കഴിഞ്ഞ ദിവസം ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘട്ടനത്തില്‍ മരണപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകനെ ബലപ്രയോഗത്തിലൂടെ ബലിദാനിയാക്കി ബി.ജെ.പി. തുടര്‍ന്ന് ഹര്‍ത്താലും പ്രഖ്യാപിച്ചു. കാളമുറി പടിഞ്ഞാറ് സ്വദേശി ചക്കന്‍ചാത്ത് സതിശനെയാണ് ബലപ്രയോഗത്തിലൂടെ ബി.ജെ.പി തങ്ങളുടെ ബലിദാനിയാക്കി മാറ്റിയത്.
ഒരാഴ്ച മുന്‍പ് കയ്പമംഗലത്ത് കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത സി.പി.ഐ.എം ലോക്കല്‍കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടികളില്‍ നേതൃത്വ പരമായ പങ്ക് വഹിച്ച ആളാണ് സതീശന്‍. ബലിദാനിയാക്കിയതിന് പുറമെ കയ്പമംഗലത്തെ ഹര്‍ത്താലും പ്രഖ്യാപിച്ചു. മകനേയും ബി.ജെ.പിക്കാരായ ബന്ധുക്കളേയും ഉപയോഗപ്പെടുത്തിയാണ് സതീശന്റെ മരണത്തെ ബി.ജെ.പി തങ്ങള്‍ക്ക് അനുകൂലമാക്കി മറ്റിയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മകന്‍ സന്ദീപ് അടുത്തിടെയാണ് ബി.ജെ.പി യിലേക്ക് മാറിയത്. ശനിയാഴ്ചയാണ് പ്രശ്നത്തിനാധാരമായ സംഭവം ഉണ്ടാകുന്നത്. അകംപാടത്തെ ചായക്കടയില്‍ ചായകുടിക്കാനായി എത്തിയതായിരുന്നു സതീശന്‍. സംഘട്ടത്തിനിടയില്‍ നിന്ന് ബി.ജെ.പിക്കാരാനായ ജ്യേഷ്ടന്റെ മകനെ പിടിച്ചുമാറ്റുന്നതിനിടയിലാണ് സതീശന് അടിയേല്‍ക്കുന്നത്.
പിന്നീട് അഞ്ചരയോടെ വീട്ടിലെത്തിയ സതീശന് നെഞ്ചുവേദന വരികയും തൃശ്ശൂരിലെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി അനുഭാവി മരണപ്പെട്ടു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവരികയും അത് മുതലെടുത്ത് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മരണവാര്‍ത്ത അറിഞ്ഞയുടനെ സി.പി.ഐ.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, കയ്പ്പമംഗലം ലോക്കല്‍ സെക്രട്ടറി എം.സി ശശിധരന്‍ തുടങ്ങിയവര്‍ സതീശന്റെ വീട്ടിന്‍ എത്തുകയും ചെയ്തു. എന്നാല്‍ കൊലയാളികളായ സി.പി.ഐ.എമ്മുകാര്‍ ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ സഹികെട്ട വീട്ടുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ പുറത്താക്കി.
പിന്നീട് പത്തുമണിയോടെ വീണ്ടും സംഘടിച്ചെത്തി ബഹളം വെച്ച ബി.ജെ.പി പ്രവര്‍ത്തകരെ പോലീസെത്തിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും മൊഴിയെടുത്ത പോലീസിനോട് അവര്‍ പറഞ്ഞത് സതീശന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ആണെന്നായിരുന്നു. എന്നിട്ടും വിടാന്‍ തയ്യാറാകാത്ത ബി.ജെ.പി ജില്ലാ നേതൃത്വം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സതീശന്‍ ഡി.വൈ.എഫ്.ഐ കൊടി പിടിച്ച് പിരിവിന് നടക്കുന്ന വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ബലം പ്രയോഗിച്ച് ബലിദാനിയാക്കിയതിന് പുറമെ ഹര്‍ത്താലും നടത്തി ബി.ജെ.പി അപഹാസ്യരാവുകയായിരുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് പറായാന്‍ പ്രമുഖ താരങ്ങള്‍ വിസമ്മതിക്കുമ്പോൾ.എല്ലാം തുറന്നു പറഞ്ഞു കലാഭവൻ ഷാജോൺ . ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിനൊപ്പം കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നാണ് ഷാജോണിന്റെ പക്ഷം. അത് എത്ര ഉന്നതനായാലും. പൊലീസിന്റെ നടപടികളിലും തൃപ്തന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കിറുകൃത്യം. എന്നാല്‍ ദിലീപിനെ തള്ളി പറയുന്നതുമില്ല. കോടതി വിധിവരെ ഷാജോണ്‍ കാത്തിരിക്കും. പ്രമുഖ സിനിമ അധിഷ്ഠിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഷാജോണിന്റെ പ്രതികരണം
ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ :
അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസാന ചിത്രത്തില്‍ പോലും ഞാനുണ്ടായിരുന്നു. എന്റെ കുടുംബവുമായി ഈ പെണ്‍കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. എന്റെ ഭാര്യ സിനിയും ഈ പെണ്‍കുട്ടിയും നല്ല സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത വിഷമം തോന്നി. കുടുംബ സുഹൃത്തായ നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ കുട്ടി ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണ് പിന്നീട് അറിഞ്ഞത്. എന്റെ സഹപ്രവര്‍ത്തകയായ നടി ധൈര്യമുള്ള പെണ്‍കുട്ടിയാണ്. എല്ലാം തുറന്നു പറയാന്‍ തയ്യാറായത് അതുകൊണ്ടല്ലേ. അക്രമിച്ച വിവരം പുറത്തറിയുകയും ചെയ്തു. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.
ഇക്കാര്യം വീണ്ടും വീണ്ടും ചോദിപ്പിച്ച് പെണ്‍കുട്ടിയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് ഞാനും ഭാര്യയും നേരില്‍ കാണാന്‍ പോകാതിരുന്നത്. ആ കുട്ടിയെ ആക്രമിച്ചവര്‍ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി ശിക്ഷിക്കണം. മാത്രമല്ല കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും നാം കേള്‍ക്കണം. അക്രമണത്തിന് വിധേയനായ നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം. അവരെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം.
സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പരസ്പര സ്‌നേഹിക്കാനും സൗഹൃദം പങ്കുവയ്ക്കാനും മറ്റുള്ളവരെ സഹായിക്കാനും മനസ്സുള്ളവര്‍ തന്നെയാണ് ഇവിടെയുള്ളത്. സഹപ്രവര്‍ത്തകരുടെ കണ്ണീരൊപ്പാന്‍ മുന്നില്‍ നില്‍ക്കുന്നവരുമുണ്ട്. ദിലീപേട്ടനും മമ്മൂക്കയും ലാലേട്ടനും ഉള്‍പ്പെടെയുള്ള താരങ്ങളും നിര്‍മ്മാതാക്കളും ഈ മേഖലയിലുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നുവെന്നത് ഒരിക്കലും മറക്കാനാവില്ല.
ദിലീപിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചരണം ശരിയല്ല, ദിലീപേട്ടന്റെ എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് മാത്രമല്ല. ഒരു പാട് പേര്‍ക്ക് സഹായവും സ്‌നേഹവും പിന്തുണയും നല്‍കുന്ന ആളാണ്. ഇന്നേവരെ അദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. അങ്ങനെയൊരാളെ ക്രൂശിക്കുന്നത് കാണുമ്പോള്‍ നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല.
ദിലീപ് കുറ്റക്കാനാണെങ്കില്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് മറുപടി. ദിലീപേട്ടനെ വര്‍ഷങ്ങളായി അറിയാം. ജ്യേഷ്ഠ സഹോദര ബന്ധം പോലെയാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷക്കപ്പെടണമെന്നും ഷാജോണ്‍ പറയുന്നു.
പിണറായി വിജയന്‍ വളരെ കൃത്യമായ നിലപാടാണ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നത്. പൊലീസിന്റെ അന്വേഷണ നടപടികളും തൃപ്തികരണമാണ്. കുറ്റം ആരോപിക്കപ്പെട്ടവര്‍ എത്ര വലിയ കലാകാരന്മാരായാലും സത്യം പുറത്തുവരണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വിശ്വസിക്കുന്നതായും കലാഭവന്‍ ഷാജോണ്‍ പറയുന്നു.
കോളാര്‍: അഞ്ചു വര്‍ഷം മുമ്പ് 15 കാരിയെ ബലാത്സംഗം ചെയ്യുകയും അത് വീഡിയോയില്‍ പകര്‍ത്തി പിന്നീട് പെണ്‍കുട്ടി വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും ചെയ്ത യുവാവ് ബലാത്സംഗ കുറ്റത്തിന് അറസ്റ്റില്‍. ജാഖിര്‍ഖാന്‍ മോഹല്ലയില്‍ നിന്നുള്ള ആരിഫ് എന്ന 25 കാരനാണ് പിടിയിലായത്. 20 കാരിയുടെ കുടുംബജീവിതം തകര്‍ത്ത അതേ വീഡിയോ ക്‌ളിപ്പ് ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു. വീഡിയോ ക്‌ളിപ്പിനെ തുടര്‍ന്ന് ആറു മാസം മുമ്പ് വിവാഹജീവിതം തകര്‍ന്നിരുന്നു.
ചിന്താമണിയെന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലെ പണിക്കാരാണ് ആരിഫും അറസ്റ്റിലായിരിക്കുന്ന രണ്ടു കൂട്ടാളികളും. ശനിയാഴ്ച ഗഫാര്‍ഖാന്‍ മോഹല്ലയിലെ നാട്ടുകാരിയായ യുവതി ശ്രീനിവാസ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് തന്നെ കൂട്ട ബലാത്സംഗം നടത്തിയ ശേഷം അത് വീഡിയോയില്‍ പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. ആരിഫിനൊപ്പം വീഡിയോ ചിത്രീകരിച്ച തൗസീഫ്, സെയ്ദ് എന്നീ യുവാക്കളും പിടിയിലായിട്ടുണ്ട്.
അയല്‍ക്കാരിയായിരുന്ന പെണ്‍കുട്ടിയെ 2012 ലാണ് ആരിഫ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയ യുവാവ് ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തിക്കുകയും മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ കൊടുത്ത ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം രണ്ടു സുഹൃത്തുക്കളെ ഉപയോഗിച്ച് ആരിഫ് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി യുവാവ് പെണ്‍കുട്ടിയെ കാണുകപോലും ചെയ്യരുതെന്ന നിബന്ധനയില്‍ എല്ലാം ഒത്തുതീര്‍പ്പാക്കി. പിന്നീട് പെണ്‍കുട്ടിയെ ഹൈദരാബാദില്‍ മെക്കാനിക്കായ ഒരാളുമായി വിവാഹം നടത്തി.
എന്നാല്‍ യുവതിയെ വിവാഹം കഴിച്ചയാളുടെ നമ്പര്‍ സംഘടിപ്പിച്ച ആരിഫ് ഭാര്യയുടെ നഗ്‌നചിത്രം കയ്യിലുണ്ടെന്നും തങ്ങള്‍ ബലാത്സംഗം ചെയ്ത പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അറിയിച്ചു. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ഭര്‍ത്താവ് അവഗണിച്ചപ്പോള്‍ യുവാവ് ബലാത്സംഗത്തിന്റെ വീഡിയോ ക്‌ളിപ്പുകള്‍ അയച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് ഈ ബന്ധം വേര്‍പെടുകയും യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. എന്നാല്‍ വിടാന്‍ ഭാവമില്ലായിരുന്ന ആരിഫ് ഈ ക്‌ളിപ്പ് ഉപയോഗിച്ച് ഭീഷണി മുഴക്കാനും വീണ്ടും തനിക്കൊപ്പം വരാന്‍ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ലീഡ്‌സ്: ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ ലീഡ്‌സിലെ മീന്‍വുഡ് പ്രദേശത്ത് സ്റ്റോണ്‍ഗേറ്റ് റോഡിലാണ് സംഭവം നടന്നതെന്ന് യോര്‍ക്ഷെയര്‍ പോലീസ് അറിയിച്ചു. പന്ത്രണ്ടുകാരനായ എല്ലിസ് തോണ്‍ടനും സഹോദരനായ പതിനഞ്ചുകാരന്‍ എലിയറ്റ് തോണ്‍ടനുമാണ് മരിച്ചവരില്‍ രണ്ടു പേര്‍. മറ്റൊരു പതിനഞ്ചുകാരനായ ഡാനിയല്‍ ഹാര്‍ട്ട്(15 ), റോബി മീരന്‍(24), ആന്റണി ആര്‍മര്‍(28) എന്നീ രണ്ടു യുവാക്കളും മരിച്ചവരില്‍പ്പെടും. രണ്ടുപേര്‍ അപകടസ്ഥലത്തും മറ്റ് മൂന്നു പേരും ആശുപത്രിയിലെത്തിയ ശേഷവുമാണ് മരണമടഞ്ഞത്.

കാറോടിച്ചിരുന്ന പതിനഞ്ചുകാരനെയും കാറിലുണ്ടായിരുന്ന മറ്റൊരു പതിനഞ്ചുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ചെടുത്ത കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കാറിലുണ്ടായിരുന്നവരോ അതോ വഴിയാത്രക്കാരാണോ മരിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. പ്രദേശം മുഴുവനും സീല്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്.
അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവളുടെ ഓര്‍മ്മയ്ക്കായി ഭാര്യയുടെ ചിത്രം സ്വന്തം കയ്യില്‍ ബിജിപാല്‍ പച്ചകുത്തി. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.
എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര…എന്ന വരികളാണ് ബിജിബാല്‍ കയ്യിൽ കോറിയത്. ഹൃദയത്തിലാണ് ആ ടാറ്റൂ കോറിയത് എന്നർഥം. ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു.

രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജിബാലിനെ അടയാളപ്പെടുത്തിയ സംഗീത വിഡിയോകളിൽ പാട്ടുകാരിയായും ശാന്തി എത്തിയിരുന്നു. ഒപ്പമില്ലാത്ത ഭാര്യയെ കൈയ്യിൽ കോറിയിട്ട് തന്റെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ് ബിജിബാൽ.
ന്യൂഡല്‍ഹി: ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയയെ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ച ഹാദിയയെ കേരള ഹൗസില്‍ കനത്ത സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയത്. ഹാദിയയുടെ അച്ഛന്‍ അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയായിരിക്കും കോടതി ആദ്യം പരിഗണിക്കുന്നത്. താന്‍ മുസ്ലീമാണെന്നും തനിക്ക് ഭര്‍ത്താവായ ഷെഫിനൊപ്പം ജീവിച്ചാല്‍ മതിയെന്നും ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇത് കണക്കിലെടുക്കേണ്ടതില്ലെന്നാണ് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്. ഹാദിയയില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അതനുസരിച്ചുള്ള മൊഴി അംഗീകരിക്കരുതെന്നുംമാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഹാദിയയുടെ മാനസികാവസ്ഥ ദുര്‍ബലമാണെന്ന വാദം അശോകന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.
40 കാരിയായ മരീന അബ്രവേക്കറിന്‍റെ ഒരു പരീക്ഷണം ആയിരുന്നു, അപലകളായതും, സ്വയം പ്രതിരോധ ശേഷി ഇല്ലാത്തതുമായ സ്ത്രീകളോട് സമൂഹം എങ്ങനെയൊക്കെ പെരുമാറും എന്നറിയാനുള്ള ഒരു പരീക്ഷണം. ആ പരീക്ഷണം ലോക ശ്രദ്ധ ആകര്‍ഷിച്ചിക്കുന്നു. “ഗ്രാന്‍ഡ് മദര്‍ ഓഫ് പെര്ഫോര്‍മിംഗ് ആര്‍ട്ട്” എന്ന പേരില്‍ അറിയപ്പെടുന്ന പരീക്ഷണത്തിനായി മരീന നിശ്ചലയായി നിന്നത് നീണ്ട 6 മണികൂര്‍ ആണ്. ആദ്യം ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോ ഗ്രാഫര്‍ മാത്രമായിരുന്നു എത്തിയത്. എന്നാല്‍ പിന്നീട് ഈ അവസരം മുതലാകാന്‍ പലരും എത്തി തുടങ്ങി. ചിലര്‍ അവളെ പ്രകോപിപ്പിക്കാനും, അവളെ ഇരുത്താനും അനക്കാനും ശ്രമിച്ചു.

എന്നാല്‍ സമയം പോകുംതോറും ആളുകളുടെ സ്വാഭാവവും മാറിതുടങ്ങി, അവള്‍ പലതരത്തിലുള്ള പീഡനം നേരിടേണ്ടി വന്നു. ചിലര്‍ അവളുടെ കഴുത്തില്‍ റേസര്‍ ഉപയോഗിച്ച് മുറിവ് ഉണ്ടാക്കാന്‍ ശ്രെമിച്ചു, ചിലര്‍ അവളുടെ ശരീര ഭാഗങ്ങളില്‍ തൊടാനും ശരീരത്തില്‍ പല വസ്തുക്കള്‍ കെട്ടിതൂക്കി ഇടാനും ശ്രേമം നടത്തി.

എന്നാല്‍ അവസാന മണിക്കൂറുകളില്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി അവളെ പൂര്‍ണ നഗ്നയാക്കി, പക്ഷെ ഇതെല്ലം അവള്‍ പ്രേതിരോധിക്കാതെ നോക്കി നിന്നു, അവസാനം അവളുടെ പരീക്ഷണം കഴിഞ്ഞു അവള്‍ക്ക് ഉത്തരം ലഭിച്ചു അവള്‍ പറയുന്നത് ഇങ്ങനെ.

” ഒരു സ്ത്രീ ഒറ്റപ്പെട്ടോ പ്രതിരോധിക്കാന്‍ കഴിയാതയോ നിന്നാല്‍ ഇതൊക്കെയായിരിക്കും സംഭവിക്കുക, നമ്മളുടെ വികാരമോ മാനസികാവസ്ഥയോ നോക്കാതെ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി അവര്‍ അവളോട് ക്രൂരത കാണിക്കും. അവര്‍ കൊടും കുറ്റവാളിയെന്നോ സാധാരണക്കാരന്‍ എന്നോ ഇല്ല , ക്രൂരമൃഗം ആകാന്‍ ഇക്കൂട്ടര്‍ക്ക് അധിക സമയം വേണ്ട, നമ്മള്‍ നമുക്ക് അനുകൂലമായിരിക്കും എന്ന് കരുതുന്നവരും, നമ്മള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നവരും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇത്തരത്തില്‍ പെരുമാറാന്‍ മടിയില്ലാത്തവര്‍ ആയിരിക്കും എന്നും മരീന പറയുന്നു.

സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി മുതല്‍ വിമാനത്താവളം വരെ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതെല്ലാം പാളി.
ഹാദിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞതും പൊലീസിന് തിരിച്ചടിയായി. രണ്ടുദിവസമായി വൈക്കത്തെ വസതിക്ക് സമീപം തമ്പടിച്ച ദേശീയമാധ്യങ്ങള്‍ അടക്കമുള്ളവരെ അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ച പൊലീസിന് വിമാനത്താവളത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതും ക്ഷീണമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി.
അതേസമയം, വൈക്കത്തെ സുരക്ഷസംവിധാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ഹാദിയയെ ആഭ്യന്തര ടെര്‍മിനലിന് പിന്നിലൂടെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു പൊലീസ് ഉന്നതരുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചു. പിന്നീട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല.
തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കി വിമാനത്താവളത്തിനകത്തേക്ക് എത്രയും വേഗം എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ബി.എസ്.എഫിന്റ സഹായവും തയാറാക്കിയിരുന്നു. എന്നാല്‍, അവസാനനിമിഷം എല്ലാം തകിടം മറിഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. സുരക്ഷയൊരുക്കുന്നതില്‍ റൂറല്‍ പൊലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും ഒരുക്കിയ സുരക്ഷ സംവിധാനം പാളിയെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്ന് വൈകിട്ട് പള്‍സര്‍ സുനി സന്ദര്‍ശിച്ച യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ യുവതിയുടെ വീടിന്റെ മതില്‍ ചാടികടന്നാണ് സുനി രാത്രി അവിടെ എത്തിയത്. ഇതിന്റെ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും പൊലീസ് കണ്ടെത്തി.
ഇതറിഞ്ഞിട്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തുകൊണ്ടാണ് കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും പരിശോധിക്കും. നിര്‍ണായക തൊണ്ടിമുതല്‍ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്നാണു പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. അതേസമയം, ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് ഈ മാസം 29നു ദുബായിലേക്ക് പോകും. ഇതിനു കോടതി അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ മൊബല്‍ ഫോണും സിം കാര്‍ഡും ദുബായിലാണ് ഉള്ളതെന്നും ഇത് നശിപ്പിക്കാനാണ് ദിലീപ് വിദേശയാത്ര ആവശ്യപ്പെട്ടതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. നടിയെ ആക്രമിച്ച സംഭവത്തിന് മുന്‍പ് തന്നെ ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണ്.
സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്റെ മൊഴി. പിന്നീട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തും കൂടി ലഭിച്ചതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ ‘മഴവില്ലഴകില്‍ അമ്മ’ എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പത്രത്തിലുണ്ട്.
കാവ്യ മാധവനെക്കുറിച്ച് നടി ചില കാര്യങ്ങള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്ന് കാവ്യ ദിലീപിനോടും നടന്‍ സിദ്ദിഖിനോടും വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ ദിലീപ് പരിപാടിക്കിടെ നടിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു.
നടന്‍ സിദ്ദിഖ് ഇതിന് ദൃക്‌സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ ഇനി പറയരുതെന്ന് താക്കീത് ചെയ്തിരുന്നു എന്നും കുറ്റപ്പത്രത്തില്‍ പറയുന്നു. തന്റെ ദാമ്പത്യം തകര്‍ന്നതിനു കാരണക്കാരിയായി കരുതുന്ന നടിയോടുള്ള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
നടിയെ ആക്രമിക്കുന്നതിന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നിരവധി തവണ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ഗൂഢാലോചന തെളിയിക്കുന്ന പ്രധാന തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു തെളിവുനിരത്തി പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ദുബായ് യാത്രയ്ക്ക് ദിലീപിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടിയെടുക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ചാകും നടപടി. കേസിലെ അമ്പതോളം സാക്ഷികള്‍ സിനിമാമേഖലയിലുള്ളവരാണ്. ഇവരില്‍ ആരെല്ലാം അവസാനംവരെ കൂടെനില്‍ക്കുമെന്നതില്‍ പോലീസിന് ഉറപ്പുപോരാ.
ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണു പോലീസിന്റെ ആരോപണം. മാപ്പുസാക്ഷിയാക്കാനിരുന്ന ചാര്‍ളി അവസാനനിമിഷം പിന്മാറി. ഇത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണു പോലീസ് പറയുന്നത്. തുടര്‍ന്നാണു ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെ മാപ്പുസാക്ഷിയാക്കേണ്ടിവന്നത്.
വേണ്ടിവന്നാല്‍ വിചാരണയ്ക്കിടെ ഒമ്പതാം പ്രതി മേസ്തിരി സുനിലിനെയും മാപ്പുസാക്ഷിയാക്കും. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പോലീസ് പറയുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഇയാളും പിന്നീട് മൊഴിമാറ്റി.
ഇതേത്തുടര്‍ന്നാണു സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍പ്പെടുത്തിയത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദുബായ് യാത്രയ്ക്കിടെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പോലീസ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ദുബായിലും ഗൂഢാലോചന നടന്നിരുന്നുവെന്ന് പോലീസിനു സൂചന കിട്ടിയിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ല. സിംകാര്‍ഡും മെമ്മറികാര്‍ഡും ദുബായിലേക്കു കടത്തിയെന്ന സംശയവും നിലനില്‍ക്കുന്നു.
അങ്കമാലി കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടി മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്.
എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങി പത്തോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് സുപ്രധാന തെളിവുകള്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ ഇരുത്തി ഭാര്യ മറിയാമ്മ ഉമ്മന്‍റെ രസകരമായ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി സരസമായി കാര്യങ്ങൾ വിവരിച്ചത്
എന്നെ പ്രസംഗിക്കാന്‍ വിളിച്ചത് മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നുപറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷട്രീയക്കാരിയല്ല. എന്നാല്‍ പ്രസംഗിക്കാന്‍ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള ഒരു പാവം വീട്ടമ്മയാണ്- അവര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..? നിറഞ്ഞ കയ്യടികള്‍ക്കിടെ മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
എന്റെ ഭര്‍ത്താവ് കടന്നുവന്ന അഗ്നി പരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. എന്ത് ടെന്‍ഷന്‍ വരുമ്പോഴും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. ടെന്‍ഷന്‍ മാറ്റാന്‍ എല്ലാവരും എപ്പോഴും ചിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവര്‍ സ്നേഹപൂര്‍വം ഉപദേശിക്കുന്നു. എല്ലാ അമ്മമാരുടെയും കണ്ണീർ മക്കൾ ഒപ്പണം എന്നും അവർ പറഞ്ഞു.
[ot-video][/ot-video]