കുട്ടികളിൽ വൈവിധ്യമാർന്ന കലാ വാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിൽഷെയർ മലയാളി അസോസിയേഷൻ 7 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് പാർട്ടി ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. പഠ്യേതര പ്രവർത്തനത്തോടൊപ്പംതന്നെ കുട്ടികളിൽ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന മികച്ച പ്രോഗ്രാമായിരുന്നു കിഡ്സ് പാർട്ടി. ഉല്ലാസങ്ങൾക്കും ഒത്തു ചേരലുകൾക്കുമായി നിരവധി അവസരങ്ങൾ ഉള്ള ഇക്കാലത്തു ഏകദേശം 110ൽ അധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി നടത്തിയ കിഡ്സ് പാർട്ടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
സ്വിൻഡൻ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 നു ആരംഭിച്ച പരിപാടിയിൽ വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് ജിജി സജി ഉത്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ട്രഷറർ കൃതിഷ് കൃഷ്‌ണൻ ഏവർക്കും നന്ദി അറിയിച്ചു സംസാരിക്കുകയുണ്ടായി.
സമപ്രായത്തിലുള്ള മറ്റു കൂട്ടുകാരെ കാണുവാനും പരിചയപെടുവാനും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനുമായി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീമതി ജിജി ഉത്ഘാടനവേളയിൽ പങ്കുവെക്കുകയുണ്ടായി. WMA പ്രോഗ്രാം കോർഡിനേറ്റർമാരായ ജയേഷ്, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ, എന്നിവരോടൊപ്പം സൗമ്യ ജിനേഷ്, ജെയ്‌സ്, നിഷാന്ത് എന്നിവരുടെ നേത്രത്വത്തിൽ വളരെ ക്ര്യത്യമായ തയ്യാറെടുപ്പുകളോടെ ഏറെ അടുക്കും ചിട്ടയുമായിട്ടായിരുന്നു ഈ പരിപാടി നടത്തപ്പെട്ടത്.
വിൽഷെയർ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടെസി അജി, ബൈജു വാസുദേവൻ, തേജശ്രീ, മീഡിയ കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവരോടൊപ്പം മറ്റുകമ്മറ്റി അംഗങ്ങളും വിൽഷെയർ വുമൺ ഫോറം പ്രതിനിധികളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുടെ കഠിനാധ്വാനമാണ് ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ സഹായകരമായത്.
കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധയിനം വിനോദപരിപാടികളോടൊപ്പം ,നൃത്തം , സംഗീതം എന്നിവയിലൂടെ കുട്ടികളുടെ സർഗ്ഗ വാസനകളും പരിപോഷിപ്പിക്കുവാനുള്ള ഒരു വേദി കൂടി ആയിരുന്നു കിഡ്സ് പാർട്ടി. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണവും അതിനുശേഷം കുട്ടികളെ എല്ലാവരെയും ആനന്ദത്തിന്റെ ഉന്നതിയിലെത്തിച്ചു കൊണ്ടുള്ള ഡിജെയും കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരാഘോഷമായിമാറി. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. ഇതുപോലുള്ള പരിപാടികൾ വീണ്ടും സംഘടിപ്പിക്കണമെന്ന് കൂട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. കാലവര്‍ഷക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും വൈദ്യുതക്കമ്പികള്‍ പൊട്ടിവീണത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കറ്റാണ് മൂന്നുമരണമുണ്ടായത്.
സന്ദർശന വിസയിൽ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സഹോദരങ്ങളുടെ അടുത്തെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പിൽ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകൻ മുഹ്‌സിൻ(48) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി സഹോദരങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റഷീദ. മക്കൾ: അമൻ മുഹമ്മദ്, അംന, അമിൽ.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഷൗക്കത്തിന്റെ പേര് മാത്രമാണ് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയത്. ഡിസിസി പ്രസിഡന്റ് വി എസ് ജോയി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഷൗക്കത്തിനെ പിവി അന്‍വറും പിന്തുണയ്ക്കും. ജോയിയോട് തനിക്ക് പ്രത്യേക താല്‍പ്പര്യമില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൗക്കത്തിനോട് താല്‍പ്പര്യക്കുറവില്ലെന്നും പറഞ്ഞു. ഇതും ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നതിന് വ്യക്തമായ സൂചനയുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.
