ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില റോയല്‍ മെയില്‍ വര്‍ദ്ധിപ്പിച്ചു. ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 2പെന്‍സ് മുതല്‍ 3 പെന്‍സ് വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തപാല്‍ സേവനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിരക്ക് വര്‍ദ്ധനവെന്ന് റോയല്‍ മെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

സൂക്ഷ്മ വിശകലനത്തിന് ശേഷമാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉപഭോക്താക്കളെ വലിയ രൂപത്തില്‍ ബാധിക്കാത്ത വിധത്തിലാണ് വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്നും റോയല്‍ മെയില്‍ പറഞ്ഞു. പുതുക്കിയ സ്റ്റാമ്പ് നിരക്കുകള്‍ മാര്‍ച്ച് 26ഓടെ നിലവില്‍ വരും.
യുറോപ്പിലെ മറ്റേതു തപാല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന സ്റ്റാമ്പുകളേക്കാളും റോയല്‍ മെയില്‍ സ്റ്റാമ്പുകള്‍ക്കാണ് മൂല്യം കൂടുതലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കൂടാതെ യൂറോപ്പിലെ ഏറ്റവും മികച്ചു നില്‍ക്കുന്ന തപാല്‍ സര്‍വ്വീസുകളിലൊന്നാണ് യുകെയ്ക്ക് സ്വന്തമായുള്ളതെന്നും റോയല്‍ മെയില്‍ കൂട്ടിച്ചേര്‍ത്തു. 2006നു ശേഷം ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില ഏതാണ്ട് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകള്‍
ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 67 പെന്‍സ് വരെ
സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 58 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 101 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 79 പെന്‍സ് വരെ
എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് എംപിമാര്‍. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ച് നിര്‍ദേശിക്കാന്‍ പുതിയ പാര്‍ലമെന്ററി കമ്മീഷന് രൂപം നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നികുതി വര്‍ദ്ധന നടപ്പാക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 21 സെലക്ട് കമ്മിറ്റി അധ്യക്ഷന്‍മാരാണ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

രാഷ്ട്രീയ വ്യതിയാനങ്ങള്‍ നോക്കാതെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, പബ്ലിക് ഹെല്‍ത്ത് മേഖലകളുടെ ഉന്നമനത്തിനായുള്ള ഈ നടപടിക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അധ്യക്ഷ സാറ വോളാസ്റ്റണ്‍ പറഞ്ഞു. ഒരു സെലക്റ്റ് കമ്മിറ്റിതന്നെയായ കമ്മീഷന്‍ ഉടന്‍ തന്നെ രൂപീകരിക്കണമെന്നും അടുത്ത ഈസ്റ്ററിനുള്ളില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

എന്‍എച്ച്എസ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ ശേഷിക്കും അപ്പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്നും വളരെ മോശമായാണ് ഇവ പരിപാലിക്കപ്പെടുന്നതെന്നും 98 പേര്‍ ഒപ്പുവെച്ച കത്ത് പറയുന്നു. വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനും പുതിയ മരുന്നുകള്‍ സാങ്കേതികതകള്‍ എന്നിവ സ്വായത്തമാക്കാനുമുള്ള ശേഷി ഇവയ്ക്കില്ലെന്നും കത്ത് വ്യക്തമാക്കുന്നു. സോഷ്യല്‍ കെയര്‍ ഫണ്ടിംഗില്‍ സര്‍ക്കാര്‍ ഒരു ഗ്രീന്‍ പേപ്പര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്മറില്‍ ഇത് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കുറച്ചു കൂടി വിശാലമായ സമീപനമാണ് ആവശ്യമെന്ന് എംപിമാര്‍ പറയുന്നു.
2018ല്‍ നടത്തുന്ന ആദ്യ ഇവന്റില്‍ ആപ്പിള്‍ പുതിയ മാക്ബുക്കും ഐപാഡും അവതരിപ്പിക്കുന്നു. ഇന്ന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവ അവതരിപ്പിക്കുക. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സ്പ്രിംഗ് 2018 ഇവന്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ക്രിയാത്മകമായ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അവതരിപ്പിക്കുന്ന ഐപാഡും മാക്ബുക്കും നേരത്തേ പുറത്തിറക്കിയ മോഡലുകളേക്കാള്‍ വില കുറഞ്ഞവയായിരിക്കും. ആപ്പിള്‍ പെന്‍സിലിന്റെ പുതുക്കിയ മോഡലും പുതിയ എജ്യുക്കേഷന്‍ സോഫ്റ്റ് വെയറും അവതരിപ്പിക്കും. എയര്‍പവര്‍, എയര്‍പോഡ് വയര്‍ലെസ് ചാര്‍ജിംഗ് കേസും ഇന്നത്തെ ഇവന്റില്‍ ആപ്പിള്‍ പുറത്തിറക്കും.

