സീരിയല്‍ നടിയും സംഘവും കഞ്ചാവുമായി പിടിയില്‍. ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44)യാണ് പിടിയിലായത്. കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.
മൈസൂരുവില്‍ നിന്നും കാറില്‍ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരകാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു കാറില്‍ ഇവര്‍ സഞ്ചരിച്ചത്. ആഡംബരകാറില്‍ സഞ്ചരിക്കുന്നതു കുടുംബമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്ത്രീയെ കൂടെ കൂട്ടുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മലപ്പുറത്തെ സീരിയല്‍ ടെലിഫിലിം നടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ പണ്ട് സീരിയല്‍ ലൊക്കേഷനുകളില്‍ കഞ്ചാവ് വിറ്റിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും ഈ രംഗത്ത് സജീവമായിരുന്നു. ഇതിനുമുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.
കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തെ പാകിസ്ഥാനായി ചിത്രീകരിച്ച് ടൈംസ് നൗ. ഇന്നലെ കൊച്ചിയിലെത്തിയ അമിത് ഷായുടെ സന്ദര്‍ശന വാര്‍ത്ത ഏതോ ഭീകരപ്രദേശത്തേക്കെത്തുന്ന നേതാവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ടൈംസ് നൗ പുറത്തുവിട്ടത്. ഇടിമുഴക്കം നിറഞ്ഞ പാകിസ്ഥാന് സമാനമായ കേരളത്തിലേക്ക് ബിജെപി പ്രസിഡന്റ് അമിത് ഷാ എത്തിച്ചേര്‍ന്നു എന്നായിരുന്നു വാര്‍ത്തയുടെ തലവാചകം.
മണിക്കൂറുകള്‍ക്കകം തന്നെ ടൈംസ് കൗ എന്ന ഹാഷ്ടാഗില്‍ ചാനലിനെതിരെ മലയാളികള്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചതോടെ വാര്‍ത്ത കൊടുത്തതില്‍ നിരുപാധികം മാപ്പ് പറയുന്നതായി ടൈംസ് നൗ അറിയിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന തീരുമാനത്തിനെതിരെ ശക്തമായ സമരം നടക്കുന്നതിനിടയില്‍ അതൊന്നും വകവെയ്ക്കാതെ അമിത് ഷാ കേരളത്തിലെത്തിയെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബീഫ് നിരോധനം അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് അലവലാതിഷാജി എന്ന ഹാഷ്ടാഗ് ഇന്നലെ ട്വിറ്റര്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെ പാകിസ്ഥാനായി ചിത്രീകരിച്ചുകൊണ്ടുള്ള ദേശീയ മാധ്യമമായ ടൈംസ് നൗവിന്റെ വാര്‍ത്ത പുറത്തു വന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒരു നുണച്ചിയാണെന്ന് ആരോപിക്കുന്ന ‘ ലയര്‍ ലയര്‍ ജിഇ 2017’ എന്ന ആല്‍ബം യുകെയില്‍ സൂപ്പര്‍ ഹിറ്റാകുന്നു. അവള്‍ ഒരു നുണച്ചിയാണ്. നിങ്ങള്‍ക്കവളെ വിശ്വസിക്കാന്‍ പറ്റില്ല. തെരേസ മേയെ ആക്രമിക്കുന്ന ഈ പാട്ട് യുകെയിലെ മ്യൂസിക്ക് ചാര്‍ട്ടില്‍ രണ്ടാമതെത്തിയിരിക്കുകയാണിപ്പോള്‍.
പ്രധാനമന്ത്രിയുടെ നുണകള്‍ കോര്‍ത്തിണക്കിയാണ് ഈ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ എസ്‌കെഎ തയ്യാറാക്കിയിരിക്കുന്ന ആല്‍ബം ആമസോണിന്റെ പട്ടിക പ്രകാരം ബ്രിട്ടനില്‍ മുന്‍നിരയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഗാനമായിരിക്കുന്നു. ഇതിന് പുറമെ ആപ്പിളിന്റെ ഐട്യൂന്‍സ് യുകെ ചാര്‍ട്ടിലാണീ ആല്‍ബം രണ്ടാമതെത്തിയിരിക്കുന്നത്. ഇതുവരെ ഒരു റേഡിയോ സ്റ്റേഷനും ഇത് പ്രക്ഷേപണം ചെയ്യാന്‍ തയ്യാറായിട്ടില്ലെങ്കിലും ആല്‍ബം ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളില്‍ ടോറി പാര്‍ട്ടി പുലര്‍ത്തി വരുന്ന കര്‍ക്കശമായ ചെലവ് ചുരുക്കല്‍ നയത്തെയും ഈ ആല്‍ബത്തില്‍ കണക്കിന് പരിസഹിക്കുന്നുണ്ട്.
