Latest News

ടോം ജോസ് തടിയംപാട്

കഴിഞ്ഞ ദിവസം ഇടുക്കി കളക്റ്ററേറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനു വേണ്ടി പോയപ്പോൾ ഒരു തെണ്ടിപ്പട്ടി ഇടുക്കി പോലീസ് സൂപ്രണ്ടന്റിന്റെ ഓഫീസിനു നേരെ കാണുന്ന സ്റ്റെപ്പിൽ വളരെ സമാധാനപരമായി കിടന്നുറങ്ങുന്നത് കണ്ടു. ഞാൻ ആ പട്ടിയെ കുറച്ചുസമയം ശ്രദ്ധിച്ചു അതിലെ കടന്നു പോകുന്ന കളക്റ്ററോ പോലീസ് മേധാവിയോ ,മറ്റു ഉന്നത ഉദ്യയോഗസ്ഥരോ ഒന്നും അവന്റെ ഉറക്കത്തിനു തടസ്സമാകുന്നില്ല അവൻ അവരെയൊന്നും തിരിച്ചറിയുന്നില്ല അവരുടെ അധികാര ചിഹ്നങ്ങളും അവനെ ബാധിക്കുന്നില്ല . പഠിക്കുന്ന കാലത്തു പഠിച്ച തെണ്ടിപ്പട്ടി( stray dog )എന്ന കവിത പഠിച്ചതുമുതൽ തെണ്ടിപ്പട്ടിയും അവന്റെ സ്വാതന്ത്ര്യവും എന്റെ ഒരു ഇഷ്ട്ട വിഷയമാണ്. അതുകൊണ്ടു തന്നെ ഫാസിസം പേറുന്ന മതങ്ങളേയും രാഷ്ട്രീയപാർട്ടികളെയും എന്റെ എതിർ ചേരിയിൽ തന്നെ നിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ..

ഒരു തെണ്ടി പട്ടി എന്ന നിലയിൽ അവനു എല്ലാ അധികാരചിഹ്നങ്ങളും ഒരു പോലെയാണ്. അത് ധരിച്ചവനണെങ്കിലും അല്ലെങ്കിലും അവനിലെ മാനവികത മാത്രാണ് അവനു പ്രധാനം മാനവികതയുള്ള മനുഷ്യൻ അവനെറിഞ്ഞു കൊടുക്കുന്ന ഒരുകഷണം അപ്പവും ഒരു ജീവി എന്ന നിലയിൽ അവനെ പരിഗണിക്കുന്നവരും മാത്രമാണ് അവന്റെ മുൻപിലുള്ള പച്ചത്തുരുത്ത് അവനു അതികൂടുതൽ ഒന്നും ആവശ്യമില്ല . അവൻ സ്വയം പറയുന്നുണ്ടാവും ,ഞാൻ തെണ്ടിപ്പട്ടിയായതു എനിക്കു വേണ്ടിയല്ല ഞാൻ ജന്മനാൽ നേടിയ സ്വാതന്ത്ര്യം നിലനിർത്താനും ഉറപ്പിച്ചെടുക്കാനുമാണെന്ന് , എനിക്ക് എവിടെയും കിടന്നുറങ്ങാം എൻ്റെ യാത്രകൾക്ക് അതിരു നിശ്ചയിക്കാൻ ഈ ഭൂമിയിൽ ആരുമില്ല . ഭരണകൂടങ്ങൾ മാറുന്നത് ഞാൻ അറിയുന്നില്ല . തിരുമേനിമാരോ ,തമ്പ്രക്കാൻമാരോ വരുന്നതും പോകുന്നതും എനിക്കറിയേണ്ടതില്ല . എനിക്ക് ഒരു ദൈവത്തിന്‍റെയും അനുഗ്രഹവും ആവശ്യമില്ല . ഞാൻ നിങ്ങളുടെ മുൻപിലെ അപശകുനങ്ങൾ ആണെന്ന് നിങ്ങൾക്ക് ചിന്തിക്കാം , എൻ്റെ മുൻപിലെ ആകെയുള്ള വിഷയം ഓരോ ദിവസവും ഉണരുമ്പോൾ ഉള്ള വിശപ്പ്‌ മാത്രമാണ്. നിങ്ങൾ എന്നെ പുച്ഛത്തോടെ നോക്കുബോഴും എന്നെ നയിക്കുന്ന പ്രചോദനം ഞാൻ നിങ്ങളെക്കാൾ സ്വതന്ത്രരാണ് എന്നതാണ് . എനിക്ക് ലോകത്ത് എന്ത് സംഭവിച്ചാലും നഷ്ട്ടപ്പെടാൻ ഉള്ളത് എന്റെ ജീവൻ മാത്രമാണ് . എൻ്റെ ദൈനൃത കണ്ടു എനിക്ക് ഭക്ഷണം എറിഞ്ഞു തരുന്ന മനുഷൃരിലൂടെയാണ് ഈ ലോകത്തിന്‍റെ സർവനന്മയും നിലനില്ക്കുന്നത് എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്..എനിക്ക് കാലബോധമില്ല ഞാൻ ഉറക്കം വരുമ്പോൾ ഉറങ്ങും എഴുനേൽക്കേണ്ടപ്പോൾ എഴുനേൽക്കും അതൊക്കെ എന്റെ സ്വാതന്ത്ര്യമാണ് .

ഞാൻ പലപ്പോഴും ഇറച്ചി കടകളുടെ മുൻപിൽ ചെന്നുനിൽക്കുമ്പോൾ എന്നെ ആളുകൾ കല്ലെറിയാറുണ്ട്. പക്ഷെ അവിടെനിൽക്കുന്ന ചില മനുഷ്യർ ഒരു കഷണം ഇറച്ചി എറിഞ്ഞു തരാറുണ്ട്. ഞാൻ കള്ളുഷാപ്പിൽ ചെല്ലുമ്പോൾ എന്നെ തൊഴിച്ചു രസിക്കുന്നവർ ഉണ്ട്. പക്ഷെ അവിടെയും ചിലമനുഷ്യർ എനിക്ക് ഒരു കഷണം ഇറച്ചിയും അൽപ്പം കപ്പയും തരാറുണ്ട് . ഇത്തരം മനുഷ്യരിലാണ് ഞാൻ ഈ ലോകത്തിന്റെ എല്ലാ നന്മകളും കാണുന്നത് .

എനിക്കു വേണമെങ്കിൽ ഒരു യജമാനന്റെ മുൻപിൽ എന്റെ എല്ലാ സ്വാതന്ത്ര്യവും അടിയറ വച്ചു അവനുവേണ്ടി കുരച്ചു ഒരു കൂട്ടിൽ മുതലാളി തരുന്ന ഭക്ഷണം വയറുനിറച്ചു കഴിച്ചു നിങ്ങൾ മനുഷ്യരെപ്പോലെ അടിമയായി ജീവിക്കാം. പക്ഷെ എനിക്ക് മുതലാളിയുടെ സെവൻ കോഴ്സ് ഡിന്നറിനേക്കാൾ ഇഷ്ട്ടം എന്റെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടാണ് നിങ്ങൾ എന്നെ തെരുവിലും കളക്റ്ററേറ്റു നടയിലും കടത്തിണ്ണയിലും കാണുന്നത് .

അതുകൊണ്ടു തെണ്ടിപട്ടിയായ ഞാൻ സ്വാതന്ത്ര്യ സ്വപ്നത്തിൽ ഇവുടുത്തെ ഏതു രാഷ്ട്രീയ, മത, അടിമകളേക്കാൾ മുൻപിലാലാണെന്നു നിങ്ങളിൽ എത്രപേർക്ക് അറിയാം . സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പരതന്ത്രിയും മാനികൾക്ക് മൃതുവിനേക്കാൾ ഭയാനകം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ലിവർപൂളിൽ താമസിക്കുന്ന ബോബി ഉമ്മൻ്റെ അമ്മ അന്നമ്മ ആൻറണി ( 79) നിര്യാതയായി. ലിവർപൂളിൽ വച്ച് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

അന്നമ്മ ആൻറണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മലയാളികളുടെ നേതൃത്വത്തിൽ പുതിയ ഒരു സംരംഭം സൗത്ത് എൻഡ് ഓൺ സീയിൽ ആരംഭിച്ചിരിക്കുന്നു. മൂൺലൈറ്റ് ബാറും റെസ്റ്റോറന്റും ആരംഭിച്ചിരിക്കുന്നത് സൗത്ത് എൻഡ് ഓൺ സീ ബീച്ചിന് അടുത്താണ്‌.

രൂചികരമായ ഇന്തോ ചൈനീസ്, സൗത്ത് ഇന്ത്യ, കേരള ഭക്ഷണത്തിന് പുറമെ മനോഹരവും വിശാലവുമായ ഇൻറീരിയർ , പരിശീലനം സിദ്ധിച്ച ജീവനക്കാർ, കൂടാതെ അമ്മയുടെ കൈപ്പുണ്യവും ഒത്തുചേർന്നാൽ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക.

പാശ്ചാത്യരുടെ ശൈലികൾക്ക് ഒപ്പം തന്നെ എന്ത് വിഭവങ്ങളും ആവശ്യമനുസരിച്ചു വിഭവ സമൃദ്ധമായി മുന്നിലെത്തിക്കുക എന്നതാണ് ഈ  റസ്റ്റോറന്റി ന്റെ പ്രത്യേകത. സൗത്ത് എൻഡ് ഓൺ സീയിലെ താമസക്കാർക്ക് മാത്രമല്ല വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടേക്ക് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം തേടി  ഇനി  എവിടെയും പോകേണ്ടതില്ല.

സൗത്ത് എൻഡ് ഓൺ സീ, അതിലെ തന്നെ തെംസ് അഴിമുഖത്തേക്ക് ഏതാണ്ട് 1.33 മൈൽ നീണ്ടുകിടക്കുന്ന അമൂല്യവും ചരിത്രപരവുമായ ഒരു സ്ഥലമാണ് സൗത്ത് എൻഡ് പിയർ . ഇതിനോട് തന്നെ ചേർന്ന് നിൽക്കുന്ന അഡ്വഞ്ചർ ഐലൻഡ് കുട്ടികളെ ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല . ഇവയെല്ലാം സന്ദർശിക്കാൻ എത്തുന്ന വർക്ക് വിശ്വസ്തമായ ഒരു ഭക്ഷണ കേന്ദ്രമാണ് മൂൺലൈറ്റ് ബാർ ആൻറ് റെസ്റ്റോറന്റ് .

Address

13-17 Alexandra street
SS11BX
South End on Sea

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും വിവിധ ആഘോഷ പരിപാടികളാണ് ബിജെപിയും ഹിന്ദു സംഘടനകളും നടത്തുന്നത്. പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു. തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.

റോമി കുര്യാക്കോസ്

ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്‌ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്‌ഡി വിദേശ വേദിയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്‌ഡി വേദിയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലി’ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയിൽ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോൺഗ്രസ്‌ പാർട്ടിക്കും രേവന്ത് റെഡ്‌ഡിക്കും അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരർദ്ധത്തിൽ ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു.

യു കെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയാണ് ‘ഹലോ ലണ്ടൻ’ സംഘടിപ്പിച്ചത്. ഐഓസി നാഷണൽ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണൽ പ്രസിഡന്റ്‌ ശ്രീ. കമൽ ദലിവാൽ, ഐഓസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്‌ഡിയുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്‌. കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് ബിആർഎസിന്റെ ശവപ്പറമ്പ് ആകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന്‌ കോൺഗ്രസ്‌ പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വർഗീയ ശക്തികൾ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേർത്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ‘ഭാരത് ജോടോ യാത്ര’യിൽ അണിചേർന്നതിന്റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ‘ഭാരത് ജോടോ ന്യായ് യാത്ര’യിൽ എല്ലാ ഭാരതീയരും അണിചേർന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കേണ്ടതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാനും ആഹ്വനം ചെയ്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കെടുത്ത സമ്മേളനത്തിൽ, കേരള സമൂഹത്തിന്റെ പങ്കാളിത്തം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഐഓസി കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ, വക്താവ് ശ്രീ. അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ആസൂത്രണ ഘട്ടം മുതൽ യാതൊരു പഴുതുകൾക്കും ഇടനൽകാത്ത വിധം രജിസ്‌ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിൽ കേരള സമൂഹം നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു.

ഐഓസി മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ്, സീനിയർ ലീഡർ ശ്രീ. ബോബിൻ ഫിലിപ്പ്, ശ്രീ. ആഷിർ റഹ്മാൻ, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജി ജോർജ്, ശ്രീ. ജോർജ് മാത്യു, ശ്രീ. പ്രവീൺ കുര്യൻ ജോർജ് എന്നിവരും കേരള സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തു.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു എങ്കിലും, കേരള സമൂഹത്തിന് പ്രത്യേകമായ പരിഗണന നൽകികൊണ്ട് മുൻ നിരകളിൽ സംഘാടകർ ഇരിപ്പിടം ഒരുക്കിയിരുന്നു.

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികൾക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതൽ 12വരെയുള്ള പ്രതികൾ കൊലനടത്തിയവർക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതൽ 15വരെയുള്ള പ്രതികൾ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിൻറെ വാദം കൂടി തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദീൻ, മുൻഷാദ്, ജസീബ്, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി, ഷെർനാസ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ 15വരെയുള്ള പ്രതികൾ.കൊലക്കുറ്റത്തിന് പുറമെ 13, 14, 15 പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഡാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവർ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോൾ കണ്ടെത്തിയിരിക്കുന്നത്.നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു.അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.

കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.

സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 7 ബീറ്റ്സിന്റെ ജൈത്ര യാത്രയിൽ സീസൺ 7 നു ആഥിതേയത്വം വഹിക്കുന്നത് പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി സംഗീതാദദരവും തദവസരത്തിൽ അർപ്പിക്കും. കലാസ്വാദകർക്ക് അദ്ദേഹത്തിന്റെ മധുരഗാനങ്ങൾ വീണ്ടും ശ്രവിക്കുവാനുള്ള വേദി കൂടിയയാവും സ്റ്റീവനേജിൽ ഉയരുക .

യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, കൂടുതൽ ശ്രദ്ധേയമാകുവാനും 7 ബീറ്റ്‌സിന്റെ വേദി ഉപകരിച്ചിട്ടുണ്ട്.

21 പേരടങ്ങുന്ന സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം അടക്കം പുതുമയാർന്ന വിവിധ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തിനാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുന്നത്.

 

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ അത് ഉള്ളു നിറയെ ആനന്ദിക്കുവാനും, ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാവിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.
വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വർഷം യവനിക ഉയരുക.
7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം  തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ്  ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ  ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്,  ജോയി ആലുക്കാസ്, സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ് സ്റ്റീവനേജ് തുടങ്ങിയ സ്ഥാപനങ്ങളും 7 ബീറ്റ്‌സ്  സംഗീതോത്സവത്തിനു പ്രായോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന 7 ബീറ്റ്‌സ് അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
Barclay Academy,  walkern Road,
Stevenage, SG1 3RB

ജോൺസൺ കളപ്പുരക്കൽ

വർഷങ്ങളായി പ്രസ്റ്റൺ മലയാളികളുടെ ആഘോഷങ്ങൾക്ക് നിറവർണ്ണങ്ങളുടെ നിറമാല ചാർത്തുന്ന F O P ഈ വർഷവും പതിവ് തെറ്റിച്ചില്ല . F O P യുടെ. വർണ്ണാഭമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 13/01/2024 ശനിയാഴ്ച 5 മണി മുതൽ പ്രസ്റ്റൺ ലോങ് ഗ്രിഡ്ജ് സിവിക്ഹാളിൽ നടത്തപ്പെട്ടു . F O P കോർഡിനേറ്റർ ശ്രീ സിന്നി ജേക്കബ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ് (കൊച്ചേട്ടൻ) പരിപാടികളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ യൂക്‌മയിലെ മികച്ച അസോസിയേഷനുകളിൽ ഒന്നാണെന്ന് ശ്രീ കുര്യൻ ജോർജ്ജ് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു .

പ്രസ്റ്റൺ മലയാളികൾക്ക് പുത്തൻ ഉണർവു നൽകി മികവുറ്റ കലാപരിപാടികളുടെ ഇടമുറിയാത്ത കലാ പ്രവാഹം ആരംഭിച്ചു . നേറ്റിവിറ്റി പ്രോഗ്രാം മാർഗ്ഗം കളി , നാടൻ ക്രിസ്മസ് കരോൾ, ബോളിവുഡ് ഡാൻസ്, ഫോക്ക് ഡാൻസ് , അനുഗ്രഹീത ഗായകരുടെ ഗാനങ്ങൾ,സ്കിറ്റ്’ , ഫ്യുഷൻ ഡാൻസ് , ഡി ജെ അങ്ങനെ നിരവധി കലാ ഉപഹാരങ്ങൾ , അൽവീന ബിനോയിയുടെയും നിതിൻ ജോസ് ആൻ്റണിയുടെയും ചുടുലമായ ആങ്കറിംഗ് കലാപരിപാടികൾ കൂടുതൽ ആസ്വാദ്യകരമാക്കി.

സമൂഹത്തിൽ ദുഃഖവും ദുരിതവും അവശതയും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എന്നും F O P കൂടെയുണ്ട്. കഴിഞ്ഞവർഷം ഫുഡ് ഫെസ്റ്റിലൂടെയും ‘F O P അംഗങ്ങളിലൂടെയും സംഭരിച്ച തുക ഒരു ക്യാൻസർ രോഗിക്ക്‌ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പ്രത്യശ ആയി മാറിയെന്ന് F O P കോർഡിനേറ്റർ സിന്നി ജേക്കബ് അറിയിച്ചു . മുൻകാലങ്ങളിൽ എന്നപോലെ വരും കാലങ്ങളിലും പ്രതിബദ്ധതയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് F O P എകസ്റ്റിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.

പ്പ്രസ്റ്റൻ ജോയ് സ് കിച്ചന്റെ ക്രിസ്മസ് ഡിന്നർ സ്വാദിഷ്ടവും ആസ്വാദകരവും ആയിരുന്നെന്നും റിസപ്ഷൻ, പ്രോഗ്രാം, സ്റ്റേജ് , ഫുഡ് കമ്മറ്റികളുടെ സജീവ പ്രവർത്തനം പരിപാടികളെ ഗംഭീര വിജയമാകുന്നതിൽ പങ്ക് വഹിച്ചു . ദ്രുദ താള നൃത്ത ചുവടുകളുമായി ഏവരും പങ്കെടുത്ത ഡിജെയോടുകുടി രാവോളം നീണ്ട് നിന്ന ആഘോഷങ്ങൾക്ക് ഹർഷാരവത്തോടെ പര്യവസാനമായി.

റോയ് തോമസ്

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ മനോഹരമാക്കി പ്ലിമത്തിലെ മലയാളികൾ. പ്ലിമത്തിലെ വൂൾവെൽ ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രസിഡൻറ് ഷൈജു തോമസിന്റെ നേതൃത്വത്തിൽ ദീപം തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. മീഡിയ കോഡിനേറ്റർ റോയ് തോമസ് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . തുടർന്ന് കൊച്ചുകുട്ടികളുടെ നേറ്റിവിറ്റി പ്രോഗ്രാമും, കരോൾ സോങ്ങും അരങ്ങേറി.. ക്രിസ്മസ് രാവിന്റെ മനോഹാരിത നിറഞ്ഞ നേറ്റിവിറ്റിയെ കൊച്ചു മാലാഖമാർ സുന്ദരമാക്കി.. ശാന്തം, മനോഹരം എന്നേ പറയാൻ കഴിയൂ.. മിനി മനേഷ്, നിഷാ സിജു, സോജിയ റെന്നി തുടങ്ങിയവർ കുട്ടികളുടെ പ്രോഗ്രാമുകൾ മനോഹരമാക്കാൻ നേതൃത്വം നൽകി..പിന്നീടങ്ങോട്ട് പ്ലിമത്തിലെ മലയാളികൾക്കിടയിലുള്ള അനുഗ്രഹീത കലാകാരന്മാർ സ്റ്റേജിൽ നിറഞ്ഞാടി… പ്രസംഗം, കരോൾ സോങ്‌സ്, നൃത്തനൃത്ത്യങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. മികച്ച രീതിയിലുള്ള സംഘാടന മികവുകൊണ്ട് സ്റ്റേജിൽ ഇടതടവില്ലാതെ പ്രോഗ്രാമുകൾ നടന്നുകൊണ്ടേയിരുന്നു …ഷൈജു തോമസും, സുമി ജിത്തുവും മനോഹരമായ അവതരണശൈലി കൊണ്ട് എല്ലാ പ്രോഗ്രാമുകൾക്കും മികച്ച തുടക്കം നൽകി. വൈവിധ്യമാർന്ന നൃത്ത ഇനങ്ങൾ സദസ്സിനെ ഇളക്കിമറിച്ചു.. നിലയ്ക്കാത്ത കയ്യടിയും ആർപ്പുവിളികളുമായാണ് സദസ്സ് പ്രതികരിച്ചത്..

ഇതിനിടയിൽ സരിത ഗോപകുമാർ,ജീമോൾ ഷിബിൻ, പോൾ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീകൂപ്പണുകളും അവയ്ക്കുള്ള സമ്മാനവിതരണങ്ങളും നടന്നുകൊണ്ടിരുന്നു..

ബിനോയ്,സോണി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം നടന്ന ക്രിസ്മസ് പാപ്പാമാരുടെ പ്രൊസഷൻ വേറിട്ട ഒരനുഭവമായിരുന്നു. ജിത്തു ജോൺസൺ, ജോസ് ജോസഫ്, സിന്റോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാന്ത പരേഡ് സംഘാടന മികവ് കൊണ്ട് വൈവിധ്യമായ ഒന്നായിരുന്നു. പാപ്പാമാർ ആളുകൾക്ക് ഇടയിലേക്ക് മിഠായികളും സമ്മാനപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് പരിപാടിയെ കൂടുതൽ മനോഹരമാക്കി.

തുടർന്ന് ജെനി ജോസ് , ആഷ്‌ലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരന്മാരെ അണിനിരത്തിയ മെഗാ ഫ്യൂഷൻ ഡാൻസ് നടന്നു.

പഴയകാല ക്ലാസ്സിക്കുകളും പുതിയ തരംഗങ്ങളും നിറഞ്ഞ ഫ്യൂഷൻ ഡാൻസ് അക്ഷരാർത്ഥത്തിൽ സദസിനെ ഇളക്കിമറിച്ചു… കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഡാൻസിനൊപ്പം ചുവടുകൾ വച്ചു. സന്തോഷം, ആഹ്ളാദം,ആനന്ദം ഇതിൽപരം എന്തുവേണം.. അങ്ങനെ, ജന്മനാട് വിട്ട് മറ്റൊരു ദേശത്ത് താമസമുറപ്പിക്കുമ്പോഴും മലയാളത്തിന്റെ തനിമയുള്ള പരിപാടികളിലൂടെ ഒരുമയുടെ, സ്നേഹത്തിന്റെ,സമാധാനത്തിന്റെ പുതിയ പ്രതീക്ഷയായി പ്ലിമത്തിലെ മലയാളി സമൂഹം ഒന്നിച്ചു കൂടി. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം സെക്രട്ടറി മനോജ് ആൻറണിയുടെ നന്ദി പ്രകടനത്തോടെ സമാപിക്കുമ്പോൾ സമയം ഏതാണ്ട് പതിനൊന്ന് മണി ആയിരുന്നു..

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ, വെച്ച് ഫെബ്രുവരി 25 ന് ഞായറാഴ്ച, ആറ്റുകാൽ പൊങ്കാല അർപ്പിക്കുവാൻ വീണ്ടും അവസരമൊരുങ്ങുന്നു. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ആറ്റുകാൽ ഭഗവതി ഭക്തർക്കായി സംഘടിപ്പിക്കുന്ന ലണ്ടനിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത് തുടർച്ചയായ പതിനേഴാമത്‌ അനുഗ്രാഹാവസരമാണ് ഒരുങ്ങുന്നത്.

ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിനാലും, യു കെയിൽ നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യു കെയുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്കു ഓരോ വർഷവും ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നേതൃത്വം നൽകി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരൻ-07766822360

Please come and join us on 25th February from 9AM,

at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

RECENT POSTS
Copyright © . All rights reserved