Latest News

ഓഖി ചുഴലിക്കാറ്റിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചലിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് പൂന്തുറയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 16 ആയി. ഇന്നലെ മാത്രം എട്ട് പേർ മരണപ്പെട്ടിരുന്നു.

Image result for okhi dead

കടലിൽ നിന്ന് ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചുഴലിയുടെ ഭ്രാന്ത് ഒഴിഞ്ഞതോടെ കടലിൽ മൃതദേഹങ്ങൾ പൊന്തി വരാൻ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ ഒന്ന് തൂത്തുക്കുടി സ്വദേശി ചൂഡ് ( 42 ) എന്ന ആളിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

Image result for okhi dead

മറ്റ് നാല് മൃതദേഹങ്ങൾ തമിഴ്നാട് സ്വദേശികളുടേതാണെന്നാണ് സൂചന. തിരുവനന്തപുരത്ത് മാത്രം കാണാതായത് 130 പേരെയാണ്. വിഴിഞ്ഞത്ത് നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, നാഗപട്ടണം, തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്നുമായി ബോട്ടുകളിൽ പോയ 179 പേർ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്

സ്വന്തം ലേഖകന്‍

ഡെല്‍ഹി :  ഏറ്റവും അവസാനമായി യുപിയിലെ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ജനാധിപത്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്ന് . വോട്ടിംഗ് യന്ത്രം ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തൂത്തുവാരിയപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തോല്‍ക്കുന്നതാണ് യുപിയിലെ ഫലം തെളിയിച്ചിരിക്കുന്നത് .

യുപി ഫലത്തെ വിശദമായി ഒന്ന് പരിശോധിക്കുക:

വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മഹാ പൗര് അഥവാ മേയര്‍ സ്ഥാനത്തേക്ക് 16  ഇടങ്ങളില്‍  നടന്ന തെരഞ്ഞെടുപ്പില്‍ 14 ഇടങ്ങളിലും ബി ജെ പി ജയിച്ചു . രണ്ട് ഇടങ്ങളില്‍ മാത്രമാണ് ബി. ജെ. പി തോറ്റത് .

എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 437 ഇടങ്ങളില്‍ നഗര പഞ്ചായത്ത് അധ്യക്ഷന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 337 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . 100 ഇടങ്ങളില്‍ മാത്രമാണ് ജയിക്കാനായതും . അതുപോലെതന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നഗര പഞ്ചായത്തിലേയ്ക്ക് 5390 ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍  4728 ഇടങ്ങളിലാണ് ബി ജെ  പി തോറ്റത് . ജയിച്ചതാകട്ടെ വെറും 662 ഇടങ്ങളില്‍ മാത്രം .

അതോടൊപ്പം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 195 ഇടങ്ങളില്‍ നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റത് 127 ഇടങ്ങളിലാണ് .  ജയിച്ചത് 68 ഇടങ്ങളിലും . ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 5217 ഇടങ്ങളില്‍  നഗരപാലികാ പരിഷത്ത് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ 4303 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . ജയിച്ചത് 914 ഇടങ്ങളിലും .

വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടും ബി ജെ പി ക്ക് മാത്രം പോകുന്ന വീഡിയോ കാണുക

ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ബി ജെ പി എന്ന പാര്‍ട്ടി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വരും തെരഞ്ഞെടുപ്പുകളെ നേരിട്ടാല്‍ ദയനീയ തോല്‍വിയേറ്റുവാങ്ങും എന്നല്ലേ തെളിയിക്കുന്നത് ?. സത്യത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ജയിക്കുകയും , സത്യസന്ധമായി വോട്ട് രേഖപ്പെടുത്തിയ ജനം തോല്‍ക്കുകയും അല്ലേ ഉണ്ടായത് ? .

രണ്ട് സ്ഥാനാര്‍ഥികളും , അവരുടെ കുടുംബങ്ങളും തങ്ങള്‍ ചെയ്ത വോട്ട് പോലും തങ്ങള്‍ക്ക് ലഭിച്ചില്ല , അതും ബി.ജെ.പിക്ക് പോയി എന്ന് പരസ്യമായി ഏറ്റ് പറയുന്ന ഈ ഭയാജനകമായ സാഹചര്യത്തില്‍ , ഇന്ത്യ ഇനിയും ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പ് രാജ്യത്ത് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ വഴിയുള്ള തെരഞ്ഞെടുപ്പ് തിരികെ കൊണ്ട് വരാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് അല്ലേ തുടക്കം കുറിക്കേണ്ടത് ?.

