തെരേസ മെയുടെ പിൻഗാമി പ്രധാനമന്ത്രി യുടെ ഓഫീസ് ഏറ്റെടുക്കുന്ന പക്ഷം ലേബർ പാർട്ടി അവിശ്വാസ വോട്ടെടുപ്പിനുവേണ്ടി ആവശ്യപ്പെടുമെന്ന് ഷാഡോ ചാൻസലർ ജോൺ മാക്ഡോണേൽ സൂചിപ്പിച്ചു. പതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായുള്ള ധാർമിക സമ്മർദം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടായ്ഴ്ച മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കൺസെർവേറ്റിവ് പാർട്ടിയെകാൾ 7 പോയിന്റ് മുൻപിൽ ലേബർ പാർട്ടി എത്തി യിരുന്നു . എന്നാൽ നിഗെൽ ഫരാഗെന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ ബ്രെക്സിറ്റ് പാർട്ടിയുടെ പിറകിൽ ആയിരുന്നു കൺസേർവേറ്റിവ് പാർട്ടിയുടെ സ്ഥാനം.
2015ൽ എഡ് മിലിബാടിന് എതിരായി ടോറിയുടെ ഡേവിഡ് കാമറൂൺ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഈ ഭൂരിപക്ഷം കൂട്ടാനുള്ള തെരേസ മെയുടെ പരിശ്രമം വിഫലമായിരുന്നു. ഇത് ലേബർ പാർട്ടിയോട് അവരുടെ ഭൂരിപക്ഷം നഷ്ടപെടുന്നതിനും കാരണമായി. മേയുടെ ന്യൂനപക്ഷ ഗവണ്മെന്റ് ഇപ്പോൾ നിലനിൽക്കുന്നത് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ 10 എംപിമാരുടെ പിന്തുണയിലാണ്. പുതിയ ടോറി നേതാവ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്ന് മാക്ഡോന്നേൽ ഐറ്റിവി ന്യൂസിനോട് പറഞ്ഞിരുന്നു. തെരേസ മേയുടെ രാജി പാർട്ടിക്കുള്ളിലെ സമ്മർദ്ദത്തെ വർധിപ്പിക്കുമെന്ന് പ്രൊ ഈയൂ കൺസേർ വേറ്റിവ് മുന്നറിയിപ്പ് നൽകി.

” ഞങ്ങൾക്കു മറ്റു പ്രതിപക്ഷ പാർട്ടികളെ കാണണം, ഒപ്പം സ്വന്തം പാർട്ടിക്കകത്ത് തീരുമാനം ഉണ്ടാക്കണം. ഞങ്ങളെ പോലെ തന്നെ നോ ഡീൽ ബ്രെക്സിറ്റിന് എതിരെ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ കൺസേർവേറ്റീവ് എംപിമാരോടും സംസാരിക്കണം. അങ്ങനെ ആവശ്യമെങ്കിൽ ഒരു പൊതുതെരെഞ്ഞെടുപ്പ് നടത്താം. നമ്മുക്ക് വീണ്ടും ജനങ്ങളിലേക്ക് മടങ്ങാം” സ്കൈ ന്യൂസിലെ സോഫി റിഡ്‌ജിനോട് മക്‌ഡൊണൽ ഇപ്രകാരം അഭിപ്രായപ്പെട്ടു.
കെല്ലി ഹീൽ എന്ന 35 കാരിയാണ് പ്രധാനമന്ത്രിക്ക് 21 ദിവസത്തിനുള്ളിൽ 60 പൗണ്ട് പിഴ തുക അടച്ചില്ലെങ്കിൽ അത് 120 യൂറോ ആയി വർധിച്ചേക്കാം എന്ന് കാണിച്ചു കത്ത് അയച്ചത് . ബ്രക്സിറ്റ് തന്റെ മകളുടെ വിദ്യാഭ്യാസത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തിയ മാതാവാണ് വിദ്യാലയം തിരഞ്ഞെടുപ്പിനായി അടച്ചിട്ടതിൽ പ്രകോപിതയായത്. 4 കുട്ടികളുടെ മാതാവായ കെല്ലി തന്റെ കുട്ടിയുടെ പഠിപ്പ് ബ്രേക്ക്‌സിറ്റ് കാരണം മുടങ്ങുന്നതായി മനസ്സിലാക്കിയതിനാലാണ് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ടോറി നേതാവിനെതിരെ ഇങ്ങനെയൊരു നീക്കത്തിന് തയ്യാറായത്.
പ്രധാനമന്ത്രിക്കെതിരെ പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇങ്ങനെയാണ്,
പ്രിയപ്പെട്ട തെരേസാ മെയ്
എന്റെ മകൾ ഡെമി സോഫിയ എലിസബത്ത് മെയ് 2 ,2019 ന് അവളുടെ സ്കൂൾ പോളിംഗ് സ്റ്റേഷനാ യി ഉപയോഗിച്ചതിനാൽ ക്ലാസിൽ കയറാൻ സാധിച്ചിട്ടില്ല. തീരെ ഒഴിവാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അല്ലാതെ എന്റെ കുട്ടി ക്ലാസ് മുടക്കരുത് എന്നതാണ് എന്റെ രീതി. ആയതിനാൽ 60 യൂറോ ഫൈൻ അടക്കണമെന്ന് താങ്കളോട് താല്പര്യപ്പെടുന്നു. 21 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ, വിദ്യാഭ്യാസ നിയമം 1996 സെക്ഷൻ 444(1) പ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടത് ആണെന്നും അറിയിക്കുന്നു. എന്റെ കുട്ടിയുടെ വിദ്യാഭ്യാസവും അവൾ അനാവശ്യമായി അവധി എടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതും എന്റെ ഉത്തരവാദിത്തമാണ്.
താങ്കളുടെ മറുപടിക്കായി പ്രതീക്ഷിച്ചുകൊണ്ട്,
ആശംസകളോടെ
മിസ്സിസ് കെല്ലി ഹീൽ.
പടിഞ്ഞാറേ കൊയ്നിയിലെ വെസ്റ്റേൺ ജൂനിയർ അക്കാദമി മെയ് മാസത്തിൽ രണ്ട് തവണ അടച്ചിട്ടിരുന്നു. യൂറോപ്യൻ തെരഞ്ഞെടുപ്പിനായി വ്യാഴാഴ്ച വീണ്ടും അടച്ചിടുകയായിരുന്നു.അതിനാലാണ് ഹീൽ തന്റെ കൈപ്പടയിൽ എഴുതിയ കത്ത് പ്രധാനമന്ത്രിക്ക് അയക്കാൻ തീരുമാനിച്ചത്. തന്റെ പത്ത് വയസ്സുകാരിയായ മകൾ ഡെമിയുടെ പഠിപ്പു മുടങ്ങിയത് ഒരു അനാവശ്യ അവധിയെടുത്ത് ആണെന്നാണ് അമ്മയുടെ കണ്ടെത്തൽ. കുട്ടികളെ സ്കൂളിൽ അയക്കാതിരുന്നാൽ സർക്കാരിന് നൽകേണ്ടത് പിഴ തുകയാണ് 60 യൂറോ, അത് പ്രധാനമന്ത്രിയെ കൊണ്ട് നൽകുവാൻ അവർ തീരുമാനിക്കുകയായിരുന്നു.

