Latest News

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. ആദ്യമായാണ് വനിതാ ടീം ലോകകിരീടം സ്വന്തമാക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ 298 റൺസെന്ന ഭീമൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾഔട്ടായി. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഈ തവണ തിളങ്ങി മറുപടി എഴുതി.

ഇന്ത്യയുടെ ബാറ്റിംഗിൽ ഷഫാലി വർമ്മ (87), സ്മൃതി മന്ദാന (45), ദീപ്തി ശർമ്മ (58), റിച്ചാ ഘോഷ് (34) എന്നിവരാണ് തിളങ്ങിയത‌്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ സ്ഥിരതയുള്ള തുടക്കം നേടി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മന്ദാനയും ഷഫാലിയും പുറത്തായെങ്കിലും മധ്യനിരയിലെ താരങ്ങൾ ഇന്ത്യയെ കരകയറ്റി. ദീപ്തി ശർമയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിലെ ആക്രണബാറ്റിംഗും ഇന്ത്യയെ 298 റൺസിലേക്ക് എത്തിച്ചു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിൽ ക്യാപ്റ്റൻ ലോറ വോൾവാർത്തിന്റെ സെഞ്ചുറി (101) മാത്രമായിരുന്നു പ്രതീക്ഷ നൽകിയത്. തുടക്കത്തിൽ വോൾവാർത്തും ടാസ്മിൻ ബ്രിറ്റ്സും നല്ല തുടക്കം നൽകിയെങ്കിലും മധ്യനിര പാളി. ദീപ്തി ശർമ്മ നിർണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. വോൾവാർത്തിന്റെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തകർന്ന്, 246 റൺസിൽ ഒതുങ്ങി. ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തോടൊപ്പം, ഷഫാലി വർമ്മയുടെ ഉജ്ജ്വല ബാറ്റിംഗും ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ചു.

വർക്കല: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന യുവതിയെ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് കുമാർ എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അയന്തി മേൽപ്പാലത്തിനു സമീപത്താണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രാക്കിൽ കിടന്ന നിലയിൽ കണ്ട യുവതിയെ എതിർദിശയിൽ എത്തിയ മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് അവിടെനിന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതർ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചു.

സംഭവത്തെ തുടർന്ന് റെയിൽവേ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ആരോ തള്ളിയിട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കൊച്ചുവേളിയിൽ നിന്നു പിടികൂടിയത്. സംഭവത്തിന്റെ പിന്നിൽ കൂടുതൽ കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ് പൊലീസ്.

കൊല്ലം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി ഗണേഷ് കുമാറിനെയും മുസ്ലിം ലീഗിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു. പുനലൂരിൽ നടന്ന എസ്എൻഡിപി നേതൃസംഗമത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഗണേഷ് കുമാർ “തറ മന്ത്രി”യാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണ് നിലനിൽക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും “വർണ്ണ കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്” ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗുകാർക്ക് മനുഷ്യത്വമില്ലെന്നും, അവർക്കോ അവരുടെ കൂട്ടാളികൾക്കോ വോട്ട് നൽകുന്നത് സമൂഹത്തിന് അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിൽ മുസ്ലിം അല്ലാത്ത ഒരു എംഎൽഎയുമില്ലെന്ന വാദവും മുന്നോട്ടുവച്ചു.

ലീഗിന്റെ ഭരണം വന്നാൽ നാടുവിടേണ്ടി വരുമെന്നും, ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതരത്വം മുഖംമൂടിയാക്കിയ മതാധിഷ്ഠിത രാഷ്ട്രീയമാണ് ലീഗ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിനെയും അതിന്റെ കൂട്ടുകക്ഷികളെയും ജയിപ്പിക്കുന്നത് സമൂഹത്തിനുള്ള ഭീഷണിയാണെന്ന മുന്നറിയിപ്പോടെയാണ് വെള്ളാപ്പള്ളി പ്രസംഗം അവസാനിപ്പിച്ചത്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ് മുന്നോട്ട്. മുൻ എംഎൽഎ കെ.എസ്. ശബരിനാഥനെ മേയർ സ്ഥാനാർഥിയാക്കി കവടിയാർ വാർഡിൽ മത്സരിപ്പിക്കുമെന്ന് കെ. മുരളീധരനും വി.എസ്. ശിവകുമാറും പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 48 പേരുടെ പേരുകളാണ് പുറത്തുവിട്ടത്.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായ വൈഷ്ണ സുരേഷ് മുട്ടട വാർഡിൽ മത്സരിക്കും. സിപിഎം സിറ്റിംഗ് സീറ്റായ മുട്ടടയിൽ യുവജനശക്തിയിലൂടെയായിരിക്കും കോൺഗ്രസ് തിരിച്ചടിക്കാൻ ശ്രമിക്കുന്നത്. പാർട്ടിയിലെ സീനിയർ അംഗം ജോൺസൺ ജോസഫ് ഉള്ളൂർ വാർഡിൽ സ്ഥാനാർഥിയായി രംഗത്തുണ്ട്.

