കൊച്ചി: യെമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്തവാളത്തില്‍ വന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, വി.കെ.ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയ നേതാക്കളും വൈദികരും കന്യാസ്ത്രീകളും ഫാ.ഉഴുന്നാലിലിന്റെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം വത്തിക്കാനിലേക്ക് പോയ ഫാ. ഉഴുന്നാലില്‍ പിന്നീട് ഇന്ത്യയിലെത്തിയെങ്കിലും കേരളത്തിലെത്തുന്ന ഇന്നാണ്. വിമാനത്താവളത്തില്‍ നിന്ന് മരട് ഡോണ്‍ ബോസ്‌കോ ഭവനിലേക്ക് പോകുന്ന അദ്ദേഹം സീറോ മലബാര്‍ ആസ്ഥാനത്ത് എത്തി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തും.
പിന്നീട് പാലായിലേക്ക് പോകുന്ന അദ്ദേഹം പാലാ ബിഷപ്പ് ഹൗസില്‍ എത്തും. പിന്നീട് ജന്മനാടായ രാമപുരത്തെത്തുന്ന അദ്ദേഹത്തിന് വിപുലമായ സ്വീകരണപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തനിക്ക് നല്‍കിയ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും തിരിച്ചെത്തിയാനായതില്‍ സന്തോഷിക്കുന്നുവെന്നും ഫാ. ഉഴുന്നാലില്‍ വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
പൾസർ സുനിയെന്ന സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ യുവ നടിയുടെ കാറിൽ അതിക്രമിച്ച കയറിയ ഗുണ്ടാ സംഘം നടിയെ ക്രൂരമായ ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കിയ കേസിൽ പ്രമുഖ ഗായികയുടെ കൂടുതൽ പങ്ക് പുറത്തേക്ക്. കേസിൽ അറസ്റ്റിലായ ദിലീപിന്‍റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് ഇന്നലെ എറണാകുളം ജില്ലാ സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇന്നോ നാളെയോ ഗായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം ഗായികുമായി ദിലീപിനുണ്ടായിരുന്നത് അത്ര നല്ല ബന്ധമല്ലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.
ഇത് തെളിയിക്കുകയാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ലക്ഷ്യം വക്കുന്നതെന്നും സൂചനകൾ ലഭിച്ചു കഴിഞ്ഞു. ദിലീപ് – ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്ന മെഗാഹിറ്റ് ചിത്രം മീശമാധവനിൽ പിന്നണി ഗാനം ആലപിച്ചാണ് ഇവർ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. വളരെ വേഗം സിനിമാ രംഗത്ത് വളർന്നു വന്ന ഗായിക ടെലിവിഷൻ രംഗത്തിലൂടെ പ്രശസ്തയായി. പിന്നീട് ദിലീപ് ഇടപെട്ട കോർപ്പറേറ്റ് ഗ്രൂപ്പിന്‍റെ പ്രഥാന കണ്ണിയായിഇവർ മാറുകയായിരുന്നു. രണ്ട് വർഷം മുൻപ് വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ ഇടപാടിൽ ഇവരുടെ പേര് ഉയർന്നു വന്നുവെങ്കിലും പിന്നീട് ഉന്നത സമ്മർദങ്ങളെ തുടർന്ന് കേസ് തേഞ്ഞുമാഞ്ഞു.
ഇതിനു ശേഷമാണ് നടികേസിലും ഇവർ ആരോപണ വിധേയയാകുന്നത്. പൾസർ സുനിയുടെ യജമാനത്തിയായ മാഡം ഇവരാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും പിന്നീട് ഇത് തേഞ്ഞു മാഞ്ഞു. ഇടത് മന്ത്രി സഭയിലെ തന്നെ ഒരു പ്രമുഖൻ ഇവർക്ക് വേണ്ടി വാദിക്കാനുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഈ പ്രമുഖന്‍റെ സാനിധ്യം വെട്ടി നിരത്തിയാണ് പൊലീസ് മറ്റൊരു വഴിക്ക് ഇവരെ കുടുക്കാൻ ഇപ്പോൾ നീക്കം നടത്തുന്നത്. കേസിലെ മുഖ്യ പ്രതിയായി ദിലീപുമായി മീശ മാധവന്‍റെ സൈറ്റിൽ തുടങ്ങിയ ബന്ധമാണത്രേ ഈ ഗായികക്ക്. പിന്നീട് ജനപ്രിയ താരവുമായി അടുത്ത ഇവർക്ക് ദിലീപുമായി ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും സൂചനകൾ പുറത്തു വന്നിട്ടുണ്ട്. നടി കേസിൽ മൊഴിനൽകിയ ചിലർ ഇക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിലീപിന്‍റെ ഭൂമി ഇടപാടുകളുടെ പലതിന്‍റെയും ബിനാമി ഇടപാടുകാരിയായി ഗായിക മാറിയതും വളരെ വേഗത്തിലായിരുന്നു. സുഹൃത് ബന്ധം പരിധിവിട്ടതോടെ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ചു തന്നെ പലതവണ ഇവർക്ക് വാണിങ്ങ് നൽകിയിരുന്നുവെന്നും സിനിമാ രംഗത്തു നിന്നും സൂചനയുണ്ട്. ഇതെ തുടർന്നാണ് ദിലീപുമായുള്ള സൗഹൃദം മുതലെടുത്ത ഇവർ മഞ്ചുവിനെ ഉപേക്ഷിക്കാൻ ദിലീപിനു മേൽ സമ്മർദം ചെലുത്തിയത്. കാവ്യയുമായി അടുത്ത ബന്ധമുള്ള ഇവർ തന്നെയാണ് കാവ്യയെ വിവാഹം ചെയ്യാൻ ദിലീപിനെ പിന്നീട് പ്രേരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇരയായ നടിയുമായി ബന്ധവൈരിയായിരുന്നു ഈ ഗായിക. ദിലീപ് ആർക്ക് വേണ്ടിയാണ് കൊട്ടേഷൻ നൽകിയതെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷണ സംഘം ഇപ്പോൾ തേടുന്നത്. ഇത് ഗായികയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിൽ ചോദ്യം ചെയ്യലിനു പിന്നാലെ ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. ഇവരെ കൂടാതെ സിനിമാ രംഗത്തെ നാലുപേരുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
സൗദി അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ദുബായ് അതിര്‍ത്തിയായ സാല്‍വയിലുണ്ടായ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബഹ്‌റൈനില്‍ നിന്ന് ദുബായിയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും പരിക്കേറ്റു. ഇവര്‍ അല്‍ അഹ്‌സ, സാല്‍വ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരേ ശക്തമായ തെളിവുകളുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കൾ. ഉദയഭാനുവിൽനിന്നു രാജീവിനു ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
സംഭവത്തെ പറ്റി രാജീവിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ:
പാലക്കാട് ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവും രാജീവും ബന്ധപ്പെടുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഉദയഭാനു അഡ്വാൻസ് തുകയായി രാജീവിനു നൽകിയിരുന്നു. എന്നാൽ ഈ ഇടപാട് നടന്നില്ല. രാജീവ് പണം തിരികെ നൽകിയതുമില്ല. ഇതേതുടർന്ന് സി.പി.ഉദയഭാനുവിൽനിന്നു ഭീഷണിയുണ്ടെന്നു കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജൂണ്‍ മാസത്തിലാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി പോലീസ് സംരക്ഷണത്തിനു നിർദേശിച്ചില്ലെങ്കിലും തുടർന്നു ഭീഷണിയുണ്ടായാൽ നെടുന്പാശേരി സിഐയെ സമീപിക്കാമെന്നു നിർദേശിച്ചു. ഇതിനുശേഷമാണ് രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. എന്നാൽ സംഭവത്തിൽ തനിക്കു പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് സി.പി.ഉദയഭാനുവിന്റെ പ്രതികരണം. ഭൂമി ഇടപാടിൽ രാജീവിനു പണം നൽകിയിരുന്നു. ഈ ഇടപാട് നടക്കാത്തതിനാൽ വഞ്ചനാക്കുറ്റത്തിന് രാജീവിനെതിരേ ആലുവ റൂറൽ എസ്പിക്കു പരാതി നൽകി.ഈ പരാതിയിൽനിന്ന് ഒഴിവാകുന്നതിനുവേണ്ടി മാത്രമാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഉദയഭാനുവിന്റെ പ്രതികരണം. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അങ്കമാലി നായത്തോട് വീരംപറന്പിൽ രാജീവിനെയാണ് ചാലക്കുടി പരിയാരത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ന്യൂഡല്‍ഹി: കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കുവൈറ്റ് അമീര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റു വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന 119 പേരുടെ ശിക്ഷ ഇളവു ചെയ്യാനും കുവൈറ്റ് തീരുമാനിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്കാണ് ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇവരില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നത് വ്യക്തമല്ല. 290 ഇന്ത്യക്കാര്‍ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കുവൈറ്റ് ജയിലുകളില്‍ കഴിയുന്നുണ്ട്. 2015ല്‍ ഇന്ത്യയും കുവൈറ്റും തടവുകാരം കൈമാറാനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.
കുവൈറ്റില്‍ ശേഷിക്കുന്ന ശിക്ഷാ കാലാവധി ഇന്ത്യന്‍ ജയിലുകളില്‍ പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറാണ് ഇത്. ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 145 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
പാവപ്പെട്ട രോഗികളെ പെരുവഴിയിൽ നിർത്തി ‘ഉദാഹരണം മഞ്ജു’
ലേഡി സൂപ്പര്‍ സ്റ്റാറിനെ കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച് നടത്താനിരുന്ന മെഡിക്കല്‍ ക്യാംപ് അപ്രതീക്ഷിതമായി മാറ്റി വച്ചതാണ് രോഗികളെ പോലും കഷ്ടത്തിലാക്കിയത്.
മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാംപ് നടത്താന്‍ മഞ്ജു വാര്യര്‍ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനാണ് തീരുമാനിച്ചിരുന്നത്.
ഇതു പ്രകാരം മുന്‍കൂട്ടി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി തലേ ദിവസം വരാന്‍ പറ്റില്ലന്ന് പറഞ്ഞ് മഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതോടെ വെട്ടിലായത് പരിപാടി മാറ്റിയതറിയാതെ എത്തിയ പാവം രോഗികളും ബന്ധുക്കളുമാണ്.
മെഡിക്കല്‍ ക്യാംപിനോട് അനുഭാവം പ്രകടിപ്പിച്ച് ഫ്‌ളക്‌സ് അടക്കം വച്ച് രംഗത്ത് വന്ന മോഹന്‍ലാല്‍ ഫാന്‍സുകാരും മഞ്ജുവിന്റെ ‘മലക്കം മറിച്ചിലില്‍’ വെട്ടിലായി.
ഇതോടെ രോഷാകുലരായ ഇരു ഫാന്‍സ് പ്രവര്‍ത്തകരും രോഗികളുടെ ബന്ധുക്കളും മഞ്ജു വാര്യര്‍ക്കെതിരെ പരസ്യമായി പ്രകടനം നടത്തി പ്രതിഷേധിച്ചു.
ലേഡി സൂപ്പര്‍ സ്റ്റാറിന് സ്വാഗതമെന്ന് എഴുതി സ്ഥാപിച്ച ബോര്‍ഡും പ്രവര്‍ത്തകര്‍ തകര്‍ത്തു.
ആലപ്പുഴ ജില്ലാ കമ്മിറ്റി വളരെ നേരത്തെ തന്നെ ബന്ധപ്പെട്ട് ഉറപ്പിച്ച പരിപാടിക്ക് വേണ്ടി വലിയ തുകകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയിരുന്നു.
പരിപാടിയുടെ മുഖ്യ സംഘാടകന്‍ മഞ്ജു ഫാന്‍സില്‍ അംഗമായ ഡോക്ടറായിരുന്നു.
പരിപാടി മുടങ്ങിയതോടെ വാങ്ങിയ പണം തിരികെ കൊടുത്തെങ്കിലും മെഡിസിനും മറ്റും വാങ്ങിയത് വെറുതെയായി.
അപമാനിതരായ ഫാന്‍സ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വച്ചാണ് മഞ്ജു വാര്യരെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
‘ഉദാഹരണം സുജാത’ തങ്ങള്‍ക്കും ഇപ്പോള്‍ ഒരു ‘ഉദാഹരണമായെന്നാണ്’ രാജിവച്ച പ്രവര്‍ത്തകര്‍ പറയുന്നത്
കേന്ദ്രസര്‍ക്കാരിന്റെ അന്യായമായ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആം ആദ്മിപാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഹിന്ദുസ്ഥാന്‍ പെട്രോളീയം ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
വന്‍ കമ്പനികളുടെയും കോര്പസറേറ്റുകളുടെയും കടങ്ങള്‍ എഴുതി തള്ളിയതിന്റെയും, നോട്ട് നിരോധനത്തിന്റെയും നഷ്ടം നികത്തുവാന്‍ ആണ് പെട്രോള്‍ ഉല്‌പ്പെന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദിവസവും ഇന്ധന വില കൂട്ടാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് കൊടുത്തതിന് പുറമേ, സര്‍ക്കാര്‍ നിരന്തരം നികുതി കൂട്ടുകയും ചെയ്യുന്നു. ഇത് സാധാരണക്കാരുടെ മേലുള്ള കടന്നു കയറ്റമാണെന്നും സര്‍ക്കാരുകള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിരോധം ഉയര്‍ന്ന് വരണമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധ സമരം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, ഷക്കീര്‍ അലി, ബിജു ജോണ്‍, ഷംസുദ്ദീന്‍ എന്‍ എസ്, തോമസ് പോള്‍, മോഹന്‍ദാസ് വൈപ്പിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആതമഹത്യയ്ക്ക് ശ്രമിച്ചത്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. അതേസമയം നഴ്‌സിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്നുമാസം മുമ്പുതന്നെ പിരിഞ്ഞുപോകണമെന്ന് കാണിച്ച് നഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിന് ശേഷമാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാല്‍ പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എയിംസ് ആശുപത്രിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ചികിത്സയില്‍ കഴിയുന്നത്. ഈ നഴ്‌സിന്റെ ചികിത്സാ ചിലവ് ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ വഹിക്കണമെന്നും സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആലപ്പുഴ സ്വദേശിനിയായ യുവതി ഈ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്.
നഴ്‌സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഉച്ചയോടെ ആശുപത്രി അധികൃതര്‍ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
നയൻതാര, സൗത്ത് ഇന്ത്യൻ സിനിമകളിലെ നിറസാന്നിധ്യം… ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക.. വാർത്തകളിൽ മുഖ്യ ഇടം പിടിക്കുന്ന നടി.. പുതിയ പ്രണയവുമായി വീണ്ടും വാർത്തകളിൽ.. ചിമ്പുവിനൊപ്പം പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ നയന്‍താര അത് നിഷേധിച്ചു. ആ പ്രണയം ബ്രേക്കപ്പ് ആയപ്പോഴാണ് കഥ പുറത്തറിഞ്ഞത്. പ്രഭു ദേവയുമായുള്ള പ്രണയവും നയന്‍താര മറച്ചുവച്ചിരുന്നു. എന്നാല്‍ കൈത്തണ്ടയില്‍ കാമുകന്റെ പേര് പച്ച കുത്തിയതോടെ രഹസ്യം പരസ്യമായി. വിവാഹം വരെ എത്തിയ ബന്ധം പക്ഷെ തകര്‍ന്നു. ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് നയന്‍താരയുടെ പുതിയ കാമുകന്‍. മറ്റ് രണ്ട് പ്രണയത്തെയും പോലെ ഈ പ്രണയ കഥയും ആദ്യം നയന്‍താര നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ചിത്രങ്ങളിലൂടെ ആ പ്രണയ കഥ പുറത്ത് വിടുകയാണ്. വിദേശത്ത് കാമകനൊപ്പം അവധി ആഘോഷിക്കുന്ന ഈ ചിത്രങ്ങളുടെ അര്‍ത്ഥം എന്താണ് നയന്‍ എന്നാണ് ആരാധകരുടെ ചോദ്യം..
നയന്‍താരയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എ്‌ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഈ പ്രണയം മൊട്ടിട്ടത്. ലൊക്കേഷനില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ പ്രണയമാണെന്ന് ഉറപ്പിച്ചു. എന്നാല്‍ നയന്‍താരയും വിഘ്‌നേശ് ശിവയും വാര്‍ത്ത നിഷേധിച്ചു. വെറുതേ തന്റെ കരിയര്‍ നശിപ്പിക്കരുത്, ഇത്തരം വാര്‍ത്തകള്‍ കരിയറിനെ ബാധിയ്ക്കുന്നു എന്നൊക്കെയാണ് വിഘ്‌നേശ് ശിവ പറഞ്ഞത്.
ഒടുവില്‍ സൈമ സിനിമാ പുരസ്‌കാര രാവ് നടന്നു. അവിടെ വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണ് നയന്‍താര എത്തിയത്. എന്നാല്‍ അത് സൗഹൃദമാണെന്നും, തനിക്ക് മികച്ച ഒരു കഥാപാത്രത്തെ തന്ന സംവിധായകനോടുള്ള ആരാധനയാണെന്നും സ്ഥാപിക്കാന്‍ നയന്‍താര ശ്രമിച്ചു. നയന്‍താരയ്ക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ വിഘ്‌നേശ് ശിവയോടുള്ളത് വെറുമൊരു സൗഹൃദമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ലൊക്കേഷനില്‍ അല്ലാതെ, നയന്‍ പോകുന്നിടത്തെല്ലാം എപ്പോഴും വിഘ്‌നേശ് ശിവയും ഉണ്ടാവും. ഇത് ആ പ്രണയ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.
ഇപ്പോഴിതാ വീണ്ടും നയന്‍താര കാമുകനൊപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. ചിത്രങ്ങളില്‍ നയന്‍താര കൂടുതല്‍ സുന്ദരിയയായും ഗ്ലാമറായും കാണപ്പെടുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണാണ് നയന്‍താരയുടെ വേഷം. വിഘ്‌നേശാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിനിടയില്‍ നയന്‍താരയും വിഘ്‌നേശ് ശിവയും രഹസ്യമായി വിവാഹിതരായി എന്നും, ചെന്നൈയിലെ നടിയുടെ അപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ചാണ് താമസം എന്നും വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു.
മോഷണം ലക്ഷ്യമാക്കി പൂട്ട് തകര്‍ത്ത് വീട്ടില്‍ കയറുന്ന കള്ളന്മാര്‍ വിലപിടിപ്പുള്ള എന്ത് കണ്ടാലും കീശയിലാക്കും എന്ന കാര്യത്തിൽ തർക്കമില്ലാത്തവർ ഒന്ന് മാറ്റി ചിന്തിക്കുന്നത് നല്ലതായിരിക്കും. അങ്ങാടി വെങ്ങാലിക്കര ആശ്വതിയില്‍ വികെ രാജഗോപാലന്റെ വീട്ടില്‍ കയറിയ കള്ളന്‍ ആണ് ഈ കീഴ്‌വഴക്കം ലംഘിച്ചത്! മാലയും, മൂന്ന് വളകളും, രണ്ട് മോതിരവും അടക്കം ഏഴ് പവന്‍ മോഷ്ടിച്ചപ്പോളും മാലയില്‍ കോര്‍ത്തിരുന്ന താലി ഊരി കള്ളന്‍ മേശപ്പുറത്ത് വെച്ചു. എന്തായാലും വിവാഹത്തെക്കുറിച്ചും താലിയെക്കുറിച്ചും നല്ല അവബോധമുള്ള കള്ളൻ തന്നെ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്നും ടെറസിലേക്ക് ഇറങ്ങി, ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. മുകള്‍ നിലയിലെ മുറിയിലുള്ള അലമാര താക്കോല്‍ ഉപയോഗിച്ചു തുറന്നെങ്കിലും ഒന്നും കിട്ടിയില്ല.
പിന്നീടാണ് താഴെയെത്തിയത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥയായ രാജഗോപാലിന്റെ ഭാര്യ ജോലി കഴിഞ്ഞു വന്നപ്പോള്‍ ആഭരണങ്ങള്‍ ഊരി ഡപ്പയിലാക്കി കിടപ്പുമുറിയോടു ചേര്‍ന്നു മേശപ്പുറത്തു വച്ചിരിക്കുകയായിരുന്നു. ഡപ്പിയില്‍ നിന്ന് ആഭരണങ്ങളെല്ലാം എടുത്തു. മേശപ്പുറത്തിരുന്ന വാനിറ്റി ബാഗിലുണ്ടായിരുന്ന നാനൂറോളം രൂപയും കൈക്കലാക്കി. വീടിനകത്ത് കയറിയ വഴിയിലൂടെ തന്നെയാണ് മോഷ്ടാവ് മടങ്ങിയതും. അപ്പോഴാണ് മാലയില്‍ നിന്നു താലി ഊരിയെടുത്ത് മുകള്‍ നിലയിലെ മേശപ്പുറത്തു വച്ചത്. രാവിലെയാണ് രാജഗോപാലും ഭാര്യയും സംഭവം അറിയുന്നത്. വീടിന്റെ ഗേറ്റിലൂടെയാണ് മോഷ്ടാവ് മുകള്‍ നിലയില്‍ കയറിയതെന്നു പോലീസ് കരുതുന്നു. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് മുറിക്കകം പരിശോധിച്ചപ്പോഴാണ് മേശപ്പുറത്തു താലി കണ്ടത്.