യുഡിഎഫ് സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ആര്യാടന്‍ ഷൗക്കത്തിന് നറുക്കുവീണേക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം കെപിസിസി ഹൈക്കമാന്‍ഡിന് മുന്നില്‍വച്ചു. ജോയിയുമായും ഷൗക്കത്തുമായി പലതവണ ചര്‍ച്ചചെയ്താണ് അന്തിമ തീരുമാനം എഐസിസിയെ അറിയിച്ചത്. മുസ്ലിംലീഗ് ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമായി. വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നായിരുന്നു മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ സ്വീകരിച്ചിരുന്ന നിലപാട്. അവസാനം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പി.വി. അന്‍വറിനുണ്ടായ എതിര്‍പ്പുകൂടി പരിഹരിച്ചു. അതിന് ശേഷമാണ് ഏക പേര് ഹൈക്കമാണ്ടിന് നല്‍കിയത്.
അതേ സമയം ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നാണ് സൂചന. നിലമ്പൂരില്‍ പണവും അധ്വാനവും പാഴാക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. ക്രിസ്ത്യന്‍ സമൂഹത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനം സാധ്യതയുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പറഞ്ഞിരുന്നു. ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
രാഷ്ട്രീയവിലയിരുത്തലാകില്ല നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നാണ് ബിജെപി വിലയിരുത്തല്‍. 2021-ലെ തിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന്റെ ഭൂരിപക്ഷം 2700 വോട്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ടി.കെ. അശോക്കുമാര്‍ നേടിയത് 8595 വോട്ടും (4.96 ശതമാനം). മത്സരിക്കേണ്ടെന്ന പൊതു അഭിപ്രായത്തിന് മുന്‍തൂക്കമുണ്ടെന്നാണ് സൂചന. യുഡിഎഫില്‍നിന്ന് അന്‍വറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് ഈ മണ്ഡലം. അതേ അന്‍വര്‍ കൂറൂമാറി വെല്ലുവിളിച്ചുനില്‍ക്കുമ്പോള്‍ എത്രതന്നെ തള്ളിപ്പറഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയാണ്.
ഒമാനിൽ മാൻഹോളിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന പാമ്പാടി സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. സലാല മസ്യൂനയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്നു ലക്ഷ്മി. മേയ് 15 നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ വച്ച് അപകടത്തിൽപ്പെടുന്നത്.
താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു. അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു.
വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും, കുട്ടിയും, ലക്ഷ്മിയുടെ സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു.
നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഒരു വർഷം മുമ്പാണ് ലക്ഷ്മി ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
ഇന്നലെ രാത്രിയിൽ ആരംഭിച്ച തോരാത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ 7 വീടുകൾ തകർന്നു. 2 പേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി താലുക്കിൽ മൂന്നും ചങ്ങനാശേരി താലൂക്കിൽ 2 വീടുകളും മീനച്ചിൽ
താലൂക്കിൽ 2 വീടുകളും തകർന്നു . കാഞ്ഞിരപ്പള്ളിയിൽ എരുമേലി സൗത്ത് വില്ലേജിൽ മൂലക്കയം ആറാട്ട് കടവ് ഭാഗത്താണ് 3 വീടുകൾക്കു മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായത്.
ചങ്ങനാശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഒരു വീടിന് മുകളിൽ മരം വീണ് ഓടു പൊട്ടി ഒരാൾക്ക് പരിക്കേറ്റു. ചങ്ങനാശേരി പുന്നക്കാട് ഭാഗത്ത് വിടിന് മുകളിൽ മരം വീണ് ഷിബിയ എന്ന സ്ത്രീക്ക് പരിക്കേറ്റു. വീടിന് സമീപത്തെ പുളിമരം വീണ് വീട് ഭാഗികമായി തകർന്നു.
വിട് തകർന്നതിന്റെ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു. താലൂക്ക് ആസ്ഥാനങ്ങളിലും. ജില്ലാ ആസ്ഥാനത്തും കൺട്രോൾ റൂമുകൾ തുറന്നു .
ളാലം വില്ലേജിൽ അന്തിനാട് കരയിൽ പാറക്കൽ ഹരി എന്നയാളുടെ വീടിനു മേൽക്കൂരയിൽ പന ഒടിഞ്ഞു വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാണക്കാരി വില്ലേജിൽ വെമ്പള്ളി മോഹനനിവാസിൽ സുരണ്യ എസ് മോഹൻ എന്നയാളുടെ വീടിനു മുകളിൽ മരം വീണ് തകർന്നു.
ബിനോയ് എം. ജെ.
തത്വ ശാസ്ത്രജ്ഞന്മാർ ഭരണാധികാരികൾ ആകണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സോക്രട്ടീസും
പ്ലേറ്റോയും മറ്റുമാണ്. അറിവില്ലാത്തവർ അധികാരത്തിൽ വരുന്നത് സർവ്വനാശം ആണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. ആധുനികലോകം അധ:പതിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.
അറിവുള്ളവർ തങ്ങളുടെ അറിവിനാൽ തന്നെ അധികാരത്തിലേക്ക് വരണമെന്നാണ് സോക്രട്ടീസ് ഉദ്ദേശിച്ചത്. എന്നാൽ നിലവിലുള്ള സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഇത് അസാധ്യവുമാണ്. ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്വർ, ശൂദ്രർ എന്ന നാല് ഗണങ്ങളായി ഭാരതീയർ മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇവരിൽ ബ്രാഹ്മണരും ക്ഷത്രിയരും കൂടി ചേർന്ന് ഒന്നാകണം എന്നാണ് സോക്രട്ടീസ് ഉദ്ദേശിക്കുന്നത്. ഇത് ശരിയാണെങ്കിൽ നാലു വണ്ണങ്ങളും കൂടി ചേർന്ന് ഒന്നായിത്തീരുന്നത് അത്യുത്തമം ആയിരിക്കുകയില്ലേ? അപ്പോൾ മാർക്സും മറ്റും വാദിച്ച മാതിരി അടുക്കുകളില്ലാത്ത സമൂഹം നിലവിൽ വരുന്നു.
മുകളിൽ സൂചിപ്പിച്ച മാതിരി അറിവുള്ളവർക്ക് അവരുടെ അറിവിനാൽ തന്നെ അധികാരത്തിൽ വരുവാൻ
അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അഗാധപ്രതിഭകൾക്ക് അത് സാധ്യവുമാണ്. അധികാരം കർമ്മം ചെയ്യുന്നതിനുള്ള മുൻപാധി കൂടിയാണ്. അധികാരം ഇല്ലാതെയുള്ള കർമ്മാനുഷ്ഠാനം അടിമപ്പണിയാണ്. ലോകമെമ്പാടും അടിമപ്പണി അരങ്ങേറുന്നു. ഈ വസ്തുത തത്വശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ
പെട്ടിട്ടില്ല എന്ന് തോന്നുന്നു. കർമ്മം ചെയ്യുന്നവരിൽ നിന്നും അധികാരം തട്ടിത്തെറിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് ഒരു വിരാമം ഉണ്ടാകണമെങ്കിൽ മുകളിൽ പറഞ്ഞ മാതിരി നാല് വർണ്ണങ്ങളും കൂടി ഒന്നാ
കേണ്ടിയിരിക്കുന്നു.
ആധുനിക സാമൂഹിക വ്യവസ്ഥിതിയിലേക്ക് നോക്കിയിട്ട് നമ്മുടെയൊക്കെ അധികാരം എവിടെ നിന്നും വരുന്നു എന്ന് പരിശോധിക്കാം. എല്ലാവരുടെയും അധികാരം പുറമേ നിന്നാണ് വരുന്നത്. സമൂഹം ചിലർക്കൊക്കെ അധികാരം കൊടുക്കുകയും മറ്റു ചിലർക്കൊക്കെ അധികാരം കൊടുക്കാതെ ഇരിക്കുകയും
ചെയ്യുന്നു. ഉദാഹരണത്തിന് രാഷ്ട്രതന്ത്രജ്ഞന്മാർക്കും ബിസിനസ്സുകാർക്കും അധികാരം വേണ്ടുവോളം ഉണ്ട്.
തത്വശാസ്ത്രജ്ഞന്മാർക്കും തൊഴിലാളികൾക്കും അധികാരം സ്വപ്നം കാണുവാനേ കഴിയൂ. എന്നാൽ പുറമേ നിന്നും സമൂഹം അധികാരം കൊടുക്കുന്നില്ലെങ്കിലും തങ്ങളുടെ ചുറ്റും ഉള്ളവരിൽ ആന്തരികമായ അധികാരത്തിന്റെ ദിവ്യ പ്രഭ ചൊരിയുന്ന അപൂർവം ചിലരെ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ കണ്ടെത്തുവാൻ കഴിയും. ഉദാഹരണത്തിന് മഹാത്മാഗാന്ധി. അവരുടെ അധികാരം ഉള്ളിൽ നിന്നും
വരുന്നു. ആ അധികാരത്തെ അവരിൽ നിന്നും പിടിച്ചെടുക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല. അവരുടെ അധികാരം സ്ഥായിയും ശാശ്വതവും ആണ്.
എല്ലാവരും ബാഹ്യമായ അധികാരത്തിന്റെ പിറകെ ഓടുന്നു. അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ ആർക്കും ശാന്തി കിട്ടാത്തത്. സമൂഹം സമ്മാനിക്കുന്ന അധികാരം ആപേക്ഷികമാണ്. ജനാധിപത്യം
ബാഹ്യമായി വരുന്ന അധികാരത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും
വലിയ വൈകല്യവും. തെരഞ്ഞെടുപ്പുകളും ഭരണഘടനയും നിയമങ്ങളും എല്ലാം ബാഹ്യമായി വരുന്ന
അധികാരത്തിൽ അധിഷ്ഠിതമാണ്. എന്നിരുന്നാലും ജനാധിപത്യത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിക്കൊണ്ട് കേവല
അധികാരിയായി മാറുവാൻ ആർക്കും കഴിയും. ഈ കേവല അധികാരത്തിലേക്ക് വരുവാൻ ഒരാൾക്ക് രണ്ട് പടവുകൾ കയറേണ്ടതുണ്ട്. ഈ രണ്ട് പടവുകളും അത്യന്തം സാമ്യമുള്ളതും അനായാസം കയറാവുന്നതും ആണ്. അതിലേക്ക് വരുന്നതിനായി ഒരാൾ സാമൂഹികമായ ആപേക്ഷിക അധികാരത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അയാൾ സമൂഹത്തെ തന്നെ പരിത്യജിക്കുന്നു. കാരണം അധികാരം ലക്ഷ്യം വച്ചുകൊണ്ടാണ് ഒരാൾ സമൂഹത്തിന്റെ പിറകെ ഓടുന്നത്. സമൂഹത്തിൽ എത്തിയാൽ അധികാരം ലഭിക്കുമെന്ന് അയാൾ വ്യാമോഹിക്കുന്നു. പിന്നീടുള്ള ജീവിതം അത് നേടിയെടുക്കുന്നതിനുള്ള പരിശ്രമമാണ്. അവിടെ ആരൊക്കെ ചവിട്ടിയെരിക്കപ്പെടുന്നു. എന്നാൽ ശരിയായ അധികാരം ഒട്ടു കിട്ടുന്നുമില്ല. എങ്ങും അശാന്തിയും അസ്വസ്ഥതയും. ലോകം ഒരു യുദ്ധക്കളം പോലെ ആയിരിക്കുന്നു. ഇത് അത്യന്തം ശാസ്ത്രീയവും അനാരോഗ്യകരവും ആണ്.
