Latest News

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി. പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി പറഞ്ഞു. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് സുനിയുമായി സംസാരിച്ചത്. സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് ഒപ്പമുണ്ടായിരുന്നുവെന്നും അപ്പുണ്ണി മൊഴിയില്‍ വ്യക്തമാക്കി. പരിചയമില്ലാത്തതുപോലെ സംസാരിക്കാന്‍ ദിലീപാണ് ആവശ്യപ്പെട്ടതെന്നും അപ്പുണ്ണി മൊഴിയില്‍ പറഞ്ഞു.

ദിലീപ് ആവശ്യപ്പെട്ടതുപോലെയാണ് സംസാരിച്ചത്. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനി തന്നോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം അറിയാമെന്നും അപ്പുണ്ണി സമ്മതിച്ചു. ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോയിരുന്നു. വിഷ്ണു ഏലൂരില്‍ വെച്ച് കത്ത് തന്നു. ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു.

ഇന്നലെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നടന്ന ചോദ്യ്ം ചെയ്യലിനു ശേഷം അപ്പുണ്ണിയെ വിട്ടയച്ചിരുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

സിനിമയിലെ തിരക്കു മൂലം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ ഏകെജി സെന്ററില്‍ എത്തി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. മുകേഷ് രാജി വെക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാവും എന്നതാണ് ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.
മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ല എന്നതാണ് മുകേഷ് നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമ- ചാനല്‍ തിരക്കുകളിലാണ് നടന്‍. രണ്ടാഴ്ച മുന്‍പും കൊല്ലത്തെത്തി ഇനിമുതല്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും മണ്ഡലത്തിലുണ്ടാകാം എന്ന ഉറപ്പ് നല്‍കിയിരുന്നതാണ്.

നടനും എംഎല്‍എയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ മുകേഷിന്റെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മുകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പല വൈരുദ്ധ്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുകേഷിനെതിരേ സംശയമുന ഉയരുന്നത്.

 

അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച്  പിസി ജോര്‍ജ്. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധിയെന്നും പി.സി ജോര്‍ജ്‌.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ ഭാര്യ കാവ്യയും കുടുങ്ങും. മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് ഒടുവിൽ വിനയായത്. ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കാവ്യസുനിയുടെ കാറില്‍ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് കാവ്യയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞത് . സുനി കാവ്യയുടെ ഡ്രൈവറായി മൂന്നുമാസത്തോളം ഉണ്ടായിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.

കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തിനു നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അതുപറ്റില്ലെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കാവ്യയും പള്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ നടിയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്‍കും. അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസില്‍ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം. ഭാര്യയെ രക്ഷിക്കാന്‍ എല്ലാകുറ്റവും ഏറ്റെടുക്കാന്‍ ദീലീപ് ശ്രമിക്കുമെന്നും സൂചനയുണ്ട്്.

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലീസ് ആരായും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ റിമി കാവ്യയെ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ഫോണ്‍വിളിയെക്കുറിച്ചുള്ള റിമിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണറിയുന്നത്. കാവ്യയുടെ അറസ്റ്റിന് ശേഷം റിമിയേയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റിമിയെ അറസ്റ്റ് ചെയ്യുന്നതും പൊലീസിന്റെ പദ്ധതിയിലുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയേയും തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്യും.

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോൻെറ മൊഴിയെടുക്കുന്നു . ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിൻെറ മൊഴിയെടുക്കുന്നത്‌.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നുണ്ട്. ശ്രീകുമാര്‍ മേനോന്‍ ചെയ്ത പരസ്യത്തിലൂടെയാണ് മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്‌.

ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത് ശ്രീകുമാര്‍ മേനോനാണ്. 1000 കോടി ബജറ്റില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതം ഒരുക്കുന്നതും ഇദ്ദേഹമാണ്‌.

ഒരിക്കല്‍ ഗായികയായ റിമി ടോമിയുടെ സ്റ്റേജ് ഷോ സംഘടിപ്പിച്ച ഒരു യുവാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അതിങ്ങനെ :

റിമി ടോമിയുടെ സ്റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്.

കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ പാട്ടു മാത്രം പാടി മലയാളക്കരയെ കയ്യിലെടുത്ത സമയം .അന്ധയായ അവരെ ക്ഷണിച്ച് മുന്നിലിരുത്തിയത് റിമി ടോമിക്ക് പക്ഷേ തീരെ ഇഷ്ടമായില്ലെന്ന് അവരുടെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ അണിയറക്കാര്‍ക്കു മാത്രം മനസ്സിലായി. ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന വിജയലക്ഷ്മി ചോദിച്ചപ്പോള്‍ സംഘാടകര്‍ക്ക് നൂറു സമ്മതമായി. കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് അറത്തു മുറിച്ചു പറയുക മാത്രമല്ല തന്റെ സ്റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് നേരില്‍ ചോദിക്കാനുള്ള ധാര്‍ഷ്ട്യത്തിനു പുറമേ അവരെ വ്യക്തിപരമായി അപമാനിക്കാനും റിമി തയ്യാറായി.

റിമിയുടെ മനുഷ്യത്വരഹിതമായ നടപടി ഇഷ്ടപ്പെടാത്ത സംഘാടകര്‍ എന്നാലിനി വിജയലക്ഷ്മി പാടട്ടെ എന്നു തീരുമാനിക്കുകയും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്റ്റേജ് വിടുന്നതെങ്കില്‍ അത് മൈക്കിലൂടെ അറിയിക്കുമെന്ന് താക്കീതു നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വരുതിയിലല്ലെന്ന് മനസ്സിലായ റിമിടോമി നിമിഷ നേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു. സ്റ്റേജിലേക്ക് ആലിംഗനബദ്ധയായി വിജയലക്ഷ്മിയെ അനുയാത്ര ചെയ്ത അവര്‍ പിന്നീട് വിളിച്ചുണര്‍ത്തിച്ച വാക്കുകള്‍ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു.

”നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു. കേവലം ഒരേ ഒരു പാട്ടിലൂടെ സംഗീതത്തിന്റെ സപ്ത മഹാസമുദ്രം നീന്തിക്കയറിയ മാന്ത്രിക ശബ്ദം നമ്മുടെ പ്രിയപ്പെട്ട അനുജത്തി എന്റെ സ്വന്തം രക്തം വൈക്കം വിജയലക്ഷ്മി നമുക്കായി പാടുന്നു.” ഈ വാക്കുകള്‍ കേട്ട് ഞെട്ടിയത് പരിപാടിയുടെ സംഘാടകരും.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ആലുവ പോലീസ് ക്ലബില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായത് അതീവ നാടകീയമായി. അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വന്‍ മാധ്യമപടയാണ് പൊലീസ് ക്ലബിന് മുന്നില്‍ തമ്പടിച്ചിരുന്നത്. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങളും അറിയിച്ചിരുന്നു.

എന്നാല്‍ 10.45 ഓടെ അപ്പുണ്ണിയുടെ രൂപവുമായി സാദൃശ്യമുള്ള ഒരാള്‍ പോലീസ് ക്ലബിന്റെ പ്രധാന കവാടത്തില്‍ കാറില്‍ വന്നിറങ്ങി. മാധ്യമപ്രവര്‍ത്തകര്‍ ഇയാളോടെ അപ്പുണ്ണിയാണോ എന്ന് ചോദിച്ചു. അതെ, എന്ന് മറുപടിയും ലഭിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

ഈ സമയം ഒരു വാഹനത്തിൽ യഥാര്‍ഥ അപ്പുണ്ണി എത്തുകയും മാധ്യമങ്ങൾക്കു മുഖം നൽകാതെ പൊലീസ് ക്ലബ്ബിലേയ്ക്ക് ഓടിക്കയറുകയും ചെയ്യുകയായിരുന്നു. അതേസമയം, ആദ്യം വന്നയാൾ അപ്പുണ്ണിയുടെ സഹോദരനാണെന്നും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചതാണെന്നും അഭ്യൂഹമുണ്ട്

കടപ്പാട്: മീഡിയാ വൺ ന്യൂസ്

പഞ്ചാബിലെ ഫരീദ്കോട്ടിൽ വ്യവസായിയെ അക്രമിസംഘം പട്ടാപ്പകല്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറെന്നയാളാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോ പൊലീസ് പുറത്തു വിട്ടു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് വ്യവസായി സ്വന്തം മില്ലിന് സമീപം കാര്‍ നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു വെടിവെപ്പ്. തലയ്ക്കും കഴുത്തിനും വെടിയേറ്റ കോച്ചാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും താലി കെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്‍റെ കൂടെ പോകാന്‍ തുനിഞ്ഞതോടെ ക്ഷേത്ര നട കയ്യങ്കളിക്ക് സാക്ഷ്യം വഹിച്ചു . പോലിസ് എത്തി ഇരു വിഭാഗത്തിനെയും പിടിച്ച് മാറ്റിയാതോടെയാണ് സംഘര്‍ഷം ഒഴിവായത്.

ഗുരുവായൂരില്‍  വിവാഹ പന്തലില്‍ താലി കെട്ടിയ ഉടനെ വരന് താലിമാല ഊരി നല്‍കി വധു കാമുകനൊപ്പം പോയി. കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി സ്വദേശിനിയായ യുവതിയാണ് വിവാഹം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ താലിമാല ഊരി വരന് നല്‍കി അപ്പോള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാമുകമൊപ്പം പോയത്.

വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി വരനും വധുവും ക്ഷേത്രനടയില്‍ തൊഴുതു നില്‍ക്കുമ്പോഴാണു വധു കാമുകനെ ചൂണ്ടിക്കാട്ടി ഇയാള്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് താലിമാലയും ഊരിനല്‍കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വരന്റെ ബന്ധു പെണ്‍കുട്ടിയെ ചെരിപ്പൂരി അടിച്ചു. ഇതോടെ വിവാഹത്തിന് വന്നവര്‍ തമ്മില്‍ കൂട്ടത്തല്ലായി.

ബന്ധുക്കളിടപെട്ട് ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ ഇറച്ചു നിന്നു. താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചു. ഇരുകൂട്ടരും ബഹളമായതോടെ മണ്ഡപത്തിന്റെ ഉടമ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരു കൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി.

നടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത കേരള ജനത ഞെട്ടലോടെ കേട്ടപ്പോള്‍ ഇത് എന്നെങ്കിലും ഒരുനാള്‍ സംഭവിക്കുമായിരുന്നു എന്നുറപ്പുളള ചിലര്‍ സിനമാരംഗത്തുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദീലിപും തമ്മിലുളള ദേഷ്യം അത്രത്തോളം വലുതായിരുന്നു. ഇതൊക്കെ വ്യക്തമായി സിനിമാ ലോകത്തുളള പല മുതിര്‍ന്ന നടന്‍മാര്‍ക്കും നേരത്തെ അറിയാമായിരുന്നു എന്നാണു വിവരം.

പക്ഷേ എന്ന് എങ്ങനെ എന്ന കാര്യത്തില്‍ മാത്രമേ അവര്‍ക്ക് സംശയം ഉണ്ടായിരുന്നുളളൂ. പക്ഷേ ആര് ഈ കൃത്യം ചെയ്യുമെന്ന കാര്യത്തെ കുറിച്ച് ഇവരില്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയാമായിരുന്നെന്ന വിവരം പോലീസ് ലഭിച്ചതായാണ് സൂചന. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത ഇവര്‍ മറയ്ച്ച് വയ്ക്കാന്‍ കാരണം താരസംഘടന പൊളിയുമോ എന്ന ഭയവും ദിലീപിന് സംഘടനയില്‍ ഉളള സ്വാധീനവുമായിരുന്നു. അതിലുപരി ദിലീപിന് പല പ്രമുഖ നടന്‍മാരുടെയും പല രഹസ്യങ്ങളും അറിയാമായിരുന്നു. ദിലീപ് വാ തുറന്നാല്‍ വിണ്ണിലെ താരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന പലരും അഴിയ്ക്കുളളില്‍ ആകുമെന്ന കാര്യമോര്‍ത്ത്‌ ഇവരില്‍ ചിലര്‍ വല്ലാതെ ഭയന്നിരുന്നു.

അതുകൊണ്ട് തന്നെ അയാളെ സംരക്ഷിക്കുകയല്ലാതെ മറിച്ചൊരു വാക്ക് പ്രയോഗിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന ഭയം നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ ദിലീപിനെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ഇവര്‍ വ്യക്തമായ തിരക്കഥ തയ്യാറാക്കി.

പക്ഷേ തെളിവുകള്‍ ദിലീപിനെതിരെ ആയതോടെ കാര്യങ്ങള്‍ മൊത്തത്തില്‍ തകിടം മറിഞ്ഞു. പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ആ നടന്‍മാര്‍ മാത്രം ദിലീപിനെതിരെ ഒന്നും പ്രതികിരിച്ചില്ല. പിന്നീട് അവര്‍ പ്രതിഭാഗത്ത് വരാതിരിക്കാന്‍ ശബ്ദിച്ചു. പക്ഷേ കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതിന് ശേഷം കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ ആ മുതിര്‍ന്ന നടന്‍മാരെ അടക്കം സംശയമുളളവരെ വരും ദിവസങ്ങളില്‍ പോലീസ് ക്ലബ്ബി്ല്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അറസ്റ്റ് അനിവാര്യമെങ്കില്‍ അതു ഉണ്ടായേക്കും എന്നാണു റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved