വിദ്യാർഥിയുടെ സെൽഫിഭ്രമത്തിന്റെ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്റെ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർഥിയെ ആശ്വസിപ്പിച്ച് ഫോട്ടോയും എടുപ്പിച്ച് മടക്കി അയച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലത്തെ ഫോട്ടോസെഷനാണ് പ്രശ്നമായത്. പുതിയ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പാനൽ തയാറാക്കിയ ജില്ല കമ്മിറ്റിക്കുശേഷം പുറത്തേക്ക് വരുേമ്പാഴാണ് സംഭവങ്ങളുടെ തുടക്കം.
മുഖ്യമന്ത്രിയെ കണ്ടതോടെ ഒപ്പംനിന്ന് ഫോേട്ടാ എടുക്കാൻ സമീപത്തെ ഗവ. ബോയ്സ് സ്കൂളിലെ പത്തോളം വിദ്യാർഥികളും എത്തിയിരുന്നു. ചിരിച്ച മുഖത്തോടെയാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളുമൊത്തു പുറത്തേക്കു ഇറങ്ങിവന്നത്. ആദ്യം നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തു. ഇതിന് ശേഷം ‘ബോയ്സ് സ്കൂളിലെ ബോയ്സ്’ വരാൻ ചിരിയോടെ മുഖ്യമന്ത്രി നിർദേശിച്ചു. ഇൗ സമയത്താണ് വിദ്യാർഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ആഞ്ഞത്.
ഇതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തിൽ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോട്ടോയെടുക്കാൻ വിദ്യാർഥികളെയെല്ലാമായി വിളിച്ചപ്പോഴും സെൽഫിയെടുക്കാൻ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി. തുടർന്ന് വിദ്യാർഥിയുടെ കൈവശമിരുന്ന ഫോൺ മറ്റൊരാൾക്ക് നൽകി ഫോട്ടോ എടുക്കാൻ നിർദേശിച്ചു. ഫോണിന്റെ ലോക്ക് ഒഴിവാക്കി ഫോട്ടോയെടുക്കാൻ സമയവും നൽകി. ടെൻഷൻ ഒഴിവാക്കി ചിരിച്ച മുഖത്തോടെ പോസ് ചെയ്യാനും ആവശ്യപ്പെട്ടു. പകർത്തിയ ചിത്രം പരിശോധിച്ചപ്പോൾ ‘ആയില്ലേ, ഐശ്വര്യമായിട്ട് പോയി വരു’ എന്ന ചിരിയോടെയുള്ള ആശ്വസിപ്പിക്കലോടെയാണ് വിദ്യാർഥിയെ പറഞ്ഞയച്ചത്.
ബഹറൈന്‍: പത്തനാപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാലുവാരിയെന്ന് ഭീമന്‍ രഘു. ബിജെപി പ്രവര്‍ത്തകര്‍ കാലുവാരിയത് കാരണമാണ് തോറ്റത്. തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിലെ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മുന്‍തൂക്കമുണ്ടായിരുന്നു. പ്രചരണത്തിനായി കൂടെ നിന്നവര്‍ പിന്നീട് എത്തിയില്ലെന്നും അവര്‍ കാലു വാരുകയായിരുന്നെന്നും ഭീമന്‍ രഘു ആരോപിക്കുന്നു. ഇനി പാര്‍ട്ടി നേതാവായി തുടരാനില്ലെന്നും രഘു വ്യക്തമാക്കി.
ബഹ്‌റൈനില്‍ ബന്ധുവിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഭീമന്‍ രഘു രംഗത്തു വന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. മറ്റുവല്ല സ്വാധീനത്തിന്റെ ഫലമായിരിക്കും ഈ രീതിയില്‍ തന്നോട് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചതെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കാലുവാരിയവരില്‍ സുരേഷ് ഗോപിയും ഉള്‍പ്പെടുമെന്ന് ഭീമന്‍ രഘു പരോക്ഷമായി സൂചിപ്പിച്ചു.
തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി പലതവണ സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി. ഫലം വന്നപ്പോള്‍ തനിക്ക് വോട്ട് കിട്ടിയതില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളുടേതായിരുന്നെന്നും ഭീമന്‍ രഘു അവകാശപ്പെട്ടു.
ചെറുപ്പകാലം മുതല്‍ക്കെ ആര്‍എസ്എസിനോടുള്ള താല്‍പര്യവും നരേന്ദ്ര മോഡിയെന്ന വ്യക്തിയോടുള്ള ഇഷ്ടവുമാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം സ്ഥാനാര്‍ഥിയായതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നും രഘു പറയുന്നു.
ബോളിവുഡിന്റെ ആക്ഷന്‍ സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ ചിത്രമാണ് ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ ടീമിന്റെ ട്രൂ ലൈസ്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ശതകോടികള്‍ വാരിയ ട്രൂ ലൈസിന്റെ അണിയറയില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത് ഞെട്ടുന്നൊരു പീഡനകഥയാണ്. വെളിപ്പെടുത്തില്‍ നടത്തിയത് അന്ന് പന്ത്രണ്ടാം വയസ്സില്‍ ഡെയര്‍ ഡെവിള്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രസപ്പിച്ച നടി എലിസ ഡുഷ്‌കു.
ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഖ്യാത സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എലിസ നടത്തിയിരിക്കുന്നത്.
അന്ന് പന്ത്രണ്ട് വയസ്സു മാത്രമുള്ള തന്നെ നീന്തല്‍ക്കുളത്തിലേയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗിക വേഴ്ച നടത്തുകയും പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ എലിസ പറയുന്നു.
ഇരുപത്തിയഞ്ചടി ഉയരമുള്ള കെട്ടിടത്തില്‍ നിന്നെല്ലാം തൂക്കിയിട്ട് ചിത്രീകരണം നടത്തുമ്പോള്‍ പേടിച്ചാണ് താന്‍ കഴിഞ്ഞതെന്നും ഒരിക്കല്‍ പരിക്കേല്‍ക്കുക വരെ ചെയ്തുവെന്നും അന്ന് കുട്ടിയായിരുന്ന തനിക്ക് ആ പീഡനത്തെ കുറിച്ച് തുറന്നു പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും കണ്ണീരിന്റെ നനവുള്ള വാക്കുകളില്‍ എലിസ കുറിച്ചു. അന്ന് മുതിര്‍ന്ന ആരെങ്കിലും ഒരാള്‍ ഇടപെട്ടിരുന്നെങ്കില്‍ തന്റെ ജീവിതം മാറിപ്പോകുമായിരുന്നുവെന്നും എലിസ കുറിച്ചു.
എലിസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അത്. ട്രൂ ലൈസിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഹോളിവുഡിലെ മുന്‍നിര സ്റ്റണ്ട് ഡയറക്ടറായ ജോയല്‍ ക്രാമര്‍ അന്നെന്നെ ലൈംഗികമായി പീഡിപ്പിച്ചു.
അന്നുമുതല്‍ ഇക്കാര്യം എങ്ങനെ തുറന്നുപറയണം എന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അന്ന് ഇക്കാര്യം ഞാനെന്റെ കുടുംബാംഗങ്ങളോടും മുതിര്‍ന്ന രണ്ട് സുഹൃത്തുക്കളോടും ഒരു മുതിര്‍ന്ന സഹോദരനോടും തുറന്നുപറഞ്ഞു. എന്നാല്‍, ഞാന്‍ ഉള്‍പ്പടെ ആരും അന്നത് കൈകാര്യം ചെയ്യാന്‍ ഒരുക്കമായിരുന്നില്ല.
