കാലടി. അതിദാരുണമായി കൊലചെയ്യപ്പെട്ട ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയത്തില്‍ നടക്കും. കളമശ്ശേരി മെടിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സ്വന്തം വസതിയിലേയ്ക്ക് കൊണ്ടു പോകും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.
റിപ്പോർട്ടർ, ലിങ്കൺ ഷയർ
കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ലിങ്കൺ ഷയറിൽ ജനജീവിതം പൂർണമായി സ്തംഭിച്ചു. നിരവധി വില്ലേജുകൾ ഒറ്റപ്പെട്ടു. റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. നൂറു കണക്കിന് അപകടങ്ങളാണ് ലിങ്കൺഷയറിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ലിങ്കണിലെ A46 റോഡ് പൂർണമായും അടഞ്ഞു കിടക്കുകയാണ്. സ്റ്റോം എമ്മ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കാലാവസ്ഥ തീർത്തും മോശമായി. സ്കൂളുകൾ പൂർണമായും ഇന്ന് അടഞ്ഞുകിടക്കുകയാണ്. നാളെയും നിരവധി സ്കൂളുകൾക്ക് അവധി നല്കിയിട്ടുണ്ട്. ഹോസ്പിറ്റലുകളിൽ സ്റ്റാഫിന് എത്തിച്ചേരാൻ പറ്റാത്തതിനാൽ നിരവധി അപ്പോയിന്റുമെന്റുകളും സർജറികളും റദ്ദാക്കി.
അടിയന്തിര സാഹചര്യങ്ങളെ തുടർന്ന് ലിങ്കൺഷയറിൽ മിലിട്ടറി രംഗത്തിറങ്ങി. റോയൽ എയർ ഫോഴ്സിന്റെ ആർഎഎഫ് വിറ്ററിംഗ് സ്ക്വാഡ്രനാണ് സഹായത്തിനെത്തിയത്. 4×4 വാഹനങ്ങളുമായി 20 അംഗ മിലിട്ടറി സംഘമാണ് അടിയന്തിര പ്രവർത്തനങ്ങളെ സഹായിക്കുന്നത്. ഒറ്റപ്പെട്ട വില്ലേജുകളിലേക്ക് ഹെൽത്ത് വർക്കേഴ്സിനെ എത്തിക്കുന്നതിനും ഹോസ്പിറ്റലുകളിലേയ്ക്ക് സ്റ്റാഫിനെ എത്തിക്കുന്നതിനുമാണ് മിലിട്ടറി പ്രഥമ പരിഗണന നല്കുന്നത്. യുകെയിൽ എവിടെയും രക്ഷാപ്രവർത്തനത്തിനായി മൂന്നു ബറ്റാലിയനുകൾ തയ്യാറായി നിൽക്കുകയാണെന്ന് മിനിസ്ട്രി ഓഫ് ഡിഫൻസ് അറിയിച്ചു.
ന്യൂസ് ബ്യൂറോ എറണാകുളം
കേരളം വീണ്ടും ജനപ്രിയ നായകനിലേയ്ക്ക്. നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ ഈ മാസം പതിനാലിന് തുടങ്ങും. ജനപ്രിയ നായകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കോടതി സമന്‍സ് ആയച്ചു. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.
2017 ഫെബ്രുവരി പതിനേഴിനാണ് കേസിനാധാരമായ സംഭവം നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേയ്ക്ക് മടങ്ങി വരികയായിരുന്ന നടിയുടെ ഓടുന്ന വാഹനത്തില്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പുനരന്വേഷണത്തില്‍ ഗൂഡാലോചനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ കൂട്ട ബലാല്‍സംഗം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെട്ട ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്ത് നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ചു വാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണ് കേസിനുള്ളത്.
കേസിനാധാരമായ 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കുറ്റപത്രത്തിനോടൊപ്പമുള്ള 33 പേരുടെ രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട്.
കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിനികൾക്കിടയിലേക്ക് വാൻ പാഞ്ഞു കയറി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാർഥിനികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് നടന്നു വരികയായിരുന്ന ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിനികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറിയത്.
വഴിയരികിൽ നിറുത്തിയിട്ട മറ്റൊരുവാൻ ഇടിച്ച് തെറിപ്പിച്ചശേഷം വിദ്യാർഥിനികളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ വളപട്ടണം സ്വദേശി അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തു.
മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊല്ലാൻ കപ്യാർ ജോണിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യം. മൂന്നുമാസം മുൻപ് സ്വഭാവ ദ്യൂഷ്യം ആരോപിച്ച് കപ്യാർ ജോണി വട്ടപ്പറമ്പിനെ പളളിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാധികൃതർ വ്യക്തമാക്കി.
വൈദികനെ ആക്രമിച്ചശേഷം കാട്ടിലേക്ക് രക്ഷപെട്ട മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂർ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മരണകാരണമായി. ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. രക്തം വാര്‍ന്നാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് മരിച്ചത്.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.
ഹെല്‍മെറ്റ് പരിശോധനക്കിടയില്‍ പോലീസ് യുവാവിന്റെ ബൈക്ക് തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് പോലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ നിഥിന്‍ എന്ന യുവാവിന്റെ സുഹൃത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇരുട്ടില്‍ മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഒളിച്ചിരുന്ന് ബൈക്കിനു മുന്നിലേക്ക് ചാടി വീണ് ഹാന്‍ഡിലില്‍ പിടിച്ച് തള്ളിയ പോലീസാണ് അപകടമുണ്ടാക്കിയതെന്ന് നിഥിന്റെ സുഹൃത്ത് ശിവ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ നിഥിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. പോലീസിന്റെ അശ്രദ്ധമൂലം സംഭവിച്ച അപകടത്തെ കുറിച്ച് ശിവ പോസ്റ്റ് ചെയ്ത കുറിപ്പ് നവ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് മലയന്‍കീഴ് പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ശിവയുടെ പോസ്റ്റിന്റ പൂര്‍ണരൂപം;
ഇത് നമ്മുടെ ഒരു കൂട്ടുകാരൻ ആണ് നിതിൻ രണ്ട് ദിവസം മുന്നേ ഒരു ബൈക്ക് axidant പറ്റി ഇപ്പോ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആണ്. ഇവൻ വെള്ളമടിച്ച് ബൈക്ക് ഓട്ടിച്ചോ, ബൈക്കിൽ പോയപ്പോൾ ഫോണിൽ കളിച്ചോ വീണത് അല്ല മലയിൻകീഴ് police helmets checking ഇട യിൽ പറ്റിയതാണ് അതും ഇരുട്ടത്ത് കണ്ട വണ്ടിയുടെ പിറകിൽ ഒളിച്ചു നിന്നുട്ട് ബൈക്കിൽ വന്നപ്പോൾ ചാടി വീണ് handlil പിടിച്ചു തള്ളി ഇട്ടത് അതും ഒരു നൂറു രൂപക്ക് വേണ്ടി നാണം ഉണ്ടോ പോലീസുകാര. അല്ലാ ഞാൻ ആലോചിക്കുകയാണ് ഇൗ വാർത്ത ഒന്നും share ചെയ്യാൻ ആരും ഇല്ലാ കാരണം ഇത് ചെയ്തത് പൊലീസ് അനല്ലോ. വല്ല സിനിമ നടിമാരുടെയും ഫോട്ടോ എങ്കിൽ അത് share ചെയ്യാൻനൂറ് പേര് ഇത് ഒന്നും ആരും share ചെയ്യണ്ട ഇന്ന് ഇവൻ എങ്കിൽ നാളെ നിങ്ങൾ ഓർത്താൽ നല്ലത്.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യയുടെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ ഭൗതികശരീരം ഇന്നലെ മുംബൈയിലെ വിലെപേരന്‍ സേവ സമാജ് ശ്മശാനത്തില്‍ മറവു ചെയ്യപ്പെട്ടതോടുകൂടി ബോളിവുഡില്‍ ഒരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള മിനാംപ്പെട്ടി എന്ന കുഗ്രാമത്തില്‍ നിന്ന് ജന്മസിദ്ധമായി കിട്ടിയ കഴിവിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് 2013-ല്‍ സിഎന്‍എന്നും ഐബിഎന്നും ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം തികച്ചതു പ്രമാണിച്ച് ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഡബിള്‍ റോളുകളുടെ രാജ്ഞിയായി ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ, ലേഡി സൂപ്പര്‍സ്റ്റാര്‍, ഹാവാ – ഹവായി, ചാന്ദിനി തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ അറിയപ്പെടാത്ത കഥകള്‍ നിരവധിയാണ്.
തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയുടെ സിനിമാ അഭിനയം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. മലയാള സിനിമാ പൂമ്പാറ്റയിലെ ശ്രീദേവിയുടെ അഭിനയം പരക്കെ ശ്രദ്ധിക്കപ്പെടുകയും 1971-ലെ കേരള ഗവണ്‍മെന്റിന്റെ മികച്ച ബാലതാരത്തിന് അര്‍ഹയാക്കപ്പെടുകയും ചെയ്തു. ശ്രീദേവിയുടെ പ്രതിഭ മനസിലാക്കി ആദ്യമായി അവാര്‍ഡ് നല്‍കുന്നത് കേരളമാണ്. ബാലതാരമായി തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന മറ്റൊരു പ്രതിഭ നമുക്ക് ഉണ്ടായിട്ടില്ല. 1985-ല്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയുമായി വിവാഹിതയായ ശ്രീദേവി വിവാഹം തന്റെ അഭിനയ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ദീര്‍ഘകാലം അത് രഹസ്യമായി സൂക്ഷിച്ചു. ഫാന്‍ മാഗസിന്‍ ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇരുവരുടെയും വിവാഹക്കാര്യം ആരാധകരും പുറംലോകവും അറിയുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
1988-ല്‍ മിഥുനുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീദേവി 1996-ല്‍ പ്രശസ്ത സിനിമാ നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ശ്രീദേവിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ബോണികപൂറുമായുള്ള വിവാഹശേഷം ഏതാണ്ട് ആറ് വര്‍ഷത്തോളം സിനിമാ അഭിനയം നിര്‍ത്തിവച്ചിരുന്ന ശ്രീദേവി തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമെല്ലാം വെള്ളിത്തിരയില്‍ സജീവമായിരുന്നു. ഒഴിവുസമയത്ത് പെയിന്റിംഗ് ഹോബിയായി കൊണ്ടു നടന്നിരുന്ന ശ്രീദേവി ഒരു മികച്ച പെയിന്ററാാണെന്ന കാര്യം അധികമാര്‍ക്കും അറിഞ്ഞുകൂടാ. ശ്രീദേവി തന്റെ പെയിന്റിംഗുകള്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓക്ഷന്‍ ഹൗസുവഴി വിറ്റ് സമാഹരിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ഉണ്ടായത്. ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശ്രീദേവി ജന്മസിദ്ധമായ തന്റെ കഴിവുകൊണ്ട് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഡാന്‍സറായി മാറുകയായിരുന്നു.
ലോകപ്രശസ്ത അമേരിക്കന്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പിന്‍ബര്‍ഗ് തന്റെ പ്രശസ്ത ചലച്ചിത്ര കാവ്യമായ ജുറാസിക് പാര്‍ക്കില്‍ ശ്രീദേവിക്കായി മികച്ചൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നായികാ വേഷമില്ലാതിരുന്നതിനാല്‍ നിരസിച്ചത് ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു. ഹിന്ദി സിനിമയില്‍ സൂപ്പര്‍ഹിറ്റ് ആയ ബാസിഗര്‍ (1993), രംഗീല (1995), മെഹബറ്റീന്‍ (2000), ദഗമ്പാന്‍ (2003) എന്നീ സിനിമകളില്‍ നായികാവേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നെങ്കിലും താരം സമയക്കുറവും മറ്റുകാരണങ്ങളും കൊണ്ട് ഒഴിവാക്കുകയായിരുന്നു. ജുറാസിക് പാര്‍ക്കിലെയും രംഗീലയിലെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ശ്രീദേവി പിന്നീട് ദുഃഖിച്ചിരുന്നു. വാര്‍ധക്യത്തെയും കാലത്തിന്റെ കടന്നുപോക്കിനെയും എന്നും ഭയപ്പെട്ടിരുന്ന താരം സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു.
ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതിയതായി 56 ഇന്ത്യക്കാര്‍. ഹാറൂണ്‍ ഗോബല്‍ എന്ന സ്ഥാപനമാണ് ലോകത്തിലെ അതി സമ്പന്നരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെ ഇന്ത്യയില്‍ അടുത്തിടെ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കോടിപതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
292,500 കോടി രൂപയുടെ സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും പണക്കാരനായി വ്യവസായി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് അംബാനി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യമെന്ന ബഹുമതി ചൈനയ്ക്കാണ്. ഏതാണ്ട് 819 ശതകോടീശ്വരന്മാര്‍ ചൈനയ്ക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വെറും 571 മാത്രമാണ്. ചൈനയിലെ ശതകോടീശ്വരന്മാരില്‍ 163 പേര്‍ വനിതകളാണ്.