ചിക്കാഗോയിലെ ലെയിന്‍ ടെക് കോളേജ് പ്രെപ് ഹൈസ്‌കൂളിലാണ് ഇവന്റ് നടക്കുന്നത്. എജ്യുക്കേഷന്‍ വിപണി മുന്നില്‍കണ്ടാണ് പുതിയ ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് വില കുറഞ്ഞ മോഡല്‍ അവതരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറച്ചു മാസങ്ങളായി വില കുറഞ്ഞ ഐപാഡ് മോഡല്‍ അവതരിപ്പിക്കുന്നതിനേക്കുറിച്ച് ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐപാഡ് മോഡലാണ് നിലവില്‍ ഏറ്റവും വില കുറഞ്ഞത്. 230 പൗണ്ടാണ് ഇതിന്റെ വില.

ഇന്ന അവതരിപ്പിക്കാനിരിക്കുന്ന മോഡലിന്റഎ വില 180 പൗണ്ട് മാത്രമായിരിക്കുമെന്നാണ് കരുതുന്നത്. ക്ലാസ് മുറികളിലൂടെ ഒരു വന്‍ ആപ്പിള്‍ ഉപഭോക്തൃനിരയെ സൃഷ്ടിച്ചെടുക്കാനാണ് പദ്ധതി. വില കുറഞ്ഞ മാക്ബുക്കും ഇന്ന് അവതരിപ്പിക്കും. ആപ്പിളിന്റെ ലൈറ്റ് വെയിറ്റ് ആപ്പിള്‍ എയറിനെ പിന്നിലാക്കിക്കൊണ്ടായിരിക്കും ഈ മോഡല്‍ വരുന്നത്. 700 പൗണ്ടിലും കുറവായിരിക്കും ഇതിന്റെ വിലയെന്നാണ് വിവരം. 2010ല്‍ അവതരിപ്പിച്ച ലാപ്‌ടോപ്പ് മോഡലില്‍ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മാര്‍ക്കറ്റില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരുമായുള്ള മത്സരത്തിനാണ് ഇതിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്.
പ്രതികൂല കാലാവസ്ഥ എന്‍എച്ച്എസ് രക്ത സ്റ്റോക്കുകളെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് പൊതു ജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് എന്‍എച്ച്എസ്. കഴിയാവുന്നവരെല്ലാം രക്തദാനത്തിന് മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിന് മുന്‍പ് സ്റ്റോക്കിലെ കുറവ് നികത്താനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ കുടുംബത്തോടപ്പം ചെലവഴിക്കാനാവും ആളുകള്‍ ശ്രമിക്കുക. അതുകൊണ്ടു തന്നെ വീക്കെന്‍ഡിന് മുന്‍പ് സ്റ്റോക്കിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടം ചെയ്യും. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ യുകെയിലുണ്ടാക്കിയ കനത്ത മഞ്ഞ് വീഴ്ച്ചയും ശീതക്കാറ്റും മൂലം കഴിഞ്ഞ ആഴ്ച്ചകളില്‍ രക്തദാനം നടത്താനായി തയ്യാറെടുത്ത പലര്‍ക്കും അപ്പോയിന്റ്‌മെന്റ് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ബി നെഗറ്റീവ്, ഒ നെഗറ്റീവ്, ബി പോസിറ്റീവ് തുടങ്ങിയ രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക് ഗണ്യമായി കുറവഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലുള്ള രക്തത്തിന്റെ 3 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്. കുറഞ്ഞത് 6 ദിവസത്തേക്കെങ്കിലുമുള്ള സ്‌റ്റോക്ക് കരുതണമെന്നാണ് കണക്ക്. എങ്കില്‍ മാത്രമേ രോഗികളെ കൃത്യമായി പരിചരിക്കാന്‍ കഴിയുകയുള്ളു. അടിയന്തര സമയങ്ങള്‍, കാന്‍സര്‍ ചികിത്സ, മറ്റു രക്ത രോഗങ്ങളുടെ ചികിത്സ തുടങ്ങിയവയ്ക്കായി യുകെയിലെ ആശുപത്രികളില്‍ ഒരു ദിവസം 6000ത്തോളം രക്തദാതാക്കളെ ആവശ്യമുണ്ട്. ഇത്രയും ദാതാക്കള്‍ ഉണ്ടായാല്‍ മാത്രമെ ആശുപത്രികളിലെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളു. പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യാനുസൃതമുള്ള രക്തം ശേഖരിക്കുന്നതിന് കഴിഞ്ഞെല്ലെന്നും സ്റ്റോക്കുകളിലെ കുറവ് പരിഹരിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും എന്‍എച്ച്എസ് ബ്ല്രഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഓഫ് ബ്ലഡ് ഡോണേഷന്‍ മൈക്ക് സ്‌ട്രെഡര്‍ വ്യക്തമാക്കി.