ബിർമിങ്ഹാം മെയിലിന് നൽകിയ അഭിമുഖത്തിൽ കെല്ലി പറയുന്നു. “യൂറോപ്യൻ യൂണിയൻ വിടാൻ ആയിരുന്നെങ്കിൽ ഇലക്ഷനുകൾ എന്തിനാണ് നടത്തിയത്. തന്റെ മകൾ ആറാം ക്ലാസുകാരിയാണ് ,അവൾക്ക് ഒരു ദിവസം അധ്യയനംനഷ്ടപ്പെടുന്നത് തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കും.” എന്തുകൊണ്ടാണ് സ്കൂൾ ഒഴികെയുള്ള മറ്റ് കെട്ടിടങ്ങൾ ഇലക്ഷൻ ഉപയോഗിക്കാത്തത് എന്നും അവർ ചോദിച്ചു.
കൂടുതൽ യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രക്സിറ്റ്നെ തുടർന്ന് ബ്രിട്ടനിൽ എത്തുമ്പോഴും യൂറോപ്പിൽ നിന്നുള്ള ദീർഘകാല കുടിയേറ്റ നിരക്ക് വളരെയധികം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.2016ലെ ബ്രക്സിറ്റ് റഫറണ്ടം മുതൽ യുകെയിലേക്കുള്ള കുടിയേറ്റത്തിൻറെ രീതി ആകെ മാറിയെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പറയുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്നവരുടെ എണ്ണം കുറയുന്നത് വഴി തൊഴിലിനുവേണ്ടി യുകെ യിലേക്കുള്ള ദീർഘകാല കുടിയേറ്റതോത് കുറയുന്നുവെന്ന് സെൻറർ ഫോർ ഇൻറർനാഷണൽ മൈഗ്രേഷൻ ഡയറക്ടർ ജെ ലിൻടപ്പ് പറയുന്നു. ബ്രക്സിറ്റ് നയത്തിനു ശേഷം യുകെയിൽ അനധികൃത കുടിയേറ്റ തോത് ഉയരുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. തെരേസ മേയ് ക്ക് ശേഷം വരുന്ന പ്രധാനമന്ത്രിക്ക് പുതിയ ബ്രക്സിറ്റ് നടപടിയെ സമർഥമായി നേരിടാൻ കഴിയുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് .

കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവാകാൻ സാധ്യതയുള്ള സാജിദ് ജാവേദ് കുടിയേറ്റത്തെ കുറഞ്ഞ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് പറയുകയുണ്ടായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ്ൻറെ കണക്കുപ്രകാരം 2018 ൽ 3.6 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരാണ് ബ്രിട്ടണിൽ ഉള്ളത്. മുൻവർഷം അത് 3.8 ദശലക്ഷമായിരുന്നു. കുടിയേറ്റ നിരക്ക് ഏറ്റവും കുറഞ്ഞത് പോളണ്ടിൽ നിന്നാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് റിസർച്ചിലെ മുതിർന്ന ഗവേഷകനായ മെർലി മോറസിൻറ അഭിപ്രായപ്രകാരം തെരേസ മേയ് പ്രധാനമന്ത്രിപദം ഒഴിയുമ്പോഴും കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള പരിശ്രമങ്ങൾ ലക്ഷ്യപ്രാപ്തി നേടാൻ ഉള്ള സാധ്യത വിദൂരമാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങുമ്പോൾ കുടിയേറ്റത്തിൻറെ കാര്യത്തിൽ ബ്രിട്ടനു കൂടുതൽ നിയന്ത്രണം ഉണ്ടാവുകയും പ്രാഗൽഭ്യമുള്ള തൊഴിലാളികളെ ലഭിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിപദം ഒഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകാൻ ഒരു ഡസനോളം നേതാക്കൾ രംഗത്ത്. പ്രമുഖരായ നേതാക്കൾ പലരും കസേര മോഹം പരസ്യമാക്കി രംഗത്തെത്തിയതോടെ പ്രധാനമന്ത്രി സ്ഥാനത്തേതക്ക് കടുത്ത മൽസരം ഉറപ്പായി. മുൻ വിദേശകാര്യ മന്ത്രിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസൺ, കഴിഞ്ഞദിവസം രാജിവച്ച ഹൌസ് ഓഫ് കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്സം , പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് മൽസര രംഗത്തുള്ളത്. ബോറിസും ആൻഡ്രിയയും മൈക്കിൾ ഗോവും തെരേസ മേയ്ക്കെതിരെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മൽസരിച്ചിരുന്നു.

യുവ നേതാവ് ഡൊമിനിക് റാബ്, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവേദ്, ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട്, ട്രഷറി ചീഫ് സെക്രട്ടറി ലിസ് ട്രസ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അംബർ റൂഡ്, ഹെഷത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്, മുൻ മന്ത്രി പ്രിതി പട്ടേൽ, പ്രതിരോധ സെക്രട്ടറി പെന്നി മോർഡന്റ്, തുടങ്ങിയവരാണ് നേതൃസ്ഥാനത്തേക്ക് സാധ്യത കൽപിക്കുന്ന മറ്റ് നേതാക്കൾ. ഇവരിൽ പലരും മൽസരിക്കാനുള്ള താൽപര്യം പരസ്യമായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജൂൺ ഏഴിന് തെരേസ മേയ് സ്ഥാനം ഒഴിയുന്നതോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടിയിൽ ഔദ്യോഗികമായി ആരംഭിക്കും. ജൂൺ പത്തിനായിരിക്കും നേതൃസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. രണ്ട് എംപിമാരുടെ പിന്തുണയോടെയാകണം നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ പത്രിക സമർപ്പിക്കേണ്ടത്. മൽസരരംഗത്ത് രണ്ടിൽ കൂടുതൽ സ്ഥാനാർഥികളുണ്ടായാൽ തുടർച്ചയായ വോട്ടെടുപ്പുകളിലൂടെ സ്ഥാനാർഥികളുടെ എണ്ണം കുറച്ചുകൊണ്ടുവരും. ഏറ്റവും കുറച്ച് വോട്ടുകിട്ടുന്ന സ്ഥാനാർഥികൾ പുറത്താകുന്ന രീതിയിലാകും പല ഘട്ടങ്ങളായുള്ള ഈ വോട്ടെടുപ്പ് പ്രക്രിയ. ജൂൺ അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ജൂലൈയിൽ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ബ്രാൻഡൺ ലൂയിസ് വ്യക്തമാക്കി. അതുവരെ കാവൽ പ്രധാനമന്ത്രിയായി തെരേസ മേയ് തുടര
ഡേവിഡ് കാമറൺ സ്ഥാനമൊഴിഞ്ഞപ്പോഴും മൽസരരംഗത്ത് നിരവധി സ്ഥാനാർഥികളുണ്ടായിരുന്നു. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ അന്ന് ആദ്യ റൌണ്ടിൽ തന്നെ പരാജയം മുന്നിൽകണ്ട് മൽസരംഗത്തുനിന്നും പിന്മാറി. അവസാന റൌണ്ടിൽ അവശേഷിച്ച ആൻഡ്രിയ ലീഡ്സവും മൈക്കിൾ ഗോവും മറ്റും അന്തിമ വോട്ടെടുപ്പിനു നിൽക്കാതെ പിന്മാറിയതോടെ തെരേസ മേയ്ക്ക് എതിരില്ലാതായി. അന്ന് എല്ലാവരും പ്രധാനമന്ത്രിയാകുമെന്ന് കരുതിയത് ബോറിസ് ജോൺസണാണ്. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിതമായി തെരേസ മേയ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുവരികയും വിജയം നേടുകയുമായിരുന്നു.
പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്റെ പരിവേഷമുള്ള ബോറിസ് ജോൺസൺ ഇക്കുറിയും ആദ്യം തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. കടുത്ത ബ്രക്സിറ്റ് വാദിയായ ബോറിസിന് കൂടുതൽ വെല്ലുവിളിയുമായി ആര് ഉയർന്നുവരുമെന്നാണ് കണ്ടറിയേണ്ടത്. എന്തായാലും സ്ഥാനമൊഴിയുന്ന തെരേസയുടെ പിന്തുണ ബോറിസിന് ഉണ്ടാകില്ല. ആശയപരമായി അത്രമാത്രം അകൽച്ചയിലാണ് ഇരുവരും.
ഉചിതമായ മാറ്റങ്ങളിലൂടെ ബ്രക്സിറ്റ് നയം തിരുത്തിയില്ലെങ്കിൽ അത് പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ലേബർ പാർട്ടി നേതാവ് ടോം വാട്സൺ മുന്നറിയിപ്പുനൽകി. സൺഡേ ഒബ്സർവറിൽ ആണ് അദ്ദേഹം തൻറെ അഭിപ്രായം വെളിപ്പെടുത്തിയത് . ഇന്ന് വരാനിരിക്കുന്ന യൂറോപ്യൻ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലിബറൽ ഡെമോക്രാറ്റിക്കും യൂറോപ്പ്യൻ യൂണിയനെ സപ്പോർട്ട് ചെയ്യുന്ന പാർട്ടികളുടെ അണികളിൽ നിന്നും ലേബർ പാർട്ടിക്കെതിരായി ഒരു തരംഗം ഉണ്ടായേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന ലേബർ പാർട്ടി അംഗം കണ്ണീരോടെ മറുപക്ഷത്തിനാണു തൻറെ വോട്ട് രേഖപ്പെടുത്തുന്നത് എന്ന് പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു .

അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ബ്രക്സിറ്റ് നയത്തോടുള്ള എതിർപ്പ് കൂടുതൽ ശക്തമായി പ്രകടമാക്കിയിരിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന ലേബർ പാർട്ടിയുടെ സമ്മേളനത്തിന് മുൻപായിതന്നെ ബ്രെക്സിന്റെ കാര്യത്തിൽ വ്യക്തമായ നയങ്ങൾ രുപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ കാലമായി ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വം ബ്രിട്ടനിൽ തുടരുകയാണ്, പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്നും ബ്രിട്ടനെ മോചിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു . ബ്രെക്സിറ് സംബന്ധമായ വ്യക്തമായ ഒരു മാർഗ നിർദേശം പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ബ്രെക്സിറ്റ് സംബന്ധമായ ലേബർ പാർട്ടിയിൽ നിലനിന്നിരുന്ന ആശയ ഭിന്നതകളാണ് വാടസന്റെ വാക്കുകളിൽ കൂടി പ്രകടമാകുന്നത്. ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്, ബ്രെക്സിറ്റിനോട് അനുബന്ധിച്ചു തന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നേടാൻ പാർട്ടിയിൽ കഴിഞ്ഞിരുന്നില്ല . അതിന്റെ പ്രതിഫലനമാണ് വാടസന്റെ വാക്കുകളിൽ കൂടി പുറത്തുവന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ലണ്ടനിലെ സ്‌ക്വയര്‍ മൈല്‍ മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടാന്‍ പോകുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വിധത്തിലുള്ള വേഗ നിയന്ത്രണം. ഈ പ്രദേശത്ത് വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 15 മൈല്‍ വരെയായി കുറച്ചേക്കും. ഇവിടെ 90 ശതമാനം യാത്രകളും കാല്‍നടയായാണ് നടക്കുന്നത്. അത് പ്രോത്സാഹിപ്പിക്കാനും കാല്‍നട യാത്രക്കാര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനുമാണ് നടപടി. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്നലെയാണ് സിറ്റ് ഓഫ് ലണ്ടന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ലണ്ടന്‍ നഗരത്തിലെ തെരുവുകളിലെ യാത്രകള്‍ പാതിയും കാല്‍നടയായാണ് നടക്കുന്നതെന്ന് കോര്‍പറേഷന്‍ നടത്തിയ ഒരു പഠനത്തിലും വ്യക്തമായി.

വാഹന ഗതാഗതം 2030 ഓടെ 25 ശതമാനമായി കുറയ്ക്കുന്നതു ലക്ഷ്യമിട്ടാണ് ഈ നീക്കം. 2044 ഓടെ ലക്ഷ്യം 50 ശതമാനമാക്കും. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 2021 ഓടെ പദ്ധതി നടപ്പാക്കും. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷന്‍ പ്ലാനിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി മേധാവി അലസ്റ്റര്‍ മോസ് ആണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ ഏറ്റവും മികച്ച രീതിയില്‍ ഗതാഗത സൗകര്യമുള്ള നഗരമാണ് ലണ്ടനെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് ട്യൂബ് ലൈനുകളും 15 ട്യൂബ് സ്റ്റേഷനുകളും എട്ട് മെയിന്‍ ലൈന്‍ സ്റ്റേഷനുകളും നിരവധി ബസ് റൂട്ടുകളും വളരെ വേഗത്തില്‍ വളര്‍ന്നു വരുന്ന ബൈസിക്കിള്‍ നെറ്റ് വര്‍ക്കും നഗരത്തിന് സ്വന്തമാണ്.

സ്‌ക്വയര്‍ മൈലിലേക്ക് ദിവസവും എത്തുന്ന 513,000 ജോലിക്കാരെ സഹായിക്കുകയാണ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി സ്ട്രീറ്റുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ത്തന്നെ ചെയ്തു വരുന്നുണ്ട്. 1999 മുതല്‍ നഗരത്തിലെ സൈക്കിളിംഗില്‍ 292 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിട്ടുമുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ന്യായമുന്നയിച്ച് ഇന്ത്യന്‍ വംശജനായ ജീവനക്കാരന്റെ പേര് മാറ്റണമെന്ന് മാനേജര്‍മാരുടെ നിര്‍ദേശം. ഭവേഷ് മിസ്ത്രി എന്ന 40കാരനാണ് ഈ നിര്‍ദേശം ലഭിച്ചത്. വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനം സംബന്ധിച്ച് മിഡ്‌ലാന്‍ഡ്‌സില്‍ നടന്ന ഒരു പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. സ്വത്വത്തിന്റെ അടയാളമായ പേര് തദ്ദേശീയരുടെ സൗകര്യത്തിന് മാറ്റണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ പേര് ഇംഗ്ലീഷ് വത്കരിക്കണമെന്നും മാനേജര്‍മാര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത, രണ്ടു സിലബിളുകള്‍ മാത്രമുള്ള തന്റെ പേര് മാറ്റണമെന്ന നിര്‍ദേശം അപമാനമായി തോന്നിയെന്ന് മിസ്ത്രി സര്‍വേയില്‍ വെളിപ്പെടുത്തി.

തങ്ങളുടെ പേരുകള്‍ പാശ്ചാത്യവത്കരിച്ചില്ലെങ്കില്‍ ജോലി പോലും നഷ്ടമാകുന്ന അവസ്ഥയാണ് യുകെയിലെ ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി എത്ത്‌നിക് (ബെയിം) വിഭാഗങ്ങളിലുള്ളവര്‍ നേരിടുന്നതെന്ന് പഠനം പറയുന്നു. സ്ലേറ്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ ആണ് പഠനം നടത്തിയത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന അന്തരീക്ഷമായിരുന്നു തന്റെ ജോലിക്കെന്ന് ഭവേഷ് മിസ്ത്രി പറഞ്ഞു. ചില ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പറഞ്ഞാണ് തന്നോട് പേരു മാറ്റാന്‍ മാനേജര്‍മാര്‍ ആവശ്യപ്പെട്ടത്. സാധ്യമല്ലെന്ന് താന്‍ അവരോട് പറഞ്ഞുവെന്നും മിസ്ത്രി വ്യക്തമാക്കി. തന്റെ പേരില്‍ രണ്ടു സിലബിളുകള്‍ മാത്രമേയുള്ളു. എന്നാല്‍ ക്രിസ്റ്റഫര്‍ പോലെയുള്ള പേരുകള്‍ അതിലും ദൈര്‍ഘ്യമുള്ളതാണെങ്കിലും ഉച്ചാരണത്തിന് ബുദ്ധിമുട്ടുള്ളതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും മിസ്ത്രി വിശദീകരിക്കുന്നു.

ഇത് തനിക്കു മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നമല്ല. തന്റെ അടുത്ത ബന്ധുവിനോട് ജോലി സ്ഥലത്ത് സ്റ്റീവ് എന്ന പേര് ഉപയോഗിക്കാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്റെ പേര് എന്നത് തികച്ചും വ്യക്തപരമായ സംഗതിയാണ്. എന്റെ മാതാപിതാക്കളാണ് അത് എനിക്കു തന്നത്. അത് മാറ്റണമെന്ന് പറയുന്നത് അപമാനിക്കലാണെന്നും മിസ്ത്രി കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചതിന് ശേഷം നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് നീങ്ങും. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പെയിനും രംഗത്ത് വന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ നിര്‍ത്തലാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം ഇ.യു വില്‍ നിന്ന് പുറത്തുപോകല്‍ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നും സ്‌പെയ്ന്‍ പറഞ്ഞു.

ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും സമവായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങളില്ലെന്നും റൂട്ട് വ്യക്തമാക്കി. ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാര്‍ക്കോണ്‍ വിഷയത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ ഇടപെടലിനെക്കുറിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. പുതിയ നേതാവ് വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വേഗത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം പ്രതിസന്ധികള്‍ക്കിടയിലും മേയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കണ്‍സര്‍വേറ്റീവ് ആരംഭിച്ചു കഴിഞ്ഞു. നേതാക്കള്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം മേയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്‌സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്നും മേ പറഞ്ഞു. നിലവില്‍ സാജിദ് ജാവിദ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങി 15 ഓളം നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.
പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്.

യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്‍മാറ്റക്കരാര്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന്‍ സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.

പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
പഠന വൈകല്യവും ഓട്ടിസവും ബാധിച്ചവരെ എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാര്‍ അധിക്ഷേപിക്കുന്ന രംഗങ്ങളുമായി ഡോക്യുമെന്ററി പുറത്ത്. ബിബിസി പനോരമയാണ് ഞെട്ടിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടത്. കൗണ്ടി ഡേര്‍ഹാമിലെ വോള്‍ട്ടണ്‍ ഹോള്‍ കെയറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികളെ ജീവനക്കാര്‍ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതുമായ രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രോഗികളെ മനപൂര്‍വം ഉപദ്രവിക്കാറുണ്ടെന്ന് ആറ് ജീവനക്കാര്‍ ഒലിവിയയോട് പറഞ്ഞു. രോഗികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.

സംഭവം മാനസിക പീഡനമാണെന്ന് ലേബര്‍ കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പുറത്തുവന്നതിനെത്തുടര്‍ന്ന് ക്ഷമാപണവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ കണ്ട കാര്യങ്ങള്‍ അപലപനീയമാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ കരോളിന്‍ ഡൈനനേജ് കോമണ്‍സില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യ, പരിപാലന സംവിധാനങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണോ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും അവര്‍ വിശദീകരിച്ചു.

വീട്ടില്‍ നിന്ന് അകന്ന് ഇത്തരം കെയറുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ടത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 17 ബെഡുകളുള്ള ആശുപത്രി അന്വേഷണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഡേര്‍ഹാം കോണ്‍സ്റ്റാബുലറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗികളെ ഇവിടെ നിന്ന് മാറ്റുകയും സ്ഥാപനത്തിലെ 16 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2017ല്‍ വളരെ മികച്ച സ്ഥാപനമെന്ന് സാക്ഷ്യപ്പെടുത്തിയ കെയര്‍ ക്വാളിറ്റി കമ്മീഷനും സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.