Latest News

ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിച്ച ബാബുവിനെ പിടികൂടാൻ എത്തിയ പൊലീസിനെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

ഹൂസ്റ്റൺ: മല്ലശ്ശേരി: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറൺ ചർച്ചിൽ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയിൽ.

ഭാര്യ : സുസമ്മ ജോർജ്ജ് (വൽസമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ : ബ്രദറൺ സുവിശേഷകൻ എബി കെ. ജോർജ്ജ് (മല്ലശ്ശേരി) ഫേബാ സൂസൻ സാമുവേൽ (യു.കെ.)

മരുമക്കൾ : ഹെലൻ എബി കിണർമുക്ക് (കണ്ണൂർ), ജിജി ജോർജ്ജ് സാമുവേൽ കാക്കനാട് (യു.കെ.) കൊച്ചുമക്കൾ : എയ്ഞ്ചൽ സൂസൻ എബി, ആരൻ എബി ജോർജ്ജ്, രുത്ത് സാറാ സാമുവേൽ.

ഫേബാ സൂസൻ സാമുവേലിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ..
https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK

കൂടുതൽ വിവരങ്ങൾക്ക്…
PHONE-9447363863,9495087077

 

യുട്യൂബിൽ വൻവിജയമായി മാറിയ ‘ദി നൈറ്റ്‘ ന് ശേഷം യുകെയിലെ സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും എഴുതി പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്ത് പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച മലയാളം കോമഡി ഡ്രാമ ഷോർട്ട് ഫിലിം ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ പുറത്തിറങ്ങി.

ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വചിത്രത്തിന്റെ നിർമ്മാണം രഞ്ജിത്ത് വിജയരാഘവൻ നിർവഹിച്ചിരിക്കുന്നു. ക്യാമറ കിഷോർ ശങ്കർ, പശ്ചാത്തലസംഗീതം ഋതു രാജ്, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, മേക്കപ്പ് ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷൈൻ അഗസ്റ്റിൻ, മാത്തുകുട്ടി ജോൺ, അനുരാജ് പെരുമ്പിള്ളി.

തിരുവനന്തപുരത്ത് ഏഴ് മാസം പ്രായമായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആന്ധ്ര സ്വദേശിയേയും സുഹൃത്തിനേയും പിടികൂടി. വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് ആന്ധ്ര സ്വദേശികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിന്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈ സമയം ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിറ്റ് ഔട്ടിൽ വന്നയാൾ മുട്ടിൽ ഇഴഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു.

ഇതുകണ്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോൾ ഇയാൾ ഭിക്ഷ ചോദിച്ചശേഷം ഓടിപോകാൻ ശ്രമിച്ചു. തുടർന്ന് ഷാനും സമീപവാസികളും ചേർന്ന് ഇയാളെ പിടികൂടി വിതുര പോലീസിൽ എൽപിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർതന്നെ പോലീസിനു കൈമാറി. രേവണ്ണയ്ക്ക് രേഖകൾ ഒന്നുംതന്നെ ഇല്ല. പോലീസ് ഇരുവരേയും ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് മാതാപിതാക്കളുടെ പരാതി.

കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾക്ക് കൊച്ചിയിൽ വിമാനത്താവളത്തിൽ അന്ത്യാജ്ഞലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയ്ക്ക് പുറമെ മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിമാരായ കീർത്തി വർധൻ സുരോഷ് ഗോപി എന്നിവരും മൃതദേഹങ്ങളിൽ അന്ത്യാജ്ഞലി അർപ്പിച്ചു.ഏവരുടേയും കണ്ണുനനയിപ്പിക്കുന്ന കാഴ്ച്ചയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്. ചേതനയറ്റ ഉറ്റവരുടെ മൃതദേഹത്തിനു മുന്നിൽ പൊട്ടികരയുന്നവരെ ദൃശ്യങ്ങളിൽ കാണാം.ഇന്ന് രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.

കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങും. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.

വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങൾക്കും കാണാൻ സൗകര്യമൊരുക്കും. തുടർന്ന് പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ എത്തിയിട്ടുണ്ട്.

മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.

അപകടത്തിൽ 23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കേരളത്തിൽ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ കേരളീയരാണെന്നും മന്ത്രി വ്യക്തമാക്കി.ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്.

കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകൻ പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ പരേതരായ ബാബു വർഗീസിൻറെയും കുഞ്ഞേലിയമ്മയുടെയും മകൻ ഷിബു വർഗീസ് (38), പത്തനംതിട്ട തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ ഉമ്മൻ-റാണി ദമ്പതികളുടെ മകൻ ജോബി എന്ന തോമസ് സി. ഉമ്മൻ (37), മല്ലപ്പള്ളി കീഴ്‌വായ്പൂര് തേവരോട്ട് എബ്രഹാം മാത്യു-പരേതയായ ആലീസ് ദമ്പതികളുടെ മകൻ സിബിൻ ടി. എബ്രഹാം (31), തിരുവല്ല പ്ലാംചുവട്ടിൽ കുടുംബാംഗവും ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മനക്കണ്ടത്തിൽ ഗീവർഗീസ് തോമസിന്റെ മകനുമായ മാത്യു തോമസ് (53), തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബു (37),

മലപ്പുറം പുലാമന്തോൾ തിരുത്തിൽ താമസിക്കുന്ന മരക്കാടത്ത് പറമ്പിൽ വേലായുധന്റെ മകൻ ബാഹുലേയൻ (36), തിരൂർ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കൽ നൂഹ് (42), തൃശൂർ ചാവക്കാട് തെക്കൻ പാലയൂരിൽ താമസിക്കുന്ന തിരുവല്ല തോപ്പിൽ തോമസ് ബാബുവിന്റെ മകൻ ബിനോയ് തോമസ് (44), കണ്ണൂർ ധർമടം കോർണേഷൻ ബേസിക് യു.പി സ്കൂളിന് സമീപം വാഴയിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകൻ വിശ്വാസ് കൃഷ്ണൻ (34), പെരിങ്ങോം വയക്കര കൂത്തൂർ ലക്ഷ്മണന്റെ മകൻ കൂത്തൂർ നിതിൻ (27), കണ്ണൂർ സിറ്റി കുറുവ തറ സ്‌റ്റോപ്പിന്‌ സമീപം ഉന്നൻകണ്ടി ഹൗസിൽ അനീഷ്‌കുമാർ (56), കൊല്ലം അഞ്ചാലുംമൂട് മതിലിൽ കന്നിമൂലയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടെ മകൻ സുമേഷ് എസ്. പിള്ള (40), വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ ശ്രീജേഷ് (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

