Latest News

നേപ്പാളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതിനെ തുടർന്ന് വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ഏഴു അതിർത്തി ജില്ലകളിൽ നിരീക്ഷണം, പട്രോളിങ്, അധിക പൊലീസ് വിന്യാസം തുടങ്ങിയ നടപടികൾ ശക്തമാക്കി. അതിർത്തി അടച്ചിട്ടില്ലെങ്കിലും എല്ലാ മേഖലകളിലും 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.

പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ നിരവധി ജയിലുകളിൽ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി 3000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജുമുക ജയിലിൽ മാത്രം 1500-ലധികം തടവുകാർ രക്ഷപ്പെട്ടുവെന്നാണ് വിവരം. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

പ്രക്ഷോഭങ്ങൾക്കെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിച്ചുവെങ്കിലും മരണസംഖ്യ ഇരുപത് കവിയുകയും 600 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇൻഡിഗോ ഉൾപ്പെടെ ചില എയർലൈൻസുകൾ കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ സൈന്യം തെരുവുകളിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഒരു സാധാരണ ഇടവകയായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ OLPH സീറോ മലബാർ പള്ളിയെ ദൈവസ്നേഹത്തിന്‍റെ നറുമണം പ്രസരിക്കുന അസാധാരണമായ സേവനത്തിൻ്റെ പ്രതീകമാക്കി മാറ്റിയ രണ്ട് അൽമായ കൂട്ടായ്മകൾ.

ഇടവകയുടെ ഇടയനായ റെവ. ഫാ. ജോർജ് എട്ടുപറയിൽ അച്ഛൻറെ ദർശനവും നേതൃത്വവും മാർഗദർശനമാക്കി, 2017 ൽ തുടക്കം കുറിച്ച വിമൻസ് ഫോറവും 2019-ൽ തുടക്കം കുറിച്ച മെൻസ് ഫോറം, കഴിഞ്ഞ കുറെ വർഷങ്ങളായി സമർപ്പണത്തോടും കൃപയോടും, കൂടി സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ഇടവകയുടെ കരുത്തായി, ഇടവകയുടെ ആത്മീയ-സാമൂഹിക വളർച്ചയുടെ അടിത്തറയായി സേവനത്തിന്റെ ഉജ്ജ്വല മാതൃകയായി എട്ടുപറയിൽ അച്ഛൻറെ കൈപിടിച്ച് വിശ്വാസം വാക്കിൽ മാത്രം അല്ല, പ്രവർത്തിയിലും സഹോദര്യത്തിലും ജീവിക്കുന്ന ഒന്നാണ് എന്ന് തെളിയിച്ച നിസ്വാർത്ഥമായ പ്രവർത്തന പാരമ്പര്യവുമായി പുതു നേതൃത്വത്തിന്റെ കൈകളിലേക്ക്.

സ്റ്റോക്ക്-ഓൺ-ട്രെന്റിലെ മെൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ് – സിറിൽ മാഞ്ഞൂരാൻ
⁠വൈസ് പ്രസിഡൻ്റ് – സുധീഷ് തോമസ്
⁠സെക്രട്ടറി – ഷിൻ്റോ വർഗീസ്
⁠ജോയിൻ്റ് സെക്രട്ടറി – സജി ജോർജ് മുളക്കൽ
ട്രഷറർ – അനീഷ് സെബാസ്റ്റ്യൻ
റീജിയണൽ കൗൺസിൽ അംഗങ്ങൾ – ജിജോമോൻ ജോർജ്, ബെന്നി പാലാട്ടി

വിമൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
⁠പ്രസിഡൻ്റ് – അനു എബ്രഹാം
⁠വൈസ് പ്രസിഡൻ്റ് – ഷീബ തോമസ്
സെക്രട്ടറി – അന്നു കെ. പൗലോസ്
⁠സെക്രട്ടറി – സ്നേഹ റോയ്സൺ
ട്രഷറർ – ഷെറിൻ ജോയ്
റീജിയണൽ കൗൺസിൽ അംഗങ്ങൾ – ജീന ജോസ്,സീനു തോമസ്.

