Latest News

ഡോ.ഉഷാറാണി.പി.

പ്രശാന്തമായ പകൽ. വെയിൽ, ഇനി ഉറയ്ക്കുകയേയുള്ളൂ. നിർവ്വേദത്തിൽനിന്നു സർവ്വശക്തയായ ദേവി പെട്ടെന്നുഞെട്ടിയുണർന്നു.

ശ്രീകോവിലകം! കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും അഭൗമഗന്ധം.എല്ലായിടവും പൂക്കൾ. കർപ്പൂരമെരിയുന്നതു ശ്വസിക്കാൻതന്നെ എന്തുസുഖം. ഓട്ടുമണികൾ കിലുങ്ങുന്ന ആനന്ദകരമായ ശബ്ദമുണ്ട്.നിലവിളക്കുകളിലെ തിരിനാളങ്ങളുടെ ജ്വാലകൾക്കു തെല്ലും മങ്ങലില്ല.

പോറ്റിയും പരിചാരകരുമുണ്ട്. ഭക്തജനങ്ങളുമുണ്ട്. ഭൂമിയിലാണെങ്കിലും സ്വർഗീയമായ ഈ അന്തരീക്ഷത്തിൽ താൻ വല്ലാതെ ഞെട്ടിത്തെറിക്കാനുണ്ടായ കാരണം മഹാമായയുടെ മനോമുകുരത്തിലപ്പോൾ തെളിഞ്ഞു.

തൻ്റെ ഒരു ചിലമ്പ് കാലിലില്ല. മറ്റേച്ചിലമ്പ് മാത്രമേ ഇപ്പോഴുള്ളൂ!
“അമ്മേ…” എന്ന് ഉള്ളുനിറഞ്ഞ് തന്നെ വിളിച്ച് കൈകൾ രണ്ടും മുന്നോട്ടുനീട്ടിയവളെ ഓർമ്മവരുന്നു. അവളും ദേവിയായിരുന്നു. ഒരു ഹൃദയക്ഷേത്രത്തിലെ ദേവി.

ആ സമയം തന്നിലർപ്പിതമായ അവളുടെ മനസു വായിച്ചറിഞ്ഞു.വരദായിനിയല്ലേ താൻ. പിന്നെ ഒന്നുമോർത്തില്ല. അഭയംയാചിച്ച ആ കൈകളിലേക്ക് തൻ്റെയൊരു പൊൻചിലമ്പ് കാരുണ്യത്തോടെ വച്ചുകൊടുത്തു.

അതീവഭക്തിയോടെ അവളുടെ മനസുനിറയുന്നതു താൻ കണ്ടു. അതിലേറെ ഭക്തിയോടെ ആ ചിലമ്പ് രണ്ടു കണ്ണുകളിലും അവൾ ചേർത്തു. കണ്ണടയണിഞ്ഞവൾ. എന്നിട്ടും എത്ര പവിത്രമായാണ് ആ ചിലമ്പിനെ അവൾ കണ്ണുകളിൽ ചേർത്തത്.പാത്രമറിഞ്ഞുള്ള ദാനംതന്നെ.

പിന്നെയൊന്നും ഓർമ്മയില്ല. താൻ നിർവ്വേദത്തിലാണ്ടു. അപ്പോൾ ,അവൾ തൻ്റെ ചിലമ്പും കൊണ്ടുപോയിരിക്കും. ഭഗവതിയൊന്നു ഞെട്ടി.അവളെ പിന്തുടർന്നേപറ്റൂ.

അകക്കണ്ണു തുറന്നു. ഒന്നും കാണാൻ പറ്റുന്നില്ല. ജഗദംബിക വീണ്ടും ഞെട്ടി. സർവ്വചരാചരങ്ങളുടെയുംമേൽ നിയന്ത്രണാധികാരമുള്ള തന്നെ ഏതൊന്നാണു നിയന്ത്രിക്കുന്നത്?

“ഭഗവാനേ, ” അറിയാതെ ദേവി വിളിച്ചുപോയി. “എന്തൊരു പരീക്ഷണമാണിത്!പരമേശ്വരിയായ താൻ വെറുമൊരു നാരിയാൽ പരാജയമറിയുകയോ. ഉം… ” അവിടുന്ന് അമർത്തിമൂളി.

തിരക്കിയിറങ്ങുകതന്നെ.ചിലമ്പ് തിരികെക്കിട്ടിയേതീരൂ. ചെയ്തുപോയ ബുദ്ധിശൂന്യത തിരുത്തണം.
ദേവി, വിഗ്രഹത്തിൽ നിന്നുമിറങ്ങാൻ തുനിഞ്ഞു. അപ്പോഴാണ് കണ്ടത്, ശ്രീകോവിലിൻ്റെ വാതിലുകൾ അടച്ചിരിക്കുന്നു. ദീപാരാധനയ്ക്കായി നടയടച്ചതാണ്. താൻ ബോധത്തിലേക്കുണർന്നു ചിന്തകളിൽ മുഴുകിയപ്പോൾ പൂജാരി ശ്രീകോവിൽനട അടച്ചതാണ്. പുറത്തു ഭക്തർ വാതിൽ തുറക്കുന്നതും കാത്തുനിൽക്കുകയാവും. ദീപാരാധനകഴിഞ്ഞാലും നടയടയ്ക്കാൻ വളരെനേരം കഴിയും. അവശേഷിക്കുന്ന ഭക്തരുടെ ഇടയിലൂടെ തനിക്കു പുറത്തിറങ്ങാൻ കഴിയില്ല. ദീപാരാധന കഴിയുമ്പോൾ സ്വസ്ഥമായി പ്രാർത്ഥനചെയ്യാൻ കാത്തുനിൽക്കുന്നവരുമുണ്ടാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ടവളാണു താൻ.

ഉടനെയൊന്നും ക്ഷേത്രനട താണ്ടാൻപറ്റില്ലെന്ന് ദേവിക്കുറപ്പായി. മനസിൽ നിരാശനിറഞ്ഞു. അതിനെക്കാളേറെ ആകാംക്ഷയായിരുന്നു, തൻ്റെ ചിലമ്പെവിടെയെന്ന്.

സമയം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആദ്യമായിത്തോന്നി. സമയചക്രത്തെ തിരിക്കുന്നവളുടെ നിസ്സഹായത !
യുഗങ്ങൾതന്നെ കഴിഞ്ഞുവെന്നു തോന്നി. ശ്രീകോവിൽനട മലർക്കെ തുറക്കപ്പെട്ടു.

പ്രധാനമണി ഉച്ചത്തിലടിക്കുന്നു. പോറ്റി തൻ്റെ കയ്യിലെ ചെറുമണികിലുക്കുന്നു. മറുകയ്യാലെ ദീപങ്ങൾകൊണ്ടു തന്നെ ഉഴിയുന്നു. ചന്ദനത്തിരികളും കർപ്പൂരവും ഉയർത്തുന്ന ഗന്ധവും ധൂമവും നിറഞ്ഞുകവിയുന്നു.എന്തൊരു പുകച്ചിലാണു തനിക്കിപ്പോളനുഭവപ്പെടുന്നത്. ശ്വാസംമുട്ടുന്നു. കണ്ണുകൾ പുകയുന്നു.പുറത്തിറങ്ങി ഓടാൻതോന്നുന്നു.

