മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ള നടിമാരുടെ അശ്ലീല ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടി അജിന മേനോൻറെതെന്ന പേരിൽ ഒരു അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പല കുപ്രസിദ്ധ അശ്ലീല വെബ്‌സൈറ്റുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.ഒടുവിൽ വീഡിയോ തന്റേതു തന്നെയാണെന്നും ഇത് പ്രചരിപ്പിച്ചത് തൻറെ പഴയ രണ്ട് സുഹൃത്തുക്കളാണെന്നും വെളിപ്പെടുത്തി അജിന മേനോൻ തന്നെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു.
തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേർന്ന് താൻ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലിൽ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. താൻ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾ പെൺവാണിഭ സംഘമാണെന്നും ഇവർ വെളിപ്പടുത്തിയിരുന്നു.ഇതിനു മുൻപും പല പ്രമഖ സിനിമ സീരിയൽ താരങ്ങളുടെതടക്കം നിരവധി പേരുടെ അശ്ലീല വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ അജിന ഇത്തരത്തിൽ ദുരന്തം നേരിടേണ്ടി വരുന്ന അവസാനത്തെ താരമല്ല.പല പ്രമുഖ നടിമാരുടെയും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പ്രമുഖരുടെയും അശ്ലീല വീഡിയോകളും നഗ്‌ന ചിത്രങ്ങളും ഇനിയും പുറത്ത് വന്നേക്കാം.
ഇത്തരത്തിൽ പ്രമുഖരുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അവരുടെ അറിവോടെയും അല്ലാതെയും പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുന്ന സംഘങ്ങൾ സജീവമാനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിനിടെ കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പോൺ സിനിമകളുടെ നിർമ്മാണം നടക്കുന്ന തായ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.അജിന മേനോൻ സ്വയം ഭോഗം ചെയ്യുന്നതായി പുറത്ത് വന്ന വീഡിയോയും തുടർന്നുള്ള നടിയുടെ വിശദീകരണ വീഡിയോയും ഇതിനുള്ള തെളിവായി കാണുന്നവരും കുറവല്ല.
സിനിമാ സീരിയൽ മോഹങ്ങളുമായി എത്തി അവസരങ്ങൾക്ക് വേണ്ടി തുടക്കത്തിൽ ചില അട്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറായതും പിന്നീട് ഈ രംഗത്ത് പ്രതീക്ഷിച്ചതിലും കൂടുതൽ വളര്ന്നതുമായ ചില താരങ്ങളെ ഇന്നും ഇത്തരം അനുഭവങ്ങൾ വെട്ടയാടുന്നുണ്ടത്രേ.ഉന്നതർക്കോ സിനിമ മേഘലയിലോ മാത്രമല്ല സാധാരണക്കാർക്കിടയിലും ഇത്തരം സംഘങ്ങൾ സജീവമാണെന്നും അശ്ലീല വെബ്‌സൈറ്റ് കൾക്കായി വീഡിയോകളും ചിത്രങ്ങളും കണ്ടെത്താൻ കേരളത്തിലും ബ്ലൂ ക്വട്ടേഷൻ ഉള്ളതായി നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .പ്രശ്സ്തമായ ട്രിപ്പിൾ എക്സ് വീഡിയോ ഗ്രൂപ്പാണ് കേരളത്തിൽ നിന്നും അശ്ലീല വീഡിയോകൾക്കും ചിത്രങ്ങൾക്കുമായി കാശ് മുടക്കുന്നതെന്നാണ് സൂചന.നിത്യവും അശ്ലീല വെബ്‌സൈറ്റുകൽ സന്ദർശിക്കുന്നവരുടെ പ്രിയപ്പെട്ട മല്ലു ആന്റിയെന്ന സെർച്ച് നെയിമിലേയ്ക്കു സ്ത്രീകളെ കണ്ടെത്താൻ വേണ്ടിയാണ് ബ്ലൂ ക്വട്ടേഷൻ.