ആത്മീയ വിപ്ലവത്തിന്റെ ഗാഥയായി മാറിയ 2023-2025 കാലഘട്ടത്തിലെ മെൻസ് ഫോറം, വിമൻസ് ഫോറം കൂട്ടായ്മയുടെ സംയുക്ത സേവനങ്ങളുടെ ഹൃദയം തുറക്കുന്ന അത്ജ്വല സേവനയാത്രയുടെ ഒരു സംഗ്രഹം.
മെൻസ് ഫോറം കൂട്ടായ്മ ഐക്യത്തിന്റെ ഒരു കടൽ സാഹോദര്യത്തിന്റെ ജ്വാല കൂട്ടായ്മയുടെ ശക്തി:

കേരളോത്സവം,ഇടവക പള്ളിയിലെ ബാഡ്മിൻറൻ ടൂർണമെൻറ് മുതൽ വടംവലി മത്സരങ്ങൾ വരെ, ഇടവക പള്ളിയിലെ നസ്രാണി കളിക്കളം സ്പോർട്സ് ഡേ മുതൽ പുൽക്കൂട് കോമ്പറ്റീഷൻ വരെ , ഫാദേഴ്സ് ഡേ ദിനാഘോഷവും, മൃതസംസ്കാരശുശ്രൂഷാ ക്രമീകരണം,Leadership Training, സ്വാതന്ത്ര്യദിനാഘോഷവും, ന്യൂ ഇയർ ആഘോഷവും, വെടിക്കെട്ടും, ഇടവക തിരുന്നാളിന് പാച്ചോറ് മുതൽ, ദുഃഖ വെള്ളിയാഴ്ചത്തെ കഞ്ഞിയും പയറും വരെ എന്താവശ്യത്തിനും തയ്യാറായി മെൻസ് ഫോറം കൂട്ടായ്മ. മെൻസ് ഡേ ഔട്ട് വൺ ഡേ ട്രിപ്പ് മുതൽ, അഞ്ചു ദിവസത്തെ ഇൻറർനാഷണൽ ട്രിപ്പ് വരെ.

വിമൻസ് ഫോറം കൂട്ടായ്മ

ഡയോസീസൻ നേതൃത്വത്തിൽ നടത്തിയ ലിറ്റർജിക്കൽ, തിയോളജിക്കൽ വിഷയങ്ങളിലുള്ള ക്വിസ് പരിപാടികൾ, ബൈബിൾ പഠന സെഷനുകൾ എപ്പാർക്കിയൽ അസംബ്ലികൾ, നേതൃത്വ പരിശീലന വാർഷിക സംഗമമായ ഥൈബൂസ, ക്രൈസ്തവ കുടുംബമൂല്യങ്ങൾ ഉറപ്പിച്ചു നിർത്തുന്ന ജപമാല കൂട്ടായ്മകൾ, മരിയൻ ഭക്തി പ്രചരണം, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗരാണ തിരുനാൾ, വിവിധ ചാരിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയദുരിതാശ്വാസ നിധി ശേഖരണം, നിർധനർക്ക് സാമ്പത്തിക സഹായം,എപ്പാർക്കി നടത്തുന്ന ബൈബിൾ കൺവെൻഷനുകളിലും വിമൻസ് ഫോറത്തി സംഘടിതമായ പങ്കാളിത്തം.

അമ്മമാരുടെ ത്യാഗങ്ങളും കരുതലും സ്മരിപ്പിക്കുന്ന സ്നേഹത്തിന്റെ രുചി വിളമ്പിയ മാതൃദിനാഘോഷങ്ങൾ, നന്മയും സ്‌നേഹവും ചേരുവയാക്കി കേക്ക് ബേക്കിംഗിനെ കേക്കുകളുടെ സ്വാദിനൊപ്പം സ്നേഹത്തിൻ്റെയും അമൂല്യമായ രുചിയും വിളമ്പിയ ക്രിസ്മസ് കേക്ക് ബേക്കിംഗ് മത്സരം.

