Main News

ന്യൂസ് ഡെസ്ക്

ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രളയത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ 138 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം തമിഴ്നാട് സർക്കാരിന്റേതായിരിക്കും. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും. ഇതേത്തുടർന്ന് മുൻകരുതൽ നിർദ്ദേശം നല്കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയാണ്.

ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ ആറു ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരം 5 മണി മുതൽ ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കി.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് പാർലമെൻറിന്റെ സെക്യൂരിറ്റി ബാരിയറിലേയ്ക്ക് കാർ ഇടിച്ചു കയറ്റി. ഇന്നു രാവിലെ 7.37 നാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിൻസ്റ്റർ സായുധ സേനയുടെ നിയന്ത്രണത്തിലാണ്. വെസ്റ്റ് മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ ഇതിനെത്തുടർന്ന് അടച്ചു. സ്കോട്ട്ലൻഡ് യാർഡും ആൻറി ടെററിസം യൂണിറ്റും അന്വേഷണം തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത് ഒരു ഭീകരാക്രമണമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മനപ്പൂർവ്വം കാർ കാൽനടക്കാരുടെയും സെക്യൂരിറ്റി ബാരിയറിന്റെയും മേൽ ഇടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിൽബാങ്ക്, പാർലമെൻറ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നീ സ്ഥലങ്ങൾ പോലീസ് കോർഡണിലാണ്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പോകാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്.

പാർലമെന്റിനു സമീപം വെസ്റ്റ് ബൗണ്ട് റോഡിൽ യാത്ര ചെയ്തിരുന്ന കാർ പെട്ടെന്ന് എതിർദിശയിലേക്ക് പായുകയായിരുന്നു. സിഗ്നലിൽ കാത്തുനിന്ന സൈക്കിളിസ്റ്റിനെ ഇടിച്ചിട്ട കാർ വീണ്ടും പിന്നോട്ട് എടുത്ത് അതിവേഗതയിൽ പാഞ്ഞ് വന്ന് സെക്യൂരിറ്റി ബാരിയറിൽ വീണ്ടും ഇടിച്ചു. സിൽവർ നിറമുള്ള കാറാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ എമർജൻസി സർവീസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.

അദ്ധ്യായം – 14
പ്രണയത്തെ പ്രാണനായി കണ്ടവര്‍

ഓമനയെ പരിചയപ്പടുന്നത് ദുര്‍വ്വ ടെക്‌നിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. മലയാളി യുവതീ- യുവാക്കള്‍ അവിടെ പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ഞങ്ങളുടെ സമയത്ത് മലയാളികള്‍ ആരുമില്ലായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെത്തിയ ഗ്രാമീണ പെണ്‍കുട്ടിയുടെ സൗന്ദര്യം മിക്ക ദിവസങ്ങളിലും ഞാന്‍ ആസ്വദിച്ചു. ഞങ്ങള്‍ അടുത്തടുത്ത് ഇരുന്നാണ് ടൈപ്പ് ചെയ്യുന്നത്. മലയാള മണ്ണിന്റെ സൗന്ദര്യം അവിടുത്തെ സ്ത്രീകളില്‍ ഇല്ലെന്ന് ഹിന്ദിക്കാര്‍ പോലും പറയാറുണ്ട്. ഓമനയെ ഇതിനു മുമ്പ് കണ്ടത് മനസ്സില്‍ തെളിഞ്ഞു വന്നു. റാഞ്ചിയില്‍ അവളുടെ ജ്യേഷഠത്തിക്കൊപ്പം സര്‍ക്കസ്സ് കാണാനും നാടകം കാണാനും വന്നതുമാണ്. ദിവസവും കാണുന്നുണ്ടെങ്കിലും ഒന്ന് പരിചയപ്പെടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഒരാളെ പരിചയപ്പെടുന്നത് തെറ്റല്ല. അന്യദേശങ്ങളിലെ സ്‌നേഹ ബന്ധങ്ങള്‍ തഴച്ചു വളരുന്നത് അങ്ങനെയാണ്. അതിനൊരു മുന്‍വിധിയുടെ ആവശ്യമില്ല. മനസ്സിന് ഒരു മടി. എന്ത് പറഞ്ഞാണ് പരിചയപ്പെടുക. പുറത്ത് പ്രകൃതിയുടെ നിറം മാറി. മഞ്ഞില്‍ പെയ്ത മഴയും കാറ്റും തമ്മില്‍ പ്രണയം പങ്കിടുകയാണോ അതോ മല്‍സരിക്കുകയാണോയെന്ന് തോന്നി. ഞങ്ങള്‍ പുറത്ത് മഴ തോരാനായി കാത്തു നിന്നു. പുറത്തേ മഴത്തുളളികള്‍ പോലെ എന്റെ വാക്കുകളും പുറത്തേക്കു വന്നു. ഞാന്‍ ചോദിച്ചതിനെല്ലാം വളരെ ചുരുക്കത്തില്‍ മറുപടി തന്നു. അവളുടെ ഓരോ വാക്കുകളും ഒരു കുളിരു പോലെ തോന്നി. ആ കണ്ണുകളില്‍ നിറഞ്ഞു നിന്നത് ആനന്ദാശ്രുക്കളാണ്. ആദ്യമായി നാട്ടിലെ സുന്ദരിയുമായി സ്‌നേഹം പങ്കുവച്ചെങ്കിലും ഇത്ര സ്‌നേഹവായ്‌പ്പോടെ, വാല്‍സല്യത്തോടെ എന്നോടാരും സംസ്സാരിച്ചിട്ടില്ല. മഴയും മഞ്ഞും ഞങ്ങളുടെ വാക്കുകളെ ഇണക്കി ചേര്‍ത്ത് സ്‌നേഹവും സൗഹൃദവും വര്‍ധിപ്പിച്ചു. ആ ദിവസം രാത്രിയില്‍ മന്ദഹാസം ചൊരിയുന്ന മഹാലക്ഷ്മിയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. പ്രണയം ഒരു കുളിര്‍ക്കാറ്റായി, താളമേളങ്ങളോടെ ഒരു സംഗീത വിരുന്നൊരുക്കി.
അന്നെഴുതിയ കവിതയില്‍ പുഞ്ചിരി തൂകുന്ന നക്ഷത്രങ്ങളും പ്രകൃതി ഭംഗിയും നിറഞ്ഞ താഴവാരങ്ങളും സ്‌നേഹത്തിനായി വീണമീട്ടിക്കൊണ്ടിരുന്നു. അവിടേയും പ്രണയം അപകടകാരിയും സ്‌നേഹത്തിന്റെ ദൂതനെന്നും ഞാനെഴുതി. മനുഷ്യന്‍ സ്‌നേഹത്തെ മുറിപ്പെടുത്തുന്നതെന്താണ്. സ്‌നേഹമെന്നും പൂത്തുവിരിഞ്ഞ പുഷ്പമാണ്. അതിനെ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മനുഷ്യന്റെ ചിന്തകള്‍ തന്നെയാണ്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ പല വിഷയങ്ങളും സംസാരിച്ചു. അവളുടെ ഗ്രാമീണ സൗന്ദര്യം പോലെ വാക്കുകളിലും സൗന്ദര്യമുണ്ടായിരുന്നു. പാപത്തെ വെറുക്കുന്നവര്‍ പാപിയെ സ്‌നേഹിക്കാനുളള മനസ്സുളളവരാകണം. എന്തുകൊണ്ട് നിങ്ങളെ ഒരു ഗുണ്ടയും വഴക്കാളിയുമായി മറ്റുളളവര്‍ കാണുന്നു? കാരണം ഏതോ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മറ്റുളളവര്‍ ആ തടവറയില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരുടേയോ പ്രേരണയാല്‍ അവര്‍ ജീവിക്കുന്നു. മനുഷ്യ മനസ്സ് സമ്പന്നമെങ്കില്‍ ഈ മണ്ണിലെ കുറ്റകൃത്യങ്ങളും ദുരിതങ്ങളും മാറില്ലേ?. ഇവള്‍ എന്നെ ഒരു ഗുണ്ടയായി കണ്ടതില്‍ മനസ്സ് കുണ്ഠിതപ്പെട്ടു. അങ്ങനെയുളള എന്നോട് ഇത്ര ആത്മാര്‍ത്ഥമായി എന്തിനു സംസാരിക്കണം.

ഞാന്‍ ചോദിച്ചു. എന്നെ ഒരു ഗുണ്ടയായിട്ടോ കാണുന്നേ? എന്റെ മുഖത്തെ ഉത്കണ്ഠ മനസ്സിലാക്കി പറഞ്ഞു. മനഷ്യരെല്ലാം പറഞ്ഞുപരത്തുന്ന കഥകള്‍ ഞാനങ്ങനെ വിശ്വസിക്കാറില്ല. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് അതെ കൈകൊണ്ട് വാളെടുക്കാന്‍ അത്ര എളുപ്പമല്ല. റാഞ്ചിയിലെ നാടകത്തില്‍ കേട്ട ആ ഗാനം എനിക്ക് ഏറെ ഇഷ്ട്‌പ്പെട്ടു. സര്‍ഗ്ഗപ്രതിഭകളോട് എനിക്കെന്നും ബഹുമാനമാണ്. അതുപോലെ ആത്മീയ ഗുരുക്കന്മാരോടും. ഒരു വ്യക്തിയെ അപമാനിച്ചാല്‍, അടിച്ചാല്‍ ആണുങ്ങള്‍ പ്രതികരിക്കും. അപകട വേളകളില്‍ ഒരാളെ സഹായിക്കുന്നത് വലിയൊരു കാര്യമാണ്. ആ സഹായം പലവിധത്തില്‍ എന്നു മാത്രം. തിരിച്ചറിവുളള ഒരു സമൂഹമല്ല ഇവിടെയുളളത്. തെരിവിലിറങ്ങി ജാതി പറഞ്ഞ് പരസ്പരം കൊല്ലുന്ന വരെ കായികമായി നേരിടുന്നത് നല്ലതല്ല. ഈ ക്രൂരന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസ്സാണ്. എന്തായാലും ആത്മസംരക്ഷണമാണ് പ്രധാനം അതു മറക്കരുത്. അവളുടെ വാക്കുകള്‍ എനിക്ക് ആശ്വാസം നല്കുന്നുണ്ടെങ്കിലും അത് എന്നെതന്നെ വെല്ലുവിളിക്കുന്നതല്ലേ . എനിക്കു വേണ്ടി മാത്രം ജീവിക്കാന്‍ ആവശ്യപ്പെടുകയല്ലേ.

സെയ്‌നുവിനെ കണ്ട് എന്റെ നിരപരാധിത്വം ഞാനറിയിച്ചു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. എന്റെ വാക്കിലെ നിസ്സഹായത മനസ്സിലാക്കി അവന്‍ പറഞ്ഞു, ”എനിക്ക് പരാതിയില്ലെടാ, നീ അതോര്‍ത്ത് വിഷമിക്കേണ്ട. നീ അറിഞ്ഞുകൊണ്ട് ചവിട്ടിയതല്ല, എനിക്കപ്പോള്‍ മരണ വേദനയായിരുന്നു. അതാ ഞാന്‍ പോയത്. മുഖം നോക്കാതെയുളള നിന്റെ ആക്രമണം എന്നെയും ഞെട്ടിച്ചുകളഞ്ഞു. അതില്‍ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല.” അവനുമായി ആ നിമിഷങ്ങള്‍ പങ്കുവച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. പരസ്പരം സത്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ മനസ്സു സന്തുഷ്ടമായി. വള്ളികുന്നത്തിനും കൂട്ടുകാര്‍ക്കും ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍ ആശ്വാസം നല്‍കിയെങ്കിലും ഉളളില്‍ വിഷാദമുണ്ടായിരുന്നു. മിശ്രയോട് അടിച്ചു ജയിക്കുക ചില്ലറ കാര്യമല്ല. അതിന്റെ അര്‍ത്ഥം ഇവന്റെ ആയുസ്സ് കുറഞ്ഞു എന്നാണ്. ഇനിയും എത്രനാള്‍ ജീവിച്ചിരിക്കും. അതിനുമുമ്പ് നമ്മുടെ വിഹിതം കൊടുക്കണം. രഘുനാഥും വള്ളികുന്നവും ആനന്ദനും ഇരുട്ടടി നടത്താനിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ആനന്ദന്റെ വീട്ടില്‍ കളളു കുടിച്ചു കൊണ്ടിരിക്കേ അവര്‍ ഒരു തീരുമാനമെടുത്തു. തല്‍ക്കലം അനങ്ങാതിരിക്കുക. മിശ്ര വെറുതെ ഇരിക്കില്ല. അവനെ പതുക്കെ കൈകാര്യം ചെയ്യാം. അതുമല്ല, കുണ്ടറയാശാനും വര്‍ഗ്ഗീസും തുണയായി എത്തി എന്നാണറിവ്.

