Latest News

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 22/06/25 തീയതി (ഞായറാഴ്ച), ഓൺലൈൻ ഹെൽത്ത് സെമിനാർ നടത്തുന്നു.

സമയം: 7 പി.എം.(ഇന്ത്യ), 2.30 പി.എം.(യുകെ), 3.30 പി.എം.(ജർമ്മനി), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).

സൂം മീറ്റിംഗ് ഐഡി: 803 423 5854,
പാസ്‌കോഡ്: 2Jgkt9.

വിഷയങ്ങളും പ്രഭാഷകരും; 1. പുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം – ഡോ.ജിമി ജോസ്, എം.ബി.ബി.എസ്., എം.ഡി (പി.എം&ആർ), ഡി.എൻ.ബി., എം.എൻ.എ.എം.എസ്., ഫെലോഷിപ്പ് ഇൻ ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ്, കൺസൾട്ടന്റ് റീഹാബിലിറ്റേഷൻ ആൻഡ് ഇന്റർവെൻഷണൽ ഫിസിയാട്രിസ്റ്റ് ആൻഡ് എച്ച്.ഒ.ഡി., പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല. 2. നഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത് – ഡോ. മിലൻ മറിയം രാജീവ്, ബി.ഡി.എസ്., എം.ഡി., പ്രീമിയർ ഡെന്റൽ സ്പെഷ്യാലിറ്റികൾ, കോട്ടയം. 3. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ – സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ്, എം.എ., എം.ഫിൽ., ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org. വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755. സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/8034235854?pwd=c0tsRkFmUVA3bnFTaEtwMHBMczMzQT09&omn=81904634774

സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കി‌യിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.

നിരോധനം ഇവയ്ക്ക്

അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ

രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ

പ്ലാസ്റ്റിക് സ്‌ട്രോകൾ

ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ

പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്

ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ

സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.

പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ

മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.

ഇടുക്കി

മൂന്നാർ

തേക്കടി

വാഗമൺ

തൃശ്ശൂർ

അതിരപ്പിള്ളി

ചാലക്കുടി-അതിരപ്പിള്ളി സെക്ടർ

പാലക്കാട്

നെല്ലിയാമ്പതി

വയനാട്

പൂക്കോട് തടാകം-വൈത്തിരി

സുൽത്താൻ ബത്തേരി

കർളാട് തടാകം

അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിലും; പ്രത്യേകിച്ച് ഉത്തര മലബാറിൽ. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ ഇസ്രയേലിൽ പ്രവാസികളായുള്ളതാണ് കാരണം. പ്രത്യാക്രമണമുണ്ടാകാനിടയുള്ളതിനാൽ ഇസ്രയേലിൽ എല്ലാവരും അതിജാഗ്രതയിലാണെങ്കിൽ നാട്ടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലും ഭീതിയിലുമാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുള്ളവർ ഇസ്രയേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളുടെ മലയോരമേഖലയിലെ പല കുടുംബങ്ങളിൽനിന്നും ഒരാളെങ്കിലും ഇതിൽ ഉൾപ്പെടും. ചില കുടുംബങ്ങളിൽ മക്കളെല്ലാം അവിടെയാണ്. മാതാപിതാക്കൾ മാത്രമാണ് നാട്ടിലുള്ളത്. കാർഷികമേഖലയിലും ഫാക്ടറികളിലും കെയർ ഗിവർമാരായി ജോലിചെയ്യുന്നവരാണ് കൂടുതൽ.

ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നുവെന്നല്ലാതെ ജറുസലേമിൽ എല്ലാം ശാന്തമാണെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന വെള്ളരിക്കുണ്ട് സ്വദേശിനി പറഞ്ഞു. വ്യാഴാഴ്ച രാത്രി 10.30 മുതൽ 11 വരെ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറാൻ നിർദേശമുണ്ടായിരുന്നു. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമുതൽ പലതവണ മുന്നറിയിപ്പ് അലാറം ഉയർന്നു. എന്നാൽ പ്രശ്നമൊന്നുമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചവരെ സ്കൂൾ ഉണ്ടാകേണ്ടതാണെങ്കിലും അവധിയായിരുന്നു.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം സൈറൺ മുഴങ്ങുന്നതും മൊബൈൽ ഫോണുകളിൽ ജാഗ്രതാ അലാമും പതിവാണ്. ചിലപ്പോൾ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറേണ്ടിവരും. അല്ലെങ്കിൽ സ്റ്റെയർകേസിന് കീഴിലും മറ്റും കയറിയിരിക്കും. മുന്നറിയിപ്പ് സമയം കഴിയുമ്പോൾ പുറത്തുവരും. ഇതെല്ലാം ഇപ്പോൾ പരിചിതമായിക്കഴിഞ്ഞു -അവർ പറഞ്ഞു.