മാതൃദിനത്തിനുവേണ്ടി മെൻസ് ഫോറം പാട്ടുപാടുമ്പോൾ ഫാദേഴ്സ് ഡേയ്ക്ക് വേണ്ടി ഡാൻസ് കളിക്കുന്ന വുമൺസ് ഫോറം. സ്റ്റാഫോർഡ്ഷയർ കൗൺസിൽ ലഭിച്ച വിന്റർ ഗ്രാന്റ് ഫണ്ട്ഉപയോഗിച്ച് സമീപപ്രദേശത്തെ ആവശ്യക്കാർക്ക് നൽകിയ സഹായം, ഇടവകയുടെ സേവനചൈതന്യത്തിൻ്റെ ജീവന്റെ ഉദാഹരണമായി.

“If you want to go fast, go alone. If you want to go far, go together.”
ഒറ്റയ്ക്ക് നടക്കാൻ വേഗതയുണ്ടാകാം, പക്ഷേ കൂട്ടത്തോടെ ആകുമ്പോൾ കൂടുതൽ ദൂരം നടക്കാനാകും
കൂട്ടായ്മയിലൂടെ കഴിഞ്ഞ രണ്ടു വർഷക്കാലം മെൻസ് ഫോറവും വിമൻസ് ഫോറവും ചേർന്ന് ചേർത്ത ഓരോ പ്രവർത്തിയും ഇടവക സമൂഹത്തിന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ രുചിയുള്ള കൂട്ടായ്മയുടെ ദൈവിക പ്രവർത്തനമായി.

ഇടവകയുടെ ഇടയനായ Rev. ഫാ. ജോർജ് എട്ടുപറയിൽ സമർപ്പണത്തോടും, കൃപയോടും, ദൗത്യബോധത്തോടും കൂടി കഴിഞ്ഞ രണ്ടു വർഷക്കാലം സേവനം അനുഷ്ഠിച്ച മുൻകാല മെൻസ് ഫോറം ഭാരവാഹികളായ
President: Jijomon Mulackal
Vice President: Jijo Joseph
Secretary: Benny Palatty
Joint Secretary: Cyril Ayakkara
Treasurer: Jijo Joseph
Regional Councillors: Biju Joseph & Sutheesh Thomas

Women’s Forum മുൻ ഭാരവാഹികൾ
President: Shibi Johnson
Vice President: Linsu Jo Kuzhiveli
Secretary: Siji Sony
Joint Secretary: Sini Abhinesh
Treasurer: Lucy Sibi
Regional Councillors: Dr. Ann Reeju & Jeena Jose


എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ ഇടവക അൽമായ കൂട്ടായ്മകൾ, സാഹോദര്യത്തിന്റെയും , സ്നേഹത്തിന്റെയും പുതിയ അതിരുകൾ തുറന്ന് ഇടവകയുടെ എല്ലാ പ്രവർത്തനങ്ങളും കട്ടക്ക് ഒറ്റക്കൂട്ടായി ഒരു ഇടവ സമൂഹമായി കൈക്കാർമാർക്ക് കൈത്താങ്ങായി മുന്നോട്ടു പോകുവാൻ സാധിക്കട്ടെ എന്ന ആശംസിച്ചു.

കൈക്കാരന്മാരാ യ ഫെനിഷ് വിൽസൺ,അനൂപ് ജേക്കബ് , സോണി ജോണ്‍ , സജി ജോസഫ് എന്നിവർ പുതു നേതൃത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും അറിയിച്ചു.

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഗ്രേസ് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആണ് വിവാഹ വാർത്ത പങ്കുവെച്ചത് . “ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’ എന്ന സന്ദേശത്തോടെയാണ് അവർ വിവാഹ ചിത്രം പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗും താലിയുടെ ചിത്രവും നൽകിയിട്ടുണ്ട്. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് .

വിവാഹ ചടങ്ങ് തുതിയൂർ പള്ളിയിൽ വെച്ച് ലളിതമായി ആണ് നടത്തിയത് . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സീരിയൽ, സിനിമ ലോകത്തിലെ നിരവധി സുഹൃത്തുക്കളും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തി. കൊച്ചി മുളന്തുരുത്തി ആണ് ഗ്രേസ് ആന്റണിയുടെ സ്വദേശം . പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. ഇപ്പോൾ ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.

കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ, സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016ൽ റിലീസ് ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങൾ) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട് എന്ന് ആരോപിക്കുന്ന കേസിൽ, ഹർജിക്കാരന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ബിജെപി പ്രവർത്തകൻ വിഘ്നേഷ് ശിശിറാണ് രാഹുലിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്.

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അർഹതയില്ലെന്നും തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നാണ് ശിശിർ ഹർജിയിൽ പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും രേഖകളും ഹാജരാക്കാൻ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശിശിർക്ക് കേന്ദ്രസർക്കാർ 24 മണിക്കൂറും സുരക്ഷ നൽകണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു.

സ്വരഭേദങ്ങളുടെ സംഗമഭൂമിയാകാന്‍ നീലാംബരി…ആരവങ്ങളുടെ അകമ്പടിയോടെ നാദവിനോദികള്‍ അരങ്ങിലെത്തുന്ന, കാല്‍ച്ചിലങ്കകളുടെ തരംഗമുയരുന്ന വിസ്‌മയ വേദി- നീലാംബരി നിങ്ങളിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രം. പാട്ടും ആട്ടവും പക്കമേള കച്ചേരികളും സമന്വയിക്കുന്ന ആ ദിനം ഒക്ടോബര്‍ 11. നിങ്ങളുണ്ടാവണം പ്രിയരേ നീലാംബരിയുടെ ഊര്‍ജമായി…ആലംബമായി.

നീലാംബരി സീസൺ 5 ൻ്റെ മീഡിയ പാർട്ണർ മലയാളം യുകെ ന്യൂസ് (www.malayalamuk.com) ആണ്.

ഓണം ഓർമ്മകളിലേയ്ക്കുള്ള മടക്കയാത്രയാണെന്ന് പറയുമ്പോൾ, അതിനെ അന്വർത്ഥമാക്കുന്ന ആവേശമാണ്, ആനന്ദമാണ്, ആഘോഷമാണ് “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” (N S A) കൂട്ടായ്മയുടെ ഈ വർഷത്തെ ഓണം നൽകിയത്. ശനിയാഴ്ച രാവിലെ മുതൽ ആൾഡർവുഡ് കൾച്ചറൽ സെൻ്ററിൽ വെച്ച് നടന്ന ആഘോഷങ്ങൾ കലാ കായിക മത്സരങ്ങൾ, സ്വാദിഷ്ടമായ ഓണസദ്യ, കലാ സാംസ്കാരിക സന്ധ്യ മുതലായ പരിപാടികളോടെ നടന്നപ്പോൾ എല്ലാവർക്കും ഗൃഹാതുരത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും നനുത്ത ഓർമകളുടെ ആഘോഷമായി മാറി. ആഘോഷങ്ങളിൽ ഓൾഡർഷോട്ടിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള മുന്നൂറ്റിയമ്പതിൽ അധികം മലയാളികൾ പങ്കെടുത്തു. അവരോടൊപ്പം കേരളത്തെയും മലയാളികളെയും ഒത്തിരി ഇഷ്ടപ്പെടുന്ന മറ്റ് ഇന്ത്യക്കാരും സ്വദേശികളും കൂടി പങ്കെടുത്തപ്പോൾ ആഘോഷത്തിന് ഇരട്ടി മധുരം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ, വടംവലി എന്നിവ നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കൂട്ടായ്മയുടെ അംഗങ്ങളായ കുട്ടികൾ നടത്തിയ കലാവിരുന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങൾകൊണ്ട് കാണികളുടെ കണ്ണ് കുളിർപ്പിച്ചു. മുതിർന്നവരും വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ച് സദസ്സിൻ്റെ കൈയ്യടി നേടി. വിവിധ ഇനങ്ങളുടെ അവതരണത്തിലൂടെ നൂറിൽ അധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ നിറഞ്ഞാടി.
ഈ അവസരത്തിൽ വിവിധ ടൂർണമെൻ്റിൽ വിജയിച്ച എൻ‌എസ്‌എ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ക്ലബ്ബിനെ അനുമോദിച്ചു. അതോടൊപ്പം, എൻ‌എസ്‌എയുടെ പുതിയ ഫുട്ബോൾ ക്ലബ്ബിൻ്റെ ജേഴ്സിയും അനാവരണം ചെയ്തു.

മത്സരങ്ങളിലെയും നറുക്കെടുപ്പിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ജിസിഎസ്ഇ, എ ലെവൽ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകി ആദരിച്ചു. “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” ( എൻ‌എസ്‌എ ) കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ക്ലബ്, ഫുട്ബോൾ ക്ലബ്, നൃത്ത വിദ്യാലയം എന്നിവയോടൊപ്പം, നാട്ടിലും ഇവിടെയും അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും ആലംബമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾകൂടി നടത്തുന്നുണ്ട്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സ്റ്റീവനേജിൽ വെച്ച് സംഘടിപ്പിക്കുന്നു. സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം, മത്സര വേദിയാവും. ഈ മാസം 21 ന് ഞായറാഴ്ച നടക്കുന്ന മത്സരം നോകൗട്ട് അടിസ്ഥാനത്തിലാവും നിയന്ത്രിക്കുക.

സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.

ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായി കോർഡിനേറ്റർമാരായ ലൈജോൺ ഇട്ടീര, മെൽവിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ലൈജോൺ ഇട്ടീര – 07883226679
മെൽവിൻ അഗസ്റ്റിൻ – 07456281428

ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. പ്രതിപക്ഷ കക്ഷികളിൽ നിന്നും ചിലരുടെ വോട്ടുകളും രാധാകൃഷ്ണന് ലഭിച്ചതായി സൂചനകളുണ്ട്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

2003 മുതൽ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി.പി. രാധാകൃഷ്ണൻ, മുൻപ് കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാംഗമായിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായും തുടർന്ന് തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിരത്തിലെ വസുധ ഹാളിൽ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, രാഹുൽ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ യുവജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് കടുത്ത പ്രതിസന്ധിയാണ് ആ രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് . ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് ഉൾപ്പെടെ 26 പ്ലാറ്റ്ഫോമുകൾ സർക്കാർ അടച്ചുപൂട്ടിയതോടെ “Gen Z” തലമുറയുടെ നേതൃത്വത്തിൽ രാജ്യവ്യാപക സമരം പൊട്ടിപ്പുറപ്പെട്ടു. നേതൃത്വം, പാർട്ടി ചിഹ്നം, രാഷ്ട്രീയ മുദ്രാവാക്യം എന്നിവ ഒന്നുമില്ലാതെ നടന്ന ഈ സമരം ലോകശ്രദ്ധ പിടിച്ചുപറ്റി.

കാഠ്മണ്ഡുവുൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമായതോടെ കലാപമുണ്ടായി. സുരക്ഷാ സേനയുടെ ഇടപെടലിൽ ഏറ്റുമുട്ടലിൽ ഇതുവരെ കുറഞ്ഞത് 19 പേർ ജീവൻ നഷ്ടപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . “ഓൺലൈനിൽ ഞങ്ങളെ നിശബ്തരാക്കുകയാണെങ്കിൽ തെരുവിൽ ഇറങ്ങും ” എന്ന മുദ്രാവാക്യമാണ് യുവാക്കളെ ഒന്നിപ്പിച്ചത്. ഡിജിറ്റൽ സ്വാതന്ത്ര്യവും സുതാര്യഭരണവും ആവശ്യപ്പെട്ടാണ് അവർ മുന്നോട്ട് വന്നത്.

പ്രതിഷേധത്തിന്റെ വ്യാപ്തിയിൽ പ്രധാനമന്ത്രി കെ.പി. ശർമ്മ കടുത്ത സമ്മർദ്ദത്തിലാവുകയും ഒടുവിൽ രാജി സമർപ്പിക്കേണ്ടി വരികയും ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചിട്ടും, സൈനികരുടെ പട്രോളിംഗുണ്ടായിട്ടും, ജനങ്ങൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല. കല, കവിത, ഗാനങ്ങൾ, മീമുകൾ, പ്ലക്കാർഡുകൾ എല്ലാം പ്രതിഷേധത്തിന്റെ പുതിയ ഭാഷയായി മാറി.