കാഞ്ഞിരപ്പള്ളി: സുമിത് പി ജേക്കബ് പന്തിരുവേലില്‍ നിര്യാതനായി. അഡ്വ. പി.സി. ചാക്കോയുടെ മകനായ സുമിത് ജേക്കബ് മലയാളം യുകെ ന്യൂസ് ടീമംഗവും വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്യുന്നയാളുമായ ബേസില്‍ ജോസഫിന്‍റെ സഹോദരീ ഭര്‍ത്താവ് ആണ്. ഇന്ന് കാലത്ത് നിര്യാതനായ സമിതിന്‍റെ സംസ്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 02.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെന്റ്‌. ഡോമിനിക്സ് കത്തീഡ്രലില്‍ നടക്കും.

ചെങ്ങളം പുളിക്കല്‍ ബ്ലെസ്സി ജോസഫ് (ടീച്ചര്‍ ഹോളി ഫാമിലി എച്ച്.എസ്. ഇഞ്ചിയാനി) ആണ് ഭാര്യ. ഏക മകന്‍ ജേക്കബ് എബ്രഹാം ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ്.

ബേസില്‍ ജോസഫിന്‍റെയും കുടുംബത്തിന്റെയും വേദനയില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

താലി കെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍… അതും കതിര്‍മണ്ഡപത്തില്‍ വച്ചു തന്നെ വരന്‍റെ ദാരുണാന്ത്യം കണ്ടു നില്‍ക്കേണ്ടി വന്ന വധുവും നിമിഷങ്ങള്‍ക്കുള്ളില ബോധരഹിതയായി. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോ സ്പ്പൂര്‍ പാലസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
പര്‍വാന നഗര്‍ നിവാസിയായ ബിസിനസ്സുകാരന്‍ സൗരഭ് ഖേഡയും (28) അയല്‍ക്കാരിയായ പ്രീതും തമ്മിലുള്ള വിവാഹമാണ് വിവിധ ആഘോഷ പരിപാടികളുടെ അകമ്പടിയോടെ ആര്‍ഭാടമായി നടന്നത്. രാത്രി 12 മണിയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വധുവായ പ്രീത് സൗരഭിന് വരണമാല്യം ചാര്‍ത്തിയത്. തുടര്‍ന്ന് പ്രതീതിനെ അണിയിക്കാന്‍ മാലയുമായി മുന്നോട്ടാഞ്ഞ സൗരഭ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് നിലത്തേയ്ക്ക് വീഴുകയായിരുന്നു.
ഇതോടെ, ആളുകള്‍ പരിഭ്രാന്തരായി. വെള്ളം കൊടുത്തത് സൗരഭിന് കുടിക്കാന്‍ കഴിഞ്ഞില്ല. ശ്വാസതടസ്സം അനുഭപ്പെട്ട് പിടയുന്ന സൗരഭിനെ കണ്ടതിനു പിന്നാലെ പ്രീതും ബോധരഹിതയായി നിലംപതിച്ചു.
ഇരുവരെയും കൊണ്ട് വാഹനം ആശുപത്രിയിലേയ്ക്ക് പാഞ്ഞുവെങ്കിലും സൗരഭിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് സൗരഭിന്റെ മരണകാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിത ആഘാതത്തില്‍ നിന്നും പ്രീത് ഇനിയും മോചിതയായിട്ടില്ല

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിശാല്‍ മത്സരിക്കും. നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. ഇതിനാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും കൂടിയായ വിശാല്‍ തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തില്‍ ഇതുവരെ വിശാല്‍ പ്രതികരിച്ചിട്ടില്ല. ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി. ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമലഹാസനുംമത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും ഇരുവരും പുറത്തുവന്ന വാര്‍ത്തകള്‍ തള്ളിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കവുമായി വിശാല്‍ രംഗത്തേക്ക് കടന്നുവരുകയായിരുന്നു.

സ്വന്തം ലേഖകന്‍

ഡെല്‍ഹി : ഇന്നലെത്തെ മഴയ്ക്ക് മുളച്ച തകര എന്ന് മുഖ്യധാരാ രാഷ്ട്രീയക്കാർ കളിയാക്കിയിരുന്ന ആം ആദ്മി പാര്‍ട്ടി വര്‍ഗ്ഗീയതയുടെ ഈറ്റില്ലമായ ഉത്തർപ്രദേശ് തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 41 സീറ്റ് നേടി സാന്നിധ്യമറിയിച്ചിരിക്കുന്നു . പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ പലതിനെയും പിന്നിലാക്കി യുപിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഈ വിജയം പ്രബല രാഷ്ട്രീയ കക്ഷികളായ ബി ജെ പിയേയും കോണ്ഗ്രസ്സിനേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് . യുപി തിരഞ്ഞെടുപ്പില്‍ ബി ജെ പിയും ബി എസ് പി യും സീറ്റുകള്‍ നേടിയെങ്കിലും ആം ആദ്മിയുടെ  കടന്നുവരവ് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ആം ആദ്മി മത്സരിച്ച ചുരുക്കം സീറ്റുകളില്‍നിന്ന് തന്നെ 42 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും ആം ആദ്മി പാര്‍ട്ടി കൃത്യമായ അനുമാനത്തോടെ നിശബ്ദമായി എല്ലാവരെയും അത്ഭുതപെടുത്തുവാനുള്ള കണക്കുകൂട്ടലുമായി ഇരിക്കുകയായിരുന്നു.

സാധാരണ ചെയ്യുന്നതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ശബ്ദകൊലാഹലം ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു പകരം യുപിയിലെ വാളണ്ടിയര്‍മാരെ മാത്രം അണിനിരത്തിയായിരുന്നു ഇത്തവണ ആപ് പ്രചാരണം നടത്തിയത്. നാഷ്ണല്‍ എക്സികുട്ടീവ് അംഗം സഞ്ജയ്‌ സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുത്തിയ മാറ്റം കൃത്യമായി ഫലം കണ്ടെന്നു തന്നെ പറയാം.

ആപ്പിന്റെ വളര്‍ച്ചയിലെ പത്ത് പ്രധാന വസ്തുതകള്‍ ഇവയാണ് …

1. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയുമായി കടന്നു വന്ന ആദ്യത്തെ പാര്‍ട്ടി.

27 പോയന്‍റുകള്‍ അടങ്ങിയ ഇലക്ഷന്‍ പ്രകടനപത്രികയുമായാണ് ആപ് മത്സരിച്ചത്. മറ്റു പാര്‍ട്ടികള്‍ പ്രധാനമായും മതം, അമ്പലം, പള്ളി എന്ന വിഷയത്തില്‍ ഇലക്ഷനെ അഭിമുഖീകരിച്ചപ്പോള്‍ കൃത്യമായി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രീകൃതമായിരുന്നു ആപിന്റെ പ്രചാരണം നടന്നത്.

2. തിരഞ്ഞെടുക്കപെട്ട 42 പ്രതിനിധികള്‍.

ആപിന് 19 പഞ്ചായത്ത് മെമ്പര്‍ മാരെയും , 2 നഗര പഞ്ചായത്ത് ചെയര്‍മാന്‍മാരെയും , 17 മുനിസിപ്പല്‍ കൌണ്‍സില്‍ മെമ്പര്‍മാരെയും , 3 മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍മാരെയും വിജയിപ്പിക്കാനായി.

3. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത് പ്രാദേശിക ജില്ലാ നേതൃത്വം.

ഏകദേശം 12 % സീറ്റുകളില്‍ ആണ് ആപ് മത്സരിച്ചത്. എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടി ചിഹ്നമായ ചൂല്‍ അടയാളത്തിലാണ് മത്സരിച്ചത്. പ്രാദേശിക നേതൃത്വത്തിന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുവാനുള്ള പൂര്‍ണ അധികാരം നല്‍കി. വികേന്ദ്രീകരണം കഴിയാകുന്ന രീതിയില്‍ നടപ്പിലാക്കി.

4. രാംപൂരിലെ വിജയം .

രാംപൂരിലെ കേമ്രി നഗര്‍ പഞ്ചായത്തില്‍ 4 സീറ്റുകള്‍ നേടാന്‍ ആപിന് കഴിഞ്ഞു. ഒരു പഞ്ചായത്തില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും വലിയ വിജയമാണിത്.

5. കര്‍ഷകരുടെ സ്വീകരണം.

ആപിന് യുപിയില്‍ വലിയ വിജയം സമ്മാനിച്ചത്‌ തിന്വാരയും , ബുന്ദല്‍ഘഡും ആണ്. ബുന്ദല്‍ഘഡ്‌ റീജിയന്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ഏറ്റവും അധികം കര്‍ഷക ആത്മഹത്യ നടന്ന സ്ഥലമാണ്. അവിടെ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി ആപിന്റെ മുനി ദേവി വിജയിച്ചു. രോഹില്‍ഘന്ദ്‌ കരിമ്പ്‌ കൃഷിയുടെ പ്രദേശമാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന കര്‍ഷകര്‍ ആപിന്റെ റാലികളില്‍ കൂട്ടത്തോടെ പങ്കെടുത്തിരുന്നു. യിപിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ആപിനെ തിന്വാരയിലെ വിജയത്തിന് കഴിയും.

6. വള വില്‍പ്പനക്കാരി നേടിയ വിജയം.

അമ്രോഹയില്‍ നിന്നും ആപ് ടിക്കറ്റ് നല്‍കി മത്സരിപ്പിച്ചത് വളകള്‍ വിറ്റു ഉപജീവനം നടത്തുന്ന വളരെ പാവപെട്ട വീട്ടില്‍ നിന്നുള്ള മെഹബൂബ് ജഹാനെ ആയിരുന്നു. ഒരു ചാലഞ്ച്‌ ആയാണ് ആപ് ആ സീറ്റ് എടുത്തത്. മിന്നുന്ന വിജയം അവര്‍ സ്വന്തമാക്കി.

7. സോണിയ ഗാന്ധിയുടെയും യോഗി ആദിത്യനാഥിന്‍റെയും തട്ടകത്തില്‍ നേടിയ വിജയം .

കോണ്ഗ്രസിന്റെയും ബി ജെ പിയുടെയും ശക്തികേന്ദ്രങ്ങളായ റാബറേലിയിലും ഗോരക്പ്പൂരിലും രണ്ട് സീറ്റ് നേടി ഇരു പാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളില്‍ പ്രവേശനം നേടാന്‍ ആപിന് കഴിഞ്ഞു.

8.  ബി ജെ പി , ബി എസ് പി , എസ് പി , ഐ എന്‍ സിക്കും ശേഷം അഞ്ചാമത് ആം ആദ്മി പാര്‍ട്ടി.

യുപിയിലെ ജെ ഡി യു , ആര്‍ ജെ ഡി , സി പി ഐ , എസ് എസ് , ആര്‍ എല്‍ ഡി , പീസ് പാര്‍ട്ടി പോലുള്ള നിലവിലെ ഒരുപാട് പാര്‍ട്ടികളെ പുറകിലാക്കാന്‍ ആപിന് കഴിഞ്ഞു.

9. നിശബ്ദ പ്രചാരണം, ലീഡര്‍ഷിപ്പ് സ്റ്റൈലില്‍ വരുത്തിയ മാറ്റം.

പൂര്‍ണയായും പ്രാദേശിക നേത്രുത്വത്തിലായിരുന്നു പ്രചാരണ പരുപാടികള്‍. കൃത്യമായ കണക്കുകൂട്ടലുമായി വരുത്തിയ തന്ത്രമായിരുന്നു അത്. അത് പൂര്‍ണ വിജയമായെന്ന് തന്നെ പറയാം.

10. എല്ലാ വര്‍ഷങ്ങളിലും ആപ് നേടുന്ന വിജയങ്ങള്‍ .

ആദ്യമായി മത്സരിച്ച സ്ഥലങ്ങളില്‍ എല്ലാം വിജയം നേടാന്‍ ആപിന് കഴിയുന്നുണ്ട്. ഡല്‍ഹിയില്‍ 2013 ല്‍ ആദ്യമായി മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റുകള്‍ ( തുടര്‍ന്ന് 67 സീറ്റുകള്‍ ) , ലോകസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും 4 എം പി മാര്‍, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റ് , ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍നില്‍ 48 സീറ്റ് , ഇപ്പോള്‍ യുപിയില്‍ 42 സീറ്റ് നേടാനും ആപിന് കഴിഞ്ഞു.

രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് ഇനിയും എങ്ങനെ യുപിയില്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മികച്ച അരങ്ങേറ്റം നേടാന്‍ ആപിന് കഴിഞ്ഞു എന്നതിനെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജാതി , മതം , പ്രവശ്യ , വര്‍ഗീയത , ക്രിമിനല്‍ തിരഞ്ഞെടുപ്പ് രാഷ്രീയം എല്ലാം നിറഞ്ഞ യുപിയിലാണ് ആപിന് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉള്ള ആക്രമണങ്ങളില്‍ കേജ്രിവാളിനുമേല്‍ ഒരു കോട്ടവും വരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നുവേണം ഇതില്‍ നിന്ന് മനസിലാക്കുവാന്‍. ആപിന് ചരമഗീതം എഴുതുവാന്‍ വെമ്പല്‍കൊള്ളുന്ന മാധ്യമങ്ങളും , രാഷ്ട്രീയപാര്‍ട്ടികളും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ഡെല്‍ഹിയിലെയും, പഞ്ചാബിലെയും, യുപിയിലെയും ജനപ്രധികളുടെ സാന്നിധ്യം തീര്‍ച്ചയായും ഒരു ദേശീയ പാര്‍ട്ടിയുടെ നിറം ആപിന് നല്‍കും എന്ന് ഉറപ്പായി കഴിഞ്ഞു .

വോട്ടിംഗ് മെഷിനുകള്‍ ഹാക്കിംഗിലൂടെ പിടിച്ചെടുത്ത് മാത്രമേ ആം ആദ്മി പാര്‍ട്ടിയെ ഇനിയും തോല്പിക്കാന്‍ കഴിയൂ എന്നതാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രഹസ്യമായി അംഗീകരിക്കുന്ന സത്യം . അതിനുള്ള തെളിവാണ് ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടക്കുന്ന മിക്ക സ്ഥലങ്ങളിലും ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നതും , ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വഴി വോട്ടിംഗ് നടക്കുന്നിടത്ത് തോല്‍ക്കുന്നതും . എന്തൊക്കെ കുതന്ത്രങ്ങള്‍ നടത്തിയിട്ടും , കള്ളപ്പണം ഒഴുക്കിയിട്ടും മുത്തശ്ശി പാര്‍ട്ടികളെ ഭയത്തിലാഴ്ത്തി അടിക്കടി ആം ആദ്മി പാര്‍ട്ടി ഇന്ത്യ മുഴുവനും പടര്‍ന്നു പന്തലിക്കുന്നു എന്നതാണ് സമീപകാല രാഷ്ട്രീയം വ്യക്തമാക്കുന്നത് .

വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി. ജെ. പി ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്തുകൊണ്ട് ? : ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനുവേണ്ടി പ്രക്ഷോഭം നടത്തേണ്ട കാലം അതിക്രമിച്ചില്ലേ ?.

വിഗാന്‍: രണ്ടര വയസ്സുകാരന്‍ തനിച്ച് വീട് വിട്ടിറങ്ങി തൊട്ടടുത്തുള്ള ഷോപ്പിലെത്തി. മാഞ്ചസ്റ്ററിന് സമീപം വിഗാനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. രണ്ടിനും മൂന്നിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കൊച്ചു കുട്ടി തനിയെ കടയിലെത്തിയതിനെ തുടര്‍ന്ന് ആളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കടയിലെ ജീവനക്കാരുടെയും മറ്റും ചോദ്യങ്ങള്‍ക്ക് ‘മമ്മ’ എന്ന മറുപടി മാത്രമായിരുന്നു കുട്ടി പറഞ്ഞത്.

കടയില്‍ ഷോപ്പിംഗിന് എത്തിയയാള്‍ ഫോണ്‍ ചെയ്തതനുസരിച്ച് തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ഏറ്റെടുക്കുകയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്തു. പോലീസെത്താന്‍ വൈകിയപ്പോള്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത് ഷോപ്പുടമ ആയ സോഹൈദ് അര്‍ഷാദ് ആയിരുന്നു. കുട്ടിക്ക് ചോക്കലേറ്റും കളിപ്പാട്ടങ്ങളും സമ്മാനിച്ച അദ്ദേഹം പോലീസ് വരുന്നത് വരെ കുട്ടിയെ സംരക്ഷിച്ചു.

സ്റ്റേഷനില്‍ എത്തിച്ച കുട്ടി അതിവേഗം തന്നെ പോലീസുകാരുമായി ചങ്ങാത്തം കൂടുകയും കളിച്ച് തളര്‍ന്നു ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മറ്റ് പോലീസുകാര്‍. ഏതായാലും ഏറെ വൈകാതെ തന്നെ കുട്ടിയുടെ മാതാവിനെ കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തും. കുട്ടിയെ അവഗണിച്ചത് വഴി അപകടത്തിലാക്കി എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടര വയസ്സുകാരന്‍ തനിയെ ഇറങ്ങി നടക്കനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.അന്വേഷണം തീരുന്നത് വരെ കുട്ടിയെ സോഷ്യല്‍ സര്‍വീസുകാരുടെ സംരക്ഷണയില്‍ ആക്കിയിരിക്കുകയാണ്.

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നു എന്ന് റാന്‍ഡി ആരോപിച്ചു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണുണ്ടായതെന്നും റാന്‍ഡി പറയുന്നു.

തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് റാന്‍ഡി കത്തയക്കുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തന്റെ ദുരനുഭവം റാന്‍ഡി പങ്കുവെച്ചത്. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിന് ശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.

രാത്രി 11 മണിക്ക് വിളിച്ച ആരാധകനോടുള്ള നടൻ മുകേഷന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്നാൽ അതിലെ ഡയലോഗ് എന്ത് എന്ന് കൊല്ലം എം.എൽ.എയായ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മൽസ്യ തൊഴിലാളികൾ.

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തിൽ ആയപ്പോൾ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാൻ ഇടയാക്കിയത്. എം.എൽ.എയെ കൊല്ലത്ത് കാണാനില്ല എന്ന പരാതി ഉയർന്ന ശേഷം എന്നും കൊല്ലത്തുണ്ടെന്ന അവകാശവാദം പൊളിക്കുന്നതായി കടൽതീരത്തെ രംഗങ്ങൾ. വ്യാഴാഴ്ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്.

വൈകിട്ട് അടി കുണുങ്ങി  ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയിൽ ഇരുന്നു. എം.എൽ.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മൽസ്യതൊഴിലാളികൾക്കിടയിൽ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മൽസ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. എന്ത് ദുരന്തം എന്ത് വിഷമം ഉടനേ വന്നു തമാശ ബംഗ്ലാവ് സ്റ്റൈൽ കോമഡി. ”നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ” തമാശ രൂപേണ പരിഹാസം കലർന്ന മറുപടി. ഇതോടെ മൽസ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകൾ എല്ലാം ടൂ ടൂ ടൂ ….. ആയിരുന്നു ഒടുവിൽ സി.പി.എം പ്രവർത്തകരും സംസ്ഥാന സമിതി അംഗം കെ.വരദരാജനും പറഞ്ഞു…അന്തസ് വേണമെട അന്തസ്…. അതില്ലെങ്കിൽ തോമസുകുട്ടി വിട്ടോടാ……..

ദില്ലിയിലെ ലാന്‍ഡ്മാര്‍ക്ക് ജീപ്പ് ഷോറൂമിലാണ് ജീവനക്കാരുടെ ഈ ഗൂണ്ടായിസം നടന്നത്.തലസ്ഥാനത്ത് വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട്, കയര്‍ത്ത യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി. വിഷയത്തില്‍ പ്രതികരണവുമായി ജീപ്പ് രംഗത്തെത്തിയിട്ടുണ്ട്.

വാഹനത്തിന് സൗത്ത് ദില്ലിയിലെ ജീപ്പ് ഷോറൂമിലാണ് ഉപഭോക്താവിനെ ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. വാഹനത്തിന് പ്രശ്‌നമുണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജീപ്പ് ഗുരുഗ്രാമിലേക്ക് അയച്ചിരുന്നു. എങ്കിലും വാഹനത്തിന്റെ കേടുപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഷോറൂമിലെത്തി ഇദ്ദേഹം പരാതി പറയുകയും ജീവനക്കാരുമായി തര്‍ക്കത്തിലെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.

ഇടികിട്ടിയ മനുഷ്യന്റെ സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പരസ്യപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭംവം ജീപ്പ് ഇന്ത്യയുടെ കണ്ണില്‍പ്പെട്ടു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും സംഭവം ഗൗരമായാണ് കാണുന്നതെന്നും വിശദീകരണം വന്നു. കുറ്റക്കാര്‍ക്കെതിരെ തക്ക നടപടിയെടുക്കുമെന്നും ജീപ്പ് അറിയിച്ചു. ജീപ്പ് പോലെ അന്താരാഷ്ട്ര തലത്തില്‍ രാജാവായി വാഴുന്ന ബ്രാന്‍ഡിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പ്രഹരമാണ് സ്വന്തം ജീവനക്കാര്‍ തന്നെ നല്‍കിയത്.

RECENT POSTS
Copyright © . All rights reserved