ഇതിന്റെ ഭാഗമായി അശ്ലീല വീഡിയോ സൈറ്റുകളിൽ സ്ഥിരമായി സന്ദർശനം നടത്തുന്ന യുവാക്കളെ പണം നൽകി ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലേതിനു സമാനമായി അശ്ലീല വീഡിയോ അപ്്ലോഡ് ചെയ്യുന്നവർക്കു നിശ്ചിത തുക വരുമാനം നൽകാനും ഇത്തരം വെബ്‌സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
നൂറിലേറെ വീഡിയോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ പകർത്തി,
ഇത്തരം വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുൻപ് വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ലൈംഗികത്തൊഴിലാളികളെ പണം നൽകി വിളിച്ചു വരുത്തിയ ശേഷം ചിത്രങ്ങൾ പകർത്തിയ വീഡിയോ അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതിനു സമാനമാണ് ഇപ്പോൾ കേരളത്തിലുമുണ്ടായിരിക്കുന്ന സംഭവമെന്നാണ് സൂചന. ഇത്തരത്തിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു പതിനായിരങ്ങളാണ് പോൺ സൈറ്റുകൾ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ഇതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവർ പോലുമുണ്ടെന്നാണ് വിവരം.
സ്ത്രീകൾ പൊതുനിരത്തിൽ പോലും സുരക്ഷിതരല്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ റിപ്പോർട്ടുകൾ.അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയുമാണ് സംഘം നോട്ടമിടുന്നത്.ഇവരുടെ പുറകെ കൂടി നടക്കുന്നതും ഇരിക്കുന്നതും നിൽക്കുന്നതുമെല്ലാം വീഡിയോയായി പകർത്തിയ ശേഷം ഇവ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത് കാശുണ്ടാക്കുകയാണ് ഇത്തരത്തിൽ ക്വട്ടേഷൻ എടുക്കുന്നവരുടെ രീതി.സിനിമാ സീരിയൽ താരങ്ങളെ വച്ച് സെക്‌സ് ബിസിനസും പോൺ സിനിമാ ചിത്രീകരണവും തകൃതിയായി നടക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടിമാരുടെ ചിത്രങ്ങളും രഹസ്യ ഭാഗങ്ങളുടെ വീഡിയോയും കാട്ടി വേശ്യാവൃത്തിക്കായി ആളുകളെ പിടിക്കുന്നതും സജീവമാണത്രെ.
ഒരു രാത്രിക്ക് ലക്ഷങ്ങൾ നല്കുന്ന വൻ ബിസിനസുകാരും, വിദേശ ടൂറിസ്റ്റുകളും, സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പുരുഷന്മാരും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.സിനിമയ്ക്കും. സീരിയലുകൾക്കും പിന്നിൽ തഴച്ചു വളരുന്ന പോൺ വ്യവസായം കേരളത്തിലും ഒരു പരിധി വരെ വേര് പിടിച്ചതായാണ് സൂചന. ഇത്തരക്കാരുടെ ഉന്നത ബന്ധങ്ങൾ നോക്കാതെയുള്ള പോലീസിൻറെ ഇടപെടലുകളാണ് ഒരു പരിധി വരെ ഇവരുടെ കയ്യിൽപ്പെട്ട് പോകുന്ന പലരുടേയും മാനം കാക്കുന്നത്.ഇത്തരം സംഭവങ്ങളിൽപ്പെട്ടുപോകുന്ന ഒടുവിലത്തേ ഇരയാണ് നടി അജിനാ മേനോൻ പക്ഷെ അവസാനത്തെതല്ല.
ഏഴ് വയസുകാരിയ സ്‌കൂളിലെ ശൗചാലയത്തില്‍ പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിൽ . ജാര്‍ഖണ്ഡിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. പണം നല്‍കിയ ശേഷം ബാത്ത്‌റൂമില്‍ വച്ച് അതിക്രമത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഉപദ്രവിച്ചതായി കുട്ടി വീട്ടില്‍ അറിയിച്ചതോടെയാണ് പ്രതി പിടിയിലാകുന്നത്.
