തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ് മുന്നോട്ട്. മുൻ എംഎൽഎ കെ.എസ്. ശബരിനാഥനെ മേയർ സ്ഥാനാർഥിയാക്കി കവടിയാർ വാർഡിൽ മത്സരിപ്പിക്കുമെന്ന് കെ. മുരളീധരനും വി.എസ്. ശിവകുമാറും പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 48 പേരുടെ പേരുകളാണ് പുറത്തുവിട്ടത്.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായ വൈഷ്ണ സുരേഷ് മുട്ടട വാർഡിൽ മത്സരിക്കും. സിപിഎം സിറ്റിംഗ് സീറ്റായ മുട്ടടയിൽ യുവജനശക്തിയിലൂടെയായിരിക്കും കോൺഗ്രസ് തിരിച്ചടിക്കാൻ ശ്രമിക്കുന്നത്. പാർട്ടിയിലെ സീനിയർ അംഗം ജോൺസൺ ജോസഫ് ഉള്ളൂർ വാർഡിൽ സ്ഥാനാർഥിയായി രംഗത്തുണ്ട്.
2020-ൽ വെറും 10 സീറ്റുകൾ മാത്രമേ യുഡിഎഫിന് ലഭിച്ചിരുന്നുള്ളൂ. ഇത്തവണ 51 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് തന്ത്രപരമായ നീക്കങ്ങൾ തുടങ്ങി. എൽഡിഎഫിന്റെ ഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.
ബിനോയ് എം. ജെ.
എല്ലാവരും തന്നെ സെക്സ് ആസ്വദിക്കുന്നവരും അതിനെ ഇഷ്ടപ്പെടുന്നവരും ആണ്. അത് മനുഷ്യസഹജവുമാണ്. അത് അത്യന്തം ഭാവാത്മകമായ ഒരു വികാരമാണ്. ഒരുപക്ഷേ ഭാവാത്മകതയുടെ എല്ലാം ഉറവിടം സെക്സ് തന്നെയായിരിക്കാം. മാനവസംസ്കാരം തന്നെ സെക്സിന്റെ ഒരു പുനരാവിഷ്കാരമാണ്. പശ്ചാത്യ മനശാസ്ത്രജ്ഞനായ ഫ്രോയിഡ് സെക്സിന്റെ പ്രാധാന്യത്തെ അടിവരയിട്ട് കാണിക്കുന്നു. ഭാരതീയനായ ഓഷോ സെക്സിനെ വാഴ്ത്തി പാടുന്നു. ഇത് ഒരു പുരോഗമന ചിന്താഗതിയാണ്. ഈ ചിന്താഗതി മനുഷ്യന്റെ സാമൂഹികവും വ്യക്തിപരവും ആയ ജീവിതത്തെ ഉടച്ചുവാക്കുവാൻ പോരുന്നതാണ്. പ്രാചീനകാലങ്ങളിൽ സെക്സിനെ അടിച്ചമർത്തുന്നത് ഒരു പക്ഷേ ഒരു അനിവാര്യത ആയിരുന്നിരിക്കാം.
എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. ജനസംഖ്യാ വിസ്ഫോടനത്തിന്റെ ഈ കാലങ്ങളിൽ ചാരിത്ര്യശുദ്ധി എങ്ങനെ സാധിക്കും? തന്റെ ഭാര്യയുടെ മുഖത്ത് മാത്രമേ നോക്കു എന്ന് പറയുന്ന പുരുഷനും തന്റെ ഭർത്താവിന്റെ മുഖത്ത് മാത്രമേ നോക്കൂ എന്ന് പറയുന്ന സ്ത്രീയും കാലക്രമേണ മാനസിക രോഗികളായി മാറുവാനാണ് സാധ്യത കൂടുതൽ. ഇന്ന് സാമൂഹിക ജീവിതം കൂടുതൽ ശക്തിപ്പെട്ടു വരികയാണ്. കാലം മാറുന്നതിന് ഒപ്പിച്ചു കോലവും മാറിയേ തീരൂ. മൂല്യങ്ങൾ പരിണമിക്കുകയും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുകയും വേണം. പണ്ട് മനുഷ്യൻ ചാരിത്ര്യത്തെ വാഴ്ത്തി പാടിയിരുന്നെങ്കിൽ ഇന്ന് അതേ ചാരിത്ര്യം തന്നെ മാനവരാശിക്ക് ഏറ്റവും വലിയ പ്രശ്നമായി മാറിക്കഴിയുകയും ചെയ്തിരിക്കുന്നു. എന്ന് നമ്മുടെ കുടുംബങ്ങളിലെയും
സമൂഹത്തിലെയും അടിസ്ഥാനപരമായ പ്രശ്നം സെക്സ് തന്നെ. അത് നാം തിരിച്ചറിയുന്നില്ല എന്ന് മാത്രം. വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവന്റെ എല്ലാ മാനസിക സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം സെക്സ് തന്നെയെന്ന് കാണുവാൻ കഴിയും. സെക്സിനെ തന്നെ ഭാവാത്മകമായി തിരിച്ചുവിട്ടാൽ അത് അനന്താനന്ദത്തിനും അടിച്ചമർത്തിയാൽ അനന്ത ദുഃഖത്തിനും കാരണമാകുന്നു. ലൈംഗികത എന്നത് ഉള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ഭാവാത്മകമായഒരു വികാരമാണ്. അതിനെ ആരാധിച്ചാൽ നിങ്ങൾ ലോകത്തെ മുഴുവൻ സ്നേഹിക്കുവാൻ കഴിവുള്ള ആളായി മാറും. സ്നേഹത്തിന്റെ അടിസ്ഥാനം സെക്സ് തന്നെ. സെക്സിനെ
അടിച്ചമത്തുമ്പോൾ മനോ സംഘർഷങ്ങൾ ജന്മം കൊള്ളുന്നു. സ്നേഹത്തെക്കുറിച്ച് നാം യുഗങ്ങൾ ആയി ചർച്ച ചെയ്യുന്നുണ്ടെങ്കിലും നാ മതിൽ വിജയിക്കാത്തതിന്റെ കാരണം എന്താണ്? സെക്സിനെ നിഷേധിച്ചുകൊണ്ട് സ്നേഹത്തെ പ്രകീർത്തിക്കുന്നവൻ വാസ്തവത്തിൽ അസ്ഥിവാരമില്ലാതെ ഭവനം നിർമ്മിക്കുന്നത് പോലെയുണ്ട്. ഹൃദയംകൊണ്ട് സെക്സിനെ സ്നേഹിക്കുകയും നാക്ക് കൊണ്ട് അതിനെ വെറുക്കുകയും ചെയ്യുന്ന ഒരാളുടെ ആത്മാർത്ഥത എവിടെയാണ് കിടക്കുന്നത്. മനുഷ്യവംശം മുഴുവൻ നുണ പറയുന്നു. സമൂഹം നുണ പറയുന്നു. വ്യക്തികളും നുണ തന്നെ പറയുന്നു. ഇത് വലിയ ഒരു മനോ സംഘർഷത്തിന്റെ കാരണം കൂടിയാണ്. നിങ്ങളുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കൂ. കുടുംബത്തെ പുലർത്തുവാൻ
വേണ്ടി മനുഷ്യർ എത്രമാത്രം കഷ്ടപ്പെടുന്നു. കുടുംബത്തിന്റെ ഉത്ഭവം സെക്സ് തന്നെയാണ്. സെക്സിനെ സ്വീകരിക്കുന്നവർ കുടുംബത്തെയും സ്വീകരിച്ചേ തീരൂ. അവർക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. ഇവിടെയാണ് ഫ്രീ സെക്സിന്റെ പ്രസക്തി. സെക്സ് ചീത്തയാണെന്ന് പറയുന്നവർ വിവാഹ ജീവിതവും ചീത്തയാണെന്ന് സമ്മതിച്ചേ തീരൂ. താലി എന്ന് വിളിക്കുന്ന ചരട് കഴുത്തിൽ കെട്ടിയാൽ ചീത്തയായി നിൽക്കുന്ന ഒന്ന് നല്ലതായി മാറുമോ. സ്നേഹിതരെ നമ്മൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതൊക്കെയോ പ്രത്യയശാസ്ത്രങ്ങൾക്ക് വളം കിട്ടുവാൻ വേണ്ടി നമ്മുടെയൊക്കെ ജീവിതം ഹോമിക്കപ്പെടുന്നു. വിഡ്ഡിവേഷം കെട്ടിയിട്ട് കാര്യമൊന്നുമില്ല. കുട്ടികൾ വളരേണ്ടത് കുടുംബത്തിൽ അല്ല എന്ന് മാർക്സും ഓഷോയും പറയുന്നുണ്ട്.
അപ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ഒന്നാമതായി പറയേണ്ടത് സെക്സിനുള്ള സ്വാതന്ത്ര്യമാണ്. മാനവരാശിയുടെ നിർവ്വാണത്തിലേക്കുള്ള പാതയും അത് തന്നെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കവടിയാർ വാർഡിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം. ശബരീനാഥന്റെ സ്വദേശമായ ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത കവടിയാറിൽ നിന്ന് മത്സരിക്കാൻ തീരുമാനമായത്.
ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിത്വം അന്തിമമായി തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ കോർപ്പറേഷൻ പോരാട്ടത്തിലിറക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ മുന്നണിയിൽ എത്തിക്കുന്നത്. അതേസമയം, ഈ നീക്കം പാർട്ടിയുടെ നിലപാടിനും നഗരത്തിലെ സംഘടനാ ശക്തിക്കുമൊത്ത് കൂടുതൽ പ്രചോദനം നൽകുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
എന്നാൽ, ശബരീനാഥനെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകാതിരിക്കാൻ വഴിയൊരുക്കാനാണെന്നാരോപണവും ഉയരുന്നുണ്ട്. പാർട്ടിയുടെ ചില വിഭാഗങ്ങൾ ഈ നീക്കം ശബരീനാഥന്റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള പ്രതികാരമാണെന്നും ആരോപിക്കുന്നു. എന്നാൽ, പാർട്ടി നേതൃത്വം ഇത്തരം ആരോപണങ്ങൾ നിഷേധിച്ച് “കോൺഗ്രസിന്റെ വിജയത്തിനായി മികച്ച സ്ഥാനാർഥിയെ മുന്നോട്ട് നിർത്തുകയാണ്” എന്ന നിലപാടാണ് ആവർത്തിക്കുന്നത്.
പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇരുപത്തിയൊന്നുകാരൻ അറസ്റ്റില്‍. ചെമ്മരുതി വണ്ടിപ്പുര സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന സന്ദീപാണ് പിടിയിലായത്.
പെണ്‍കുട്ടി സ്‌കൂളില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.
അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും, അവര്‍ അയിരൂര്‍ പോലീസിന് വിവരം കൈമാറുകയും ചെയ്തു.
പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വിവാദ പരാമർശം നടത്തി . “മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണ്” എന്നായിരുന്നു സലാമിന്റെ പ്രസ്താവന. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ തീരുമാനത്തെ വിമർശിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്.
സലാം പ്രസംഗത്തിൽ പറഞ്ഞു, “മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ ആണോ പെണ്ണോ ആകണം, രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം.” പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങൾ ശക്തമായി.
മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുള്ള പരാമർശമാണിത് എന്ന് വിവിധ പാർട്ടികൾ ആരോപിച്ചു. പ്രസ്താവന പിൻവലിക്കണമെന്നും പൊതുവേദികളിൽ രാഷ്ട്രീയ നേതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തബോധം വേണമെന്നും ഇടതുപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.
താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഊമക്കത്തിലൂടെയാണ് ഭീഷണി കത്ത് ലഭിച്ചത്. ബിഷപ്പിന്റെ ഓഫീസിലാണ് കത്ത് എത്തിയതെന്നും പിന്നീട് താമരശ്ശേരി പൊലീസിന് അത് കൈമാറിയതായും റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് ഗൗരവപരമായ അന്വേഷണം ആരംഭിച്ചു.
ഇസ്ലാമിക് ഡിഫൻസ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചത്. അബ്ദുൽ റഷീദ് എന്ന പേരിൽ ഈരാറ്റുപേട്ട വിലാസത്തിൽ നിന്നാണ് കത്ത് അയച്ചതെന്ന് പൊലീസ് അറിയിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പരാമർശങ്ങളാണ് കത്തിലുണ്ടായിരുന്നത്. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല, സമുദായ സ്പർധ വളർത്താനുള്ള ശ്രമമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
നിലവിൽ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. കത്തിൽ ഹിജാബ് വിഷയത്തേക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കത്ത് പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും സാമൂഹ്യ സമാധാനം തകർക്കാനുള്ള ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നതായും വിവരം.
ന്യൂസ് ഡെസ്ക് . മലയാളം യുകെ
കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നാളെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. നാളെ വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. വിക്ടോറിയാ ഹാളിൻ്റെ സമീപത്ത് തന്നെ ഇരുനൂറോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലുടനീളം രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാണ്.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക് നൈറ്റ്.
പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.
മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി ശ്രീധർ (59) ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ തന്‍റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞത്.
സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പശ്ശേരി പൊലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു. പരിശോധയില്‍ ബാഗിനുള്ളില്‍ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെ തുടർന്ന് ജാമ്യം നല്‍കി ഇയാളെ പൊലീസ് വിട്ടയച്ചു.
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ കയ്യിൽനിന്നും സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിരൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്ച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്.
ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു. 1.7 കിലോ സ്വർണമിശ്രിതത്തിൽ നിന്ന് ഒന്നര കിലോ സ്വർണം വേർതിരിച്ചിരുന്നു. സ്വർണം പിടികൂടുമെന്നായപ്പോൾ കൊണ്ടുവന്നയാൾ ഉപേക്ഷിച്ചതാണിതെന്നാണ് നിഗമനം. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.