സ്‌റ്റോക്കുകളിലെ കുറവ് പരിഹരിക്കുന്നതിനായിട്ടാണ് ഡോണേഷന്‍ സെന്ററുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രക്തവും പ്ലേറ്റ്‌ലറ്റുകളും ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായിട്ടാണ് സെന്ററുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്നും സ്‌ട്രെഡര്‍ പറഞ്ഞു. രോഗികള്‍ക്ക് ദിവസവും രക്തം ആവശ്യമുണ്ട്. രക്തം ദാനംചെയ്യാനുള്ള മനുഷ്യരുടെ സന്നദ്ധതയിലാണ് ഇവരുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഗ്ലണ്ടില്‍ ആകെ 23 ബ്ലഡ് ഡോണര്‍ സെന്ററുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. സാധാരണ കമ്യൂണിറ്റി കേന്ദ്രങ്ങളേക്കാളും കൂടുതല്‍ സമയം ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. രക്തബാങ്കിലെ കൂറവ് പരിഹരിക്കുന്നതിനായി കഠിന പരിശ്രമത്തിലാണ് മേല്‍ പറഞ്ഞ സെന്ററുകള്‍. മിക്ക സെന്ററുകളിലും ഇപ്പോഴും അപ്പോയിന്‍മെന്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ അപ്പോയിന്‍മെന്റുകള്‍ക്കായി 03001232323 എന്ന ഡോണര്‍ ലൈനില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ www.blood.co.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
സാലിസ്ബറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുവരുന്ന നയതന്ത്ര ഇടപെടലുകളില്‍ ബ്രിട്ടന് വീണ്ടും വിജയം. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടന് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയും മറ്റ് 22 രാജ്യങ്ങളും റഷ്യന്‍ നയതവന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നൂറിലേറെ റഷ്യന്‍ ഡിപ്ലോമാറ്റുകളാണ് ഈ വിധത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക 60 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് റഷ്യന്‍ ദൗത്യത്തിന് എത്തിയ 12 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെയാണ് അമേരിക്ക പുറത്താക്കിയിരിക്കുന്നത്.

അമേരിക്കക്കുള്ളില്‍ അപകടകരമായ പ്രവൃത്തികള്‍ നടത്താന്‍ റഷ്യ യുഎന്നിനെ മറയാക്കിയിരിക്കുകയായിരുന്നുവെന്ന് അമേരിക്കയുടെ യുഎന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. സാലിസ്ബറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തെ വൈറ്റ്ഹൗസ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താക്കളും നിക്കി ഹാലിയും മോസ്‌കോയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാനും അപലപിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.

ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ നാല് റഷ്യന്‍ ഡിപ്ലോമാറ്റുകളെ വീതം പുറത്താക്കിയിരുന്നു. ലിത്വാനിയ, ലാത്വിയ. ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും 13 ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് യുക്രൈന്‍ ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കാനഡ മൂന്ന് ഡിപ്ലോമാറ്റുകളെയും ഹംഗറി, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഒാരോ ഉദ്യോഗസ്ഥരെയും പുറത്താക്കിയപ്പോള്‍ സ്‌പെയിന്‍ രണ്ടു പേരെയാണ് പുറത്താക്കിയത്.

