Latest News

കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തിയ അന്നു മുതൽ താൻ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടെന്ന് തോമസ് ചാഴികാടൻ എംപി. പുതുവത്സര സമ്മാനമായി പാസ്പോർട്ട് സേവാ കേന്ദ്രം പുനഃപ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്നും എംപി വ്യക്തമാക്കി. കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എംപി.

2023 ഫെബ്രുവരി 16 -നാണ് കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദേശം വന്നത്. പിറ്റേന്ന് ഡൽഹിയിലെത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ് ശങ്കറെ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫിസറെയും കണ്ടു. ലോക്സഭയിൽ സബ് മിഷൻ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയിൽ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് വീണ്ടും നിവേദനം നൽകി.

നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിർത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ് ശങ്കർ ഉറപ്പു നൽകി. കോട്ടയത്ത് പുതിയ കെട്ടിടം കണ്ടെത്തിയെന്നും ഓഫീസ് പ്രവർത്തനം ഒക്ടോബർ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ അപ്രതീക്ഷിതമായ കാരണങ്ങളാൽ നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസ്സം. ഹൈ ടെൻഷൻ പവർ ആവശ്യമായതിനാൽ ജനറേറ്റർ, വയറിങ് എന്നിവ ആ രീതിയിൽ ക്രമീകരിക്കേണ്ടി വന്നു. വയറിങ് പൂർത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ് പക്ട്രേറ്റിനെ സമീപിച്ചു. എന്നാൽ ചില കുറവുകൾ അവർ ചൂണ്ടിക്കാണിച്ചു. പള്ളത്തെ ഡെപ്യൂട്ടി ചീഫ് എൻജിനിയറെയും താൻ നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഡിസംബർ പകുതിയോടെ സേവാ കേന്ദ്രം സജ്ജമായത് അങ്ങനെയാണെന്നും തോമസ് ചാഴികാടൻ വ്യക്തമാക്കി. പുതിയ പാസ്പോർട്ട് ഓഫീസിനായി പ്രയത്നിച്ച എല്ലാവരെയും എംപി അനുമോദിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പാസ്പോർട്ട് സേവാ കേന്ദ്രം ആധുനിക നിലവാരത്തിൽ നിർമ്മിക്കാനാണ് താൽക്കാലികമായി അടച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, റീജണൽ പാസ്പോർട്ട് ഓഫീസർ ടി ആർ മിഥുൻ, ഡപ്യൂട്ടി പാസ്പോർട്ട് ഓഫീസർ ഭാനുലാലി എന്നിവർ സംസാരിച്ചു. ചടങ്ങിൽ റീജണൽ പാസ്പോർട്ട് കേന്ദ്രത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിന്റെ ലോ​ഗോ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.

ലണ്ടൻ : യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ രാഹുൽ മാങ്കുട്ടത്തിനെ ഒരു ഭീകരനെപോലെ വീടുവളഞ്ഞു , അമ്മയുടെ കൺ മുൻപിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ വൻ പ്രതിക്ഷേധമുയർത്തി ഒഐസിസി യുകെ സറേ റീജൻ, പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺ ലൈൻ മീറ്റിങ്ങിൽ രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി വച്ച സമരം യൂത്ത് കോൺഗ്രസുകാരെ മാത്രമല്ല രാജ്യത്തുള്ള എല്ലാ കോൺഗ്രസുകാരേയും യുവത്വത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതാണെന്ന് ഒഐസിസി സറേ റീജൻ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പുതിയ നേതൃത്വത്തിന്റെ പുതിയ സമര മുഖങ്ങളുടെയും ശംഖ് നാദം മാത്രമാണ് രാഹുലിന്റെ അറസ്റ്റ് എന്നും ഇനി എണ്ണിയാൽ ഒടുങ്ങാത്ത തിരമാല പോലെ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെയും , ഭരണകൂട ഭീകരതക്കെതിരെയും സമരങ്ങൾ കേരളത്തിലുണ്ടാകുമെന്നും ശ്രീ വിത്സൺ ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .

രാഹുൽ തുടങ്ങിവച്ച സമരങ്ങളുടെ തുടർച്ച രാജ്യ വ്യപകമായി ഉണ്ടകുമെന്ന് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസിന്റെ വാക്കുകൾ . രാഹുൽ മാങ്കുട്ടത്തലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗസ് തുടങ്ങിവച്ച സമര സുനാമി പിണറായി സർക്കാരിൻെറ വേരുപോലും ശേഷിക്കാതെ പിഴുതെറിയും എന്നുറപ്പാണെന്നും ,രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്നും പ്രതിക്ഷേധ പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി ശ്രീ ബേബികുട്ടി ജോർജ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് തുടങ്ങി വച്ച സമരം പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കുമെന്നും , വനിതകൾ ശക്തമായി സമരത്തിൽ ഉണ്ടാകുമെന്നും , ഒഐസിസി യുകെ വനിതാ കോർഡിനേറ്റർ ശ്രീമതി ഷൈനു മാത്യു തന്റെ ആശംസാ പ്രസംഗത്തിൽ പ്രസ്ഥാപിച്ചു.

പ്രതിഷേധ മീറ്റിങ്ങിൽ ഒഐസിസി സറെ റീജൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ട്രഷറർ ശ്രീ ബിജു ജോർജ് ,ശ്രീമതി ലിലിയ പോൾ ,ശ്രീ ബാബു പൊറിഞ്ചു ,ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് ശ്രീ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

തുടർന്നും ഒഐസിസി സറേ റീജൻറെ എല്ലാ പിന്തുണകളും യൂത്ത് കോൺഗസ്സിനും പ്രവർത്തകർക്കും ഉണ്ടാകുമെന്നും , സമര ജ്വാലയ്ക്ക് എല്ലാവിധ ആശംസകളും അർപ്പിച്ചു കൊണ്ടും യോഗം പിരിഞ്ഞു.

ഉണ്ണികൃഷ്ണൻ ബാലൻ

രണ്ടാമത്‌ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ് തീയതി പ്രഖ്യാപിച്ച്‌ സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതൽ റീജണൽ മത്സരങ്ങൾ ആരംഭിക്കും. റീജിയണൽ മത്സരവിജയികൾ ഫൈനലിൽ എറ്റു മുട്ടും. മാർച്ച് രണ്ടാം വാരത്തോടെ റീജണൽ മത്സരങ്ങൾ സമാപിക്കും. 2024 മാർച്ച് 24-നാണ് ഫൈനൽ. വാശിയേറിയ ഫൈനൽ മത്സരങ്ങൾക്ക് കൊവൻട്രി വേദിയാകും. ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായ 1,001 പൗണ്ടും സമീക്ഷ യുകെ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം റണ്ണറപ്പിന് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം റണ്ണറപ്പിന് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

യുകെ യിൽ 16 ഓളം വ്യത്യസ്ത വേദികളിലായി 250-ലധികം ടീമുകൾ പങ്കെടുക്കുന്ന മേഖലാ മത്സരങ്ങൾ നടക്കും.

£30 ആണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്. ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാർക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹതയില്ല. രജിസ്ട്രേഷനായി ഉള്ള ലിങ്ക് ചുവടെ ചേർക്കുന്നു
www.sameekshauk.org/badminton

ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയകരമായ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം റീജിയണൽ കോർഡിനേറ്റർമാരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ജിജു ഫിലിപ്പ് സൈമൺ, അരവിന്ദ് സതീഷ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും .

മികച്ച പങ്കാളിത്തത്തോടെയുള്ള ആവേശകരമായ പ്രകടനങ്ങൾ ആണ് Uk മലയാളികൾക്കായി കാത്തിരിക്കുന്നത്. യുകെയിലുടനീളമുള്ള മത്സര പ്രതിഭകൾ തീർച്ചയായും ഈ ടൂർണ്ണമെന്റിനെ അവിസ്മരണീയവും ചരിത്രപരവുമായ ഒന്നായി അടയാളപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ഈ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇത് വൻ വിജയമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്റൺ കോ-ഓർഡിനേഷൻ കമ്മിറ്റി മേധാവി ജിജു സൈമൺ പത്രക്കുറിപ്പിൽ അറിയിച്ചു.

തൃശൂർ: യു കെ യിലെ തൊഴിൽ മേഖലയിലുള്ള ഇന്ത്യൻ വംശജരുടെ അവകാശ- സഹായ-ഉപദേശ സംഘടനയായി ഉയർന്നു വരുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയന്റെ ചെയർമാനും, കേംബ്രിഡ്ജ്‌ കൗൺസിൽ ഡെപ്യൂട്ടി മേയറും, ലേബർ പാർട്ടി നേതാവും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാലക്ക് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സംസ്ഥാന സമ്മേളനത്തിൽ വച്ച് ഊഷ്മള സ്വീകരണം നൽകി. ഐ.എൻ.ടി.യു.സി പ്രതിനിധി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ബൈജുവിനെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു.


ഐ.എൻ.ടി.യു.സി ദേശീയ നേതാവ് സഞ്ജീവ റെഡ്ഢി, ദേശീയ വൈസ് പ്രസിഡണ്ട്
ആർ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി നേതാക്കളായ എം എം ഹസ്സൻ, ബെന്നി ബഹനാൻ, കെ സി വിഷ്ണുനാഥ്‌ ,ഐ.എൻ.ടി.യു.സി സംസ്ഥാന, ജില്ലാ ഭാരവാഹികൾ അടക്കം നിരവധി നേതാക്കൾ വേദിയിലുണ്ടായിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹാ റാലിയുടെ ഫ്‌ളാഗ് ഓഫ് പ്രതിപക്ഷ നേതാവ് ചെയ്യുന്ന ചടങ്ങളിലും ബൈജു തിട്ടാല പ്രത്യേക ക്ഷണിതാവായിരുന്നു.


ഐ.എൻ.ടി.യു.സി പ്രതിനിധി സമ്മേളനത്തിൽ തൊഴിൽ മേഖലയിൽ നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായി വരുത്തേണ്ട സമഗ്രമായ ഭേദഗതികൾ, തൊഴിൽ സംരക്ഷണം, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ പ്രതിപാദിച്ചു ബൈജു പ്രസംഗിച്ചു.

ഇന്ത്യ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന 2024 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിന് മാനിഫെസ്റ്റോക്കു രൂപം കൊടുക്കുമ്പോൾ വലിയൊരുഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ അതിലുൾപ്പെടുത്തുവാൻ തൊഴിൽ മേഖലയിലെ വിഷയങ്ങളും, മറ്റേർണിറ്റി റൈറ്സ് അനുബന്ധ വിഷയങ്ങളും അടക്കം ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കി ശുപാർശക്കായി സമർപ്പിക്കുകയും ചെയ്‌തു.

ബെർമിങ്ഹാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി.യു.സിയുമായി, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, അഫിലിയേറ്റ് ചെയ്തതിന്റെ ഭാഗമായി യു കെ യിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്നു ഐ.ഡബ്ല്യു.യു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടിൽ ഐ.എൻ.ടി.യു.സി യുമായി സഹകരിച്ചും യു കെ യിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും ഇന്ത്യൻ ജോലിക്കാരുടെ ജോലിസ്ഥലത്തെ അവകാശങ്ങൾക്കും തുല്യ നീതിക്കും ഹൗസിങ് മേഖലകളിലെ പ്രശ്നങ്ങൾക്കും കൈത്താങ്ങാവുക എന്നതാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത്.

ഐ.ഡബ്ല്യു.യു തങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ബന്ധപ്പെടുവാൻ കൂടുതൽ സൗകര്യപ്രദമാകുന്നതിനും വേണ്ടി റീജണൽ തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭമായി മിഡ്‌ലാൻഡ്‌സ് റീജണിലെ കോർഡിനേഷൻ ചുമതല പ്രമുഖ സാമൂഹ്യപ്രവർത്തകനായ വിജി കേ പി യെ നിയോഗിച്ചു.

കെ എസ് യു പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിജി ഗവ. കോളേജ് മണിമലകുന്ന്, കൂത്താട്ടുകുളത്ത് രണ്ടു വർഷം കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം അടക്കം യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളിൽ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കൂടി ആയിരുന്ന വിജി യുക്മ വൈസ് പ്രസിഡണ്ട്, രണ്ടു തവണ യുക്മ പ്രസിഡണ്ട് എന്നീ നിലകളിൽ യു കെ യിലും പൊതുപ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമാണ്.

റീജണൽ കോർഡിനേറ്റേഴ്‌സിനു യു കെ യിലെ എംപ്ലോയ്‌മെന്റ് റൂൾസ്, ഹൗസിങ് ലോസ്‌ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുവാനും പരിശീലനത്തിന് ശേഷം അവരുടെ നേതൃത്വത്തിൽ റീജണൽ കമ്മിറ്റികൾ രൂപീകരിക്കുവാനും, റീജണൽ തലത്തിൽ തൊഴിൽ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി പ്രത്യേകം സമിതികൾ രൂപീകരിക്കുവാനും പദ്ധതിയിട്ടതായി കൗൺസിലർ ബൈജു തിട്ടാല അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾക്കും സമാനമായി അവരുടേതായ പരിശീലനവും സംവിധാനങ്ങളും ഉടൻ തന്നെ പ്രാബല്യത്തിൽ വരും എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

എയഇൽസ്ബറി മലയാളി സമാജത്തിന്റെ (AMS) 2024 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സ്റ്റോക്ക് മാൻഡിവിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളുമായി നടത്തപ്പെട്ടു. നിരവധി സാൻറമാർ അണിനിരന്ന സാന്താ പരേഡ് സ്റ്റേജിൽ പ്രവേശിച്ച് നടത്തിയ കരോൾ ആലോപനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. നിരവധി അവാർഡുകൾ നേടിയ എൻ എച്ച് എസ് സീനിയർ സ്റ്റാഫും റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ട്രസ്റ്റ് ഫൗണ്ടറുമായ ശ്രീമതി ആശ മാത്യു ന്യൂ ഇയർ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി അംഗം ജിബിൻ    ജോളി ക്രിസ്മസ് ന്യൂ ഇയർ സന്ദേശം പറഞ്ഞു. മുഖ്യ അതിഥി ആശ മാത്യുവിന് AMS (പ്രോഗ്രാം കോഡിനേറ്റർ) സെലസ്റ്റിൻ പാപ്പച്ചൻ ഉപകാരം നൽകി സ്വീകരിച്ചു. ആശംസകൾ അർപ്പിച്ച ജിബിൻ ജോളിക്ക് AMS (സെക്രട്ടറി) മാർട്ടിൻ സെബാസ്റ്റ്യൻ ഉപകാരം നൽകി.

ഈ വർഷത്തെ ക്രിസ്മസ് കരോൾ വഴി ഭവനങ്ങളിൽ നിന്നും സമാഹരിച്ച് ഫണ്ട് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ഫൗണ്ടേഷൻ ഡയറക്ടർ ആശ മാത്യു   AMS രക്ഷാധികാരി ജോബിൻ സെബാസ്റ്റ്യന്റെ പക്കൽ നിന്നും ഏറ്റുവാങ്ങി. AMS പ്രസിഡണ്ട് കെൻ സോജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ ദിലീപ് നന്ദിയും രേഖപ്പെടുത്തി. ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം മാർട്ടിനും ക്രിസ്മസ് ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം സലിനും കരസ്ഥമാക്കി. ഒട്ടനവധി കലാപരിപാടികൾ അരങ്ങേറിയ ഒരു കലോത്സവത്തിന് ഒപ്പം നിരവധി ഗായകർ ആലപിച്ച ഗാനമേളയും വിഭവസമൃദ്ധമായ ന്യൂ ഇയർ വിരുന്നും ഹാളിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആൾക്കാർക്ക് ഈ ആഘോഷം ഒരു ആ വിസ്മരണീയമാകാൻ കാരണമായി .

 

മാഞ്ചസ്റ്റര്‍: പുതുവര്‍ഷത്തിലെ ആദ്യ യുവജന ഉണര്‍വ്വിനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍. ബ്രൂണ്‍സ് വിക്ക് പാരിഷ് ചര്‍ച്ച് ഹാളില്‍ ജനുവരി 13 ശനിയാഴ്ച്ച കര്‍ത്താവിന്റെ അഭിഷിക്തന്മാരായ ബ്രദര്‍. മാത്യു കുരുവുള (തങ്കു ബ്രദര്‍), ബ്രദര്‍. റോണക് മാത്യു എന്നിവര്‍ ശുശ്രൂഷിക്കുന്നു. ഹെവന്‍ലി ഫീസ്റ്റ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ കൂട്ടായ്മ യുവാക്കളില്‍ ഉണര്‍വ്വിന്റെ അഗ്നി പകരുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
എണ്ണൂറ് കോടി ആത്മാക്കളും രക്ഷയിലേക്ക് എന്ന് വലിയ ദര്‍ശനവുമായ് ഇന്ത്യയില്‍ നിന്നും ആരംഭിച്ച് മൂന്നാം പെന്തകോസ്തിന്റെ ഉണര്‍വ്വിനെ ലോകമെമ്പാടും പകരുന്നതില്‍ മാഞ്ചസ്റ്ററും ഭാഗമാകുകയാണ്. യുവാജനങ്ങള്‍ക്കൊപ്പം ഇന്നര്‍ ചേംബര്‍ പ്രേക്ഷക സംഗമവും ഇന്നേ ദിവസം നടത്തപ്പെടുന്നു. കോവിഡ് ജനങ്ങളെ വീടിനുള്ളില്‍ ഒതുക്കി നിര്‍ത്തിയപ്പോള്‍ ക്രിസ്തുവിന്റെ സ്‌നേഹവും സാമാധാനത്തിന്റെ സുവിശേഷവും അനേകര്‍ക്ക് പകരുവാന്‍ ആരംഭിച്ച ഇന്നര്‍ ചേംബര്‍ ഓണ്‍ലൈന്‍ ടെലികാസ്റ്റിംഗ് മൂന്ന് വര്‍ഷം പിന്നിട്ട് പ്രയാണം തുടരുകയാണ്.

