Latest News

ബിനോയ് എം. ജെ.

മനുഷ്യൻ സദാ പൂർണ്ണത അന്വേഷിക്കുന്നു. വിവാഹം കഴിക്കാത്തയാൾ താൻ വിവാഹിതനാകുമ്പോൾ പൂർണ്ണനാകുമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ വിവാഹിതനാകുമ്പോൾ താനിതുവരെ അനുഭവിച്ചില്ലാത്ത പുതിയ പല പ്രശ്നങ്ങളും തന്റെ ജീവിതത്തിൽ പ്രവേശിക്കുന്നതായി അയാൾ കാണുന്നു. ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന സത്യം അയാൾ മനസ്സിലാക്കുന്നു. ദരിദ്രനാവട്ടെ സമ്പത്ത് വന്നു ചേരുമ്പോൾ താൻ പൂർണ്ണനാകുമെന്ന് കരുതുന്നു. എന്നാൽ സമ്പത്ത് കൈവരുമ്പോൾ കൂടെ അസ്വസ്ഥതകളും വന്നുചേരുന്നു. അപ്പോൾ അയാൾ ദാരിദ്ര്യത്തിന്റെ പഴയ ദിനങ്ങളെ കൊതിയോടെ അനുസ്മരിക്കുന്നു. ഇപ്രകാരം ജീവിത്തിലെ പലതരത്തിലുള്ള നിഷേധാത്മകമായ അനുഭവങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്നുപോകുമ്പോൾ ‘പൂർണ്ണത’ എന്നൊന്നുണ്ടോ എന്ന ശക്തമായ സംശയം നമ്മെ വേട്ടയാടിത്തുടങ്ങുന്നു. പൂർണ്ണതയുണ്ടെങ്കിൽ അതെവിടെയാണ് കിടക്കുന്നത്? അതിനെ നാം പല ജന്മാന്തരങ്ങളിലൂടെ പരതിയിട്ടും കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ഇനി പൂർണ്ണതയില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്?

ചെറുപ്പം മുതലേ നാം പുറത്തേക്ക് നോക്കുവാൻ പഠിക്കുകയും ശീലിക്കുകയും ചെയ്തുപോരുന്നു. ഈ കാണുന്ന ശരീരവും ബാഹ്യപ്രപഞ്ചവും മാത്രമേ സത്യമായുള്ളൂ എന്ന് ഭൗതികവാദത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ചിന്താപദ്ധതി നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ ജീവിതത്തിന്റെ അർത്ഥവും ജീവിതത്തിന്റെ പൂർണ്ണതയും മറ്റും നാം ബാഹ്യലോകത്തിൽ തന്നെ അന്വേഷിക്കുന്നു. അതുകൊണ്ടാണ് വിവാഹത്തിനും, വിദ്യാഭ്യാസത്തിനും, പണത്തിനും മറ്റും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുമെന്ന് നാം കരുതുന്നത്.മരണത്തിന് അപ്പുറം ഒരു ജീവിതമില്ലെന്ന് ശാസ്ത്രം പറയുമ്പോഴും പൂർണ്ണരാകുവാനുള്ള അടക്കാനാവാത്ത ആഗ്രഹം മരണത്തിനപ്പുറവും ഒരു ജീവിതത്തെ സൃഷ്ടിക്കുവാനും അവിടെ പൂർണ്ണതയെ പ്രതിഷ്ഠിക്കുവാനും മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ അന്വേഷണവും, പ്രയത്നങ്ങളും, ജീവിതം തന്നെയും പൂർണ്ണതയെ ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. എന്നാൽ ഈ ദിശയിൽ അവന് അടിക്കടി ഉണ്ടാകുന്ന പരാജയങ്ങൾ അങ്ങനെ ഒരു സങ്ഗതിയുടെ അസ്ഥിത്വത്തെപോലും ചോദ്യം ചെയ്യുവാനും പിടിച്ചു കുലുക്കുവാനും പോന്നവയാണ്. ഈ വ്യർത്ഥതയിൽ നിന്നുമാണ് ആധുനിക മനുഷ്യന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ജന്മമെടുക്കുന്നത്.

