Main News

അദ്ധ്യായം – 10
തകഴി, കാക്കനാടന്‍ സ്മരണകള്‍

നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലി ഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു കണ്ടു പുലിയും ഭയന്നോടുന്നു. ആനകളും വെളളം കുടിക്കാന്‍ വന്നതാണ്. ഒരു മണിക്കൂറോളം അവിടെ നിന്ന് ജിജ്ഞാസയോടെ, ആശ്ചര്യത്തോടെ, ഭയത്തോടെ ഇമ വെട്ടാതെ നോക്കി നിന്നു. അവിടേക്ക് കേരളത്തിന്റെ പല ഭാഗത്തു നിന്നുമുളള കുട്ടികള്‍ വന്നു കൊണ്ടിരുന്നു. എല്ലാവര്‍ക്കും മൃഗങ്ങളെക്കാണാനുളള വെമ്പലാണ്.

മൂകനായി ഇരുട്ടുമുറിയിലിരുന്ന് എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍, കുറ്റങ്ങള്‍ എന്നതിന്റെ കണക്കെടുപ്പു തന്നെ നടത്തി. പോലീസടക്കം എന്നോടു ചെയ്തിട്ടുളള അന്യായങ്ങള്‍ മനസ്സിനെ വ്രണപ്പെടുത്തി. അവര്‍ സമൂഹത്തില്‍ കാട്ടുന്ന അനീതികള്‍ ഒരു നാടകത്തിലൂടെ തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത കുറ്റം. സത്യം തുറന്നു പറഞ്ഞാല്‍ നക്‌സല്‍ ആകുമോ.? അനീതിയുടെയും ദുരാചാരങ്ങളുടെയും മറവില്‍ ജീവിതത്തില്‍ ഞാനൊരു വളര്‍ത്തു മൃഗമാണോ?. സത്യം പറഞ്ഞാല്‍ സല്‍സ്വഭാവി ദുസ്വഭാവിയാകുമോ?. ഇവിടുത്തെ പോലീസ് സമ്പന്നര്‍ക്കൊപ്പം നിന്ന് പാവങ്ങളോട് ക്രൂരത കാട്ടിയാല്‍ സ്ത്രീയോട് അതിക്രമം കാട്ടിയാല്‍ ആണായി പിറന്നവന്‍ അതു സഹിക്കണമെന്നാണോ?. അതിനെ ആര്‍ക്കാണ് തടയാന്‍ കഴിയുക?.

ഒപ്പം പഠിച്ചിരുന്ന കറ്റാനത്തുകാരന്‍ തോമസ്സ് പറഞ്ഞത് ഓര്‍ത്തു. അവന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. നീ നാടകം പോലീസ്സിനെതിരെ എഴുതിയാല്‍ നിന്നെ കളള കേസ്സില്‍ അവര്‍ അകത്താക്കും. ഒന്നുകില്‍ എഴുത്തു നിര്‍ത്തുക അല്ലെങ്കില്‍ നാടുവിട്ടു പോകുക. ആ പോലീസ്സുകാരനേക്കള്‍ മകന്‍ നല്ലവനായി തോന്നി. അവനൊപ്പം പഠിച്ചതു കൊണ്ട് അതൊക്കെ അറിയാനായി. എന്റെ നാടകം കാണാന്‍ അവന്റെ അച്ഛനുമുണ്ടായിരുന്നു. അയാളാണല്ലോ ഇത് പ്രശ്‌നമാക്കിയത്. ആ നാടകത്തില്‍ ഏറ്റവും നല്ല ആക്ടര്‍ ഞാനായതും അവര്‍ക്ക് ദഹിച്ചു കാണില്ല.
തോമസ്സിന് എന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണം മറ്റൊരു ക്‌ളാസ്സില്‍ പഠിക്കുന്ന ഗംഗാധരന്‍ ഇവനുമായി വഴക്കുണ്ടാക്കി. ആ വഴക്കില്‍ ഗംഗാധരന്‍ ഇവനെ ഉപദ്രവിച്ചു. അതിനു പ്രതികാരം ചെയ്യാന്‍ അവര്‍ എന്നെയാണ് സമീപിച്ചത്. അവന്റെ കൂട്ടത്തില്‍ ഓമനക്കുട്ടനുമുണ്ടായിരുന്നു. എല്ലാത്തിനും ദൃക്‌സാക്ഷിയാണവന്‍. അനാവശ്യമായിട്ടാണ് ഉപദ്രവിച്ചതെന്ന് അവന്‍ ആണയിട്ടു പറഞ്ഞു. വീട്ടിലോ ഹെഡമാസ്റ്ററോടോ പറയാനുളള ധൈര്യമില്ല.

ഒരു വെളളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌ക്കൂളിന് പുറത്തുളള റോഡില്‍ ഗംഗാധരനെ അവന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി. അനാവശ്യമായി നീ തോമസ്സിനെ ഇടിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. എനിക്കൊപ്പം തോമസ്സുമുണ്ടായിരുന്നു. അവന്‍ പരിഭവത്തോടും പുച്ഛത്തോടും പറഞ്ഞു. ”എനിക്കിപ്പം മനസ്സില്ല.” ഞാന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെങ്കിലും കാണുന്നുണ്ടോ. ഒരു വിദ്യാര്‍ത്ഥി അതുവഴി നടക്കുന്നുണ്ട്. ഗംഗാധരനെ സ്‌നേഹത്തോടെ തലോടിയിട്ട് അടുത്തുകൂടി നടന്നു പോയ വിദ്യാര്‍ത്ഥി അകലത്തിലെത്തിയ തക്കം നോക്കി ഉയര്‍ന്നു നെഞ്ചില്‍ തന്നെ ചവിട്ടി. ഗംഗാധരന്‍ മലര്‍ന്നു വീണു. അടുത്ത് ചെന്ന് ഉടുപ്പില്‍ പിടിച്ച് പൊക്കിയിട്ടു പറഞ്ഞു. അനാവശ്യമായി നീ ആരേയും ഉപദ്രവിക്കരുത് കേട്ടോ. തോമസ്സ് ആനന്ദ പുളകിതനായി. ഗംഗാധരന്‍ ഉത്കണ്ഠയോടെ രണ്ടുപേരെയും നോക്കി നിന്നു. മനസ്സില്‍ പറഞ്ഞു ഇവനോട് ഏറ്റുമുട്ടാന്‍ പോയത് തെറ്റ്. എല്ലാ വര്‍ഷവും സ്‌കൂളിലെ ഹൈജംമ്പില്‍ ഒന്നാം സ്ഥാനം വാങ്ങുന്നവനാണ് അതു കൊണ്ടാവണം നിന്ന നില്പില്‍ മുകളിലേക്കുയര്‍ന്നത്. മുഖമാകെ ചുവന്നിരുന്നു.

