Main News

ലണ്ടന്‍: ബ്രിട്ടനിലെ നഗരങ്ങളിലെ വീടുകളുടെ വിലയിലും വാടകയിലും ഗണ്യമായ വര്‍ദ്ധനവ്. ഏതാണ്ട് 15,000ത്തിലേറെ വീടുകളാണ് മാഞ്ചസ്റ്ററില്‍ മാത്രം സമീപകാലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നു പോലും സാധരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയിലോ വാടകയിലോ അല്ല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ താമസത്തിനായി മുടക്കേണ്ട ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗാര്‍ഡിയന്‍ സിറ്റി ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഏതാണ്ട് 14,667 വീടുകള്‍ സാധാരണക്കാരന് വഹിക്കാന്‍ പ്രാപ്തിയുള്ള വിലയില്‍ ഉണ്ടാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇത്തരം വലിയ പാര്‍പ്പിട പദ്ധതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയില്‍ ഉപഭോക്താക്കള്‍ക്ക് വീടുകള്‍ ലഭ്യമാക്കാമെന്ന മാനദണ്ഡം പാലിച്ചുകൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചിട്ടുള്ളവയാണ്.

എന്നാല്‍ കമ്പനികള്‍ ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷെഫീല്‍ഡിലാണ് മറ്റു യുകെ നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീടുകളുടെ വിലയില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലം. ഇതര നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷം വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഷെഫീല്‍ഡില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ ഷെഫീല്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന 6,943 വീടുകളില്‍ വെറും 97 എണ്ണം മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന നിശ്ചിത വില മാനദണ്ഡം പാലിക്കപ്പെട്ടവയുള്ളത്. ആകെ നിര്‍മ്മാണം കണക്കിലെടുത്താല്‍ ഇത് വെറും 1.4 ശതമാനം മാത്രമെ ആകുന്നുള്ളു. പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ സോപ്ല പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫോഡബിള്‍ മാനദണ്ഡത്തിന് കീഴില്‍ വരാത്തവ സോഷ്യല്‍ റെന്റിനോ(കൗണ്‍സില്‍ ഹൗസിംഗ്) മാര്‍ക്കറ്റ് വിലയില്‍ 80 ശതമാനം ഉയര്‍ന്ന നിരക്കില്‍ കൂടാതെ വാടകയ്‌ക്കോ നല്‍കാം.

ലണ്ടനില്‍ തൊഴിലെടുക്കുന്ന ശരാശരി വരുമാനമുള്ള ഒരു വ്യക്തിക്ക് ലണ്ടന്‍ സെന്‍ട്രല്‍ ഭാഗങ്ങളില്‍ താമസിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതായി കഴിഞ്ഞുവെന്ന് ഗാര്‍ഡിയന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വര്‍ഷം വാടകയിനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് 100 പൗണ്ടോളം വരുമെന്ന് ആളുകള്‍ പറയുന്നു. ഇതൊരു ശരാശരി വര്‍ദ്ധനവ് മാത്രമാണ് ഇതിലും കൂടൂതല്‍ മാറ്റങ്ങള്‍ പലയിടത്തുമുള്ളതായി വ്യക്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. യുകെയിലുള്ള മിക്ക കൗണ്‍സിലുകള്‍ക്കും അവരുടെതായ നിര്‍മ്മാണ പ്ലാനിംഗ് നിര്‍ദേശങ്ങള്‍ ഉണ്ട്. വലിയ ഹൗസിംഗ് പദ്ധതികള്‍ തുടങ്ങി ചെറുകിട പദ്ധതികളില്‍ വരെ എത്ര ശതമാനം അഫോഡബിള്‍ യൂണിറ്റുകള്‍ ആവശ്യമുണ്ടെന്നത് നിര്‍ണ്ണയിക്കുന്നത് ഈ മാനദണ്ഡങ്ങളാണ്. 16ഉം അതില്‍ കൂടുതലും യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ 20 ശതമാനം അഫോഡബിള്‍ മാനദണ്ഡത്തിന് കീഴില്‍ വരുന്നവയായിരിക്കണമെന്ന് മാഞ്ചസ്റ്റര്‍ കൗണ്‍സില്‍ നിയമത്തില്‍ പറയുന്നു. 0.3 ഹെക്ടറില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും ഈ 20ശതമാന കണക്ക് ബാധകമാണ്. വര്‍ദ്ധിക്കുന്ന വാടകയും വിലയും യുകെ ഹൗസിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ലണ്ടന്‍: ലണ്ടനില്‍ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിച്ചു. തകരാറിലായ പൈപ്പ് ലൈനുകള്‍ അടിയന്തര സാഹചര്യത്തില്‍ ശരിയാക്കിയതിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. ജാഗ്വര്‍ ലാന്റ് റോവര്‍ കാഡ്‌ബെറി തുടങ്ങിയ കമ്പനികളുടെ പ്ലാന്റുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലവിതരണം തടസ്സപ്പെട്ടത്. ഇവിടെങ്ങളിലെ വിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാനുണ്ടായ കാരണം. തമംസ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി നല്‍കിയ മുന്നറിയിപ്പില്‍ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ലണ്ടനില്‍ മാത്രം കഴിഞ്ഞ 48 മണിക്കൂറില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ട 20,000 കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള ജലവിതരണത്തില്‍ കാര്യമായ തടസ്സം നേരിട്ടത്. കൂടാതെ വെയില്‍സിലെയും സ്‌കോട്ട്‌ലന്റിലെയും അയര്‍ലണ്ടിലെയും ജലവിതരണ സംവിധാനങ്ങളില്‍ തടസ്സം നേരിട്ടുണ്ട്. ജാഗ്വര്‍ ലാന്റ് റോവര്‍ കമ്പനി നിലനിന്നിരുന്ന(ജെഎല്‍ആര്‍ പ്ലാന്റ്) പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടത്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ജലവിതരണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഉത്പാദനം നടന്നുകൊണ്ടിരിക്കുകയാണ്. താത്ക്കാലികമായി ആവശ്യമുള്ള വെള്ളം സംഭരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച്ച കാഡ്‌ബെറി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഏതാണ്ട് പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ജെആര്‍എല്ലിന്റെ ബ്രമിംഗ്ഹാമിലെ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ജലവിതരണം തടസ്സപ്പെട്ടതോടെ നിര്‍ത്തിവെച്ചിരുന്നു. ജലവിതരണത്തിലെ തടസ്സം തുടരുകയാണെങ്കില്‍ 3000ത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കാസില്‍ ബ്രോംവിച്ചിലെ പ്ലാന്റും സമാന രീതി അടച്ചിടാനായിരുന്നു കമ്പനിയുടെ തീരുമാനം.

ജലവിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചു കഴിഞ്ഞതായും കമ്പനികള്‍ക്ക് സാധരണ നിലയില്‍ ലഭിക്കുന്ന അതേ അളവില്‍ വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പൈപ്പ് ലൈനുകള്‍ തകരാറിലാവുന്നതിന്റെ നിരക്ക് ഏതാണ്ട് 4000 ശതമാനം ഇരട്ടിയായിരുന്നതായി കമ്പനി പറയുന്നു. വാട്ടര്‍ നെറ്റ്‌വര്‍ക്കില്‍ ഗണ്യമായ കേടുപാടുകള്‍ സംഭവിച്ചതോടെ കൂടുതല്‍ പുതിയ തൊഴിലാളികളെ ഇത് പരിഹരിക്കുന്നതിനായി നിയമിച്ചിരുന്നു. കഴിഞ്ഞ 48 മണിക്കൂറിലെ മുഴുവന്‍ സമയവും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. ആ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ജലവിതരണം തടസ്സപ്പെട്ടതോടെ പ്രദേശത്തെ പ്രധാന സ്‌കൂളുകളില്‍ പലതും അടച്ചിട്ടിരുന്നു. അതിശൈത്യം കാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞുവെന്നത് യുകെയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ന്യൂസ് ഡെസ്ക്

മേജർ ഇൻസിഡന്റിനെ തുടർന്ന് സാലിസ്ബറി  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നത് MI6  ഇരട്ട ചാരനായ റഷ്യൻ പൗരൻ. ബിബിസിയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. മുൻ റഷ്യൻ കേണലായ സെർജി സ്ക്രിപാലിനെ  സാലീസ്ബറിയിലെ ഷോപ്പിംഗ് ഏരിയയിലെ ബെഞ്ചിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. റഷ്യയിൽ 13 വർഷം ജയിലിൽ കഴിഞ്ഞ സെർജി സ്ക്രിപാൽ 66 കാരനാണ്. ഇപ്പോൾ ബ്രിട്ടീഷ് ഫോറിൻ ഇന്റലിജൻസ് ഏജൻസിയായ MI6 നു വേണ്ടി ചാരപ്രവർത്തനം നടത്തി വരുന്നതായാണ് റിപ്പോർട്ട്. സാലിസ്ബറിയിൽ താമസക്കാരനായ ഇയാൾ ഇരട്ട ചാരനാണ്. സെർജി റഷ്യയ്ക്കും ചാരപ്രവർത്തനത്തിലൂടെ രഹസ്യവിവരങ്ങൾ കൈമാറിയിരുന്നു. 1990 മുതൽ സെർജി വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസിയ്ക്ക് നല്കിയിരുന്നു. 100,000 ഡോളർ ഇതിന് പ്രതിഫലമായി സെർജിക്ക് ലഭിച്ചു. 10 അമേരിക്കൻ ചാരന്മാരെ കൈമാറിയതിനു പകരമായി മോസ്കോയിൽ നിന്ന് വിട്ടയച്ച നാല് തടവുകാരിൽ ഒരാളാണ് സെർജി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ പാർട്ണറാണെന്ന് അറിയുന്നു. റേഡിയേഷൻ, കെമിക്കൽ എക്സ്പേർട്ടുകൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

മലയാളം യുകെ ന്യൂസ് ഇതുമായി ബന്ധപ്പെട്ട്  നേരത്തെ പ്രസിദ്ധീകരിച്ച ന്യൂസ് ചുവടെ ചേർക്കുന്നു.