എം. ജി.ബിജുകുമാർ

വൈകുന്നേരം ചായയും കുടിച്ചു കായ വറുത്തതും കൊറിച്ച് തെർമോക്കോളിൽ ശ്രീരാമന്റെ പടം വരച്ചു വെട്ടിയെടുത്തു കൊണ്ടിരിക്കവേയാണ് ശ്രീഹരി വീട്ടിലേക്ക് എത്തിയത്.
“ശ്രീരാമൻ അടിപൊളി ആണല്ലോ ”
ശ്രീഹരി കൗതുകത്തോടെ തെർമോക്കോളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
” വേണമെങ്കിൽ നിനക്കും ഒരെണ്ണം വരച്ചു തരാം. എന്താ വേണോ ?”
എന്റെ ചോദ്യം കേട്ട് അവൻ പുഞ്ചിരിച്ചു.
” വെറുതെ നിൽക്കാതെ ഉപ്പേരിയെടുത്ത് തിന്നുകൊണ്ടിരിക്കെടാ” എന്ന് പറഞ്ഞ് ഞാൻ ജോലിയിൽ മുഴുകി.

ഉപ്പേരിയും കഴിച്ച് എന്റെ കലാവിരുതിൽ ശ്രദ്ധിച്ചു നോക്കി നിൽക്കുകയായിരുന്നു അവൻ.
“ഒരു കാര്യം പറയാൻ മറന്നുപോയി ”
അവൻ അല്പം ആവേശത്തോടെയാണ് പറഞ്ഞത്.
” ഉം.. എന്താ… പറയ്.. ”
ഞാൻ മുഖമുയർത്താതെ മറുപടി നൽകി.
“ഞാൻ ഒരു സ്വപ്നം കണ്ടു. ”
“ആഹാ ! എന്തായിരുന്നു സ്വപ്നം ? നീന്തൽ പഠിക്കുന്നതായിരുന്നോ?’ ഞാൻ ചിരിയോടെ തിരക്കി.
” ഓ! പിന്നെ ! ഇപ്പോൾ അല്പസ്വല്പം നീന്താനൊക്കെ എനിക്ക് അറിയാം.”
അവൻ പരിഭവത്തോടെ പറഞ്ഞു .
“അതു പോട്ടെ !എന്തായിരുന്നു സ്വപ്നം ? അത് പറയ് കേൾക്കട്ടെ !.”
അവൻ അല്പം കൂടി അടുത്തേക്ക് വന്നിരുന്ന് താൻ കണ്ട സ്വപ്നത്തെപ്പറ്റി പറഞ്ഞു തുടങ്ങി.
” പുഴയുടെ കൽക്കെട്ടിൽ ഞാനിരിക്കുമ്പോൾ ചേട്ടൻ താഴെ മീൻ പിടിക്കുകയായിരുന്നു.വലയുമൊക്കെ കയ്യിൽ ഉണ്ടായിരുന്നു.”
” ആഹാ കൊള്ളാമല്ലോ ! എന്നിട്ട് ?
” മീൻപിടുത്തവും കണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നിരുന്ന് തോളിൽ കൈയിട്ട് സംസാരിച്ചു തുടങ്ങി.”
” എന്തായിരുന്നു സംസാരിച്ചത്?”
എന്റെ ചോദ്യം പ്രതീക്ഷിച്ച അവൻ മറുപടിയായി തുടർന്നു.
”മുതിർന്നവരുടെ കൂടെ അല്ലാതെ പുഴയിൽ വരരുതെന്നും ഇവിടെ അമിതമായി സമയം ചെലവഴിക്കരുതെന്നമൊക്കെ പറഞ്ഞു. എന്നിട്ട് ശ്രദ്ധിച്ചു നോക്കിയപ്പോൾ അദ്ദേഹം തലയിൽ മയിൽപ്പീലി ചൂടിയിരിക്കുന്നു. അതിശയത്തോടെ നോക്കിയിരിക്കവേ അയാളുടെ വേഷമൊക്കെ മറഞ്ഞ് ശ്രീകൃഷ്ണന്റെ രൂപമായി മാറി. ”
” ഇനിയിപ്പോൾ എന്തുവേണം ശ്രീകൃഷ്ണനെ കണ്ടില്ലേ?’
ഞാൻ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
”ഏയ് ! എന്റെ ചിന്ത അതൊന്നുമല്ല. സ്കൂൾ അടച്ചിരിക്കുവല്ലേ,?”
“അതിന്….” ‘
” സ്വപ്നത്തിൽ കണ്ടതുപോലെ നമുക്ക് മീൻ പിടിക്കാൻ പോകാം. ഇപ്പോൾ വെള്ളവും കുറവല്ലേ. അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.”
“ആഹാ! അതായിരുന്നു സ്വപ്നത്തിൻ്റെ കാര്യം പറയാൻ ഇത്ര ധൃതി കൂട്ടിയത് ”
ഞാൻ ചിരിച്ചു.
”നമുക്ക് എന്തായാലും പോകാം ചേട്ടാ മീൻപിടിക്കാൻ,… മഴയൊക്കെ തുടങ്ങിയാൽ പിന്നെ ഒന്നും നടക്കില്ല”
അവൻ വീണ്ടും പറഞ്ഞു
”മീൻ പിടിക്കാൻ വലയൊക്കെ വേണം നമ്മുടെ കയ്യിൽ അതൊന്നുമില്ലല്ലോ ”
ആ .മറുപടിയിലും അവൻ പിൻതിരിയാൻ തയ്യാറായില്ല.
”എവിടെനിന്നെങ്കിലും വാങ്ങൂ . കടകളിൽ എവിടെയെങ്കിലും കിട്ടുമല്ലോ..? ”
അവനത് ഒത്തിരി ആഗ്രഹത്തോടെയാണ് പറയുന്നതെന്ന് എനിക്ക് തോന്നി.
“നോക്കട്ടെ ! എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാൻ പറ്റുമോന്ന് ”
അത് കേട്ടപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു.
ഉപ്പേരി തീർന്നപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു.
“മറക്കല്ലേ ‘ എവിടെ നിന്നെങ്കിലും വല ഒപ്പിച്ചെടുക്കണേ! എന്തായാലും നമുക്ക് മീൻ പിടിക്കണം ചൂണ്ടയിട്ടാൽ കാര്യമായി മീൻ കിട്ടില്ലെന്ന് എൻ്റെ കൂട്ടുകാരൻ അച്ചു പറഞ്ഞു”
” അവന് അതെങ്ങനെ അറിയാം? ”
” അവന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ടത്രേ”
ഞാൻ ഒന്നു മൂളിയിട്ട് എൻ്റെ ജോലി തുടർന്നു.