ഓസ്‌ട്രേലിയ രണ്ട് പേരെ പുറത്താക്കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവരുമായി ആലോചിച്ച് ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കുമെന്ന് മാസിഡോണിയ വ്യക്തമാക്കി. മാള്‍ട്ടയും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് റഷ്യന്‍ ഡിപ്ലോമാറ്റുകളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സാലിസ്ബറി ആക്രമണത്തിലൂടെ പാശ്ചാത്യ നാടുകളെ ഭിന്നിപ്പിക്കാനുള്ള റഷ്യന്‍ ശ്രമത്തിന് ഈ നടപടികളിലൂടെ വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡിപ്ലോമാറ്റുകള്‍ പുറത്താക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ ഡിപ്ലോമാറ്റുകളെ പുറത്താക്കിയ നടപടിക്ക് ഓരോ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ അറിയിച്ചു. അമേരിക്കയും റഷ്യയുമായുള്ള ബന്ധത്തില്‍ ശേഷിച്ചവയെല്ലാം ഈ നടപടി ഇല്ലാതാക്കിയെന്നായിരുന്നു അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ പറഞ്ഞത്. പ്രത്യാഘാതങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കല്‍വാങ്ങലുകളുടെ തത്വമനുസരിച്ചായിരിക്കും പ്രതികരണമെന്നായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.
പുതിയൊരു വീടു വാങ്ങാന്‍ വേണ്ടി സ്ഥലം നോക്കുന്നവരോ അല്ലെങ്കില്‍ നിര്‍മ്മിച്ച വീട് വാങ്ങിക്കുന്നവരോ ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വീടിന്റെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള അറിവാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീടിന് അടുത്തുണ്ടാകുന്നതില്‍ തുടങ്ങി വൈകുന്നേരം വിശ്രമിക്കാനുള്ള ഗാര്‍ഡന്‍ വരെ വീടുകളുടെ മൂല്യം നിര്‍ണയിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. സ്‌കൂളുകള്‍, മാര്‍ക്കറ്റ്, ട്രെയിന്‍ സ്റ്റേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വീടിനടുത്തായുണ്ടെങ്കില്‍ നിങ്ങളുടെ വീട് ആയിരക്കണക്കിന് പൗണ്ടിലേറെ അധികമൂല്യമുള്ളവയാണെന്ന് ചുരുക്കം.
നിങ്ങളുടെ വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന 9 ഘടകങ്ങളെ പരിചയപ്പെടാം.
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സാമീപ്യം

സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാമീപ്യം പ്രോപ്പര്‍ട്ടികളുടെ വിലയെ സ്വാധീനിക്കാറുണ്ട്. ബ്രിട്ടനിലെ ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് ഏതാണ്ട് 22,000 പൗണ്ടിന്റെ അധികമൂല്യമുള്ളതായി വ്യക്തമാക്കുന്നു. സെയിന്‍സ്ബറീസ് സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള വീടുകളുടെ അധികമൂല്യം ഏതാണ്ട് 28,000 പൗണ്ടോളം വരും. വെയിറ്റ്‌റോസ് സൂപ്പര്‍ മാര്‍ക്കറ്റുകളാണ് അടുത്തുള്ളതെങ്കില്‍ അധികമൂല്യം 40,000 പൗണ്ടായി ഉയരും. ആള്‍ഡി സ്റ്റോറുകളാണ് അടുത്തുള്ളതെങ്കില്‍ മൂല്യം 1,300 പൗണ്ട് മാത്രമാണെന്നും പഠനം പറയുന്നു.
പാര്‍ക്ക് ലൈഫ്

ഒഴിവുസമയം ചെലവഴിക്കാനും ഒന്ന് റിലാക്‌സ് ചെയ്യാനും പാര്‍ക്കുകളില്‍ പോകാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പാര്‍ക്കുകള്‍ക്ക് സമീപമാണ് വീടുകളെങ്കില്‍ അവയുടെ വില കൂടുന്നത് സ്വാഭാവികം മാത്രം. ഒട്ടേറെ പാര്‍ക്കുകളുള്ള മാഞ്ചസ്റ്റര്‍ നഗരത്തിലെ ലാന്‍ഡ് രജിസ്ട്രി ഡേറ്റയയനുസരിച്ച് പാര്‍ക്കുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് 65000 പൗണ്ട് വരെ മൂല്യം ഉയരാറുണ്ട്. പാര്‍ക്കിന് സമീപ പ്രദേശത്തായി ജിവിക്കുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള ഫെസ്റ്റിവലുകളുടെയും ഇതര ആഘോഷങ്ങളുടെയും ഭാഗമാകാന്‍ കഴിയും.
സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍

പുതിയ സ്റ്റേഡിയങ്ങള്‍ വരുമ്പോള്‍ സമീപപ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണ്. സാമ്പത്തിക വിദ്ഗദ്ധര്‍ നടത്തിയ പഠനത്തില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് ക്യാംപസ് പ്രദേശത്തെ വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല(ZOOPLA) നടത്തിയ മറ്റൊരു പഠനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തിനടുത്തുള്ള വീടുകളുടെ വിലയില്‍ 2017ല്‍ 6 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രീമിയര്‍ ലീഗ് സ്റ്റേഡിയങ്ങള്‍ക്കടുത്തും വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ട്.
ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം

ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം വീടുകളുടെ മൂല്യത്തില്‍ 56 ശതമാനം വര്‍ദ്ധനവുണ്ടാക്കുമെന്ന് പ്രൈം ലോക്കേഷന്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ട്, വീട് മാര്‍ക്കറ്റില്‍ മറ്റെല്ലാ പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടികളും നഷ്ടത്തിലേക്ക് കൂപ്പു കൂത്തിയ സമയത്തും ഗോള്‍ഫ് കോഴ്‌സുകള്‍ക്കടുത്തുള്ള പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 7 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒറ്റസംഖ്യാ ഘടകം

ഇരട്ടസംഖ്യകള്‍ വീട്ടുനമ്പറായുള്ള പ്ലോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റസംഖ്യ നമ്പറുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 538 പൗണ്ടിന്റെ അധിക മൂല്യമുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല (ZOOPLA) നടത്തിയ പഠനത്തില്‍ പറയുന്നു. 13 നമ്പര്‍ എടുക്കാന്‍ ധൃതി കാണിക്കുന്നവര്‍ സൂക്ഷിക്കുക അന്ധവിശ്വാസങ്ങള്‍ നിങ്ങളുടെ വീടിന്റെ മൂല്യം കുറച്ചേക്കും. 6500 പൗണ്ടിന്റെ മൂല്യനഷ്ടം ഇതുകൊണ്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കനാലുകള്‍

കനാലുകള്‍ക്കും ജല സ്രോതസുകള്‍ക്കും സമീപത്ത് വസിക്കുന്നവരുടെ ജീവിതം മാനസികോല്ലാസം നിറഞ്ഞതായിരിക്കുമെന്ന് കനാല്‍ ആന്റ് റിവര്‍ ട്രസ്റ്റ് വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ വീടുകളുടെ മൂല്യത്തില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നും ട്രസ്റ്റ് വ്യക്തമാക്കുന്നു. പ്രദേശിക സാമ്പത്തിക മേഖലയ്ക്കും കനാലുകള്‍ ഗുണം ചെയ്യുമെന്നത് വീടുകളുടെ വിലവര്‍ദ്ധനവിന് പ്രധാന കാരണമായി ഉയര്‍ത്തി കാണിക്കപ്പെടുന്നു.
മാര്‍ക്കറ്റുകള്‍

ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വീടുകളുടെ മൂല്യം 30,788 പൗണ്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ ശരാശരി പ്രോപ്പര്‍ട്ടി മൂല്യത്തേക്കാളും 12 ശതമാനം കൂടുതലാണിത്. റാംസ്‌ബോട്ടം, സാഡില്‍വെര്‍ത്ത് എന്നീ സ്ഥലങ്ങളാണ് താമസത്തിന് ഏറ്റവും കൂടുതല്‍ അനുയോജ്യമായ സ്ഥലമെന്നും പഠനം പറയുന്നു. ഇരു സ്ഥലങ്ങളും മാര്‍ക്കറ്റുകളെ അടിസ്ഥാനപ്പെടുത്തി വികസിച്ചവയാണ്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആള്‍ട്രിന്‍ചാം ടൗണാണ് രാജ്യത്തിലെ ഏറ്റവും ചെലവേറിയ ആറാമത്തെ സ്ഥലം. മാര്‍ക്കറ്റിന്റെ സ്വാധീനമാണ് ഇവിടുത്തെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലയുടെ കാരണം.
ഒരു പേരിലെന്തിരിക്കുന്നു

വീടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രദേശങ്ങളുടെ പേരുകള്‍ വിലയെ സ്വാധീനിച്ചേക്കാം. വാറണുകളാണ് രാജ്യത്തെ ഏറ്റവും വിലകൂടിയ റോഡുകളെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല(ZOOPLA) പറയുന്നു. ഇവിടങ്ങളില്‍ രാജ്യത്തിന്റെ ശരാശരി മൂല്യത്തേക്കാള്‍ ഇരട്ടിയാണ് വീടുകളുടെ വില. അതേസമയം സ്ട്രീറ്റുകള്‍ ഇതിനേക്കാളും അഫോഡബിളായിട്ടുള്ളവയാണ്. 100,000 പൗണ്ടിനേക്കാളും കുറവാണ് സ്ട്രീറ്റുകളിലെ വീടുകളുടെ മൂല്യം.
മരങ്ങള്‍

വീടുകള്‍ക്കടുത്തുള്ള തെരുവുകളിലെ മരങ്ങള്‍ ഇല്ലാതാകുന്നത് പ്രോപ്പര്‍ട്ടിയുടെ മൂല്യത്തില്‍ ഇടിവു വരാന്‍ കാരണമാകും. മരങ്ങളുടെ അഭാവം ഏതാണ്ട് 5 ശതമാനത്തോളം മൂല്യത്തകര്‍ച്ചയുണ്ടാക്കും. മരങ്ങളുടെ സാന്നിദ്ധ്യം പ്രദേശത്ത് ശുദ്ധവായു ലഭ്യമാക്കുകയും നഗരങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലെ വീടുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്ന് ലോകത്തെമ്പാടും നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതീവ പ്രശ്‌നക്കാരായ അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഡൂണ്‍ സ്‌കൂളിലയച്ച് ചാനല്‍ 4ന്റെ സോഷ്യല്‍ എക്‌സ്പിരിമെന്റ്. വൈറ്റ്, വര്‍ക്കിംഗ്ക്ലാസ് പശ്ചാത്തലത്തില്‍ നിന്നുള്ള പഠനത്തില്‍ ഏറെ മോശവും അങ്ങേയറ്റം ഉഴപ്പന്‍മാരുമായ അഞ്ച് വിദ്യാര്‍ത്ഥികളെ ഡൂണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാറ്റിമറിക്കുമോ എന്ന പരീക്ഷണമാണ് ചാനല്‍ 4 ഡോക്യുമെന്ററിക്കായി നടത്തിയത്. മൂന്ന് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഇവരുടെ മാറ്റങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഇന്ത്യന്‍ ഡൂണ്‍ സ്‌കൂളുകളിലെ പഴയ മട്ടിലുള്ള വിദ്യാഭ്യാസ രീതിയും കടുത്ത അച്ചടക്കവും ഇവരെ വലിയ തോതില്‍ മാറ്റിയെന്നാണ് വിവരം. ഈ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും.

മെരുങ്ങുന്നതിനു മുമ്പായുള്ള വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷങ്ങളും പെരുമാറ്റവും എല്ലാം ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. പലപ്പോഴും അധികൃതരുമായി ഇവര്‍ സംഘര്‍ഷത്തിലാകുന്നുമുണ്ട്. അഞ്ച് പേരും കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ തോറ്റവരാണ്. അതുകൊണ്ടുതന്നെ ഇവരെ മാറ്റിയെടുക്കുകയെന്നത് അസാധ്യ കാര്യമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇവരില്‍ രണ്ടുപേര്‍ ഇനി പഠിക്കാനില്ലെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. ആത്മവിശ്വാസമില്ലായ്മയായിരുന്നു ഇവരുടെ പ്രധാന പ്രശ്‌നം. ആദ്യ എപ്പിസോഡില്‍ ഇവരുടെ വിമത സ്വഭാവവും പശ്ചാത്തലവും മറ്റുമായിരിക്കും പരിചയപ്പെടുത്തുക.

ബ്രൈറ്റണില്‍ നിന്നുള്ള ജെയ്ക്ക് (18), സൗത്ത് വെയില്‍സ് സ്വദേശിയായ ഈതാന്‍ (17), ബ്ലാക്ക്പൂള്‍ സ്വദേശി ഹാരി (18), ചെംസ്‌ഫോര്‍ഡ് സ്വദേശി ആല്‍ഫി (17), ഹള്‍ സ്വദേശി ജാക്ക് (18) എന്നിവരെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. ഇവര്‍ക്ക് കണ്‍വെന്‍ഷണല്‍ സ്‌കൂളിംഗ് ആദ്യം ബുദ്ധിമുട്ടുള്ളതായി തോന്നിയെങ്കിലും പിന്നീട് അതിന്റെ ഭാഗമായി മാറിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആറ് മാസത്തിനുള്ളില്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ ഇവരിലുണ്ടായി. ബ്രിട്ടീഷ് പബ്ലിക് സ്‌കൂളുകളുടെ മാതൃകയിലാണ് ഡൂണ്‍ സ്‌കൂളുകള്‍ അധ്യയനം നടത്തുന്നത്.