ഇക്കാര്യം എനിക്ക് മുന്‍പേ തുറന്നു പറഞ്ഞവരോട് അങ്ങേയറ്റത്തെ കടപ്പാടുണ്ട് എനിക്ക്. അവര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അധിക്ഷേപങ്ങളും തുറന്നുപറയാന്‍ അവര്‍ കാട്ടിയ ചങ്കൂറ്റം ഒടുവില്‍ എനിക്കും ധൈര്യം പകര്‍ന്നിരിക്കുകയാണ്. ഇക്കാലമത്രയും ഇത് ഉള്ളിലൊതുക്കുക എന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ദുസ്സഹമായൊരു അനുഭവമായിരുന്നു.
ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും അന്നത്തെ കാര്യങ്ങള്‍ നല്ലവണ്ണം ഓര്‍ക്കുന്നുണ്ട് ഞാന്‍. ജോയല്‍ ക്രാമര്‍ അന്ന് എനിക്ക് പ്രത്യേക പരിഗണന തന്നതും എന്നെ വളര്‍ത്തിയെടുക്കുകയാണെന്ന മട്ടില്‍ പടിപടിയായി എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയതുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. സ്റ്റണ്ട് ടീമിനൊപ്പം ഭക്ഷണം കഴിക്കുകയും അതിനുശേഷം ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്താന്‍ കൊണ്ടുപോവുകയാണെന്ന് വാക്കു കൊടുത്താണ് എന്നെ അന്ന് മിയാമിയിലെ അയാളുടെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോയത്.
ജാലകശ്ശീലകള്‍ വലിച്ചിടുകയും മുറിയിലെ വെളിച്ചം കെടുത്തുകയും എസി. കൂട്ടിയിടുകയും ചെയ്‌തതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. എന്നെ കിടക്കയുടെ ഏത് ഭാഗത്താണ് കിടത്തിയതെന്നും എനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്. ടി.വി.യില്‍ അന്നയാള്‍ കണ്ട കോണ്‍ഹെഡ്‌സ് എന്ന സിനിമയും എന്റെ മനസ്സിലുണ്ട്. മുറിയില്‍ നിന്ന് അപ്രത്യക്ഷനായ അയാള്‍ പിന്നീട് വന്നത് അരക്കെട്ട് മാത്രം പേരിന് മറയ്ക്കുന്ന ഒരു ടവലും ധരിച്ചായിരുന്നു. എന്റെ പ്രിയപ്പെട്ട വെള്ള ഡെനിം ഷോര്‍ട്‌സായിരുന്നു എന്റെ വേഷം. അതുകൊണ്ടു മാത്രമാണ് എനിക്ക് കുറേ നേരത്തേയ്‌ക്കെങ്കിലും സുരക്ഷിതമായി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. എന്നെ കിടക്കയില്‍ കിടത്തിയതും അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് എന്നെ പൊതിഞ്ഞതും ഉടലാകെ തഴുകിയതുമെല്ലാം ഓര്‍മയുണ്ട്. ഇന്ന് നീ ഉറങ്ങാന്‍ പോകുന്നില്ല, ഉറക്കം നടിക്കുന്നത് നിര്‍ത്തൂ എന്നയാള്‍ ചെവിയില്‍ പറഞ്ഞതും ഞാന്‍ മറന്നിട്ടില്ല. അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് നിര്‍വികാരയായി കിടന്ന എന്റെ ശരീരം ഉഴിഞ്ഞുകൊണ്ടിരുന്നു അയാള്‍. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു നിര്‍ദേശവും തന്നു. നമ്മള്‍ സൂക്ഷിക്കണം (മറ്റാരും അറിയരുതെന്ന്). അന്നെനിക്ക് പന്ത്രണ്ട് വയസ്സ്. അയാള്‍ക്ക് 36 ഉം.
അതിനുശേഷം ക്രാമര്‍ എന്നെ പിന്‍സീറ്റില്‍ വച്ച് മടിയില്‍ പിടിച്ചുകെടത്തി മുറുക്കെ പിടിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍ റിയര്‍ വ്യൂ മിററില്‍ തുറച്ചുനോക്കിയത് എനിക്ക് ഓര്‍മയുണ്ട്. മിയാമി പാലം കടന്ന് ഹോട്ടലില്‍ എന്റെ വീട്ടുകാരിലെത്തും വരെ ഞാന്‍ ആ ഡ്രൈവറുടെ കണ്ണില്‍ നോക്കിയില്ല. പിന്നീട് ജോയല്‍ ക്രാമര്‍ എന്നില്‍ നിന്ന് അകലുന്നത് ഞാന്‍ അറിഞ്ഞു. സെറ്റിലെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു.
ഞാന്‍ ആ രഹസ്യം പങ്കുവച്ച എന്റെ മുതിര്‍ന്ന പെണ്‍ സുഹൃത്ത് ഒരു ദിവസം കാറോടിച്ച് ഹോളിവുഡ് കുന്നുകള്‍ കടന്ന് സെറ്റിലെത്തി അയാളെ കണ്ടതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അന്നു തന്നെ യദൃശ്ച്യ ഹാരിയര്‍ ജെറ്റില്‍ വച്ചെടുത്ത ഒരു സ്റ്റണ്ട് സീനില്‍ എനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ല് പൊട്ടിയ ഞാന്‍ അന്ന് വൈകീട്ടു വരെ ആശുപത്രിയില്‍ കഴിഞ്ഞു. ആക്ഷന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച ട്രൂ ലൈസിനുവേണ്ടിയുള്ള ഷൂട്ടിങ്ങും റിഹേഴ്‌സലുകളുമായി കടന്നുപോയ ആ മാസങ്ങളില്‍ എന്റെ സുരക്ഷ പൂര്‍ണമായും ജോയല്‍ ക്രാമറിന്റെ കൈയിലായിരുന്നു. എന്റെ പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള എന്റെ ശരീരത്തില്‍ അയാള്‍ എന്നും വയറുകള്‍ കെട്ടിവരിഞ്ഞിടും. ഇരുപത്തിയഞ്ച് നിലയുള്ള കെട്ടിടത്തില്‍ നിന്ന് ടവര്‍ ക്രെയിനില്‍ എന്നെ ആകാശത്ത് നിന്ന് തൂക്കിയിടും. അക്ഷരാര്‍ഥത്തില്‍ എന്റെ ജീവന്‍ അയാളുടെ കൈകളിലായിരുന്നു. എന്റെ സംരക്ഷകനാവേണ്ട ആള്‍ സത്യത്തില്‍ എന്റെ പീഡകനാവുകയായിരുന്നു.
ഇപ്പോള്‍ എന്തിന് ഇങ്ങനെ തുറന്നു സംസാരിക്കുന്നു. അന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മുപ്പത്തിയാറും. അന്നത് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. അന്ന് സെറ്റിലുള്ള മുതിര്‍ന്ന ഒരാള്‍ക്ക് പോലും പ്രത്യേക പരിഗണനയുടെ മറവില്‍ എനിക്കെതിരെ അയാള്‍ കാട്ടിയ മൃഗീയവാസനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുരുന്ന് ഇര എന്ന് അര്‍ഥം വരുന്ന ജെയില്‍ബെയ്റ്റ് എന്നു വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മുതിര്‍ന്ന സഹോദരനോട് ഇതിന്റെ അര്‍ഥം ചോദിച്ചത് എനിക്ക് ഓര്‍മയുണ്ട്.
അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ താഴെയുള്ളവര്‍ തുറന്നുപറയുന്നതിന്റെ സംഘര്‍ഷങ്ങള്‍ എനിക്ക് മനസ്സിലാവും. ഒരു തുറന്നു പറച്ചില്‍ എത്രമാത്രം ദുഷ്‌കരമാണെന്നും എനിക്കറിയാം. അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നു. അയാളുടെ വൃത്തികെട്ട പ്രവര്‍ത്തികള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും കണ്ടെത്തിയിരിന്നെങ്കിലോ എന്നെ ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിലോ എന്റെ ജീവിതം എത്രമേല്‍ മാറിപ്പോകുമായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോയല്‍ ക്രാമറുടെ കള്ളക്കളികള്‍ കണ്ടുപിടിക്കപ്പെടുകയും സിനിമാരംഗം വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്തതായി ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ അയാള്‍ ഇപ്പോഴും ഈ രംഗത്തെ ഉയര്‍ന്ന നിലയില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അയാള്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതുവരെ ആ ചിത്രം എന്നെ വേട്ടയാടുകയാണ്. ഇനി മേലില്‍ ആ പഴയ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ എനിക്കാവില്ല.
പല കാര്യങ്ങളിലും ഹോളിവുഡ് എനിക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഒരു ബാലതാരമായിരുന്ന എന്നെ സംരക്ഷിക്കുന്നതില്‍ ഹോളിവുഡ് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളായ ഫെയ്ത്തിനെയോ മിസ്സിയെയോ എക്കോയെയെപ്പോലെയോ അല്ല തന്റേടിയായ ഒരു പെണ്ണായാണ് ഞാന്‍ സ്വയം കരുതിയിരുന്നത്. തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്റെ കഥാപാത്രങ്ങള്‍ പ്രേരണ നല്‍കിയെന്ന് പലരും പില്‍ക്കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ തുറന്നുപറച്ചില്‍ ഭാവിയിലുളള പീഡനങ്ങളില്‍ നിന്നെങ്കിലും ഇവരെ സംരക്ഷിക്കട്ടെ.
ഇപ്പോള്‍ ഓരോ തുറന്നുപറച്ചിലും സമാനമായ സംഭവങ്ങളും സത്യങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് എന്റെ ഐ ഫോണിന്റെ സ്‌ക്രീനില്‍ വന്നു വീഴുന്ന ബാനറുകളും എന്റെ നിശ്ചയദാര്‍ഢ്യം ഇരട്ടിയാക്കുകയാണ്. ഇപ്പോള്‍ എന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍, എന്നെ പീഡിപ്പിച്ചയാളെ വെളിപ്പെടുത്തിയപ്പോള്‍ വല്ലാത്തൊരു ശാന്തതയാണ് അനുഭവിക്കാനാവുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളാണ് ഇന്നലെ ഉണ്ടായത്. തനിക്ക് നടിയേയും പള്‍സര്‍ സുനിയേയും പേടിയാണെന്ന് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. മാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്.
സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പള്‍സര്‍ സുനിയെയും മാര്‍ട്ടിനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. മാര്‍ട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേട്ടത്.
അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി.
ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പറയുന്നു.
ദിലീപ് ഓണ്‍ലൈന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ട്? നടി ആക്രമണക്കേസില്‍ മാധ്യമങ്ങളുടെ അമിത താല്‍പര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും, ഇരയും മാത്രമുള്ള വീഡിയോയില്‍ വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഡനം!!!!
ദിലീപ് പ്രതിയായ കേസില്‍ ചില സുപ്രധാന സംഭവങ്ങള്‍ ഇന്നുണ്ടായി, എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഇത് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങള്‍ അബദ്ധം പറ്റി റിപ്പോര്‍ട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിര്‍ദേശപ്രകാരം ആ വാര്‍ത്ത മുക്കിയെന്നോ നിങ്ങള്‍ക്ക് അറിയാമോ?
ദിലീപ് ഇന്ന് കോടതിയില്‍ എത്തിയത് അദ്ദേഹം പ്രതിയായ കേസില്‍ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകള്‍ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാര്‍ത്ഥ തെളിവുകള്‍ ആണെങ്കില്‍ ദിലീപേട്ടന് ഇത് നല്‍കാന്‍ പോലീസ് മടിക്കുന്നത് എന്തിന്? എന്താണ് പോലീസ് ഒളിക്കാന്‍ ശ്രമിക്കുന്നത്?
ദിലീപേട്ടന്‍ കോടതിയില്‍ നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍
1. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം.
2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്.
3. കോടതി നിര്‍ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്‍ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്‍ ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വീഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
4. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.
5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വീഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നത്.
6 . റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു.വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നാല്‍ ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ല.
7 . കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.
ഇങ്ങനെ ഉള്ള നിരവധി പോയിന്റുകള്‍ നിരത്തി ആണ് ദിലീപേട്ടന്‍ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.
ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി വി.എച്ച്.പി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. രാജസ്ഥാന്‍ ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതായും പൊലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങെരുതെന്നും കരഞ്ഞ് കൊണ്ട് തൊഗാഡിയ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതല്‍ തൊഗാഡിയയെ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. കാണാതായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തൊഗാഡിയയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
പത്തുവര്‍ഷം മുന്‍പ് തൊഗാഡിക്കെതിരെ രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയിരുന്നു. തുടര്‍ന്നാണ് കാണാതാകല്‍ നാടകം അരങ്ങേറിയത്. കാണാതായതുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ഗോവ: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെക്കന്റ് ഷോയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധു ആര്‍. പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലാണ് 27 കാരനായ സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.ആര്‍. പിള്ളയുടെ മകനാണ് സിദ്ധു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗോവന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്കന്റ് ഷോയിലൂടെ തിരശ്ശീലയിലെത്തിയ സിദ്ധു നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സെക്കന്റ് ഷോയിലെ ശ്രദ്ധേയ വേഷത്തിനു ശേഷം മികച്ച അവസരങ്ങള്‍ സിദ്ധുവിനെ തേടിയെത്തിയിരുന്നില്ല. ഗോവയില്‍ സിദ്ധു എന്തിനാണ് പോയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ജഡ്ജുമാരെ ഒഴിവാക്കിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് നടപടി. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.
സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സുപ്രീം കോടതിയില്‍ ജഡ്ജുമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായത്. ഏറെ നാളായി പുകയുന്ന അഭിപ്രായ ഭിന്നത പരസ്യമാക്കി ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം.
അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് ജൂണിയര്‍ ജഡ്ജിന്റെ ബെഞ്ചിന് അനുവദിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ജഡ്ജുമാരുടെ പരസ്യ വിയോജിപ്പ്. ജഡ്ജുമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത വന്‍ പ്രതിസന്ധിക്കാണ് വഴിവച്ചത്.
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്ന് നടി വിദ്യാബാലന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി സംവിധായകന്‍ കമല്‍. വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്നായിരുന്നു കമലിന്റെ പരാമര്‍ശം.
സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമല്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ലെന്ന് കമല്‍ പറഞ്ഞു.
കമലിന്റെ വിശദീകരണക്കുറിപ്പ് പൂര്‍ണ്ണരൂപം-
എന്റെ അഭിമുഖത്തിലെ ഒരു പരാമര്‍ശത്തെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നത്. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ല.
മാധവിക്കുട്ടി എന്ന, മലയാളം നെഞ്ചിലേറ്റുന്ന എഴുത്തുകാരി എന്തായിരുന്നോ, ആ വ്യക്തിത്വത്തിന്റെ എല്ലാ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുന്നുണ്ട് ‘ആമി’യിലെ മാധവിക്കുട്ടി. അതില്‍ നാട്ടിന്‍പുറത്തെ തെളിമയാര്‍ന്ന മലയാളത്തില്‍, അതിന്റെ മനോഹരമായ മൊഴിവഴക്കത്തില്‍ സംസാരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ മാധവിക്കുട്ടിയും സ്ത്രീലൈംഗികതയെക്കുറിച്ച് സങ്കോചമില്ലാതെ സംസാരിച്ചുകൊണ്ട് ആണ്‍കോയ്മയെയും കേരളത്തിന്റെ ഇസ്തിരിയിട്ട സദാചാരബോധത്തെയും പൊള്ളിച്ച വിപ്ലവകാരിയായ എഴുത്തുകാരിയും ഒരുപേലെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗികതയുടെ സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാവേഷമണിഞ്ഞ വിദ്യാബാലന്റെ പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണല്ലോ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു.
എന്നാല്‍, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്.’ ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതുപോലുള്ള വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നുപോവാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്‌കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
‘എന്റെ കഥ’യില്‍ നാം കണ്ടിട്ടുള്ള മാധവിക്കുട്ടി മാത്രമല്ല ‘ആമി’യില്‍ ഉള്ളത്. അതിനപ്പുറത്തും അവര്‍ക്കൊരു ജീവിതമുണ്ടായിരുന്നു. തനി നാട്ടുഭാഷയില്‍ സംസാരിക്കുന്ന ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരിയെ നാം അവരില്‍ കണ്ടിട്ടുണ്ട്. ആ ഭാഷയും ഭാവവും മഞ്ജു അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നു. അക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ വിശദീകരണക്കുറിപ്പ്.
കലിയടങ്ങാത്ത കൊമ്പനു മുന്നിൽ പാറയിടുക്കും വള്ളിപ്പടർപ്പും രക്ഷയ്ക്കെത്തിയിട്ടും പൊന്നുമകളെ ദൈവം തട്ടിയെടുത്ത വേദനയിലാണു അമ്പനാർ എസ്എഫ്സികെ ക്വാർട്ടേഴ്സിലെ സുന്ദരനും വിജയകുമാരിയും. 2009 മേയ് അഞ്ചാം തീയതി ചങ്കിടിപ്പോടെ മാത്രമേ അവർക്ക് ഓർക്കാനാകുന്നുള്ളൂ. അമ്പനാറിനു സമീപം പെരത്തറയിൽ കാടുവെട്ടും അതിർത്തി തെളിപ്പു ജോലിയും ചെയ്തുവരികയായിരുന്നു.
വൈകിട്ട് 5.30നു കൂറ്റൻമരത്തിനു പിന്നിൽ മറഞ്ഞുനിന്ന കൊമ്പനാനയെ കണ്ടില്ല. തക്കം പാർത്തിരുന്ന കൊമ്പൻ പാഞ്ഞടുത്തപ്പോഴേക്കും ഒഴിഞ്ഞുമാറുന്നതിനു പോലും കഴിഞ്ഞില്ല. മകൾ മോനിഷ ഉണ്ണിയെ മാറത്തേക്ക് അണച്ചു ഓടിമാറുന്നതിനിടയിൽ ആനയുടെ തുമ്പിക്കൈ സുന്ദരന്റെ വാരിയെല്ലിൽ പതിച്ചു. നിലത്തുവീണ ഇരുവരും ഉരുണ്ടെത്തിയതു താഴ്ചയിലെ പാറയ്ക്കുമുകളിലേക്ക്.
പിന്നാലെയെത്തുന്ന ആനയിൽ നിന്നു രക്ഷനേടാൻ പാറയുടെ വശത്തെ ഇടുക്കിലേക്കു ഉരുണ്ടു കയറി. കലിപൂണ്ട ആന പലവഴി നോക്കിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തു കാട്ടുവള്ളികളുമായി നിന്ന വൻമരം പിഴുതു ഇവരുടെ മുകളിലേക്കിട്ടു. ഇതിനു മുകളിൽ കയറി താണ്ഡവമാടിയെങ്കിലും പാറയിടുക്കു രക്ഷയായി.
ഇതിനിടെ തുമ്പിക്കൈ ഉപയോഗിച്ചു മോനിഷ ഉണ്ണിയുടെ വയറ്റിൽ ചുറ്റിപിടിച്ചതു ഗുരുതര പരുക്കിനു കാരണമായി. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറിനു വൈകിട്ടു മോനിഷ മരിച്ചു. സുന്ദരന്റെ വാരിയെല്ലിനും കാലിനുമേറ്റ പരുക്ക് ഇതുവരെയും പൂർണമായി ഭേദമായിട്ടില്ല. രേഖകൾ മുഴുവൻ ഹാജരാക്കിയെങ്കിലും ഒരു രൂപപോലും സഹായമായും ലഭിച്ചിട്ടില്ല. ഫാമിങ് കോർപറേഷനിൽ റബർ ടാപ്പറായി ജോലിനോക്കുകയാണ് ഇപ്പോൾ.