ഒനീഡയുടെ ചെകുത്താന്‍ പരസ്യം ഓര്‍മ്മകളില്‍ നിന്ന് ചുവടു പറിഞ്ഞിട്ട് കാലമേറെയായി. 90 കളുടെ ആദ്യകാലത്തെ ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്‍മ്മകളിലൊന്നായിരിക്കും ഇന്ത്യന്‍ ബ്രാന്റായ ഒനീഡയുടെ ചെകുത്താന്‍ പരസ്യം. കൊമ്പുകളും തേറ്റപ്പല്ലുകളുമായി പരസ്യത്തില്‍ എത്തിയ ചെകുത്താന്‍ രൂപം പരസ്യ ചരിത്രത്തില്‍ തന്നെ ഒരു സുപ്രധാന സ്ഥാനത്തുണ്ട്.
ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആ ചെകുത്താന്‍ പരസ്യം വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന്‍ പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും തമാശയും കലര്‍ന്ന രീതിയിലാണ് ഈ പരസ്യത്തിന്റെ അവതരണം.
ചെകുത്താന്‍ പരസ്യം പിന്‍മ്മാറിയ ശേഷം പുറത്തു വന്ന ഒനീഡ പരസ്യങ്ങള്‍ കാര്യമായ ശ്രദ്ധ നേടാത്തതു കൊണ്ടാവണം ചെകുത്താനെ പിന്നെയും ഒനീഡ രംഗത്തിറക്കിയത്. 30 കോടിയോളം രൂപയാണ് ഈ പരസ്യത്തിനായി ഒനീഡ ചിലവഴിച്ചിരിക്കുന്നത്. ഐപിഎലിന് വേണ്ടി മാത്രം 20 കോടി വേറെയും ചിലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ഐപിഎല്‍ സീസണിലെ മാധ്യമ ശ്രദ്ധ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.
വീട് വയക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ദളിത് വനിത ഒാട്ടോ ഡ്രൈവര്‍ ചിത്രലേഖ. ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് സിപിഎമ്മിനെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ സമരം നടത്തുന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ.
വീടുവെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുസെന്റ് ഭൂമിനല്‍കിയ തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദു ചെയ്തിരുന്നു. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തില്‍ കട്ടാമ്പള്ളിയില്‍ രണ്ടുവര്‍ഷം മുന്‍പാണ് ചിത്രലേഖയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വീടുവെക്കാന്‍ സ്ഥലം അനുവദിച്ചു നല്‍കിയത്. ഇതു റദ്ദ് ചെയ്തുകൊണ്ടാണ് റവന്യൂ ഡിവിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കൂര്യന്‍ പുതിയ ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ചിത്രലേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെയാണ് ചിത്രലേഖ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടത്.
‘ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ അഞ്ചു സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി… എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്…’ എന്ന് ചിത്രലേഖ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
തനിക്ക് സ്വന്തമായി ഭൂമിയുണ്ടെന്ന് കാട്ടിയാണ് ഭൂമിദാനം റദ്ദ് ചെയ്തിരിക്കുന്നതെന്ന് ചിത്രലേഖ തന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഈ പറയുന്ന ഭൂമി തന്റെ പേരില്‍ ഉള്ളതല്ലെന്നും അത് തന്റെ അമ്മയുടെ അമ്മയ്ക്ക് പതിച്ചിച്ചു കിട്ടിയതാണെന്നും അവരുടെ പേരിലാണ് ഭൂമിയുള്ളതെന്നും ചിത്രലേഖ പറയുന്നുണ്ട്. നേരത്തെ വീടുവയ്ക്കാന്‍ അഞ്ചുലക്ഷം രൂപ കൂടി യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് വേണ്ടെന്നുെക്കുകയായിരുന്നു. കെ.എം ഷാജി എം.എല്‍.എയുടേയും മുസ്ലിംലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റേയും സഹായത്തോടെയാണ് ഇപ്പോള്‍ വീടുപണി പുരോഗമിച്ച് വന്നത്. പണി പൂര്‍ത്തിയാകാറായ സമയത്താണ് ഭൂമിദാനം റദ്ദാക്കിയുള്ള പുതിയ ഉത്തരവ്.
ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ശ്യാമപാദ മണ്ഡലിനെ ഒരു കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബംഗാളിലെ ബാംഗുരയില്‍ അല്‍പ്പം മുമ്പാണ് സംഭവം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് നടന്ന ആക്രമണങ്ങളെ പറ്റി ജില്ലാ മജിസട്രേറ്റുമായി സംസാരിക്കാന്‍ പോകുന്ന വഴിയാണ് അക്രമം ഉണ്ടായത്. ആക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ തൃണമൂല്‍ ഇത് നിഷേധിച്ചു.
ജില്ലാ മജിസ്‌ട്രേറ്റുമായുള്ള യോഗത്തിനായി ബിജെപി സംഘം എത്തിയ വാഹനത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വാഹനത്തിന്റെ കണ്ണാടി അടിച്ചു തകര്‍ത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ബിജെപി നേതാവിനെ വലിച്ചിറക്കി നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം.
#WATCH Bankura: BJP State Secretary Shyamapada Mondal attacked, allegedly by TMC workers. #WestBengal pic.twitter.com/RSgwJbHYCp
— ANI (@ANI) April 6, 2018
തെലങ്കാനയിലെ നൽഗോണ്ടയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ് ഒന്പത് കർഷക തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടർ മറിഞ്ഞത്.
മുപ്പതോളം കർഷക തൊഴിലാളികളാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കനാലിൽ തെരച്ചിൽ നടത്തുകയാണ്.
ബ്രിസ്‌ബെയ്ന്‍: ‘ബോംബ് ടു ബ്രിസ്‌ബെയ്ന്‍’ എന്ന് എഴുതി ഒട്ടിച്ച ബാഗുമായി ആസ്‌ട്രേലിയയിലെ ബ്രസ്‌ബെയ്ന്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. ബോംബാണ് ബാഗിലെന്ന് കരുതിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ ബാഗില്‍ നിന്ന് ഒന്നും സംശാസ്പദമായി ലഭിച്ചില്ല. ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ബോംബെന്ന് ബാഗിലെഴുതിയത് അക്ഷരപ്പിശക് മൂലമാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അമ്പരന്ന വെങ്കടലക്ഷ്മി ബാഗില്‍ ബോംബ് അല്ലെന്നും താന്‍ ‘ബോംബേ ടു ബ്രിസ്‌ബെയ്ന്‍’ എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു.
ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കടലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. സുരക്ഷ പരിശോധനയ്ക്ക് ശേഷം വെങ്കട ലക്ഷ്മിയെ പോലീസ് വിട്ടയച്ചു.
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ലോക്കല്‍ ട്രെയിനില്‍ വെച്ച് യുവതിക്കെതിരെ പീഡനശ്രമം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനിലാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ യുവതിയെ കടന്നു പിടിച്ച അക്രമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ദാദര്‍ സ്റ്റേഷനില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ഈ സമയത്ത് കംമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതിയെ അക്രമി ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ സഹയാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലമേറ്റടുപ്പ് അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും നേരത്തെ പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തളര്‍ന്നു വീണ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. പോലീസ് സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.
കനത്ത സുരക്ഷാ സന്നാഹത്തിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പ്രസ്തുത ഹൈവേ വന്നാല്‍ 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും സമര സമിതി പറയുന്നു. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ബംഗളൂരു: തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങികൊണ്ടിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ അനുയായി എറിഞ്ഞ പൂമാല കൃത്യം അദ്ദേഹത്തിന്റെ കഴുത്തില്‍ വീണു. വ്യത്യസ്തമായ മാല ചാര്‍ത്തലിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംഭവം.
അതേസമയം മാല ചാര്‍ത്തല്‍ സുരക്ഷാ വീഴ്ച്ച മൂലമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ മേധാവിയായ ദിവ്യ സ്പന്ദനയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അണികളെ അഭിവാദ്യം ചെയ്തു നിങ്ങുകയായിരുന്ന രാഹുല്‍ ഗാന്ധിക്ക് നേരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ മാല എറിയുകയായിരുന്നു.
മാല വളരെ കൃത്യമായി രാഹുല്‍ ഗാന്ധിയുടെ കഴുത്തിലേക്ക് വീഴുകയും ചെയ്തു. മാലയെത്തിയ ഭാഗത്തേക്കു നോക്കി രാഹുല്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. കര്‍ണാടകത്തില്‍ ഇത്തവണ ശക്തമായ പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും ബിജെപി പല സ്ഥലങ്ങളിലും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്നാണ് കരുതുന്നത്.
വീഡിയോ കാണാം.
Karnataka’s got talent! 😉 pic.twitter.com/qkQqaefefe
— Divya Spandana/Ramya (@divyaspandana) April 5, 2018
1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നാസ. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് നാസ പുതിയ പദ്ധതി പൂര്‍ത്തീകരിക്കുക. ഏതാണ്ട് 247 യുഎസ് ഡോളറിന്റെ കരാറിലാണ് കമ്പനിയുമായി നാസ ഏര്‍പ്പെട്ടിരിക്കുന്നത്. 2012 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുന്നത്. പുതിയ ജെറ്റിന്റെ ഡിസൈനും നിര്‍മ്മാണവും പരീക്ഷണവും അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 1513 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജെറ്റ് 55,000 അടി ഉയരത്തിലായിരിക്കും പറക്കുക. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമനങ്ങള്‍ സൃഷ്ടിക്കുന്ന സോണിക് ബൂം ഈ വിമാനത്തിനുണ്ടാവില്ലെന്നാണ് നാസ അറിയിക്കുന്നത്. കാറിന്റെ ഡോര്‍ അടയ്ക്കുന്ന അത്രയും ശബ്ദ മാത്രമെ പുതിയ സൂപ്പര്‍ സോണിക് ജെറ്റിനുണ്ടാകുകയുള്ളുവെന്ന് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കുന്നു.
പരീക്ഷണഘട്ടത്തില്‍ വിവിധ അമേരിക്കന്‍ സിറ്റികളിലൂടെ പറക്കാനാണ് എക്‌സ്-പ്ലെയിനുകള്‍ ലക്ഷ്യമിടുന്നത്. അതുവഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ ശേഖരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. പുതിയ എക്‌സ്-പ്ലെയിനുകള്‍ വരുന്നതോടെ വിമാന ഗതാഗതം കൂടുതല്‍ വേഗതയിലാകുമെന്ന് നാസ പറയുന്നു. വിമാനയാത്രക്കാര്‍ക്ക് ഇത് ഗുണകരമാവും. കഴിഞ്ഞ മാസമാണ് പദ്ധതിക്കാവശ്യമായി മുഴുവന്‍ തുകയും ബജറ്റില്‍ വകയിരുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി യുഎസ് കമ്പനികള്‍ക്ക് വേഗതയേറിയ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായി സാഹചര്യം സൃഷ്ടിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ വിമാന യാത്രാസമയം ലാഭിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പദ്ധതിയുടെ ഭാഗമായി പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നില്ല. സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നത് തെളിയിച്ചതിന് ശേഷമായിരിക്കും പാസഞ്ചര്‍ വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നാസയുടെ ഈ അഭിമാന പദ്ധതി വിമാന മാര്‍ഗമുള്ള ചരക്ക് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. നിലവില്‍ അമേരിക്കയുടെ മുകളിലൂടെ പറക്കാന്‍ സിവില്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് അനുമതിയില്ല. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഈ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമെന്നാണ് കരുതുന്നതെന്ന് നാസയുടെ എയറോനോട്ടിക്‌സ് റിസര്‍ച്ച് മിഷന്‍ ഡയറക്ടേറ്റ് വ്യക്തമാക്കി.
-plane-travel-news
78കാരനായ പെന്‍ഷനറുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മോഷ്ടാവ് കുത്തേറ്റ് മരിച്ചു. ഹെന്റി വിന്‍സന്റ് എന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടിരുന്ന കുറ്റവാളിയാണ് കുത്തേറ്റ് മരിച്ചത്. റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്ക്‌സ് എന്ന പെന്‍ഷറുടെ വീട്ടിലാണ് വിന്‍സെന്റും കൂട്ടാളിയും മോഷണത്തിന് കയറിയത്. ബ്രൂക്ക്‌സുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിന്‍സെന്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പെന്‍ഷനര്‍മാരില്‍ നിന്ന് 4,48,180 പൗണ്ട് തട്ടിയ സംഭവത്തില്‍ ഇയാളുടെ കുടുംബത്തെ 2003ല്‍ ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ പിതാവും അഞ്ച് ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സൗത്ത് ലണ്ടനിലെ കെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരെ ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രായമായവരെ സമീപിക്കുന്ന ഇവര്‍ വന്‍തുകയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇവരെ പണം വാങ്ങുന്നതിനായി തട്ടിപ്പു സംഘം ബാങ്കുകളിലേക്ക് അനുഗമിക്കുകയും ചെയ്തിരുന്നു.
വിന്‍സെന്റിനെ നാലര വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. പിതാവായ ഡേവിഡ് വിന്‍സെന്റിന് 6 വര്‍ഷത്തെ തടവും ലഭിച്ചിരുന്നു. വിന്‍സെന്റിന്റെ മരണം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിന്‍സെന്റിന്റെ ബന്ധുക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രൂക്ക്‌സിന് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയും ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.