” നാളെ അവധിയല്ലേ അപ്പോൾ ഒന്നു പോയി തിരക്ക് ചേട്ടാ.. ”
അവൻ വളരെ താൽപ്പര്യത്തോടെ പറഞ്ഞു.
” അവധിയാണെങ്കിലും നാളെ ഒരു പ്രോഗ്രാമിന് പോകണം. ഒരു സംവാദം. അപ്പോൾ പിന്നെ സമയം കിട്ടൂല. ”
എൻ്റെ മറുപടി കേട്ട് അവനെന്തോ ആലോചിക്കുന്നതു പോലെ തോന്നി.
” സംവാദത്തിന് പകരം ഒരാളെ വിട്ടാൽ പോരെ ?”
അവൻ്റെ മുഖം വിടർന്നു.
“ഓ പിന്നെ പകരം ആളിനെ വെക്കാൻ ഞാനെന്താ രജിത ടീച്ചറാണോ ?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
പക്ഷേ ഒന്നും മനസിലാകാതെ അവനെന്നെ നോക്കി നിന്നു.
“രജിത ടീച്ചറോ?അതാരാ ?”
ഒന്നു രണ്ടു നിമിഷത്തിനു ശേഷം അവൻ സംശയത്തോടെ ചോദിച്ചു.
”യോഗ പഠന ക്ളാസിൽ വരുന്നയാളാണ് ഞാൻ പറഞ്ഞ ഈ രജിത ടീച്ചർ. നന്നായി ആഹാരം കഴിച്ചിട്ടു വരുന്നതു കൊണ്ടും മടി കൊണ്ടും മിക്കപ്പോഴും യോഗ ചെയ്യാതെ വിശ്രമിക്കും. ചിലപ്പോൾ ഉറങ്ങുകയും ചെയ്യും.”
അതു പറയുമ്പോഴും എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഒന്നും മനസിലാകാതെ നോക്കി നിൽക്കുന്ന അവനോട് ഞാൻ ബാക്കി കൂടി പറഞ്ഞു തുടങ്ങി.
” മടി പാടില്ല. യോഗ ചെയ്തേ പറ്റു എന്ന് മാഷ് ടീച്ചറിനോട് പറഞ്ഞു. അപ്പോൾ പിന്നെ അടുത്ത ദിവസം മുതൽ രജിത ടീച്ചർ ക്ളാസിനു വരുമ്പോൾ കൂട്ടുകാരിയായ ഒരു ടീച്ചർ ഒപ്പമുണ്ടായിരുന്നു.”
”അതെന്തിനാ ?”
അവൻ ആകാംക്ഷയോടെ ചോദിച്ചു.
“ടീച്ചറിനു ക്ഷീണം കാരണം യോഗ ചെയ്യാൻ പറ്റാതിരിക്കുമ്പോൾ പകരം യോഗ ചെയ്യാൻ കൊണ്ടുവന്നതാണ് കുട്ടുകാരിയായ ടീച്ചറിനെ..”
അത് പറഞ്ഞപ്പോഴും ഞാൻ ചിരി നിർത്തിയിരുന്നില്ല.
അത് കേട്ട് അവനും ചിരിച്ചു.
”ശ്ശൊ ! യോഗ അവരവര് ചെയ്യേണ്ടതല്ലേ ” എന്ന് പറഞ്ഞു കൊണ്ട് അവൻ റോഡിലേക്ക് നടന്ന് പോയി.
“അടുത്തൊരു ദിവസമാകട്ടെ എന്തായാലും നോക്കാം കേട്ടോടാ ചെക്കാ”
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“താങ്ക്സ് ചേട്ടാ…” എന്ന് മറുപടി നൽകി സന്തോഷത്തോടെ അവൻ വീട്ടിലേക്കോടി.

അവൻ പോയപ്പോൾ എവിടെ നിന്ന് വല സംഘടിപ്പിക്കും എന്നതായിരുന്നു എന്റെ പ്രധാന ചിന്ത. എന്തായാലും ഒരു ആറാം ക്ളാസുകാരന്റെ ആഗ്രഹമല്ലേ സാധിച്ചു കൊടുക്കണം എന്ന തീരുമാനത്തോടെ ഞാൻ എഴുന്നേറ്റ് വീടിനുള്ളിലേക്ക് നടന്നു.

അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. അതെടുത്ത് അറ്റൻഡ് ചെയ്തു.
ചാന്ദ്നിയായിരുന്നു.
“ഹലോ…”
എടാ നീയെവിടാ?
വീട്ടിലുണ്ട്. അല്ലറ ചില്ലറ കലാ കൊലപാതകങ്ങളൊക്കെ നടത്തുവായിരുന്നു..
എന്താടീ ?
” ആകെ ബോർ, എനിക്കാണെങ്കിൽ വരുന്ന ശനിയാഴ്ച ഒരു പരീക്ഷയുണ്ട്. പുസ്തകം തുറക്കാൻ തോന്നുന്നില്ല.
അലസത നിറഞ്ഞ ശബ്ദത്തിലാണവൾ പറഞ്ഞത്.
”ആഹാ! അത്രേയുള്ളോ! ഒരു കാര്യം പറയാം അതുപോലെ ചെയ്യ്.”
അതെന്ത് കാര്യം?

“അലസമായിരിക്കുമ്പോൾ
നിങ്ങളിൽ ‘റ’ എന്നൊരു അക്ഷരം കൂടി
മെല്ലെയങ്ങ് ചേർക്കുക
അപ്പോൾ നിങ്ങൾ “നിറങ്ങൾ” ആകും.
പിന്നെ ചിന്തകൾക്ക് ചായം കൊടുത്തങ്ങനെയിരിക്കാം.
സമയം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
നിങ്ങളിൽ ആത്മഹർഷത്തിന്റെ “ശ്വാസം”
മെല്ലെ പടർന്നുകയറിത്തുടങ്ങും. കുളിർമ്മയോടെ അത് സഞ്ചരിച്ച്
മുഖത്ത് മന്ദസ്മിതം വിടർത്തി “നിശ്വാസങ്ങൾ” ആയി മാറും……!
ഞാൻ പറഞ്ഞു നിർത്തി.
” എന്നു വെച്ചാൽ?”
അവൾ മനസിലാവാത്ത പോലെ ചോദിച്ചു.
” എന്നു വെച്ചാൽ കുറച്ചു കാലം മുമ്പുവരെ നീ വരയ്ക്കാറുണ്ടായിരുന്നല്ലോ! വീട്ടിൽ ചായവും ബ്രഷും എല്ലാമുണ്ടല്ലോ.
അതെടുത്ത് രണ്ട് ചിത്രം വരയ്ക്ക്. ബോറിങ് എല്ലാം മാറും.”

“പിന്നെ ! തല ചൂടായിരിക്കുമ്പോഴാ അവൻ്റെയൊരു ഫിലോസഫി ”
അവൾ ഫോൺ കട്ട് ചെയ്തു..

ഘടികാര സൂചികൾ ക്രമത്തിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അപ്രതീക്ഷിതമായി മുറിയാതെ പെയ്ത മഴയൊഴിഞ്ഞ്
നിഴലും നിലാവും പുണർന്നുറങ്ങിയപ്പാേഴാണ് ചീവീടുകളുടെ സംഗീതവും കേട്ടു തുടങ്ങിയത്. അപ്പോൾ
കാൽവിരൽ മുതൽ മുടി വരെ പുതപ്പ് വലിച്ചിട്ട് കനവു തേടി നിദ്രയെ പുൽകി.
പുലരി വിരിയുമ്പോൾ കണ്ട കിനാവിൽ, നിർമ്മാല്യം കാണാൻ കൊതിച്ച്
അമ്പലമുറ്റത്ത് ചെമ്പകപ്പൂവ് പൊഴിയുമ്പോഴേക്കും
ദേശദേവതയുടെ ഉണർത്തുപാട്ടായ്
ശംഖനാദം മുഴങ്ങുന്നുണ്ടായിരുന്നു. അത് കേട്ട് കനവു മുറിഞ്ഞ് ഞാൻ നിദ്ര വിട്ടുണർന്നു.

എഴുന്നേൽക്കാൻ മടിച്ച് ജനാല തുറക്കുമ്പോഴേക്കും
മഴയുടെ ഇരമ്പൽ കേൾക്കുമ്പോലെ തോന്നി.
എന്നാൽ പിന്നെ പുതപ്പിനുള്ളിലേക്ക് തന്നെ
കയറിയാലോ എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഇന്ന് മെയ്ദിനത്തിൻ്റെ അവധിയാണെന്നോർത്തത്. വേഗമെഴുന്നേറ്റ് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ജോലികളിൽ വ്യാപൃതനായി.

ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് കവലയിലൂടെ മൂളിപ്പാട്ടും പാടി ബൈക്കിൽ സഞ്ചരിക്കുമ്പോഴും വല വാങ്ങുന്നതിനെപ്പറ്റിയായിരുന്നു ചിന്ത. സ്കൂൾ ജംഗ്ഷനിലെത്തി ശാന്തമ്മച്ചേച്ചിയുടെ കടയിൽ നിന്നും ചൂടു കപ്പലണ്ടി വാങ്ങിക്കൊറിച്ച് ഒരു നാരങ്ങാവെള്ളവും കുടിച്ച് കുശലവും പറയുമ്പോഴും ലളിതമായി ഉപയോഗിക്കാനായി ഒരു വല കെട്ടി എടുക്കുന്നതായിരിക്കും നല്ലത് എന്ന് മനസ്സിൽ തോന്നി.
അതിന് പറ്റിയ ആളെ തിരക്കിയപ്പോഴാണ് പഴയ ചങ്ങാതിയായ നാരായണൻകുട്ടിയുടെ രൂപം ഉള്ളിലേക്ക് കടന്നുവന്നത്. അവനിപ്പോൾ മുരുകൻ കുന്നിലാണ് താമസമെന്നും തിരുമ്മലും ഉഴിച്ചിലും ഒക്കെ നടത്തിക്കൊടുക്കുകയാണ് പ്രധാന ജോലിയെന്നും അവസാനമായി കണ്ടപ്പോൾ പറഞ്ഞിരുന്നു. വയണപ്പൂങ്കാവിലെ പടയണി പൂരത്തിനാണ് അവനെ അവസാനമായി കണ്ടതെന്ന് ഇന്നും ഓർക്കുന്നു.