പത്താം ക്‌ളാസ്സിലെ എല്ലാ കുട്ടികളും അത്യാഹ്‌ളാദത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കൊപ്പമുളള ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാന്‍ വന്നത് ദൂരെ നിന്നുളള ആരോ ആണ്. എന്റെ ക്‌ളാസ്സിലെ കുട്ടികള്‍ എല്ലാം ഫോട്ടോയ്ക്ക് തയ്യാറായി. ഒരു കുട്ടി 5 രൂപ കൊടുത്താലേ ഫോട്ടോ എടുക്കൂ. തീര്‍ച്ചയായും ഒരു കുട്ടിയെ സംബന്ധിച്ച് സ്‌കൂളില്‍ നിന്നു പിരിഞ്ഞു പോവുമ്പോള്‍ മധുരമായ ഒരനുഭവമാണ് സഹപാഠികള്‍ ഒന്നിച്ചുളള ഫോട്ടോ. ഫോട്ടോയുടെ ദിനങ്ങള്‍ക്കായി കാശു കൊടുത്ത് അവര്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ ദുഖഭാരങ്ങളായിരുന്നു. മുന്നില്‍ വെറും പുകപടലങ്ങള്‍. അതിങ്ങനെ ലക്ഷ്യമില്ലാതെയലയുന്നു. സ്‌കൂള്‍ വിനോദയാത്രകള്‍ പോകുമ്പോഴൊക്കെ കോഴി, ആട് ഇവയെ വിറ്റിട്ടോ അല്ലെങ്കില്‍ കൂലിപ്പണി ചെയ്‌തോ ആണ് കാശുണ്ടാക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. വേനലായതിനാല്‍ വീട്ടിലും പണിയില്ല. വളരെ താല്‍പര്യമായിരുന്നു എനിക്കും ഒരു ഫോട്ടോ എടുക്കണമെന്ന്. ഫോട്ടോ എടുക്കാന്‍ പണമില്ലാതെ ഒന്നും നടന്നില്ല. അതൊരു നീറ്റലായി മനസ്സില്‍ കിടന്നു പുകഞ്ഞു. ഫോട്ടോ എടുക്കുന്ന ദിവസം ഞാനിരുന്ന ക്‌ള്‌സ് മുറിയുടെ വലിയ ജനാലയിലൂടെ നിശ്ചലനായി പടിഞ്ഞാറോട്ട് നോക്കിനിന്നു. അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എന്റെ ഹൃദയം, കണ്ണുകള്‍ യാചിക്കുന്നുണ്ടായിരുന്നു. പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഹ്‌ളാദം നല്‍കിയ ഒരനുഭവമായിരുന്നത്. എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അന്ധകാരം തോന്നിയ നിമഷങ്ങള്‍. ആ മുറിക്കുളളില്‍ അധികനേരം നില്‍ക്കാന്‍ കഴിയാതെ നിറ കണ്ണുകളുമായി പുറത്തേക്കു നടന്നു. സ്വന്തം അദ്ധ്യാപകര്‍ പോലും അല്പം കരുണകാണിച്ചില്ല. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ മാത്രം എവിടെ എന്നാരും ചോദിച്ചില്ല.

ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ തെക്കു ഭാഗത്തായി പുതിയൊരു മൂത്രപ്പുരയുണ്ട്. മൂത്രമൊഴിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. അപ്പോഴാണ് തോമസ്സ് എന്നെ അന്വേഷിക്കുന്നതും എല്ലാവരും ഒന്നിച്ചുളള ഫോട്ടോയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതും. അവന്റെ വാക്കുകള്‍ എന്റെ ഹൃദയവേദന കൂട്ടി. എന്റെ സങ്കടം ഞാനവനോട് പറഞ്ഞില്ല. എന്റെ ആകെയുളള ഉത്തരം എനിക്ക് ഫോട്ടോകളോട് താല്പര്യമില്ല എന്നുമാത്രമായിരുന്നു. ജന്മിയായ ഒരച്ഛന്റെ വീട്ടില്‍ കൂലിപ്പണികാരനായ ഒരു മകനുളളത് എനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. മുന്നില്‍ ദുഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്കു കഴിയുന്നു. എന്റെ ഇഷ്ട പ്രകാരം ഞാന്‍ ശ്വാസോച്ഛ്വസം ചെയ്യുന്നില്ലേ. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നത് ധീരന്മാരാണ്. ഭീരുക്കളല്ല. എല്ലാ ദുഖങ്ങളേയും എനിക്കുളളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. അതിലൂടെ തടസ്സങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. ചെറുപ്പത്തില്‍ കഷ്ടപ്പെട്ടും പ്രതിരോധിച്ചും അതിജീവിച്ചും മുന്നോട്ടു പോയവരൊക്കെ പുതു ജീവന്‍ പ്രാപിച്ചിട്ടുളളതായിട്ടല്ലേ ലെപ്രസി സാനിട്ടോറിയത്തില്‍ നിന്നെടുത്തിട്ടുളള പുസ്തകത്തിലൂടെ മനസ്സിലാക്കിയത്.

തോമസ്സില്‍ നിന്നാണ് എനിക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഞാനറിയുന്നത്. നാടുവിടാന്‍ തന്നെയുളള പ്രധാന കാരണം പോലീസ്സിന്റെ തുടര്‍ നടപടികളാണ്. നാടകങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പോലീസ് സേനയിലെ മുഖംമൂടികളെപ്പറ്റിയാണ്. മനുഷ്യന്‍ അന്ധമായി അവരെ അനുസരിക്കുന്നു. ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഒളിച്ചോടുക. പോരാട്ടത്തിനു പോയാല്‍ പോലീസും വീട്ടുകാരും പ്രതികാര നടപടികളിലേക്ക് പോകും. എനിക്ക് ഞാന്‍ മാത്രമേയുളളൂ. ആരും സഹായത്തിനില്ല. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞാനൊരു നക്‌സലോ, ഭീകരവാദിയോ ആകാന്‍ ഞാനായിട്ടെന്തിനു ശ്രമിക്കണം. സമൂഹത്തിനാകെ സ്വാതന്ത്യം നിഷേധിച്ചിട്ടില്ലല്ലോ. എന്റെ അമ്മയും എന്നെയോര്‍ത്ത് ഭയപ്പെടുന്നുണ്ട്. നിനക്ക് ശത്രുക്കള്‍ കൂടുന്നു. നീ നാടു വിട്ട് പോവുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നീ നാടകമെഴുതി എവിടെയെങ്കിലും അവതരിപ്പിക്കും. അതു കണ്ട് പോലീസ് നിന്നെ നക്‌സല്‍ എന്ന പേരില്‍ ജയിലിലടയ്ക്കും.

രണ്ടു റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതൊന്നും പോലീസ് നാടകങ്ങളല്ലായിരുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അതിനെ അഭിമുഖീകരീക്കാന്‍ ധൈര്യമില്ലാതെ അസഹിഷ്ണുത എന്തിനാണമ്മേ?. അതിന്റെ അര്‍ത്ഥം സത്യവും നീതിയും അംഗീകരിക്കാന്‍ തയ്യാറല്ല എന്നല്ലേ. അവസാനം അമ്മ പറഞ്ഞത് നിന്റെ മുന്നില്‍ ആരും കീഴടങ്ങില്ല. നിന്നെ കീഴടക്കാന്‍ പോലീസ് നടക്കുന്നു. നീ ദൈവത്തെ ഓര്‍ത്ത് എങ്ങോട്ടെങ്കിലും പോ. മകനെ ഓര്‍ത്ത് സഹതപിക്കുന്ന ഒരമ്മ. എല്ലായിടത്തു നിന്നും ഭീഷണികളാണ് .

മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യത്തില്‍ മാവേലക്കരയില്‍ നിന്നുളള ഏക വ്യക്തിയാണ് ഞാന്‍. കായംകുളത്തു നിന്നു ചേരാവളളി ശശിയുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കായംകുളത്തു നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിനകം നാലു പ്രാവശ്യം സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ പരിചയപ്പെട്ടവരാണ് കെ. പി കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, പാലാ കെ. എം. മാത്യു, തകഴി, മുട്ടത്തു വര്‍ക്കി, തിരുനെല്ലൂര്‍ കരുണാകരന്‍, സിപ്പി പളളിപ്പുറം, അയ്യപ്പപണിക്കര്‍, പ്രൊഫ. എം.അച്ചുതന്‍ തുടങ്ങിയവര്‍. യുവ സാഹിത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പല കോളജുകളില്‍ സാഹിത്യ സെമിനാറുകളും സിംബോസിയങ്ങളും നടന്നിട്ടുണ്ട്. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത് പന്തളം എന്‍.എസ്.എസ് കോളജില്‍ നടന്ന സെമിനാറില്‍ കാക്കനാടന്‍ കളളുകുടിച്ച് അബോധാവസ്ഥയില്‍ വന്നതാണ്.

കാക്കനാടനെ തേടി സംഘാടകര്‍ എത്തുമ്പോള്‍ അദ്ദേഹം ലഹരിക്കടിമപ്പെട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാനും അവര്‍ക്ക് പിറകെ വെറുതെ പോയതാണ്. സംഘാടകരില്‍ ഒരാള്‍ പറഞ്ഞു അടുത്തത് സാറാണ് ആധുനിക സാഹിത്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഉടനടി ചോദിച്ചു ആരാ പറഞ്ഞത് എന്റെ പേര് കൊടുക്കാന്‍. എന്നോട് ചോദിച്ചോ. സംഘാടകരിലെ ഒരാള്‍ ആ ചോദ്യം കേട്ട് അമ്പരന്നു. അയാള്‍ ഭയഭക്തിയോടെ പറഞ്ഞു, സാറിനെ ഞങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. കാക്കനാടന്‍ സംശയത്തോടെ നോക്കി.ആ നോട്ടത്തില്‍ ഇവര്‍ പറയുന്നത് സത്യമാണോ . അതോ എന്നെ ബലാല്‍ക്കാരമായി കൊണ്ടുവന്നതോ എന്ന ചിന്തയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു ഇടയ്ക്ക് ചോദിച്ചു ഞാന്‍ സംസാരിക്കേണ്ടത് ആധുനിക സാഹിത്യത്തെപ്പറ്റിയാണ് അല്ലേ. ഒപ്പം നടന്നയാള്‍ അതെയെന്നുത്തരം കൊടുത്തു. നടക്കുന്നതിനിടയില്‍ കാലു വഴുതിക്കൊണ്ടിരുന്നു. സംഘാടകരുടെ ഉളളില്‍ നിരാശയും സംഘര്‍ഷവും നിറഞ്ഞുനിന്നു. ഇതു പകലാണോ രാത്രിയാണോ എന്നുപോലും സംശയിക്കുന്ന വ്യക്തി വേദിയില്‍ എന്താണ് പറയുക ഇതായിരുന്നു അവരുടെ ആശങ്ക.
വേദിയില്‍ ചിലരൊക്കെ ഇരിക്കുന്നുണ്ട്. അവരുടെ മദ്ധ്യത്തിലേക്ക് വന്ന കാക്കനാടനില്‍ എല്ലാവരുടേയും കണ്ണുകള്‍ തറച്ചുനിന്നു. എല്ലാവരും മിഴികള്‍ ഉയര്‍ത്തി നോക്കി. എന്തോ പന്തികേട് കാണുന്നുണ്ട്. അദ്ധ്യക്ഷന്‍ കാക്കനാടനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സംഘാടകരുടെ സര്‍വ്വ ആശങ്കകളുമകറ്റുന്ന വിധമായിരുന്നു കാക്കനാടന്റെ വാക്കുകള്‍. ഓരോ വാക്കുകളും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയും, ഭാവനയും പകര്‍ന്നു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരുന്നു. പനിനീര്‍പ്പൂവിന്റെ ദളങ്ങള്‍ പോലെ സ്ത്രീകള്‍ എന്നും ഊഷ്മളമായ പ്രകാശം പ്രസരിപ്പിക്കുന്നവരെന്ന സത്യം പുരുഷന്മാര്‍ മറക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുപറഞ്ഞു. കേരള യുവ സാഹിത്യ സഖ്യത്തിന്‍റെ സെക്രട്ടറി ശശിധരന്‍ കണ്ടത്തില്‍ ആയിരുന്നു. 

തകഴിയുടെ ശങ്കരമംഗലം തറവാട്ടിലും ഒരു ദിവസം ഞാന്‍ പോയി. കേരള യുവ സാഹിത്യ സഖ്യ സെമിനാറില്‍ അദ്ദേഹം സംബന്ധിച്ചപ്പോഴാണ് പരിചയപ്പെട്ടത്. താമരക്കുളം ചാരുംമൂടുകാരനാണെന്നറിഞ്ഞപ്പോള്‍ ങഹാ…. നീ എന്റെ ജില്ലക്കാരനാണല്ലോ, എന്റെ വീട്ടിലേക്ക് വരാന്‍ എളുപ്പമാണല്ലോ. ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട് ചോദിച്ചറഞ്ഞ് ചെല്ലുമ്പോള്‍ ഒരു കര്‍ഷകനായി ജോലിക്കാര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യുന്ന തകഴിയെയാണ് കണ്ടത്. പാടവരമ്പത്ത് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഞാന്‍ നിന്നു. അല്പം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വരുമ്പോഴാണ് എന്നെ കണ്ടത്. കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നടക്കുന്നതിനിടയില്‍ നാടുവിട്ടു പോകുന്ന കാര്യവും പോലീസില്‍ നിന്നുളള അനുഭവവും പറഞ്ഞു.