എന്നാല്‍ സംഭവത്തേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു പീഡനത്തെ ന്യായീകരിച്ച് 67-കാരനായ പ്രിന്‍സിപ്പാള്‍ എസ് സേവിയര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്കുകള്‍. താന്‍ ചെയ്തത് വലിയ തെറ്റല്ലെന്നും അതൊരു കൈയബദ്ധം മാത്രമായിരുന്നെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. തനിക്ക് പ്രായമായി. മാനസികസംഘര്‍ഷമുണ്ട്. ഹൃദ്‌രോഗിയാണ്. ഇന്‍സോമനിയ ബാധിതനാണ്. ഇതെല്ലാം കാരണം അപ്രതീക്ഷിതമായി സംഭവിച്ച് പോയതാണ് അത്. താന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല- ഇങ്ങനെയായിരുന്നു പ്രിന്‍സിപ്പാളിന്റെ വാദങ്ങള്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ ശൗചാലയത്തില്‍ അതിക്രമം നടന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
എത്ര തന്നെ ശ്രമിച്ചിട്ടും ദിലീപില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല. തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് ദിലീപിന് കടുത്ത അവജ്ഞതയാണ് പ്രതികരിക്കാന്‍ പോലും ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ദുബൈയിലേക്ക് പോകുന്ന ദിലീപിനോട് ആവര്‍ത്തിച്ച് പലതും ചോദിച്ചെങ്കിലും നടനില്‍ നിന്ന് ഒന്നു കിട്ടിയില്ല. വീണ്ടും ചൊറിയാന്‍ നിന്ന മാധ്യമപ്രവര്‍ത്തകന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദേ പുട്ടിന്റെ ദുബൈയിലെ ശാഖ ഉദ്ഘാടനത്തിനാണ് ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെ പോയത്. കൂടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ദുബൈ യാത്രയില്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യ് മാധവനും ഉണ്ടാവും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യാത്രയില്‍ ഇരുവരെയും കാണാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള സംശയമായി.
ദുബൈയിലേക്ക് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബൈയിലും ഞങ്ങളുടെ ആളുണ്ട്.
ദിലീപ് ഒന്ന് നിന്നു, എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട് ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈയ്യും പിടിച്ച് എയര്‍പോര്‍ട്ടിന് അകത്തേക്ക് കടന്നു.
മാധ്യമപ്രവര്‍ത്തകരോട് ദിലീപ് മാത്രമല്ല, കാവ്യ മാധവനും അകലം പാലിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസ അറിയിക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ പറഞ്ഞ മറുപടിയും വൈറലായിരുന്നു. എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട എന്നായിരുന്നു കാവ്യയുടെ മറുപടി.
കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ കുടുങ്ങിയിരിക്കുകയാണ്. ഭാഗ്യ ചിഹ്നമായ ആനയ്ക്ക് പേര് ചോദിച്ചതാണ് മെട്രോ അധികൃതർ ഇങ്ങനൊരു പണി സ്വപ്നത്തിൽ പോലും പ്രതീഷിച്ചില്ല . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരിടണമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടതാണ് മെട്രോ അധികൃതരെ കുഴപ്പത്തിലാക്കിയത്. കുമ്മനം രാജശേഖരനെ ആദരിക്കുന്ന രീതിയിലുള്ള ഒരു പേരെന്ന നിലയിലല്ല സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്ന പേര് എന്നതാണ് കുഴപ്പം. യാതൊരു സ്ഥാനവും വഹിക്കാതെ മെട്രോയുടെ ഉദ്ഘാടനത്തിന് നടത്തിയ ആ യാത്രയാണ് കുമ്മനത്തിനെ സോഷ്യല്‍ മീഡിയ ഇത്രത്തോളം ഇഷ്ടപ്പെടാന്‍ കാരണം. മത ഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട നാമം കുമ്മനാന എന്നതാണ്. നാം നിര്‍ദ്ദേശിക്കുന്ന പേര് കമന്റ് ചെയ്യണം ആദ്യം. പിന്നീട് എല്ലാവരിലേക്കും പങ്കുവയ്ക്കുക. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി. കൊച്ചി മെട്രോയുടെ പേര് നിര്‍ദ്ദേശിക്കല്‍ പോസ്റ്റിന് ഇതുവരെ 4300 ലൈക്ക് മാത്രമേയുള്ളൂ. എന്നാല്‍ കുമ്മനാന എന്ന പേര് നിര്‍ദ്ദേശിച്ച കമന്റിന് 11000 ലൈക്ക് കടന്നു. തൊട്ടുപിന്നാലെയുള്ള കുമ്മന്‍ എന്ന പേരിന് 2300 ലൈക്കുകളുണ്ട്. പിന്നാലെ ഫെയ്ക്ക് ഐഡികളുടെ രാജാവ് അശ്വതി അച്ചു എന്ന പേരുമുണ്ട്. കണ്ണന്താനം എന്ന പേരിട്ടാല്‍ ഉഗ്രന്‍ പുള്ളിംഗും സ്പീഡും ലഭിക്കുമെന്നാണ് മറ്റൊരു കമന്റ്. കുമ്മനാന എന്ന പേര് എല്ലാ പേരുകളേയും കവച്ചുവച്ച് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും കുമ്മനത്തിനോടുള്ള സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന കമന്റുകളായതിനാല്‍ കൊച്ചി മെട്രോ ഈ പേര് തെരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല.