എന്നാല്‍ തെരേസ വിവിധയിടങ്ങളില്‍ വിവിധ കാലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളിലെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും എടുത്ത് കാട്ടി അവര്‍ പറഞ്ഞതിലധികവും കളവാണെന്ന് സമര്‍ത്ഥിക്കുന്നതിനുള്ള ബോധപൂര്‍വമുള്ള ശ്രമം പാട്ടില്‍ കാണാം.
എന്‍എച്ച്എസ്, വിദ്യാഭ്യാസം, സോഷ്യല്‍ കെയര്‍, തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് തെരേസ ഫണ്ട് വെട്ടിക്കുറച്ച് അവയെ പ്രതിസന്ധിയിലാക്കിയതിനെ ആല്‍ബത്തിലൂടെ കടുത്ത വിമര്‍ശനവിധേയമാകുന്നുണ്ട്. ഇതിന് പുറമെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കിക്കില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്ന തെരേസ അവസാനം അതില്‍ നിന്നും മലക്കം മറിഞ്ഞ് പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് ആല്‍ബത്തില്‍. തെരേസയുടെ പിടിപ്പ് കേട് കാരണം നഴ്‌സുമാര്‍ പട്ടിണി കിടക്കേണ്ടി വന്നുവെന്നും, സ്‌കൂളുകള്‍ നശിച്ച് കൊണ്ടിരിക്കുന്നുവെന്നും ഇതില്‍ മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഈ പാട്ട് ടോപ്പ് 40 സിംഗിള്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് പ്രവേശനം നേടിയിരിക്കുന്നുവെന്നാണ് ദി ഒഫീഷ്യല്‍ ചാര്‍ട്ട് കമ്പനി വെളിപ്പെടുത്തുന്നത്. ബുധനാഴ്ച ഒഫീഷ്യല്‍ ചാര്‍ട്ട് അപ്‌ഡേറ്റില്‍ ഇത് ഏഴാം സ്ഥാനത്തായിരുന്നു. ആല്‍ബം പുറത്തിറക്കിയ ക്യാപ്റ്റന്‍ എസ്‌കെയെ ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാന്‍ഡാണ്. പ്രൊഡ്യൂസറായ ജാക്കെ പെയിന്ററാണിതിന് നേതൃത്വം നല്‍കുന്നത്. ഒഫീഷ്യല്‍ ചാര്‍ട്ടുകളില്‍ ഈ ആല്‍ബത്തെ നമ്പര്‍ വണ്ണാക്കുകയാണ് ഇവരുടെ ലക്ഷ്യം.
കൊച്ചി: ലോകത്ത് എവിടെയായിരുന്നാലും ഒരുമയുടെ പര്യായമാണ് ക്‌നാനായ സമുദായം. അതിന്റെ ഏറ്റവും വലിയ നേർകാഴ്ച പ്രവാസി സമൂഹത്തിലാണ് എന്നുള്ളത് ഒരു സത്യാവസ്ഥ. എന്നാൽ മറ്റു ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള കല്ല്യാണം സഭ അംഗീകരിക്കുന്നില്ല. എന്നാൽ ക്‌നാനായ സഭയിലെ സ്വവംശവാദം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ വിധി സമുദായത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അമ്മയുടെ അമ്മ ക്‌നാനായ സമുദായാംഗമല്ലെന്ന കാരണത്താല്‍ ക്‌നാനായ യുവാവിന് വിവാഹക്കുറി(ദേശക്കുറി) നിഷേധിച്ചതിനെതിരായ കീഴ്‌ക്കോടതി വിധികള്‍ ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോട്ടയം രൂപതയില്‍പ്പെട്ട കിഴക്കേ നട്ടാശേരി ഇടവകാംഗമായ ഉറവണക്കളത്തില്‍ ബിജു ഉതുപ്പ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ഹരിലാലിന്റെ ബെഞ്ചിന്റെ വിധി. കീഴ്‌ക്കോടതിവിധിക്കെതിരേ സഭ അപ്പീലും സമര്‍പ്പിച്ചിരുന്നു.
സ്വവംശ വിവാഹം പാലിക്കണമെന്നു മാര്‍പാപ്പ നിര്‍ദേശിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് സഭയുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയത്. സ്വവംശതത്വം പാലിക്കാത്തവരെ പുറത്താക്കുന്ന രൂപതയുടെ നടപടി കാനോന്‍ നിയമത്തിനെതിരാണ്. മാത്രമല്ല സഭ സ്വീകരിച്ച നടപടി ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പ് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. സ്വവംശ വിഷയം ഉന്നയിച്ച് 1989ല്‍ സഭ വിവാഹക്കുറി നിഷേധിച്ചതാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ അമ്മയുടെ അമ്മ ലത്തീന്‍ സമുദായത്തില്‍പ്പെട്ടയാളായിരുന്നെന്നു കാണിച്ച് രൂപത കുറി നിഷേധിക്കുകയായിരുന്നു.
എന്നാല്‍, ബിജുവിന്റെ മാതാപിതാക്കളുടെ വിവാഹവും മൂത്ത സഹോദരങ്ങളുടെ വിവാഹവും ക്‌നാനായ ആചാരപ്രകാരം കുറി നല്‍കി നടത്തിയിരുന്നു. ക്‌നാനായ സഭയില്‍പ്പെട്ട യുവതിയുമായുള്ള വിവാഹത്തിനുള്ള കുറി നിഷേധിച്ചതിനു പിന്നില്‍ രൂപതയിലെ ചിലര്‍ക്കു തന്നോടുള്ള വിരോധമാണെന്നു ബിജു ആരോപിച്ചിരുന്നു.
തനിക്ക് വിവാഹക്കുറി നല്‍കാന്‍ സഭയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയെയാണ് ബിജു ആദ്യം സമീപിച്ചത്. ബിജുവിന്റെ വാദം അംഗീകരിച്ച കോടതി കുറി നല്‍കാന്‍ രൂപതയോട് നിര്‍ദേശിച്ചു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. വിധിക്കെതിരേ കോട്ടയം രൂപത ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി ശരിവച്ചു. പിന്നീടാണ് കേസ് ഹൈക്കോടതിയിലെത്തിയത്. ഈ വിധിയിന്മേൽ ക്‌നാനായ സഭ ഇതുവരെ ആധികാരികമായി പ്രതികരിച്ചിട്ടില്ല.
ആന്ധ്രാ സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്ന വയസുകാരന്‍ മകനും അമേരിക്കയില്‍ മുങ്ങി മരിച്ചു. നാഗരാജു സുരേപാലിയും മകന്‍ ആനന്ദുമാണ് മിഷിഗണിലെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്ത് കൂടി പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.
നീന്തലറിയാത്ത ഇരുവരും മുങ്ങി മരിച്ചതാണെന്നാണ് വിവരം. നടക്കാനിറങ്ങിയ നാഗരാജു മകനോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. സ്വിമ്മിങ് പൂളില്‍ കാല്‍ തെറ്റി വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിച്ചതാകാമെന്നാണ് സൂചന. ഭാര്യക്കും മകനുമൊപ്പമാണ് നാഗരാജു അമേരിക്കയില്‍ താമസിക്കുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്.
ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും സുഹൃത്തുക്കളും രംഗത്തെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം സംഘടിപ്പിക്കുന്നതിന് ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്.
പഠിക്കാന്‍ മിടുക്കിയായ കൂട്ടുകാരിയോട് പകരം വീട്ടാന്‍ അവള്‍ കുളിക്കുന്ന രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച പെണ്‍കുട്ടി പിടിയില്‍. ഈ ഹീനകൃത്യം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചത് കേവലം പഠനസംബന്ധമായ തര്‍ക്കങ്ങള്‍ മാത്രമാണെന്നതു കേട്ട് അന്വേഷണഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. വളര്‍ന്നു വരുന്ന തലമുറ സ്വന്തം നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഒരു ഉദാഹരണം മാത്രമാണ് ബാംഗ്ലൂരില്‍ നടന്ന ഈ സംഭവം. അതിങ്ങനെ:
പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പ്രതികാരമായാണ് പെണ്‍കുട്ടി സഹപാഠിയും തൃശ്ശൂര്‍ സ്വദേശിനിയുമായ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ബാംഗ്ലൂര്‍ യലഹങ്കയിലെ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. രണ്ടാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്നു തൃശൂര്‍, പാലക്കാട് സ്വദേശികളായ മലയാളി വിദ്യാര്‍ഥിനികള്‍. ഇരുവരും കോളജ് ഹോസ്റ്റലിലെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്.
പഠനത്തില്‍ മിടുക്കിയായിരുന്നു തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി. പാലക്കാട് സ്വദേശിയാകട്ടെ പഠനത്തില്‍ അല്‍പം പിന്നിലും. ഇരുവരും സുഹൃത്തുക്കളാണെങ്കിലും പഠനത്തില്‍ മുന്നിലായ തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പാലക്കാട് സ്വദേശിയും സുഹൃത്തുക്കളും നിരന്തരം കളിയാക്കുമായിരുന്നു. എന്നാല്‍ സെമസ്റ്റര്‍ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴേയ്ക്കും തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടി മികച്ച വിജയം നേടി. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിക്കാകട്ടെ ശരാശരിയിലും താഴെ മാര്‍ക്കാണ് ലഭിച്ചത്.
ഇതോടെയാണ് ഇരുവരും തമ്മിലുളള തര്‍ക്കം ആരംഭിച്ചത്. പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ തൃശൂര്‍ സ്വദേശിനിയെ മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരോപണവിധേയയായ കുട്ടി കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുകയായിരുന്നു. ഇതില്‍ പെണ്‍കുട്ടി മൂന്നു ദിവസം കുളിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ചു മാനസികമായി തളര്‍ത്തുകയായിരുന്നു ലക്ഷ്യം.
ഇതിനിടെ ഈ ഫോണ്‍ അറ്റകുറ്റപണികള്‍ക്കായി ബാംഗ്ലൂര്‍ നഗരത്തിലെ ഒരു കടയില്‍ നല്‍കി എന്ന് പറയപ്പെടുന്നു. ഈ കടയില്‍ നിന്നാണ് യുവതിയുടെ ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിച്ചത്. ഇതോടെ പാലക്കാട് സ്വദേശിയായ പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്നു കോളജ് അധികൃതര്‍ക്കും പോലീസിനും ഇരയാക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റര്‍: മലയാളം യുകെ ഓണ്‍ ലൈന്‍ ന്യൂസ് പേപ്പര്‍ ആദ്യമായി നടത്തിയ എക്സല്‍ അവാര്‍ഡ് നൈറ്റ് വന്‍ വിജയമായി മാറിയപ്പോള്‍ അതിന് കാരണക്കാരായ ഒരു കൂട്ടം നിസ്വാര്‍ഥരായ സംഘാടകരെ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളേയും നേരിട്ട് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും മെഹര്‍ സെന്ററിലേയ്ക്ക് ഒഴുകിയെത്തിയ എല്ലാ കലാസ്നേഹികള്‍ക്കും മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളാണ് ഈ അവാര്‍ഡ് നൈറ്റ് വിജയത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍. അതോടൊപ്പം നീണ്ട പരിശീലനങ്ങള്‍ക്ക് ശേഷം തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിച്ച ഓരോ കലാകാരന്മാര്‍ക്കും, അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ക്കും മലയാളം യുകെയുടെ വന്ദനം.
ഏതൊരു കലാസന്ധ്യയും വിജയിക്കുന്നത് കഠിനാധ്വാനികളായ ഒരു കൂട്ടം സന്മനസ്സുകളുടെ കൂട്ടായ പരിശ്രമം ഒന്നുകൊണ്ട് മാത്രമായിരിക്കും എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നൈറ്റിന് ഇത്രവലിയ വിജയം സമ്മാനിച്ചതിന്റെ പിന്നിലും ഇതേപോലെ ഒരു കൂട്ടം സന്മനസ്സുകള്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണയാണെന്ന് തുറന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.
ഏറ്റവും അധികം നന്ദി പറയേണ്ടത് ലെസ്റ്റര്‍ കേരള കമ്മൂണിറ്റി എന്ന മഹത്തായ സംഘടനയോടാണ്. ആദ്യം മുതല്‍ അവസാനം വരെ ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി എല്‍ കെ സി സ്വീകരിച്ച നിലപാടുകളാണ് ഈ കലാസന്ധ്യയെ ഇത്രയും മനോഹരമാക്കിയത്. ആത്മാര്‍ത്ഥയുള്ള ഒരു കൂട്ടം കുടുംബങ്ങള്‍ ഈ അവാര്‍ഡ് നൈറ്റിനെ സ്വന്തം കുടുംബ പരിപാടിപോലെ ഏറ്റെടുത്തപ്പോള്‍ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ വിജയം ഉറപ്പായിരുന്നു. തലേദിവസം മുതല്‍ അവാര്‍ഡ് നൈറ്റിന്റെ അവസാനം വരെ മെഹര്‍ കമ്മൂണിറ്റി സെന്ററിന്റെ മുക്കും മൂലയും എല്‍ കെ സിയുടെ കഴിവുറ്റ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അജയ് പെരുമ്പലത്തിന്റെയും, രാജേഷ് ജോസഫിന്റെയും, ടെല്‍സ്മോന്‍ തോമസിന്‍റെയും, ജോസ് തോമസിന്റെയും, സോണി ജോര്‍ജ്ജിന്റെയും, ജോര്‍ജ്ജ് എടത്വായുടെയും നേതൃത്വത്തില്‍ അനേകം കുടുംബങ്ങള്‍ ആണ് ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി അക്ഷീണം പ്രയഗ്നിച്ചത്.
പ്രൌഡിയേറിയ ഓഡിറ്റോറിയം, രണ്ടായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന രീതിയിലുള്ള സൗകര്യങ്ങള്‍, മനോഹരമായി തയ്യാറാക്കിയ സ്റ്റേജ്, കലാഭവന്‍ നൈസ്സും, സോണി ജോര്‍ജ്ജും അണിയിച്ചൊരുക്കിയ നിലവാരമുള്ള കലാവിരുന്നുകള്‍, മിതമായ നിരക്കില്‍ സ്വാദേറിയ ഭക്ഷണം, മാഗ്നാവിഷന്‍ ടി വി ചാനലിലൂടെ തല്‍സമയ സംപ്രക്ഷണം, ലണ്ടന്‍ മലയാളം റേഡിയോയിലൂടെ തല്‍സമയ സംപ്രക്ഷണം, മികവാര്‍ന്ന ലൈറ്റ് ആന്റ് സൌണ്ട് സിസ്റ്റം, ആവശ്യത്തിലധികം പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഇതെല്ലാം ഇക്കഴിഞ്ഞ അവാര്‍ഡ് നൈറ്റിലെ പ്രത്യേകതകള്‍ ആയിരുന്നു..
ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി ആദ്യ ആലോചനകള്‍ മുതല്‍ അവസാനം വരെ എല്ലാവിധ നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ സഹായിച്ച സോണി ജോര്‍ജ്ജ്, സ്റ്റാന്‍ലി തോമസ്സ്, റോബി മേക്കര, മോനി ഷിജോ, കുശാല്‍ സ്റ്റാന്‍ലി എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
അവാര്‍ഡ് നൈറ്റ് വിജയകരമാക്കുവാന്‍ കുടുംബസുഹൃത്തിനെപ്പോലെ ഞങ്ങള്‍ക്ക് സഹായിയായിരുന്ന സ്റ്റാന്‍ലി തോമസ്സിനെയും കുടുംബത്തെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റില്‍ സ്റ്റാന്‍ലി തോമസ് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
https://www.facebook.com/stanly.thomas.374/posts/1326731687382666?pnref=story
യുകെ മലയാളികളുടെ സ്വന്തമായ ബിറ്റിഎം ഫോട്ടോഗ്രാഫി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ബിറ്റിഎം ഫോട്ടോഗ്രാഫിക്ക് വേണ്ടി ബിജു മൂന്നാനപ്പള്ളി പകര്‍ത്തിയ വര്‍ണ്ണ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ അവതാരകരായ ജോഷി വാലയില്‍, മരിയ, എലിസ എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയിലെ കൂറ്റന്‍ എല്‍ഇഡി വാളില്‍ സാങ്കേതിക തികവോടെ പശ്ചാത്തല ചിത്രങ്ങളും വീഡിയോയും ഒരുക്കിയ ജെയിംസ് ജോണ്‍, എബിസന്‍, ഷൈന്‍, ഫെര്‍ണാണ്ടസ് തുടങ്ങിയവരും ഒക്കെ ഈ അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണ വിജയമാകാന്‍ കാരണക്കാരായവര്‍ ആണ്. ഈ അവാര്‍ഡ് നൈറ്റിനെ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ നല്ല യുകെ മലയാളികള്‍ക്കും മലയാളം യുകെയുടെ നന്ദി ,,, നന്ദി,, നന്ദി,,,
സ്വന്തം ലേഖകന്‍
സാലിസ്ബറി : ഒത്തൊരുമയുടെ പര്യായമായ സാലിസ്ബറി മലയാളി അസ്സോസ്സിയേഷന് പ്രസിഡണ്ട് ഷിബു ജോണിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവില്‍ വന്നു . 2017 -2018 വര്‍ഷങ്ങളിലേയ്ക്കുള്ള ഭരണസമിതിയെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സിൽവി ജോസ് സെക്രട്ടറിയായും, സെബാസ്റ്റ്യൻ ചാക്കോ ട്രഷററായും, മേഴ്‌സി സജീഷ് വൈസ് പ്രസിഡണ്ട് ആയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ലൂയിസ് തോമസും, ജോയിന്റ് ട്രഷററായി കുര്യാച്ചൻ സെബാസ്റ്റ്യനും, എക്സിക്യൂട്ടിവ് അംഗങ്ങളായി അഭിലാഷ് കൃഷ്ണനും, ഷീനാ ജോബിനും, ബിജു മൂന്നാനപ്പള്ളിയും, എം പി പദ്മരാജും പുതിയ കമ്മറ്റിയിലെത്തി. എം പി പദ്മരാജ് യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ജനറൽ സെക്രട്ടറി കൂടിയാണ്. മികച്ച പ്രവർത്തനം കാഴ്ച വച്ച ഭരണസമിതിയെ വലിയ കരഘോഷത്തോടെയാണ് അസോസിയേഷൻ അംഗങ്ങൾ തെരഞ്ഞെടുത്തത്.
യുകെ മലയാളികളുടെ കൂട്ടായ്മയായ യുക്മ നടത്തുന്ന എല്ലാ കലാകായികമേളകളിലേയും നിറസാന്നിദ്ധ്യമാണ് സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്‍. അംഗങ്ങള്‍ കുറവാണെങ്കിലും കലാകായിക പ്രതിഭകളെകൊണ്ട് സമ്പന്നമാണ് ഈ കുടുംബകൂട്ടായ്മ. യുകെയില്‍ എവിടെയും നടക്കുന്ന എല്ലാത്തരം കലാമാമാങ്കങ്ങളിലും പങ്കെടുത്തുകൊണ്ട് തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ ആണ് സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്റെ കരുത്ത്.
ഇക്കഴിഞ്ഞ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ രണ്ടാം സ്ഥാനവും, റീജിയണൽ കായികമേളയിൽ ഒന്നാം സ്ഥാനവും സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്‍ നേടിയിരുന്നു. രണ്ടു തവണ യുക്മ റീജിയണൽ കലാതിലകമായും ഒരു തവണ യുക്മ നാഷണൽ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ട മിന്നാ ജോസും, കഴിഞ്ഞ വർഷത്തെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാ പ്രതിഭ ജൊഹാൻ സ്റ്റാലിനും, യുക്മ നാഷണൽ കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായ എം പി പദ്‌മരാജും (പപ്പൻ ) ഒക്കെ സാലിസ്ബറി മലയാളി അസോസിയേഷന്റെ അഭിമാനമാണ്.
സാലിസ്ബറി സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാർണിവലിൽ തുടർച്ചയായി പങ്കെടുക്കുകയും തദ്ദേശിയരെ പിന്നിലാക്കി രണ്ടു തവണ സമ്മാനം കരസ്ഥമാക്കാനും ഈ അസ്സോസിയേഷന് കഴിഞ്ഞിട്ടുണ്ട്. അസ്സോസിയേഷനെ കൂടുതൽ വിജയങ്ങളിൽ എത്തിക്കാൻ അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് പ്രസിഡന്റ് ഷിബു ജോണ്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഭരണസമിതിക്ക് തന്ന സഹകരണത്തിന് ഷിബു ജോണ്‍ നന്ദി അറിയിച്ചു. യുക്മ പ്രതിനിധികളായി എം പി പദ്‌മരാജ് ,സുജു ജോസഫ്, മേഴ്‌സി സജീഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കാസിനോ ഹോട്ടലിൽ തോക്കുധാരി നടത്തിയ വെടിവയ്പിനിടെ 34 പേര്‍ മരിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖംമൂടി ധരിച്ച തോക്കുധാരിയാണ് വെടിവയ്പ് നടത്തിയത്. വെടി കൊണ്ടല്ല ഇത്രയും ആളുകള്‍ മരിച്ചതെന്നും ശ്വാസം മുട്ടിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂപോർട്ട് സിറ്റിയിലെ റിസോർട്ട് വേൾഡ് മനിലയിൽ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹോട്ടലിന്റെ ഗെയിമിംഗ് ഏരിയയിൽ കടന്ന തോക്കുധാരി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ചൂതാട്ടം കളിക്കുന്ന ഉപകരണങ്ങള്‍ക്ക് നേരെയാണ് ഇയാള്‍ വെടിവെച്ചത്.
ഹോട്ടലിലെ മേശകളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തിൽ ഹോട്ടലിന്റെ ചില ഭാഗങ്ങൾക്ക് തീപിടിക്കുകയും തുടര്‍ന്നാണ് ഇവര്‍ ശ്വാസം മുട്ടി മരിച്ചതെന്നുമാണ് വിവരം.
താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ? ഈ ചോദ്യം സാധാരണക്കാരോടാണെങ്കില്‍ വലിയ അതിശയമൊന്നും തോന്നാനിടയില്ല. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നായിരിക്കും ഉത്തരം. എന്നാല്‍ ഇതേ ചോദ്യം ട്വിറ്ററില്‍ മുപ്പത് ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒരാളോടാകുമ്പോള്‍ ചെറുതായൊന്ന് അമ്പരക്കും.
അമേരിക്കന്‍ ചാനലായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ജേര്‍ണലിസ്റ്റ് ആയ മേഗിന്‍ കെല്ലി ഈ ചോദ്യം ചോദിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്. ട്വിറ്ററില്‍ പോപ്പ് കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാക്കളില്‍ ഒരാളാണ് മോദി.
റഷ്യയിലെ സെയിന്‌റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ച് ഒരു അത്താഴവിരുന്നിനിടെ റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമീര്‍ പുടിനുമായി സംസാരിക്കുകയായിരുന്നു മോദി. അപ്പോഴാണ് കെല്ലി മോദിയോട് ട്വിറ്റര്‍ ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചത്.
കെല്ലി ഒരു കുടയുമായി പോസ് ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ ഇട്ടിരുന്നു. അതിനെ മോദി ശ്ലാഘിച്ചപ്പോഴാണ് പ്രധാനപ്പെട്ട ആ ചോദ്യം കെല്ലി ഉന്നയിച്ചത്. അത് കേട്ട് ചിരിക്കുകയല്ലാതെ എന്ത് ചെയ്യും ഇന്ത്യന്‍ പ്രധാനമന്ത്രി?
.@NBCNews @megynkelly asks @narendramodi ,the 3rd Most Followed World Leader on @Twitter ,”Are you on #Twitter ?”. She hasn’t done homework! pic.twitter.com/6KTVj3yY2G
— Swamiji (@AOLSwamiji) June 1, 2017
EXCLUSIVE: NBC News’ @megynkelly joins Vladimir Putin and Narendra Modi ahead of tomorrow’s International Economic Forum in Russia. pic.twitter.com/L12ahtuTDO
— NBC News (@NBCNews) June 1, 2017