എന്റെ റേഡിയോ നാടകങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ടെങ്കിലും മറ്റു നാടകങ്ങളെപ്പറ്റിയറിയില്ല. അന്ന് എനിക്കു ലഭിച്ച മറുപടി, എഴുത്തുകാരന്‍ എന്നും കുരുക്ഷേത്ര യുദ്ധത്തിലെ പോരാളികളാണ്. അതില്‍ കൃഷ്ണനാകാം അര്‍ജുനനാകാം ദുര്യോധനനാകാം. മണ്ണില്‍ കൗരവരുടെ എണ്ണമാണ് കൂടുതല്‍. അതില്‍ എഴുതുന്ന ചിലരുണ്ട്. യുദ്ധത്തില്‍ അമ്പും വില്ലുമില്ലാത്ത അര്‍ജുനനെ ഓര്‍ത്തു. അയാള്‍ മരിക്കാനും തയ്യാറായിരുന്നു. നിന്നെപ്പോലെ ഒരാള്‍ക്ക് നാടുവിടാനെ മാര്‍ഗ്ഗമുളളു. ഞാന്‍ നിന്നോട് പറയുന്നത് ഈ നാടകമെഴത്തു നിര്‍ത്തി നോവല്‍ എഴുതാന്‍ ശ്രമിക്കണമെന്നാണ്. നാടകമെഴുതുന്നവര്‍ക്ക് കുറച്ചു കൂടി വഴങ്ങും നോവല്‍. ആ കൂടിക്കാഴ്ച്ച പുതിയൊരനുഭവമാണ് നല്കിയത്. നല്ല സാഹിത്യകാരന്‍ന്മാര്‍, കവികള്‍ ഉപരി സാഹിത്യത്തിന്‍റെ ദല്ലാളന്മാരല്ല മറിച്ച് അനീതി കണ്ടാല്‍ അമര്‍ഷത്തിന്റെ ജ്വാല അവരില്‍ എരിയും. നീ പോലീസിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തില്ല. അവരില്‍ പലരും ജനങ്ങളെ കൊളള ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ ഭരിക്കുന്നവര്‍ക്കും അതിഷ്ടപ്പെടില്ല. പഴയ ഭൂപ്രഭക്കന്മാര്‍ ജനാധിപത്യമെന്ന പേരില്‍ ജീവിക്കുന്നു. നീ ചെറുപ്പമാണ് ധാരാളം പഠിക്കാനും അറിയാനുമുണ്ട്. നിന്റെ ഹൃദയമിടിപ്പ് എനിക്ക് മനസ്സിലാകും. അത് എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.

വീട്ടിലെത്തിയ ഞങ്ങള്‍ക്ക് കാത്ത ചേച്ചി ചായ ഇട്ടു തന്നു. പറമ്പില്‍ ആരോ പണി ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു. തകഴി അകത്തേക്ക് പോയ തക്കം നോക്കി ചെമ്മീന്‍ എന്ന നോവല്‍ ഞാനെന്റെ മടിക്കുത്തില്‍ താഴ്ത്തി. അദ്ധ്വാനിക്കുന്നവനൊപ്പം അദ്ധ്വാനിക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പോരാടിയ തകഴിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹവും ചവിട്ടിമെതിക്കപ്പെടുന്നവനൊപ്പമെന്ന് ഞാന്‍ മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനു നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ നിന്നില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കാരണം ഞാനൊരു പുസ്തകം മോഷ്ടിച്ചു കളളനായിരിക്കുകയാണ്. പണത്തിന്റെ അഭാവമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.

വരിക്കോലി മുക്കില്‍വിളയിലെ ഒരു മുറിക്കടയില്‍ ഒരു നഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ക്‌ളിനിക്ക് നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ അവിടെ ഡോക്ടര്‍മാരും വരുമായിരുന്നു. ആ ദിവസം രോഗികളുടെ എണ്ണം കൂടും. ആ സ്ഥാപനം നടത്തിയിരുന്നത് നൂറനാട്ടുളള പോള്‍ സാറിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. അദ്ദേഹം നൂറനാട് ജനതാ തീയേറ്റേഴ്‌സ് ഉടമകളുടെ സഹോദരനും ഈഴവ സമുദായക്കാരനുമായിരുന്നു. പോള്‍സാര്‍ ക്രിസ്തീയ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചും എഴുതിയും നടന്ന കാലം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു തിരുവനന്തപുരത്തുളള ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ചെറപ്പകാലത്ത് ഞാന്‍ പളളിയില്‍ മുടങ്ങാതെ പോവുന്ന ആളായിരുന്നു. അതിന്റെ ഫലമായി പല പളളികളിലും ഞായറാഴ്ച്ച ദിവസങ്ങളില്‍ പ്രസംഗിക്കാന്‍ പോകുമായിരുന്നു. അങ്ങനെ നൂറനാട് മര്‍ത്തോമ്മാ പളളിയില്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചത് പളളിയിലുണ്ടായിരുന്ന പോള്‍ സാറാണ്. എന്നെപ്പറ്റി റേഡിയോയിലൂടെ അദ്ദേഹം കേട്ടിരുന്നു. അന്ന് പളളിയുടെ സെക്രട്ടറി ജോണ്‍സാറായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏതാനും ക്രിസ്തീയ ഗാനങ്ങള്‍ എഴുതിത്തരണമെന്നവശ്യപ്പെട്ടു. പിന്നീട് ഒരു രാത്രിയില്‍ ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളും എഴുതിക്കൊടുത്തു. അദ്ദേഹത്തിന്റെ ബന്ധു വീട്ടിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് പില്‍ക്കലത്ത് സീരിയലില്‍ കടമറ്റത്ത് അച്ചനായി അഭിനയിച്ച പ്രകാശ്. അനുജന്‍ സൂരജുമായും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. പോള്‍സാറുമായുളള ബന്ധം മനസിലാക്കി ആ നഴ്‌സ് എന്നോട് ഒരു ബന്ധുവിനെപ്പോലെ പെരുമാറി.

മാനസികരോഗിയുടെ ആക്രമണത്തില്‍ സൈക്യാട്രിക് നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു. ക്രിസ്റ്റി എന്ന 25കാരിയായ നഴ്‌സിനാണ് രോഗിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റത്. കെന്റിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്. മാനസികരോഗി ഇവരുടെ ശരീരത്തില്‍ തിളച്ച വെള്ളം കോരിയൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ 24 മണിക്കൂര്‍ ചികിത്സ ഇവര്‍ക്ക് നല്‍കി. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ബേണ്‍സ് യൂണിറ്റിലേക്ക് മാറ്റി. രോഗികളില്‍ നിന്ന് മുന്‍പും ഇവര്‍ക്ക് ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇതൊക്കെ തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് ക്രിസ്റ്റി പറയുന്നത്. ക്രിസ്റ്റിയുടെ മുത്തശ്ശനും മുത്തശ്ശിയും മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരായിരുന്നു. ഇവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത്.

രോഗിക്ക് ഒരു ആന്റി സൈക്കോട്ടിക്ക് ഡിപ്പോ മെഡിക്കേഷന്‍ നല്‍കിയതിനു ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചതെന്നും ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റി മറ്റൊരു ജോലി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അവരുടെ പങ്കാളി നഥാന്‍ പറഞ്ഞു. ഇതിനു മുമ്പ് ക്രിസ്റ്റിയുടെ വയറില്‍ ഒരു രോഗി ചവിട്ടിയിട്ടുണ്ട്. ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചിട്ടുണ്ടെന്നും നഥാന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്റ്റി വീണ്ടും ഇതേ ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

യുകെയില്‍ മൂന്ന് ലക്ഷത്തിലേറെ നഴ്‌സറി കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്തവരെന്ന് വെളിപ്പെടുത്തല്‍. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് എഴുതാനോ വായിക്കാനോ കഴിയുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റിയാണ് ഈ വിവരം നല്‍കുന്നത്. 10,000ത്തിലേറെ നഴ്‌സറികളും പ്ലേഗ്രൂപ്പുകളും ചില്‍ഡ്രന്‍സ് സെന്ററുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മിക്കവയിലും ജോലി ചെയ്യുന്നവര്‍ക്ക് അവശ്യ യോഗ്യതയില്ലെന്നാണ് ചാരിറ്റി വ്യക്തമാക്കുന്നത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ 11,000 പ്രീ സ്‌കൂള്‍ ടീച്ചര്‍മാരുടെ കുറവുണ്ട്.

കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഒരു വാചകം പൂര്‍ണ്ണമായി സംസാരിക്കാനോ സാധാരണ വാക്കുകള്‍ പോലും വായിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഈ പിഴവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഹിന്‍ഡ്‌സ് പറഞ്ഞിരുന്നു. വിദ്യാഭ്യാസ യോഗ്യത നേടിയ ടീച്ചര്‍മാരെ നിയോഗിച്ച് കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സജ്ജരാക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനങ്ങളൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏര്‍ലി ഇയര്‍ അധ്യാപനത്തില്‍ യോഗ്യതയുള്ള പലരും ജോലിയുപേക്ഷിക്കുകയും വലിയൊരു ഭൂരിപക്ഷം റിട്ടയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശീലനത്തിനെത്തുന്നവരുടെ എണ്ണത്തിലും ആനുപാതികമായ കുറവനുഭവപ്പെടുന്നുണ്ട്. ഈ വിഭാഗത്തിലുള്ള അധ്യാപകരുടെ പരിശീലനത്തിനായി നിക്ഷേപിക്കപ്പെടുന്ന തുകയും സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി ചെലവാക്കുന്നതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്.

ന്യൂസ് ഡെസ്ക്

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമിലെ ജലനിരപ്പ് 2399.58 അടിയിലെത്തി. ഇടുക്കി ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍  ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്.  ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്.

സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.

ഡാമില്‍ നിന്നും നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. നേരത്തേ പറഞ്ഞിരുന്ന കണക്ക് പ്രകാരം നാലു മണിക്കൂര്‍ കൊണ്ട് ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലമാണ്. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയിലുള്ള നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക. ഇതിന് മുമ്പ് 1992 ലാണ് ഡാം തുറന്നത്. അന്ന് ഒക് ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.

 

രോഗികള്‍ക്ക് ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതിന് പുറത്താക്കപ്പെട്ട ക്രിസ്ത്യന്‍ നഴ്‌സിനെ തിരിച്ചെടുക്കാന്‍ തീരുമാനം, മുതിര്‍ന്ന നഴ്‌സായ സിസ്റ്റര്‍ സാറ കുറ്റേയ്ക്ക് നഴ്‌സിംഗ് പ്രാക്ടീസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനാണ് ട്രൈബ്യൂണല്‍ തീരുമാനിച്ചത്. തനിക്കുണ്ടായ വീഴ്ചയെക്കുറിച്ച് ഇവര്‍ക്ക് ബോധ്യം വന്നുവെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. കെന്റിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗികള്‍ക്ക് ബൈബിള്‍ നല്‍കുകയും പ്രാര്‍ത്ഥനയിലൂടെ ജീവിക്കാന്‍ പുതിയ അവസരം ലഭിക്കുമെന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നടപടിയെടുക്കുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരെ എന്‍എംസി നടപടിയെടുത്തത്. ജനങ്ങള്‍ക്കിടയിലെ സമത്വത്തെയും വിശ്വാസ വൈവിധ്യത്തെയും ബഹുമാനിക്കാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇംപയറായി എന്ന് എന്‍എംസി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ ക്ലിനിക്കല്‍ പരാജയമോ മറ്റു പിഴവുകളോ ആരോപിക്കപ്പെട്ടിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം തിരികെ പ്രവേശിക്കപ്പെട്ടാലും കുറച്ചു കാലത്തേക്ക് ഇവരുടെ ജോലി കര്‍ശന നിരീക്ഷണത്തിലായിരിക്കും. കടുത്ത നിയന്ത്രണത്തിലായിരിക്കും ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരിക.

2016ലാണ് ഒരു രോഗിയുമായി ഇവര്‍ മതവിശ്വാസം സംബന്ധിച്ച് സംസാരിച്ചതായി എന്‍എംസിക്ക് പരാതി ലഭിച്ചത്. ശസ്ത്രക്രിയക്കു മുമ്പായി നല്‍കുന്ന ചോദ്യാവലി രോഗികളുമായി സംസാരിച്ച് പൂരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ടായിരുന്നു. അതില്‍ രോഗികളുടെ വിശ്വാസം സംബന്ധിച്ചുള്ള ചോദ്യവും ഉള്‍പ്പെടുന്നുണ്ട്. അത്തമൊരു സംഭാഷണത്തിനിടെ ഒരു രോഗിയോടും ബന്ധുവിനോടും പള്ളിയില്‍ പോയിരുന്നോ എന്നും ഇല്ലെങ്കില്‍ പോകണമെന്നും പറഞ്ഞതായാണ് ഇവര്‍ക്കെതിരായി ഉയര്‍ന്ന ഒരു ആരോപണം. ഇതു കൂടാതെ മറ്റൊരു രോഗിക്ക് ബൈബിള്‍ നല്‍കുകയും മറ്റു ചിലരോട് മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആരോപണമുണ്ട്.

അദ്ധ്യായം 9
മാടാനപൊയ്കയും പോലീസ് അറസ്റ്റും

ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ ഭര്‍ത്താവ് ഡോക്ടറായിരുന്നു. റബറിനകത്ത് പുല്ല് പറിക്കുന്നവരെയും അമ്മച്ചി ചീത്ത പറഞ്ഞ് ഓടിക്കാറുണ്ട്. ജോലിക്കാരൊപ്പമാണ് അമ്മച്ചി വലിയ വീട്ടില്‍ താമസിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ ജോലിസ്ഥലത്തുനിന്ന് ഇടയ്ക്കിടെ വരാറുണ്ട്. ഒരു ദിവസം മാങ്കൂട്ടത്തിലെ ഒരു നായ കടിക്കാന്‍ വന്നപ്പോള്‍ റോഡരികിലുള്ള പോസ്റ്റില്‍ ഞാന്‍ കയറി.

എട്ടാംക്ലാസുമുതല്‍ വിനോദയാത്രയ്ക്ക് ഞാനും പോകുമായിരുന്നു. കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ ഒന്നുകില്‍ കോഴിയെ വില്ക്കും അല്ലെങ്കില്‍ ആടിനെ. ക്ലാസില്‍ പഠിച്ചിരുന്ന പല കുട്ടികളും എന്നില്‍ നിന്ന് അകലം പാലിച്ചിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ എല്ലാം തന്നെ അറിവിനൊപ്പം ആത്മവിശ്വാസവും ഞങ്ങള്‍ക്ക് തന്നവരാണ്. സയന്‍സ് പഠിപ്പിച്ചിരുന്ന കരുണന്‍സാര്‍ നാടകത്തെ അത്യധികം പ്രോത്സാഹിപ്പിച്ച ആളാണ്. സ്‌കൂള്‍ വാര്‍ഷികത്തിന് അദ്ദേഹമാണ് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അതിനിടയില്‍ തുരുത്തിയില്‍ അമ്പലത്തിലും എന്റെ നാടകം അരങ്ങേറി. കരിമുളയ്ക്കലെ ബാലന്റെ വീട്ടിലായിരുന്നു റിഹേഴ്‌സല്‍. അഭിനയിക്കുന്നതിനൊപ്പം സംവിധാനവും ഞാന്‍ തന്നെ. റിഹേഴ്‌സല്‍ കഴിഞ്ഞ് പാതിരാത്രിയാണ് വീട്ടിലേക്ക് കയറി വരുന്നത്. ഞാന്‍ ആദ്യമായി ഒരു ഏകാങ്കനാടകം ‘കാര്‍മേഘം’ എഴുതിയത് കരിമുളയ്ക്കലുണ്ടായിരുന്ന ന്യു ഇന്ത്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ പ്രതിഭ എന്ന കയ്യെഴുത്തു മാസികയിലായിരുന്നു. അന്നത്തെ അതിന്റെ ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന്റെ അനുജന്‍ മധുസൂദനന്‍ നായരും ജ്വോഷ്വയുമായിരുന്നു. പിന്നീട് ഈ നാടകവും മറ്റൊരു നാടകമായ ‘കര്‍ട്ടനിടൂ’ എന്നതും തിരുവനന്തപുരം, തൃശൂര്‍ റേഡിയോ നിലയങ്ങള്‍  പ്രക്ഷേപണം ചെയ്തിരുന്നു.

ഒരു വെള്ളിയാഴ്ച ഞങ്ങള്‍ പാലക്കലെ ചാലില്‍ നീന്താന്‍ പോയി. സ്‌കൂളില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ കിട്ടും. സഹപാഠി രാമചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. ഞങ്ങള്‍ വസ്ത്രം അഴിച്ചു വച്ച് നീന്തി വരുമ്പോള്‍ അവന്‍ ക്ഷീണിച്ചു. നീന്താനുള്ള ശക്തിയില്ലാതായി. അവിടേക്ക് നീന്താന്‍ വന്ന മറ്റു കുട്ടികള്‍ ആ കാഴ്ച കണ്ട് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. അവനെക്കാള്‍ വളരെ മുന്നിലാണ് ഞാന്‍. ബഹളം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രാമചന്ദ്രന്‍ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. ഞാന്‍ ഭയപ്പെട്ട് തിരികെ നീന്തി. അവനെ ഉയര്‍ത്തി വെള്ളപ്പരപ്പിലൂടെ തലമുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചു. അവന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളം പുറത്തുപോകാനായി വയറില്‍ അമര്‍ത്തി. വെള്ളമെല്ലാം പുറത്തുചാടി. ആ വിവരം അറിഞ്ഞ ഹെഡ്മാസ്റ്റര്‍ എന്നെ അഭിനന്ദിച്ചു.

എല്ലാവര്‍ഷവും പരീക്ഷകഴിയുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന ആധിയിലാണ് കുട്ടികളെല്ലാവരും. പലപ്പോഴും പരീക്ഷയില്‍ കണക്ക് ഞാന്‍ കോപ്പി അടിച്ചാണ് എഴുതാറുള്ളത്. എന്തോ കണക്ക് എന്റെ തലയില്‍ കേറില്ലായിരുന്നു. മനസ്സില്‍ വെറുപ്പു തോന്നിയാല്‍ കണക്കല്ല മറ്റെല്ലാ കണക്കിലും തോല്‍ക്കുമെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമാണ് വേണ്ടതെന്ന് മനസ്സിലായി.  എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളതാണ് മാടാനപൊയ്ക. പകല്‍ സമയം ഒറ്റയ്ക്കാരും അതുവഴി നടക്കാറില്ല. കാട്ടുനായ്ക്കള്‍ ധാരാളമുണ്ട്. വലിയൊരു കാട്ടുപ്രദേശം. അതിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാത. ഞങ്ങളുടെ വസ്തുവിന്റെ ഒരതിര്‍ത്തി മാടാനപൊയ്കയാണ്. ഞാന്‍ രാവിലെ പൂക്കള്‍ കാണാന്‍പോകും. വളരെ ഭയപ്പെട്ട് അതില്‍ ഏതാനും എണ്ണം പറിച്ചുകൊണ്ട് ഓടും. കാരണം കാട്ടുനായ്ക്കളും മാടാനപൊയ്കയുടെ അധിപനായ കാടനും വരുമോന്ന് സംശയം. പൊയ്കയുടെ നടുവില്‍ അധികം താഴ്ചയില്ലാത്ത ഒരു കിണറുണ്ട്. മഴ പെയ്തുതുടങ്ങിയാല്‍ പൊയ്കയുടെ രൂപം മാറും. കായല്‍പോലെ വെള്ളം നിറയും. ആദ്യമായി നീന്തല്‍ പഠിച്ചത് ആ വെള്ളത്തിലാണ്. പൊയ്കയിലെ മാടനെ തളയ്ക്കാന്‍ പല മന്ത്രവാദികളും ശ്രമിച്ചതായി കേട്ടിട്ടുണ്ട്.

ഒരിക്കല്‍ പേരുകേട്ട ഒരു നമ്പൂതിരി മാടനെ തളയ്ക്കാന്‍ വന്നത് ഇങ്ങനെ. ധാരാളം മാടന്മാരെയും മറുതമാരെയും ഗന്ധര്‍വ്വന്മാരെയും കിന്നരന്മാരെയും ചെപ്പിലാക്കിയ നമ്പൂതിരി രാത്രിയുടെ ഏഴുയാമങ്ങള്‍ കഴിഞ്ഞപ്പോള്‍ മാടാനപൊയ്കയില്‍ പൊന്നുകെട്ടിയ മാന്ത്രികവടിയുമായി വന്നു. ആദ്യംതന്നെ കഴുത്തില്‍നിന്ന് രുദ്രാക്ഷം പൊട്ടിവീണു. തൊണ്ടയില്‍ ഉമി നീര്‍ വറ്റിയ അവസ്ഥ. മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. മന്ത്രതാപത്തിന്റെ ഉഗ്രശക്തിയില്‍ തന്റെ വലതുകാലിന്റെ പെരുവിരല്‍ പൊള്ളാന്‍ തുടങ്ങി. ആകാശത്ത് ഒരു വെള്ളിടി വെട്ടി. മാടാനപൊയ്ക മുഴുവന്‍ വെള്ളിവെളിച്ചത്തില്‍ തെളിഞ്ഞു. അപ്പോള്‍ പൊയ്കയ്ക്ക് നടുവിലെ കിണറ്റില്‍ നിന്ന് ഒരു ഭയാനകരൂപം. ബാഹുക്കളില്‍ തീ ചുറ്റി ജടപിടിച്ച തലമുടിക്കെട്ടുകള്‍ അഗ്നിനാളം പോലെ ഉയരുന്നു. ശരീരമാകെ രോമക്കെട്ടുകള്‍. അതിനുമുകളില്‍ തലയോട്ടി തിളങ്ങുന്നു. നമ്പൂതിരി ഒന്നേ നോക്കിയുള്ളു. മന്ത്രം ചൊല്ലാനാവാതെ നാവില്‍ കെട്ടുവീണു. കയ്യിലെ ദണ്ഡിലെ പൊന്നിന്റെ തിളക്കം കെട്ടു. കൊടുങ്കാറ്റുപോലെ നമ്പൂതിരി മുന്നോട്ടോടി. മാടനെ തളയ്ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് മനസ്സിലായി. മന്ത്രവാദിയെ കാത്ത് പൊയ്കയ്ക്ക് പുറത്ത് ചില നാട്ടുവാസികള്‍ ഉണ്ടായിരുന്നു. അവരും ജീവനുംകൊണ്ടോടി. ഇതാണ് കഥ.

ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ നാടകവും കവിതയും എഴുതി തുടങ്ങിയിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍, കായംകുളം എം എസ് എം, പന്തളം എന്‍ എസ് എസ് കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് ഏകാങ്കനാടകങ്ങള്‍ എഴുതിക്കൊടുത്താല്‍ രണ്ടു രൂപ തരുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായി. എന്റെ ബന്ധം എല്ലാവരില്‍ നിന്നും അകന്നു. എന്റെ നാടകം ‘ഇരുളടഞ്ഞ താഴ്‌വര’ ലെപ്രസിയില്‍ അവതരിപ്പിക്കണമെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞുവെന്ന് സുഹൃത്ത് പറഞ്ഞു. റഹിം പറഞ്ഞതനുസരിച്ച് ഞാന്‍ സെക്രട്ടറിയെ കണ്ടു. നാടകം അരങ്ങേറുന്ന തീയതിയും സമയവും അദ്ദേഹം നല്കി. അതിന്‍പ്രകാരം പാലൂത്തറ സ്‌കൂളിന്റെ കിഴക്ക് ഭാഗത്തുള്ള പാലയ്ക്കലെ തോട്ടത്തില്‍ ഉച്ച കഴിഞ്ഞ് റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പോലീസുകാരന്‍ എന്നെ തിരഞ്ഞെത്തി. ദേവപ്രസാദിനോട് ചോദിച്ചു. ”ആരാണ് സോമന്‍?”. അവന്‍ എന്നെ കാണിച്ചു കൊടുത്തു. അയാള്‍ എന്റടുത്തു വന്ന് പറഞ്ഞു നിന്നെ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിക്കുന്നു. അവിടെവരെ വന്നിട്ട് പോരുക. എനിക്ക് ആകെ പരിഭ്രമം. എന്തിനാണ് പോലീസ് വിളിപ്പിക്കുന്നത്. നാടകത്തിനു വേണ്ടിയാണോ എന്ന് ചോദിച്ചു.
”നിന്റെ നാടകത്തിന് ഒന്നാം സമ്മാനം തരാനാ” പോലീസുകാരന്റെ ഒച്ച ഉയര്‍ന്നു.
നീ പോലീസിനെതിരായ നാടകം അവതരിപ്പിക്കുമോടാ ….മോനേ…വാടാ…. അയാള്‍ എന്റെ കൈക്ക് പിടിച്ച് മുന്നോട്ടു നടന്നു.

അഭിനയിക്കാന്‍ വന്നവര്‍ വിഷണ്ണരായി. അപ്പോഴാണ് പണിക്കര്‍ സാര്‍ അവിടേക്ക് വടിയും കുത്തി വന്നത്.”എവിടെ സോമന്‍, ഇന്ന് ഫൈനല്‍ റിഹേഴ്‌സസല്‍ കാണാന്‍ വരണമെന്നു എന്നോടു പറഞ്ഞിരിന്നു” അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട. ഞാന്‍ വിവരം തിരക്കിക്കൊള്ളാം. ഞാന്‍ പോലീസിനൊപ്പം ബസില്‍ കയറി മാവേലിക്കരയിലെ സ്റ്റേഷനിലെത്തി. ”ഇന്‍സ്‌പെക്ടര്‍ പത്തനാപുരംകാരനാണ്. ആദ്യം സ്‌നേഹത്തോടെ സംസാരിച്ചു. പിന്നെ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു ”നീ ആരാടാ, ഷേക്‌സിപിയറിന്റെ കൊച്ചുമോനോ? പോലീസിനെതിരെ എഴുതും? അല്ലേടാ” പറഞ്ഞുതീര്‍ന്നതും കരണം പൊട്ടുന്ന അടി വീണു. ഭയവും ദുഃഖവും എന്നില്‍ ആഴ്ന്നിറങ്ങി. കുറെ നേരം ഞാന്‍ വേദനയോടു ഭിത്തിയില്‍ ചാരി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പൊലീസുകാരന്‍ എന്തോ പറഞ്ഞു. അകത്തേക്ക് വന്നത് പണിക്കര്‍ സാറായിരുന്നു. ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.

എന്തിനാണ് ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. സാര്‍ ശാന്തനായി ചോദിച്ചു. സാറെ ഇവന് നക്‌സലൈറ്റുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. അത് ചോദ്യം ചെയ്യാനാ കൊണ്ടുവന്നത്. അങ്ങനെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ? ഇവനെ എനിക്കറിയാം. ഇന്നുവരെ അങ്ങനെയൊരുബന്ധം ഉള്ളതായി അറിയില്ല. പെട്ടെന്ന് മുഖഭാവത്തന് മാറ്റമുണ്ടായി. കേസ് എടുക്കുന്നില്ല സാര്‍. പണിക്കര്‍ സാര്‍ നന്ദി പറഞ്ഞിട്ട് എനിക്കൊപ്പം പുറത്തേക്കു നടന്നു. നടക്കുന്നതിനിടയില്‍ അവിടെ നടന്ന സംഭവം ഞാന്‍ വിവരിച്ചു. എന്നെ അടിച്ചു എന്ന് കേട്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന് നിന്നു. ആ കാട്ടിയത് അനാവശ്യമാണ് ആ കുപ്പായത്തിന് ചേര്‍ന്നതല്ല. ഈ കാര്യം ഞാന്‍ സര്‍ക്കിളിനെ അറിയിക്കാം. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അതില്‍ നിന്ന് പിന്മാറി. ഈ വിവരം അറിഞ്ഞതോടെ വീട്ടില്‍ ഞാന്‍ താമസിക്കാന്‍ പാടില്ല എന്ന പിടിവാശിയില്‍ അച്ഛന്‍ ഉറച്ചു നിന്നു. നാടകം ‘ലെപ്രസി’യില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി. വീണ്ടും പോലീസ് തിരക്കിവന്നു. അത് അച്ഛന്റെ മുന്നിലായിരുന്നു. ഞാന്‍ പാലൂത്തറ സ്‌കൂളിലായിരുന്നു ആ സമയം. ആ നാടകം പോലീസിന്റെ ക്രൂരതയ്‌ക്കെതിരെയായിരുന്നു. ഇവിടെ നിന്നാല്‍ അച്ഛനും ഇഷ്ടമല്ല, പോലീസിന്റെ നോട്ടപ്പുള്ളിയും. നാടുവിടാന്‍ അമ്മയും പറഞ്ഞു. എയര്‍ഫോഴ്‌സുകാരന്‍ ചേട്ടന്‍ ഡല്‍ഹിയിലുണ്ട്. മറ്റൊരാള്‍, കെ എസ് ജി വര്‍ഗ്ഗീസ് റാഞ്ചിയിലെ എച്ച് ഈ സി ആശുപത്രിയില്‍ ജോലിയിലുണ്ട്. എത്രയും വേഗം എങ്ങോട്ടെങ്കിലും പോയി രക്ഷപെടുക. ഒടുവില്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു.

