എന്നിവര്‍ക്ക് റോണി ജോണ്‍ സ്മാരക കുട്ടനാട് ബ്രില്യന്‍സ് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചു.
കുട്ടനാട് സംഗമത്തിനും , വള്ളംകളിക്കും , കുട്ടനാടിനും നല്കിയ സമഗ്ര സംഭാവനയ്ക്ക് ആന്റണി പുറവടി , തോമസ്കുട്ടി ഫ്രാന്‍സിസ് , സന്തോഷ് ചാക്കോ , മോന്‍സ് ചമ്പക്കുളം , സന്നദ്ധ സേവനരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഫാ ; ജിന്സണ് മുട്ടത്തുകുന്നിലിനും 10 വര്‍ഷം കുട്ടനാട് സംഗമത്തില്‍ തുടര്‍ച്ചയായി പങ്കെടുത്ത ജീമ്മി മൂലങ്കുന്നം , ജയാ റോയി , ജോണ്സണ് കളപ്പുരയ്ക്കല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു . വ്യത്യസ്ഥമായ അവതരണശൈലികൊണ്ട് ഷേര്‍ളി പുറവടിയും , സിനി സിന്നിയും , റോഷന് സുബിനും , ധന്യ മാത്യൂവും കുട്ടനാടന്‍ മക്കളെ കൈയിലെടുത്തപ്പോള്‍ പ്രോഗ്രാം റിസപ്ഷന് കോര്‍ഡിനേറ്റര്‍മാരായ മോനിച്ചന് കിഴക്കേച്ചിറ , ഷൈനി ജോണ്സണ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ മികവുറ്റതാക്കി.
ജിമ്മി മൂലംകുന്നം , സുബിന് പെരുമ്പള്ളീല്‍ , ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍ , പൂര്‍ണ്ണിമ ജയകൃഷ്ണന് , ആന്റണി പുറവടി , റോയി മൂലംകുന്നം , ജോര്‍ജ്ജ് കാവാലം , യേശുദാസ് തോട്ടുങ്കല്‍ , മോനിച്ചന് കിഴക്കേച്ചിറ , ജോസ് തുണ്ടിയില്‍ , ജയ റോയി , മെറ്റി സജി , സൂസന് ജോസ് , ബിന്‍സി പ്രിന്‍സ് , ജോബി വെമ്പാടുംതറ , സിജു കാനാച്ചേരി , സന്തോഷ് ചാക്കോ , ഷിജു മാത്യു , ജോസ് ഒഡേറ്റില്‍ , ഷാജി സ്ക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളുടെ സംഘാടനം കുട്ടനാട് സംഗമം വര്‍ണ്ണാഭമാക്കി . അതിരുചികരമായ കുട്ടനാടന്‍ വള്ളസദ്യ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് കുട്ടനാട്ടുകാരെ കൊണ്ടെത്തിച്ചു.
യുകെയുടെ വിവിധപ്രദേശങ്ങളില്‍ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുട്ടനാട്ടുകാരായ യുവപ്രതിഭകളെ കുട്ടനാട് യംന്ഗ് റ്റാലാന്റ് അവാര്‍ഡ് നല്കി സംഗമം അനുമോദിച്ചു . ധന്യ മാത്യൂ , ജെയ്മിന്‍ ജോണ്സണ് , ബെല്ലാ ജോസ് , അന്നാ ജിമ്മി , ആല്ബിന് ജോര്‍ജ്ജ് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
കുട്ടനാട് സംഗമചുണ്ടന്റെ പങ്കായം അടുത്ത വര്‍ഷത്തെ കണ്‍വീനര്‍മാരായ ജയാ റോയി മൂലംകുന്നം , ജോര്‍ജ്ജ് തോട്ടുകടവില്‍ കാവാലം , ജെസി വിനോദ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍മാരായ ജോണ്സണ് കളപ്പുരയ്ക്കല്‍ , സിന്നി കാനാച്ചേരി എന്നിവര്‍ ആന്റണി പുറവടിയുടെ സാന്നിധ്യത്തില്‍ ജനകീയ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ കൈമാറി . അടുത്ത വര്‍ഷം ബെര്‍ക്കിന്‍ഹെഡില്‍ കാണാമെന്ന വിശ്വാസത്തില്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. വരും വര്‍ഷങ്ങളില്‍ കുട്ടനാടന്‍ വള്ളംകളിയോട് കൂടിയുള്ള സംഗമം സംഘടിപ്പിക്കണമെന്നുള്ള പൊതു അഭിപ്രായം പരിഗണനയ്ക്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു .
എല്ലാ പ്രതിസന്ധികളെയും , പ്രശ്നങ്ങളെയും അതിജീവിച്ച് സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്സണ് കളപ്പുരയ്ക്കലും , സിന്നി കാനാച്ചേരിയും , മോനിച്ചന് കിഴക്കേച്ചിറയും നന്ദി അറിയിച്ചു . അതോടൊപ്പം ഈ സംഗമം ജനങ്ങളിലെത്തിക്കാന്‍ സഹായിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു .
സമയമൊപ്പിച്ച് വിവാഹം നടത്തുകയെന്നത് ഒരു കല തന്നെയാണ്. പല വിവാഹവും സമയപ്രശ്നത്തിന്റെ പേരില്‍ പാളിപ്പോയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്നിരിക്കുകയാണ് ‘മോഡേണ്‍ കാലത്തെ ദമ്പതിമാര്‍’. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. താലികെട്ട് ഗുരുവായൂരില്‍ വേണമെന്ന് വധുവിന്റെ വീട്ടുകാരും സദ്യ മൈസൂരില്‍ വേണമെന്ന് വരന്റെ വീട്ടുകാരും ആഗ്രഹം പ്രകടപ്പിച്ചു.
സാധാരണ ഗതിയില്‍ ഇതിനു പരിഹാരം വിവാഹം തന്നെ വേണ്ടെന്നു വെയ്ക്കുന്നതായിരിക്കും. എന്നാല്‍, അവസാനം അവര്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ, എന്നാല്‍ ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന ഒരു പോംവഴി തന്നെ. ഹെലികോപ്റ്ററാണ് ഈ രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി പരിഹരിച്ചു കൊടുത്തത്. ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിന് ശേഷം പല ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്.
താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്റ്ററില്‍ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ണുകയും ചെയ്തു. ഇരു വീട്ടുകാരുടെയും സ്വപ്നം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു നവദമ്പതികളായ പ്രമിതയും ഗോവിന്ദും. മൈസൂരിലെ പ്രമുഖ കമ്പനി ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്.
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ഉറപ്പിക്കുന്നത്. കുടുംബങ്ങള്‍ തീരുമാനിച്ച വിവാഹമെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് പിന്നീട് ഫഹദ് വ്യക്തമാക്കിയിരുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ വീണ്ടും അഭിനയ ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. ഭാര്യയുടെ രണ്ടാം വരവിൽ പ്രേക്ഷകരെപോലെ ത്രില്ലിലാണ് താനുമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ വീട്ടിലിരിക്കാന്‍ ഒരുക്കമാണെന്ന് ഫഹദ് വെളിപ്പെടുത്തുന്നു. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള് വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്.വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും. എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും ഫഹദ് പറഞ്ഞു. നസ്രിയ ഇപ്പോള്‍ ബാംഗ്ളൂര്‍ ഡേയ്സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന കൂടെയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് .
അര്‍ജന്റീന ക്രൊയേഷ്യയ്ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. കടുത്തനിരാശ കാരണം കോട്ടയത്ത് ഒരു ആരാധകന് ആത്മഹത്യ ചെയ്തു. ഇതില്‍ നിന്ന് എങ്ങനെ അതിജീവിക്കുമെന്ന് അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സിന് അറിയില്ല. ബ്രസീല്‍ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും അര്‍ജന്റീനയെ ട്രോളുകയാണ്. ചില ട്രോളുകള്‍ കാരണം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ പോലുമുണ്ട്. മെസി നല്ല നടനാണെന്നാണ് പ്രധാന ട്രോള്‍. എന്നാല്‍ എങ്ങനെയും തിരിച്ചുവരുമെന്നും കപ്പടിക്കുമെന്നും മെസി പറഞ്ഞതിനെ യോദ്ധയിലെ ജഗതിയുടെ, തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ വീരവാദത്തോടാണ് ബ്രസീല്‍ ആരാധകരും മറ്റും ഉപമിച്ചത്.
അതോടെ അര്‍ജന്റീന ഫാന്‍സിന് വാശിയായി. എങ്ങനെയും ബ്രസീലിനെ വീഴ്ത്തണം. ബ്രസീലും അവരുടെ ചങ്കായ നെയ്മറും തകരണം. അതിനായി കൊല്ലത്തെ അര്‍ജന്റീന ഫാന്‍സ് വഴിപാട് കഴിച്ചിരിക്കുകയാണ്. ബ്രസീല്‍ തോല്ക്കാന് കൊല്ലം ചവറ, പന്മന കാട്ടില്‍മേക്കതില്‍ ശ്രിദേവി ക്ഷേത്രത്തിലാണ് അര്‍ജന്റീന ആരാധകര്‍ അര്‍ച്ചന വഴിപാട് നടത്തിയത്. വഴിപാട് കഴിച്ചതിന്റെ രസീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അര്‍ജന്റീനയുടെ ആരാധകപ്പട മറന്നില്ല. നൈജീരിയയ്ക്കെതിരെ ഇന്ന് അര്‍ജന്റീനയ്ക്ക് നിര്‍ണായക മത്സരമാണ്. അതിനുള്ള പ്രര്ത്ഥനകളും ഫാന്‍സ് നടത്തുന്നുണ്ട്. ഇന്നൂടെ ജയിച്ചില്ലെങ്കില്‍ പിന്നെ വീരവാദം മുഴക്കാന്‍ കാവിലെ പാട്ട് മത്സരം പോലുമില്ലെന്നാണ് ബ്രസീല്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ കൂടി കുടുങ്ങുമെന്ന് സൂചന. നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവരുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, ഇതുവരെ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും സജീവം. വൈദിക വൃത്തിയില്‍ നിന്ന് ഇവരെ പുറത്താക്കാനും സാദ്ധ്യതയുണ്ട്. സഭാ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സഭാ പട്ടം തിരിച്ചെടുക്കാമെന്ന സമ്മത പത്രം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയാണ് വൈദികരെ നിയോഗിക്കുന്നത്.
തിരുവല്ലയ്ക്കടുത്ത് ആനിക്കാട്ടില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗികചൂഷണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവായ പ്രവാസി മലയാളിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഭര്‍ത്താവ് പരാതിപ്പെട്ടിട്ടും സ്ത്രീപീഡകരായ വൈദികര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാതിരുന്ന സഭ സംഭവം വിവാദമായതോടെയാണ് അഞ്ച് വൈദികരെ താത്കാലികമായി ചമതലകളില്‍ നിന്ന് മാറ്റി നിറുത്തിയത്.
തന്റെ ഭാര്യയെ വൈദികര്‍ ചൂഷണം ചെയ്തതിനെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് ഒരു പരിചയക്കാരനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈദികരുടെ പേരുവിവരങ്ങളും സാഹചര്യങ്ങളും വ്യക്തമായി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന വൈദികരുടെ പടവും വിലാസവും ഫോണ്‍ നമ്ബറുമടക്കം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് നടത്തിയ കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന് വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ മറ്റൊരു വൈദികന് കൈമാറി. ഈ ദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡീപ്പിച്ചു. രണ്ടാമന് ആ ദൃശ്യം മൂന്നാമന് നല്കുന്നു. അയാളും യുവതിയുമൊത്ത് കിടക്ക പങ്കിട്ടു. ഇങ്ങനെ എട്ടോളം പേര് ലൈംഗികമായി വീട്ടമ്മയെ ഉപയോഗിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്ബമണ്, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സഭ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിയെ ഉപയോഗിച്ച് ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ യുവതിയെ ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരും ലൈംഗികമായി ചൂഷണം ചെയ്തതായി ഭര്‍ത്താവ് പറയുന്നു. ബന്ധുവായ ഇയാള്‍ വിവാഹ ശേഷവും ബന്ധം തുടര്‍ന്നു. രണ്ടാമത്തെ മകളുടെ മാമ്മോദീസയുടെ സമയത്ത് ഇതേകുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയ സ്ത്രീ ഇടവക വികാരിയുടെ അടുത്ത് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കുമ്പസാരിച്ചതാണ് വീട്ടമ്മയ്ക്ക് കുരുക്കായത്.
ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്ന പുരോഹിതനും ഇക്കൂട്ടത്തിലുണ്ട്. നാല്‍പ്പത് വയസുള്ള യുവാക്കളായ അച്ചന്മാരാണിവര്‍. തിരുവനന്തപുരത്തുകാരനായ പുരോഹിതനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഡല്‍ഹിയിലെ വൈദികന് തന്റെയൊപ്പം ജൂനിയറായി സ്കൂളില്‍ പഠിച്ചയാളാണെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. അതേസമയം ഭാര്യ ഇരുപത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്നും ഭര്‍ത്താവിന്റെ സംഭാഷണത്തില്‍ പറയുന്നു.