30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഞ്ചുപേരെ തിരഞ്ഞെടുത്തത്. ബ്രിട്ടനില്‍ നിന്ന് 4000 മൈല്‍ ഇപ്പുറത്ത് ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലകള്‍ക്കിടയിലുള്ള സ്‌കൂളിലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയത്. വര്‍ഷം 12,000 പൗണ്ടാണ് ഇവിടെ നല്‍കേണ്ടി വന്ന ഫീസ്. 12നും 18നുമിടയില്‍ പ്രായമുള്ള 500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു ഇവര്‍ക്ക് പഠിക്കേണ്ടി വന്നത്.
ലണ്ടന്‍: അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി എന്‍എച്ച്എസ്. ഗര്‍ഭകാലം മുഴുവന്‍ ഒരു മിഡൈ്വഫിന്റെ സേവനം ലഭ്യമാക്കാനുള്ള സംവിധാനം രൂപീകരിക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 3000ത്തോളം പേര്‍ക്കു കൂടി മിഡൈ്വഫ് പരിശീലനം നല്‍കും. അപ്രതീക്ഷിതമായ ഗര്‍ഭങ്ങള്‍ അലസിപ്പോകുന്നതും മറ്റു ഗര്‍ഭാനുബന്ധ പ്രശ്‌ന ങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ആശയമായ ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

നാലു വര്‍ഷത്തിനുള്ളില്‍ ഇത്രയും മിഡൈ്വഫുമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതി ഹെല്‍ത്ത് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മറ്റേണിറ്റി സര്‍വീസുകളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സ് മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സേവനം നല്‍കാന്‍ അവര്‍ക്കുവേണ്ടി മാത്രം മിഡൈ്വഫുമാരെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഹണ്ട് ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുമെന്ന് കരുതുന്നു.
2021 മുതല്‍ ഒരു സ്ത്രീക്ക് ഗര്‍ഭകാല പരിചരണം നല്‍കാന്‍ ഒരു മിഡൈ്വഫ് എന്ന വിധത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശ്യം. 2019ഓടെ കണ്ടിന്യുവിറ്റി ഓഫ് കെയറര്‍ മോഡല്‍ ഇംഗ്ലണ്ടില്‍ നടപ്പാകും. ഈ മോഡല്‍ സ്വീകരിക്കുന്നതിലൂടെ 19 ശതമാനം മിസ്‌കാര്യേജുകളും 16 ശതമാനം ശിശുമരണങ്ങളും 24 ശതമാനം പ്രിമെച്വര്‍ പ്രസവങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
മൂന്നാം ലോക മഹായുദ്ധത്തിന് പ്രാരംഭം കുറിക്കുന്ന ആക്രമണം നടത്താന്‍ റഷ്യ തയ്യാറെടുക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി രൂപപ്പെട്ടിരിക്കുന്ന പുതിയ പ്രശ്്‌നങ്ങള്‍ക്കിടെയാണ് പുതിയ സൈനിക നീക്കവുമായി റഷ്യ രംഗത്ത് വന്നതായുള്ള റിപ്പോര്‍ട്ടുതകള്‍ പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരും ടാങ്കുകളും യുദ്ധവിമാനങ്ങളും മിസൈലുകളും റഷ്യ തയ്യാറാക്കി നിര്‍ത്തി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ണായക യുദ്ധത്തില്‍ നാറ്റോ സൈന്യത്തെ വോഗത്തില്‍ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ യുദ്ധ സന്നാഹങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു ഭാഗത്തും യുദ്ധഭീതി പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിന് റഷ്യ വലിയ ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുകയാണെന്ന് അറ്റോമിക് കൗണ്‍സിലിലെ പ്രതിരോധ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ സൈന്യത്തിന്റെ യുദ്ധ തയ്യാറെടുപ്പുകള്‍ യൂറോപ്പിനെ ആക്രമിക്കാന്‍ ലക്ഷ്യവെച്ചുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന നിരീക്ഷണങ്ങള്‍.

നിലവില്‍ യൂറോപ്പില്‍ തമ്പടിച്ചിരിക്കുന്ന പാശ്ചാത്യ സൈന്യത്തിന് റഷ്യയുടെ സൈനിക ശേഷിയെ മറികടക്കാനുള്ള ശക്തിയില്ല. റഷ്യ ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാള്‍ട്ടിിക്കിലെ സൈനിക ശേഷി നാറ്റോ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സൈനികരും ആയുധങ്ങളും നാറ്റോ പാളയത്തിലെത്തണം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അടുത്തായി പുടിന്റെ സൈന്യം എത്തിക്കഴിഞ്ഞുവെന്ന് അറ്റോമിക് കൗണ്‍സില്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫിന്‍ലാന്റ്, എസ്റ്റോണിയ, ലാത്‌വിയ, ബെലാറസ്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ലിത്യാനിയക്കും പോളണ്ടിനും ഇടയിലുള്ള പ്രദേശങ്ങളിലും റഷ്യന്‍ ടാങ്കുകള്‍ നിലയുറപ്പിച്ചുവെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തില്‍ ആദ്യ ആക്രമണത്തിന് തയ്യാറെടുക്കുകയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സൈനിക വ്യൂഹത്തിന്റെ ലക്ഷ്യം.