തൊടുപുഴന്മ കാത്തിരിപ്പുകള്‍ക്കൊടുവില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

എച്ച്എസ് 2 എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വന്‍ ശമ്പളം. ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും വര്‍ഷം ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രം ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ വന്‍ ശമ്പളം നല്‍കിക്കൊണ്ടുള്ള ധൂര്‍ത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തേ തന്നെ വിവാദമായ പദ്ധതിയില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

1346 ജീവനക്കാരാണ് എച്ചഎസ് 2വിലുള്ളത്. ഇവരില്‍ 318 പേര്‍ക്ക് ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ട്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. 2015-16 വര്‍ഷത്തില്‍ 155 പേര്‍ക്ക് മാത്രമായിരുന്നു ഇത്രയും തുക ലഭിച്ചിരുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 112 പേര്‍ക്ക് ഒന്നര ലക്ഷത്തിലേറെ പൗണ്ട് ലഭിക്കുമ്പോള്‍ 15 പേര്‍ 251,000 പൗണ്ടാണ് വാര്‍ഷിക ശമ്പളമായി കമ്പനിയില്‍ നിന്ന് വാങ്ങുന്നത്. അങ്ങേയറ്റം സാങ്കേതികവും സങ്കീര്‍ണ്ണവുമായ പദ്ധതിയായതിനാലാണ് ജീവനക്കാര്‍ക്ക് ഇത്രയും ശമ്പളം നല്‍കേണ്ടി വരുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കില്‍ അത്രയും വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്. നിര്‍മാണത്തിലേക്ക് അടുക്കുന്നതനുസരിച്ച് വൈദഗ്ദ്ധ്യമുള്ള കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമായി വരും. ചെലവു ചുരുക്കുന്നതിലും ജനങ്ങളുടെ നികുതിപ്പണം ഗൗരവകരമായി ഉപയോഗിക്കുന്നതിലും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു. ശമ്പളം, ബോണസുകള്‍, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവയുള്‍പ്പെടുന്ന കണക്കുകളാണ് പുറത്തു വന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പ്പാതയാണ് എച്ച്എസ്2

ഒന്നര വര്‍ഷമായി ഗ്രേറ്റ് യാര്‍മൗത്ത് തുറമുഖത്ത് കപ്പലില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ നികേഷ് രസ്‌തോഗി. മാളവ്യ ട്വന്റി എന്ന ഇന്ത്യന്‍ കപ്പലിലാണ് രസ്‌തോഗി ഇത്രയും കാലമായി കാത്തിരിക്കുന്നത്. കപ്പല്‍ കമ്പനി തകര്‍ന്നതോടെയാണ് ഈ തുറമുഖത്തു നിന്ന് പുറപ്പെടാന്‍ കഴിയാതെ കപ്പല്‍ നങ്കൂരമിടേണ്ടി വന്നത്. കമ്പനി തകര്‍ന്നതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിന്റെയും പോര്‍ട്ട് ഫീസ് നല്‍കുന്നതിന്റെയും നിയമ പ്രശ്‌നങ്ങളും പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് തുറമുഖം വിടാന്‍ കപ്പലിന് അനുവാദം ലഭിച്ചില്ല. 2017 മുതല്‍ ശമ്പളം പോലും ലഭിക്കാതെയാണ് രസ്‌തോഗി കപ്പലില്‍ കഴിയുന്നത്.

കപ്പല്‍ ഉപേക്ഷിച്ചു പോയാല്‍ കിട്ടാനുള്ള ശമ്പളം പോലും നഷ്ടമാകുമെന്നും ഇദ്ദേഹത്തിന് ആശങ്കയുണ്ട്. രസ്‌തോഗിക്കൊപ്പം മൂന്ന് ജീവനക്കാര്‍ കൂടി കപ്പലിലുണ്ട്. ഇത് ഉപേക്ഷിച്ചാല്‍ മറ്റാരെങ്കിലും കപ്പല്‍ എടുത്തുകൊണ്ടുപോകുമെന്ന ഭയവും ഇവര്‍ക്കുണ്ട്. ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഹൈക്കോടതിയിലെ അഡ്മിറാലിറ്റി മാര്‍ഷലിനെ സമീപിച്ചിരുന്നു. ഇവരുടെ പരാതിയില്‍ ഇപ്പോള്‍ കപ്പല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച് കപ്പല്‍ വിറ്റ് ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കോടതിക്ക് ഉത്തരവിടാം. ഈ തീരുമാനം വന്നതോടെ ആഴ്ചകള്‍ക്കുള്ളില്‍ സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങാനാകുമെന്നാണ് രസ്‌തോഗി പ്രതീക്ഷിക്കുന്നത്.

കോടതി നിയോഗിക്കുന്ന ഒരു സര്‍വേയര്‍ കപ്പലിലെത്തി അതിന്റെ മൂല്യം നിര്‍ണ്ണയിക്കും. അതിനു ശേഷം സെപ്റ്റംബറോടെ കപ്പല്‍ വില്‍ക്കാനാകുമെന്ന് ജീവനക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ലോ ഫേം ബേര്‍ക്കറ്റ്‌സ് പറഞ്ഞു. 7 ലക്ഷം മുതല്‍ 8 ലക്ഷം പൗണ്ട് വരെ മൂല്യമുള്ളതാണ് കപ്പലെന്ന് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇന്‍സ്‌പെക്ടര്‍ പോള്‍ കീനാന്‍ വിലയിരുത്തുന്നു. ഈ പണം ശമ്പള കുടിശികയും പോര്‍ട്ട് ഫീ കുടിശികയും അഡ്മിറാലിറ്റി മാര്‍ഷല്‍ ചെലവുകളും നെഗോഷ്യേഷന്‍, വക്കീല്‍ ഫീസുകളും നല്‍കാന്‍ മതിയാകുമെന്നാണ് കരുതുന്നത്.

ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍‌സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്തില്‍ നിന്നുള്ള 14 ഡിപ്പാര്‍ച്ചറുകളും 13 അറൈവലുകളും റയന്‍എയര്‍ റദ്ദാക്കി. മോശം കാലാവസ്ഥ മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി റയന്‍എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. രാത്രി താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് സൗത്ത് ഈസ്റ്റില്‍ കുറച്ച് സൂര്യപ്രകാശം ലഭിച്ചേക്കും. ബുധനാഴ്ച യുകെയിലെ താപനില കാര്യമായി ഉയരാന്‍ സാധ്യതയില്ല. സൗത്ത് ഈസ്റ്റില്‍ 24 ഡിഗ്രിയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ ഇടയുള്ള താപനില.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൗത്ത് ഈസ്റ്റില്‍ മഴയുണ്ടാകും. ശക്തമായ കാറ്റും ഇതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു പരമാവധി ചൂട്. യൂറോപ്യന്‍ ഹീറ്റ് വേവാണ് ഈ ചൂട് കാലാവസ്ഥ കൊണ്ടുവന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ഓട്ടമിലും ഏകദേശം വരണ്ട കാലാവസ്ഥ തന്നെയായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved