ഒടുവില്‍ വേദനയോടെ കങ്കണ റണാവത്ത് ആ രഹസ്യം തുറന്നുപറഞ്ഞു: ‘പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന് കങ്കണ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച് വെച്ച ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്.
ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.
പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു.
എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല കങ്കണ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല കങ്കണ പറഞ്ഞു.
എന്നാല്‍, കങ്കണ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂര്‍ത്തിയാകും മുന്‍പുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരന്‍ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും നടന്‍ നാദിര്‍ഷ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
നാദിര്‍ഷയുടെ സമാനമായ ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ്. എന്നാല്‍ ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല. തന്റെ സഹോദരന്‍ സമദിനെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതെന്ന് ഈ ശബ്ദസന്ദേശത്തിലുണ്ട്.
ചേട്ടന്‍ നാദിര്‍ഷയ്ക്ക് എല്ലാം അറിയാം, എല്ലാം മറച്ചുവയ്ക്കുന്നതാണ് എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന് എതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ ഞങ്ങള്‍ പ്രതി ചേര്‍ക്കും. സമദ് ചെന്ന് നാദിര്‍ഷയോട് ഇക്കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും അന്വേഷണ സംഘവുമായുള്ള രഹസ്യകൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് വോയിസ് ക്ലിപ്പില്‍ നാദിര്‍ഷയുടെ ആരോപണം.
നാദിര്‍ഷ പറയുന്ന സ്ഥലത്ത് വരാം, ദിലീപിനെതിരായ കാര്യങ്ങള്‍ അവിടെ വച്ച് പറയൂ.വൈകിട്ട് ഒരിക്കല്‍ കൂടെ സമദിനെ കാണും അപ്പോള്‍ മറുപടി പറയണമെന്നും അറിയിച്ചു. എന്നാസല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നുണ പറഞ്ഞിട്ട് എന്റെ കൂട്ടുകാരനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ് എന്നായിരുന്നു പോലീസിനുള്ള തന്റെ മറുപടിയെന്ന് ശബ്ദസന്ദേശത്തില്‍ നാദിര്‍ഷ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയേണ്ടതില്ല. തനിക്ക് രണ്ട് പെണ്‍മക്കള്‍ ഉള്ളതാണ്. ഈ കാര്യത്തില്‍ ദിലീപ് നിരപരാധിയെന്ന് നൂറു ശതമാനം അറിയാം. അവനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് പറ്റില്ലെന്നും നാദിര്‍ഷയുടെ പേരിലുള്ള വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്.
ഒരേ ദിവസമാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവാ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 10 മണിക്കൂറോളം ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപിന്റെ അറസ്റ്റിന് മുമ്പാണോ പിന്നീടാണോ ഈ വോയിസ് ക്ലിപ്പ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആദ്യ അത്ഭുതം സംഭവിച്ചത് പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു. കേവലം 42% മാര്‍ക്ക് കിട്ടിയാണ് വിജയിച്ചത്. തുടര്‍ന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച വ്യക്തിയായിരുന്നു അല്‍ഫോണ്‍സും. അദ്ദേഹത്തിന്റെ സ്കൂള്‍ പഠനക്കാലത്ത് മണിമലയിലോ പരിസരങ്ങളിലോ വൈദ്യുതി ഇല്ലായിരുന്നു. കോട്ടയം ജില്ലയിലെ മണിമലയില്‍ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 -ല്‍ ആണ് അദ്ദേഹം ജനിച്ചത്. മലയാളം മീഡിയം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂള്‍,കോളജ് പഠനകാലത്ത് അല്‍ഫോണ്‍സ് ഹിപ്പിസ്റ്റൈല്‍ പിന്തുടരുന്ന ആളായിരുന്നു.സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് പോലും പോയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. പലരും അങ്ങനെ പോകരുതെന്ന് ഉപദേശിച്ചു. പക്ഷേ കണ്ണന്താനം മുടി മുറിച്ചില്ല. ഇതിന് വലിയ വിലയും കൊടുക്കേണ്ടി വന്നു. വേഷവിധാനത്തിന് അല്‍ഫോണ്‍സിന് അന്ന് കിട്ടിയത് മൈനസ് മാര്‍ക്ക് ആയിരുന്നു. എങ്കിലും എട്ടാം റാങ്കോടെ അദ്ദേഹം വിജയിച്ചു .
മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോഴും അല്‍ഫോണ്‍സ് വ്യത്യസ്ഥനായി. ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കെട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ. ഇന്റര്‍വ്യൂവില്‍ മൈനസ് മാര്‍ക്ക് കിട്ടിയപ്പോള്‍ അല്‍ഫോണ്‍സ് ഒരു കാര്യം തീരുമാനിച്ചു ഇനി മുടി മുറിക്കേണ്ടാ എന്ന്്. വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞത് ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്കാരസമ്പന്നമാക്കിയെന്നായിരുന്നു.
1979 കേഡര്‍ ഉദ്യോഗസ്ഥായി സര്‍വീസില്‍ കയറിയ അല്‍ഫോണ്‍സ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ ലാന്‍ഡ് കമ്മീഷണറായതോടെ അദ്ഭുതങ്ങളൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് കരുതി ഭൂമാഫിയ സമാധാനിച്ചു. എന്നാല്‍ സ്വയമൊരു ബുള്‍ഡോസറായി മാറിയ കണ്ണന്താനം അനധികൃത കെട്ടിടങ്ങളെല്ലാം ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്കു തിരികെത്തിയ ആസ്ഥിയുടെ മൂല്യം 15000 കോടി രൂപയായിരുന്നു. 1994ല്‍ ടൈം മാഗസിനില്‍ ഇടം പിടിച്ച നൂറ് യുവ ലോകനേതാക്കളില്‍ ഇന്ത്യയില്‍ നിന്ന് കണ്ണന്താനത്തിനൊപ്പം ഇടം നേടിയത് മുകേഷ് അംബാനി മാത്രമായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി,കേരള മില്‍ക്ക് ഫെഡറേഷന്‍ എംഡി, ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണര്‍ എന്നിങ്ങനെ പല സ്ഥാനങ്ങളും വഹിച്ചു. ഒടുവില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കുറയ്ക്കുന്നുവെന്ന് കണ്ടപ്പോള്‍ വിരമിക്കാന്‍ ഏഴുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഐഎഎസ് ജീവിതത്തിനു വിരാമമിട്ട് രാഷ്ട്രീയത്തിലിറങ്ങി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണു നരേന്ദ്ര മോഡി സര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആദ്യപദവി വാഗ്ദാനം ലഭിച്ചത്. ചണ്ഡിഗഡിന്റെ അഡ്മിസ്‌ട്രേറ്റര്‍ സ്ഥാനമാണ് അദ്ദേഹത്തിനായി കണ്ടുവച്ചത്. എന്നാല്‍, പിന്നീട് ആ നിയമനം യാഥാര്‍ഥ്യമായില്ല. രണ്ടാമത്തെ നിയോഗം കേന്ദ്രമന്ത്രിയെന്ന നിലയിലാണ്. അഴിമതിക്കെതിരായ സമരങ്ങളുടെ പേരില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന കാലത്തുതന്നെ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണു അല്‍ഫോന്‍സ് കണ്ണന്താനം.സിവില്‍ സര്‍വീസില്‍ എട്ടുവര്‍ഷം ബാക്കി നില്‍ക്കെ 2006-ലാണ് അദ്ദേഹം രാജിവച്ചത്. ഫയലുകള്‍ക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐ.എ.എസ്. ഉപേക്ഷിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജി പ്രഖ്യാപിക്കുമ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആയിരുന്നു അദ്ദേഹം. ഇടത് രാഷ്ട്രീയമാണ് അദ്ദേഹത്തെ അന്ന് ആകര്‍ഷിച്ചത്. 2006ല്‍ സി.പി.എം. സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്നു നിയമസഭയിലെത്തി. 2011ല്‍ സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയുടെ ഭാഗമായി. െവെകാതെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായി.ദേവികുളം സബ്കലക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു വിവാഹം. ഭാര്യ ഷീല. രണ്ടുമക്കളുണ്ട്: ആകാശും ആദര്‍ശും.
നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന ചോദ്യത്തിന് പള്‍സര്‍ സുനി ഉത്തരം നല്‍കിയത് ഈ കഴിഞ്ഞ ദിവസമാണ്. ഈ വെളിപ്പെടുത്തല്‍ ചെന്നെത്തിയത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മില്‍ പരിചയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു. ഇതോടെ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദ്ദവുമായി.
ഭര്‍ത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവര്‍ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്നലെ കാവ്യ ആലുവ ജയിലില്‍ എത്തിയത്. എന്നാല്‍, തന്നെ കാണാന്‍ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ജയില്‍ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലില്‍ എത്തിയത്.അമ്പത്തിയഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ജൂലൈ 10നായിരുന്നു ദിലീപ് അറസ്റ്റിലായത്. വികാര നിര്‍ഭരമായ കൂടിക്കാഴ്ചയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. പിതാവ് മാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എന്നിവരും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റു നീണ്ടു നിന്നു.
കേസിലെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ മറുപടി പറഞ്ഞില്ല. ഇക്കാര്യം പോലീസും ഗൗരവത്തിലെടുത്തിട്ടില്ലയെന്നാണ് വിവരം.അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്.
വീട്ടുകാര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കരുതെന്നു ദിലീപ് വിലക്കിയിരുന്നു. എന്നാല്‍ മകന്‍ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോള്‍ അമ്മ സരോജം ജയിലില്‍ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജും ഒപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് ഇപ്പോള്‍ കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്തുമെന്നുമുള്ള ഉറപ്പിലാണ് പൊലീസ് സുരക്ഷയില്‍ ദിലീപിന് താല്‍ക്കാലിക പരോള്‍ അനുവദിച്ചിട്ടുള്ളത്.<
അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യത ഗവേഷണം ചെയ്യുന്ന ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയുടെ റഡാറില്‍ പുതുതായി 15 റേഡിയോ തരംഗങ്ങള്‍ ലഭിച്ചു. ഭൂമിയില്‍ നിന്നു 300 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹത്തിലാണു തരംഗങ്ങളുടെ പ്രഭവകേന്ദ്രം. തരംഗങ്ങള്‍ പ്രവഹിക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്താനായിട്ടില്ല.
തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയില്‍ നിന്ന് ഇത്തരം തരംഗങ്ങള്‍ പുറപ്പെടാം. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഉപയോഗിക്കുന്ന സ്‌പേസ്‌ക്രാഫ്റ്റുകളില്‍ നിന്നാണ് ഇവ എത്തിയതെന്നാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതിയിലെ ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ നിഗമനം.
മുന്‍പു പത്തിലധികം തവണ റേഡിയോ തരംഗങ്ങള്‍ ഇതേ പ്രഭവകേന്ദ്രത്തില്‍ നിന്നു ലഭിച്ചിരുന്നു. 2012ല്‍ ആണു ശാസ്ത്രജ്ഞര്‍ പ്രഭവകേന്ദ്രം കണ്ടെത്തിയത്. മുന്‍പ് ഉണ്ടായതിലും തീവ്രതയിലാണു പുതിയ തരംഗങ്ങള്‍ എത്തിയതെന്നു പദ്ധതിയിലെ ഇന്ത്യന്‍ ഗവേഷകനായ വിശാല്‍ ഗജ്ജാര്‍ പറഞ്ഞു. പ്രപഞ്ചത്തിലെ ജീവന്റെ സാധ്യതകള്‍ കണ്ടെത്താനായി വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിന്‍സും റഷ്യന്‍ കോടീശ്വരനായ യൂറി മില്‍നറും സ്ഥാപിച്ചതാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതി. പ്രപഞ്ചത്തിലെ നിഗൂഢ മേഖലകളായ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഗണ്യമായ സംഭാവനകള്‍ ഹോക്കിന്‍സ് നല്‍കിയിട്ടുണ്ട്.
തലച്ചോറിലെ ന്യൂറോണുകള്‍ നശിക്കുന്ന അപൂര്‍വരോഗത്തിനിരയായ ഹോക്കിന്‍സ് പ്രത്യേകം തയാറാക്കിയ വീല്‍ച്ചെയറില്‍ ഇരുന്നു നൂതന കംപ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണു ഗവേഷണവും ആശയവിനിമയവും നടത്തുന്നത്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവര്‍ പ്രകൃതി വിഭവങ്ങള്‍ക്കായി ഭൂമിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ഹണിപ്രീത് മകള്‍ അല്ല, അവരുടെ സ്ഥാനം ഗുര്‍മീതിന്റെ കിടപ്പറയിലാണെന്ന് ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗര്‍.
അതേസമയം വളര്‍ത്ത് മകള്‍ എന്ന് പറഞ്ഞ് ഗുര്‍മീത് റാം റഹീം എപ്പോഴും കൊണ്ടു നടന്ന ഹണിപ്രീത് സിങ്് സ്വാമിയുടെ വെപ്പാട്ടി തന്നെയെന്ന്
പാപ്പയുടെ ചെല്ലക്കുട്ടിയായി വിലസുന്ന ഹണി പ്രീത് സിങ് എന്ന പ്രിയങ്ക തനേജയുടെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയും ഇക്കാര്യം വെളിപ്പടുത്തി മുന്നോട്ട് വന്നിട്ടുണ്ട് . ദേരാ സച്ചാ സൗദുടെ പിന്‍ഗാമിയന്ന് വാഴ്ത്തപ്പെട്ട ഹണി സ്വാമിയുമായി കിടക്ക പങ്കിടുന്നവരിലെ സുന്ദരിക്കോത മാത്രമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഭര്‍ത്താവിന്റെ ചെയ്തികളില്‍ മനംനൊന്താണ് ഹര്‍ജീത് പണി കൊടുത്തത്. ഭര്‍ത്താവിനെതിരെ മറുത്ത് ഒന്നും പറയാത്ത ഭാര്യയാണ് ഹര്‍ജീത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വസ്തുത അതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഗുര്‍മീത് തന്റെ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രാര്‍ത്ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹര്‍ജീത്.
1990ലാണ് ഹര്‍ജീത് ദേരാ സച്ചാ സൗദ ആശ്രമത്തില്‍ എത്തിയത്. ഹര്‍മീത് ഇതിനിടെ ദേരാ സച്ചയുടെ അധിപനായി വളര്‍ന്നു. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗുര്‍മീത് അറിയിച്ചപ്പോള്‍ ഹര്‍ജീത് സന്തോഷത്തോടെയാണ് സമ്മതം മൂളിയത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഗുര്‍മീതിന്റെ തനിനിറം തിരിച്ചറിഞ്ഞുവെന്ന് ഹര്‍ജീത് പറഞ്ഞു.
തനിനിറം വ്യക്തമായതോടെ ഹര്‍ജീത്, ഗുര്‍മീതില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. എന്നാല്‍ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആശ്രമം വിട്ടു പോകാന്‍ സാധിച്ചില്ല. ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള മറയായാണ് ഹര്‍ജീതിനെ ഉപയോഗിച്ചിരുന്നത്. ഗുര്‍മീതിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതായതോടെയാണ് ആ സ്ഥാനത്തേക്ക് ഹണിപ്രീത് കടന്നു വരുന്നത്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എത്തിയ ഹണിപ്രീതിനെ ഗുര്‍മീത് വലയിലാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ബലഹീനത മുതലെടുത്താണ് ഹണിപ്രീതിനെ, ഗുര്‍മീത് വരുതിയിലാക്കിയതെന്നും ഹര്‍ജീത് പറയുന്നു.
ഹണിപ്രീത്, തന്റെ വളര്‍ത്ത് മകളാണെന്നാണ് ഗുര്‍മീത് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയിലാണെന്ന് ഹര്‍ജീത് പറഞ്ഞു. ഗുര്‍മീതിന്റെ കാമലീലകള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയിലാണ് നാടിനെ നടുക്കിയ മര്‍ദനമുണ്ടായത്. സംഭവം പുറത്തറിഞ്ഞതോടെ കുഞ്ഞുങ്ങളെ ഉപദ്രവിച്ച അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി സീനത്ത് (36), ഇവരുടെ കാമുകന്‍ മുണ്ടക്കയം സ്വദേശി ജോസ് (40) എന്നിവരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്.
ഏഴര വയസുള്ള ആണ്‍കുട്ടിയും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കുമാരമംഗലം പാറക്ക് സമീപം വാടക്ക് വീടെടുത്ത് സീനത്തും ജോസും കുട്ടികളോടൊപ്പം നാല് മാസങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു.
ഇവര്‍ പതിവായി കുട്ടികളെ തല്ലുന്നതായി നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം ശരിയാണെന്ന് മനസിലാക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് മൂന്ന് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വന്നിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കി തൊടുപുഴ വനിതാ എസ്.ഐ വാടക വീട്ടിലെത്തി കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇവരെ ക്രൂരമായി തല്ലുകയും കാലില്‍ ചവിട്ടുകയും മുട്ടില്‍ നിര്‍ത്തി ചൂരലിനടിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കി. മര്‍ദ്ദനമേറ്റ് പേടിച്ച് മൂത്രമൊഴിച്ചപ്പോള്‍ കുട്ടികളുടെ വസ്ത്രം ഊരി തുടപ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സീനത്തിനെയും ഷാജിയെയും അറസ്റ്റ് ചെയ്തു.ജുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടികളെ അവരുടെ അച്ഛന്റെ മാതാപിതാക്കളുടെ സംരക്ഷണയില്‍ വിട്ടു.
ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ കേരളത്തിനു ക്രൈസ്തവ ന്യൂനപക്ഷക്ഷങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ട് പുനസംഘടന. അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനൊപ്പം നാല് ക്യാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും അധികാരമേറ്റു. നിര്‍മ്മല സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി. ഏറ്റവും ഒടുവിലായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്.
ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ നിലവില്‍ ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ ക്യാബിനെറ്റ് പദവിയോടെ സത്യപ്രതിജ്ഞ ചെയ്തു. വാണിജ്യ സഹമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നുള്ള പ്രതിനിധിയാണ് നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്ററികാര്യ സഹമന്ത്രി ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വിയാണ് ക്യാബിനെറ്റ് പദവിയുള്ള നാലാമത്തെ മന്ത്രി.
ഒ രാജഗോപാലിനും പിസി തോമസിനും ശേഷം ബിജെപി മന്ത്രിസഭയിലെത്തുന്ന മലയാളിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമായിരുന്ന ബീഹാറില്‍ നിന്നുള്ള എംപി അശ്വനി കുമാര്‍ ചൗബേ, മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വീരേന്ദ്രകുമാര്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍ നിന്നും ആനന്ദ് കുമാര്‍ ഹെഗ്ഡെ, 1975ലെ ഐഎസ് ബാച്ച് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആര്‍കെ സിങ്, മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറുമായിരുന്ന ഹര്‍ദ്ദീപ് സിങ് പൂരി, രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്രസിങ് ഷെഖാവത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുംബൈ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് എന്നിവരാണ് മറ്റ് സഹമന്ത്രിമാര്‍.
ദുബായിലെ വനിതാ സെൻട്രൽ ജയിൽ -സെൻട്രൽ ജയിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഇരുട്ട് മുറികളും ഇരുമ്പു അഴികൾക്കുളളിൽ കഴിയുന്ന കുറ്റവാളികളും പോലീസ് മർദ്ദനവും എല്ലാം ആണ് മനസിലേക്ക് കടന്നു വരിക .ഈ ധാരണകൾ വെച്ചാണ് ദുബായിലെ അൽ അവീറിലെ സെൻട്രൽ ജയിൽ സന്ദർശിക്കാൻ ആയി എത്തിയത്.എന്നാൽ സ്ത്രീകൾക്ക് ഒരുപാട് നന്മ നിറഞ്ഞ ചുറ്റുപാടുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.400 വനിതകളെ ഉൾക്കൊള്ളാവുന്ന ഈ ജയിലുകൾ തുറന്ന ഒരു സ്ഥലം ആണ്.ഇരുമ്പു അഴികളോ ഇരുട്ടോ ഇവിടെ ഇല്ല.വൃത്തിയോടെ സൂക്ഷിക്കുന്ന ഇരിപ്പിടങ്ങളും വായന ശാലകളും മുഴുനീള സേവനങ്ങൾ ലഭിക്കുന്ന ക്ലിനിക്കും സൂപ്പർ മാർക്കറ്റുമെല്ലാം ആണ് ഇവിടെ ഉള്ളത് .പുതിയൊരു ജീവിതത്തിനു തുടക്കംനൽകാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.അമ്മമാർക്കൊപ്പം മക്കൾക്കും കഴിയാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ് .ജയിലുള്ളവവർക്കു അന്യോന്യം ആശയ വിനിമയം നടത്താനും സാധിക്കും.