പഠനകാലത്ത് വെക്കേഷൻ കാലയളവിലെല്ലാം അവനോടൊപ്പം മീൻ പിടിക്കാൻ പോകുമായിരുന്നു. അവന്റെ കൈവശം ചെറിയ വലയും നിരവധി ചൂണ്ടകളും ഒക്കെ സ്റ്റോക്കുണ്ടായിരുന്നു. അന്ന് അവൻ തന്നെ നൂല് വാങ്ങി ആവശ്യാനുസരണം വല കെട്ടിയെടുക്കുകയായിരുന്നു ചെയ്തിരുന്നത്. അവനെ കണ്ടെത്തിയാൽ അത്യാവശ്യം ഉദ്ദേശിക്കുന്ന കാര്യം നടക്കുമെന്ന് ഒരു തോന്നൽ ഉള്ളിൽ മുളപൊട്ടി. അന്ന് കണ്ടപ്പോൾ ഫോൺ നമ്പർ വാങ്ങാതിരുന്നത് കഷ്ടമായല്ലോ എന്നോർത്ത് ഞാൻ വണ്ടി വീണ്ടും മുന്നോട്ട് എടുത്തു.
പത്തു അറുപത്താറ് കിലോമീറ്റർ സഞ്ചരിച്ചാലേ മുരുകൻ കുന്നിലെത്തുകയുള്ളൂ.
“എന്തായാലും പയ്യന്റെ ആഗ്രഹമല്ലേ പോവുക തന്നെ ” എന്ന തീരുമാനത്തിൽ മുരുകൻകുന്നിലേക്ക് തിരിച്ചു.

ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും കാലം തെറ്റിയ മഴ ഇരച്ചെത്തി. വേഗം അടുത്തു കണ്ട അടഞ്ഞുകിടന്ന കടയുടെ മുന്നിൽ ബൈക്ക് വെച്ച് നനയാതിരിക്കാൻ കടയുടെ വരാന്തയിലക്ക് കയറി നിന്നു. തിമിർത്തു പെയ്യുന്ന മഴയിൽ’ പ്രകൃതി നനഞ്ഞു നിൽക്കുമ്പോൾ മഴക്ക് കൂട്ടായി ഇടിയും മിന്നലുമൊക്കെ വന്നു തുടങ്ങി. അപ്പോൾ വിഷാദം നിറഞ്ഞ മുഖവുമായി ഒരു യുവതി കുടയും പിടിച്ചു കൊണ്ട് ആ വഴി നടന്നു വരുന്നുണ്ടായിരുന്നു.
അവൾ കുടയ്ക്ക് വെളിയിലേക്ക് കൈ നീട്ടി മഴയുടെ കുളിർമ്മ ഏറ്റുവാങ്ങുമ്പോൾ വീശിയടിച്ച കാറ്റ് അവളുടെ കയ്യിലിരുന്ന കുടയെ റോഡിലേക്ക് പറത്തി വിട്ടു.
അതെടുക്കാൻ ഓടുന്നതിനു പകരം അവൾ കടയുടെ അങ്ങേ മൂലയ്ക്കോട്ട് കയറി നിന്നു. വെളുത്തു കൊലുന്നനെയുള്ള ആ യുവതിയെ ഞാൻ ഒന്നു ശ്രദ്ധിച്ചു നോക്കി.

നീളമുള്ള മുടിയിഴകളും നീണ്ട കണ്ണുകളുമുള്ള അവളിൽ ഒരു വിഷാദ ഭാവം നിഴലിച്ചിരുന്നു. കാറ്റിലാടുന്ന അവളുടെ വലിയ കമ്മലിന് വല്ലാത്ത ഭംഗി തോന്നി. അവളുടെ മുടിയിഴകൾക്കിടയിൽ തുളസിക്കതിർ തിരുകി വെച്ചിട്ടുണ്ടായിരുന്നു.
തൂവാനമടിക്കുകയും
അൽപ്പം കൂടി അടുത്തേക്ക് നീങ്ങി നിൽക്കുകയും ചെയ്തപ്പോൾ മുഖം തുടച്ചു നിന്ന അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞിരിക്കുന്നതായി തോന്നി.
എന്തു പറ്റിയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും എനിക്കതിന് സാധിച്ചില്ല. പൊതുവേ പരിചയമില്ലാത്ത പെൺകുട്ടികളോട് സംസാരിക്കാൻ അപകർഷതാബോധം എന്നെ അനുവദിച്ചിരുന്നില്ല.

തുള്ളിക്കൊരു കുടമായി പെയ്തു നിറഞ്ഞ മഴയിലൂടെ ഇരുവശത്തേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് വേഗത്തിൽ പോകുന്ന വാഹനങ്ങളും നോക്കി നിൽക്കുമ്പോഴും ആ പെൺകുട്ടി വിദൂരതയിലേക്ക് മിഴി പായിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
മഴ ഓർമ്മിപ്പിച്ചതെന്തെങ്കിലും അവളുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവുമോ?

ജീവിതം എന്നും ഇങ്ങനെ എങ്ങുമെത്താത്ത നേർരേഖ പോലെ സഞ്ചരിക്കുമ്പോൾ ഇരു വശവുമിതുപോലെ പല കാഴ്ചകളും കണ്ടേക്കാം എന്നു ചിന്തിച്ചു നിൽക്കുമ്പോൾ മഴ തോർന്നു, സീറ്റിലെ വെള്ളത്തുള്ളികൾ തുടച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങുമ്പോഴും ആ യുവതി അവിടെത്തന്നെ നിൽക്കുകയായിരുന്നു. അവളുടെ കുട അൽപ്പമകലെയുള്ള വേലിച്ചെടിപ്പടർപ്പിൽ തങ്ങിയിരിപ്പുണ്ടായിരുന്നു.

കുറേ ദൂരം പിന്നിട്ടപ്പോൾ അവിടെയെങ്ങും മഴ പെയ്തിട്ടേയില്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.മഴ പോലും ഏരിയ തിരിച്ചു പെയ്യുന്ന രീതിയിലായി എന്നു മനസിൽ പറഞ്ഞ് യാത്ര തുടർന്നു.
” കുക്കുടു മന്ത്രം കുടുകുടു മന്ത്രം
കണ്ണൻചിരട്ടയിൽ അടച്ചിട്ട മന്ത്രം
ആ മന്ത്രം.. ഈ മന്ത്രം…”
എന്ന മൂളിപ്പാട്ടോടെ കുറേ ദൂരം മുന്നോട്ടു സഞ്ചരിച്ചു.
മൈൽ കുറ്റിയിൽ മുരുകൻ കുന്ന് എന്നെഴുതി വെച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ബൈക്ക് സ്റ്റാൻഡിൽ വച്ച് അടുത്തുള്ള മുറുക്കാൻ കടയിലേക്ക് കയറി.

ഒരു പഴം ഇരിഞ്ഞു തിന്നുകൊണ്ട് നാരായണൻകുട്ടിയുടെ വീടിനെപ്പറ്റി അന്വേഷിച്ചു. അയാൾക്ക് ആദ്യം മനസ്സിലായില്ലെങ്കിലും ഉഴിച്ചിൽ പിഴിച്ചിൽ എന്നൊക്കെ കേട്ടപ്പോൾ ഒരു കിലോമീറ്റർ അപ്പുറത്ത് ഒരു പൊളിഞ്ഞ വെയിറ്റിംഗ് ഷെഡ് ഉണ്ടെന്നും അതിനടുത്തുകാണുന്ന മുരുകക്ഷേത്രത്തിനു മുന്നിലുള്ള മൺപാതയിലൂടെ മൂന്ന് നാല് കിലോമീറ്റർ പോകണമെന്നും കടക്കാരൻ പറഞ്ഞു. പൈസയും കൊടുത്ത് അയാൾ പറഞ്ഞ വഴിയിലൂടെ വീണ്ടും മുന്നോട്ടു യാത്ര തുടർന്നു..

ഇരുവശത്തും റബർ തോട്ടങ്ങൾക്കു നടുവിൽ കഷ്ടിച്ച് ഒരു ഓട്ടോ പോകുന്ന വഴിയേ ഉണ്ടായിരുന്നുള്ളു. അവിടെയെങ്ങും ഒരു വീട് പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു ചെറിയ ഓടിട്ട വീട് കണ്ട് വണ്ടി നിർത്തി.ഒരു ഹോൺ അടിച്ചപ്പോഴേക്കും അകത്തുനിന്നും ഒരു മധ്യവയസ്ക്കൻ ഇറങ്ങിവന്നു.. കയ്യിലിരുന്ന പൂച്ചക്കുഞ്ഞിനെ തഴുകിക്കൊണ്ട് ആരാണെന്ന ഭാവത്തിൽ . എന്നെ നോക്കി പുരികം ഉയർത്തി നിന്നു.

” നാരായണൻകുട്ടിയുടെ വീട് ഏതാ ??”
എന്റെ ചോദ്യം കേട്ട് അയാൾ ഒന്നുകൂടി റോഡിന് അരികിലേക്ക് ഇറങ്ങിവന്നു.
“ആരാ ? എവിടെ നിന്ന് വരുന്നു ?”
അയാൾ സംശയരൂപേണ ചോദിച്ചു.
“പഴയ ചങ്ങാതിയാ കണ്ടിട്ടൊരു ആവശ്യമുണ്ടായിരുന്നു ”
ഞാൻ മെല്ലെ പറഞ്ഞു.
” ആ കാണുന്നതാ വീട്!” റോഡിന്റെ എതിർവശത്ത് അല്പം താഴ്ന്ന ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി.
ഈ ഓണം കേറാമൂലയിൽ ഒക്കെ എങ്ങനെ ഇവൻ താമസിക്കുന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി.

ബൈക്ക് സ്റ്റാൻ്റിൽ വച്ച് അങ്ങോട്ടിറങ്ങി നടന്നു. വീടിന്റെ മുറ്റത്തെത്തിയപ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങൾ ഉണക്കാൻ വിരിച്ചിട്ടിരിക്കുന്നത് കണ്ടു. വീടിന്റെ വാതിലിൽ തട്ടിവിളിച്ചുവെങ്കിലും ആരും ഇറങ്ങിവന്നില്ല. അവിടെ നിന്നും അൻപത് മീറ്റർ മാറി ചെറിയൊരു വീടു കൂടി കണ്ടു. അതും പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി.

“ഇവൻ വിവാഹം കഴിച്ചിട്ടില്ല ! ഒറ്റയ്ക്കാണ് താമസം എന്നൊക്കെ പറഞ്ഞിട്ട് ഈ വസ്ത്രങ്ങളൊക്കെ ആരുടേതാവും? ഈ സംശയവുമായി തിരിച്ച് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.
തിരിച്ചു ചെല്ലുമ്പോൾ മധ്യവയസ്കൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
” അവിടെ ആരുമില്ല.വീടു പൂട്ടിയിട്ടിരിക്കുകയാണ്. ഫോൺ നമ്പർ വല്ലതുമുണ്ടോ ?”
“ഇല്ല ” ‘
“എന്റെ നമ്പർ തരാം, വരുമ്പോൾ കൊടുത്തിട്ട് ഒന്നു വിളിക്കാൻ പറയാമോ ? ”
“അതും പറ്റില്ല ”
അയാൾ പറഞ്ഞു.
“അതെന്താ ചേട്ടാ ഞാൻ വളരെ ദൂരെ നിന്നും വരുന്നതല്ലേ. ഒരു സഹായം ചെയ്യരുതോ ?
“അതല്ല ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. നാലുമാസം മുമ്പ് ഒരു വലിയ വഴക്കുണ്ടായിരുന്നുേ’ ”
അയാൾ ആ വീട്ടിലേക്ക് നോക്കിയാണത് പറഞ്ഞത്.
“ആകെ ഈ ഭാഗത്ത് മൂന്ന് വീടുകൾ മാത്രമല്ലേ ഉള്ളൂ പിന്നെന്തിനാ വഴക്ക്? ഞാൻ സംശയത്തോടെ തിരക്കി.
” ഒരു മുപ്പതിടത്തെങ്കിലും പെണ്ണുകാണാൻ പോയിട്ടുണ്ടെങ്കിലും ഒന്നും ഒത്തു വന്നില്ല എന്ന പരിഭവം എപ്പോഴും അവനിൽ ഉണ്ടായിരുന്നു. കൂടാതെ തനിച്ചല്ലേ താമസം! മറ്റു ബന്ധുക്കളുമായൊന്നും യാതൊരു അടുപ്പവുമില്ലായിരുന്നു.”
അയാൾ പറയുന്നത് കേട്ട് ഞാൻ ശ്രദ്ധയോടെ നിൽക്കുമ്പോൾ അയാളുടെ വീടിനടുത്തുള്ള പറമ്പിൽ റബ്ബറിന്റെ ഉണങ്ങിയ ഒരു ശിഖരം ഒടിഞ്ഞുവീണു.
എന്റെ ശ്രദ്ധ മാറാതിരിക്കാൻ അയാൾ ബാക്കി കൂടി പറയാൻ ആരംഭിച്ചു.

” അങ്ങനെയിരിക്കെ ഒരു കല്യാണം ഏകദേശം ശരിയായി.പെണ്ണിന്റെ അച്ഛനും സഹോദരനും കൂടി മുൻകൂട്ടി പറയാതെ വീട് കാണാൻ എത്തി. അവർ വന്നപ്പോഴാകട്ടെ, നാരായണൻകുട്ടിയുടെ വീടിനു മുൻവശത്താകെ സ്ത്രീകളുടെ വസ്ത്രങ്ങൾ വിരിച്ചിട്ടിക്കുന്നു. അവർക്ക് അത് കണ്ട് സംശയമായി. ”
അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കയ്യിലിരുന്ന പൂച്ച താഴേക്ക് ചാടി ഓടിപ്പോയി.
അത് ശ്രദ്ധിക്കാതെ അയാൾ തുടർന്നു.

” തനിച്ചാണ് ബന്ധുക്കൾ ആരുമില്ല എന്ന് പറഞ്ഞിട്ട് പിന്നെ ആ വസ്ത്രങ്ങൾ ആരുടേതാണെന്ന ചിന്ത അവരിൽ പുകയവേ വീടിനു മുന്നിലേക്ക് നടന്നു വന്ന തുണിയുടെ ഉടമയായ സ്ത്രീ അപരിചിതരായ ആഗതരെ കണ്ടു ഞെട്ടി പുറകിലേക്ക് ഓടി. അപ്പോൾ ഇതെന്തോ ചുറ്റിക്കളി ആണെന്ന് വിചാരിച്ചു ”
അയാൾ ഒന്നു നിശ്വസിച്ചു.
“എന്നിട്ട് ?”
”അവർ തിരിച്ചുപോയി കല്യാണവും മുടങ്ങി. ”

അത്രയും കേട്ടപ്പോഴാണ് തന്റെ സംശയവും അയാളോട് ചോദിച്ചിക്കാമെന്ന് തോന്നിയത്.
” ഇപ്പോഴും വസ്ത്രങ്ങൾ അവിടെ വിരിച്ചിട്ടുണ്ടല്ലോ, അത് ആരുടേതാണ്?”
”അടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീയുടേതാണ്. റബറിൻ്റെ കറയെടുത്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനവുമായി ജീവിക്കുന്നു. ഒരു മകനും അവളും മാത്രമാണ് അവിടെ താമസം”
അയാൾ പറഞ്ഞു നിർത്തി.
” അവരെന്തിനാണ് അവരുടെ വസ്ത്രങ്ങൾ നാരായണൻകുട്ടിയുടെ വീടിന്റെ മുൻവശത്ത് കൊണ്ടിടുന്നത്? ”
ഞാൻ തിരക്കി.
”അവരുടെ വീടിന് ചുറ്റും മരങ്ങൾ തിങ്ങി നിൽക്കുന്നതു കൊണ്ട് അവിടെ വെയിൽ ഇല്ലാത്തതിനാലാണ് നാരായണൻകുട്ടിയുടെ മുറ്റത്ത് തുണി വിരിക്കുന്നത്. അവൻ ജോലിക്ക് പോയതിനുശേഷമേ വിരിക്കാറുള്ളൂ.തിരിച്ചെത്തും മുമ്പ് എടുത്തുകൊണ്ടു പോവുകയും ചെയ്യും. അതിനാൽ അവനിതറിയാറുമില്ല.”
അയാൾ പറഞ്ഞു നിർത്തി.

” കൊള്ളാം ! എന്നാൽ അത് ആ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിയാൽ പോരായിരുന്നോ?
എന്റെ സംശയം അയാളിൽ കൗതുകം ഉണർത്തി.
” മുടങ്ങി മൂന്നുനാലു മാസം കഴിഞ്ഞല്ലേ കാരണം എന്തെന്ന് അറിയുന്നത്. ബ്രോക്കർ പിന്നീട് ഇതുവഴി വന്നപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്.”
എന്നിട്ട്..?
” അവരെ പറഞ്ഞു മനസ്സിലാക്കാൻ പോകും മുമ്പ് തന്നെ അവളുടെ വിവാഹം വേറെ നടന്നിരുന്നു.”
” കഷ്ടമായിപ്പോയി ”
” ഇപ്പോഴും അവന്റെ വിചാരം ഞാൻ എന്തോ ഏഷണി പറഞ്ഞ് വിവാഹം മുടക്കിയെന്നാണ്. ”
അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.
” എന്തായാലും ഞാൻതിരിച്ചു പോവുകയാണ്. അവൻ വരും വരെ നിൽക്കാൻ വയ്യ ഇനി എന്നെങ്കിലും അവധി ദിവസം വന്നു കാണാം ”

മുന്നോട്ട് നടന്നപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്.കടയിലേക്ക് തിരിച്ചു കയറി ഒരു കഷണം പേപ്പർ വാങ്ങി ”അത്യാവശ്യമായി ഒന്നു വിളിക്കുക ” എന്ന് എഴുതിയിട്ട് അതിൻ്റെ താഴെ എൻ്റെ പേരും ഫോൺ നമ്പരും കൂടി എഴുതി.അതിനു ശേഷം അതുമായി നാരായണൻകുട്ടിയുടെ വീട്ടിലേക്ക് നടന്നു.
അവിടെയെത്തിയപ്പാേൾ എഴുതിയ പേപ്പർ കഷണം വാതിലിൻ്റെ ഹാൻഡിലിൻ്റെ ഇടയിലേക്ക് ചേർത്തു വെച്ചു.

തിരിച്ചു നടന്ന് സംസാരിച്ചു നിന്നിരുന്ന ആളാേട് യാത്ര പറഞ്ഞ് ബൈക്കിൽ കയറുമ്പോഴും നാരായണൻകുട്ടിയുടെ മുറ്റത്ത് അയയിൽ വിരിച്ചിരിക്കുന്ന തുണി കാറ്റിൽ ഉലയുന്നുണ്ടായിരുന്നു..
കല്യാണം മുടങ്ങുന്ന ഓരോ വഴിയെപ്പറ്റി ആലോചിച്ചപ്പോൾ കൗതുകം തോന്നി. എന്തായാലും തൽക്കാലം വലയുടെ കാര്യം സ്വാഹ എന്ന് ചിന്തിച്ച് ബൈക്കിൽ മുന്നോട്ട് നീങ്ങി.

വീടെത്തുമ്പോൾ എന്നെയും കാത്ത് ഒരു പാർസൽ ബോക്സ് ടേബിളിലിരിപ്പുണ്ടായിരുന്നു. ഞാനത് സാവധാനത്തിൽ പായ്ക്ക് പൊളിച്ച് തുറന്നു നോക്കി. അതിൽ ലാമിനേറ്റ് ചെയ്ത മനോഹരമായ ഒരു ചിത്രമുണ്ടായിരുന്നു. മഴയിൽ നടന്നുവരുന്ന ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ആ പെൺകുട്ടിയുടെ മുഖത്തിന് യാത്രക്കിടയിൽ കണ്ട പെൺകുട്ടിയുടെ മുഖഛായ ആയിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
ആ ചിത്രമെടുത്ത് ഷോകേസിൽ വെച്ചിട്ട്
അതിനൊപ്പം മടക്കി വെച്ചിരുന്ന വെള്ളപ്പേപ്പർ തുറന്ന് അതിലെ പർപ്പിൾ നിറത്തിലുള്ള അക്ഷരങ്ങളിലൂടെ കൗതുകത്തോടെ മിഴികൾ പായിച്ചു.
” കഥാകാരന്,
നീ പറഞ്ഞപ്പോൾ ആദ്യം ദേഷ്യം വന്നുവെങ്കിലും പിന്നീട് ഞാൻ ദേഷ്യമൊക്കെ മാറ്റിവെച്ച് ചിത്രങ്ങൾ വരച്ചു തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വരച്ചു തുടങ്ങിയത്. ആദ്യം വരച്ച ചിത്രം നിനക്ക് തന്നെ സമ്മാനമായി ഇരിക്കട്ടെ എന്ന് കരുതി.
സ്നേഹപൂർവ്വം
ചാന്ദ്നി ”

എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു

കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി കേരളംവിട്ട് കുവൈത്തിലെത്തിയ ആ 23 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.

തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മന്റെും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്തകേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശരിയല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെന്‍ജി കെ.എസ്. മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.

മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ വടക്കേക്കര പോലീസ് വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു. രാത്രി 8.30-ഓടെ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണിത്. രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.

മകളെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ എൻ.എസ്. ഹരിദാസ്, വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു.

ദിവസങ്ങൾക്കു മുൻപ് മാല്യങ്കരയിലെ വീട്ടിൽനിന്ന്‌ തിരുവനന്തപുരത്തെ ജോലിസ്ഥലത്തുപോയ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചതും മകളെ കാണാനില്ലെന്ന്‌ പരാതി നൽകിയതും. ഇതിനിടെ താൻ പറഞ്ഞ പരാതി കള്ളമാണെന്നു കാട്ടി യുവതിയുടെ മൂന്ന് വീഡിയോകൾ പുറത്തുവന്നിരുന്നു.

തീപ്പിടിത്തത്തിൽ മരിച്ച മുഴുവൻ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. 23 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തിൽ ഇല്ലാതായത്. ഏഴുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശിൽ നിന്ന് നാലുപേർ, ഒഡിഷയിൽ നിന്ന് രണ്ടുപേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ജാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

തിരിച്ചറിഞ്ഞ മലയാളികള്‍

1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍
4. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36)
6. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31)
12. പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് (54) (ഇപ്പോള്‍ ആലപ്പുഴ പണ്ടനാട് താമസം )
13. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സ്വദേശി സിബിന്‍ ടി എബ്രഹാം (31)
14. പത്തനംതിട്ട തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68)
16. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു

ആത്മകഥയിൽ സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്.

സിബി മാത്യൂസ് രചിച്ച ആത്മകഥയായ ‘നിർഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.

ഐപിസി 228 എ പ്രകാരമാണ് മുൻ ഡിജിപിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. സിബി മാത്യൂസ് പുസ്‌തകത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ കൊണ്ട് സൂര്യനെല്ലി കേസിലെ അതിജീവിത ആരാണെന്ന് പൊതുസമൂഹത്തിന് വ്യക്തമാകും എന്നാണ് കോടതി വിലയിരുത്തിയത്.

സിബി മാത്യൂസിൻ്റെ പുസ്‌തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും അതിജീവിത താമസിക്കുന്ന സ്ഥലവും മാതാപിതാക്കളുടെ പേരും പഠിച്ച സ്കൂളിനെ കുറിച്ചും എല്ലാം കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളിലൂടെ അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved