Latest News

റോമി കുര്യാക്കോസ്

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തും. അന്നേ ദിവസം ‘സേവന ദിന’മായി ആചരിക്കുന്നതിന്റെ ഭാഗമായി ഐ ഓ സി പ്രവർത്തകർ ബോൾട്ടനിലെ ‘പ്ലേ പാർക്ക്‌’ പ്ലേ ഗ്രൗണ്ട് ശുചീകരിക്കും.

കൗൺസിലുമായി ചേർന്നു രാവിലെ 10 മണി മുതൽ സംഘടിപ്പിക്കുന്ന ശ്രമദാനം ബോൾട്ടൻ സൗത്ത് & വാക്ക്ഡൺ എം പി യാസ്മിൻ ഖുറേഷി ഉദ്ഘാടനം നിർവഹിക്കും. ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ യൂണിറ്റ് / റീജിയനുകളിൽ നിന്നുള്ള ഐ ഒ സി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും പങ്കെടുക്കും.

രാജ്യ വ്യത്യാസമില്ലാതെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധവൽകരിച്ചുകൊണ്ട് ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങിൽ വച്ച് സംഘടിപ്പിക്കും. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾക്ക് ചൊല്ലിക്കൊടുക്കും.

ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിക്കും. പരിപാടിയുടെ ഭാഗമായി ‘ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിക്കും. ‘സേവന ദിന’ത്തിന്റെ ഭാഗമാകുന്ന എല്ലാ അംഗങ്ങളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ റോമി കുര്യാക്കോസ് അറിയിച്ചു.

തദേശഭരണ സംവിദാനം, മലയാളി അസോസിയേഷൻ ഉൾപ്പടെയുള്ള വിവിധ സംഘടനകൾ, എൻ ജി ഒകൾ തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് വിവിവിധ ബോധവൽകരണ പരിപാടികൾ, ലഹരിയുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകളും ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് മാരത്തോൺ തുടങ്ങിയ കായിക പരിപാടികൾ, മനുഷ്യ ചങ്ങല തുടങ്ങിയവയും ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന്റെ ഭാഗമായി ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ്ഏരിയയുടെ നേതൃത്വത്തിൽ യു കെയിലാകമാനം സംഘടിപ്പിക്കും.

Venue
Play Park Playground
Parkfield Rd
Bolton BL3 2BQ

കൂടുതൽ വിവരങ്ങൾക്ക്:

റോമി കുര്യാക്കോസ്: 07776646163

ജിബ്സൺ ജോർജ്: 07901185989

അരുൺ ഫിലിപ്പോസ്: 07407474635

ബേബി ലൂക്കോസ്: 07903885676

ഹൃഷിരാജ്: 07476224232

 

റോമി കുര്യാക്കോസ്

ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – യുടെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 27, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.

ബോൾട്ടനിലെ ഫാൻവർത്ത് ട്രിനിറ്റി ചർച്ച് ഹാളിൽ വച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവേശന ഫീസായി ഒരാൾക്ക് £15 പൗണ്ട് ആണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

കോമഡി രംഗത്തെ പ്രതിഭ കലാഭവൻ ദിലീപും പിന്നണി ഗാനരംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന ‘കോമഡി & മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ’ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകൾ.

ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 9.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.

ഓണസദ്യ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനയുള്ള ഫോം ചുവടെ ചേർത്തിട്ടുണ്ട്.

ബി എം എ ഓണാഘോഷ രജിസ്ട്രേഷൻ ഫോം:

https://forms.gle/rPW2U4HR5oAd5GrMA

ബി എം എ ഓണാഘോഷ വേദി:

Trinity Church Hall
Market St Farnworth
Bolton BL4 8EX

കൂടുതൽ വിവരങ്ങൾക്ക്:

ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്‌): 07872514619

റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163

ടോം ജോസഫ് (സ്പോർട്സ് കോർഡിനേറ്റർ & ട്രഷറർ): 07862380730

ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): 07789680443

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം 4090 അധ്യാപക തസ്തികകൾ നഷ്ടമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കുട്ടികളുടെ എണ്ണം കുറഞ്ഞതിനോടൊപ്പം ആധാർ വിവരങ്ങൾ പരിശോധിക്കാത്തതും ആണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണമായത്. എന്നാൽ പൊതുവിദ്യാഭ്യാസവകുപ്പ് ചില കണക്കുകൾ മാത്രം അടിസ്ഥാനമാക്കി തസ്തിക നിർണ്ണയിച്ചതാണ് ഇതിന് ഇടയാക്കിയതെന്ന് അധ്യാപക സംഘടനകൾ പറയുന്നു.

