പതിനാലാംമൈൽ ചാരുവിള പുത്തൻ വീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയുടെ കൊലപാതകത്തിനു തുമ്പുണ്ടാക്കിയത് കൊലപാതകം നടന്ന വീടിന് എതിർവശത്തായി കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തെ സുഗന്ധവ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ.
സെലീനയുടെ മത്സ്യവ്യാപാരിയായ ഭർത്താവ് വൈകിട്ട് എട്ടുമണിയോടെ വീട്ടിലെത്തിയപ്പോളാണ് സെലീന കൊലചെയ്യപ്പട്ട നിലയിൽ വീടിനു പുറത്തു കിടക്കുന്നതു കണ്ടത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ വീടിനു മുൻവശത്തെ ദേശീയപാത മുറിച്ചുകടന്ന് യുവാവ് ഇവരുടെ വീട്ടിലേക്കു കയറുന്ന ദൃശ്യം കണ്ടു. എട്ടു മിനിറ്റുകൾക്ക് ശേഷം യുവാവ് വേഗത്തിൽ ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാനായി.
സെലീനയുടെ ഭർത്താവിനെ ദൃശ്യം കാണിച്ചതോടെയാണു വീടുമായി അടുപ്പമുള്ള ഗിരോഷാണിതെന്നു ബോധ്യപ്പെട്ടത്. രണ്ടാഴ്ച മുൻപാണു സുഗന്ധ വ്യഞ്ജന വിൽപനകേന്ദ്രത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. നേരത്തേ അടിമാലിയിൽ നടന്ന രാജധാനി കൂട്ടക്കൊലക്കേസിനും തുമ്പുണ്ടാക്കിയതു നിരീക്ഷണ ക്യാമറകളായിരുന്നു.
കഴുത്തിൽ കത്തി കുത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാൻ സ്തനങ്ങളിലൊന്ന് അറുത്തുമാറ്റിയ യുവാവ് വീട്ടിലെത്തി ഉറങ്ങുന്നതിനിടെയാണു പിടിയിലായത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്.
സാമ്പത്തിക ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ്. സ്തനം പൊതിഞ്ഞ് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലെത്തി ഗിരോഷ് ഉറങ്ങി. ഇതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.അടിമാലി പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (41) ആണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കഴുത്തിൽ കുത്തേറ്റു മരിച്ചത്.
ഇവരുടെ വീടിനു സമീപമുള്ള സുഗന്ധവ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ഗിരോഷിനെ വണ്ടമറ്റത്തെ വീട്ടിൽ നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുപതിലേറെ മുറിവുകളാണു സെലീനയുടെ മൃതദേഹത്തിലുണ്ടായിരുന്നത്.
അടിമാലിയിൽ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ ജോലിനോക്കിവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഗിരോഷ് അടുപ്പത്തിലായിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയാറാകാത്തതിനെ തുടർന്ന് സെലീന, ഗിരോഷിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിലുള്ള വിരോധവും പിന്നീടുണ്ടായ സാമ്പത്തിക ഇടപാടുകളുമാണു കൊലപാതകത്തിനു പിന്നിലെന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. സെലീനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മടക്കുകത്തിയും സെലീന അണിഞ്ഞിരുന്ന മുക്കുപണ്ടവും ഗിരോഷിന്റെ വണ്ടമറ്റത്തെ വീട്ടിൽ കണ്ടെടുത്തി.
ചൊവാഴ്ച ഉച്ചയ്ക്കു 2.16ന് ഗിരോഷ് സെലീനയുടെ വീട്ടിലേക്കു കയറിപ്പോകുന്നതും എട്ടു മിനിറ്റിനുള്ളിൽ ഇറങ്ങിവരുന്നതും സെലീനയുടെ വീടിനുമുന്നിലുള്ള സുഗന്ധദ്രവ്യ വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് പാതയോരത്തു വിശ്രമിച്ചശേഷം വീണ്ടും വീട്ടിലെത്തി സ്തനം മുറിച്ചെടുത്ത് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. സിയാദാണു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നു പ്രതിയെ തിരിച്ചറിഞ്ഞത്.
പൊലീസ് പറയുന്നത്:
സിയാദും സെലീനയും ചേർന്ന് കാർ വാങ്ങിയപ്പോൾ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള സിസി എടുത്തിരുന്നത് ഗിരോഷാണ്. ഗിരോഷിന്റെ ഭാര്യയുടെ പ്രസവാവശ്യത്തിനു പണം കൈവശമില്ലാതെ വന്നതോടെ ഇയാൾ ചൊവ്വാഴ്ച പണം ആവശ്യപ്പെട്ടാണ് സെലീനയുടെ വീട്ടിലെത്തിയത്. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റമുണ്ടായി. തുടർന്ന് മടക്കുകത്തി ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ ഇയാൾ കുത്തുകയായിരുന്നു. തുടർന്ന് കൈകളിലും മാറിടത്തിലും പലതവണ കുത്തി. ഇതിനുശേഷം മരണം ഉറപ്പിക്കാനാണ് ഇയാൾ സെലീനയുടെ ഇടതുമാറിടം അറുത്തു മാറ്റിയത്.
പതിനാലാം മൈലിലെ സെലീനയുടെ വീട്ടിലും വണ്ടമറ്റത്തെ പ്രതിയുടെ വീട്ടിലും പൊലീസ് ഗിരോഷിനെ എത്തിച്ച് തെളിവെടുപ്പു നടത്തി. കോട്ടയം മൊബൈൽ ഫോറൻസിക് ലാബ് ഓഫിസർ അശ്വതി ടി.ദാസ്, അസി. ശ്രീജിത് ബി.പിള്ള, ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരായ കെ.ജയൻ, കെ.കെ.സുരേഷ്, ബൈജു സേവ്യർ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ അടിമാലി ടൗൺ ജുമാ മസ്ജിദിലെ ഖബറിസ്ഥാനിൽ ഖബറടക്കും. മൂന്നാർ ഡിവൈഎസ്പി: എസ്.അഭിലാഷ്, അടിമാലി സിഐ: പി. കെ.സാബു, എസ്ഐ: സന്തോഷ് സജീവ്, എഎസ്ഐ മാരായ സി.ആർ.സന്തോഷ്, അബ്ദുൾ കനി, എസ്‌സിപിഒമാരായ എം. എം.ഷാജു, പി.പി.ഷാജി, ഇ.ബി.ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
തട്ടിയെടുത്ത മാല മുക്കുപണ്ടം
സെലീനയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല, മുക്കുപണ്ടമെന്നു പ്രതി മനസ്സിലാക്കിയതു തെളിവെടുപ്പിനെത്തിച്ചപ്പോൾ. പണത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതോടെ സെലീന കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് ഗിരോഷ് വണ്ടമറ്റത്തെ വീട്ടിലേക്കു പോയി.
10 മാസം 15 കൊലപാതകങ്ങൾ
ജില്ലയെ നടുക്കി കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. പൊലീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ 10 മാസത്തിനുള്ളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തതു 15 കൊലപാതക കേസുകൾ. പിഞ്ചുകുട്ടിയുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണു ജില്ലയിൽ അരങ്ങേറിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ കൊലപാതകങ്ങൾ വർധിച്ചതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ബന്ധുക്കളോ, കൊല്ലപ്പെട്ടവരുമായി ഏതെങ്കിലും തരത്തിൽ അടുപ്പമുള്ളവരോ ആണ് പ്രതിപ്പട്ടികയിൽ ഏറെയുമെന്നു പൊലീസ് പറയുന്നു.
വീട് പുറത്തുനിന്ന് പൂട്ടിയിരുന്നത് മറയാക്കി കൊലപാതകം
സെലീനയുടെ വീട്ടിൽ കൊലപാതകി എത്തുമ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നതു കൊലപാതകം പെട്ടെന്നു പുറത്തറിയാതിരിക്കാൻ പ്രതിയെ സഹായിച്ചെന്നു പൊലീസ്. ഗിരോഷ് എത്തുന്ന നേരത്തു വീടിനു പുറകുവശത്ത് തുണിനനയ്ക്കുകയായിരുന്നു സെലീന. വീടിനു പുറകിലെത്തി ഗിരോഷ് സെലീനയുമായി സംസാരിച്ച് തർക്കത്തിലായി. തർക്കം മൂർച്ഛിച്ചതോടെ അവിടെവച്ചു കൊലപാതകം നടത്തിയശേഷം വീടിന്റെ വരാന്തഭാഗത്തു മൃതദേഹം കിടത്തി ഗിരോഷ് മുങ്ങി.
തൊട്ടടുത്തുള്ള വീടുകളിൽ ഈസമയം ആളുകൾ ഇല്ലാതിരുന്നതു കൊലപാതകം സുഗമമായി നടത്താൻ സാഹചര്യമൊരുക്കി. കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്തുള്ള വീട്ടിലാണു കൊലപാതകം നടന്നത്. വീടിന്റെ മുൻവശം പടുത ഉപയോഗിച്ച് മറച്ചിരുന്നതിനാൽ റോഡിൽനിന്നു നോക്കിയാൽ വീടിന്റെ പിൻഭാഗം കാണാൻ കഴിയാത്തതും കൃത്യം നടത്താൻ സാഹയകമായി
അടിമാലി പൊലീസിന് വീണ്ടും മികവിന്റെ പൊൻതൂവൽ
രാജധാനി കൂട്ടക്കൊലക്കേസിന് പിന്നാലെ പതിനാലാം മൈൽ കൊലപാതകം മണിക്കൂറിനുള്ളിൽ തെളിയിച്ച് പ്രതിയെ അറസ്റ്റുചെയ്യാൻ കഴിഞ്ഞതുവഴി കേസ് അന്വേഷണത്തിൽ മികവിന്റെ വഴിയിൽ വീണ്ടും അടിമാലി പൊലീസ്. 2015 ഫെബ്രുവരി 13നാണ് അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അരങ്ങേറിയത്.
ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കർണാടക സ്വദേശികളായ മൂന്നംഗസംഘം കൊലപ്പെടുത്തി പതിനേഴ് പവൻ സ്വർണാഭരണങ്ങളും മറ്റും തട്ടിയെടുക്കുകയായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്ന കൊലപാതകത്തിന് തെളിവുണ്ടാക്കി ഒന്നരമാസത്തിനുള്ളിൽ രണ്ട് പ്രതികളെയും ഒരുവർഷത്തിനുള്ളിൽ മൂന്നാം പ്രതിയെയും അറസ്റ്റുചെയ്യാൻ കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ അടിമാലി പൊലീസിനായി.
ഇതിനു പിന്നാലെയാണ് അടിമാലി സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച നടന്ന കൊലപാതകത്തിന് തുമ്പുണ്ടാക്കി പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റുചെയ്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ, വാർത്തകളിൽ ഇടം നേടിയിരുന്ന കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാര്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്. പോലീസ് ഊർജിതമായ അന്യോഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോകള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്വകാര്യതയുള്ള സ്വന്തം മുറിക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അതുപോലെ മറ്റെവിടെ നിന്നെങ്കിലുമോ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലേക്കെത്തുന്നത്? ഇവിടെ വില്ലന്‍ സാങ്കേതിക വിദ്യ തന്നെയാണ്. അത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ആവാം അല്ലെങ്കില്‍ ക്യാമറയാവാം കംപ്യൂട്ടറാവാം. സ്വന്തം ക്യാമറയിലോ, സ്മാര്‍ട്‌ഫോണിലോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രചരിക്കാന്‍ നിരവധി വഴികളുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയ ആളുകള്‍ തന്നെ അത് പുറത്ത് വിടുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഉടമസ്ഥര്‍ അറിയാതെ ഉപകരണങ്ങളില്‍ നിന്നും മറ്റാരെങ്കിലും മറ്റെങ്ങിനെയെങ്കിലും ചോര്‍ത്തുന്നതാവാം.
എങ്ങിനെയെല്ലാം ഈ ചോര്‍ച്ച സംഭവിക്കാം?
ഉപകരണങ്ങളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്താല്‍ അത് അവിടെ തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കല്‍ നീക്കം ചെയ്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ചെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ. ഉപകരണങ്ങള്‍ നന്നാക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ നിന്ന്, ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നിന്നെല്ലാം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യതയുണ്ട്.
വില്ലനായ റിക്കവറി സോഫ്റ്റ്‌വെയറുകള്‍ സ്മാര്‍ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്‌തെടുത്ത ചിത്രങ്ങളോ, വീഡിയോകളോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങളോ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍.
മോഷണം പോകുന്നതോ, വില്‍ക്കുന്നതോ ആയ ഇത്തരം ഉപകരണങ്ങള്‍ തീര്‍ച്ചയായും മറ്റൊരാളുടെ കയ്യിലെത്തിയേക്കാം ഒരു പക്ഷെ അത് നിങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശ്വസിച്ച് നല്‍കിയതും ആവാം, ചിലപ്പോള്‍ ആര്‍ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയതാവാം. എന്തായാലും അവിടെയൊന്നും നിങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നോര്‍ക്കുക. കുബുദ്ധികളായ ആരുടെയെങ്കിലും പക്കലാണ് അവയെത്തുന്നതെങ്കില്‍ കാര്യം കൈവിട്ട കളിയാവും.