സാലിസ് ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ആക്സിഡൻറ് ആൻഡ് എമർജൻസി ഇന്നു രാവിലെ അടിയന്തിരമായി അടച്ചു. ഇന്നലെ രാത്രി സിറ്റിയിൽ നടന്ന മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ടാണ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചത്. അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് ഫയർഫോഴ്സ് യൂണിറ്റിനെ അധികൃതർ വിളിച്ചു വരുത്തി. ഇൻസിഡൻറ് റെസ്പോൺസ് വിഭാഗത്തിൽ പെട്ട രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തി.

ഇന്നലെ രണ്ടു പേർ മാൾട്ടിംഗ് സ് ഷോപ്പിംഗ് സെൻററിൽ കുഴഞ്ഞു വീണിരുന്നു. അജ്ഞാത വസ്തുവിൽ നിന്നുള്ള റിയാക്ഷൻ മൂലമാണ് ഇവർ കുഴഞ്ഞു വീണത്. ഇവരെ ഉടൻ തന്നെ സാലിസ് ബറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹെറോയിനേക്കാൾ 50-100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്നായ ഫെൻറാനിൽ സമ്പർക്കം മൂലമാണ് ഇവരെ ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് കരുതുന്നു. ഒരു ഗ്രീൻ ടെൻറ് ഒരുക്കി ഫയർഫോഴ്സ് അടിയന്തിര ഡീകൻറാമിനേഷൻ നടത്തി. ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നവരെ സെക്യൂരിറ്റി വഴി തിരിച്ച് വിട്ടു. എൻട്രൻസിലേയ്ക്കുള്ള പ്രവേശനം പൂർണമായും  ബാരിയർ കെട്ടി നിരോധിച്ചിരുന്നു. പത്തിൽ താഴെ ആളുകളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയതായി ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിച്ചു.

ഇന്നലെ വൈകുന്നേരം 4.15 നാണ് മാൾട്ടിംഗ്സ് ഷോപ്പിംഗ് സെന്ററിൽ ഒരു പുരുഷനും ഒരു സ്ത്രീയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണെന്ന് വിൽഷയർ പോലീസ് അറിയിച്ചു. സാലിസ്ബറിയിലെ മറ്റു പല സ്ഥലങ്ങളിലും ഈ സംഭവുമായി ബന്ധപ്പെട്ട്‌ പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏജൻസികൾ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹോസ്പിറ്റൽ രാവിലെ 11.20 ന് വീണ്ടും തുറന്നു.

ന്യൂസ് ഡെസ്ക്

സാലിസ് ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ആക്സിഡൻറ് ആൻഡ് എമർജൻസി ഇന്നു രാവിലെ അടിയന്തിരമായി അടച്ചു. ഇന്നലെ രാത്രി സിറ്റിയിൽ നടന്ന മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ടാണ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചത്. അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് ഫയർഫോഴ്സ് യൂണിറ്റിനെ അധികൃതർ വിളിച്ചു വരുത്തി. ഇൻസിഡൻറ് റെസ്പോൺസ് വിഭാഗത്തിൽ പെട്ട രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തി.

ഇന്നലെ രണ്ടു പേർ മാൾട്ടിംഗ് സ് ഷോപ്പിംഗ് സെൻററിൽ കുഴഞ്ഞു വീണിരുന്നു. അജ്ഞാത വസ്തുവിൽ നിന്നുള്ള റിയാക്ഷൻ മൂലമാണ് ഇവർ കുഴഞ്ഞു വീണത്. ഇവരെ ഉടൻ തന്നെ സാലിസ് ബറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹെറോയിനേക്കാൾ 50-100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്നായ ഫെൻറാനിൽ സമ്പർക്കം മൂലമാണ് ഇവരെ ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് കരുതുന്നു. ഒരു ഗ്രീൻ ടെൻറ് ഒരുക്കി ഫയർഫോഴ്സ് അടിയന്തിര ഡീകൻറാമിനേഷൻ നടത്തി. ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നവരെ സെക്യൂരിറ്റി വഴി തിരിച്ച് വിട്ടു. എൻട്രൻസിലേയ്ക്കുള്ള പ്രവേശനം പൂർണമായും  ബാരിയർ കെട്ടി നിരോധിച്ചിരുന്നു. പത്തിൽ താഴെ ആളുകളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയതായി ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിച്ചു.