പുതുവർഷത്തിലെ ആദ്യ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ജനുവരി13ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും . അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ കൺവെൻഷൻ നയിക്കു. ബർമിങ്ഹാം അതിരൂപതയിലെ മോൺ. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും.

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ലണ്ടൻ: കേരളാ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യിൽ ഐഒസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രവർത്തകനായി നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാൻ ചാർത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേർവാഴ്ചയാണ് ബോദ്ധ്യമാക്കുന്നതെന്ന് പ്രതിഷേധ യോഗം വിലയിരുത്തി.

ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല എന്നും നിയമ സഹായം നൽകുന്നതിന് കൈകോർക്കുവാൻ ഐഒസി പ്രതിജ്ഞാബദ്ധമാണെന്നും പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു.

മാന്യമായി പൊതു പ്രവർത്തനം നടത്തുന്ന കെ എസ് യു – യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ക്രിമിനലുകളായ പാർട്ടി ഗുണ്ടകളെയും, പോലീസിനെയും, സ്വന്തം അംഗരക്ഷകരെയും ഉപയോഗിച്ച് തല്ലിച്ചതച്ചും കള്ളക്കേസ് എടുപ്പിച്ചും നടത്തുന്ന ഭീകരവാഴ്ച അധിക കാലം തുടരില്ല.

അടുത്തകാലത്ത് പാർട്ടിയെയും സർക്കാരിനെയും പിണറായിയെ തന്നെയും പ്രതികൂട്ടിലാക്കുന്ന പല വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മെനഞ്ഞുണ്ടാക്കുന്ന ഇത്തരം പൊറാട്ട് നാടകങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.

വണ്ടിപ്പെരിയറിൽ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡിവൈ എഫ്ഐ ക്രിമിനലിനെ രക്ഷിക്കുവാനും, തൃശൂരിൽ ഡി വൈ എസ് പിയുടെ ജീപ്പ് അടിച്ചു തകർത്ത എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുവാനും, വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചുണ്ടാക്കുന്ന പാർട്ടിക്കാരെ രക്ഷിച്ചെടുക്കാനും വെമ്പൽ കൊള്ളുന്ന പിണറായി പോലീസ്, ഒരു സമരത്തിന്റെ പേരിൽ യൂത്ത്‌ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എടുക്കുന്ന നടപടികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയൽ ആണ്. കേരളത്തിലെ പൊതു സമൂഹം ഇതിനു ഇതിനു ശക്തമായി മറുപടി നൽകും.

പ്രതിഷേധ യോഗത്തിൽ അജിത്‌ മുതയിൽ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിഫ്, അശ്വതി നായർ, സൂരജ്‌ കൃഷ്ണൻ, ജെന്നിഫർ ജോയ്, ആഷിർ റഹ്‌മാൻ, എഫ്രേം സാം, അളക ആർ തമ്പി തുടങ്ങിയവർ സംസാരിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

നവകേരളത്തിന്റെ നവീനവും മഹത്തരവുമായ ഒരു കാൽവയ്പ്പാണ് മൈഗ്രേഷൻ കോൺക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് പത്തനംതിട്ടയിൽ 2024 ജനുവരി 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കും.

ഇതിനു മുന്നോടിയായി യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യൂറോപ്പ് റീജണൽ കോർഡിനേഷൻ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗിൽ യൂറോപ്പിലെ വിവിധ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടു നടത്തുന്ന “മൈഗ്രേഷൻ കോൺക്ലേവ് 2024” ൽ പ്രബന്ധാവതരണത്തിലും ചർച്ചകളിലും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .

കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ സമ്മേളനനത്തിൽ യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ആദ്യവസാനം പങ്കെടുക്കുന്നു.

RECENT POSTS
Copyright © . All rights reserved