Latest News

മലപ്പുറത്തുകാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റും വീഴുമോ? മലപ്പുറം പൊന്നാനി സ്വദേശിനിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ ഭൂമി കയ്യേറ്റത്തിന് മന്ത്രിയെ വീഴ്ത്താനുള്ള തെളിവുകളെല്ലാമുണ്ടെന്നാണ് സൂചന. സമ്മര്‍ദങ്ങളെയെല്ലാം അതിജീവിച്ചാണ് കലക്ടര്‍ ഇടതു മുന്നണി മന്ത്രിസഭയിലെ പ്രമുഖനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ മന്ത്രി ഭൂനിയമലംഘനങ്ങള്‍ നടത്തിയെന്നത് ശരിവെച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമായി കാണണമെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് മന്ത്രിക്ക് നോട്ടീസ് നല്‍കാനും കലക്ടര്‍ തയ്യാറാകുമെന്നാണ് അറിയുന്നത്.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം നേടാനാണ് സര്‍ക്കാര്‍ നീക്കം.

നേരത്തെ പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാണ് ടി വി അനുപമ ഐ എ എസ് കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഭക്ഷ്യ സുരക്ഷ കമ്മിഷണറായിരിക്കെ പച്ചക്കറിയിലെ കീടനാശിനികളുടെ അമിത സാനിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ ഇവരെടുത്ത നടപടികള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്.
പൊന്നാനി മാറാഞ്ചേരി സ്വദേശിനിയായ അനുപമ കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ബൈജു വര്‍ക്കി, തിട്ടാല

പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍, അന്വേഷണത്തിന്റെ ഭാഗമായ ഇയാളെ ചോദ്യം ചെയ്തിരിക്കണം. ചോദ്യം ചെയ്യലിന്റെ ആദ്യം തന്നെ ഇയാള്‍ക്ക് നിയമോപദേശം ആവശ്യമാണെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോലീസ് നിയമപരമായി ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ പോലീസ് ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ ഇയാളോടൊപ്പം ഒരു ലോയര്‍ കൂട്ടത്തില്‍ ഇരിക്കുവാനും നിയമപരമായ കാര്യങ്ങളില്‍ സഹായിക്കാനുമുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ആളിനുണ്ട്. മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരാളെ, പരീക്ഷകനെ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം പോലീസിനുണ്ട്.

ബ്രിട്ടീഷ് നിയമവ്യവസ്ഥ കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ നിയമസഹായവും തന്റെ ഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കി നല്‍കുന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ നല്‍കുന്ന സഹായത്തിന്റെ ചെലവ് വഹിക്കുന്നതും ഗവണ്‍മെന്റാണ്. യാതൊരു മാനദണ്ഡങ്ങളും കൂടാതെ ഒരാള്‍ക്ക് കിട്ടുന്ന അവകാശമാണിത്.

ഒരാള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് നിയമസഹായം ആവശ്യപ്പെട്ടാല്‍, നിയമസഹായം ലഭിക്കാതെ ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ പോലീസിന് അധികാരമില്ല. എന്നിരുന്നാലും ചില പ്രത്യേക തരം കുറ്റങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കണമെങ്കില്‍ പോലീസ് പല കടമ്പകള്‍ കടക്കണം.

ഒരാള്‍ ചോദ്യം ചെയ്യുമ്പോഴേ, അതിനു മുമ്പേ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ലോയറെ കണ്ടുപിടിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കണം. ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇഷ്ടമുള്ള ലോയറെ തന്നെ ആവശ്യപ്പെട്ടാല്‍ അയാളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. മാത്രമല്ല ലോയര്‍ക്ക് സ്റ്റേഷനില്‍ എത്താനുള്ള സമയവും അനുവദിക്കണം. ചില സാഹചര്യങ്ങളില്‍ ലോയര്‍ എത്താന്‍ താമസിക്കുകയോ അല്ലെങ്കില്‍ എത്താന്‍ പറ്റാതെ വന്നാല്‍ ചോദ്യം ചെയ്യപ്പെടുന്ന ആളുമായി സംസാരിച്ച് പകരം സംവിധാനങ്ങള്‍ നല്‍കാന്‍ പോലീസ് ബാധ്യസ്ഥമാണ്