2020-ൽ വെറും 10 സീറ്റുകൾ മാത്രമേ യുഡിഎഫിന് ലഭിച്ചിരുന്നുള്ളൂ. ഇത്തവണ 51 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് തന്ത്രപരമായ നീക്കങ്ങൾ തുടങ്ങി. എൽഡിഎഫിന്റെ ഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.

ബിനോയ് എം. ജെ.

എല്ലാവരും തന്നെ സെക്സ് ആസ്വദിക്കുന്നവരും അതിനെ ഇഷ്ടപ്പെടുന്നവരും ആണ്. അത് മനുഷ്യസഹജവുമാണ്. അത് അത്യന്തം ഭാവാത്മകമായ ഒരു വികാരമാണ്. ഒരുപക്ഷേ ഭാവാത്മകതയുടെ എല്ലാം ഉറവിടം സെക്സ് തന്നെയായിരിക്കാം. മാനവസംസ്കാരം തന്നെ സെക്സിന്റെ ഒരു പുനരാവിഷ്കാരമാണ്. പശ്ചാത്യ മനശാസ്ത്രജ്ഞനായ ഫ്രോയിഡ് സെക്സിന്റെ പ്രാധാന്യത്തെ അടിവരയിട്ട് കാണിക്കുന്നു. ഭാരതീയനായ ഓഷോ സെക്സിനെ വാഴ്ത്തി പാടുന്നു. ഇത് ഒരു പുരോഗമന ചിന്താഗതിയാണ്. ഈ ചിന്താഗതി മനുഷ്യന്റെ സാമൂഹികവും വ്യക്തിപരവും ആയ ജീവിതത്തെ ഉടച്ചുവാക്കുവാൻ പോരുന്നതാണ്. പ്രാചീനകാലങ്ങളിൽ സെക്സിനെ അടിച്ചമർത്തുന്നത് ഒരു പക്ഷേ ഒരു അനിവാര്യത ആയിരുന്നിരിക്കാം.

എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. ജനസംഖ്യാ വിസ്ഫോടനത്തിന്റെ ഈ കാലങ്ങളിൽ ചാരിത്ര്യശുദ്ധി എങ്ങനെ സാധിക്കും? തന്റെ ഭാര്യയുടെ മുഖത്ത് മാത്രമേ നോക്കു എന്ന് പറയുന്ന പുരുഷനും തന്റെ ഭർത്താവിന്റെ മുഖത്ത് മാത്രമേ നോക്കൂ എന്ന് പറയുന്ന സ്ത്രീയും കാലക്രമേണ മാനസിക രോഗികളായി മാറുവാനാണ് സാധ്യത കൂടുതൽ. ഇന്ന് സാമൂഹിക ജീവിതം കൂടുതൽ ശക്തിപ്പെട്ടു വരികയാണ്. കാലം മാറുന്നതിന് ഒപ്പിച്ചു കോലവും മാറിയേ തീരൂ. മൂല്യങ്ങൾ പരിണമിക്കുകയും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുകയും വേണം. പണ്ട് മനുഷ്യൻ ചാരിത്ര്യത്തെ വാഴ്ത്തി പാടിയിരുന്നെങ്കിൽ ഇന്ന് അതേ ചാരിത്ര്യം തന്നെ മാനവരാശിക്ക് ഏറ്റവും വലിയ പ്രശ്നമായി മാറിക്കഴിയുകയും ചെയ്തിരിക്കുന്നു. എന്ന് നമ്മുടെ കുടുംബങ്ങളിലെയും

സമൂഹത്തിലെയും അടിസ്ഥാനപരമായ പ്രശ്നം സെക്സ് തന്നെ. അത് നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം. വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവന്റെ എല്ലാ മാനസിക സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം സെക്സ് തന്നെയെന്ന് കാണുവാൻ കഴിയും. സെക്സിനെ തന്നെ ഭാവാത്മകമായി തിരിച്ചുവിട്ടാൽ അത് അനന്താനന്ദത്തിനും അടിച്ചമർത്തിയാൽ അനന്ത ദുഃഖത്തിനും കാരണമാകുന്നു. ലൈംഗികത എന്നത് ഉള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ഭാവാത്മകമായഒരു വികാരമാണ്. അതിനെ ആരാധിച്ചാൽ നിങ്ങൾ ലോകത്തെ മുഴുവൻ സ്നേഹിക്കുവാൻ കഴിവുള്ള ആളായി മാറും. സ്നേഹത്തിന്റെ അടിസ്ഥാനം സെക്സ് തന്നെ. സെക്സിനെ

അടിച്ചമത്തുമ്പോൾ മനോ സംഘർഷങ്ങൾ ജന്മം കൊള്ളുന്നു. സ്നേഹത്തെക്കുറിച്ച് നാം യുഗങ്ങൾ ആയി ചർച്ച ചെയ്യുന്നുണ്ടെങ്കിലും നാ മതിൽ വിജയിക്കാത്തതിന്റെ കാരണം എന്താണ്? സെക്സിനെ നിഷേധിച്ചുകൊണ്ട് സ്നേഹത്തെ പ്രകീർത്തിക്കുന്നവൻ വാസ്തവത്തിൽ അസ്ഥിവാരമില്ലാതെ ഭവനം നിർമ്മിക്കുന്നത് പോലെയുണ്ട്. ഹൃദയംകൊണ്ട് സെക്സിനെ സ്നേഹിക്കുകയും നാക്ക് കൊണ്ട് അതിനെ വെറുക്കുകയും ചെയ്യുന്ന ഒരാളുടെ ആത്മാർത്ഥത എവിടെയാണ് കിടക്കുന്നത്. മനുഷ്യവംശം മുഴുവൻ നുണ പറയുന്നു. സമൂഹം നുണ പറയുന്നു. വ്യക്തികളും നുണ തന്നെ പറയുന്നു. ഇത് വലിയ ഒരു മനോ സംഘർഷത്തിന്റെ കാരണം കൂടിയാണ്. നിങ്ങളുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കൂ. കുടുംബത്തെ പുലർത്തുവാൻ

വേണ്ടി മനുഷ്യർ എത്രമാത്രം കഷ്ടപ്പെടുന്നു. കുടുംബത്തിന്റെ ഉത്ഭവം സെക്സ് തന്നെയാണ്. സെക്സിനെ സ്വീകരിക്കുന്നവർ കുടുംബത്തെയും സ്വീകരിച്ചേ തീരൂ. അവർക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. ഇവിടെയാണ് ഫ്രീ സെക്സിന്റെ പ്രസക്തി. സെക്സ് ചീത്തയാണെന്ന് പറയുന്നവർ വിവാഹ ജീവിതവും ചീത്തയാണെന്ന് സമ്മതിച്ചേ തീരൂ. താലി എന്ന് വിളിക്കുന്ന ചരട് കഴുത്തിൽ കെട്ടിയാൽ ചീത്തയായി നിൽക്കുന്ന ഒന്ന് നല്ലതായി മാറുമോ. സ്നേഹിതരെ നമ്മൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതൊക്കെയോ പ്രത്യയശാസ്ത്രങ്ങൾക്ക് വളം കിട്ടുവാൻ വേണ്ടി നമ്മുടെയൊക്കെ ജീവിതം ഹോമിക്കപ്പെടുന്നു. വിഡ്ഡിവേഷം കെട്ടിയിട്ട് കാര്യമൊന്നുമില്ല. കുട്ടികൾ വളരേണ്ടത് കുടുംബത്തിൽ അല്ല എന്ന് മാർക്സും ഓഷോയും പറയുന്നുണ്ട്.

അപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ഒന്നാമതായി പറയേണ്ടത് സെക്സിനുള്ള സ്വാതന്ത്ര്യമാണ്. മാനവരാശിയുടെ നിർവ്വാണത്തിലേക്കുള്ള പാതയും അത് തന്നെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കവടിയാർ വാർഡിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം. ശബരീനാഥന്റെ സ്വദേശമായ ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത കവടിയാറിൽ നിന്ന് മത്സരിക്കാൻ തീരുമാനമായത്.

ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിത്വം അന്തിമമായി തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ കോർപ്പറേഷൻ പോരാട്ടത്തിലിറക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ മുന്നണിയിൽ എത്തിക്കുന്നത്. അതേസമയം, ഈ നീക്കം പാർട്ടിയുടെ നിലപാടിനും നഗരത്തിലെ സംഘടനാ ശക്തിക്കുമൊത്ത് കൂടുതൽ പ്രചോദനം നൽകുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

എന്നാൽ, ശബരീനാഥനെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകാതിരിക്കാൻ വഴിയൊരുക്കാനാണെന്നാരോപണവും ഉയരുന്നുണ്ട്. പാർട്ടിയുടെ ചില വിഭാഗങ്ങൾ ഈ നീക്കം ശബരീനാഥന്റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള പ്രതികാരമാണെന്നും ആരോപിക്കുന്നു. എന്നാൽ, പാർട്ടി നേതൃത്വം ഇത്തരം ആരോപണങ്ങൾ നിഷേധിച്ച് “കോൺഗ്രസിന്റെ വിജയത്തിനായി മികച്ച സ്ഥാനാർഥിയെ മുന്നോട്ട് നിർത്തുകയാണ്” എന്ന നിലപാടാണ് ആവർത്തിക്കുന്നത്.

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഇരുപത്തിയൊന്നുകാരൻ അറസ്റ്റില്‍. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന സന്ദീപാണ് പിടിയിലായത്.

പെണ്‍കുട്ടി സ്‌കൂളില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.

അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും, അവര്‍ അയിരൂര്‍ പോലീസിന് വിവരം കൈമാറുകയും ചെയ്തു.

പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വിവാദ പരാമർശം നടത്തി . “മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണ്” എന്നായിരുന്നു സലാമിന്റെ പ്രസ്താവന. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തെ വിമർശിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്.

സലാം പ്രസംഗത്തിൽ പറഞ്ഞു, “മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ ആണോ പെണ്ണോ ആകണം, രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം.” പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങൾ ശക്തമായി.

മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുള്ള പരാമർശമാണിത് എന്ന് വിവിധ പാർട്ടികൾ ആരോപിച്ചു. പ്രസ്താവന പിൻവലിക്കണമെന്നും പൊതുവേദികളിൽ രാഷ്ട്രീയ നേതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തബോധം വേണമെന്നും ഇടതുപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.

താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഊമക്കത്തിലൂടെയാണ് ഭീഷണി കത്ത് ലഭിച്ചത്. ബിഷപ്പിന്റെ ഓഫീസിലാണ് കത്ത് എത്തിയതെന്നും പിന്നീട് താമരശ്ശേരി പൊലീസിന് അത് കൈമാറിയതായും റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് ഗൗരവപരമായ അന്വേഷണം ആരംഭിച്ചു.

ഇസ്ലാമിക് ഡിഫൻസ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചത്. അബ്ദുൽ റഷീദ് എന്ന പേരിൽ ഈരാറ്റുപേട്ട വിലാസത്തിൽ നിന്നാണ് കത്ത് അയച്ചതെന്ന് പൊലീസ് അറിയിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പരാമർശങ്ങളാണ് കത്തിലുണ്ടായിരുന്നത്. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല, സമുദായ സ്പർധ വളർത്താനുള്ള ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തൽ.

നിലവിൽ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. കത്തിൽ ഹിജാബ് വിഷയത്തേക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കത്ത് പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും സാമൂഹ്യ സമാധാനം തകർക്കാനുള്ള ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നതായും വിവരം.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നാളെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. നാളെ വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. വിക്ടോറിയാ ഹാളിൻ്റെ സമീപത്ത് തന്നെ ഇരുനൂറോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലുടനീളം രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാണ്.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക്‌ നൈറ്റ്.

പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.

മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880

RECENT POSTS
Copyright © . All rights reserved