അധികാരം ഉള്ളിൽ നിന്നും വരട്ടെ. അത് ദൈവികമായ അധികാരമാണ്. അതിനെ കണ്ടെത്തുവിൻ. ബാഹ്യമായ അധികാരത്തിന്റെ മുന്നിൽ- അത് എത്രമാത്രം ശക്തമാണെങ്കിലും- തലകുനിക്കാതെ ഇരിക്കുവിൽ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ബാഹ്യമായ അധികാരത്തിനോ ബാഹ്യലോകത്തിനോ കഴിയുകയില്ല. ആദ്യമേ നിങ്ങൾ ബാഹ്യമായ അധികാരത്തിനു മുമ്പിൽ തല കുനിക്കുന്നു. കാരണം നിങ്ങൾക്കും അതിൽ ഒരു കണ്ണുണ്ട്. നിങ്ങൾ സമൂഹത്തിന്റെ പിറകെ പോകേണ്ടതില്ല. നിങ്ങൾ നിങ്ങളിൽത്തന്നെ നിലയുറപ്പിക്കുവിൻ. നിങ്ങൾ നിങ്ങളോട് തന്നെ കൂട്ടുകൂടുവിൻ. ഇത് ആവോളം അനുഷ്ഠിച്ചു
കഴിഞ്ഞാൽ, പതിയെ പതിയെ സമൂഹം നിങ്ങളിലേക്ക് ഒഴുകിത്തുടങ്ങും. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ
കേന്ദ്രമായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് ശാശ്വതമായ അധികാരത്തെക്കുറിച്ചുള്ള ദർശനങ്ങളും ഉൾക്കാഴ്ചകൾ
ലഭിച്ചു തുടങ്ങുന്നു. പിന്നീടങ്ങോട്ട് അനന്താനന്ദത്തിന്റെ വേലിയേറ്റമായിരിക്കും. നിങ്ങളിലുള്ള ഈശ്വരൻ
പ്രകാശിച്ചു തുടങ്ങുന്നു. അവിടെ തത്വശാസ്ത്രജ്ഞന്മാർ ഭരണാധികാരികളായി മാറുന്നു. സോക്രട്ടീസ്സിന്‍റെ സ്വപ്നം അവിടെ സാക്ഷാത്കരിക്കപ്പെടുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അപ്പച്ചൻ കണ്ണഞ്ചിറ
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവാസി സംഘടനകളായ ഒഐസിസിയും, ഐഒസി യും യു കെയിൽ ഔദ്യോഗികമായി ലയിച്ചു. ഇന്ന് നടന്ന ഓൺലൈൻ ‘സും’ മീറ്റിംഗിൽ ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോദയാണ് ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. ഐഒസി യുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും, ക്യാബിനറ്റ് റാങ്കിലുള്ള കർണാടക എൻ ആർ ഐ ഫോറം വൈസ് ചെയർപേഴ്‌സണനുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ ഒഐസിസി – ഐഒസി ലയന പ്രഖ്യാപന വേദിയിൽ പങ്കു ചേർന്നു.
ലയന പ്രഖ്യാപനത്തോടൊപ്പം സംഘടനയുടെ അദ്ധ്യക്ഷരായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, ശ്രീ. സുജു കെ ഡാനിയേൽ എന്നിവരുടെ നിയമനവും, തഥവസരത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ്സ് പ്രവാസി സംഘടനയായ യു കെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇതോടെ ഷൈനുവും, സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി മുൻ അധ്യക്ഷയും, യു കെയിലെ സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ മേഖലകളിൽ നിറസാനിധ്യവും, സംരംഭകയുയമാണ് ഷൈനു ക്ലെയർ മാത്യൂസ്. ഐ ഒ സി (യു കെ) കേരള ചാപ്റ്ററിന്റെ നിലവിലെ അധ്യക്ഷനും, മികച്ച സംഘാടകനുമാണ് സുജു കെ ഡാനിയേൽ. പരിചയ സമ്പന്നരായ ഇരുവരുടെയും നേതൃത്വത്തിൽ ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായും, കരുത്തോടും കൂടി മുന്നേറുമെന്നാണ് യു കെ യിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ, ഒപ്പം ഗ്ലോബൽ നേതാക്കളുടെയും.
ഇരു സംഘടനകളുടെ ലയനത്തോടെ യു കെ യിലെ പ്രവാസ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ സാന്നിധ്യാമാകാൻ ഐ ഓ സിക്ക് സാധിക്കും. പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഒരു ഏകോപിത മുഖം നൽകുക എന്ന ലക്ഷ്യത്തോടെ, ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ, ഒ ഐ സി സി ഉൾപ്പെടെയുള്ള സംഘടനകളെ ഐഒ സിയിൽ ലയിപ്പിച്ച്, കോൺഗ്രസ് പാർട്ടി അനുകൂല പ്രവാസി സംഘടനാ പ്രവർത്തനം, ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും, കൂടുതൽ കാര്യക്ഷമവും ഊർജ്‌ജസ്വലമാക്കുന്നതിനും ഈ നീക്കം കൊണ്ട് സാധിക്കും. ഇതു സംബന്ധിച്ച മാർഗ്ഗനിർദേശം എ ഐ സി സിയുടെ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാൽ നേരത്തെ നൽകിയിരുന്നു.