ദീർഘദൂര തീവണ്ടികളും ബസുകളും വെള്ളിയാഴ്ച സർവീസ് നടത്തിയില്ലെന്ന് കെയർഗിവറായി ജോലിചെയ്യുന്ന രാജപുരം സ്വദേശിനി പറഞ്ഞു. വിമാനത്താവളം അടച്ചിരിക്കുകയാണ്. മെട്രോ സർവീസുണ്ടായിരുന്നു.

ഇസ്രയേലിലെ റാനാനാ നഗരത്തിൽ വെള്ളിയാഴ്ച അല്പം തിരക്ക് കൂടുതലായിരുന്നുവെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി അഖിൽ അൽഫോൻസ് പറഞ്ഞു. ശനിയാഴ്ച സാബത്തായതിനാൽ കടകൾക്ക് അവധിയാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് മുന്നറിയിപ്പ് സൈറണുണ്ടായിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അനാവശ്യമായി പുറത്തുപോകരുതെന്നും വിനോദയാത്രകൾ ഒഴിവാക്കണമെന്നും എംബസിയിൽനിന്ന്‌ മുന്നറിയിപ്പ് സന്ദേശമുണ്ടായിരുന്നു.

നാലുവർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്നു. സ്വന്തം പൗരന്മാരെപ്പോലെയാണ് അവർ പ്രവാസികളെയും നോക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ബന്ദികളായി പിടിച്ചുകൊണ്ടുപോയവരെ സ്വതന്ത്രരാക്കാത്തതിനാലാണ് ഇസ്രയേൽ ഹമാസിനെയും ഇപ്പോൾ അവരെ പിന്തുണയ്ക്കുന്ന ഇറാനെയും ആക്രമിച്ചത്. ബന്ദികളെ വിട്ടയച്ചാൽ തീരുന്ന പ്രശ്നമാണ്. ഇസ്രയേൽ പൗരന്മാർക്കും യുദ്ധത്തോട് വലിയ താത്പര്യമില്ല -അഖിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്‌ളൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ഇറാനില്‍ നിന്ന് നൂറ് പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നു. വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലില്‍ സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമം. 25,000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ടെഹ്‌റാന്‍ നഗരത്തില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വന്‍ വ്യോമാക്രമണം ആണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതായും 100 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധ ഇടങ്ങളില്‍ നിന്നും സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു.

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌.

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.

കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിങ്കളാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ട മസ്‌കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05-നും രാത്രി 7.15-ന് ദോഹയിലേക്കുള്ള സർവീസ് 10.05-നുമാണ് പുറപ്പെട്ടത്. വൈകീട്ട് 6.20-ന് എത്തേണ്ട ദുബായിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ച രാവിലെ 6.50-ലേക്ക് റീഷെഡ്യൂൾ ചെയ്തു. മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞദിവസം വിവിധ സർവീസുകൾ വൈകിയതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകളും വൈകിയത്.

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർത്ഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാത്സിങ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 19 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. തീർത്ഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്.

വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ കഴിവതും വ്യക്തിഗത യാത്രാ സംവിധാനം ഒഴിവാക്കി, ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു തീർത്ഥാടനത്തിനായി എത്തുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഘോഷണം
11:00 – കൊടിയേറ്റ്
11:30 – ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ പ്രദക്ഷിണം .
13:45 – SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന ‘സമയം ബാൻഡ്’
14:15 – മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി
16:30 – നന്ദി പ്രകാശനം, തീർത്ഥാടന സമാപനം .

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

അപ്പച്ചൻ കണ്ണഞ്ചിറ

നിലമ്പൂർ: യുഡിഎഫ് തങ്ങളുടെ നഷ്ട കോട്ടയായ നിലമ്പൂർ നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കുന്നതിനും, കേരളത്തെ പിന്നോട്ടടിക്കുകയും, ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനുള്ള ചുട്ട മറുപടി നൽകുന്നതിനും, പ്രചാരണ രംഗത്ത് നിലമ്പൂരിന്റെ നാഡീസ്പന്ദനമായി ഐഒസി(യു കെ) കർമ്മസേന. ഇതര പ്രവാസ സംഘടനകൾക്ക് മാതൃകാപരവും, കൃത്യവും ചിട്ടയുമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് എ ഐ സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്നുവരുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്ക് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസും, ഐ ഒ സി നേതാവ് റോമി കുര്യാക്കോസും നേരിട്ട് നേതൃത്വം നൽകുന്നു.

തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടിൽ ആവേശം മുറ്റിനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ ഐ ഒ സി (യു കെ) നിലമ്പൂർ പോർമുഖത്ത് ശ്രദ്ധേയമാവുകയാണ്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി,വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ പ്രവർത്തന പരിചയവും നേതൃത്വവും നിലമ്പൂരിൽ ആവർത്തിക്കുകയായിരുന്നു. കോൺഗ്രസ്‌ – യുഡിഎഫ് പ്രവർത്തകർക്ക് കരുത്തുപകരുവാൻ 32 പേരടങ്ങുന്ന ‘ഐ ഓ സി കർമ്മസേന’ക്ക് രൂപം നൽകുകയും, നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നടത്തേണ്ട പ്രചരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യപടി. ഐ ഒ സി (യു കെ) പ്രവർത്തകനും നിലമ്പുർ നിയോജകമണ്ഡലം നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ‘ഐ ഓ സി കർമ്മസേന’ പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിക്കുകയും നിയോജക മണ്ഡലത്തിലെ നിലമ്പുർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യ കേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തിപ്പോരുകയുമാണ്.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനോടൊപ്പം എടക്കര പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം മൂത്തേടം പഞ്ചായത്തിലെ ഭവന സന്ദർശനത്തിലും ഐ ഒ സി (യു കെ) പ്രവർത്തകർ സജീവ പങ്കാളികളായി. അമരമംഗലം പൂക്കോട്ടുംപാടത്ത് വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും, മരുതയിൽ വച്ച് സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന-സ്വീകരണ യോഗത്തിലും ഐ ഓ സി നേതാക്കൾ മുഖ്യാതി ത്കളായി പങ്കെടുത്തു. നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഒ സി നേതാക്കൾ സജീവ സാന്നിധ്യമായി.

തെരഞ്ഞെടുപ്പ് പ്രചരണരംഗം കൊഴുപ്പിച്ചുകൊണ്ട് ഐ ഒ സി (യു കെ)യുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യു ഡി എഫ് സ്ഥാനാർഥിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ലഖുലേഖകളുമായി ഭവന സന്ദർശനവും നേരിട്ടുള്ള വോട്ടഭ്യർത്ഥനയും ഇപ്പോൾ നടന്നുവരികയാണ് എന്ന് ഷൈനുവും, റോമിയും അറിയിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. വീ ഡി സതീശൻ, സന്ദീപ് വാര്യർ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ. ,ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കുട്ടത്തിലടക്കം നേതാക്കളുടെ പ്രശംസ ഏറ്റു വാങ്ങിയ പ്രവർത്തനങ്ങളാണ് ഷൈനുവിന്റെയും റോമിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്.

സ്വന്തം നാട്ടിൽ നിന്നും യു.കെ.യിൽ കൂടിയേറി കുടുംബ ജീവിതം ആത്മീയവും സാമൂഹികവും സാമ്പത്തികവുമായി നല്ല നിലയിലേക്ക് ഉയർത്തുവാൻ വേണ്ടി ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റിയുള്ള പ്രയാണത്തിൽ ത്യാഗത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും മാതൃകയായ അപ്പന്മാരോട് ചേർന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുവാൻ കരുത്തും കരുതലുമായി അമ്മമാരും കുഞ്ഞുങ്ങളും ഒപ്പം ചേർന്നപ്പോൾ ആഘോഷം പൊടിപൊടിച്ചു

പുതിയ തലമുറയ്ക്ക് മാതൃകയായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ പരസ്പരം പിന്തുണയ്ക്കുന്ന ഇടവക പള്ളിയിലെ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജീവിതത്തിൽ വഴികാട്ടിയും ഉപദേശകനും , സുഹൃത്തും ഒക്കെയായ പിതാക്കന്മാരുടെ ത്യാഗത്തിന്റെ സ്‌മരണ പുതുക്കി.

ഈ ദിവസത്തിന്റെ പ്രത്യേകതയ്ക്കായി ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയ്യാറാക്കിയ നിത്യസഹായ മാതാവിൻറെ ലോഗോയോടെ കൂടിയുള്ള വെള്ള ഷർട്ട് ധരിച്ചാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടത്.

ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങൾ പിതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയ്യാറാക്കിയത് അവതരിപ്പിച്ചു

വിശുദ്ധ കുർബാനയ്ക്കിടെ റെവ . ഫാ. ജോര്‍ജ്ജ് എട്ടുപറയിൽ ഓരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്‌നേഹവും ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓർമിപ്പിച്ച് ഇടവകപള്ളിയിലെ എല്ലാ പിതാക്കൾക്കും ഫാദേഴ്സ് ഡേ ആശംസകൾ നേർന്നു . വിശുദ്ധ കുർബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായിഫുഡ് കൗണ്ടറുകളും മനസ്സിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും , ഫ്രീ raffle tickets മെൻസ് ഫോറം ഒരുക്കിയിരിക്കുന്നു. പരിപാടികൾക്ക് മെൻസ് ഫോറം പ്രസിഡന്റ് ജിജോമോൻ ജോർജ് ,സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.

RECENT POSTS
Copyright © . All rights reserved