Latest News

ഡയാന ധരിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ എല്ലാത്തിനുമുണ്ട് പറയാൻ ഓരോരോ കഥകൾ. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും വിരഹത്തിന്‍റെയും കഥകൾ. ഇപ്പോൾ വെളിപ്പെട്ടിരിക്കുന്ന ആ രഹസ്യം ഒരു വാച്ചിനെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡയാന രണ്ടുവാച്ചുകൾ ധരിക്കുമായിരുന്നു. എന്നാൽ അതിനുപിന്നിലെ രഹസ്യം പലരും അറിഞ്ഞിരുന്നില്ല. മേരി ക്ലെയറാണിപ്പോൾ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തിനായിരുന്നു ആ രണ്ട് വാച്ചുകൾ?

ഡയാന അന്ന് ചാൾസ് രാജകുമാരനുമായി പ്രണയത്തിലായിരുന്നു. ഒരു കൈയിലുള്ള സ്വർണവാച്ച് അത് രാജകുമാരിയുടെ സ്വന്തമായിരുന്നു. എന്നാൽ ലെതർ സ്ട്രാപുള്ള വാച്ചാകട്ടെ ചാൾസ് രാജകുമാരൻ സമ്മാനിച്ചതും. സ്വന്തം വാച്ചിനൊപ്പം പ്രണയ സമ്മാനമായി ലഭിച്ച വാച്ചും രാജകുമാരി ധരിച്ചിരുന്നു. ചാൾസ് രാജകുമാരന് വേണ്ടിയായിരുന്നു ആ വാച്ച് ധരിച്ചിരുന്നത്. രാജകുമാരി പ്രത്യക്ഷപ്പെട്ടിരുന്ന പല ചടങ്ങുകളിലും അവരുടെ കൈയിൽ രണ്ട് വാച്ചുകൾ കാണപ്പെട്ടിരുന്നു. ചാൾസ് രാജകുമാരന്‍റെ പോളോ മത്സരം കാണാൻ എത്തിപ്പോഴും രണ്ട് വാച്ച് ധരിച്ചിരുന്നു. ചാൾസ് രാജകുമാരന്‍റെ വിജയത്തിനുവേണ്ടിയായിരുന്നുവത്രെ ഡയാന ആ വലിയ വാച്ച് ധരിച്ചിരുന്നത്.
അതുപോലെ ചാൾസ് രാജകുമാരനുമായുള്ള വിവാഹദിനത്തിൽ ഡയാന അണിഞ്ഞിരുന്ന വേഷത്തിനുമുണ്ടൊരു പറായൻ ഒരു കഥ. ലോകത്തിലെ ഏറ്റവും പ്രശസ്തരായ ഡിസൈനർമാർ തയ്യാറാക്കിയ വിവാഹ വേഷമായിരുന്നില്ല ഡയാന അണിഞ്ഞിരുന്നത്. ഡയാനയുടെ സഹോദരി വിവാഹത്തിന് ഉപയോഗിച്ച അതെ വസ്ത്രമായിരുന്നു ഡയാനയും ഉപയോഗിച്ചത്.Related image

ഡയാന വില്യം രാജകുമാരന് ജന്മം നൽകിയപ്പോൾ ചാൾസ് രാജകുമാരൻ നല്കിയ സമ്മാനത്തിനും ഉണ്ടൊരു സവിശേഷത. മകന്‍റെ പേര് കൊത്തിയിട്ടുള്ള  നെക്ലെസ് ആയിരുന്നു സമ്മാനമായി നൽകിയത്. ഡയാന രാജകുമാരിയുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ആ സ്വപ്ന സുന്ദരി വീണ്ടും ജീവിക്കുന്നു, പുറം ലോകമറിഞ്ഞിട്ടില്ലാത്ത ഇത്തരം കഥകളിലൂടെ.Image result for princess diana with two watches

കുവൈത്ത് സിറ്റി: രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കുവൈത്തില്‍ അറസ്റ്റിലായ മലയാളി നഴ്‌സിന് മോചനത്തിന് വഴി തെളിഞ്ഞു. നഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചു. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. ഇയാള്‍ക്ക് 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി.

രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഫെബ്രുവരി 22നാണ് കുവൈത്ത് പോലീസ് എബിനെ അറസ്റ്റ് ചെയ്തത്. ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്യവെയായിരുന്നു അറസ്റ്റ്. മൂന്ന് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതോടെ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനക്ക് ഫലം കണ്ടുവെന്നാണ് പ്രവാസികള്‍ പ്രതികരിച്ചത്.

 

ഇതൊരു നടിയാണെന്നും ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചോദ്യമാണിത്. ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമയിലെ ശ്വേത മേനോന്റെ ലുക്കാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. മുമ്പ് നടി ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇത്രയും വലിയ മാറ്റം ഉണ്ടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷത്തില്‍ ഇറാനി നടിയായ റീം കദേം ആണ് അഭിനയിക്കുന്നത്. നടിയാണ് ജുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സാഹചര്യങ്ങള്‍ കൊണ്ട് ശ്വേത മേനോന് രണ്ട് കഥാപാത്രങ്ങളാവേണ്ടി വരികയാണ്. ഒപ്പം ഹിന്ദി നടനായ ആദില്‍ ഹുസൈന്‍ ഇറാനിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത് വന്നിരുന്നു. അതില്‍ ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്.

[ot-video][/ot-video]

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പൂരി-ഹരിദ്വാര്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 23 ജീവനുകളാണ് പൊലിഞ്ഞത്. 100ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല.

അപകടത്തില്‍ നിന്ന് രക്ഷപെട്ട യാത്രക്കാരെ അധികൃതര്‍ കയ്യൊഴിഞ്ഞതായി റിപ്പോർട്ട്. അപകടത്തില്‍ നിന്ന് രക്ഷപെട്ട യാത്രക്കാര്‍ക്ക് ഉത്തർപ്രദേശ് സര്‍ക്കാര്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരില്‍ നിന്നും ബസ് ജീവനക്കാര്‍ പണം ഈടാക്കി. ഖതൗലിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തിയ ശേഷം ഇറക്കി വിട്ടുവെന്നും ബസ് ജീവനക്കാര്‍ പണം വാങ്ങിയെന്നും യാത്രക്കാര്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പകരം സംവിധാനമായി ഏര്‍പ്പെടുത്തിയ ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് മറ്റ് യാത്രക്കാര്‍ ഹരിദ്വാറില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലാണ് യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഏര്‍പ്പാട് ചെയ്തിരുന്നത്. തികച്ചും സൗജന്യമായാണ് യാത്രയെന്ന് യുപിഎസ്ആര്‍ടിസി എംഡി ഗുരു പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. തങ്ങളില്‍ നിന്നും ബസ് ജീവനക്കാര്‍ പണം വാങ്ങിയെന്നാണ് യാത്രക്കാരുടെ വെളിപ്പെടുത്തല്‍.

എല്ലാ യാത്രക്കാരുടെ കയ്യിലും ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നു. അത് കാണിച്ചിട്ടും ബസ് ജീവനക്കാര്‍ പണം വാങ്ങി. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറഞ്ഞു. ഓരോ യാത്രക്കാരില്‍ നിന്നും 125 രൂപയാണ് ബസ് ജീവനക്കാര്‍ ഈടാക്കിയത്. ഇതില്‍ അപകടത്തില്‍ നിസാര പരുക്ക് പറ്റിയവരും ഉണ്ടായിരുന്നു.

ഇതിനിടെയാണ് തീവണ്ടിയപകടത്തില്‍ നിന്നും തങ്ങളെ രക്ഷിച്ച മുസ്ലിം സഹോദരങ്ങളോട് നന്ദിയറിയിച്ച് മധ്യപ്രദേശിലെ ഒരു സന്യാസി സംഘം രംഗത്തെത്തിയത്. പ്രദേശവാസികളായ മുസ്‌ലിംകളുടെ സമയോചിത ഇടപെടല്‍ മൂലമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. അവര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ തങ്ങള്‍ മരിച്ചുപോകുമായിരുന്നുവെന്ന് പരുക്കേറ്റ സന്ന്യാസിമാര്‍ പറയുന്നു.