ഒ ഐ സി സിക്ക് ശക്തമായ വേരോട്ടവും പ്രവർത്തക സാന്നിധ്യവുമുള്ള യു കെയിൽ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐ ഓ സി (യു എസ്) ചെയർമാൻ ജോർജ് എബ്രഹാം, ഐ ഒ സി (സ്വിറ്റ്സർലാൻഡ്) പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ തുടങ്ങിയ മുതിർന്ന നേതാക്കന്മാരെ ഉൾപ്പെടുത്തി ഒരു മൂന്നംഗ കോർഡിനേഷൻ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു. ഇരു സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ എന്നിവരുമായും കോർഡിനേഷൻ കമ്മിറ്റിയുടെ നിരവധി തുടർ ചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷം ഐ ഒ സി ചെയർമാൻ സാം പിത്രോദക്ക് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ലയന പ്രഖ്യാപനവും പ്രസിഡണ്ടുമാരുടെ നിയമനവും.
‘സൂം’ മീറ്റിംഗിൽ യു കെ യിൽ നിന്നും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കുചേർന്നിരുന്നു.
ആമുഖ പ്രസംഗത്തിൽ സാം പിത്രോദ രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും, തുറന്ന മനസ്സും ഐക്യവും ഉണ്ടാവണമെന്ന് പറഞ്ഞു. സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും തീർത്തും അനുയോജ്യമല്ലെന്നും എടുത്തു പറഞ്ഞു.
ഐഒസി ഗ്ലോബൽ സമിതി നവ നേതൃത്വത്തിന് വിജയാശംസകൾ നേർന്നു.
ടോം ജോസ് തടിയംപാട്
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഇടുക്കി ജില്ലയിലെ ഇരട്ടയാറിനടുത്തുള്ള ഇടിഞ്ഞമല ഗവണ്മെന്റ് എൽ പി സ്‌കൂളിലെ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ എല്ലാവർഷവും ആരെങ്കിലും സഹായിച്ചിരുന്നു. ഈ വർഷം ആരും സഹായിച്ചില്ല അതുകൊണ്ടു അവർ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണ്. ജൂൺ 1 സ്കൂൾ തുറക്കുമ്പോൾ അവർക്കു കുടയും ബാഗും നമ്മൾക്ക് വാങ്ങികൊടുക്കണം അതിനു 50000 രൂപയാണ് വേണ്ടത് അതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുൻകൈയെടുക്കുന്നു , ദയവായി സഹായിക്കുക. ഇടിഞ്ഞമല സ്‌കൂളിലെ ആധ്യാപകൻ തങ്കമണി സ്വദേശി ജോമോൻ ഞങ്ങൾക്ക് അയച്ച കത്തും ,ഹെഡ്‌മാസ്റ്ററുടെ കത്തും താഴെ പ്രസിദ്ധീകരിക്കുന്നു.
സർ നമസ്കാരം,
ഞാൻ ഇടിഞ്ഞമല ഗവ.എൽ.പി.സ്കൂളിന്റെ അധ്യാപകൻ ആണ് പേര് ജോമോൻ ജോസഫ് (കണ്ടത്തിൻകരയിൽ, കാമാക്ഷി) . ഞങ്ങളുടെ സ്കൂളിൽ L.K.G മുതൽ 4-ാംക്ലാസ്സ് വരെ 73 കുട്ടികൾ ആണ് പഠിക്കുന്നത്. ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന 90% കുട്ടികളും തീർത്തും ദാരിദ്രർ ആണ്. എല്ലാവരുടെയും മക്കൾ കൂലി പണിക്കാരന്റെയോ ഓട്ടോ ഡ്രൈവർമാരുടെയോ മക്കൾ ആണ്. കഴിഞ്ഞ വർഷം സ്കൂൾ വർഷത്തിന്റ ആരംഭത്തിൽ ഞങ്ങൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ ബാഗ് നൽകിയിരുന്നു. അന്ന് ഞങ്ങളെ സഹായിച്ചത് ഒരു വിദേശ മലയാളി ആയിരുന്നു. ഈ വർഷം പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഞങ്ങൾ വളരെ പ്രതിസന്ധിയിൽ ആണ്. രക്ഷിതാക്കൾ പലരും വിളിച്ചു ചോദിക്കുന്നുണ്ട് ഈ വർഷം ബാഗ് ഉണ്ടോ എന്ന്. എന്ത് മറുപടി പറയണമെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ വിഷമ ഘട്ടത്തിൽ അങ്ങയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്ന് അഭ്യർത്ഥിക്കുകയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയ വഴി ഞങ്ങൾ കണ്ടു . വളരെ നിസ്വാർത്ഥ സേവനങ്ങൾ അങ്ങയുടെ സൊസൈറ്റി സമൂഹത്തിനു നൽകുന്നു എന്ന തിരിച്ചറിവ് കൊണ്ടാണ് ഞങ്ങൾ ഈ ഒരു സഹായം അഭ്യർത്ഥിക്കുന്നത്.