മൊബൈല്‍ ആപ്പുകള്‍ പണി തരുമ്പോള്‍ സ്വകാര്യത എന്നത് ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഒരു പക്ഷെ സ്വകാര്യത എന്നതിന് മറ്റൊരര്‍ത്ഥം തന്നെ നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്വകാര്യതയില്‍ ആശങ്കയുള്ളവര്‍ സ്മാര്‍ട്‌ഫോണുകളെ ഭയക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ പ്രത്യേകിച്ചും. സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളാണ് മറ്റൊരു വില്ലന്‍. നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ദൂരെയൊരിടത്തിരുന്ന മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനുള്ള എല്ലാ സാധ്യതകളും ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നുണ്ട്.
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പല പ്രമുഖ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില അനുവാദങ്ങള്‍ ചോദിക്കാറുണ്ട്. നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാന്‍, ഗാലറിയും സ്‌റ്റോറേജിലേക്കും പ്രവേശിക്കാന്‍ എല്ലാമുള്ള അനുവാദം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടാറുണ്ട്. ഫോണുകളില്‍ ആവശ്യമായ അനുവാദങ്ങളില്ലാതെ ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തികാനാവില്ല.
പലപ്പോഴും ആപ്പുകള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളും ആരും തന്നെ വായിച്ച് നോക്കാറില്ല. നമ്മുടെ വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുമെന്ന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാവും.
അനുവാദങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ എവിടേയ്ക്കും കടന്നു കയറാനാവും. ഒരോ തവണ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമ്പോഴും നിങ്ങളുടെ പല വിവരങ്ങളും ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നുമുണ്ട്. എന്ത് വിവരമാണ് ശേഖരിക്കുന്നതെന്ന് നമ്മള്‍ അറിയുകയുമില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത നിരവധി ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കെണികള്‍ അത്തരം ആപ്ലിക്കേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യയേറെയാണ്.
എന്ത് ചെയ്യണം?
സ്വകാര്യ നിമിഷങ്ങള്‍ ഓര്‍മിക്കാനെങ്കിലും നിങ്ങള്‍ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിക്കുക എന്നതാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ഏക മാര്‍ഗം.
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്‌ഫോണുകളില്‍ പകര്‍ത്തരുത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയിലൊന്നും സൂക്ഷിക്കരുത്. ഇതിനൊന്നും സാധിക്കില്ലെങ്കില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ലെന്ന മനോഭാവം ഉള്ളവരായി മാറുക എന്നല്ലാതെ വേറൊരു വഴിയില്ല.
കോഴിക്കോട്: പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു.
ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് എംഎല്‍എ നടിയുടെ പേര് വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
കോട്ടയം; കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചു.
വി.ടി.ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.
ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സിപിഐഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ തന്നെ ഉപകരണമാക്കിയെന്ന ആരോപണവുമായി സരിത എസ്.നായര്‍ രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രമുഖന്റെ മകന്‍ തന്റെ മാഫിയ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും ഇത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ക്കാണ് തന്നെ ഉപയോഗിച്ചത്. ഇവര്‍ക്ക് മാഫിയ ബിസിനസുകള്‍ ഉണ്ടെന്നും അവയിലെ ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് താന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതെന്നും സരിത വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ ബിസിനസുകളില്‍ പങ്കാളികളാണ്.
തനിക്ക് സോളാര്‍ ബിസിനസ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ ഫ്രീലാന്‍സായി ചെയ്യുന്നുണ്ടായിരുന്നു. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്കു പുറത്തു നിന്നു പോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നു. അങ്ങനെയാണ് താന്‍ ഇതില്‍ കരുവായതെന്നും സരിത വെളിപ്പെടുത്തി.
സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നാലു പകലും മൂന്നു രാത്രിയും നീളുന്ന സെക്‌സ് ഐലന്‍ഡ് പാര്‍ട്ടി. 30 അതിഥികള്‍ക്കായി ആഘോഷത്തില്‍ കാത്തിരിക്കുന്നത് 60 സുന്ദരികള്‍. ലൈംഗികവിനോദങ്ങള്‍ക്കൊപ്പം ആവശ്യത്തിന് മയക്കുമരുന്നും. മൂന്നരലക്ഷം രൂപ കൊടുത്താല്‍, വേശ്യാവൃത്തി നിയമവിരുദ്ധമല്ലാത്ത കൊളംബിയയിലെ സ്വകാര്യ ദ്വീപില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാം! എന്നതാണ് പരസ്യം.
ഗുഡ് ഗേള്‍സ് കമ്പനിയുടെ സെക്‌സ് ഐലന്‍ഡ് എക്‌സ്പീരിയന്‍സ് എന്ന പരിപാടി കൊളംബിയയുടെ വടക്കേതീരമായ കാര്‍ത്തഗെനയില്‍ നവംബര്‍ 24 മുതല്‍ 27 വരെയാണ് നടത്താനിരിക്കുന്നത്. ലൈവ് സെക്‌സ് ഷോ, ആഡംബരനൗകയിലെ പാര്‍ട്ടി, അനിയന്ത്രിതമായ അളവില്‍ മദ്യവും ഭക്ഷണം എന്നിവയാണ് പരിപാടിയുടെ ആകര്‍ഷണമായി കമ്പനി വിശേഷിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് അതിഥികളെ സ്വീകരിച്ച് ദ്വീപിലേക്ക് എത്തിക്കുമെന്നും പരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പരിപാടിക്ക് എതിരെ പ്രതിഷേധവുമായി കൊളംബിയയിലെ രാഷ്ട്രീയക്കാര്‍ രംഗത്തുവന്നതോടെ നടപടിയെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി. പരസ്യം കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് അങ്ങോട്ട് ചെല്ലുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല എന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. വേശ്യാവൃത്തിക്ക് എതിരെ നിയമനടപടികള്‍ കൈക്കൊള്ളാനാവില്ലെങ്കിലും സ്ത്രീകളെ ഇതിനായി ഉപയോഗിക്കുന്നതിന് എതിരെ നടപടി സ്വീകരിക്കാം എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എടിഎം കാര്‍ഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് പണത്തിനു വേണ്ടി തമിഴ്‌നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിച്ച് റഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരി. ഇവാഞ്ചലിന്‍ എന്നയാളാണ് ശ്രീ കുമാരകോട്ടം ക്ഷേത്ര നടയില്‍ ഭിക്ഷയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തി.
ചൊവ്വാഴ്ചയാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പണം ആവശ്യപ്പെടുന്ന ഇവാഞ്ചലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സെപ്തംബര്‍ 24നാണ് ഇവാഞ്ചലിന്‍ ചെന്നൈയിലെത്തിയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്ത ഇയാള്‍ ചൊവ്വാഴ്ച ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തെത്തി. പണം പിന്‍വലിക്കാനായി കാഞ്ചീപുരത്തെ എടിഎം കൗണ്ടറിലെത്തിയെങ്കിലും പിന്‍ നമ്പര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് പണമെടുക്കാനായില്ല. തുടര്‍ന്നാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവാഞ്ചലിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ രംഗത്തെത്തി. റഷ്യ എക്കാലവും ഞങ്ങളുടെ സുഹൃത്താണെന്നും ചെന്നൈയിലുള്ള ഉദ്യോഗസ്ഥര്‍ നിങ്ങളെ സഹായിക്കുമെന്നും സുഷമ അറിയിച്ചു.
മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇവാഞ്ചലിനെ ശിവകാഞ്ചി പൊലീസ് ചെന്നൈയിലേക്കയച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലെത്തി എംബസിയെ ബന്ധപ്പെടാനും പൊലീസ് നിര്‍ദ്ദേശം നല്‍കി. ഇവാഞ്ചലിന്റെ യാത്ര രേഖകളെല്ലാം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Evangelin – Your country Russia is our time tested friend. My officials in Chennai will provide you all help. https://t.co/6bPv7MFomI
— Sushma Swaraj (@SushmaSwaraj) October 10, 2017
സോളാര്‍ കേസ് വീണ്ടും തലപൊക്കുമ്പോള്‍ ഇനി യുഡിഎഫ് നേതാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് സരിത എസ്. നായര്‍. ജുഡിഷ്യല്‍ റിപ്പോര്‍ട്ടില്‍ നടപടിക്ക് ഉത്തരാവായ ദിവസം തന്നെ സരിതയെ സ്്റ്റുഡിയോയില്‍ എത്തിച്ച ഒരു പ്രമുഖ ന്യൂസ് ചര്‍ച്ചയിലാണ് സരിത തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞത്. തന്റെ മൊഴിക്കപ്പുറമുള്ള വിശദാംശങ്ങള്‍ കൂടി അവര്‍ ക്യാമറയ്ക്കു മുന്നില്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ചൂഷണം അതിരു കടന്നപ്പോഴാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുക എന്ന നിലപാടിലേയ്ക്ക് താന്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. പിതൃതുല്യനായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ് ഇതുണ്ടായത്. സോളാര്‍ കമ്പനിയുടെ ഒഫിഷ്യല്‍ കാര്യങ്ങല്‍ എല്ലാം പറഞ്ഞിരുന്നത് താന്‍ ഉമ്മന്‍ ചാണ്ടിയോടായിരുന്നു. ഈ പ്രതീക്ഷയാണ് തെറ്റിയത് .
ഇക്കാര്യത്തില്‍ ഞാന്‍ ഒരു ഫൂള്‍ ആക്കപ്പെടുകയായിരുന്നു. 1.9 കോടി രൂപയാണ് ഞാന്‍ നേരിട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചുമാണ് കൈമാറിയത്. കേരളാ ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് താന്‍ പണം നല്കിയതെന്നും സരിത തുറന്നു പറഞ്ഞു. ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്.
എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തില്‍ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു. അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാന്‍ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താന്‍ അവിടെ എത്തിയത്.സോളാര്‍ കമ്പനിയില്‍ നിന്ന് ബിജു ബാലകൃഷ്ണന്‍ പിരിഞ്ഞപ്പോള്‍ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി.ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേര്‍ച്ചയ്ക്കായി പോയതായിരുന്നു അവര്‍. സോളാര്‍ കരാറിന്റെ ഇന്‍വസ്റ്റ് റേഷ്യോയെ കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഗണേശ് കമാറിന്റെ വിഷയമാണ് ഉമ്മന്‍ ചാണ്ടി അന്നു സംസാരിച്ചു തുടങ്ങിയതെന്നും സരിത ഓര്‍മ്മിച്ചു. കഌഫ് ഹൗസില്‍ ടി വി കാണുന്ന മുറിയിലായിരുന്നു മുഖ്യമന്ത്രി. അവിടെവച്ചാണ് തനിക്കു ഷോക്കിംഗായ എക്‌സപീരിയന്‍സ് ഉണ്ടായതെന്നും സരിത വെളിപ്പെടുത്തി.
ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ കോണ്‍ഫിഡന്റാണെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി എന്നയാള്‍ വളരെ ഉന്നതനായ രാഷ്ട്രീയനേതാവാണ്. അദ്ദേഹവും മറ്റു കോണ്‍ഗ്രസ് നേതാക്കലും അഴിക്കുള്ളിലാവുമോ എന്ന് ചോദിച്ചതിനാണ് ഈ മറുപടി. കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ അവര്‍ അഴിക്കുള്ളിലാവുമെന്നതില്‍ താന്‍ കോണ്‍ഫിഡന്റാണെന്ന് സരിത വിശദീകരിച്ചു. ഈ ബനധത്തില്‍ താന്‍ ഒരിക്കലും വില്‍ഫുള്‍ ആയിരുന്നില്ല. അതുകൊണ്ടാണ് തുറന്നു പറയുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് ഭരണസമയത്തെ അഴിമതികളില്‍ ഞാന്‍ പെട്ടു പോയതാണ്. അതില്‍ ഞാന്‍ ഒരാള്‍ മാത്രം.
പുറമേ കാണുന്നപോലെയല്ല ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെന്നും സരിത പറയുന്നു. പുറത്തു ചിരിക്കുമെങ്കിലും ഉള്ളില്‍ കോള്‍ഡ് വാറാണ്. നമ്മള്‍ അവരില്‍ കാണുന്നത് പുറമേ മാത്രമാണ്. അതൊരു ഇമേജ് ക്രിയേഷന്‍ മാത്രമാണ്. കീറിയ ഉടുപ്പും, ചപ്രത്തലമുടിയുമൊക്കെ സാധാരണക്കാര്‍ കാണുന്നു. അവരുടെ ബിസിനസും ഇന്‍വെസ്റ്റുമെന്റും ഒന്നും കാണുന്നില്ല. ഇവര്‍ തന്നെ ആസാമിലും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്നു. വെള്ളവസ്ത്രമായതിനാല്‍ കറ പറ്റിയാല്‍ മാറുന്നത് ആരും അറിയില്ല.ഞാനൊരു ടൂള്‍ആയി മാറുകയായിരുന്നു. ഒരു കേന്ദ്രമന്ത്രി ഇപ്പോഴത്ത എം പിയും സംസ്ഥാനത്തെ മന്ത്രിമാരും ചേര്‍ന്ന് ഒരു ആ കൂട്ടിലേയ്ക്ക് ഓടിച്ചു കയറ്റുകയായിുന്നു. മറ്റൊന്നും ചെയ്യാനാവാത്ത നിലയിലാക്കി ഇവര്‍. ബന്നി ബഹ് നാനും , തമ്പാനൂര്‍ രവിയുമൊക്കെയായിരുന്നു എന്നും തന്നെ വിളിച്ചിരുന്നത് .
രാവില ആറു മണി തൊട്ട് രാത്രി വരെയും വിളിക്കുമായിരുന്നു . എല്ലാ ചറിയ കാര്യങ്ങളും പറയും. ഇതൊക്കെ ഇപ്പോള്‍ ഞാന്‍ പറയുന്നതില്‍ എനിക്ക് ഒരു മോണിറ്ററി ബെനഫിറ്റുമില്ല . എനിക്കാവശ്യമുള്ളപ്പോഴൊന്നും ആരും സഹായിച്ചില്ല. വലിയ ക്രിട്ടിക്കല്‍ സ്‌റ്റേജിലായിരുന്നു ഞാന്‍. അതു മാറി. ഇപ്പോള്‍ എനിക്കതില്‍ ആശങ്കയില്ല.കേരളം കണ്ട പെരും നുണയനാണോ ഈ പുതുപ്പള്ളിക്കാരന്‍ എന്ന് ചോദിച്ചതിനോട് അതെ അങ്ങിനതന്നെ കരുതണം എന്ന സംശയമില്ലാതെ സരിത മറുപടി പറഞ്ഞു. എന്നെ അറിയില്ല എന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞിരുന്നത്.
എന്റെ പേരു പോലും അറിയില്ല, ആ സ്ത്രീയെ അറിയില്ല എന്നാണ് ഉമ്മന്‍ ചാണ്ടി അന്നു പരാമര്‍ശിച്ചത്. അതെന്റെ നെഞ്ചിലാണ് കൊണ്ടത്. സരിത പറഞ്ഞു. അപ്പോഴാണ് കടപ്ലാമറ്റത്ത ഫോട്ടോ വരുന്നത്. അപ്പോള്‍ അതിന്റെ വീഡിയോ പിആര്‍ഡി എടുത്തിട്ടുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രിയെ അറിയിച്ചതും താന്‍ ആയിരുന്നു എന്നും സരിത പറഞ്ഞു. ഇപ്പോള്‍ ആ വിഷ്വലൊക്ക നശിപ്പിച്ചിട്ടുണ്ടാവും എന്നതില്‍ ഒരു സംശയവുമില്ല. അങ്ങിനെയുള്ള നീക്കങ്ങളാണ് നടന്നത്. ഇപ്പോള്‍ ഏതോ കൃത്രിമ കത്തിനെ കുറിച്ചു പറയുന്നു. എനിക്കതിനെപറ്റി അറിയില്ല.
ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂരിന് ഈ ഇടപാടില്‍ പങ്കില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയൈ രക്ഷിക്കാന്‍ ശ്രമിച്ചതായിരിക്കാം. അന്വേഷണ സംഘത്തിന്റെ മേധാവി ഹേമചന്ദ്രന്‍ തന്നോട് മോശമായി ഒരു കാര്യവും ചോദിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന സരിതയുടെ നിലപാട് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇനിയുള്ള കാലം സുഖകരമാവില്ല. അതീവ ഗുരുതരമായ നിയമനടപടികളാണ് ഇവരെ കാത്തിരിക്കുന്നത്
ജിദ്ദ: സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിട്ടുള്ള എല്ലാവരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പ്രവാസികളിലാണ് ഇത്തരക്കാരുടെ ആശ്രയം… ഒരു ചെറിയ സഹായം.. ചിലവില്ലാതെ… ഷെയർ ചെയ്യില്ലേ…??