എരുമേലി: ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയും സഹായിയും പോലീസ് കസ്റ്റഡിയില്‍. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജഷ്ന(30), പണം കൈമാറിയ എരുമേലി വേങ്ങശേരി അബു താഹിര്‍(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്ത പണം മുഴുവന്‍ ആണ് സുഹൃത്തുക്കള്‍ക്ക് നല്‍കിയതായും ഭര്‍ത്താവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ജഷ്ന വ്യക്തമാക്കി.
ഒപ്പം പിടിയിലായ അബു താഹിര്‍ ജഷ്ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപമുള്ള പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാലരക്കിലോയോളം സ്വര്‍ണാഭരണങ്ങളാണ് യുവതി തട്ടിയെടുത്തത്. പണം സുഹൃത്തുക്കളുടെ കൈവശമാണെന്നാണു യുവതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. അയല്‍വാസിയായ അനീഷാണ് 50 ലക്ഷം രൂപയും കൈക്കലാക്കിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം മറ്റ് നാലു പേര് കൂടി പ്രതികളാകും. ഡി.വൈ.എഫ്.ഐ. എരുമേലി മേഖലാ കമ്മിറ്റി സെക്രട്ടറിയാണ് ഭര്‍ത്താവ് അജി. തട്ടിയെടുത്ത പണവുമായി തനിക്കു ബന്ധമില്ലെന്നും വായ്പയെടുത്താണ് താന്‍ വീടു നിര്‍മിക്കുന്നതെന്നും അജി പറഞ്ഞു.
മുന്‍പ് രണ്ടു വര്‍ഷം വിദേശത്തായിരുന്ന അജി എരുമേലിയില്‍ അപ്ഹോള്‍സ്റ്ററി ജോലി ചെയ്തു വരികയായിരുന്നു. അയ്യായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജഷ്ന സ്ഥാപനത്തിന്റെ വിശ്വസ്തയായിരുന്നു. അവധിപോലും എടുക്കാതെയാണു ജോലി ചെയ്തിരുന്നത്. ഈ കാലയളവിനിടയില്‍ സ്ഥാപനത്തിലെ പണയ ഉരുപ്പടികള്‍ മറിച്ചുവച്ച് ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയായിരുന്നു എന്ന് കണ്ടെത്തി. യുവതിയുടെ ആണ്‍സുഹൃത്തുക്കളായ മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തട്ടിപ്പു പുറത്തറിയുന്നത്. ഏഴു വര്‍ഷമായി മുളമൂട്ടില്‍ ഫിനാന്‍സിന്റെ എരുമേലി ശാഖയില്‍ ജോലി ചെയ്തു വരികയായിരുന്നു ജഷ്ന. മൂന്നു വര്‍ഷം മുമ്പാണ് തട്ടിപ്പു തുടങ്ങിയത്. തിരിച്ചടയ്ക്കല്‍ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനത്തേിലോ മറ്റു ബാങ്കുകളിലോ പണയം വയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ കുറച്ചു സര്‍ണം വിറ്റു. ഇത്തരത്തില്‍ മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വച്ച സ്വര്‍ണം പോലീസ് തിരികെയെടുക്കും. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ക്ക് കൃത്യമായ പലിശയടച്ചിരുന്നതിനാല്‍ സ്ഥാപന ഉടമകള്‍ക്കും സംശയം തോന്നിയിരുന്നില്ല.
ഈദ് അവധിക്ക് ജഷ്ന രണ്ടു ദിവസം അവധിയില്‍ പോയതോടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ ഇരിക്കുന്നത് സ്വര്‍ണമല്ലെന്നു കണ്ടെത്തുകയായിരുന്നു. സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകള്‍ അഴിച്ചെടുത്ത് സ്വര്‍ണം മാറ്റി പകരം നാണയ തുട്ടുകള്‍ നിക്ഷേപിച്ച് കൃത്യമായ തൂക്കത്തിലാക്കി വച്ചിരുന്നു. പിന്നീട് സ്ഥാപന അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കോടി മുപ്പതു ലക്ഷം രൂപയും സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവില്‍ പോയി.
തുടര്‍ന്ന് സഹോദരന്റെ മൊബൈലിലേക്കു വന്ന കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിഞ്ഞു. ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തു പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോള്‍, സി.ഐ: ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ. മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വിദേശയാത്രയ്ക്കെത്തിയ അമേരിക്കൻ മലയാളിയായ 52 കാരനാണ് ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു(52)വിന്റെ ബാഗിൽ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു ഞായറാഴ്ച രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വടക്കൻ തായ്ലൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആൺകുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ നീന്തൽ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി പൊലീസിന് ഇപ്പോള്‍ അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ജന തിരക്കേറിയ ടൗണിലെ കട നട്ടുച്ചയ്ക്ക് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ട്ടിച്ചവരെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഒന്‍പത് കേസുകള്‍. അങ്ങനെ ശകാരങ്ങള്‍ അഭിനന്ദനങ്ങളിലേക്ക് വഴിമാറി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ പഴയങ്ങാടി എസ്ഐ പി.എ.ബിനുമോഹനനും സംഘവുമാണ് കേസ് അന്വേഷിച്ചത്.
പുതിയങ്ങാടി സ്വദേശികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നി പ്രതികള്‍ സ്കൂട്ടറില്‍ സഞ്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലെ വ്യക്തതകുറവും കവര്‍ച്ച നടത്തിയത് ആരാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളും ഇല്ലാതിരുന്നത് പൊലീസിനെ വട്ടം കറങ്ങി. ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ തുടര്‍ച്ചയായി നിരീക്ഷിച്ചതിലൂടെയാണ് ഇവര്‍ തന്നെയാണ് പ്രതികളെന്ന് ഉറപ്പിച്ചത്. വീണ്ടും ഇരുവരെയും ചോദ്യം ചെയ്തതോടെ ഒന്നല്ല ഒന്‍പത് കുറ്റങ്ങള്‍ സമ്മതിച്ചു. പരാതി ലഭിക്കാത്ത തളിപ്പറമ്പിലെ മോഷണ ശ്രമവും ഏറ്റുപറഞ്ഞു. പഴയങ്ങാടിയിലെ സ്വര്‍ണക്കടയില്‍നിന്ന് മോഷ്ട്ടിച്ച രണ്ട് കിലോ എണ്ണൂറ് ഗ്രാം സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും പൊലീസിന് കാണിച്ചുനല്‍കി.
കടയുടമയും തൊഴിലാളികളും ജുമുഅ നമസ്കാരത്തിനായ പോയ സമയത്തായിരുന്നു മോഷണം. പെയിന്റ് തൊഴിലാളികളുടെ വേഷത്തിലെത്തി കടയുടെ മുന്പില് തുണി വലിച്ചുകെട്ടി ഇരുപത്തിയഞ്ചുമിനിറ്റ് കൊണ്ട് കവര്‍ച്ച നടത്തി. തെളിവ് നശിപ്പിക്കാനായി സിസിടിവി ക്യാമറയില്‍ പെയിന്റടിക്കുകയും ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുകയും ചെയ്തു. സമീപത്തുള്ള കടകളിലൊന്നും സിസിടിവികളില്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതികള്‍ അകത്ത് കടന്നത്.
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും വീടുകളിലെക്ക് മടങ്ങി. ത്രാസ് ഉപയോഗിച്ച് തുല്യമായാണ് ഇരുവരും മോഷണവസ്തുക്കള്‍ വീതംവച്ചെടുത്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ റഫീഖ് കവര്‍ച്ച ചെയ്ത ആഭരണങ്ങളും പണവും അടുക്കളിയിലാണ് ഒളിപ്പിച്ചുവച്ചത്. വീടിന് പുറകുവശത്ത് സ്യൂട്ട് കേസിലാക്കി തൊണ്ടിമുതല്‍ നൗഷാദ് കുഴിച്ചിടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പെയിന്റ് മാറ്റിയതായും കണ്ടെത്തി. ഇതു കവര്‍ച്ച ചെയ്ത തൊണ്ടിമുതലായിരുന്നു. പ്രതികള്‍ കടന്നുപോയ വഴികളിലെ കടകളിലും വീടുകളിലും സ്ഥാപിച്ച നാല്പത് ക്യാമറകള്‍ പരിശോധിച്ചശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സമീപവാസികളായ കള്ളന്മാരെ കാണാനായി നൂറുകണക്കിന് ആളുകളാണ് പഴയങ്ങാടി സ്റ്റേഷനിലെത്തിയത്. ജില്ലാ പൊലീസ് മേധാവിയെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. പ്രതികളുടെ മോഷണ പരമ്പരകേട്ട് നാട്ടുകാരും നിശബ്ദരായി പോയി. എന്നാല്‍ ഈ നേരമെല്ലാം മുഖത്ത് ഒരു ഭാവ വിത്യാസുമില്ലാതെയാണ് പ്രതികള്‍ നിന്നത്. കടയുടമകൂടി സ്റ്റേഷനിലെത്തിയതോടെ പൊലീസ് ലഡു വിതരണം തുടങ്ങി. നാട്ടുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഡു നല്കിയ പൊലീസ് പ്രതികള്‍ക്ക് നേരെ ലഡു നീട്ടിയെങ്കിലും വാങ്ങിയില്ല.
ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സാംപോളി ആരെയൊക്കെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കണ്ടറിയണം. ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.ഇനിയും കൃത്യമായ ടീം കോമ്പിനേഷന്‍ ഐസ്ലന്ഡിനെതിരെ ഹോര്‍ഗെ സാംപോളി പരീക്ഷിച്ചത് 4 ഡിഫന്‍ഡര്‍മാരുള്ള 4–2–3–1 ശൈലി. മൂന്ന് ഡിഫന്‍ഡര്‍മാരെ മാത്രം പിന്നില്‍ നിര്‍ത്തി ഹൈപ്രസിങ് ഗെയിം കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന സാംപോളി ക്രൊയേഷ്യയ്ക്കെതിരെ ഫോര്മേഷന് മാറ്റി. 3 –4–3 ശൈലിയില്‍ തന്ത്രം മെനഞ്ഞു സാംപോളി. എന്നാല്‍ അര്‍ജന്റീന ടീമിന് ഈ മൂന്ന് ഡിഫന്‍ഡര്‍ മന്ത്രം വശമില്ലെന്നും വഴങ്ങില്ലെന്നും ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ വ്യക്തമായി. വിങ്ങുകള്‍ തുറന്നിട്ടതു വഴി ക്രൊയേഷ്യ ഇരച്ചു കയറാന്‍ തുടങ്ങിയതോടെ മഷരാനോയ്ക്ക് സ്വാഭാവികമായി പിന്നിലേക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോള്‍ മധ്യനിരയുണ്ടായില്ല അര്‍ജന്റീനയ്ക്ക്. കളിച്ചത് അഞ്ച് ഡിഫന്‍ഡര്‍മാരും അഞ്ച് മുന്നേറ്റക്കാരും. സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ഇനിയെസ്റ്റയുടെ നിരീക്ഷണമാണിത്.
സാംപോളിക്ക് പക്ഷെ ഇക്കാര്യം മനസിലായോ എന്ന് ഇന്നത്തെ ടീം പ്രഖ്യാപനത്തില്‍ മാത്രമെ വ്യക്തമാവൂ.. ഇനി ടീം സിലക്ഷനിലുമുണ്ട് ആശങ്കകള്‍.. മൗറോ ഇക്കാര്‍ഡിയെ 23 അംഗ സംഘത്തില്‍ നിന്നൊഴിവാക്കിയത് മുതലുള്ള ആക്ഷേപമാണ്. ഐസ്ലന്ഡിനെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയെ ക്രൊയേഷ്യയ്ക്കെതിരെ ഒഴിവാക്കിയത് മറ്റൊന്ന്.
ഡിബാല, എവര്‍ ബനേഗ, ഡി മരിയ എന്നിവരെ നേരാംവണ്ണം ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞിട്ടുമില്ല. റോഹോ, ബിഗ്ലിയ എന്നിവര്‍ക്ക് പകരം ക്രൊയേഷ്യയ്ക്കെതിരെ അണിനിരത്തിയ മെര്‍ക്കാഡോയും അക്യുനയും വേണ്ട ഗുണം ചെയ്തുമില്ല. കൃത്യമായൊരുെ ഫോര്‍മേഷനും കോമ്പിനേഷനും സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ മറഡോണ സൂചിപ്പിച്ചതു പോലെ അര്‍ജന്റീനയിലേക്ക് തിരികെ ചെല്ലേണ്ടി വരില്ല