ഇന്നലെ വൈകുന്നേരം 4.15 നാണ് മാൾട്ടിംഗ്സ് ഷോപ്പിംഗ് സെന്ററിൽ ഒരു പുരുഷനും ഒരു സ്ത്രീയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണെന്ന് വിൽഷയർ പോലീസ് അറിയിച്ചു. സാലിസ്ബറിയിലെ മറ്റു പല സ്ഥലങ്ങളിലും ഈ സംഭവുമായി ബന്ധപ്പെട്ട്‌ പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏജൻസികൾ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹോസ്പിറ്റൽ രാവിലെ 11.20 ന് വീണ്ടും തുറന്നു.

ലണ്ടന്‍: അതിശൈത്യം തുടരുന്ന ബ്രിട്ടനില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍. കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ ആഴ്ച്ച് ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള ജലവിതരണത്തില്‍ കാര്യമായ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസ്സപ്പെട്ടിരുന്നു. തണുത്തുറഞ്ഞ കാലവസ്ഥ തുടരുന്നതിനാലാണ് പൈപ്പുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നത്. തമംസ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി നല്‍കിയ മുന്നറിയിപ്പില്‍ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം എത്ര നാള്‍ തുടരുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കമ്പനികള്‍ സ്വീകരിച്ചു വരികയാണ്. പ്രതിസന്ധി അതിരൂക്ഷമാവുകയാണെങ്കില്‍ ലണ്ടന്‍ വെള്ളം കിട്ടാതെ സ്തംഭിക്കും.

ലണ്ടനില്‍ മാത്രം നിലവില്‍ പ്രതിസന്ധി നേരിടുന്ന 20,000 വീടുകള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള സ്പ്രിംഗ്ഫീല്‍ഡ് ആശുപത്രിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തമംസ് വാട്ടര്‍ കമ്പനിയോട് 500 ബോട്ടില്‍ വെള്ളം ആവശ്യപ്പെട്ടു. രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളത്തില്‍ വന്ന കുറവാണ് ആശുപത്രി അധികൃതരെ കമ്പനിയെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. തലസ്ഥാന നഗരിയുടെ പല പ്രദേശങ്ങളിലും അടിയന്തര ബോട്ടില്‍ഡ് വാട്ടര്‍ സ്‌റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. പ്രതിസന്ധി എത്രയും പെട്ടന്ന് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകും.

അതിശൈത്യം തുടരുന്നതില്‍ പൈപ്പുകളില്‍ പ്രഷര്‍ കൂടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നതായും സൗത്ത് ഈസ്റ്റ പ്രദേശങ്ങളില്‍ വന്‍തോതില്‍ ഇത്തരം തകരാറുകള്‍ സംഭവിച്ചതായും സൗത്ത് ഈസ്റ്റ് വാട്ടര്‍ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ വാട്ടര്‍ നെറ്റ്‌വര്‍ക്കില്‍ സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ മാറ്റാന്‍ അതീവ ശ്രമം നടത്തി വരികയാണ്. 100 കൂടുതല്‍ പുതിയ തൊഴിലാളികളെ ഇതിനായി നിയമിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇതിനായുള്ള ശ്രമം കമ്പനി നടത്തുകയാണെന്നും സൗത്ത് ഈസ്റ്റ് കമ്പനി വൃത്തങ്ങള്‍ പറയുന്നു. വീട്ടില്‍ വെള്ളം ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള അടിയന്തര ജല വിതരണ കേന്ദ്രങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുകയും അവരെ സമീപിക്കുകയും ചെയ്യാം. സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ കമ്പനിയെ ഫോണില്‍ വിവരമറിയിക്കുന്നതിനാവിശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി തമംസ് വാട്ടര്‍ കമ്പനി വൃത്തങ്ങളും അറിയിച്ചു.

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍ – ജോജി തോമസ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂര്‍ ഭാഗത്ത് മാന്യതയുടെ പ്രതിരൂപമായ ഒരു വ്യക്തി ഉണ്ടായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയങ്കരനായ ആത്മീയ മേഖലയില്‍ വളരെ സജീവമായ നിലകൊണ്ടിരുന്ന ആ വ്യക്തി മറ്റാരുമല്ല. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിലിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയായിരുന്നു. പ്രായ വ്യത്യാസമില്ലാതെ മലയാറ്റൂര്‍ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട ജോണിച്ചേട്ടനായിരുന്നു കപ്യാര്‍ ജോണി.

ഭക്തജനങ്ങളോടുള്ള സമീപനത്തിലും പള്ളിക്കാര്യങ്ങളിലെ ആത്മാര്‍ത്ഥതയിലും ജോണിച്ചേട്ടന്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. കുരിശുമുടി രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രം ആകുന്നതിനുമുമ്പ് മലയാറ്റൂര്‍ മലമുകളിലുള്ള ദേവാലയം സ്ഥിരമായി തുറക്കാറില്ലായിരുന്നു. എങ്കിലും ഒറ്റയ്ക്കും ചെറു സംഘങ്ങളായും വരുന്ന തീര്‍ത്ഥാടകര്‍ക്കൊപ്പം പലതവണ മലകയറി അവര്‍ക്കായി ദേവാലയം തുറന്നു കൊടുക്കാന്‍ കപ്യാര്‍ ജോണി മുന്നിലുണ്ടായിരുന്നു. ഇങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ജോണിച്ചേട്ടന്‍ ഒരു കൊലപാതകിയായത് കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു പാഠമാണ്.സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ അല്ലായിരുന്നെങ്കിലും രണ്ട് പെണ്‍കുട്ടികളടങ്ങിയ തന്റെ സുന്ദര കുടുംബത്തെ ജോണി വളരെയധികം സ്‌നേഹിച്ചിരുന്നു. ജോണിയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമെല്ലാം തന്റെ കുടുംബത്തെ ചുറ്റിപറ്റിയായിരുന്നു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍മല ഒരിക്കലെങ്കിലും കയറി കൂടിയിട്ടുള്ളവര്‍ മലകയറ്റത്തിന്റെ കാഠിന്യവും ദുര്‍ഘടമായ പാതകളും വിസ്മരിക്കാന്‍ ഇടയില്ല. പക്ഷേ ദിവസത്തില്‍ പല പ്രാവശ്യം മലകയറുമ്പോഴും തന്റെ പിഞ്ചോമനകളുടെ മുഖം മനസില്‍ തെളിയുമ്പോള്‍ ജോണിക്ക് ഒരിക്കല്‍ പോലും മനസ് മടുക്കുകയോ തന്റെ ജീവിത പ്രാരാബ്ദങ്ങളെ ശപിക്കുകയോ ചെയ്തിരുന്നില്ല. ജോണി തന്റെ കുടുംബത്തെ അത്രയേറെ സ്‌നേഹിച്ചിരുന്നു. ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത ജോണി തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ചത് തന്റെ കുടുംബത്തിന്റെ നന്മയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുമാണ്. നാട്ടുകാരുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളായ കുട്ടികള്‍ ജോണിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു.

പക്ഷേ ജോണിയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായത് വളരെ പെട്ടെന്നാണ്. തന്റെ പെണ്‍കുട്ടികളില്‍ മൂത്തയാളെ സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് നഴ്‌സിംഗ് പഠനത്തിന് അയച്ചത്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയായി വരുന്ന കുട്ടി തന്റെ ജീവിത പ്രാരാബ്ദങ്ങളില്‍ ഒരു കൈത്താങ്ങാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ മൂത്ത പെണ്‍കുട്ടി പഠനം പൂര്‍ത്തിയാത്താതെ അന്യമതസ്ഥനായ ഒരാളെ സ്‌നേഹിച്ച് കല്യാണം കഴിച്ചതോടുകൂടി ജോണിയുടെ ജീവിതത്തിലെ ദുരന്തപര്‍വ്വം ആരംഭിക്കുകയായിരുന്നു. ജോണിയുടെ ജീവിതത്തിലെ ഈ വഴിത്തിരിവ് എല്ലാ കുടുംബങ്ങള്‍ക്കും ഒരു പാഠമാണ്. മാതാപിതാക്കള്‍ മക്കള്‍ വളര്‍ന്നുവരുമ്പോള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ അവരുടെ ഇഷ്ടങ്ങളേ മാനിക്കുന്നതിന്റെയും ജീവിതത്തിലെ തെരഞ്ഞെടുക്കലുകളില്‍ അവരുടെ ഇഷ്ടങ്ങളെ അംഗീകരിക്കേണ്ടതിന്റെയും പാഠം. അതോടൊപ്പം മക്കള്‍ തങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മാതാപിതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയും ബോധ്യപ്പെടുത്തിയും തങ്ങളുടെ ജീവിതവഴി തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയുടെ പാഠം. ആ പാഠമാണ് ജോണിയെന്ന പാവം മനുഷ്യനെ മദ്യപാനിയും അക്രമാസക്തനുമാക്കിയ ജീവിത വഴികള്‍ നല്‍കുന്നത്. ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മദ്യത്തിലും പുകവലിയിലും മറ്റും ആശ്രയം കണ്ടെത്തി ജീവിതത്തെ കൂടുതല്‍ ദുര്‍ഘടമാക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. പ്രവാസി ജീവിതത്തിലും ജോണിയുടെ ജീവിതം നല്‍കുന്ന സന്ദേശം വലുതാണ്. നാട്ടിലെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് പ്രവാസിയുടെ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതം കടന്നു പോകുന്നത്.