കോഴിക്കോട്: അര്‍ദ്ധരാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ രഹസ്യ സന്ദര്‍ശത്തിന് എത്തിയ എസ്.ഐയെ ചോദ്യം ചെയ്ത പതിനാറുകാരനും പിതാവിനും എസ്.ഐയുടെ മര്‍ദ്ദനം. എസ്.ഐയ്‌ക്കെതിരായ പരാതി സ്വീകരിക്കണമെങ്കില്‍ ആരോപണ വിധേയന്റെ അനുമതി വേണമെന്ന് പോലീസും. പരാതി നല്‍കാനെത്തിയ കുട്ടിയുടെ സഹോദരനെ പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അജയ് എന്ന പതിനാറുകാരനാണ് മര്‍ദ്ദനമേറ്റത്.

വ്യാഴാഴ്ച രാത്രി പത്തര?യോടെയാണ് നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി ഒരാള്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യം അന്വേഷിച്ചത്. ഇതോടെ എസ്.ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പതിനാറുകാരനെയും എസ്.ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസ്സിലായില്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്.ഐ ജീപ്പുമായി കടന്നു.

ഇടുപ്പെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എസ്.ഐയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ സഹോദരന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാരും ഭീഷണിപ്പെടുത്തി. എസ്.ഐയ്‌ക്കെതിരെ പരാതി നല്‍കരുതെന്നും നിര്‍ദേശിച്ചു. നാലു തവണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും സ്വീകരിച്ചില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വെള്ളയില്‍ സ്‌റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ എത്തി മൊഴിയെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.
ഈ ലേഡീസ് ഹോസ്റ്റലിന്റെ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെയാണ് രാത്രിയുടെ മറവില്‍ എത്തുന്നവരെ നാട്ടുകാര്‍ നിരീക്ഷിച്ചിരുന്നത്. ഇരുട്ടില്‍ നിന്നിരുന്ന എസ്.ഐയെ യൂണിഫോമില്‍ ആയിരുന്നിട്ടും അജയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എസ്.ഐ വെളിച്ചത്തേക്ക് വന്നതോടെയാണ് ആളെ മനസ്സിലായത്. ഇതിനകം മര്‍ദ്ദനവും നടന്നിരുന്നു.

കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ്  അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന അഡ്രസ്സ് ആണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്.
നേരത്തേ കാരാട്ട് ഫൈസലിന്റെ ആഢംബര വാഹനം ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഉപയോഗിച്ചത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു 44 ലക്ഷം വിലവരുന്ന മിനി കൂപ്പര്‍ ജാഥയ്ക്കായി ഉപയോഗിച്ചത്. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസല്‍ കാരാട്ട് എന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് മിനി കൂപ്പര്‍ വിവാദമാകുന്നത്.

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിയുടെ ചികിത്സയില്‍ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ വീണ്ടും ആരോപണം. ഗൗരിയുടെ പിതാവ് പ്രസന്നകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് മണിക്കൂര്‍ ചികിത്സിക്കാന്‍ 4106 രൂപ ആശുപത്രി ഈടാക്കി. വിദഗ്ദ്ധ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അക്കാര്യം വിശ്വസിക്കാനാകില്ലെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി.

വിദഗ്ദ്ധ ചികിത്സ നല്‍കിയെന്ന ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും വാദം ശരിയാണെങ്കില്‍ 4106 രൂപയ്ക്ക് എങ്ങനെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായെന്നും കുട്ടിയുടെ പിതാവ് ചോദിക്കുന്നു. കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ബെന്‍സിഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഗൗരി ചാടിയത്. 1.45ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

വൈകിട്ട് 4.10ന് ആശുപത്രിയധികൃതര്‍ തന്നെ ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓക്‌സിജന്‍ പോലുമില്ലാത്ത ആംബുലന്‍സായിരുന്നു നല്‍കിയത്. ഇത് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിയപ്പോളാണ് അറിഞ്ഞത്.

