കോട്ടയം; കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചു.
വി.ടി.ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.
ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സിപിഐഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ തന്നെ ഉപകരണമാക്കിയെന്ന ആരോപണവുമായി സരിത എസ്.നായര്‍ രംഗത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രമുഖന്റെ മകന്‍ തന്റെ മാഫിയ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും ഇത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ക്കാണ് തന്നെ ഉപയോഗിച്ചത്. ഇവര്‍ക്ക് മാഫിയ ബിസിനസുകള്‍ ഉണ്ടെന്നും അവയിലെ ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് താന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതെന്നും സരിത വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ ബിസിനസുകളില്‍ പങ്കാളികളാണ്.
തനിക്ക് സോളാര്‍ ബിസിനസ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ ഫ്രീലാന്‍സായി ചെയ്യുന്നുണ്ടായിരുന്നു. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്കു പുറത്തു നിന്നു പോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നു. അങ്ങനെയാണ് താന്‍ ഇതില്‍ കരുവായതെന്നും സരിത വെളിപ്പെടുത്തി.
സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നാലു പകലും മൂന്നു രാത്രിയും നീളുന്ന സെക്‌സ് ഐലന്‍ഡ് പാര്‍ട്ടി. 30 അതിഥികള്‍ക്കായി ആഘോഷത്തില്‍ കാത്തിരിക്കുന്നത് 60 സുന്ദരികള്‍. ലൈംഗികവിനോദങ്ങള്‍ക്കൊപ്പം ആവശ്യത്തിന് മയക്കുമരുന്നും. മൂന്നരലക്ഷം രൂപ കൊടുത്താല്‍, വേശ്യാവൃത്തി നിയമവിരുദ്ധമല്ലാത്ത കൊളംബിയയിലെ സ്വകാര്യ ദ്വീപില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാം! എന്നതാണ് പരസ്യം.
ഗുഡ് ഗേള്‍സ് കമ്പനിയുടെ സെക്‌സ് ഐലന്‍ഡ് എക്‌സ്പീരിയന്‍സ് എന്ന പരിപാടി കൊളംബിയയുടെ വടക്കേതീരമായ കാര്‍ത്തഗെനയില്‍ നവംബര്‍ 24 മുതല്‍ 27 വരെയാണ് നടത്താനിരിക്കുന്നത്. ലൈവ് സെക്‌സ് ഷോ, ആഡംബരനൗകയിലെ പാര്‍ട്ടി, അനിയന്ത്രിതമായ അളവില്‍ മദ്യവും ഭക്ഷണം എന്നിവയാണ് പരിപാടിയുടെ ആകര്‍ഷണമായി കമ്പനി വിശേഷിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് അതിഥികളെ സ്വീകരിച്ച് ദ്വീപിലേക്ക് എത്തിക്കുമെന്നും പരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പരിപാടിക്ക് എതിരെ പ്രതിഷേധവുമായി കൊളംബിയയിലെ രാഷ്ട്രീയക്കാര്‍ രംഗത്തുവന്നതോടെ നടപടിയെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി. പരസ്യം കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് അങ്ങോട്ട് ചെല്ലുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല എന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. വേശ്യാവൃത്തിക്ക് എതിരെ നിയമനടപടികള്‍ കൈക്കൊള്ളാനാവില്ലെങ്കിലും സ്ത്രീകളെ ഇതിനായി ഉപയോഗിക്കുന്നതിന് എതിരെ നടപടി സ്വീകരിക്കാം എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എടിഎം കാര്‍ഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് പണത്തിനു വേണ്ടി തമിഴ്‌നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിച്ച് റഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരി. ഇവാഞ്ചലിന്‍ എന്നയാളാണ് ശ്രീ കുമാരകോട്ടം ക്ഷേത്ര നടയില്‍ ഭിക്ഷയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തി.
ചൊവ്വാഴ്ചയാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പണം ആവശ്യപ്പെടുന്ന ഇവാഞ്ചലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സെപ്തംബര്‍ 24നാണ് ഇവാഞ്ചലിന്‍ ചെന്നൈയിലെത്തിയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്ത ഇയാള്‍ ചൊവ്വാഴ്ച ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തെത്തി. പണം പിന്‍വലിക്കാനായി കാഞ്ചീപുരത്തെ എടിഎം കൗണ്ടറിലെത്തിയെങ്കിലും പിന്‍ നമ്പര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് പണമെടുക്കാനായില്ല. തുടര്‍ന്നാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവാഞ്ചലിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ രംഗത്തെത്തി. റഷ്യ എക്കാലവും ഞങ്ങളുടെ സുഹൃത്താണെന്നും ചെന്നൈയിലുള്ള ഉദ്യോഗസ്ഥര്‍ നിങ്ങളെ സഹായിക്കുമെന്നും സുഷമ അറിയിച്ചു.
മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇവാഞ്ചലിനെ ശിവകാഞ്ചി പൊലീസ് ചെന്നൈയിലേക്കയച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലെത്തി എംബസിയെ ബന്ധപ്പെടാനും പൊലീസ് നിര്‍ദ്ദേശം നല്‍കി. ഇവാഞ്ചലിന്റെ യാത്ര രേഖകളെല്ലാം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Evangelin – Your country Russia is our time tested friend. My officials in Chennai will provide you all help. https://t.co/6bPv7MFomI
— Sushma Swaraj (@SushmaSwaraj) October 10, 2017
സോളാര്‍ കേസ് വീണ്ടും തലപൊക്കുമ്പോള്‍ ഇനി യുഡിഎഫ് നേതാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് സരിത എസ്. നായര്‍. ജുഡിഷ്യല്‍ റിപ്പോര്‍ട്ടില്‍ നടപടിക്ക് ഉത്തരാവായ ദിവസം തന്നെ സരിതയെ സ്്റ്റുഡിയോയില്‍ എത്തിച്ച ഒരു പ്രമുഖ ന്യൂസ് ചര്‍ച്ചയിലാണ് സരിത തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞത്. തന്റെ മൊഴിക്കപ്പുറമുള്ള വിശദാംശങ്ങള്‍ കൂടി അവര്‍ ക്യാമറയ്ക്കു മുന്നില്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ചൂഷണം അതിരു കടന്നപ്പോഴാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുക എന്ന നിലപാടിലേയ്ക്ക് താന്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. പിതൃതുല്യനായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ് ഇതുണ്ടായത്. സോളാര്‍ കമ്പനിയുടെ ഒഫിഷ്യല്‍ കാര്യങ്ങല്‍ എല്ലാം പറഞ്ഞിരുന്നത് താന്‍ ഉമ്മന്‍ ചാണ്ടിയോടായിരുന്നു. ഈ പ്രതീക്ഷയാണ് തെറ്റിയത് .
ഇക്കാര്യത്തില്‍ ഞാന്‍ ഒരു ഫൂള്‍ ആക്കപ്പെടുകയായിരുന്നു. 1.9 കോടി രൂപയാണ് ഞാന്‍ നേരിട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചുമാണ് കൈമാറിയത്. കേരളാ ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് താന്‍ പണം നല്കിയതെന്നും സരിത തുറന്നു പറഞ്ഞു. ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്.
എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തില്‍ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു. അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാന്‍ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താന്‍ അവിടെ എത്തിയത്.സോളാര്‍ കമ്പനിയില്‍ നിന്ന് ബിജു ബാലകൃഷ്ണന്‍ പിരിഞ്ഞപ്പോള്‍ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി.ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേര്‍ച്ചയ്ക്കായി പോയതായിരുന്നു അവര്‍. സോളാര്‍ കരാറിന്റെ ഇന്‍വസ്റ്റ് റേഷ്യോയെ കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഗണേശ് കമാറിന്റെ വിഷയമാണ് ഉമ്മന്‍ ചാണ്ടി അന്നു സംസാരിച്ചു തുടങ്ങിയതെന്നും സരിത ഓര്‍മ്മിച്ചു. കഌഫ് ഹൗസില്‍ ടി വി കാണുന്ന മുറിയിലായിരുന്നു മുഖ്യമന്ത്രി. അവിടെവച്ചാണ് തനിക്കു ഷോക്കിംഗായ എക്‌സപീരിയന്‍സ് ഉണ്ടായതെന്നും സരിത വെളിപ്പെടുത്തി.
ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ കോണ്‍ഫിഡന്റാണെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി എന്നയാള്‍ വളരെ ഉന്നതനായ രാഷ്ട്രീയനേതാവാണ്. അദ്ദേഹവും മറ്റു കോണ്‍ഗ്രസ് നേതാക്കലും അഴിക്കുള്ളിലാവുമോ എന്ന് ചോദിച്ചതിനാണ് ഈ മറുപടി. കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ അവര്‍ അഴിക്കുള്ളിലാവുമെന്നതില്‍ താന്‍ കോണ്‍ഫിഡന്റാണെന്ന് സരിത വിശദീകരിച്ചു. ഈ ബനധത്തില്‍ താന്‍ ഒരിക്കലും വില്‍ഫുള്‍ ആയിരുന്നില്ല. അതുകൊണ്ടാണ് തുറന്നു പറയുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് ഭരണസമയത്തെ അഴിമതികളില്‍ ഞാന്‍ പെട്ടു പോയതാണ്. അതില്‍ ഞാന്‍ ഒരാള്‍ മാത്രം.
പുറമേ കാണുന്നപോലെയല്ല ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെന്നും സരിത പറയുന്നു. പുറത്തു ചിരിക്കുമെങ്കിലും ഉള്ളില്‍ കോള്‍ഡ് വാറാണ്. നമ്മള്‍ അവരില്‍ കാണുന്നത് പുറമേ മാത്രമാണ്. അതൊരു ഇമേജ് ക്രിയേഷന്‍ മാത്രമാണ്. കീറിയ ഉടുപ്പും, ചപ്രത്തലമുടിയുമൊക്കെ സാധാരണക്കാര്‍ കാണുന്നു. അവരുടെ ബിസിനസും ഇന്‍വെസ്റ്റുമെന്റും ഒന്നും കാണുന്നില്ല. ഇവര്‍ തന്നെ ആസാമിലും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്നു. വെള്ളവസ്ത്രമായതിനാല്‍ കറ പറ്റിയാല്‍ മാറുന്നത് ആരും അറിയില്ല.ഞാനൊരു ടൂള്‍ആയി മാറുകയായിരുന്നു. ഒരു കേന്ദ്രമന്ത്രി ഇപ്പോഴത്ത എം പിയും സംസ്ഥാനത്തെ മന്ത്രിമാരും ചേര്‍ന്ന് ഒരു ആ കൂട്ടിലേയ്ക്ക് ഓടിച്ചു കയറ്റുകയായിുന്നു. മറ്റൊന്നും ചെയ്യാനാവാത്ത നിലയിലാക്കി ഇവര്‍. ബന്നി ബഹ് നാനും , തമ്പാനൂര്‍ രവിയുമൊക്കെയായിരുന്നു എന്നും തന്നെ വിളിച്ചിരുന്നത് .
രാവില ആറു മണി തൊട്ട് രാത്രി വരെയും വിളിക്കുമായിരുന്നു . എല്ലാ ചറിയ കാര്യങ്ങളും പറയും. ഇതൊക്കെ ഇപ്പോള്‍ ഞാന്‍ പറയുന്നതില്‍ എനിക്ക് ഒരു മോണിറ്ററി ബെനഫിറ്റുമില്ല . എനിക്കാവശ്യമുള്ളപ്പോഴൊന്നും ആരും സഹായിച്ചില്ല. വലിയ ക്രിട്ടിക്കല്‍ സ്‌റ്റേജിലായിരുന്നു ഞാന്‍. അതു മാറി. ഇപ്പോള്‍ എനിക്കതില്‍ ആശങ്കയില്ല.കേരളം കണ്ട പെരും നുണയനാണോ ഈ പുതുപ്പള്ളിക്കാരന്‍ എന്ന് ചോദിച്ചതിനോട് അതെ അങ്ങിനതന്നെ കരുതണം എന്ന സംശയമില്ലാതെ സരിത മറുപടി പറഞ്ഞു. എന്നെ അറിയില്ല എന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞിരുന്നത്.
എന്റെ പേരു പോലും അറിയില്ല, ആ സ്ത്രീയെ അറിയില്ല എന്നാണ് ഉമ്മന്‍ ചാണ്ടി അന്നു പരാമര്‍ശിച്ചത്. അതെന്റെ നെഞ്ചിലാണ് കൊണ്ടത്. സരിത പറഞ്ഞു. അപ്പോഴാണ് കടപ്ലാമറ്റത്ത ഫോട്ടോ വരുന്നത്. അപ്പോള്‍ അതിന്റെ വീഡിയോ പിആര്‍ഡി എടുത്തിട്ടുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രിയെ അറിയിച്ചതും താന്‍ ആയിരുന്നു എന്നും സരിത പറഞ്ഞു. ഇപ്പോള്‍ ആ വിഷ്വലൊക്ക നശിപ്പിച്ചിട്ടുണ്ടാവും എന്നതില്‍ ഒരു സംശയവുമില്ല. അങ്ങിനെയുള്ള നീക്കങ്ങളാണ് നടന്നത്. ഇപ്പോള്‍ ഏതോ കൃത്രിമ കത്തിനെ കുറിച്ചു പറയുന്നു. എനിക്കതിനെപറ്റി അറിയില്ല.
ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂരിന് ഈ ഇടപാടില്‍ പങ്കില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയൈ രക്ഷിക്കാന്‍ ശ്രമിച്ചതായിരിക്കാം. അന്വേഷണ സംഘത്തിന്റെ മേധാവി ഹേമചന്ദ്രന്‍ തന്നോട് മോശമായി ഒരു കാര്യവും ചോദിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന സരിതയുടെ നിലപാട് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇനിയുള്ള കാലം സുഖകരമാവില്ല. അതീവ ഗുരുതരമായ നിയമനടപടികളാണ് ഇവരെ കാത്തിരിക്കുന്നത്
ജിദ്ദ: സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിട്ടുള്ള എല്ലാവരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പ്രവാസികളിലാണ് ഇത്തരക്കാരുടെ ആശ്രയം… ഒരു ചെറിയ സഹായം.. ചിലവില്ലാതെ… ഷെയർ ചെയ്യില്ലേ…??
പ്രണയം അന്ധമാണെന്നു പറയാറുണ്ട് .പ്രണയത്തിനു വേണ്ടി ജനിച്ച അന്ന് തൊട്ടു നമ്മളെ സ്നേഹിച്ച വീട്ടുകാരെയും കൂടപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നത് ഈ അന്ധത കൊണ്ട് തന്നെ ആണ് .കല്യാണം കഴിച്ച ആളുകൾ മറ്റു പ്രണയങ്ങൾ തേടി പോകുന്ന കഥകളും വീട്ടമ്മമാർ ഒളിച്ചോടി പോകുന്ന കഥകളും ഇഷ്ടം പോലെ നാം ദിവസേന കേൾക്കുന്നു .എന്നാൽ കാമുകന് വേണ്ടി അങ്ങ് ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് കാമുകി വരുന്നത് അത്ര കേട്ട് പരിചയം ഉള്ള കഥ ആവില്ല.
സംഭവം ഇങ്ങനെ :കാമുകനെ തേടി ബ്രസീലിയന്‍ യുവതി രണ്ടു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇന്ത്യയില്‍ എത്തി. ഹരിയാനായിലെ യമുനനഗറിലുള്ള ആനന്ദിനെ തേടിയാണു ബ്രസിലില്‍ നിന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മാര്‍ത്ത എത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ടത്. ആനന്ദായിരുന്നു യുവതിക്ക് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്നു ഫേസ്ബുക്കില്‍ കുടി ബന്ധം വളര്‍ന്നു. അവസാനം യുവതിക്ക് ആനന്ദിനെ കാണാതെ ജീവിക്കാന്‍ കഴിയില്ല എന്നു തോന്നിയപ്പോള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേയ്ക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇരുവര്‍ക്കും ഇംഗ്ലീഷ് അറിയില്ല എങ്കിലും ആംഗ്യങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയുമായിരുന്നു പരസ്പരം പ്രണയം കൈമാറിരുന്നത്.
ഇന്ത്യയില്‍ എത്തിയ മാര്‍ത്തയെ വരവേല്‍ക്കാന്‍ ആനന്ദ് വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. എന്നാല്‍ ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണു മാര്‍ത്ത ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ വിവരം ഭര്‍ത്താവ് അറിയുന്നത്. തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെ ബ്രസീല്‍ എംബസി വഴി ആനന്ദിന്റെ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഇതോടെ പോലീസും ബ്രസീല്‍ എംബസിയിലെ അധികാരികളും ചേര്‍ന്ന് മാര്‍ത്തയെ അവിടെ നിന്നു കൂട്ടി കൊണ്ടു പോരുകയായിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണു വന്നത് എന്നും അതു കൊണ്ടു തിരിച്ചു പോകാന്‍ താല്‍പ്പര്യം ഇല്ല എന്നും ഇവര്‍ പറഞ്ഞു. എങ്കിലും അവസാനം ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി തിരിച്ചു പോകുകയായിരുന്നു.
ഒടുവിൽ സോളാര്‍ നായിക സരിതാ ആ രഹസ്യം പുറത്തു വിട്ടു. വിവാദം കത്തി നില്‍ക്കുന്ന ഘട്ടത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതാദ്യമായാണ് വിവാദ നഗ്‌ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.
തിരുവനന്തപുരം: സോളാര്‍കമ്മീഷന്റെ കണ്ടെത്തലുകള്‍ തനിക്ക് വൈകി ലഭിച്ച നീതിയാണെന്ന് സരിത എസ്. നായര്‍. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനോട് നന്ദിയുണ്ടെന്നും അവര്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സരിതയുടെ പ്രതികരണം.
സോളാര്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. എ. പി അനില്‍കുമാര്‍, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയതായി ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ അഴിമതി നിരോധന നിയമവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അടിമാലി: കഴുത്തില്‍ കുത്തിയ കത്തി വലിച്ചൂരുമ്പോള്‍ കയ്യിലേക്ക് രക്തം ചീറ്റിയെന്നും പിന്നീട് ഇതേ കത്തി കൊണ്ട് മാറിടം മുറിച്ചെടുക്കുമ്പോഴും സെലീനയുടെ ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നില്ലെന്നും അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി. ക്രൂരത നടത്തിയത് ജീവനോടെയായിരുന്നെന്നും തന്റെ കൈവിറച്ചില്ലെന്നും പണം തിരികെ നല്‍കാത്തതിലെ പകയാണ് കാരണമായതെന്നും കൊലപാതകത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പോലീസിന് മുന്നില്‍ നടത്തിയത് പ്രതി റിജോഷ് (30) ആയിരുന്നു.
കൃത്യം നടത്തിയ ദിവസം സെലീനയുടെ വീട്ടിലെത്തുമ്പോള്‍ സെലീന തനിച്ചായിരുന്നു. അവര്‍ തുണിയലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ താന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമെന്നുമായിരുന്നു സെലീനയുടെ മറുപടി. ഇത് കേട്ടപ്പോള്‍ ദേഷ്യം കൊണ്ട് സമനിലതെറ്റി. സമീപത്ത് കിടന്ന കത്തിയെടുത്ത് ആദ്യം കുത്തി. പിന്നീട് മാറിടത്തിന്റെ ഒരു ഭാഗം മുറിച്ച് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നീട് അതുമായി വീട്ടിലെത്തി മുറിക്കുള്ളില്‍ സൂക്ഷിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പോലീസ് തൊടുപുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരി മുറിയിലെ കസേരയില്‍ ഇട്ട ശേഷം തുണിയില്‍ പൊതിഞ്ഞ ശരീരഭാഗം അരികില്‍ തന്നെ സൂക്ഷിച്ച് വിശ്രമിക്കുകയയാരുന്നു റിജോഷ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചു. അടങ്ങാത്ത വെറുപ്പും ദേഷ്യവുമാണ് കൃത്യത്തിലേക്ക് നയിച്ചത്. സെലീനയുമായി നേരത്തേ തന്നെ റിജോഷിന് വിദ്വേഷം നില നിന്നിരുന്നു.
സെലീനയുടെ വീടിന് നേരെ നേരത്തേ കല്ലേറുണ്ടായപ്പോള്‍ തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിന്റെ ഉടമകളാണ് അതിന് പിന്നിലെന്ന ഇവര്‍ ആരോപിച്ചിരുന്നു. കടം വാങ്ങിയ തുക തിരിച്ചു നല്‍കുന്നില്ല എന്ന് നേരത്തേ സെലീനയ്‌ക്കെതിരേ റിജോഷ് അടിമാലി പോലീസില്‍ പരാതിപ്പെട്ടിരുന്നു.
അടിമാലിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്ന കാലത്ത് സെലീനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഒരു ലക്ഷത്തി എണ്ണായിരം രൂപ പല തവണയായി സെലീന വാങ്ങിയിരുന്നെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അന്ന് ഭര്‍ത്താവിനൊപ്പമാണ് സെലീന സ്‌റ്റേഷനില്‍ എത്തിയത്. ഈ കണ്ടുമുട്ടലാണ് ഭര്‍ത്താവ് സിയാദിന് ഘാതകനെ ഓര്‍ത്തെടുക്കാനും സഹായകമായത്. അടിമാലിയില്‍ സ്റ്റുഡിയോ നടത്തുകയാണ് പ്രതി.
സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അടിമാലി ഇരുമ്പുപാലം പതിനാലാം മൈല്‍ ചെരുവില്‍ പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38) യെ ഇന്നലെ രാത്രി എട്ടുമണിക്കാണ് വീടിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം മേല്‍ഭാഗം നഗ്‌നമായ നിലയിലായിരുന്നു. ഇടതു മാറിടം മുറിച്ച് മാറ്റിയ നിലയിലായിരുന്നു. വീടിന് എതിര്‍വശത്തുള്ള വ്യാപാര സ്ഥാപന ഉടമകള്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. റിജോഷ് സെലിന്റെ വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്നും ലഭിച്ചു.