സംസ്‌കാരങ്ങളുടെ അന്തരം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ളത് വളരെ വലുതാണ്. കുട്ടികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ കാണുന്നത് ഒരു സംസ്‌കാരവും പുറമേ നിന്നും കാണുകയും പരിചയിക്കുകയും ചെയ്യുന്നത് മറ്റൊരു സംസ്‌കാരവുമായതിനാല്‍ അവരിലുള്ള അന്തര്‍സംഘര്‍ഷം വളരെ വലുതാണ്. ഇതിനു പുറമേയാണ് ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബദ്ധപ്പാടില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍. കുട്ടികളുടെ സംരക്ഷണാര്‍ത്ഥം ഭാര്യയും ഭര്‍ത്താവും മിക്ക കുടുംബങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് ജോലി ചെയ്യുന്നത്. അച്ഛനും അമ്മയും കുട്ടികളുമടങ്ങിയ സന്തോഷകരമായ കുടുംബാന്തരീക്ഷമെന്ന സങ്കല്പത്തില്‍ ജോലിപരമായ ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്ന പരിമിതികള്‍ ധാരാളമാണ്. ഓവര്‍ ടൈം ജോലിക്ക് പോകുമ്പോള്‍ സാമ്പത്തികമായ ഭദ്രത കൈവരുമെങ്കിലും ഇത് കുടുംബ ബന്ധങ്ങളില്‍ ഉളവാക്കുന്ന ആഘാതം ചെറുതല്ല. പാശ്ചാത്യ നാടുകളില്‍ കുടിയേറിയ പല മലയാളികളുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ക്ക് പരസ്പരമുള്ള മനസിലാക്കലിന്റേയും പരിചരണത്തിന്റെയും സാമിപ്യത്തിന്റെയും കുറവ് വലിയൊരു കാരണമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള മനസിലാക്കലാണ് ഇതില്‍ പ്രധാനം. ആ മനസിലാക്കലുണ്ടെങ്കില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ട ജോണിച്ചേട്ടന്റെ ദൈന്യതയാര്‍ന്ന മുഖം മാധ്യമങ്ങളിലൂടെ മലയാളിക്ക് കാണേണ്ടി വരില്ലായിരുന്നു.

ഉപഭോക്താക്കള്‍ക്കുള്ള വിവിധ ഡിസ്‌ക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതായി ഇന്ധന വിതരണ കമ്പനിയായ ഇ-ഓണ്‍ അറിയിച്ചു. വൈദ്യുതി, ഗ്യാസ് എന്നിവ രണ്ടും ഉപയോഗിക്കുന്നവര്‍ക്കുള്ള ഇരുപത് പൗണ്ടിന്റെ വാര്‍ഷിക ഡിസ്‌ക്കൗണ്ടാണ് കമ്പനി നിര്‍ത്തലാക്കിയത്. ഇതോടൊപ്പം പേപ്പര്‍ രഹിത ബില്ലിംഗ് ഉള്ളവരുടെ അഞ്ച് പൗണ്ട് വാര്‍ഷിക ഡിസ്‌ക്കൗണ്ടും കമ്പനി ഇല്ലാതാക്കി. ഉയര്‍ന്ന ചിലവുകളുടേയും വിപണിയിലെ മറ്റ് മാറ്റങ്ങളുടേയും ഫലമായാണ് ഡിസ്‌ക്കൗണ്ടുകള്‍ എടുത്തു കളയുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഒരു വര്‍ഷം ഉപഭോക്താവിന് വരുന്ന ശരാശരി വര്‍ദ്ധനവ് 22 പൗണ്ട് മാത്രമാണെന്നും കമ്പനി പറഞ്ഞു. ഏത് രീതിയിലാണ് പണമടക്കുന്നത് എന്നതിനെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വൈദ്യതി ഗ്യാസ് നിരക്കുകളില്‍ കമ്പനി വര്‍ദ്ധനവ് വരുത്തിയിട്ടില്ല. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 19 മുതലും പുതിയ ഫിക്‌സഡ് താരിഫ് ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് ഒന്നുമുതലുമാണ് വര്‍ദ്ധനവ് നിലവില്‍ വരിക.

മാര്‍ച്ച് ഒന്നിന് മുന്‍പ് ഫിക്‌സഡ് താരിഫ് പദ്ധതി എടുത്തിട്ടുള്ളവര്‍ക്ക് നിലവിലെ കാലാവധി കഴിയുന്നത് വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടാവില്ല. അതേസമയം കമ്പനിയുടെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ധനകാര്യ വിദഗ്ദനായ മാര്‍ട്ടിന്‍ ലൂയിസ് ഇത് പിന്‍വാതില്‍ വിലവര്‍ദ്ധനവാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് കമ്പനികള്‍ക്ക് ഈ നടപടി ആവേശം പകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ അത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി എന്‍ എച്ച് എസ് ചീഫ്. വീടുകളില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്തില്ലെങ്കില്‍ ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം ഉപകരണങ്ങളില്‍ നിന്ന് പ്രസരിക്കുന്ന നീല വെളിച്ചം അപകടകരമാണെന്നും എന്‍എച്ച്എസ് മെഡിക്കല്‍ ചീഫ് മുന്നറയിപ്പില്‍ പറയുന്നു. സ്മാര്‍ട് ഫോണുകളിലെ സക്രീന്‍ വെളിച്ചവും അതോടപ്പം ഉണ്ടാകുന്ന നീല വെളിച്ചവും ദിവസവും ഉണ്ടാക്കുന്ന ലൈറ്റ് മലനീകരണം ചെറുതല്ല. കാന്‍സര്‍ മരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്കും ഹൃദയ രോഗങ്ങള്‍ക്കും ഇവ കാരണമാകുമെന്ന് ഡെയിം സാലി ഡേവിയസ് പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അതീവ സൂക്ഷ്മതയോടു കൂടിയ മുന്‍ കരുതലുകള്‍ അത്യാവിശ്യമാണ്.

പുകയിലയില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ഏകദേശം എല്ലാവര്‍ക്കും തന്നെ നല്ല ധാരണയുണ്ട്. അതിനാവിശ്യമായ നിര്‍ദേശങ്ങളും ആളുകള്‍ പരസ്പരം കൊടുക്കാറുണ്ട് എന്നാല്‍ സ്മാര്‍ട് ഫോണുകളില്‍ നിന്നുണ്ടാകുന്ന മലനീകരണത്തെക്കുറിച്ച് പൊതുജനം ബോധവാന്മാരല്ല. സ്മാര്‍ട് ഫോണുകളിലെ വെളിച്ചത്തില്‍ നിന്നും നീല പ്രകാശത്തില്‍ നിന്നും ഉണ്ടാകുന്ന മലനീകരണത്തെ കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ഉത്കണ്ഠ സമീപ കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കാണാന്‍ കഴിയുമെന്നും ഡേവിയസ് പറയുന്നു. മെഡിക്കല്‍ ചീഫ് പുതിയതായി പ്രസിദ്ധീകരിച്ച വാര്‍ഷിക അവലോകന കുറിപ്പില്‍ പൊതുജനാരോഗ്യത്തെക്കുറിച്ച് സര്‍ക്കാരിന് നിരവധി നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലൈറ്റ് മലനീകരണം, ശബ്ദ മലനീകരണം വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക കെമിക്കല്‍ ഉപയോഗം എന്നിവ ബ്രിട്ടന്‍ ജനതയെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ചീഫ് മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ മാല്യന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍എച്ച്എസ്സും ഉള്‍പ്പെടുന്നുവെന്ന് ഡേവിയസ് സമ്മതിക്കുന്നു. ആശുപത്രി മാലിന്യങ്ങളും ടോക്‌സിക് മെഡിക്കല്‍ മാലിന്യങ്ങളും എന്‍എച്ച്എസ്സുകളില്‍ ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വായു മലനീകരണത്തിലൂടെ രോഗങ്ങള്‍ പിടിപെട്ട ഏതാണ്ട് 40000 ത്തോളം യുകെ പൗരന്മാരുണ്ട്. ഹൃദയ-ശ്വാസ കോശ സംബന്ധിയായ രോഗങ്ങളാണ് പ്രധാനമായും വായു മലനീകരണത്തിലൂടെ ഉണ്ടാകുന്നത്. തിരക്കേറിയ റോഡുകളില്‍ നിന്ന് ഉണ്ടാകുന്ന ശബ്ദ മലനീകരണവും വിമാനത്തില്‍ നിന്നുണ്ടാകുന്ന ശബ്ദ മലനീകരണവും എല്ലാം ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡേവിസ് പറഞ്ഞു.

ബ്രക്‌സിറ്റ് പരിവര്‍ത്തമ കാലഘട്ടത്തിന് ശേഷം ഇപ്പോള്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിത നിയമങ്ങളില്‍ കാലനുശ്രുതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി അധികൃതര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന 50 ഓളം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രക്‌സിറ്റ് പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം ഒഴിവാക്കുമെന്നാണ് യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചുട്ടുള്ള ഒട്ടനവധി നിയമങ്ങള്‍ അനാവിശ്യമാണെന്നും അതുകൊണ്ടു തന്നെ ഇവയില്‍ മാറ്റമുണ്ടാകുമെന്നുമാണ് ബ്രക്‌സിറ്റ് നല്‍കുന്ന സൂചനകള്‍. പുതിയ സമീപനത്തെ ബ്രക്‌സിറ്റ് അനുകൂലികള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം മാത്രമെ ഉണ്ടാകു. ബ്രിട്ടന്‍ മുഴുവനായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടന്നാല്‍ മാത്രമെ ഇത്തരം നിയമങ്ങള്‍ എടുത്തു കളയാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ നിരവധി നിയമങ്ങള്‍ ഇല്ലാതാവുകയും മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുകയും ചെയ്യും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊണ്ട് കഴിഞ്ഞുവെന്നാണ് ബ്രക്‌സിറ്റ് നല്‍കുന്ന മുന്നറിയിപ്പ്. ഡേവിഡ് കാമറൂണിന്റെ മുന്‍ പോളിസി ചീഫ് ഡേവിഡ് ഒലിവര്‍ ലാറ്റ്‌വിന്‍ നേതൃത്വം നല്‍കിയ ക്രോസ് പാര്‍ട്ടി ഗ്രൂപ്പുകളാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന തീരുമാനം എടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അപ്രന്റീസുകളെ നിയമിക്കുന്ന സംബന്ധിച്ച് നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നവയില്‍ ഉള്‍പ്പെടുന്ന നിയമങ്ങളാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മാറ്റാന്‍ പറ്റുന്നവയാണ്. ബ്രക്‌സിറ്റിനു ശേഷം ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്ന് ഒലിവര്‍ ലാറ്റ്‌വിന്‍ പറഞ്ഞു.

പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ കൊണ്ടു വന്നിട്ടുള്ള 50 നിയന്ത്രണങ്ങളിലും മാറ്റം വരും പുതിയ നിര്‍ദേശങ്ങള്‍ ലക്ഷ്യം കാണുന്നത് ആ സമയത്ത് മനസ്സിലാക്കാന്‍ കഴിയുമെന്നും ക്രോസ് പാര്‍ട്ടി ഗ്രൂപ്പുകളുമായുള്ള യോഗത്തിനു ശേഷം ലാറ്റ്‌വിന്‍ പ്രതികരിച്ചു. ആര്‍ക്ീ നോര്‍മന്റെ ചെയര്‍മാന്‍ മാര്‍ക്‌സ് ആന്റ് സെപന്‍സര്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഓഫ് ബാങ്ക് ഓഫ് ഇഗ്ലണ്ട് പോള്‍ ടെക്കര്‍, മുന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി തേരെ വില്ല്യയേര്‍സ്, ദി ടെലഗ്രാഫിന്റെ മുന്‍ എഡിറ്റര്‍ ചാള്‍സ് മുറൈ എന്നിവരാണ് മറ്റു ഗ്രൂപ്പ് അംഗങ്ങള്‍. പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ ഏതാണ്ട് 10 ഓളം മേഖലകള്‍ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാകും. കെട്ടിട നിര്‍മ്മാണ രംഗം, റീട്ടെല്‍, ആരോഗ്യ മേഖല, ഊര്‍ജ്ജ മേഖല തുടങ്ങിയവ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടും.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധേയമായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധ കേരളാകോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ മത്സരത്തിലേയ്ക്കായിരുന്നു. കെ എം മാണിയുടെ നിയോജക മണ്ഡലത്തില്‍പെട്ട മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ  പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ അണികള്‍ മാറിചിന്തിച്ചതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളാകോണ്‍ഗ്രസ് പാലായില്‍ എന്നും ഒറ്റയാന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ഐ വിഭാഗത്തിന്റെ വോട്ട് കേരളാ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കാറില്ലായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും സാഹചര്യങ്ങളില്‍ വ്യത്യാസമില്ലായിരുന്നു. കെ എം മാണി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ എം എം ജേക്കബിനെ പാലായില്‍ തോല്‍പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കോണ്‍ഗ്രസുമായിട്ടുള്ള ഈ ശീതയുദ്ധം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും എന്നും പാലായിലും പരിസര പ്രദേശത്തും വെന്നിക്കൊടി പാറിച്ചിരുന്നത്. ഇതിനുമുമ്പ് കേരളാകോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിച്ച സ്ഥലത്താണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചത്. ഇതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.

പാലായിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ജിസ്‌മോള്‍ 399 വോട്ടുകള്‍ നേടിയപ്പോള്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 282 വോട്ടുകള്‍ മാത്രമാണ്. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്കു പിന്നില്‍ 33 വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ വോട്ടിങ്ങ് നിലയില്‍ നിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് മാണി വിഭാഗത്തിന് അനുകൂലമായി മറിഞ്ഞതാണ്. എന്നിട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു വിഭാഗം മാറി ചിന്തിക്കുന്നുണ്ടെന്നാണ്. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങളിലും മുത്തോലി പഞ്ചായത്തിലെ ഇലക്ഷന്‍ ഫലം സ്വാധീനം ചെലുത്തും. ഈ തോൽ‌വിയിൽ ജനാതിപത്യ കേരള കോൺഗ്രസ്സിനുള്ള സ്വാധീനം ഉണ്ടോ എന്നുള്ള സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Read more.. കോട്ടയം നഗരത്തെ നടുക്കിയ പട്ടാപ്പകൽ ആത്മഹത്യ; മൂന്ന് തവണ വണ്ടിക്കു മുൻപിൽ ചാടിയ യുവാവ് ഒടുവിൽ ലോറി കയറി മരിച്ചു, സംഭവം ഇങ്ങനെ..

RECENT POSTS
Copyright © . All rights reserved