പൂർണ്ണതയിൽ എത്തുന്നതിൽ മനുഷ്യൻ സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിക്കുകയും എന്നാൽ അതിൽ പരാജയപ്പെട്ടു വരികയും ചെയ്യുന്നു . അതിനാൽ തന്നെ മരണം അവന് എന്നും ഒരു പേടിസ്വപ്നമാണ്. മരിക്കുന്നതിന് മുമ്പേ പൂർണ്ണതയിൽ എത്തണം. അപ്പോൾ മരണം തന്നെ അവിടെ നിന്നും തിരോഭവിക്കുമെന്നും അവനറിയാം. ഇപ്രകാരം മരണത്തെ ഒഴിവാക്കികൊണ്ട് പൂർണ്ണനാകുവാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന്റെ അവിഭാജ്യഭാഗമായ ആ സത്തയെ – മരണത്തെ – അവൻ തള്ളിക്കളയുകയും അത് പൂർണ്ണതയിൽ എത്തുന്നതിൽ നിന്നും അവനെ തടയുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത ആശയക്കുഴപ്പം തന്നെയാണ്. വാസ്തവത്തിൽ ജീവിതത്തിന്റെ പൂർണ്ണത മരണത്തിലാണ് കിടക്കുന്നത്. രാവും പകലും ചേർന്ന് ഒരു ദിവസം ഉണ്ടാകുന്നതുപോലെ ജീവിതവും മരണവും കൂടിച്ചേരുമ്പോഴാണ് മനുഷ്യന്റെ അസ്ഥിത്വം പൂർണ്ണമാകുന്നത്. അല്ലെങ്കിൽ മരണത്തെ സ്വന്തം അസ്ഥിത്വത്തിൽ നിന്നും തള്ളിക്കളയുന്നതുകൊണ്ടാണ് അവന്റെ അസ്ഥിത്വം അപൂർണ്ണമായി തുടരുന്നത്. മരണം ഒരു പച്ചയായ യാഥാർഥ്യമായി മുന്നിൽ കിടക്കുമ്പോഴും മനുഷ്യൻ അതിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുമ്പോൾ മരണം അവിടെനിന്നും തിരോഭവിക്കുകയില്ലെന്ന് മാത്രമല്ല, അത് ഒരു ഭൂതത്തെപോലെ നമ്മെ സദാ വേട്ടയാടുകയും ചെയ്യും. മരണത്തോടുള്ള ഈ ഭയവും വിരക്തിയും നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുകയും നാം പൂർണ്ണതയിൽ നിന്നും തെറിക്കുകയും ചെയ്യുന്നു.

ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ ലളിതമാണ്. പൂർണ്ണനാവുക എന്നത് നാം കരുതുന്നതുപോലെ അത്ര സങ്കീർണ്ണമായതോ അസാധ്യമായതോ ആയ കാര്യവുമല്ല. നാമെന്തിൽ നിന്നും ഓടിയൊളിക്കുവാൻ ശ്രമിക്കുന്നുവോ അതിലേക്ക് തന്നെ ഓടിയടുക്കുവിൻ! നാം എന്തിനെ വെറുക്കുന്നുവോ അതിനെ തന്നെ സ്നേഹിച്ചു തുടങ്ങുവിൻ! അതെ! മരണത്തെ ആസ്വദിച്ചു തുടങ്ങുവിൻ! അപ്പോൾ ജീവിതത്തെ പോലെ മരണവും നമ്മുടെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്ന് നാമറിയുകയും നാം സാവധാനം പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു. അവിടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം തിരോഭവിക്കുകയും നാം ഈശ്വരസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ജീവിതത്തിന്റെ തന്നെ ആവശ്യമില്ല. ജീവിതം ഇല്ലാത്തിടത്ത് മരണവും ഇല്ല.

നാം ചെറുപ്പം മുതലേ തെറ്റായ കാര്യങ്ങൾ പഠിച്ചു വരുന്നു. അൽപനേരത്തേക്ക് ഏകാന്തതയിലേക്ക് ഒന്ന് പിൻവാങ്ങിയാൽ അത് അനാരോഗ്യകരമാണെന്ന് സമൂഹം പറയുന്നു. അൽപനേരത്തേക്ക് ഏകാന്തതയിൽ ഇരിക്കുവാൻ ഭയപ്പെടുന്നവൻ എങ്ങനെയാണ് മരണത്തെ ആസ്വദിക്കുക? മരണമാവട്ടെ അനന്തമായ ഏകാന്തതയും. സമൂഹത്തെ അള്ളിപ്പിടിച്ചാൽ മരിക്കുകയില്ലെന്ന തെറ്റായതും വികലമായതുമായ ഒരു തത്വം നാമറിയാതെ നമ്മുടെ മനസ്സിൽ ചേക്കറുന്നു. അതുകൊണ്ടാണ് നാം സമൂഹത്തിന്റെ പിറകേ ഈ ഓടുന്നത്. സമൂഹത്തിന് നമ്മെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയില്ല. കഴിയുമെന്ന് അത് വ്യാജം പറയുകയാണ്. ശരിക്കും മരണം അടുത്തുവരുമ്പോഴേക്കും സമൂഹം നമ്മെ കയ്യൊഴിയുകയും ചെയ്യും. അതിനാൽ സമൂഹത്താൽ കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.

നിങ്ങളെ രക്ഷിക്കുവാൻ സമൂഹത്തിന് ആവില്ലെങ്കിലും നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക് കഴിയും. ആ കഴിവിനെ ഉണർത്തിയെടുക്കുവിൻ! മരണത്തെ ആവോളം മനസ്സിൽ ധ്യാനിക്കുവിൻ! അതിനെ ആസ്വദിക്കുവാൻ പഠിക്കുവിൻ! ഇപ്രകാരം പടിപടിയായി മരണത്തിലേക്ക് ചുവടുവയ്ക്കുവാനുള്ള മന:ക്കരുത്ത് നിങ്ങൾ സമ്പാദിക്കുന്നു. മാനസികമായി നിങ്ങൾക്ക് മരണത്തിലൂടെ കടന്നുപോകുവാൻ കഴിയും. അതിനെ ‘സമാധി’ എന്നാണ് പറയുക. അവിടെ മരണം അനന്തദു:ഖമല്ല, മറിച്ച് അനന്താനന്ദമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

തമിഴ്നാട്ടിലെ കടലൂരില്‍ അൻപുമണി രാംദോസിന്റെ പട്ടാളി മക്കള്‍ കച്ചി സ്ഥാനാർത്ഥിയുടെ വിജയം പ്രവചിച്ച രണ്ട് വഴിയോര ഭാവി പ്രവചനക്കാരും അവരുടെ തത്തകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കടലൂരിലെ പി .എം.കെ. സ്ഥാനാർത്ഥിയും സംവിധായകനുമായ തങ്കർ ബച്ചന്റെ വിജയം പ്രവചിച്ചതിന് പിന്നാലെയാണ് കൈനോട്ടക്കാരായ സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം അറസ്റ്റുചെയ്തത്.  തത്തകളെ അനധികൃതമായി കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ നടപടി.

പ്രചാരണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പിലെ തന്റെ വിജയം പ്രവചിക്കാൻ തങ്കർ ബച്ചൻ കൈനോട്ടക്കാരനെ സമീപിച്ചിരുന്നു. തുടർന്ന് തങ്ങളുടെ കൈവശമുള്ള നാല് തത്തകളിലൊന്നിനെക്കൊണ്ട് സഹോദരങ്ങളില്‍ ഒരാള്‍ ചീട്ട്എടുപ്പിച്ചു. ഇതില്‍ വിജയം സൂചിപ്പിക്കുന്ന ചീട്ട് ലഭിച്ചതിന് പിന്നാലെ തങ്കർ ബച്ചൻ തത്തയ്ക്ക് പഴം നല്കുന്നത് അടക്കമുള്ള വീഡിയോ പ്രചരിച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം കൈനോട്ടക്കാരായ സഹോദരങ്ങളുടെ രണ്ട് കൂടുകളിലുള്ള നാല് തത്തകളെ വനം വകുപ്പ് കണ്ടു കെട്ടി. സഹോദരങ്ങളെ പിന്നീട് താക്കീതു നൽകി വിട്ടയച്ചു. ബി ജെ പിയുമായി സഖ്യം ചേർന്നാണ്പിഎംകെ തമിഴ്നാട്ടിൽ മത്സരിക്കുന്നത്. വനം വകുപ്പിന്റെ നടപടിയെപിഎംകെ പ്രസിഡന്റ് അൻപു മണി രാംദാ. രാംദാസ് വിമർശിച്ചു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു.

2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കും നിയമവിരുദ്ധമായി മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തി.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാറിൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

 

 

അനിൽ കെ ആന്റണി തോൽക്കണം; ബിജെപിയിൽ പോകുന്ന മക്കളെ കുറിച്ച് എന്നെ
കൊണ്ട് പറയിക്കരുത്; ആ ഭാഷ ശീലിച്ചിട്ടില്ല; പതിവ് രീതികൾ വിട്ട് പൊട്ടിത്തെറിച്ച്
എകെ ആന്റണി;

പത്തനംതിട്ടയിൽ ബിജെപിക്കായി മത്സരിക്കുന്ന മകൻ അനിൽ കെ ആന്റണി തോൽക്കണമെന്ന് എകെ ആന്റണി. ബിജെപിക്ക് ഇനി കേരളത്തിൽ സുവർണ്ണ കാലഘട്ടം ഉണ്ടാകില്ലെന്നും ആന്റണി വിശദീകരിച്ചു. പതിവ് ശൈലികൾ വിട്ട് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. കോൺഗ്രസിനെ തള്ളി പറയുന്നവരെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. അതിനിടെ താൻ പത്തനംതിട്ടയിൽ ജയിക്കുമെന്നും കോൺഗ്രസ് തകരുമെന്നും ആന്റണിക്ക് മറുപടിയായി അനിൽ കെ ആന്റണിയും പ്രതികരിച്ചു. ബിജെപിയുടെ ജയം കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളായി കോൺഗ്രസ് നേതാക്കൾ മാറുമെന്നും അനിൽ കെ ആന്റണി തിരിച്ചടിച്ചു.

പത്തനംതിട്ടയിൽ പ്രചരണത്തിന് പോകില്ലെന്ന് അന്റണി പറഞ്ഞു. എന്നാൽ ബിജെപിയേയും അനിൽ കെ ആന്റണിയേയും കടന്നാക്രമിക്കുകയായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്റണി പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്.

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്‌ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേർന്നു. സ്‌നേഹം പങ്കുവെക്കലിന്റെ ആഘോഷംകൂടിയാണ് പെരുന്നാള്‍.

ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.

ചെമ്മീ‍ൻ കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കൽ റിപ്പോർട്ട്.

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി.
ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നികിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച്‌ പുറത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.

പൊലീസ് അന്വേഷിച്ച്‌ എത്താതിരിക്കാനായി പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാപിതാക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി പളളികളില്‍ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ തലശ്ശേരി അതിരൂപത. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അതിരൂപത വ്യതമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ അതിരൂപത സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപയുടേതല്ലെന്നും അറിയിച്ചു.

ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.

തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്‌എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.

ബാബു മങ്കുഴിയിൽ

യു കെ യിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ് സ്വിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ ,വിഷു,ഈദ് ആഘോഷം ഏപ്രിൽ 6 ശനിയാഴ്ച നടന്നു.

ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ്‌ മണിക്ക് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അരുൺ പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഏവർക്കും റെവ . ഫാ . മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്കു തിരി തെളിച്ചു.

മത സൗഹാർദ്ധം ഊട്ടി ഉറപ്പിക്കുന്ന സമൂഹഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.

പരിപാടിയുടെ മുഖ്യ ആകർഷണമായ രാധാ കൃഷ്ണ മത്സരം നിറഞ്ഞ കയ്യടിയോടെ നടത്തപ്പെട്ടു. പത്തു വയസ്സിൽ താഴെയുള്ള ചാരുതയാർന്ന നിരവധി രാധാ, കൃഷ്ണൻമാരിൽ നിന്നും ജ്യൂവൽ വർഗീസ് ക്യൂട്ട് രാധയായും എയിഡൻ ജസ്റ്റിൻ ക്യൂട്ട് കൃഷ്ണനായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾക്കൊപ്പം

വിഷുക്കണിയും, ഈസ്റ്റർ എഗും നൽകി.

തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

മികച്ച ഡാൻസറും കൊറിയോഗ്രാഫറുമായ നേസാ ഗണേഷിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധങ്ങളായ സിനിമാറ്റിക് ബൊളീവുഡ് ഡാൻസുകൾ ഏവരുടെയും മനം കവർന്നു.

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) യുടെ ഈസ്റ്റർ, വിഷു, റംസാൻ ആഘോഷം ഏപ്രിൽ 13 ന് ശനിയാഴ്ച 2 – മണിമുതൽ റെക്സം സെന്റ് മേരീസ് ഹാളിൽ നടത്തപ്പെ ടുന്നു. രണ്ട് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങൾ, ഗെയ്മുകൾ നടത്തപ്പെടുന്നു. കലാ മൽസരങ്ങൾക്ക് റിന്റു ,പ്രിൻസ് എന്നിവർ നേതൃത്വം നൽകുന്നതുമാണ് ഈസ്റ്റർ, വിഷു, റംസാൻ സന്ദേശം നൽകുന്നത് സ്പെഷ്യൽ ഗസ്റ്റ് കേരളത്തിൽ നിന്നും എത്തിച്ചേർന്ന ഡോക്ടർ സിസ്റ്റർ ബെറ്റി ആയിരിക്കും.

ഈസ്റ്റർ പ്രതീകമായി യേശുവിന്റെ ഉയർപ്പ്, വിഷുവിന്റ സ്മരണ പുതുക്കുന്ന വിഷു കണി, പങ്കെടുക്കുന്ന എല്ലാവർക്കും വിഷു കൈനീട്ടം കുട്ടികൾക് ഈസ്റ്റർ എഗ്ഗ് ഹണ്ടിങ് മത്സരം വിവിധ ഡാൻസ് പ്രോഗ്രാമുകൾ, പാട്ടുകൾ, സംഗീത ആസ്വാതനത്തിനായി മന്ത്ര മ്യൂസിക് ബാന്റ് എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകും.

ഈസ്റ്റർ കേക്ക്, വൈൻ കൂടാതെ സ്വാതിഷ്ട്ടമായ ത്രീ കോഴ്സ് മീൽ ഏവർക്കും ആഘോഷങ്ങൾക്ക് ഗാഭീര്യം പകരും. പങ്കെടുക്കുന്ന ഏവർക്കും ഭാഗ്യ പരീക്ഷണത്തിനായി വിവിധ സമ്മാനങ്ങൾ ഉൾപെടുത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.ഈ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് ഒരു ദിനം ആനന്ദ കരമാക്കുവാൻ ഏവരെയും റെക്സം കേരളാ കമ്മ്യൂണിറ്റി (W K C ) കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

Copyright © . All rights reserved