“എന്റെ തല മുമ്പിലെ സീറ്റിന് ശക്തമായി ഇടിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ശക്തമായ ഇടിയില്‍ ഞാന്‍ തെറിച്ചു വീണു. വേദന കൊണ്ട് പുളഞ്ഞു നില്‍ക്കുമ്പോള്‍ നാല് ഭാഗത്ത് നിന്നും നിലവിളികള്‍ കേട്ടു. അപ്പോഴാണ് അവിടെ താമസിച്ചിരുന്ന മുസ്‌ലിം സഹോദരങ്ങള്‍ ഓടിയെത്തിയത്. അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടുമായിരുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും വിശ്രമിക്കാന്‍ കട്ടിലുകളും നല്‍കി. ഞങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെയും എത്തിച്ചു തന്നു.’ സന്യാസി സംഘത്തിലെ ഭഗ്‌വാന്‍ദാസ് മഹാരാജ് പറഞ്ഞു.

മുസ്ലിംങ്ങളും ഹിന്ദുക്കളും തമ്മില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും സ്നേഹം മാത്രമാണ് നിലവിലുളളതെന്നും ചിലരാണ് എല്ലാം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഭവത്തില്‍ മറ്റൊരു സന്ന്യാസി പ്രതികരിച്ചു. ശനിയാഴ്ച്ച വൈകിട്ട് 5.45ഓടെയാണ് അപകടം നടന്നത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. അന്വേഷണം പ്രഖ്യാപിച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

കവർച്ചസംഘത്തിന്റെ  കുത്തേറ്റ്​ റിയാദിൽ മലയാളി മരിച്ചു. കോഴിക്കോട്​ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി കെ.കെ. അബ്​ദുൽ ഗഫൂർ (50) ആണ്​ കൊല്ലപ്പെട്ടത്​. ശനിയാഴ്​ച രാവിലെ 9.30ഒാടെ തെക്കുപടിഞ്ഞാറൻ റിയാദിലെ ശിഫ സനാഇയയിൽ ഒരു കടയുടെ മുന്നിലാണ്​ സംഭവം. ശിഫയിൽ പ്ലാസ്​റ്റിക്​ കമ്പനി നടത്തുന്ന അബ്​ദുൽ ഗഫൂർ രാവിലെ ഫാക്​ടറിയിലേക്ക്​ കെമിക്കൽ വാങ്ങാൻ സമീപത്തെ കടയിൽ എത്തിയപ്പോൾ കാറിലെത്തിയ മൂന്ന്​ യുവാക്കൾ ആക്രമിക്കുകയായിരുന്നു.

ആയുധങ്ങളുമായി കാറിൽനിന്ന്​ ഇറങ്ങിയ കറുത്ത വംശജരായ സംഘം പണം ചോ ദിച്ച്​ ഗഫൂറിനെ വളഞ്ഞുപിടിച്ചു. ചുറ്റികകൊണ്ട്​ തലയിലടിക്കുകയും കത്തികൊണ്ട്​ നെഞ്ചിൽ കുത്തുകയുമായിരുന്നെന്ന്​ പറയപ്പെടുന്നു. ആക്രമികളുടെ കൈയിൽ ആയുധം കണ്ട്​ ആരും അടുത്തില്ല. പരിക്കേറ്റ്​ നിലത്തുവീണ ഗഫൂർ രക്തംവാർന്ന്​ കുറച്ചുനേരം കിടന്നു. പൊ ലീസ്​ എത്തിയാണ്​ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട്​ മൃതദേഹം ശുമൈസി ആശുപത്രി മോ ർച്ചറിയിലേക്ക്​ മാറ്റി. 25 വർഷമായി റിയാദിലുള്ള ഗഫൂറിന്റെ  കുടുംബവും നേരത്തേ ഇവിടെ ഉണ്ടായിരുന്നു. ഭാര്യ സുഹറ ബീവിയും മൂന്നു​ മക്കളും ഇപ്പോൾ നാട്ടിലാണ്​.

ആറുമാസം മുമ്പാണ്​ ഗഫൂർ നാട്ടിൽ പോയി മടങ്ങിയത്​. കരുവൻപൊയിൽ അർക്കോട്ട് പി.ടി. ഹസനാണ്​ പിതാവ്​. പരേതയായ ഫാത്തിമ മാതാവും. നാലു​ സഹോദരന്മാരും 11 സഹോദരിമാരുമുണ്ട്​. ഇവരിൽ അബ്​ദുൽ ഫത്താഹ്​ (റിയാദ്​), അബ്​ദുസ്സലാം (ജിസാൻ) എന്നിവർ സൗദിയിൽ ജോലി ചെയ്യുന്നു. ​സംഭവത്തിൽ ശിഫ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

കാമുകിയെ വിവാഹം കഴിക്കാന്‍ ഏഴു വയസ്സുള്ള മകളെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഡല്‍ഹിക്ക് സമീപം അമാന്‍ വിഹാര്‍ സ്വദേശി ധരംവീറാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് ആണ്‍മക്കളെ കൂടി ഇയാള്‍ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെങ്കിലും ഭാഗ്യവശാല്‍ കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ മഞ്ഞപ്പിത്തം ബാധിച്ചാണ് ധരംവീറിന്റെ ഭാര്യ മരിച്ചത്. ഇതോടെ അയാള്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. ആദ്യബന്ധത്തിലെ മൂന്നു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് കാമുകി വ്യക്തമാക്കിയതോടെയാണ് ഈ കടുംകൈ ചെയ്യാന്‍ ധരംവീര്‍ തയ്യാറായത്.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തന്റെ അനന്തരവന്‍ സഞ്ജയിനെ വിളിച്ച് 30,000 രൂപ നല്‍കിയ ധരംവീര്‍ കുട്ടികളെ ഓരോരുത്തരെയായി കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്വഭാവിക മരണമെന്ന് തോന്നുന്ന വിധത്തില്‍ കൊലപാതകം നടത്താനായിരുന്നു പദ്ധതി.

തുടര്‍ന്ന് കഴിഞ്ഞ 11നാണ് മകള്‍ തനീഷയെ ഇവര്‍ കൊലപ്പെടുത്തിയത്. രഹസ്യമായി മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്.

ഇക്കാര്യം പോലീസ് പിതാവിനെ അറിയിച്ചുവെങ്കിലും പരാതി നല്‍കാന്‍ അയാള്‍ തയ്യാറായില്ല. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ സഞ്ജയ് ഒളിവില്‍ പോയതായി കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ധരംവീറും സഞ്ജയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.

കുട്ടികളെ കൊല്ലാന്‍ പിതാവ് 30,000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും മുന്‍കൂറായി 5000 രൂപ നല്‍കിയിരുന്നുവെന്നും സഞ്ജയ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുടുംബത്തിലെ മറ്റുചിലര്‍ക്കും ഈ ക്രൂരകൃത്യത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്.

വളരെ ചെറിയൊരു രാജ്യമാണ് ഖത്തർ. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യവും. മൂന്നര ലക്ഷത്തിലധികം ഇന്ത്യക്കാർ ആണ് ഖത്തറിൽ ഉള്ളത്. അവർ അവിടെ കിട്ടുന്ന ശമ്പളം നാട്ടിലേക്ക് അയക്കാൻ പാടുപെട്ടാണ് ജീവിക്കുന്നത്. എന്നാല്‍ ഖത്തറില്‍ വിസ വേണ്ട എന്ന് കേട്ട് നാടും വീടും വിട്ട് ഖത്തറിലേക്ക് ഓടാൻ തയാറെടുക്കുന്നവർ അറിയാനായി ഒരു ഖത്തര്‍ മലയാളി എഴുതിയ കുറിപ്പ് വൈറലാകുന്നു.

ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു മെസ്സേജ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. കെട്ട്  മുറുക്കി ടിക്കറ്റും എടുത്ത് പോകാൻ റെഡി ആയിട്ടുള്ളവർ അറിഞ്ഞാൽ നന്നായിരിക്കും, പരമാവധി ആളുകളിലേക്ക് ഈ മെസ്സേജ് ഷെയർ ചെയ്യുമല്ലോ കൂട്ടുകാരെ ?

ഇതാണ് പ്രചരിക്കുന്ന മെസ്സേജ്

ഖത്തറില്‍ വിസ വേണ്ട എന്നറിഞ് ചാടി പുറപ്പെടുന്നവര്‍ക്ക് ഇവിടുത്തെ സാധനങ്ങള്‍ക്ക് ഇപ്പോഴത്തെ വില വിവരപ്പട്ടിക തരാം

Milk (1 ltr) 6 .50 riyal (rs 115)
Onion {1 kg) 6 riyal (rs 105)
Tomato 1 kg 10 riyal (rs 175)
Garlic ginger 1 kg 18 riyal (rs 340)
Rice boiled 1 kg 5 riyal (rs 85)
Fish *(മത്തി) 17 riyal (rs 310 )

ഒരു മാസം ഫാമിലി ആയി തള്ളിപ്പോവാന്‍ കുറഞ്ഞത് 4000 റിയാല്‍ (70000 രൂപ ) ടിക്കറ്റ് 1500 റിയാല്‍ (27000) വിസ വേണ്ട എന്ന കാരണത്താല്‍ ആണ് ഇങ്ങോട്ട് വരാന്‍ തുള്ളുന്നതെങ്കില്‍ ഒരു മാസത്തേക്ക് വിസ അടിക്കാന്‍ വെറും 200 റിയാല്‍ മതി 3500 rs. ഇതൊക്കെ വിട്ട് ഒരു ശരാശരി പ്രവാസി ജീവിക്കുന്ന രീതി അതായത് രാവിലെ 1 പാക്കറ്റ്‌ കുബ്ബൂസ് 1 തൈര് അതില്‍ പകുതി കഴിച്ച് ബാക്കി അവിടെ വെക്കും ഉച്ചയ്ക്ക് കുറച് ചോറ് ഒരു പരിപ്പ് കറി. രാത്രി രാവിലെ ഉള്ള കുബ്ബൂസും ഉച്ചക്കത്തെ പരിപ്പ് കറി യും ഇങ്ങനെ ജീവിക്കാന്‍ പറ്റുമെങ്കില്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.

ലോകത്തില്‍ നിലവില്‍ ഉപയോഗത്തിലിരിക്കുന്ന സ്വര്‍ണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വര്‍ണശേഖരമുള്ള മല കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മല ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയിലെ പ്രധാന മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ലോകത്തില്‍ നിലവില്‍ ഉപയോഗത്തിലിരിക്കുന്ന സ്വര്‍ണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വര്‍ണശേഖരമുള്ള മലയാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഉൾകാടുകളിൽ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളിലാണ് വമ്പൻ  സ്വർണ സാന്നിധ്യം കണ്ടെത്തിയത് . സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ നിർദേശം നൽകി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിന്  നേതൃത്വം നൽകുന്നത് . പുറത്തുവന്ന റിപ്പോർട്ടുകളുടെ ആധികാരികതയും വിശ്വാസ്യതയും സ്ഥിരീകരിക്കുന്ന പക്ഷം ആഗോള സ്വർണ്ണ വിപണി കൂപ്പുകുത്തും . ഈ വന്‍ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയാകുമെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ അഫ്രിക്കയിലെ കള്‍ച്ചറല്‍ വില്ലേജായ മാറ്റ്സമോയുടെ ഉള്‍കാടുകളില്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളില്‍ സ്വര്‍ണ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം പരിശോധന നടത്തി വരികയായിരുന്നു.

100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വന്‍ മലയാണ് ഇത്. ഈ മല പൂര്‍ണമായും കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മലയിലെ സ്വര്‍ണ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിരുന്നുമില്ല. ഈ കാടിനുള്ളില്‍ കടക്കുന്നവരെ വിദ്യാഭ്യാസമില്ലാത്ത പുറം ലോകവുമായി ബന്ധമില്ലാത്ത ആദിവാസികളാണ് ഇതുവരെ നേരിട്ടിരുന്നത്. ഇവര്‍ക്കു പ്രാഥമിക വിദ്യാഭ്യാസം അടക്കം നല്‍കിയാണ് ഇപ്പോള്‍ ഗവേഷകര്‍ കുന്നിന്‍ മുകളിലെ സ്വര്‍ണ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വൻ മലനിരകൾക്കുള്ളിലായാണ്  ഗവേഷക സംഘം കണ്ടെത്തിയ  സ്വർണ്ണ മല നിലനിന്നിരുന്നത് . ഈ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം ലോകത്തെ അമ്പരപ്പിക്കുന്ന തുകയായിരിക്കും എന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ലോകം ഉറ്റുനോക്കുന്ന  കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്

തൃശൂര്‍: രാമവര്‍മപുരം പോലീസ്‌ അക്കാഡമിയില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തമ്മിലടിച്ചു. പരുക്കേറ്റ ഉദ്യോഗസ്‌ഥന്‍ ചികിത്സ തേടി. ഇന്നലെ രാവിലെ പതിനൊന്നോടെ അക്കാഡമിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിലാണ്‌ അടിപിടി. റിസര്‍വ്‌ ഇന്‍സ്‌പെക്‌ടറായ ജോസഫും എസ്‌.ഐ. സുരേഷും തമ്മിലായിരുന്നു സംഘട്ടനം. സുരേഷാണ്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌.

ഇരുവരും തമ്മിലുള്ള മുന്‍വൈരാഗ്യമാണ്‌ സംഘട്ടനത്തിലെത്തിയതെന്നാണ്‌ ആരോപണം. ഇരുവരും ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കു പരാതി നല്‍കി. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്‌ തയാറായില്ല. അക്കാഡമിഭരണം തകരാറിലായതിന്റെ സൂചനയാണ്‌ ഇൗ സംഭവമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍ക്കാരിനു താല്‍പ്പര്യമില്ലാത്തവരെ ഒതുക്കുന്നതിന്റെ ഭാഗമായാണ്‌ ഇവിടെ ഉന്നതസ്‌ഥാനങ്ങളില്‍ നിയമിക്കുന്നതത്രേ. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ അക്കാഡമിയുടെ കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യമില്ല. സേനയിലെ അച്ചടക്കവും നിയന്ത്രണവും നഷ്‌ടപ്പെടുന്നത്‌ ഇതിന്റെ ഭാഗമാണെന്നും പറയുന്നു.

തൊടുപുഴ: കൂട്ടുകാരികള്‍ക്കൊപ്പം ഒരുമിച്ചിരിക്കാനാവാത്തതില്‍ പിണങ്ങിപ്പോയ പെണ്‍കുട്ടി ബസിനുള്ളില്‍നിന്ന് ഇറങ്ങിയോടിയത് യാത്രക്കാരെ വട്ടംകറക്കി. നഗരത്തിലെ വാഹന കമ്പനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വന്ന നാലു പെണ്‍കുട്ടികളില്‍ ഒരാളാണ് ബസില്‍നിന്ന് ഇറങ്ങിയോടിയത്.

വീട്ടിലേക്കു തിരിച്ചു പോകാനായി പുല്‍പ്പള്ളി പാടിച്ചിറ റൂട്ടിലേക്ക് സര്‍വീസ് പോയ കെ.എസ്.ആര്‍.ടി.സി ബസ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോഴാണ് സംഭവം. ഒന്നു മിണ്ടാതെ കൂട്ടുകാരി ബസില്‍നിന്ന് ഇറങ്ങിയോടിയതു കണ്ടു പകച്ചു മറ്റു മൂന്നു പെണ്‍കുട്ടികള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും ചേര്‍ന്ന് അടുത്തുള്ള തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഇറങ്ങിയോടിയ സ്‌റ്റോപ്പിന് അടുത്തു തന്നെയുള്ള വളവില്‍ നില്‍ക്കുന്നതായി കണ്ടെത്തി.

വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുമായി ബസിലെത്തി കയറ്റി വിട്ടു.. ഇതിനെ തുടര്‍ന്ന് ബസ് അര മണിക്കൂറോളം െവെകി. തുടര്‍ന്നാണ് ബസ് യാത്ര തുടര്‍ന്നത്. കൂട്ടുകാരികള്‍ ഒപ്പമിരിക്കാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടി ഇറങ്ങി ഓടിയതെന്നാണു വിവരം.

RECENT POSTS
Copyright © . All rights reserved