Main News

ലണ്ടന്‍: വിന്റര്‍ പ്രസിസന്ധി നേരിടുന്നതിനായി ലേബറിന് 500 മില്യന്‍ പൗണ്ട് സഹായം അനുവദിക്കണമെന്ന് ലേബര്‍ പാര്‍ട്ടി. ആയിരക്കണക്കിന് രോഗികള്‍ക്കുണ്ടാകാനിടയുള്ള ദുരിതങ്ങള്‍ ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 10,000ത്തോളം രോഗികള്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകകയാണ് പ്രധാനമന്ത്രിയെന്നും ലേബര്‍ കുറ്റപ്പെടുത്തുന്നു. തെരേസ മേയ് മണ്ണില്‍ തല പൂഴ്ത്തിയിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്വര്‍ത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിന്റര്‍ എന്‍എച്ച്എസിന്റൈ ചരിത്രത്തിലെ ഏറ്റവും മോശം കാലയളവായിരുന്നു. മുമ്പില്ലാത്ത വിധത്തിലാണ് ആശുപത്രികളില്‍ രോഗികള്‍ എത്തിയത്. കാലാവസ്ഥ മോശമാകുന്നതോടെ അസുഖങ്ങള്‍ പെരുകുകയും പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിനെ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് ലേബര്‍ സമ്മേളനത്തില്‍ നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ ആഷ്വര്‍ത്ത് ഉന്നയിക്കും. ആശുപത്രികളുടെ ശേഷി ഉയര്‍ത്താന്‍ 500 മില്യന്‍ പൗണ്ട് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സോഷ്യല്‍ കെയര്‍ സര്‍വീസുകളുടെ വൈകല്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യതപ്പെടും.

ലണ്ടന്‍: പെരുമ്പാമ്പുകളെ വീട്ടില്‍ വളര്‍ത്തിയ യുവാവിനെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഡാന്‍ ബ്രാന്‍ഡന്‍ എന്ന 31 കാരനാണ് മരിച്ചത്. ഹാന്റ്‌സിലെ ചര്‍ച്ച് ക്രൂക്ക്ഹാമിലെ വീട്ടിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാമ്പ് സ്‌നേഹിയായിരുന്ന ബ്രാന്‍ഡന്‍ പെരുമ്പാമ്പുകളുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക്വെക്കുമായിരുന്നു. ബര്‍മീസ് പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ളവ ഇയാളുടെ സംരക്ഷണയില്‍ ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുടെ മരണത്തില്‍ പാമ്പുകള്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും മരണം ഞെരുങ്ങി, ശ്വാസംമുട്ടിയാണെന്ന് ബേസിംഗ്‌സ്‌റ്റോക്ക് കൊറോണറുടെ ഓഫീസ് അറിയിച്ചു.

നവംബറില്‍ നടക്കുന്ന ഹിയറിംഗിനു ശേഷം മാത്രമേ പാമ്പുകളാണ് ഇയാളെ കൊന്നതെന്ന കാര്യം സ്ഥിരീകരിക്കാനാകൂ എന്നും കൊറോണര്‍ അറിയിച്ചു. മകന്റെ മരണത്തേക്കുറിച്ച് അമ്മയായ ബാര്‍ബറ പ്രതികരിച്ചില്ല. 31കാരനായ യുവാവ് പരിക്കുകളേറ്റ് സ്ഥലത്തു തന്നെ മരിച്ചു എന്ന സന്ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഹാംപ്ഷയര്‍ പോലീസ് അറിയിച്ചു. മരണത്തില്‍ സംശയകരമായി ഒന്നും ഇല്ലെന്നേ നിലവില്‍ പറയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ധനശേഖരണാര്‍ത്ഥം ബ്രാന്‍ഡന്റേ പേരില്‍ ഒരു ജസ്റ്റ്ഗിവിംഗ് പേജ് ആരംഭിച്ചിട്ടുണ്ട്. ബ്രാന്‍ഡന്റെ സംസ്‌കാരത്തിന് ഒരു ഫോട്ടോയ്ക്കായി തിരഞ്ഞപ്പോള്‍ ഇയാള്‍ ഏതെങ്കിലും ജന്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നതല്ലാതെയുള്ളതൊന്നും ലഭിച്ചില്ലെന്ന് പേജിന്റെ ബയോഗ്രഫിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ ബ്രാന്‍ഡന്റെ പേരില്‍ തുടങ്ങിയ ഈ പേജ് അദ്ദേഹത്തിന് ശരിയായ സ്മാരകം തന്നെയാണെന്നും പേജ് വ്യക്തമാക്കുന്നു.

കെയ്‌റോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്റ്റിലെ പിരമിഡുകളില്‍ ഒളിച്ചിരിക്കുന്ന അതിശയങ്ങള്‍ ഒട്ടേറെയാണ്. പുരാതന ഈജിപ്റ്റിലെ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകള്‍ വമ്പന്‍ പാറകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവ നില്‍ക്കുന്ന മരുഭൂമിയുടെ സമീപത്ത് ഇത്തരം പാറകള്‍ ഇല്ല എന്നതാണ് ഗവേഷകരെയും പിരമിഡ് കാണാനെത്തുന്ന സഞ്ചാരികളെയും അതിശയിപ്പിച്ചിരുന്നത്. ഏറ്റവും വലിയ പിരമിഡ് ആയ ഗ്രേറ്റ് പിരമിഡ് നിര്‍മിച്ചരിക്കുന്നത് 1,70,000 ടണ്‍ പാറകള്‍ കൊണ്ടാണ്. ഈ പാറകള്‍ ഇവിടെ എത്തിച്ചതിന്റെ രഹസ്യം കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഗിസയിലെ ഗ്രേറ്റ് പിരമിഡ് നിര്‍മിക്കാന്‍ ആവശ്യമായ പാറ എട്ട് മൈല്‍ അകലെ നിന്ന് എത്തിച്ചുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്രാനൈറ്റ് 500 മൈല്‍ അകലെ മാത്രമാണ് ഉള്ളത്. 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് 2550 ബിസിയില്‍ നിര്‍മിച്ച ഈ പിരമിഡിനു വേണ്ടി ഗ്രാനൈറ്റ് ഇത്രയും ദൂരം എങ്ങനെയായിരിക്കും കൊണ്ടുവന്നിരിക്കുക എന്നതിന്റെ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇത്രയും കാലം ഗവേഷകര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്ന ഒരു പ്രശ്‌നത്തിനു കൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ഗിസ പിരമിഡിനു സമീപം നടത്തിയ ഉല്‍ഖനനത്തില്‍ ലഭിച്ച പാപ്പിറസ് ചുരുളുകളും ഒരു ബോട്ടിന്റെ അവശിഷ്ടങ്ങളും പിരമിഡിന് അടുത്തേക്കുണ്ടായിരുന്ന ജലയാത്രാ സൗകര്യത്തെക്കുറിച്ചുള്ള തെളിവുകളുമാണ് ഈ രഹസ്യത്തിന്റെ ചുരുള്‍ അഴിക്കുന്നത്. ലോകത്ത് ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ള പാപ്പിറസ് ചുരുളാണ് ഇതെന്നും നാല് വര്‍ഷത്തോളം ഇതില്‍ പഠനങ്ങള്‍ നടത്തിയ പിയര്‍ ടെയില്‍ എന്ന ഗവേഷകന്‍ വ്യക്തമാക്കി. നൈല്‍ നദിയില്‍ നിന്ന് പിരമിഡ് നില്‍ക്കുന്ന സ്ഥലത്തേക്ക് നിര്‍മിച്ച കനാലുകളിലൂടെയാണ് പ്രത്യേകം രൂപകല്‍പന ചെയ്ത വള്ളങ്ങളില്‍ ഈ പാറകള്‍ എത്തിച്ചതെന്നാണ് കരുതുന്നത്.

മെറെര്‍ എന്നയാളാണ് ഈ പാപ്പിറസ് ലിഖിതങ്ങള്‍ എഴുതിയത്. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണത്രേ പാറകള്‍ കനാലുകളിലൂടെ ഇവിടെ എത്തിച്ചത്. വടങ്ങള്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്ന വള്ളങ്ങളില്‍ ചിലത് കേടുപാടുകള്‍ കാര്യമായി ഇല്ലാത്ത വിധത്തില്‍ ലഭിച്ചുവെന്നും ഗവേഷകര്‍ പറഞ്ഞു.

മലയാളംയുകെ ന്യൂസ് ടീം

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണം കഴിഞ്ഞ ശനിയാഴ്ച്ച, ഇരുപത്തിമൂന്നാം തിയതി ആൽഡർ ബെറി വില്ലേജ് ഹാളിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ ഷിബു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായ സാലിസ്ബറി മേയർ ജോൺ ലിൻഡ്‌ലി നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. സാലിസ്ബറി സെന്റ് ഓസ്‍മൻഡ് സ്‌കൂൾ ഹെഡ് ടീച്ചർ റിച്ചാർഡ്‌സ് സാൻഡേഴ്സൺ, യുക്മ സാംസ്ക്കാരിക വേദി സെക്രട്ടറിയും നാടക നടനുമായ ജെയ്‌സൺ ജോർജ്, സെന്റ് ഓസ്മാൻഡ് അസിസ്റ്റന്റ് വികാരി ഫാദർ സജി നീടൂർ, യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എൻ ഡി പത്മരാജ്, അസോസിയേഷൻ സെക്രട്ടറി സിൽവി ജോസ്, ട്രെഷറർ സെബാസ്റ്റ്യൻ ചാക്കോ, നാട്ടിൽ നിന്നും വന്നിട്ടുള്ള മാതാപിതാക്കളും സന്നിഹിതരായിരുന്നു. ശ്രീമതി സിൽവി ജോസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ജോയിന്റ് ട്രെഷറർ കുര്യാച്ചൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.  ക്ഷണം സ്വീകരിച്ചു എത്തിച്ചേർന്ന അതിഥികൾക്ക് അസോസിയേഷൻ ഭാരവാഹികൾ ഒത്തുചേർന്ന് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് മേഴ്‌സി സജീഷിന്റെ നന്ദി പ്രകാശനത്തോടെ ഔദ്യോഗിക പരിപാടികളുടെ സമാപനം കുറിച്ചു.

കുട്ടികളും മുതിർന്നവരും വ്യത്യസ്തങ്ങളായ പല പരിപാടികളുമായി എസ് എം എ യുടെ 2017 ഓണാഘോഷം മനോഹരമാക്കി. താലപ്പൊലിയെന്തിയ പെൺകുട്ടികളും, വിശിടാതിഥികളും  ചേർന്ന് മാവേലി മന്നനെ പുലികളിയോടും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വേദിയിലേക്ക് ആനയിച്ചു. കേരളതനിമ വിളിച്ചോതുന്ന തീം ഡാൻസുമായി കുട്ടികൾ സ്റ്റേജിൽ എത്തിയപ്പോൾ കേരളത്തിൽ എത്തിയ പ്രതീതി എല്ലാവരുടെയും മുഖത്തു തെളിഞ്ഞു കാണുമാറായി..

ജോസ് ആൻ്റണി,  സജീഷ് കുഞ്ചെറിയാ, സന്തു ജോർജിന്റെയും നേതൃത്തത്തിൽ എല്ലാ വർഷത്തെയും പോലെ നാടൻ വാഴയിലയിൽ ആവി പറക്കുന്ന ചോറും രുചിഭേദങ്ങളുടെ മാസ്മരികത തെളിയിച്ച കറികളുമായി ഓണസദ്യ എല്ലാവരും ഒന്നുപോലെ ആസ്വദിച്ചു. ഓണസദ്യ കഴിച്ച എല്ലാവരും ഫുഡ് കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കാൻ മറന്നില്ല എന്നത് ഓണസദ്യയുടെ ഏറ്റവും വലിയ വിജയമായി.

തിരുവാതിരയും എസ് എം എ യുടെ ചുണ്ടൻ വള്ളം തുഴഞ്ഞുള്ള വള്ളം കളിയും വേറിട്ട കാഴ്ച്ചയായപ്പോൾ പങ്കെടുത്തത് അസോസിയേഷനിലെ പിഞ്ചുകുട്ടികൾ  മുതൽ മുതിർന്നവർ വരെ…  ഈ ഓണാഘോഷം എല്ലാവരും കയ്യടിച്ചും ഡാൻസുകളിച്ചും ആണ് ആസ്വദിച്ചത്. വളരെ മനോഹരമായി ഈ വർഷത്തെ ഓണാഘോഷം കോർഡിനേറ്റു ചെയ്തത് കുര്യച്ചൻ സെബാസ്റ്റിയൻ, മേഴ്‌സി സജീഷ്,സിൽവി ജോസ് എന്നിവർ ചേർന്നാണ്. മനോഹരമായ സ്റ്റേജിന്റെയും ഹാളിന്റെയും അത്തപൂക്കളത്തിന്റെയും മേൽനോട്ടം എം പി പത്മരാജനും, സ്റ്റാലിൻ സണ്ണിക്കും, ജിനോയിസിനും, ബിജു മൂന്നാനപ്പള്ളിക്കും ആയിരുന്നു.

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ‘ജിമിക്കി കമ്മല്‍’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ആയിട്ടുണ്ട്. എന്നാല്‍ സാലിസ്ബറി മലയാളീ അസോസിയേഷന്‍ അവതരിപ്പിച്ച ഈ ഡാന്‍സ് യൂട്യൂബില്‍ ഇട്ട ഒരു ദിവസത്തിനകം ഏഴായിരത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. കലാതിലകം മിന്നാ ജോസ്, സോനാ ജോസ്, ദിയ സജീഷ്, രേഷ്മ ലൂയിസ് എന്നിവര്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടു ആടിതകര്‍ത്തപ്പോള്‍,സാലിസ്ബറിയിലെ ഫിസിയോ തെറാപ്പിസ്റ്റുകളായ എം പി പത്മരാജ്,ജിനോ ജോസ്,ഷറഫ് അഹമ്മദ് എന്നിവര്‍ കുറച്ചു ആക്ഷനും കോമഡിയും ചേര്‍ത്ത് ആണ് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ സ്റ്റേജില്‍ അവതരിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും എല്ലാം മറന്നു കയ്യടിക്കുന്നതും ചിരിക്കുന്നതും കാണാമായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി എഡിറ്റു ചെയിതു യൂട്യുബില്‍ ഇട്ടതു സ്റ്റാലിന്‍ സണ്ണിയാണ്. മനോഹരമായ വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

 

പുതിയ അസോസിയേഷന്‍ അംഗങ്ങളെ എല്ലാവര്ക്കും പരിചയപ്പെടുത്തുകയും ഈ മാസം ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷോക്കുന്നവര്‍ സ്റ്റേജില്‍ വന്നു കേക്ക് മുറിക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയും ഇതിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍ ഷീന ജോബിന്‍ നന്ദി പറഞ്ഞു.ദേശീയഗാനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷം അവസാനിച്ചു.

 

 

ഭാരത് ആശുപത്രിയിൽ സമരം നടത്തിവന്ന മുഴുവൻ നഴ്സുമാരെയും പിരിച്ചുവിട്ടു. 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്‍റിന്‍റെ ഈ നടപടി. എന്നാൽ ആശുപത്രിയിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാർ അവസാനിച്ച നഴ്സുമാരെ അത് പുതുക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.