ലോകത്തിന്റെ മൊത്തം ജിഡിപി യുടെ വളര്‍ച്ചാ ശതമാനത്തിന്റെ നല്ലൊരു പങ്കും അതി സമ്പന്നരുടെ വളര്‍ച്ചാ നിരക്കിന് തുല്ല്യമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. 2694 ശതകോട്ടീശ്വരന്മാരാണ് ലോകത്തു ആകെയുള്ളത്. ആമസോണ്‍ ഉടമ 54കാരനായ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. ഇന്ത്യയില്‍ നിന്നുമുള്ള പേടിഎം കമ്പനി ഉടമയായ വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച അതീവ വേഗത്തിലായിരുന്നു. ഇദ്ദേഹവും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഏറ്റവും പണക്കാരായ 10 ഇന്ത്യക്കാര്‍ ഇവരാണ്.
1. മുകേഷ് അംബാനി,
2. ലക്ഷ്മി മിത്തല്‍,
3. ദിലീപ് സാങ്വി,
4. ശിവ് നാടാര്‍,
5. ഗൗതം അദാനി,
6. സൈറസ് പൂനവാല,
7. അസിം പ്രേംജി,
8. ആചാര്യ ബാലകൃഷ്ണ,
9. ഉദയ് കൊടക്,
10. സാവിത്രി ജിന്‍ഡാല്‍.
കോഴിക്കോട്: സുന്നത്ത് പ്രാകൃതമാണെന്ന് പറയാൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോയെന്ന് സംവിധായകൻ അലി അക്ബർ. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോ? പരാതി നൽകിയിൽ കോടതിയിൽ സാക്ഷിയായി താൻ വരാമെന്നും അലി അക്ബർ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.
അന്ന് എനിക്ക് 5 വയസ്സ്, സഹോദരന്മാർക്ക് 7ഉം 9ഉം. മാർക്ക കല്യാണം എന്ന് കൂട്ടുകാർ പറഞ്ഞു കുറേ സമ്മാനമൊക്കെ കിട്ടുമെന്നും, ഉച്ചവരെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു, കിട്ടാൻ പോകുന്ന സമ്മാനങ്ങളെ ഓർത്ത്. പിന്നെ അടുത്ത സുഹൃത്ത് പറഞ്ഞു മാർക്കകല്യാണം എന്ന് പറഞ്ഞാൽ മുട്ട മുറി ആണെന്ന്. അഥവാ ലിംഗ ഛേദനമാണെന്ന് ആ നിമിഷം മുതൽ ഹൃദയമിടിപ്പ് കൂടി, വെകുന്നേരം കുറേ ആളുകൾ വന്നു. കൂടെ മൊയ്‌ലിയാരും ഒസ്സാനും. തലക്കകത്തു പെരുപ്പ് കയറി. ട്രൗസർ മാറ്റി മുണ്ടുടുപ്പിച്ചു അപ്പോഴേക്കും പിടി വിട്ടു വലിയ വായിൽ നിലവിളിച്ചുകൊണ്ട് ഞാനോടി. പറമ്പിലേക്ക്, കാപ്പിത്തോട്ടത്തിലേക്ക്. പുറകെ ഒരുപാട് കാലുകൾ. മരണം അടുത്തെത്തിയ പോൽ നിലവിളിച്ചു ഓടി പക്ഷെ കരുത്തന്മാർ എന്നേ പിടികൂടി. മുറിക്കണ്ട എന്റേത് മുറിക്കണ്ട കഴിയുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
എന്റെ ഭയവും കരച്ചിലും കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞു ഓൻ ചെറുതല്ലെ പിന്നെയാക്കാം. ങ്ങാ ഇനി ഓന് വേണ്ടി വേറൊരു ചിലവുണ്ടാക്കണം മൂന്നും ഒപ്പം നടക്കട്ടെ. മൂന്ന് മുറി ഒന്നിച്ചു നടത്തിയാൽ ഉണ്ടാവുന്ന ലാഭമായിരുന്നു മൂത്ത സഹോദരന്. ഉമ്മ പിന്നെ മിണ്ടിയില്ല .എന്റെ ശരീരത്തിൽ നിന്നും ഗുണ്ടകൾ (അങ്ങിനെ വിളിക്കാനാ ഇഷ്ടം) പിടിവിട്ടില്ല അവർ തൂക്കിഎടുത്തു തട്ടിന്പുറത്തേയ്ക്ക്. സകല ശക്തിയും എടുത്തു കുടഞ്ഞു, കടിക്കാൻ ശ്രമിച്ചു ഫലം കണ്ടില്ല. അഭിമുഖമായിട്ടിരുന്ന രണ്ടു കട്ടിലുകളൊന്നിൽ എന്നേ പിടിച്ചിരുത്തി. എതിരെയുള്ള കട്ടിലിൽ സഹോദരന്മാരെയും. ഒസ്സാൻ ബാഗ് തുറന്നു കത്തികൾ എടുത്തു, ഒരാൾ വെള്ളം കൊണ്ടു വന്നു മറ്റൊരാൾ കുറച്ചു പച്ച ഈർക്കിലികൾ. എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ മിടിച്ചു.