തിരുവനന്തപുരം: കടലില്‍ പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എല്ലാ ശ്രമങ്ങളും തുടരുമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തശേഷം ധനസഹായം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.
ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് സ്ഥലങ്ങളില്‍ എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പ്രദേശവാസികളെ അവര്‍ അറിയിച്ചിരുന്നു. സുനാമി സമയത്തേക്കാള്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും അവര്‍ വിലയിരുത്തി.
മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ശരിയല്ല. ശക്തമായ ന്യൂനമര്‍ദ്ദം മാത്രമാണെന്ന അറിയിപ്പാണ് ആദ്യം ലഭിച്ചത്. ശക്തമായ കാറ്റാണെന്ന് പിന്നീടാണ് മനസിലായത്. അതനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
മലയാള സിനിമയിലെ യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഒന്നേ ഉള്ളൂ ബാബു ആന്റണി. 1990 കളില്‍ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായിരുന്ന ബാബു ആന്റണി പെട്ടെന്നാണ് സിനിമയില്‍ നിന്നും പുറത്തായി പോയത്. അതിന് കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്.
ആ സ്ത്രീ കാരണമാണ് താന്‍ ഔട്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ആരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പേര് പറഞ്ഞില്ലെങ്കിലും അവരെ എല്ലാവരും അറിയും. തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. കള്ളക്കഥകള്‍ വിശ്വസിച്ചു. ഇന്നത്തപ്പോലെയായിരുന്നില്ല അന്ന് പറഞ്ഞത്. കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു. പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്.
ഇമേജിന് കോട്ടം വന്നു. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്.
സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി.
നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നിവിന്‍ പോളിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ആശാനായാണ് താന്‍ വേഷമിടുന്നതെന്ന് ബാബു ആന്റണി പറഞ്ഞു.
ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പ്രമുഖ റസ്‌റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകൾ ജിനി ജോസ് കൊച്ചപ്പിള്ളി (30) ആണു മരിച്ചത്. ഏഴു മാസം മുമ്പാണു ജിനി ബഹ്‌റൈനിൽ എത്തിയത്. ഞാൻ ആത്മഹത്യ ചെയാൻ പോവുകയാണെന്ന് കൂടെ ജോലി ചെയ്യുന്നവരെയും ബഹ്‌റൈനിലെ ബന്ധുവിനെയും വിളിച്ച് അറിയിച്ചു. സഹോദരഭാര്യയടക്കമുള്ളവർ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്ലാറ്റിലെത്തിയപ്പോൾ മുറി ഉള്ളിൽനിന്നു പൂട്ടിയിരുന്നു. വാതിൽ തകർത്ത് ഇവർ അകത്തു കയറിയപ്പോളാണ് ജിനിയെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ആന്റണി മുമ്പു ഖത്തറിൽ ജോലി ചെയ്തിരുന്നു.
കൊല്ലം : വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായിവിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് ആദ്യമായാണ് മുഖ്യമന്ത്രി പ്രദേശത്തെത്തിയത്. പൊലീസ് ഏറെ പണിപെട്ടാണ് മുഖ്യമന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ കയറ്റി പുറത്തെത്തിച്ചത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയിരുന്നത്. പിണറായി വിജയന്‍ എത്തുന്നതിന് അല്‍പം മുമ്പാണ് നാല് മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിഴിഞ്ഞത്തെത്തിച്ചത്. ഇത് ജനങ്ങളുടെ രോഷം വര്‍ദ്ധിപ്പിച്ചു. വിഴിഞ്ഞത്തെ പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകാരികമായി ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു. ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുരുങ്ങിയ വാക്കുകളില്‍ ജനങ്ങളെ സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകളില്‍ അടിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മിനുറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാകാതെ മുഖ്യമന്ത്രി നിന്നു. ഒടുവില്‍ ഏറെ പണിപ്പെട്ട് സമീപത്തുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയാണ് പൊലീസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്.
ഈജപ്തിലെ ഹവാരയില്‍ നിന്നു ലഭിച്ച അഞ്ചുവയസുകാരിയുടെ മൃതദേഹം ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. 106 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മി രൂപത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന മൃതദേഹത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിരിക്കുകയാണു ഗവേഷകര്‍. എക്‌സറേ സ്‌കാനിങ്‌വിദ്യ ഉപയോഗിച്ചാണു മൃതദേഹം പരിശോധിക്കുന്നത്. മമ്മിയുടെ മുഖഭാഗത്ത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത രീതിയില്‍ ഉള്ള പോര്‍ട്രൈറ്റ് മമ്മിയായാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഈ കുട്ടിയുടെ മരണകാരണം എന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണു ഗവേഷകര്‍. ചണത്തുണി കൊണ്ടു പൊതിഞ്ഞ ശരീരത്തിനു മൂന്ന് അടിയോളം മാത്രമാണു നീളം ഉള്ളത്. മുടി പിന്നിയ നിലയില്‍ പുറകിലേയ്ക്ക് ഇട്ടിരിക്കുകയാണ്. 1900 വര്‍ഷള്‍ക്കു മുമ്പ് എങ്ങനെ ഈ മമ്മി സജ്ജമാക്കി, ഇതിനായി എന്തൊക്കെ ഉപയോഗിച്ചു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാണ്. ഗാരെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മമ്മിയേക്കുറിച്ചു നോര്‍ത്ത വെസ്‌റ്റേണ്‍ സര്‍വകലാശലയിലെ ഗവേഷകരാണു നിര്‍ണ്ണായകമായ പഠനങ്ങള്‍ നടത്തുന്നത്.
എക്‌സറേ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പഠനങ്ങള്‍ നടത്തുന്നത്. മനുഷ്യരുടെ മമ്മികളില്‍ ആദ്യമായാണ് ഈ സാങ്കേതിവിദ്യ ഉപയോഗിക്കുന്നത്. തേനീച്ചകളുടെ മെഴുകും നിറങ്ങളും ഉപയോഗിച്ചാണു മമ്മിയിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പെണ്‍കുട്ടി അന്നത്തെ സമുഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഗാരെറ്റ് മമ്മിയുടെ സിടി സ്‌കാനിങ് നടത്തിരുന്നു. ഇതില്‍ നിന്നാണു മമ്മിക്കുള്ളില്‍ ഉള്ളത് അഞ്ചുവയസുള്ള പെണ്‍കുട്ടിയുടെ ശരീരമാണ് എന്നു മനസിലായത്.
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനിടെ ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.സുരേഷ് കുമാര്‍.
ദുരന്തനിവാരണസമിതി അംഗങ്ങളായ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനേയും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്റേയും കഴുത്തിന് പിടിച്ചു കരണക്കുറ്റിക്കൊന്ന് പൊട്ടിക്കാന്‍ മലയാളികള്‍ ആരുമില്ലേയെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുമാര്‍ ചോദിച്ചത്.
സമിതിയിലെ മറ്റ് അംഗങ്ങളായ പിണറായി വിജയനും ചന്ദ്രശേഖരനും വെറും രാഷ്ട്രീയക്കാര്‍ മാത്രമാണെന്നും ജനപ്രതിനിധികള്‍ എന്ന ജാമ്യം ഇക്കാര്യത്തില്‍ ഇവര്‍ക്ക് കിട്ടുമെന്നും സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നുണ്ട്….
സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..
ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ …..
മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, കാര്‍ഷിക മന്ത്രി വി.എസ്.സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, അഡീ.ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമായ പി.എച്ച്.കുര്യന്‍, അഭ്യന്തരസെക്രട്ടറി സുബത്രാ ബിശ്വാസ്, എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവി എന്നിവരാണ് സംസ്ഥാന ദുരന്തനിവാരണസമിതിയില്‍ അംഗങ്ങളായിട്ടുള്ളത്