യുദ്ധം ആരംഭിക്കുകയാണെങ്കില്‍ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. 38 ബ്രിട്ടീഷ് നഗരങ്ങളെ ലക്ഷ്യം വെച്ച് റഷ്യ ആണവായുധ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചാണ് സെര്‍ജി സ്‌ക്രിപാല്‍ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടണ്‍ ആരോപിച്ചു. എന്നാല്‍ ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ആരംഭിച്ച ശീതയുദ്ധത്തില്‍ ബ്രിട്ടന്‍ റഷ്യന്‍ ഡിപ്ലോമാറ്റുകളെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ മോസ്‌കോയില്‍ നിന്ന് പുറത്താക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ വിള്ളലാണ് ഉണ്ടായിരിക്കുന്നത്.
ലണ്ടന്‍: യഹോവ സാക്ഷികള്‍ കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ മറച്ചു വെക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയില്‍ എമ്പാടുമുള്ള ഈ വിശ്വാസ സമൂസഹത്തില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ മറച്ചുവെക്കപ്പെടുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ അത് യഹോവയുടെ അപ്രീതിക്ക് കാരണമാകുമെന്നും വിശ്വാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുമെന്നും മതനേതാക്കളും മുതിര്‍ന്നവരും ഭീഷണിപ്പെടുത്തുകയാണെന്ന് ഇരകളാക്കപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. ഈ കമ്യൂണിറ്റിയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ അംഗങ്ങളുമായ നൂറിലേറെയാളുകളാണ് തങ്ങള്‍ നേരിട്ട പീഡനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.

ഇവരില്‍ 41 പേര്‍ ലൈംഗികപീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കുട്ടികളായിരുന്നപ്പോള്‍ മര്‍ദ്ദനമുള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട 48 പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയതായും ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു. പീഡനങ്ങള്‍ക്കും ചൈല്‍ഡ് ഗ്രൂമിംഗിനും വിധേയരാക്കുന്നതിന് സാക്ഷികളായിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ടെന്നും 35 പേരും വെളിപ്പെടുത്തി. ഇവയില്‍ ഭൂരിപക്ഷം സംഭവങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്നവ മുതല്‍ അടുത്തിടെ നടന്ന പീഡനങ്ങള്‍ വരെ ഇരകള്‍ വിശദീകരിച്ചു.

യഹോവ സാക്ഷികള്‍ മറ്റു കമ്യൂണിറ്റികളില്‍ നിന്ന് അകലം പാലിക്കുന്നവരും സമൂഹ നിയന്ത്രണം സ്വയം കയ്യാളുന്നവരെന്ന് അവകാശപ്പെടുന്നവരുമാണെന്ന് ഇരകള്‍ പറയുന്നു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ഇവരെ പഠിപ്പിക്കുന്നത്. ഈ മതവിഭാഗത്തിന്റെ നേതൃത്വം തയ്യാറാക്കിയ നിയമമനുസരിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഗൗരവമായെടുക്കണമെങ്കില്‍ രണ്ട് സാക്ഷികളെങ്കിലും ഉണ്ടായിരിക്കണം. പീഡിപ്പിച്ചയാളിന്റെ മുന്നില്‍ വെച്ച് ഇരകള്‍ തങ്ങളുടെ ആരോപണം ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പടാറുണ്ട്. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ പുരുഷന്‍മാരായ മതനേതാക്കളുടെ മുമ്പില്‍ അവയേക്കുറിച്ച് വിശദീകരിക്കാനും നിര്‍ബന്ധിക്കപ്പെടാറുണ്ടെന്നും ഇരകള്‍ പറഞ്ഞു.

ഈ കമ്യൂണിറ്റിയില്‍ 1970കളില്‍ ഒരു പീഡോഫൈല്‍ വിഭാഗം സജീവമായിരുന്നെന്ന് റേച്ചല്‍ ഇവാന്‍സ് എന്ന ഇര വെളിപ്പെടുത്തി. ഇരകളാക്കപ്പെടുന്നവരെ നിശബ്ദരാക്കാന്‍ ശക്തമായ സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രശ്‌നമുണ്ടെന്ന് ആരെങ്കിലും മതനേതാക്കളെ അറിയിച്ചാല്‍ അത് ആഭ്യന്തരമായി പരിഹരിക്കാമെന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ ചെയ്യും. ഫലത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ സംരക്ഷിക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയുമാണ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയവര്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ പീഡനങ്ങള്‍ക്ക് വിധേയരായി നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെന്നും പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.