കരച്ചിൽ അതി ശക്തമായപ്പോൾ ഒരാൾ വാപൊത്തി, ഒരാൾ കണ്ണ് പൊത്തി, രണ്ടു പേർ തുണി മാറ്റി ഇരു തുടകളും അകത്തി പിടിച്ചു. എന്റെ കണ്ണ് ശരിക്കും മൂടിയിരുന്നില്ല പൊത്തിയ കൈവിരലുകൾക്കിടയിലൂടെ ഞാൻ ആ കാഴ്ച കണ്ടു രണ്ടാം സഹോദരൻ ജമാലിന്റ തുണി മാറ്റി ഈർക്കിൽ കൊണ്ട് ലിംഗാഗ്രം വലിച്ചു പിടിച്ചു ഒസ്സാൻ കത്തിയെടുത്തു,നിലവിളി ഉയർന്നു നിലവിളിയെ തോൽപ്പിക്കുമാറ് കാഴ്ച്ചക്കാർ തക്ബീർ മുഴക്കി “അള്ളാഹു അക്ബർ “ഒസ്സാൻ കോഴിയെ അറുക്കും പോൽ ജമാലിന്റെ തൊലി മുറിച്ചെടുത്തു ചോര പൊടിഞ്ഞു മറിച്ചു തിരിച്ചു എന്തോ പൗഡർ ഇട്ടു കെട്ടുന്നു നിലവിളി വീണ്ടും ഉച്ചസ്ഥായിൽ തക്ബീറും. ജാമലിന്റേത് പൊതിഞ്ഞു കെട്ടി ജബ്ബാറിന്റെ അടുക്കൽ ഈർക്കിൽ പ്രയോഗം, മുറി, കെട്ട്, അടഞ്ഞ നിലവിളി. അതാ ഒസ്സാൻ എന്റെ നേർക്ക്.
ഈർക്കിലിയിൽ സ്കിൻ വലിഞ്ഞു. അള്ളോ… ഒരു മിന്നൽ പിണർ അത് മൂർദ്ധാവിലേക്കു. പച്ച മാംസത്തിൽ ഒസ്സാന്റെ വിരലുകൾ ഞെരിഞ്ഞമർന്നു. ബോധം അബോധത്തിലേക്കു. പിന്നെ ഉണർന്നെണീക്കുമ്പോൾ ഒരു വെള്ളത്തുണിക്കടിയിൽ. ലിംഗത്തിന്റെ സ്ഥാനത്ത് തുണി കൂടാരം പോൽ മച്ചിലേക്കു കെട്ടിയിരിക്കുന്നു. പുകച്ചിലുമായി ഒന്നുരണ്ടു ദിവസം തള്ളി നീക്കി ഒന്നാശ്വസിച്ചു വന്നപ്പോൾ ദേ വീണ്ടും വരുന്നു ഒസ്സാൻ മുറിവ് മാറ്റി കെട്ടാനാണത്രെ. താഴെ കിണ്ണം വച്ചു തിളച്ച വെള്ളമെത്തി, ലിംഗാഗ്രത്തിൽ തുണിയും രക്തവും കട്ടപിടിച്ചിരിക്കുന്നു അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു. അള്ളോ… വിളി തീരും മുൻപ് ഒസ്സാൻ തുണി വലിച്ചു പറിച്ചു പച്ച മാംസത്തിൽ നിന്നും തുണി പറിഞ്ഞു മാറുമ്പോഴുള്ള വേദന അത് പത്തു മുറിയുടെ വേദനയാണ്. മുറിച്ചപ്പോൾ ഒരു മിന്നൽ പിണറായിരുന്നുവെങ്കിൽ ഇപ്പോഴത് നൂറു മിന്നല്പിണറായി മാറി. പിന്നെ പുകച്ചിൽ പച്ചാമാംസത്തിലേക്ക് പൗഡർ തുണിക്കെട്ട്. ഇത് പലദിവസം പലതവണ ആവർത്തിച്ചു പതിയെ മുട്ടമണി ഒരു ചേതനയറ്റ അവയവമായി ഇക്കിളി പോയി സാൻഡ് പേപ്പർ ഇട്ടു പിടിച്ചാൽ പോലും യാതൊരു ഫീലുമില്ലാത്ത മൂത്രമൊഴിപ്പ് കുഴൽ.
50 വർഷത്തിനിപ്പുറവും ആ വേദന വേട്ടയാടുന്നു. പിന്നെ ഖുർ ആൻ മുഴുവൻ തപ്പി നോക്കി ഇങ്ങിനെ ഒരു നിർബന്ധം ഉണ്ടോ? ഇല്ല, എവിടെയും കണ്ടില്ല. ആകെ കൂടി ഇബ്രാഹിം നബി പരിശ്ചേദം ചെയ്തിരുന്നു എന്നൊരു സൂചന മാത്രം. മാർക്കകല്യാണത്തിനു സുന്നത്ത് കല്യാണം എന്നൊരു പേര് കൂടിയുണ്ട്. അതിനർത്ഥം ഇത് വെറും സുന്നത്ത് ആണ്. അഥവാ ചെയ്തില്ല എങ്കിൽ ഒരു കുറ്റവുമില്ല ചെയ്‌താൽ കൂലിയുണ്ട്. അത്രേയുള്ളൂ. പടച്ചവൻ ശരീരത്തിന് വേണ്ടാത്ത എന്തെകിലും ഒന്നു മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുമോ ? കണ്ണിനെ പോളകൾ എങ്ങിനെ സംരക്ഷിക്കുമോ അതുപോലെ ലിംഗത്തെ സംരക്ഷിക്കയും ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന സ്കിൻ മുറിച്ചു കളയുന്നതിലൂടെ ഒരിന്ദ്രിയത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെടുന്നു.
ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക അരാജകത്വം, ഇതിനൊക്കെ ഒരു പരിധി വരെ ഇത് കാരണം തന്നെ. ഹോമോസെക്ഷൽസ് ഏറെയുള്ളതും പരിശ്ചേതക്കാരിലെന്നു ഒരു സർവേ നടത്തിയാൽ പുറത്തു വരും. മതപരമായത് കൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നു. ഇപ്പോഴും മനസ്സിലാവുന്നില്ല നിർബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി.
ഇത് തികച്ചും പ്രാകൃതമാണെന്നു ആർ.ശ്രീലേഖയ്ക്കു പറയാമോ? ബാലാവകാശ കമ്മീഷനിൽ പരാതി രജിസ്റ്റർ ചെയ്യാമോ? കോടതിയിൽ സാക്ഷിയായി ഞാൻ വരാം. ധൈര്യമുണ്ടോ ?
തന്റെ അനുഭവത്തിൽ നിന്നെഴുതിയ കുറിപ്പ് ശ്രീലേഖയോടുള്ള ചോദ്യത്തോടെയാണ് അവസാനിപ്പിക്കുന്നത്.
ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടം വഴിപാടിന് ക്ഷേത്രത്തിലെത്തിക്കുന്ന കുട്ടികൾ കനത്ത പീഡനമാണ് നേരിടുന്നതെന്ന് ശ്രീലേഖ തന്റെ ബ്ലോഗിൽ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. ഇതിനെത്തുടർന്ന് ബാലാവകാശക്കമ്മീഷൻ കുത്തിയോട്ട വഴിപാടിനെതിരെ കേസെടുത്തിരുന്നു.
രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിരച്ചിൽ തുടരുകയാണ്. ഏതാനും ആഴ്ചകൾക്കു മുൻപ് ജോണിക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.മലയാറ്റൂർ തീർത്ഥാടനവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട അച്ഛൻ ചാനലിലാണ് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടു കപ്യാരും അച്ഛനുമായി തർക്കം നടന്നതായാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്
ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന ജോണി, ഇന്ന് ഉച്ചയോടെ കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ ഫാ. സേവ്യറിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കാലിനു കുത്തേറ്റത് കുരിശുമലയിലെ ആറാംസ്ഥലത്ത് വച്ചാണ്. രക്തം വാര്‍ന്നാണ് മരണം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. കാലിലും തുടയിലും കുത്തേറ്റ ഫാ. സേവ്യർ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. മോളി, ലിസ്സി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.
കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.