 സ്വന്തം ലേഖകൻ 

സിന്ധു ജോയിയെ അറിയാത്ത മലയാളികൾ ആരും തന്നെ എല്ലായിരിക്കും. വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ മലയാളികൾക്ക്  പരിചിതമുഖമായ  സിന്ധു മലയാളി ഹൗസ് എന്ന ടിവി പ്രോഗ്രാമിലൂടെ വീട്ടമ്മമാർക്കും സുപരിചിതയാണ്. കഴിഞ്ഞ നിയമസഭാ ഇലക്ഷൻ കാലഘട്ടത്തിൽ സിപിമ്മിൽ നിന്നും വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് കൂടുമാറി വാൻ വിവാദം സൃഷ്ഠിച്ചിരുന്നു. പിന്നീട് കുറച്ചു നാളായി മാധ്യമങ്ങളിൽ നിന്നും മുഖ്യധാര  രാഷ്ട്രിയത്തിൽ നിന്നും വിട്ടു നിന്ന സിന്ധു തന്റെ കല്യാണ അറിയിപ്പിലൂടെ ആണ് വീണ്ടും ജനശ്രദ്ധ നേടുന്നത് ബ്രിട്ടീഷ് മലയാളി ആയ ശാന്തിമോൻ  ജേക്കബുമായുള്ള വിവാഹത്തോടെ കുടുംബിനിയായി മാറിയ സിന്ധു ജോയി തന്റെ പഴയകാല തീപ്പൊരി പ്രസംഗത്തിന്റെ സ്മരണ ഉണർത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് മായി വീണ്ടും രംഗത്ത്

‘നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ എന്ന് തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: 

ലണ്ടനിലേക്കുള്ള ദൂരം
—�—�—�—�—�—�—�—�—�
ശാന്തിമോൻ ജേക്കബ് എന്ന മനുഷ്യൻ അവിചാരിതമായി എന്റെ ജീവിതത്തിൽ കടന്നുവന്നപ്പോഴാണ് ഞാൻ പാസ്പോർട്ട് എന്ന പുസ്തകത്തെപ്പറ്റി വീണ്ടും ആലോചിക്കുന്നതു തന്നെ.
ഇനിയുള്ള കാലം നാട്ടിൽ മതിയെന്നു തീർച്ചയാക്കി കാക്കനാട്ട് സ്വന്തം ഭാവനയിൽ ഡിസൈൻ ചെയ്ത ഫ്ലാറ്റിൽ ജീവിതം മെല്ലെ പറിച്ചുനടാൻ ഒരുന്പെടുകയായിരുന്നു അദ്ദേഹം. ഞാനാണെങ്കിൽ തിരുവനന്തപുരം വഞ്ചിയൂരിലെ മറ്റൊരു ഫ്‌ളാറ്റിന്റെ ഇത്തിരിവട്ടത്തിൽ ജീവിതം തന്നെ ഇരുണ്ടുപോയ അവസ്ഥയിലും. ലോകത്ത് മറ്റെവിടെയും പോകാൻ പാകപ്പെട്ടിരുന്നു എന്റെ മനസ്സ്.
വിവാഹം കഴിഞ്ഞപ്പോൾ അതായി ചോദ്യം; നാട്ടിലോ ഇംഗ്ലണ്ടിലോ? എന്റെ ആഗ്രഹം ഞാൻ പറഞ്ഞു: കുറേക്കാലംകൂടി ഇംഗ്ലണ്ടിൽ; പിന്നെ ജന്മനാട്ടിൽ. അദ്ദേഹം തലകുലുക്കി.
അപ്പോഴാണ് എന്റെ പഴയ പാസ്പോർട്ട് വീണ്ടും ഞാൻ തുറന്നത്. നാലുകൊല്ലം മുൻപ് അതിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു! ഇനി പുതിയതൊന്ന് സംഘടിപ്പിക്കണം.
അങ്ങനെ, കഴിഞ്ഞ ഏപ്രിൽ ഇരുപത്തെട്ടിന് പുതിയൊരു പാസ്സ്പോർട്ടിനായി ഞാൻ അപേക്ഷ കൊടുത്തു. വേണമെങ്കിൽ ഒരാഴ്‌ചകൊണ്ട് കിട്ടാവുന്നതേയുള്ളു. പക്ഷേ, അവിടെ പണി പാളി. എസ്എഫ്ഐ ജീവിത കാലഘട്ടത്തിന്റെ ബാക്കിപത്രം. സ്‌പെഷൽ ബ്രാഞ്ചിലെ ഒരു എഎസ്ഐ ഫോൺ ചെയ്തു. സമരകാലഘട്ടത്തിലെ എന്തെങ്കിലും കേസുകൾ തീരുമാനമാകാതെ കോടതിയിൽ കാണില്ലേ എന്നായിരുന്നു ‘ആദ്യ’ത്തിന് അറിയേണ്ടത്. ‘ഇന്റിമിഡേറ്റിങ്’ ആയിരുന്നു ആ സംസാരശൈലി! എന്റെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യഗ്രതയുള്ളതുപോലെ!
‘അതൊക്കെ പണ്ടേ എഴുതിത്തള്ളിയതല്ലേ?’ എന്ന് ഞാൻ മറുപടിയും പറഞ്ഞു. ഒടുക്കം പോലീസ് വെരിഫിക്കേഷന് ഒരു കോൺസ്റ്റബിൾ എന്റെ ഫ്ലാറ്റിലെത്തി. കേസുകൾ നിലവിലുണ്ടോ എന്ന് ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്ന് റിപ്പോർട്ട് നൽകും എന്നു പറഞ്ഞു പോലീസുകാരനും പോയി.
ഒരു ചെറിയ ഇടവേള. ശേഷം, പാസ്സ്‌പോർട്ട് ഓഫീസിൽ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു. നാലു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നതിനാൽ പാസ്സ്‌പോർട്ട് നൽകാൻ നിർവാഹമില്ല എന്നായിരുന്നു കത്തിന്റെ സാരം. നാലുകേസുകളുടെ നന്പറും കത്തിലുണ്ടായിരുന്നു!
ഇനിയും നാലുകേസുകളോ? എന്റെ കണ്ണുതള്ളി; തലകറങ്ങി. ഇനിയെങ്ങനെ ഞാൻ ഇംഗ്ലണ്ടിലെത്തും? വിവാഹത്തിന്റെ നാളുകൾ ഞാനാകെ ടെൻഷൻ കൊണ്ട് തകർന്നു നിൽക്കുകയായിരുന്നു.
ഈ കേസുകൾ സംസ്ഥാന സർക്കാരിന് എഴുതിത്തള്ളാം. പാർട്ടിയെ തള്ളിപ്പറഞ്ഞു പുറത്തുപോയ എനിക്ക് അവർ സഹായം ചെയ്‌യുമോ? എന്തായാലും പാർട്ടിക്കുവേണ്ടി ചോരചിന്തിയതിന്റെ പേരിലുണ്ടായ കേസുകളല്ലേ? മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുത്തുനോക്കാം. ഞാനും ഭർത്താവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു; അദ്ദേഹത്തിന്റെ സെക്രട്ടറി എം വി ജയരാജനോടും സംസാരിച്ചു. അദ്ദേഹം തിരുവനന്തപുരം സിറ്റി കമ്മീഷണറെ നേരിട്ടുവിളിച്ച് കാര്യം തിരക്കി. സർക്കാർ ഇടപെടണമെങ്കിൽ കേസിന്റെ ഇപ്പോഴത്തെ നില അറിയണം. സിറ്റി കമ്മീഷണർ ഒടുക്കം റിപ്പോർട്ട് നൽകി.
നാലുകേസുകളിൽ രണ്ടെണ്ണം കഴക്കൂട്ടത്തു നടന്ന ഏതോ പിടിച്ചുപറി കേസുകൾ ആണത്രേ. അതിൽ സിന്ധു ജോയി പ്രതിയല്ല! വിദ്യാർത്ഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ് മൂന്നും നാലും കേസുകൾ. പക്ഷേ, അതിലൊരു കേസ് കോടതി നേരത്തെ തന്നെ എഴുതിത്തള്ളിയിരുന്നു.
ഇനി അവസാനത്തെ കേസ്. അതിലും കോടതിവിധി വിദ്യാർത്ഥികൾക്ക് അനുകൂലമായിരുന്നു. കോടതിയുടെ ഉത്തരവ് പുറത്തിറക്കും മുൻപ് വിധി പറഞ്ഞ ജഡ്‌ജി സ്ഥലംമാറിപ്പോയിരുന്നു. ‘കോർട്ട് ഓർഡർ’ മാത്രം അവശേഷിക്കുന്നു. ആ ഉത്തരവ് ഇപ്പോഴത്തെ പ്രിസൈഡിങ് ജഡ്‌ജിക്ക് ഒപ്പു വെക്കാവുന്നതേയുള്ളു. പക്ഷെ, നടപടിക്രമങ്ങൾ നീണ്ടുപോയേക്കാം. അവിടെയും ദൈവം ഇടപെട്ടു.
ഞാൻ ആ ഉത്തരവ് പോലീസ് മേധാവികൾക്ക് കൈമാറി. പോലീസ് പാസ്സ്‌പോർട്ട് ഓഫീസർക്ക് എഴുതി. ഒടുക്കം, ഓഗസ്റ്റ് ആദ്യവാരത്തിൽ എനിക്ക് പുതിയ പാസ്സ്‌പോർട്ട് ലഭിച്ചു! ഞാൻ ഇംഗ്ലണ്ടിലുമെത്തി.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടിരുന്നില്ലെങ്കിൽ ഈ ‘വ്യാജ’ കേസുകളുടെ പേരിൽ എനിക്ക് പാസ്സ്‌പോർട്ട് നിഷേധിക്കപ്പെടുമായിരുന്നു. സഖാവ് പിണറായി വിജയനും സഖാവ് എം വി ജയരാജനും നേരിട്ട് ഇടപെട്ടതു കൊണ്ടാണ് എനിക്ക് നീതി ലഭിച്ചത്.
എന്നിട്ടും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു.
ഒരു കേസുപോലും എന്റെ പേരിൽ ഇല്ലാതിരുന്നിട്ടും പോലീസ് വെരിഫിക്കേഷൻ എന്ന നടപടിക്രമത്തിനുശേഷം വ്യാജ കേസ് നന്പരുകൾ പാസ്പോർട്ട് ഓഫീസിനു നൽകിയത് ആര്?
അതിനു പിന്നിലെ ചേതോവികാരം എന്തായിരുന്നു?
താഴെക്കിടയിലുള്ള ഒരു സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐ എന്നെപ്പോലൊരു രാഷ്ട്രീയ പ്രവർത്തകക്ക് എതിരെ ഇത്തരമൊരു വ്യാജറിപ്പോർട്ട് നല്കാൻ ധൈര്യപ്പെടുമോ?
ഉത്തരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. എനിക്കൊന്നേ പറയാനുള്ളു: “പരാക്രമം സ്തീകളോടല്ല വേണ്ടൂ…”

ജീവിതം സ്വയം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായിരുന്നു രാജ്യത്തിനകത്തും പുറത്തും അതിര്‍ത്തികള്‍ മറികടന്ന് സന ഇക്ബാല്‍ സഞ്ചരിച്ചിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കാറപകടത്തിന്റെ രൂപത്തില്‍ സനയുടെ മരണവാര്‍ത്തയാണ് എല്ലാവരേയും തേടിയെത്തിയത്. എന്നാല്‍ സ്വാഭാവിക മരണമായിരുന്നില്ല സനയുടേതെന്നാണ് അവരുടെ അമ്മ ആരോപിക്കുന്നത്.

Image result for ridar sana death was murder his mother say

മുന്‍ കൂട്ടി പദ്ധതിയിട്ട്, മകളെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഷഹീന്‍ ഖാന്‍ ആരോപിക്കുന്നത്. ഇതൊരു സാധാരണ അപകടം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ മകള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഷഹീന്‍ പറയുന്നു. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമിനെതിരെ ഷഹീന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചെന്നൈയിലെ ക്രസന്റ് സര്‍വകലാശാലയിലെ നിയമ വിഭാഗം മേധാവിയാണ് ഷഹീന്‍.

സനയുടെ അക്കൗണ്ടിലെ പണം നദീമിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ പറഞ്ഞ് അവള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മാത്രമല്ല, സനയുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ എടുക്കണമെന്നും നദീം ആവശ്യപ്പെട്ടിരുന്നതായി സനയുടെ അമ്മ പറയുന്നു. നാല് മാസം മാത്രമാണ് ഭര്‍ത്താവിനൊപ്പം സന താമസിച്ചത്. ഭര്‍ത്താവും, വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നിട്ടും അവര്‍ ഒന്നും ചെയ്തില്ലെന്നും ഷെഹീന്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി
ബൈക്ക് റൈഡേഴ്‌സായിരുന്നു സനയ്ക്ക് അവസാന യാത്രയയപ്പ് നല്‍കുന്നതിനായി എത്തിയത്. ആത്മഹത്യയ്ക്കും, വ്യക്തികളിലുടലെടുക്കുന്ന നിരാശയ്ക്കുമെതിരെ രാജ്യം മുഴുവന്‍ തനിക്ക് ബൈക്കില്‍ സഞ്ചരിച്ച് സന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ചൊവ്വാഴ്ച ഭര്‍ത്താവുമൊരുമിച്ച് കാറില്‍ സഞ്ചരിക്കവെ, കാര്‍ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവ് രക്ഷപ്പെട്ടെങ്കിലും, സന അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സന ഇരുന്നിരുന്ന സൈഡായിരുന്നു ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.

മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു ഇടക്കാല ആശ്വസം.  യു.എ.ഇയില്‍ തുടര്‍ച്ചയായി അവധി വരുന്നു. നവംബര്‍ അവസാനമാണ് ആ നല്ല സമയം. ഒന്നല്ല, നാല് ദിവസമാണ് അവധി ലഭിക്കാന്‍ പോകുന്നത്.

നവംബര്‍ 30, വ്യാഴാഴ്ചയാണ് യു.എ.ഇ രക്ഷതസാക്ഷി ദിനം. അതേസമയം, യു.എ.ഇ ദേശീയ ദിനം ഡിസംബര്‍ 2, ശനിയാഴ്ചയാണ്.

സാധാരണ, യു.എ.ഇ സര്‍ക്കാര്‍ രക്ഷതസാക്ഷി ദിനത്തിന് ഒരു ദിവസവും, ദേശീയ ദിനത്തിന് രണ്ട് ദിവസവും അവധി നല്‍കാറുണ്ട്.

ഈ രീതി തുടരുകയാണെങ്കില്‍ യു.എ.ഇ നിവാസികള്‍ക്ക് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. വ്യാഴാഴ്ച (രക്തസാക്ഷി ദിനം), വെള്ളിയാഴ്ച (വാരാന്ത്യ അവധി), ശനിയും ഞായറും (ദേശീയ ദിനം അവധി)– ഇങ്ങനെയാണ് അവധി ലഭിക്കുക.

കഴിഞ്ഞവര്‍ഷം, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസവും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 (രക്തസാക്ഷി ദിനം), നും ഡിസംബര്‍ 2 (ദേശീയ ദിനം) നും അവധി ലഭിച്ചിരുന്നു.

നടിയ്‌ക്കൊപ്പമുള്ള സെക്‌സ് ടാപ്പില്‍ കുടുങ്ങി പ്രശസ്തനായ സ്വാമി . കര്‍ണ്ണാടകയില്‍ ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയാണ് സെക്‌സ് ടാപ്പില്‍ കുടുങ്ങിയത്.

uploads/news/2017/10/159323/bed.gif

മഠത്തിന്റെ മുഖ്യ അധിപതിയുടെ മകന്‍ ദയാന്ദന്‍ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഹനസാമരണഹള്ളി സംസ്താന പീഠം. ഷിമോഗയില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം സ്വിരീകരിച്ചുവെന്ന് സുവര്‍ണ്ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

uploads/news/2017/10/159323/bed-2.gif

നേരത്തെ തന്നെ മഠത്തിന്റെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലങ്ങള്‍ വിറ്റതിന് ആരോപണ വിധേയനാണ് ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമി.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും വിസ്മയിപ്പിക്കാന്‍ തിയേറ്ററുകളില്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്.

വിവിധ തിയേറ്ററുകളില്‍ വന്‍ ആഘോഷത്തോടെയാണ് ചിത്രത്തെ വരവേറ്റിരിക്കുന്നത്. റിസര്‍വേഷന്‍ നേരത്തെ നേരത്തെ തുടങ്ങിയിരുന്നു. റെക്കോര്‍ഡ് ടിക്കറ്റാണ് വിറ്റുപോയത്.

കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്ബന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്ബന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.

റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 first half

Very gripping

Complete actor Lalettan 🙏

Very interesting screenplay.

Can’t wait for second half.

 Decent 1st Half👍
Excellent performance from  🙏🙏🙏
Not a mass movie
More of an Emotional Thriller
2nd Half is crucial

: 1st half is above average with good performance from Mohanlal and Vishal.2nd half is Crucial.Interval Portions Predictable

RECENT POSTS
Copyright © . All rights reserved