ശ്രീകോവിലിനു പുറവും മുഖരിതമാണ്. കുരവയിടൽ ശബ്ദം കാതുകളെ തുളച്ചുകയറുന്നു. ഭാഗ്യം, പ്രധാനമണി മുഴക്കിക്കൊണ്ടിരുന്നതു നിർത്തി.അത്രയും കർണങ്ങൾക്കാശ്വാസമെന്നു കരുതി. പോറ്റിയുടെ കൈമണികിലുക്കലും നിർത്തി.

” ദേവീ അംബികേ, മഹാമായേ ,ഭഗവതീ, അമ്മേ…” എന്നൊക്കെയുള്ള വിളികൾ ഇപ്പോൾ വ്യക്തമായിക്കേൾക്കാം. അമ്മേ എന്നുള്ള വിളി വല്ലാതെ അസഹനീയമായി. കാതുകൾ ഇറുകെപ്പൊത്തി.

“ഭഗവാനേ ഇനിയും ഞാൻ എത്രനേരം കാക്കണം.” ദേവി ഞെളിപിരികൊണ്ടു. ഭക്തവത്സലയായ ഭഗവതിക്കൊടുവിൽ ആശ്വാസത്തിൻ്റെ മുഹൂർത്തമണഞ്ഞു. ദേവീപ്രതിഷ്ഠയിൽനിന്നു താൽക്കാലികമോചനം.എന്നാൽ അന്വേഷണത്തിൻ്റെ ബന്ധനവും.

ക്ഷേത്രനടയും പ്രധാനവാതിലും പിന്നിട്ടു റോഡിലിറങ്ങി .ഏതു ദിക്കിലേക്കാണവൾ പോയത്. മനസ്സിലേക്ക് ആ ചിത്രംതെളിഞ്ഞുവന്നു.പടിഞ്ഞാറേക്കുനടന്നു. പാദുകങ്ങളണിഞ്ഞിരുന്നതാണെങ്കിലും അവളുടെ കാലടികൾ തിരിച്ചറിഞ്ഞു.

റോഡിനിരുവശവുമുള്ള ഭവനങ്ങൾതാണ്ടി. ചെറിയ മുക്കവലയും അതിനെക്കാൾ ചെറിയ നാൽക്കവലയും പിന്നിട്ടു. എന്നാൽ തുടർന്ന് കാലുകൾ മുന്നോട്ടു നീങ്ങുന്നില്ലെന്ന് അതിശയത്തോടെ ദേവി മനസിലാക്കി.

ഇടതു വശത്തുള്ള ഇരുനിലക്കെട്ടിടത്തിലേക്ക് തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അവളുടെ വീട് ഇതല്ല. പക്ഷേ അവൾ ഈ വീട്ടിൽ കയറിയിരിക്കുന്നു.

വിവരങ്ങളെല്ലാം മനസിൽത്തെളിഞ്ഞു. ഇതവളുടെ സഹപാഠിയുടെ വീടാണ്. അവളവിടെ കയറാനുണ്ടായ വസ്തുതതയും ദേവിയുടെ ബോധത്തിലേക്കു കടന്നുവന്നു. അവൻ്റെ പ്രായമായ അമ്മ മരണപ്പെട്ടിട്ടിന്നു രണ്ടാം ദിവസം. മരണത്തിൽ അനുശോചനമറിയിക്കാനാണ് നാട്ടാചാരപ്രകാരം അവളവിടെക്കയറിയത്.മറ്റൊന്നുകൂടി ദേവിയുടെ ബോധത്തിൽ ആഞ്ഞടിച്ചു.അവൾ തൻ്റെ ചിലമ്പ് അവിടെ മറന്നുവച്ചിട്ടാണു തിരികെപ്പോയത്!

എന്തൊരു പരീക്ഷണമാണിത്.

താനെങ്ങനെ ആ വീട്ടിൽക്കയറും, തൻ്റെ കാലുകൾ മുന്നോട്ടു ചലിക്കാത്തതും മറ്റൊന്നും കൊണ്ടല്ല, മരണവീട്ടിലോ പരിസരത്തോ പതിനാറു ദിവസം ദേവിയായ തനിക്കു പ്രവേശനമില്ല!

മടങ്ങുകയേ നിവൃത്തിയുള്ളൂ. തൻ്റെ ചിലമ്പ്, അതൊന്നു കാണുകയെങ്കിലും ചെയ്യാൻ ജ്ഞാനദൃഷ്ടിയിലൂടെ ദേവി ഉദ്യമിച്ചു. നടക്കുന്നില്ല. പുലയുള്ള വീട്ടിലെ കാഴ്ചകൾപോലും ദേവിമാർക്ക് പ്രാപ്യമല്ലല്ലോ.

ഒരു സാധാരണ മനുഷ്യസ്ത്രീയെപ്പോലെ തനിക്ക് വല്ലാതെ തലകറങ്ങുന്നതായി ഈശ്വരിക്കനുഭവപ്പെട്ടു. വിയർക്കുന്നുണ്ടോ? ഇല്ല. വിയർക്കില്ല. ദൈവങ്ങൾക്കു വിയർപ്പില്ല.
ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ തിരികെക്കയറിയിരുന്നു ദേവി. “ഭഗവാനേ….. ” എന്നു മാത്രം മനസു കേണു. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന പുലയാചാരം.മരണവീട്ടിലെ ദു:ഖം പങ്കുവയ്ക്കാനെത്തുന്ന അസംഖ്യം ബന്ധുമിത്രാദികൾ,അഞ്ചാം നാളിലെ സഞ്ചയനം. ഇതിനിടയിൽ ആ പൊൻചിലമ്പിൻ്റെ സുരക്ഷിതത്വം എങ്ങനെയായിരിക്കും?

സുദേവൻ എന്ന അവളുടെ കൂട്ടുകാരൻ സ്വന്തം ഭവനത്തിൽനടന്ന ഇക്കാര്യം അറിഞ്ഞിട്ടേയില്ല. ഇടയ്ക്കിടെ അവനുമായി ഫോൺസന്ദേശങ്ങൾ കൈമാറുന്ന അവൾ ഇതുവരെ അവനെ അറിയിച്ചതുമില്ല.

അവളുടെ വീടും ചലനങ്ങളും തൻ്റെ കൺമുമ്പിലുണ്ട്.എന്തുകൊണ്ടാണവൾ തൻ്റെ മറവിയാൽ കൈമോശംവന്ന ഈ വലിയ സംഗതി അവനെ അറിയിക്കാതിരിക്കുന്നത്?

അവൾക്ക് ഇതിത്ര നിസ്സാരകാര്യമാണോ? അതോ മറ്റുവല്ല ഉദ്ദേശ്യവുമാണോ?

കാത്തിരിക്കുകതന്നെ.

കാത്തിരിപ്പിൻ്റെ പതിനാലു ദിവസങ്ങൾ കഴിഞ്ഞു ;പതിനാലു യുഗങ്ങളെപ്പോലെ. നിർണ്ണായകമായവ.
ഇന്ന് സുദേവൻ്റെ അമ്മയുടെ മരണാനന്തര പതിനാറാംദിനചടങ്ങുനടക്കുകയാണ്. അടുത്ത ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന ആചാരം. എന്നാൽ ഉറ്റകൂട്ടുകാരിയായ അവളെയും അവൻ ക്ഷണിച്ചിരിക്കുന്നു. സസന്തോഷം ആ ക്ഷണം അവൾ കൈപ്പറ്റി.

നല്ല സൗഹൃദങ്ങൾ നിലനിൽക്കട്ടെ ; അവയിലെ സഹകരണവും വിശ്വാസവും.അതുകൊണ്ടാണല്ലോ അവൻ തൻ്റെ ജീവിതത്തിലെ നിലയില്ലാക്കയങ്ങൾ അവളെ തുറന്നുകാണിച്ചത്.

ഇടയ്ക്കിടെ കൈമാറിയിരുന്ന തമാശകൾ നിറഞ്ഞ ഫോൺസന്ദേശങ്ങൾ സുദേവൻ്റെ അമ്മയുടെ മരണത്തോടെ അവളൊന്നുനിർത്തി. അവളുടെ ചിന്തകളിൽ താൻ അവൻ്റെ വീട്ടിൽ മറന്നുവച്ച പൊൻചിലമ്പു കടന്നുവന്നതു പിന്നെയും വൈകിയാണ്.

” പ്രായമായിത്തുടങ്ങി ” എന്ന് മാത്രമാണ് ഈയിടെ സാധാരണമായ തൻ്റെ മറവിക്കു കാരണമായി അവൾ പറയാറുള്ളത്.

തനിക്കു ചിലമ്പിൻ്റെ രൂപത്തിൽക്കിട്ടിയ ഭഗവതീകടാക്ഷം സുദേവൻ്റെ വീട്ടിൽ കൈമോശം വന്നുവെന്നോർത്ത നിമിഷം അവൾ ഞെട്ടിത്തെറിച്ചു. അക്ഷന്തവ്യമായപാപം.

തന്നോടു പൊറുക്കാൻ വിളിച്ചപേക്ഷിച്ചു മഹാമായയോട്. താൻ സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ ആ ചിലമ്പ് കൈപ്പറ്റിയതെന്നവൾ ശങ്കിച്ചു. ഉത്തരം നൽകാൻ ദേവിയോടു കേണു.

ഒടുവിൽ സുദേവനു തൻ്റെ വിരൽ കൊണ്ടെഴുതി, അതു സന്ദേശമാക്കി ഫോണിലൂടെ അയച്ചു. സാമ്പത്തികമായുള്ള തൻ്റെ പരാധീനതകൾ സുദേവൻ അവളോടു തുറന്നുപറയാൻ തുടങ്ങിയതായിടയ്ക്കാണ്. രാത്രികളിൽ ചിലമ്പിനെക്കുറിച്ചുമാത്രം സന്ദേശങ്ങളിലൂടെ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. അവൻ്റെ വീട്ടിലെ പതിനാറുകഴിയാൻ അവളും കാത്തിരുന്നു.

രണ്ടു ദേവിമാർ, ഇഹത്തിലെയും പരത്തിലെയും. ഇരുവരും ഒരുമിച്ചാണന്ന് സുദേവൻ്റെ ഗേറ്റിങ്കൽച്ചെന്നത്. താൻ ഒറ്റയ്ക്കാണെന്നേ അവൾക്കറിയാവൂ.ദൃഢനിശ്ചയം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.

അപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. കണ്ണുകൾകൊണ്ടുമാത്രം സുദേവനും അവളും സംസാരിച്ചു.സുദേവൻ്റെ ഭാര്യ അവളെക്കണ്ട് വന്നുകൂട്ടിക്കൊണ്ടുപോയി. ഗേറ്റിനു പുറത്തുനിന്നിരുന്ന സർവ്വാഭരണവിഭൂഷിതയായ സാക്ഷാൽ ഭഗവതിയെ ആരും കണ്ടില്ല.അതിനാൽ ദേവി ക്ഷണിക്കപ്പെട്ടതുമില്ല.
ഇപ്പോഴും കാര്യങ്ങൾ തനിക്കു വ്യക്തമായിക്കാണാൻ തുടങ്ങിയില്ലെന്നു ദേവിക്കു ബോധ്യമായി.തൻ്റെ വ്യഗ്രത. ഇന്നു ഗേറ്റു വരെ എത്താൻ തനിക്കു കഴിഞ്ഞല്ലോ.

പുകപടലം ക്രമേണ നീങ്ങുന്ന അന്തരീക്ഷം; തൻ്റെ ദൃഷ്ടിപഥംപോലെ. ഇനിയും തീ കെട്ടുതീരാത്ത താൽക്കാലിക അടുപ്പിലെ കൊതുമ്പിൻ്റെ കനലുകൾ തിളങ്ങുന്നു ;തൻ്റെ ചിന്തകൾപോലെ.ഇക്കഴിഞ്ഞ പതിനാലു ദിവസവും ഉച്ചയ്ക്കു ക്ഷേത്രനടയടച്ചു കഴിയുമ്പോൾ ഈ വീടിൻ്റെ കണ്ണെത്തുംദൂരെവരെ താൻ മറ്റൊരനുഷ്ഠാനംപോലെ വരുമായിരുന്നല്ലോ.

ഇനി രാത്രിയിലെയൊരു ചടങ്ങു കൂടിയുണ്ട്.പരേതാത്മാവിന് ഇഷ്ടഭോജനങ്ങളെല്ലാമുണ്ടാക്കി വച്ചുകൊടുക്കൽ ചടങ്ങ്. ഏറ്റവുമടുത്ത ബന്ധുക്കൾമാത്രം സന്ധിക്കുന്നത്.

തൻ്റെ മുന്നിലൂടെ ഭക്ഷണവും കഴിഞ്ഞ് ഇറങ്ങിപ്പോകുന്നവരിൽ ഒടുവിൽ അവളുമുൾപ്പെട്ടു. പടിവരെ അവളെ അനുഗമിച്ച സുദേവനെ ഗേറ്റിൽനിന്ന് അവസാനമെന്നതുപോലെ അവൾ നോക്കി.ഗേറ്റിനു പുറത്ത് റോഡിലിറങ്ങി.

അവളുടെ മനസിലെ വിങ്ങലുകൾ ഭഗവതി വായിച്ചെടുത്തു.ദേവി അനുഗ്രഹമായിത്തന്ന പൊൻചിലമ്പിൻ്റെ കൈമോശം വരുത്തിവച്ച നൊമ്പരമായിരുന്നു അവൾക്ക്. പ്രായവും പാരമ്പര്യവും തനിക്കു കനിഞ്ഞുതന്ന രണ്ടു വൈകല്യങ്ങളെ അവൾ മനസാ ശപിക്കുന്നതും കേട്ടു .

ഓർമ്മക്കേടും കേൾവിക്കുറവും.

സുദേവനധികം ഒച്ചയെടുത്തില്ലെങ്കിലും ഇപ്പോൾ തൻ്റെയടുത്തുനിന്നു പറഞ്ഞതുപോലും തനിക്കു കേൾക്കാൻപറ്റാതെപോയതവളോർമ്മിച്ചു.

ആദ്യമായാണ് പൈതൃകമായിക്കിട്ടിയ ഈ സ്വഭാവവിശേഷങ്ങളെ താൻ ശപിക്കുന്നത്. അച്ഛനും അപ്പച്ചിമാർക്കും കൊച്ചച്ഛനും ചേച്ചിക്കും ഇപ്പോൾ തനിക്കും. അനുഗ്രഹമായേ ഇതുവരെ കരുതിയിട്ടുള്ളൂ, അച്ഛനെ ഇടയ്ക്കിടയ്ക്കോർമ്മിക്കാൻ അച്ഛൻ തന്ന സൗഭാഗ്യങ്ങൾക്കിടയിൽ ഇതൊരു കുറവേയല്ലായിരുന്നുതാനും.

ഇപ്പോൾ അവൻ പറഞ്ഞ ഒരുകാര്യംമാത്രം വ്യക്തമായി. സാമ്പത്തികപരാധീനത.അതിനാൽ അവൻ്റെ വീട്ടിലെവിടെയോ താൻ മറന്നുവച്ച ചിലമ്പു കണ്ടുപിടിക്കാനായെങ്കിൽ, എന്നും.

“സുദേവാ ….” എന്ന് താൻ ഒച്ചയില്ലാതെ അലറി. “ഈശ്വരാ….” ഇപ്പോഴവൾ നെടുവീർപ്പിട്ടു.

രാത്രിയിലെ ചടങ്ങിനും പ്രിയകൂട്ടുകാരൻ വിളിച്ചിട്ടുണ്ട്. താൻ പോകില്ല. ചടങ്ങുകളെല്ലാം കഴിയുമ്പോൾ അവൻ ഫോണിൽ സന്ദേശമയയ്ക്കും.ഉറപ്പ്. കാത്തിരുന്നതുപോലെ രാത്രി ഒരുപാട് വൈകിയപ്പോൾ അവൻ്റെ സന്ദേശംവന്നു. ഒരു കടമ നിർവ്വഹിച്ചുകഴിഞ്ഞ ആശ്വാസം അവൻ പങ്കുവച്ചിരിക്കുന്നു. ഒപ്പം തൻ്റെ വീട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചിലമ്പു കണ്ടെത്തിക്കഴിഞ്ഞാലുണ്ടാവുന്ന നേട്ടവും ആവർത്തിച്ചിരിക്കുന്നു.

തൻ്റെ അസ്വസ്ഥകൾക്കറുതിയില്ലെന്നവൾ തീർച്ചപ്പെടുത്തി; തുടങ്ങിയതേയുളളുവല്ലോ.ഒന്നു കൂടെ നെഞ്ചുരുകി വിളിച്ചു “ഭഗവാനേ…. ”

ഉറക്കത്തിലാണെങ്കിലും താൻ ഉണർവ്വിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ഒഴുകുകയാണ്, സാക്ഷാൽ മഹാമായയോടൊപ്പം .ദേവിയെ കണ്ണിമചിമ്മാതെ നോക്കി. ജ്വലിക്കുന്ന സൗന്ദര്യമെന്നെല്ലാം വായിച്ചിട്ടുള്ളത് നേരിൽക്കണ്ടു. എന്തൊക്കെ ആഭരണങ്ങളാണ് അവിടുന്നണിഞ്ഞിരിക്കുന്നത്.

ചുറ്റും ധൂമം പൊങ്ങുന്നു.ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ. എന്തൊരു സുഗന്ധമാണതിന്.ദേവിയെ തൊടാൻ പറ്റുന്നില്ല. രാത്രിയോ പകലോ എന്നു തിരിച്ചറിയാനും വയ്യ. പെട്ടെന്ന് യാത്ര അവസാനിച്ചു.

സുദേവൻ്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. അല്പംപോലും സംശയമില്ലാതെ നിൽക്കുകയാണവൻ.

“സുദേവാ, ഇവളെക്കൂട്ടിക്കൊണ്ടുവന്ന് നേരിട്ടു ബോധ്യപ്പെടുത്തിയില്ലെങ്കിൽ വിശ്വസിക്കില്ലിവൾ .എന്നും നീറിനീറിക്കഴിയും. ” ദേവിയുടെ ശബ്ദംകേട്ട് മുത്തുമണികൾ പൊഴിയുന്നതാണോ എന്നവൾ സംശയിച്ചു.

സുദേവൻ ചിരിച്ചു. അവളോടായി പറഞ്ഞു. ” കല ടെൻഷനടിക്കണ്ട. ചിലമ്പിൻ്റെ കാര്യം സോൾവു ചെയ്തു.”

ഭൂഗോളമൊന്നു കുലുങ്ങിയോയെന്ന് ചിന്തിച്ചതേയുള്ളൂ.സുദേവൻ്റെ ശബ്ദം ഓങ്കാരംപോലെ മുഴങ്ങുന്നതായവൾക്കു തോന്നി. “എടേയ്, ആ ചിലമ്പ് ഈ വീട്ടിലുണ്ട്. കണ്ടെത്തി ഞാൻ സ്വന്തമാവശ്യങ്ങൾക്കുപയോഗിച്ചുകൊള്ളാൻ ദേവിതന്നെ സമ്മതിച്ചു. എൻ്റെ അമ്മയുടെ അനുഗ്രഹം.” അവസാനത്തെ വാചകം പറഞ്ഞപ്പോൾ സുദേവൻ്റെ സ്വരം ഇടറിയെന്നവൾക്കു വ്യക്തമായി .

ദേവിയുടെ പുഞ്ചിരി അവിടെയെല്ലാം പ്രഭപരത്തി. അവൾ നിലവിളിച്ചു.” അമ്മേ, എൻ്റെ അമ്മേ, സർവ്വാപരാധങ്ങളും പൊറുക്കണേ. ” കുങ്കുമ വർണ്ണമുള്ള ഭഗവതിയുടെ തൃപ്പാദങ്ങളിൽ അവൾ മുഖംചേർത്തു കണ്ണടച്ചു.

ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹം അന്ന് പാതിരാത്രികഴിഞ്ഞനേരത്ത് കെടാവിളക്കിൻ്റെ മങ്ങിയപ്രഭയിൽ നിർവ്വേദത്തിലാണ്ടു ;കല തൻ്റെ കിടക്കയിലും.

രണ്ടു ദേവിമാർ!

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ബിനോയ് എം. ജെ.

സമൂഹത്തിന്റെ മോക്ഷം (Social Nirvana) ഒരു പക്ഷേ പുതിയ ഒരു ആശയമായിരിക്കാം. കാരണം ലോകത്തെ തിന്മയുടെ പര്യായമായാണ് നാളിതുവരെ കണ്ടുപോന്നിരുന്നത്. ലോകത്തിന്റെ പിറകേ പോകുന്നത് (ലൗകികത) വെറുക്കപ്പെടേണ്ട കാര്യമായി പരിഗണിക്കപ്പെട്ടു പോന്നിരുന്നു. പുരാതന കാലങ്ങളിൽ സമൂഹം ഒട്ടും തന്നെ വികസിതമോ സംഘടിതമോ ആയിരുന്നില്ല. ജനസംഖ്യാവിസ്ഫോടനവും ,സാങ്കേതികവിദ്യകളുടെയും വാർത്താവിനിമയ സൗകര്യങ്ങളുടെയും ഗതാഗത സൗകര്യങ്ങളുടെയും പുരോഗതിയും, സാമ്പത്തികരംഗത്തുണ്ടായ കുതിച്ചു ചാട്ടവും, സോഷ്യലിസ്റ്റ്-കമ്മ്യൂസ്റ്റ് ആശയങ്ങൾക്ക് സിദ്ധിച്ച പ്രചാരവും, സാമൂഹിക ശാസ്ത്രങ്ങളിൽ സംഭവിച്ച പുതിയ പുതിയ കണ്ടെത്തലുകളും മനുഷ്യന്റെ സാമൂഹിക സങ്കൽപങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സമൂഹത്തിന്റെ പിറകേ പോകുന്നത് ഒരു തിന്മയാണെന്ന് ആർക്കും പറയാനാവില്ലെന്ന് മാത്രമല്ല അതിൽ വളരെയധികം നന്മ ഒളിഞ്ഞുകിടക്കുന്നതായി സമ്മതിക്കേണ്ടതായും വരും. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സാമൂഹിക ജീവിതത്തിലൂടെ മാത്രമേ അവന് പൂർണ്ണതയിലേക്ക് വരുവാനാവൂ എന്നും ഇന്ന് പരക്കെ വാദിക്കപ്പെടുന്നു.

ഇപ്രകാരം സാമൂഹിക സംവിധാനത്തിലും സമൂഹത്തോടുള്ള വ്യക്തികളുടെ സമീപനത്തിലും ഉണ്ടായ വിപ്ളവകരമായ മാറ്റം പൗരാണിക ആദ്ധ്യാത്മിക സങ്കൽപങ്ങളെ തിരുത്തിയെഴുതുവാൻ പോന്നവയാണ്. വ്യക്തിയുടെ കാര്യത്തിൽ ശരിയായതെന്തോ അത് സമൂഹത്തിന്റെ കാര്യത്തിലും ശരിയാണ് എന്ന് ആധുനിക സമൂഹശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. വ്യക്തിക്ക് മോക്ഷമുണ്ടെങ്കിൽ സമൂഹത്തിനും മോക്ഷമുണ്ട്. ആന്തരിക ജീവിതത്തിലൂടെ മോക്ഷത്തിലേക്ക് വരുവാൻ കഴിയുമെങ്കിൽ ബാഹ്യ (സാമൂഹിക) ജീവിതത്തിലൂടെയും മോക്ഷത്തിലേക്ക് വരുവാൻ കഴിയും. ഭൂമി സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരിടമാണെന്ന പൗരാണിക ഭാരതീയ ആചാര്യന്മാരുടെ വാദം ഇവിടെ ഒരിക്കൽ കൂടി അടിവരയിട്ട് കാട്ടേണ്ടിയിരിക്കുന്നു. കാരണം സ്വർഗ്ഗത്തിൽ മോക്ഷപ്രാപ്തിക്ക് സാധ്യതയില്ല. ഈ ഭൂമിയിൽ മിത്രമേ അതിന് സാധ്യതയുള്ളൂ. ശാസ്ത്രീയവും ആദർശപരവുമായ (Ideal) ഒരു സാമൂഹ സൃഷ്ടിയിലൂടെ സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരു അന്തരീക്ഷം ഭൂമിയിൽ കൊണ്ടുവരുവാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. പ്രകാശത്തിലേക്ക് പറന്നടുക്കുന്ന നിശാശലഭങ്ങളെപ്പോലെ ജീവിതത്തിന് അർത്ഥം കണ്ടെത്തുവാനായി സമൂഹത്തിലേക്ക് ഓടിയടുക്കുന്ന ആധുനിക മനുഷ്യനെ സംതൃപ്തിപ്പെടുത്തുവാനും അവന്റെ ജീവിതത്തിന് ദിശാബോധം കൊടുക്കുവാനും ആധുനിക സമൂഹം വിജയിക്കുന്നുണ്ടോ? അവൻ ഈശ്വരനായി – അല്ല! അതിനേക്കാൾ വലിയ എന്തോ ആയി – ആരാധിക്കുന്ന സമൂഹത്തിന്, അതിലെ അംഗങ്ങളെ ഒരീശ്വരനെപോലെ വാരിപ്പുണരുവാനും സാന്ത്വനപ്പെടുത്തുവാനും കഴിയുന്നുണ്ടോ?

വ്യക്തിയിലും, സമൂഹത്തിലും, പ്രപഞ്ചത്തിലും സന്നിഹിതനായിരിക്കുന്ന സർവ്വവ്യാപിയായ ഈശ്വരൻ എല്ലായിടത്തും പ്രകൃതിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണുവാൻ സാധിക്കും. എപ്രകാരമാണോ വ്യക്തിയിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാധനയിലൂടെ സ്വയം പ്രകാശിക്കുന്നത്, അതേ പ്രകാരം തന്നെ സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാമൂഹിക നവീകരണത്തിലൂടെ സ്വയം പ്രകാശിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നന്മയുടെയും തിന്മയുടെയും മിശ്രിതമായ സമൂഹം അതിലെ തിന്മകളെ ജയിച്ച് കേവലനനമസ്വരൂപിയായി പരിണമിക്കുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലൂടെ സമൂഹത്തിൽ സംഭവിച്ച ഗംഭീരമായ പുരോഗതിയെ കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ. വരും നൂറ്റാണ്ടുകളിൽ ഇതേ പുരോഗതി തുടർന്നുപോയാൽ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് മനുഷ്യസമൂഹം ഏറെക്കുറെ പൂർണ്ണതയോടടുക്കുമെന്ന് സാമാന്യമായി ഊഹിക്കുവാൻ കഴിയും. ഇടക്കിടെ ഉണ്ടാവുന്ന ധർമ്മച്യുതിയും മൂല്യശോഷണവുമൊക്കെ കൂടുതൽ ശക്തമായ പുരോഗതിയുടെ മുന്നോടിയും ഒരു പരിധിവരെ ആ പുരോഗതിയുടെ കാരണവുമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

അതിനാൽ സാമൂഹിക നവീകരണ പ്രക്രിയ അതിദ്രുതം പുരോഗമിക്കേണ്ടിയിരിക്കുന്നു. അപ്രകാരം സമൂഹത്തിൽ വ്യക്തികൾ പൂർണ്ണതയും മോക്ഷവും കണ്ടെത്തട്ടെ. രോഗഗ്രസ്തമായ സമൂഹത്തെ സദാ മാറ്റിമറിച്ചുകൊണ്ട് ചലനാത്മകമായ ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം സമൂഹം വ്യക്തികളുടെ സർവ്വവിധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനുള്ള നന്മയും കഴിവും ആർജ്ജിച്ചെടുക്കട്ടെ. മോക്ഷവും കൈവല്യവും ഏതാനും പേർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, മറിച്ച് അത് സമൂഹത്തിലെ സകലർക്കും അവകാശപ്പെട്ടതാണെന്ന സത്യം നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു . വ്യക്തികളെ ഉപദേശിക്കുവാനും അവരെ ആന്തരികമായി നന്നാക്കുവാനും മാത്രമേ ആചാര്യന്മാർ നാളിതുവരെ പരിശ്രമിച്ചിട്ടുള്ളൂ. എന്നാൽ വരും കാലങ്ങളിൽ സമൂഹത്തെ തിരുത്തിക്കൊണ്ട് വ്യക്തികളെ ഒന്നടങ്കം നല്ലവരും, ശ്രേഷ്ഠരും, മഹാന്മാരുമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾ നടന്നു തുടങ്ങും. കുറ്റമറ്റതും പരിപൂർണ്ണവുമായ ഒരു സാമൂഹികവ്യവസ്ഥിതിയിൽ, വ്യക്തികൾക്കുണ്ടാകാവുന്ന ബാഹ്യവും ആന്തരികവുമായ സംഘട്ടനങ്ങൾ (Conflicts) തിരോഭവിക്കുകയും അവരിലെ ആന്തരിക ശക്തികൾ ഉണർന്നു തുടങ്ങുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

തിരുവനന്തപുരം: 8 ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.

രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.

ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

ഇസ്‍ലാമാബാദ് ∙ ബലൂചിസ്ഥാൻ‌ പ്രവിശ്യയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കടുത്ത നീക്കവുമായി പാക്കിസ്ഥാൻ. ഇറാനിലെ പാക്ക് അംബാസഡറെ തിരിച്ചുവിളിച്ചു. സ്വന്തം രാജ്യത്തേക്കു പോയ ഇറാൻ അംബാസഡറോടു പാക്കിസ്ഥാനിലേക്കു തിരിച്ചുവരേണ്ടെന്നും ആവശ്യപ്പെട്ടു.

മിസൈൽ– ഡ്രോൺ ആക്രമണത്തിന്റെ പിറ്റേന്നാണു നടപടി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയിലേക്കു ചൊവ്വാഴ്ച രാത്രിയിലായിരുന്നു ഇറാന്റെ ആക്രമണം. സംഭവത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായും മൂന്നു പേർക്കു പരുക്കേറ്റതായും പാക്ക് അധികൃതർ പറഞ്ഞു. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം.

ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രകോപനമില്ലാതെ വ്യോമാതിർത്തിയിൽ കടന്നുകയറിയതിനു ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ വഴി പാക്കിസ്ഥാന്റെ ശക്തമായ പ്രതിഷേധം ഇറാനെ അറിയിച്ചു.

ബലൂച് മേഖലയിലെ ഭീകര സംഘടനയുടെ രണ്ട് കേന്ദ്രങ്ങൾ ഉന്നമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഈ ഭീകര സംഘടന ഇറാന്റെ സുരക്ഷാ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നെന്നാണു വിവരം.

എക്സിറ്റർ: അംഗങ്ങളുടെ സഹകരണവും ആവേശവും സംഘാടക മികവും കൊണ്ടും എക്സിറ്ററിലെ മലയാളി കൂട്ടായ്മകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായൊരു ആഘോഷ രാവിനാണ് ശനിയാഴ്ച കോൺ എക്സയഞ്ച് ഹാൾ സാക്ഷ്യം വഹിച്ചത്.

ക്രിസ്തുമസ് പാപ്പയെ ആനയിച്ചു കൊണ്ട് വൈകുന്നേരം ആറു മണിക്ക് ആരംഭിച്ച കിസ്തുമസ് – പുതുവത്സര രാവിന്റെ ആഘോഷങ്ങൾ സെക്രട്ടറി അമൃത ജെയിംസിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ സമാപിക്കുമ്പോൾ സമയം പാതിരാവു കഴിഞ്ഞിരുന്നു.

തോരാത പെയ്തു കൊണ്ടിരുന്ന മഴയും കഠിനമായ തണുപ്പും ദീർഘമായ രാത്രിയും കൊണ്ട് മരവിച്ച പോയ മലയാളി മനസ്സിന് തീ പടർത്തുന്ന മണിക്കൂറുകളായിരുന്നു. കോമഡി ഉത്സവം ഫ്രയിം അരുൺ കോശി എക്സിറ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങൾക്കായി സമ്മാനിച്ചത്. രണ്ടു മണിക്കൂറോളമാണ് കുട്ടികളും യുവാക്കളും അടങ്ങിയ അംഗങ്ങൾ കോശി നയിച്ച ഡി.ജെ രാവിൽ ആടി തിമർത്തത്. നല്ലൊരു സ്റ്റേജും ഗ്യാലറിയും നൃത്തചുവടുകൾക്കായി വിശാലമായ സ്ഥലവും അടങ്ങിയയൊരു ഹാൾ ഒരുക്കിയ സംഘടന നേതൃത്വം തീർച്ചയായും അഭിനന്ദനാർഹർ തന്നെ.

പ്രസിഡന്റ് രാജേഷ് ജി നായരുടെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബാബു ആന്റണി ഏവരേയും ആഘോഷ രാവിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മയൂര ഡാൻസ് ക്ലാസ്സ് ടീച്ചർ രമ്യാ മനുവും ധന്യാ ഓസ്റ്റ്യനും അണിയിച്ചൊരുക്കിയ കുട്ടികളടക്കമുള്ളവരുടെ നയന മനോഹരമായ നൃത്ത ചുവടുകൾ കാണികൾ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. അവരോടൊപ്പം തന്നെ ഈകെസി യുടെ മറ്റു അനുഗ്രഹീത കലാപ്രതിഭകളും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്.

മെയ് വഴക്കവും വേഗത കൊണ്ടും ബോളിവുഡ് ഡൻസറുമാരെയും വെല്ലുന്ന റോസാന ഷിബു – മെറിൻ ഷിബു സഹോദരിമാരുടെ നടന മാധുരിമ ശ്വാസമടക്കി തന്നെയാണ് ഒരോരുത്തരും ആസ്വദിച്ചത് എന്നു തന്നെ പറയാം. യൂടൂബ് ബ്ലോഗർ കൂടിയായ ജാൻ മരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ നാടിന്റെ ഗൃഹാതുരം ഉണർത്തുന്ന ഡാൻസ് ഫ്യൂഷനും സദസ്സ് ഹർഷാരവത്തോടെയാണ് സ്ഥീകരിച്ചത്.

ഈകെസിയുടെ നേതൃത്വത്തിൽ ആരംഭിച്ച എക്സിറ്റർ ഫുഡ്ബോൾ ക്ലബിന്റെ ജേഴ്സി പ്രകാശനവും ഈയവസരത്തിൽ നടത്തുകയമുണ്ടായി. ചെറിയ കാലം കൊണ്ട് ക്ലബ് നേടിയ നേട്ടങ്ങളെ കുറിച്ചു കൺവീനർ സിജോ ജോർജ് അംഗങ്ങളോട് വിവരിച്ചു.

സാധാരണ മലയാളി ആഘോഷങ്ങളിൽ നിന്നും വിഭിന്നമായി നല്ലൊരു ഫ്രൊഫഷൻ ടച്ചും ഒത്തുരുമയും സമയക്ലിപ്തതയും ട്രഷറർ അഭിനവ് തോമസിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘത്തിന്റെ അംഗങ്ങളെ സ്വീകരിക്കുന്നതു മുതൽ ദൃശ്യമായിരുന്നു. പ്രോഗ്രം കൺവീനർ ജിനോ ബോബി, വേദിയെ സദാസമയവും ചലനാത്മകമായി നയിച്ച അവതാരകൻ റോജിൻ പാറമുണ്ടേൽ, ശബ്ദവും വെളിച്ചവും നിയന്ത്രിച്ച പീറ്റർ ജോസഫ്, കമ്മറ്റിയംഗളായ അരുൺ പോൾ, സെബാസ്റ്റ്യൻ സ്കറിയ, ജിജോ ജോർജ് , സിജോ ജോർജ്, എസ്. ആദിത്യൻ തുടങ്ങിയവരുടെ നിസ്തുലമായ സഹകരണം എടുത്തു പറയേണ്ടതു തന്നെ.

https://www.facebook.com/share/p/wbo7rbQShXJhDueV/

വിഭവ സമൃദ്ധമായ ഭക്ഷണത്തിനു അല്പ നേരെത്തെ തന്റെ ഫിലിം സ്റ്റാറുകളുടെ ശബ്ദാനുകരണത്തിനു ശേഷം അരുൺ കോശി വേദി പൂർണ്ണമായി ഡിജെയിലേക്കായി മാറ്റി. അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുടെ സഹായത്താൽ അരുൺ കോശിയുടെ മാസ്മരിക പ്രകടനത്തിൽ രണ്ടു മണിക്കൂറോളം തുടർച്ചയായി അക്ഷരാർത്ഥത്തിൽ അംഗങ്ങൾ പ്രായമായഭേദ വിത്യാസമില്ലാതെ ആടി തിമർക്കുകയായിരുന്നു. ഏകസിറ്ററിലെ ആദ്യകാല മലയാളികൾക്ക് ഏവർക്കും പറയാനുണ്ടായിരുന്നത് ഇതു പോലൊരു അനുഭവം അവരുടെ എക്സിറ്റർ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെയായിരുന്നു. ക്ലീനിങ്ങും മറ്റും കഴിഞ്ഞ് കമ്മറ്റിയംഗങ്ങളും കൂട്ടരും ഏപ്രിൽ 13 ന് നടക്കുന്ന വിഷു ഈസ്റ്റർ ഈദ് ആലോഷങ്ങൾ കൂടുതൽ വാർണ്ണാഭമാക്കണമെന്ന ആഗ്രഹത്തോടെ ഹാൾ വിട്ടിറങ്ങുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു.

https://m.facebook.com/story.php?story_fbid=1888870268235270&id=61551762731737&sfnsn=scwspwa

തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ മലയാളികൾക്ക് കൈത്താങ്ങാവാൻ രൂപീകൃതമായ സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി ) . മലയാളി ജീവനക്കാർ തൊഴിലിടങ്ങളിലും മറ്റും നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 18-ാം തീയതി ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. അഡ്വ. ബൈജു വർക്കി തിട്ടാല , അഡ്വ. ജിയോ സെബാസ്റ്റ്യൻ, അഡ്വ. ഷിന്റോ പൗലോസ് എന്നിവരാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

സെമിനാറിന്റെ സൂം ലിങ്ക് താഴെ കൊടുക്കുന്നു.

Topic: Indian Workers Union

Time: Jan 18, 2024 08:00 PM London

Join Zoom Meeting

https://us02web.zoom.us/j/83498775945?pwd=MlVyVU1JQUlFYTNxV2crUU51eFpiQT09

Meeting ID: 834 9877 5945

Passcode: 944847

+447398968487 എന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും അറിയിക്കാനും സാധിക്കും.

ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടായ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ജനുവരി 13 -ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ അവിടുത്തെ പുതിയതായി വന്നവരും വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന പഴയ മലയാളികളും കൂടി ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു. ഏതാണ്ട് മുപ്പതിൽപരം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

നാട്ടിൽ നിന്നും വിസിറ്റിങ്ങിനെത്തിയ ഒരംഗത്തിന്റെ മാതാവ് ശ്രീമതി ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര തുടങ്ങിയവ പരിപാടിക്ക് മാറ്റ്‌ കൂട്ടി. എല്ലാ അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ആദ്യ ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ലീഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി ശ്രീ നിതിൻ കുമാർ നോബിളിനെയും ജനറൽ സെക്രട്ടറിയായി ശ്രീ സോണിസ് ഫിലിപ്പിനെയും,ട്രെഷററായി ശ്രീമതി ഷൈനി മോൻസിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഇവന്റ് ജനറൽ കൺവീനർ ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ ശ്രി മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലെ 92 ചരിത്രപരമായ കൗണ്ടികളും 99 ആചാരപരമായ കൗണ്ടികളും 148-ലധികം ഭരണപരമായ ‘കൗണ്ടികളും’.വച്ച് നോക്കിയാലുണ്ടല്ലോ അളിയാ ….
സൗത്തെൻഡ് തന്നെ പുലി …
സംശയമുണ്ടോ… ഉണ്ടേൽ വരീനെടാ മക്കളെ അടുത്ത ഓണ തിമർപ്പിലേക്ക് …..

ദേ … ഈ കഴിഞ്ഞ ക്രിസ്സ്തുമസ് ന്യൂ ഇയർ ….സൗത്തെന്റിലേക്കാണങ്കിലെ ഞങ്ങൾ വരൂ എന്ന് പറഞ്ഞു നിന്ന… നമ്മുടെ പാലാ പള്ളി പാടി ഹിറ്റാക്കിയ ഞങ്ങടെ സ്വന്തം അഭിമാനമായ നകുലും കൂട്ടരും ….
അവരിവിടെ വന്ന് തണുപ്പിൽ ഇരുണ്ടു ഉറഞ്ഞു കിടന്നിരുന്ന ഞങ്ങടെ ഹൃദയങ്ങളെ കുത്തിപ്പൊക്കി ഉണർത്തി ആഹ്ളാദിപ്പിച്ചു….
ഇനിയും ഞങ്ങൾ വരുമെന്ന ഉറപ്പുനൽകി യാത്രയായി …..

അവരെക്കാളും മികവുറ്റ കാഴ്ച രമണീയത ഒരുക്കിയ ഞങ്ങടെ സൗത്തെൻഡ് വിമൻസ് പെണ്ണുങ്ങൾ …..അവരുടെ ആട്ടവും പാട്ടും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ ഷോ ….കണ്ടത് മുതൽ തലയിൽ കിടന്ന് കറങ്ങി കറങ്ങി പിന്നെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കിറ്റ് …
അവരുടെ കുട്ടികളുടെ വിഭവസമൃദ്ധമായ വിവിധയിനം പരിപാടികൾ … അവർക്ക് വേണ്ടത്ര ഉണർവ്വും ആവേശവും പ്രോത്സാഹനവും കൊടുത്തു കൂടെ കൂടിയ ആണുങ്ങൾ ….കൂടാതെ എല്ലാവരുടെയും ആവേശത്തിമർപ്പിൽ അവർക്ക് കട്ടക് സപ്പോർട്ട് നൽകി കൂടെ നിന്ന സൗത്തെന്റ്‌ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്‌ കുര്യനും കൂട്ടരും …..

അപ്പോൾ കാര്യ പരിപാടികൾ അവിടെ അവസാനിച്ചോ എന്നുചോദിച്ചാൽ ഇല്ല ……സ്ത്രീകൾ ഒട്ടും പിന്നോക്കം നിൽക്കണ്ടവരല്ല എന്ന് പറഞ്ഞു അവരു കൂടെ ഇവിടുത്തെ ആൺപടയ്ക്കൊപ്പം കൂടെ കൂട്ടി മാതൃക കാണിച്ച സൗത്തെൻഡ് ട്രസ്റ്റി മെംബേഴ്സ് ….
അങ്ങനെ സൗത്തെന്റ്‌ മലയാളി അസോസിയേഷന്റെ കാതലായ ഭാഗമാകാൻ ഭാഗ്യം ലഭിച്ച …വൈസ് പ്രസിഡന്റ് മിനി സാബു….ജോയിൻ സെക്രട്ടറി ഡോ . ദിവ്യശ്രീ …ട്രസ്റ്റി അംഗങ്ങളായ അമിത ബാബു…ഡെയ്സി ജോർജ് ….ദീപ്തി സാബു …..അവരെയെല്ലാം പൂർണ്ണ ഹർഷാരവത്തോടെ തന്നെ സൗത്തെന്റിലെ മെംബേഴ്സ് ഏറ്റെടുത്തു ….

അതും കൂടാതെ അമ്മമാരേ വെല്ലുന്ന മക്കടെ പെർഫോർമൻസ് ….
മക്കളെ വെല്ലുന്ന അമ്മമാരുടെ ഫാഷൻ ഷോ …. സ്കിറ്റ് ….
അവരെയും വെല്ലുന്ന ഡി ജെ ….അവരുടെയെല്ലാം ഭാവങ്ങളെ അതി മനോഹരമായി ക്യാൻവാസിൽ ഒപ്പിയെടുത്തുകൊണ്ട് ഓടിനടന്ന സൗത്തെന്റിന്റെ സ്വന്തം അഹങ്കാരമായ ക്യാമറാമാൻ ജിതിൻ ….കൂടെ നാവിനു രുചിയേകാൻ അപ്പവും മട്ടൻ സ്റ്റ്യൂവും താരമായ അതിഭീകര സദ്യ ഒരുക്കി ഞങ്ങളെ വരവേറ്റ ‌ …അവരുടെ പേര് പോലെ തന്നെ ഹോട്ടായ “റെഡ് ചില്ലി “സൗത്തെന്റിലെ റെസ്റ്റോറന്റ്….

എന്റമ്മൊ…. പറയാനാണേൽ ഇനീം ഉണ്ടേറെ പറയാൻ … അതിനാൽ അടുത്ത തവണ ഞങ്ങടെ സമുദ്ര തീരമായ സൗത്തെന്റിലേക്ക് ട്രെയിൻ ബുക്ക് ചെയ്തോളോ …….

കൊല്ലം : ശ്രീകുമാരി അശോകന്റെ പ്രഥമ കവിതാ സമാഹാരമായ ‘കാവ്യകലികകൾ ‘പ്രകാശനം ചെയ്തു. ഇന്നലെ കൊല്ലം ആമ്പാടി കലാ പഠന കേന്ദ്രത്തിൽ വച്ചായിരുന്നു പ്രകാശനം. ചടങ്ങിൽ അരുണഗിരി അധ്യക്ഷനാമായിരുന്നു. ശ്രീ ആശ്രാമം ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ചു. കൊല്ലം ഡെപ്യൂട്ടി മേയർ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. IGNOU അക്കാദമിക് കൗൺസിലറും കേരള യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിന്റെ പ്രോഗ്രാം ഓഫീസറുമായ പ്രൊഫസർ Dr. R. S. രാജീവ് ആമ്പാടി കലാ പഠന കേന്ദ്രം ഡയറക്ടർ ശ്രീ ആമ്പാടി സുരേന്ദ്രന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ശ്രീമതി. പ്രമീള ശ്രീദേവി,ശ്രീ. അപ്സര ശശികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീകുമാരി അശോകൻ മറുപടി പ്രസംഗം നടത്തി.

സ്കെന്തോർപ്പിലെ മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു . വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ സാന്റാ ക്ലോസ് , എൽഫിന്റെ നേതൃത്വത്തിൽ കുട്ടികൾ ചേർന്ന് വലിച്ച സ്ലെയ്ല് എത്തിയത് കുട്ടികളിലും മുതിർന്നവരിലും ആഘോഷങ്ങളുടെ ആവേശത്തെ വാനോളം എത്തിച്ചു . സാന്റാ ക്ലോസ് ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘടനം ചെയ്തു . എസ് എം എ യുടെ എക്സിക്യൂട്ടീവ് മെമ്പർ സോനാ സജയ് ഏവർക്കും സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് വൽസ രാജു മുഖ്യ പ്രഭാഷണം നടത്തുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു .ആദ്യ ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്ക് സാന്റാ ക്ലോസ് സമ്മാനങ്ങൾ നൽകി .


കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി ക്രിസ്മസിന്റെ മനോഹാരിത അതേപടി വിളിച്ചോതുന്നതായി . അസോസിയേഷനിലെ ഗായകരും ഗായികമാരും ചേർന്ന് ആലപിച്ച ഗാനങ്ങൾ കാണികളുടെ കാതുകൾക്ക് ഇമ്പായി അലയടിച്ചുകൊണ്ടിരുന്നു .


വൈവിധ്യങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയത് ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കി . വനിതകളുടെ നേതൃത്വത്തിൽ നടത്തിയ ഹാസ്യ അവതരണം ഏവരിലും ചിരിപടർത്തി . പാട്ടിന്റെ തലത്തിനൊത്തുള്ള നിർത്ത ചുവടുകളുമായി ദമ്പതികൾ സ്റ്റേജിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചു . നാവിൽ രുചിയൂറും വിഭവങ്ങളും തുടർന്ന് ഡിജെയോടു കൂടി പരിപാടികൾ പന്ത്രണ്ടുമണിയോടുകൂടി സമാപിച്ചു. അന്നേ ദിവസം നടത്തിയ റാഫിൾ ടിക്കറ്റിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് സ്പാർ ഗ്ര ആണ് . പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് അംഗം മനയ ജോസഫ് നന്ദി പറഞ്ഞു .

സ്കെന്തോർപ്പിലേക്ക് പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനായി അസോസിയേഷന്റെ നേതൃത്തത്തുള്ള help desk പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്കായി Scunthorpe Mslayalee Assiciation , FB സന്ദർശിക്കുക.

RECENT POSTS
Copyright © . All rights reserved