ഇന്ത്യ, നേപ്പാളിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് വ്യക്തമാക്കി സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ന്യൂഡൽഹി “ഹിംസ ഒഴിവാക്കണം, സംവാദത്തിലൂടെയാണ് പരിഹാരം” എന്ന നിലപാട് വ്യക്തമാക്കിയത് . അതിനിടെ, വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്കായി ഹെൽപ്ലൈൻ നമ്പറും പുറത്തിറക്കി. അടുത്തുള്ള രാജ്യമായതിനാൽ ഇന്ത്യയും ഈ പ്രതിഷേധത്തിന്റെ തുടർഫലങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെൻ്റിലെ മെഡ്വേയിൽ മലയാളികൾ ഒത്തുചേർന്നുള്ള ഓണാഘോഷം 2025 സെപ്റ്റംബർ 13 ന് ദ ഹോവാർഡ് സ്കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. കെൻ്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും കെൻ്റ് മലയാളി അസോസിയേഷനും ഒത്തു ചേർന്നാണ് ഈ വർഷവും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.

ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുൻ കാലങ്ങളിൽ ഓണാഘോഷമുൾപ്പെടെയുള്ള മറ്റ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിൻ്റെ സ്വന്തം നാട് പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് തണലേകുവാനാണ് ഭിന്നതകൾ മറന്ന് എംകെസിയും കെഎംഎയും കൈകൾ കോർത്തത്. തുടർന്ന് ഓണം,ക്രിസ്തുമസ്, സ്പോർട്സ് ഡേ തുടങ്ങിയ പരിപാടികൾ രണ്ടു സംഘടനകളും ഒന്നു ചേർന്നാണ് നടത്തി വരുന്നത്.

ഇനി മെഡ് വേ മലയാളികൾ ഒറ്റക്കെട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇതാദ്യമാണ് മെഡ്വേ മലയാളി അസോസിയേഷൻ എന്ന പേരിൽ മെഡ്വേ മലയാളികൾ ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.

രണ്ട് അസോസിയേഷനുകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത നിരവധി പുതുമുഖങ്ങൾ കഴിഞ്ഞ 16 വർഷമായി എംകെസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സർവ്വസമ്മതനായ മാത്യു ജേക്കബ് പുളിക്കത്തൊട്ടിയോടും കെഎംഎയുടെ തുടക്കം മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച വിജയ് മോഹനുമൊപ്പം കൈകൾ കോർക്കുമ്പോൾ വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമായി മെഡ്വേ മലയാളി അസോസിയേഷൻ ജൈത്രയാത്ര തുടരുകയാണ്.

നിതീഷ് മത്തായി, ഷൈജൻ അബ്രഹാം,നിരേഷ് ജോസഫ്,മനോജ് പിള്ള,ഒബിൻ തോട്ടുങ്കൽ, ബിനോയി സെബാസ്റ്റ്യൻ എന്നീ പുതുമുഖങ്ങളുടെ നവീനമായ ആശയങ്ങളോടെ നടത്തിയ സ്പോർട്സ് ഡേ മുക്തകണ്ഠ പ്രശംസ നേടിയിരുന്നു.

മെഡ്‌വേയിലെ ജില്ലിംഗ്ഹാമിൽ തന്നെ തയ്യാർ ചെയ്യുന്ന ഓണ സദ്യ,24 വനിതകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര,ദക്ഷിണ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ നൃത്ത പ്രകടനങ്ങൾ,മെഡ്വേ മങ്കമാരുടെ നാടൻ പാട്ട് നൃത്തം, യുകെയിൽ തരംഗം സൃഷ്ടിച്ച കലാകാരൻ ആംബ്രോയുടെ സംഗീത-നൃത്ത-DJ പരിപാടി, പുലികളിയും മാവേലിമന്നന് വരവേൽപ്പും തുടങ്ങിയ പരിപാടികൾ മെഡ്വേ മലയാളിളുടെ ഓണത്തിന് മാറ്റു കൂട്ടും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

07578486841, 07940409924, 07915656907

RECENT POSTS
Copyright © . All rights reserved