ബ്രിട്ടണിലെ കുപ്രസിദ്ധ ബാലപീഡകന് അവസാനം കിട്ടിയത് ആജീവനാന്ത ജയില്‍ശിക്ഷ. നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാര്‍ഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് ഹക്കിള്‍. ഇയാള്‍ ബാലപീഡകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മണ്‍റോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്.ഗ്യാപ് സ്റ്റുഡന്റ് വേഷത്തില്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാള്‍ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനും ദീര്‍ഘായുസ് ഉണ്ടാകുന്നതിനും നവവധുവിനെ ബലാത്സംഗം ചെയ്തു. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശാനുസരണമാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം മന്ത്രവാദിയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15നായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹാപുര്‍ ജില്ലയിലെ ഒരു വസ്‌ത്രവ്യാപാരിയാണ് ലിസാരി ഗേറ്റ് സ്വദേശിനിയായ പെണ്‍കുട്ടിയെ നിക്കാഹ് ചെയ്‌തത്.

വിവാഹദിവസം വീട്ടിലെ വിരുന്ന് സല്‍ക്കാരം കഴിഞ്ഞപ്പോഴാണ് മയക്കുമരുന്ന് ചേര്‍ത്ത ശീതളപാനീയം പെണ്‍കുട്ടിക്ക് നല്‍കിയത്. പാതിമയക്കത്തിലായ യുവതി, തന്റെ മുറിയിലേക്ക് ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും കയറുന്നത് കണ്ടെങ്കിലും പ്രതികരിക്കാനാകാത്ത അവസ്ഥയിലായിരുന്നു. മയങ്ങിപ്പോയ പെണ്‍കുട്ടിയെ ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം രാവിലെ, ബോധം വീണപ്പോഴാണ് താന്‍ ബലാത്സംഗത്തിന് ഇരയായത് പെണ്‍കുട്ടിക്ക് മനസിലാകുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ ആപത്തിലാണെന്നും, ആപത്ത് ഒഴിവാക്കുന്നതിനാണ് ഇത് ചെയ്തതെന്നും ഭര്‍തൃവീട്ടിലെ സ‌്ത്രീകള്‍ യുവതിയോട് പറഞ്ഞു. കൂടാതെ, ഇങ്ങനെ ചെയ്താല്‍, വന്‍ നിധി ലഭിക്കുമെന്നും മന്ത്രവാദി പറഞ്ഞത്രെ. ഉടന്‍തന്നെ അവിടംവിട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി, പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ലണ്ടന്‍: ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ നല്‍കി വരുന്ന പലിശയ്ക്ക് പരിധി നിര്‍ണയിക്കണമെന്ന് ലേബര്‍ ആവശ്യപ്പെടും. കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. കുടുംബങ്ങളുടെ കടം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ലേബര്‍ വ്യക്തമാക്കി. ഇന്ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതി അവതരിപ്പിക്കും.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കടം കഴിഞ്ഞ വര്‍ഷത്തോടെ 1.8 ട്രില്യന്‍ പൗണ്ട് ആയിട്ടുണ്ട്. താന്‍ അവതരിപ്പിക്കുന്ന പദ്ധതി 14 ബില്യന്‍ പൗണ്ട് കടമുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസകരമാണെന്ന് മക്‌ഡോണല്‍ പറഞ്ഞു. ബ്രെറ്റണിലാണ് ലേബര്‍ സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ സമ്മേളനമെന്ന് വിശേഷിപ്പിക്കാവുന്ന ഇതില്‍ 13,000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് നിരവധി വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന വേദികൂടിയായി സമ്മേളനം മാറും.

ലേബര്‍ പദ്ധതിയനുസരിച്ച് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്റ്റ് അതോറിറ്റി പ്രത്യേക പദ്ധതി അവതരിപ്പിക്കുമെന്നാണ് വിവരം. ഇതനുസരിച്ച് വാങ്ങുന്ന ക്രെഡിറ്റിന് തുല്യമായ തുക മാത്രമേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ അടക്കേണ്ടതായി വരികയുള്ളു. ഫീസുകളായോ അമിത പലിശയായോ ഇനി പണം നല്‍കേണ്ടതായി വരില്ല. ഈ പദ്ധതി
ടോറികള്‍ തള്ളിയാല്‍ അടുത്ത ലേബര്‍ സര്‍ക്കാര്‍ നിയമം തന്നെ ഭേദഗതി ചെയ്യുമെന്നും മക്‌ഡോണല്‍ അറിയിച്ചു.

ലണ്ടന്‍: ഉറക്കമില്ലായ്മ നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് വിദഗ്ദ്ധര്‍. ബെര്‍ക്കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സെന്റര്‍ ഫോര്‍ ഹ്യൂമന്‍ സ്ലീപ്പ് സയന്‍സ് ഡയറക്ടര്‍ ആയ പ്രൊഫ. മാത്യു വോക്കര്‍ ആണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജൈവഘടനയെ ഉറക്കക്കുറവ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാരകമായ പല രോഗങ്ങളും ബാധിക്കാന്‍ ഇടയാക്കും. ഉറക്കക്കുറവ് ആധുനിക സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രശ്‌നത്തിന് രാഷ്ട്രീയനേതാക്കളും തൊഴില്‍ദാതാക്കളും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിക്കുന്നു. പകരം നന്നായി ഉറങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് മടിയുടെ ലക്ഷണമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വൈദ്യുതി വിളക്കുകള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍, ദീര്‍ഘ യാത്രകള്‍, സ്വകാര്യ സമയവും പ്രവൃത്തിസമയവും തമ്മിലുള്ള അന്തരം കുറയുന്നത്, മറ്റ് ആധുനിക ജീവിത ശൈലികള്‍ എന്നിവ ഉറക്കക്കുറവിന് കാരണമാകുന്നു.

ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങണമെന്നാണ് ഉപദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, അല്‍ഷൈമേഴ്‌സ്, പൊണ്ണത്തടി, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മറ്റ് ആരോഗ്യത്തകരാറുകള്‍ എന്നിവയിലേക്ക് ഉറക്കക്കുറവ് നയിക്കുന്നു. അതായത് ഉറക്കക്കുറവ് നിങ്ങളെ സാവധാനം മരണത്തിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: എന്‍എച്ച്എസില്‍ നടപ്പാക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കലുകള്‍ ബാധിക്കുന്നത് കുട്ടികളുടെ ചികിത്സാമേഖലയെ. ക്യാന്‍സര്‍ നിര്‍ണയം, കുട്ടികളില്‍ ആവശ്യമായ സങ്കീര്‍ണ്ണമായ ചികിത്സകള്‍ എന്നിവയുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയെന്നാണ് വിവരം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെങ്കിലും ചികിത്സാരംഗത്ത് ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി വിവരാവകാശ നിയമമനുസരിച്ചാണ് പുറത്തായത്.

അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകളും ഈ പദ്ധതിയനുസരിച്ച് സൗജന്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. നിര്‍ദ്ദയമായ ഫണ്ട് വെട്ടിച്ചുരുക്കല്‍ എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന നടപടികള്‍ക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. 38 ഡിഗ്രീസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഇംഗ്ലണ്ടിലെ 13 മേഖലകളിലെ എന്‍എച്ച്എസ് സേവനദാതാക്കളോട് ഇവ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ 5 ദശലക്ഷം പൗണ്ടിന്റെ ലോക്കല്‍ സര്‍വീസുകളാണ് കൂടുതലായി വെട്ടിച്ചുരുക്കുന്നത്. എന്‍എച്ച്എസ് റെഗുലേറ്റര്‍മാര്‍ നടത്തുന്ന ഈ സേവനങ്ങള്‍ കുറയ്ക്കുന്നതിലൂടെ 250 മില്യന്‍ മിച്ചം പിടിക്കാനാണ് ശ്രമം. ക്യാന്‍സര്‍ നിര്‍ണ്ണയം, ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, അപകടങ്ങള്‍ മൂലമോ അല്ലാതെയ ഉണ്ടാകുന്ന വൈകല്യങ്ങള്‍ ഉള്ളവരെ പുനരധിവസിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് നല്‍കിവന്നിരുന്ന ഫണ്ടുകളാണ് ഇല്ലാതാകുന്നത്.

Copyright © . All rights reserved