എന്ന്,
Jomon Joseph
Teacher,GOVT. L.P. School Idinjamala..
ഞങ്ങൾ ഇതുവരെ സുതാര്യവും സത്യസന്ധവുമായി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾക്കു നിങ്ങൾ നൽകിയ സഹായത്തിനു നന്ദി പറയുന്നു .
നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;ന ൽകുക.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ(74കിലോമീറ്റർ) അറബിക്കടലിൽ ചരക്കുകപ്പൽ ചെരിഞ്ഞ് രാസവസ്തുക്കൾ നിറച്ച കണ്ടെയ്‌നറുകൾ കടലിൽവീണു. അപകടകരമായ സൾഫർ ഫ്യുവൽ ഓയിലും മറൈൻ ഗ്യാസ് ഓയിലും നിറച്ച കണ്ടെയ്‌നറുകളാണ് കടലിൽവീണത്.
അപകടത്തിൽപ്പെട്ട ലൈബീരിയൻ പതാകയുള്ള കപ്പലിന് അടുത്തുണ്ടായിരുന്ന മർച്ചന്റ് നേവി കപ്പലിലേക്ക് 9 പേർ രക്ഷപ്പെട്ടു. 12 പേരെ നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾ രക്ഷപ്പെടുത്തി. ചെരിഞ്ഞ കപ്പൽ കൂടുതൽ അപകടങ്ങളിലേക്കു പോകാതെ നിയന്ത്രിക്കാൻ മൂന്ന് ജീവനക്കാർ കപ്പലിൽത്തന്നെ തുടരുകയാണ്. ഇവരെ ഏതു സമയത്തും രക്ഷപ്പെടുത്താൻ സ്ഥിതിഗതികൾ നിരീക്ഷിച്ച് അതി ജാഗ്രതയോടെ ഇന്ത്യൻ കപ്പലുകൾ സമീപത്തുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയിൽ ഷിപ്പിങ് കമ്പനിയുടെ എംഎസ്‌സി എൽസാ-3 എന്ന ഫീഡർ കണ്ടെയ്‌നർ കപ്പൽ തൂത്തുക്കുടിയിൽനിന്ന് വിഴിഞ്ഞത്തെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30-ന് കൊച്ചിയിലേക്ക് തിരിച്ചു. ശനിയാഴ്ച ഒന്നരയോടെ കപ്പലിൽനിന്ന് അടിയന്തര സഹായം അഭ്യർഥിച്ച് നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും സന്ദേശമെത്തുകയായിരുന്നു. വലതുഭാഗത്തുനിന്ന് എട്ട് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണെന്നാണ് വിവരം.
റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടറും 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രൈൻ സ്വദേശികളും ഒരു ജോർജിയൻ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്ന് ന്യൂ മംഗളൂരുവിലേക്കാണ് പോവേണ്ടിയിരുന്നത്.
ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് സുജാതയും കോസ്റ്റ്ഗാർഡ് കപ്പലുകളായ ഐസിജി അരൺവേശും ഐസിജി സക്ഷമുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കപ്പലുകളിലേക്ക് മാറ്റിയവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും നാവികസേനാ അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഡോണിയർ വിമാനങ്ങളും നാവികസേന സജ്ജമാക്കിയിരുന്നു.