ആധാർ പരിഗണന ജൂൺ 30 വരെ നടത്തുമെന്ന് മന്ത്രിയുടെ വാക്കുണ്ടായിരുന്നെങ്കിലും, വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ ഈ വർഷം 1.25 ലക്ഷം കുട്ടികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെട്ടത്. സർക്കാർ സ്കൂളുകളിൽ 66,315 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 59,371 കുട്ടികളും കുറഞ്ഞതായി വിശദീകരണം നൽകി. ജനനനിരക്കിലെ കുറവാണ് പ്രധാന കാരണം.

ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം 2.34 ലക്ഷം ആയി. ആറാം പ്രവൃത്തി ദിനത്തിൽ ആധാർ ഇല്ലാത്ത 20,000 കുട്ടികൾ ഒന്നാം ക്ലാസിൽ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത് . പൊതുവിദ്യാലയങ്ങളിലെ 57,130 കുട്ടികൾക്ക് ആധാർ ഇല്ലെന്ന് നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു . മറ്റ് ദിവസങ്ങളിൽ കണക്കെടുത്ത് അധ്യാപക തസ്തിക നിർണയിക്കേണ്ടതുണ്ടെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ഡയറക്ടറേറ്റ് അത് സ്വീകരിച്ചിട്ടില്ല.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തു. 172 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യൻ ടീമിൽ അഭിഷേക് ശര്‍മ (39 പന്തില്‍ 74) ടോപ് സ്കോററായി. ശുഭ്മാന്‍ ഗീലും 28 പന്തില്‍ 47 റണ്‍സുമായി മികച്ച പങ്കുവഹിച്ചു, തിലക് വര്‍മ(19 പന്തില്‍ 30\*)-ഹാര്‍ദ്ദിക് പാണ്ഡ്യ(7\*) ഇരുവരും പുറത്താകാതെ വിജയത്തില്‍ പങ്കെടുത്തു.

പവർ പ്ലേയില്‍ അഭിഷേക-ഗീല്‍ കൂട്ടുകെട്ട് 105 റണ്‍സ് നേടി ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ടു നയിച്ചു. പതിനൊന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും, എളുപ്പത്തിൽ ലക്ഷ്യത്തിലെത്തി. എന്നാൽ സഞ്ജു സാംസണ്‍ ആരാധകരെ നിരാശപ്പെടുത്തി . അഞ്ചാം നമ്പറായി ക്രീസിലെത്തിയ സഞ്ജു 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. അവസാന ഘട്ടത്തിൽ തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയുടെ വിജയ സമയം അനായാസം പൂർത്തിയാക്കി. ഫര്‍ഹാനാണ് 58 റണ്‍സുമായി പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍.

യുവ സാരഥ്യത്തിൻ്റെ ചിറകിലേറാൻ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ F O P. …മലയാളി കുടിയേറ്റത്തിന്റെ നാൾ വഴികളിൽ യുകെയിലെ മലയാളി അസോസിയേഷനുകൾക്ക് ഇപ്പോൾ ഭരണ നേതൃത്വം കൊടുക്കുന്ന ഈ തലമുറക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരവുമായിട്ടാണ് ഫ്രണ്ട്സ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ കടന്നുവരുന്നത്.

ഇരുപത് വർഷത്തിലേറെയായി മലയാളി അസോസിയേഷനുകളുമായി ഇടപഴകുന്ന കുടുംബത്തിൽ നിന്നും വരുന്നവർ ‘ യുകെയിൽ ജനിച്ച് വളർന്നവർ ഉൾപ്പെടെ ഒരു പുതിയ യുവജന നിരയെ വാർത്തെടുക്കുവാനുള്ള പരിശീലനത്തിലാണ് F O P. മലയാളി തനിമയും ബ്രിട്ടീഷ് പ്രൊഫഷണലിസവും സമന്വയിപ്പിച്ച ഒരു പുത്തൻ നേതൃസംവിധാനമാണ് അടുത്ത തലമുറ മലയാളി സമൂഹത്തിന് ഉണ്ടാവേണ്ടതെന്നാണ് F O P വിലയിരുത്തൽ.

പുതിയ തലമുറയുടെ പുതിയ കാൽവെപ്പിന്. മലയാളി സമൂഹം കയ്യടിച്ച് പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി F O P നേതൃത്വം അറിയിച്ചു സെപ്റ്റംബർ ആറാം തീയതി പ്രസ്റ്റൻ സിവിക് ഹോളിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ ശ്രീ ടോണി ടൈറ്റസിന്റെ നേതൃത്വത്തിലുള്ള യുവ നേതൃത്വത്തെ F O P കോഡിനേറ്റർ സിന്നി ജേക്കബ് സദസ്സിന് പരിചയപ്പെടുത്തി F O P ഓണം 2025 പങ്കെടുത്ത എല്ലാ പ്രസ്റ്റൻ മലയാളികൾക്കും ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നന്ദി അറിയിച്ചു.

കഴിഞ്ഞ പതിനഞ്ചു വർഷമായി യൂ കെ യിലെ വിവിധ സാംസ്‌കാരിക വേദികളിൽ കലാ സംഭാവനകൾ നൽകി വരുന്ന നോർത്താംപ്ടണിലെ നടനാണ് നൃത്ത വിദ്യാലയത്തിലേ പന്ത്രണ്ട്‌ വിദ്യാർത്ഥിനികൾ ഈ വരുന്ന ഓക്ടോബർ നാലാം തീയതി ഭരതനാട്യത്തിൽ തങ്ങളുടെ അരങ്ങേറ്റം കുറിക്കുകയാണ് . വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിനു ശേഷം ചിലങ്കയണിയുന്ന ഈ കലാകാരികളെ അനുഗ്രഹിക്കുവാനും അവരോടൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്ന എൺപതോളം കലാകാരികളെയും പാട്ടുകരെയും പ്രോത്സാഹിപ്പിക്കുവാനും നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു . കൃത്യം മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ അനവധി നൃത്തങ്ങളും ഗാനങ്ങളും അരങ്ങു നിറക്കുന്നു .ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു കൊള്ളട്ടെ .

 

കൊച്ചി കളമശ്ശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതിയെ മറയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മകളാണ് കുട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പ്രതി കുട്ടിയുടെ വീട്ടുകാരുമായി പരിചയമുള്ളയാളാണ്. കുട്ടിയെ സ്വന്തം വീട്ടിലും ഇവരുടെ വീട്ടിലും കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് വിവരങ്ങൾ.

കളമശ്ശേരി പൊലീസ് നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ രാത്രി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളുടെമേൽ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശൂർ അതിരൂപതയുടെ മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് ഇമെറിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആരംഭിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം രാവിലെ ബിഷപ് ഹൗസിലേക്ക് കൊണ്ടുവന്നു. ഇവിടെ നടന്ന ഒന്നാംഘട്ട ശുശ്രൂഷ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. തുടർന്ന് പൊതുദർശനത്തിനായി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക (പുത്തൻപള്ളി)യിലേക്ക് മാറ്റി. വൈകിട്ട് ഇവിടെ നിന്ന് വിലാപയാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി ലൂർദ് കത്തീഡ്രലിൽ എത്തിക്കും.

നാളെ രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രലിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കുന്ന രണ്ടാംഘട്ട ശുശ്രൂഷയും 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയും നടക്കും. പിന്നാലെ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കുന്ന മൂന്നാംഘട്ട ശുശ്രൂഷ നടക്കും. ഉച്ചയ്ക്ക് ഒന്നോടെ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുമെന്ന് സഭ അറിയിച്ചു.

ശേഷം ഭൗതികശരീരം കോഴിക്കോട് ദേവഗിരിയിലെ സെന്റ് ജോസഫ് പള്ളിയിൽ പൊതുദർശനത്തിനായി എത്തിക്കും. അവിടെ നിന്നു കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിലേക്ക് മാറ്റും. നാളെ വൈകിട്ട് അവിടെ സംസ്കാര ശുശ്രൂഷയുടെ സമാപനവും കബറടക്കവും നടക്കും.

ഇസ്‌ലാമാബാദ് ∙ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. സൗദി അറേബ്യയ്‌ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ നടക്കുന്ന ഏതെങ്കിലും ആക്രമണം ഇരുരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെ ഒപ്പുവെച്ച പ്രതിരോധകരാറിന്റെ അടിസ്ഥാനത്തിലാണ് ഖ്വാജ ആസിഫ് പ്രതികരിച്ചത്. നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 നോട് സാമ്യമുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പാക്കിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിനായി അനുവദിക്കുന്നതും കരാറിലെ പ്രധാനപ്പെട്ട ഘടകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വൻ വ്യാപാരബന്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം 4,188 കോടി ഡോളറിലേയ്ക്കുയർന്നിരുന്നു.

കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മെറ്റയിൽ നിന്ന് പോസ്റ്റുകളുടെ ഉറവിടം തേടിയതിനെ തുടർന്ന് വേഗത്തിലുള്ള മറുപടി ആവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്.

പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ പ്രതികൾ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് സ്ഥിരീകരിക്കുന്നതിനായാണ് നടപടി. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം കെ.എം. ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളാണ് മുന്നിൽ.

100-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതിചേർക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.

Copyright © . All rights reserved