അവര്‍ക്കൊപ്പം കളളുകുടിക്കുന്ന ബാലന്‍ എല്ലാം കേട്ടെങ്കിലും എന്നോട് വളരെ മതിപ്പും അഭിമാനവുമാണ്. മിശ്രയെപ്പോലുളള ഗുണ്ടകള്‍ മദ്രാസ്സികള്‍ക്കെല്ലാം ഒരു തലവേദനയാണ്. അവന്റെ മേല്‍ കയ്യും കാലും ഉയര്‍ത്താന്‍ ഒരു മലയാളി ഉണ്ടായതില്‍ സന്തോഷം തോന്നി. ഒരു സന്ധ്യക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ച് ആനന്ദന്റെ വീട്ടില്‍ നടന്ന കാര്യം വിവരിച്ചു. ആ കൂട്ടത്തില്‍ എന്റെ ഉറപ്പും വാങ്ങിയിട്ട് പറഞ്ഞു, ഇതൊന്നും ഞാന്‍ പറഞ്ഞതായി പുറത്ത് പറയരുത്. ഞാന്‍ ബാലന് ഉറപ്പു കൊടുത്തു. കൂട്ടത്തില്‍ പറഞ്ഞു അവരുടെ ഗൂഢാലോചനകള്‍ ഞാന്‍ കാര്യമായി എടുക്കുന്നില്ല. അവന്മാര്‍ എതുവിധത്തില്‍ വന്നാലും ഞാന്‍ കൈകാര്യം ചെയ്‌തോളാം. ബാലനോട് നന്ദി പറഞ്ഞു യാത്രയാക്കി. പുറമെ തണുപ്പാണെങ്കിലും മനസ്സ് നിറയെ ചൂടായിരുന്നു. പ്രത്യേകിച്ച് മുന്‍കരുതലുകളൊന്നും എടുക്കുന്നില്ല. ഞാനെന്തിന് ഭയപ്പെട്ട് അസ്വസ്ഥനായി കഴിയണം. ബാലന്‍ വളരെ സ്‌നേഹപൂര്‍വ്വമാണ് കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചത്. അതിനെ അത്ര നിസ്സാരമായി കാണരുത്.

ജ്യേഷ്ഠനോടടുപ്പമുളള ധാരാളം പേര്‍ യാത്രകളില്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. മുറിവു പറ്റിയവര്‍ ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. അതിനു ഞാനെന്തു പിഴച്ചു. ഇപ്പോള്‍ നടക്കുന്നത് ഭയപ്പെടുത്തലുകളും ഭീഷണിയുമാണ്. കുറ്റബോധം അവര്‍ക്കാണ് ഉണ്ടാകേണ്ടത് എനിക്കല്ല. എനിക്കാരും ശത്രുക്കളില്ല. അവര്‍ എന്നെ ശത്രുവായി എണ്ണുന്നത് എന്റെ കുഴപ്പമല്ല. തിന്മ നിറഞ്ഞ അവരുടെ സ്വഭാവമാണ് മാറ്റേണ്ടത്. അതിനു ശ്രമിക്കാതെ എന്നെ ഭയപ്പെടുത്തുക. അവര്‍ എത്രമാത്രം ഭയപ്പെടുത്തുമോ, അത്രമാത്രം അവരുടെ മുന്നില്‍ ഞാനൊരു ഭീകരനായി മാറുകയല്ലേ. അങ്ങനെയെങ്കില്‍ ഞാന്‍ ചെയ്യുന്ന ത്യാഗത്തിന് ഒരു വിപ്ലവകാരി എന്നുകൂടി വിളിക്കേണ്ടി വരുമോ?. മനുഷ്യത്വം ഉളളവനാണ് വിപ്ലവകാരി. മനഷ്യത്വം മറക്കാന്‍ അവര്‍ക്കാവില്ല. അവരൊന്നും കുറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരല്ല.

ഒരു ദിവസം എച്ച്. ഈ. സി ആശുപത്രിയില്‍ നിന്ന് രോഗിയായി കിടക്കുന്ന നാടകാഭിനേതാവ് തോമസ്സിനെ കണ്ടു മടങ്ങുന്ന സമയം ഓമനയുടെ സഹോദരി അത്യാഹിതവിഭാഗത്തിന്റെ ചുമതലയും അസിസ്റ്റന്റ് മേട്രനുമായ തങ്കമ്മ മാമ്മന്‍ എന്നെ തടഞ്ഞു നിര്‍ത്തി പോലീസ് മുറയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. നിനക്ക് എന്താണ് ഓമനയുമായുളള ബന്ധം. ഇവിടെ തല്ലുണ്ടാക്കി നടക്കുന്ന നീ അവളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നോ?. അങ്ങനെ വല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ ആ വെളളമങ്ങു വാങ്ങി വച്ചേക്കണം. തല്ക്കാലം ഇത്രയെ ഞാന്‍ പറയുന്നൊളളൂ. ദേഷ്യപ്പെട്ട് പോകുന്ന തങ്കമ്മയെ നിര്‍വ്വികാരനായി ഞാന്‍ നോക്കി നിന്നു. അവരുടെ ഓരോ വാക്കും എന്റെ മനസ്സിനെ കീഴ്മേല്‍ മറിച്ചു. മുന്നോട്ട് നടക്കുമ്പോഴും എന്റെ കാഴ്ചശക്തി കുറയുന്നുണ്ടോ എന്നൊരു തോന്നല്‍. മഞ്ഞുമൂലം റോഡിലെ വൈദ്യുതി വിളക്കുകള്‍ക്കു പോലും വേണ്ട തിളക്കമില്ല. ഒരു നിഴല്‍ പോലെ ഓമനയും എന്റെ ഒപ്പം സഞ്ചരിച്ചു. സത്യത്തില്‍ ഞങ്ങള്‍ പ്രണയം പങ്കുവച്ചിട്ടില്ല. നിത്യവും കാണുന്നു. സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നു. അതില്‍ ഒരു സത്യമുണ്ട്. അവളുടെ സംസാരം, സാന്നിദ്ധ്യം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ആ സ്ത്രീ എന്തോ ഒക്കെ മനസ്സില്‍ വച്ച്കൊണ്ടാണ് എന്നോട് തട്ടിക്കയറിയത്. മനസ്സിനെ വല്ലാതെ ഞെരിച്ചമര്‍ത്തിയ വാക്കുകള്‍. യുവതീ യുവാക്കള്‍ സൗഹൃദഭാവത്തില്‍ സംസാരിച്ചാല്‍ മനുഷ്യന്റെ മുഖം എന്താണ് വിളറി വെളുക്കന്നത്.

അടുത്ത ദിവസം ജ്യേഷ്ഠത്തി എന്നെ വെല്ലുവിളിച്ചത് അനുജത്തിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതു മനസ്സില്‍ മുളളുതറയ്ക്കും പോലെ അവള്‍ക്കും തോന്നി. ഒരാളെ ആദരിച്ചില്ലെങ്കിലും എന്തിനാണ് അനാദരവ് കാട്ടുന്നത്. ഒരു യുവതിയും യുവാവും സംസാരിച്ചാല്‍ അതെങ്ങനെ പ്രേമമാകും. അവള്‍ നിസ്സഹായമായി എന്നെ നോക്കി. ജ്യേഷ്ഠത്തിയെ കുറ്റപ്പെടുത്തിയാണ് അവള്‍ സംസാരിച്ചത്. മറ്റുളളവരെപ്പറ്റി അപവാദം പറയാന്‍ കേരളത്തിലുളളവര്‍ മിടുക്കരാണ്. അന്യദേശത്തായിട്ടും അതിനൊരു മാറ്റവുമില്ല. മറ്റുളളവര്‍ക്ക് മനോവിഷമം കൊടുക്കുന്നതില്‍ ഇവര്‍ക്ക് ലഭിക്കുന്ന സന്തോഷം എന്താണ്. എന്നോട് പോലും ഒരു വാക്ക് ചോദിക്കാതെ സോമനോട് ഞങ്ങള്‍ പ്രണയത്തിലെന്ന് പറയാന്‍ എങ്ങനെ ധൈര്യം വന്നു. അഥവാ ഞങ്ങള്‍ പ്രണയത്തിലാണെങ്കില്‍ എന്തിനു പൊട്ടിത്തെറിക്കണം. എനിക്ക് ഒരാളെ ഇഷ്ടപ്പെട്ടുകൂടെ. അതില്‍ ഇത്ര ലജ്ജിക്കാന്‍ എന്തിരിക്കുന്നു.
മുംബൈയില്‍ ആങ്ങളമാരുടെയടുക്കല്‍ പോയത് അവിടെ നഴ്‌സിംഗ് കോഴ്‌സിനു ചേരാണ്. പുതിയ അദ്ധ്യയന വര്‍ഷം ചേരാനിരിക്കുമ്പോഴാണ് ജ്യേഷ്ഠത്തി അറിയിച്ചത് അവളെ ഇങ്ങോട്ടു വിടുക. ഇവിടെ ഹസാരിബാഹിലെ സെന്റ് കൊളംബസ് മിഷിനറിമാരുടെ നിയന്ത്രണത്തില്‍ നടത്തുന്ന ആശുപത്രിയില്‍ നഴ്‌സിംഗിന് അവസരമുണ്ട്. ഇവിടുത്തെ ഏറ്റവും മികച്ച ഒരു സ്ഥാപനമാണത്. വിദ്ദേശത്തുനിന്നുളളവരാണ് പഠിപ്പിക്കുന്നത്. അങ്ങനെയാണ് സഹോദരനൊപ്പം റാഞ്ചി ദുര്‍വ്വയിലേക്ക് വന്നത്. അവിടുത്തെ ഇന്‍ന്റര്‍വ്യൂ കഴിഞ്ഞ് ഏതാനം മാസങ്ങള്‍ കഴിഞ്ഞാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. ആ സമയം വെറുതെ ഇരിക്കാതെ റ്റൈപ്പിംഗ് പഠിക്കാനാണ് ഇവിടെ ചേര്‍ന്നത്. താന്‍മൂലം ഒരാള്‍ പരിഹാസ്യനായത് അവള്‍ക്കും ദുഖം തോന്നി. ജ്യേഷ്ഠത്തിയും ചേട്ടനും സോമനെ വെറുക്കുന്നതിന് പല കാരണങ്ങള്‍ കാണാം. അയാള്‍ ഗുണ്ടയാണ്. അതിനെ എതിര്‍ക്കുന്നവരും ആദരവോടെ കാണുന്നവരുമുണ്ട്. ജ്യേഷ്ഠത്തിക്ക് എതിര്‍പ്പെങ്കില്‍ എനിക്കത് ആദരവാണ്. ജോലിയില്ലാത്തന്‍ എന്ന വാദവും ഉന്നയിക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്.

പ്രണയത്തിന്റെ പുലരി ഞങ്ങള്‍ കണ്ടു തുടങ്ങി. ജ്യേഷ്ഠത്തിയുടെ ചില സുഹൃത്തുക്കള്‍ ഞങ്ങളുടെ കൂടികാഴ്ച്ചകള്‍ ശ്രദ്ധിച്ചു വിവരങ്ങള്‍ കൈമാറിയുമിരുന്നു. ഞങ്ങള്‍ പുറത്തുളള സംസാരം ഒഴിവാക്കി പരസ്പരം ആശ്വസിപ്പിക്കുകയും തുടര്‍ന്നുളള കാര്യങ്ങളില്‍ പകച്ചു നില്‍ക്കുകയും ചെയ്തു. ഒരു ദിവസം ദുര്‍വ്വയിലെ റേഷന്‍ കടയില്‍ ഗോതമ്പ് വാങ്ങാന്‍ ചെന്ന എന്നോട് അതു വാങ്ങാനെത്തിയ കുരുവിള അവളുടെ കാര്യം പറഞ്ഞു എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. അയാളുടെ സംസാരത്തില്‍ ഞാനെന്തോ അപരാധം ചെയ്തതു പോലെയാണ്. കടയില്‍ ആള്‍ക്കാര്‍ നിന്നതിനാല്‍ ഞാനൊന്നും പ്രതികരിച്ചില്ല. അയാള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേ റോഡിലേക്ക് സൈക്കിളില്‍ പോകനൊരുങ്ങിയപ്പോള്‍ ഞാന്‍ പിറകില്‍ നിന്ന് വിളിച്ചിട്ട് രോഷത്തോടെ ചോദിച്ചു. നീയാരാ അവളുടെ സഹോദരനാണോ. എന്റെ കണ്ണുകളില്‍ പ്രസരിച്ച വിദ്വേഷം അയാളെ ഉത്കണ്ഠാകുലനാക്കി. ആ ചോദ്യം കുരുവിള ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. വീണ്ടും ചോദിച്ചു .എന്താടോ തനിക്ക് ഉത്തരമില്ലേ. എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിന്ന നിമിഷങ്ങളില്‍ ആ ഉടുപ്പിന്റെ പിടി മുറുക്കിയിട്ട് പറഞ്ഞു .ഇനിയും എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ ഇതുപോലെ ഞാന്‍ വിടില്ല കേട്ടോ. എന്തെങ്കലും പ്രതികരിച്ചാല്‍ ഞാന്‍ ഉപദ്രവിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

സത്യത്തില്‍ ഇയാള്‍ ആരെന്നും എന്തെന്നും എനിക്കറിയില്ലായിരുന്നു. അയാളുടെ ഇരുനിറവും മുഖത്തിന്റെ രൂപങ്ങളുമൊക്കെ വിവരിച്ചപ്പോഴാണ് മാമച്ചന്റെ അടുത്ത സുഹൃത്തെന്ന് മനസ്സിലായത്. അതുമല്ല അയാളുടെ അനുജത്തി സെന്റ് കൊളംബസ്സില്‍ ജോലി ചെയ്യുന്നുണ്ട്. ഒന്നിനും ഒരു ന്യായീകരണവും അവള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ജ്യേഷ്ഠത്തി തന്നെ അനുജത്തി പ്രണയത്തിലാണെന്ന് മറ്റുളളവരോട് പറയുക. അതു ചോദ്യം ചെയ്യാന്‍ മറ്റുളളവരെ പറഞ്ഞു വിടുക. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് എന്നോടു പോലും ഒരു വാക്ക് ചോദിക്കാത്തതില്‍ വിഷമം തോന്നി. എന്നെ ഒരു പ്രണയത്തിലേക്ക് തളളിവിട്ടത് സ്വന്തം സഹോദരിയാണെന്നു തോന്നിത്തുടങ്ങി. അനുജത്തിയില്‍ ആത്മവിശ്വാസമില്ലെന്നു മനസ്സിലാക്കി. ശൂന്യമായിക്കിടന്ന ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയത് വളരാന്‍ തുടങ്ങി.

ഞാന്‍ അബ്രഹാം സാറിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജ്യേഷ്ഠന്‍ ഞങ്ങളുടെ പ്രണയത്തെപ്പറ്റി കേട്ടെങ്കിലും അതിനു വേണ്ടുന്ന ഗൗരവം കൊടുത്തില്ല. ജ്യേഷ്ഠനോട് ആശുപത്രിയില്‍ വച്ച് പറഞ്ഞതും തങ്കമ്മതന്നെ. ഞങ്ങളില്‍ നിദ്രകൊണ്ടിരുന്ന പ്രണയം ഒരു ദിവസം ഉണര്‍ന്നു. മനസ്സിനെ നൊമ്പരപ്പെടുത്തി ഇനിയും ഇങ്ങനെ പോകാന്‍ താല്പര്യമില്ല. സ്‌നേഹത്തെക്കുറിച്ചോ പ്രണയത്തെ ക്കുറിച്ചോ അധികമൊന്നും ഓമനക്കറിയില്ലായിരുന്നു. ഈ ലോകത്ത് എന്തിനെക്കാളും വലുത് സ്‌നേഹമെന്ന് അവള്‍ക്കറിയാമായിരുന്നു. ആ സ്‌നേഹത്തെ ലാളിച്ചു വളര്‍ത്താനും മരണം വരെ കാക്കാനും ഞങ്ങള്‍ തീരുമാനമെടുത്തു. ഇനിയും അത് പടര്‍ന്നു പന്തലിക്കുമോ, ഫലമുണ്ടകുമോ, എന്റെ മനസ്സിലുയര്‍ന്ന ചോദ്യം. തങ്കമ്മയോടുളള വാശിയാണോ, ഓമനയോടുളള സ്‌നേഹമാണോ ഇതിലെ താല്പര്യമെന്ന് ചോദിച്ചാല്‍ മനസ്സ് ഒരല്പം ഇളകിയാടും. അവളുടെ കണ്ണുകളില്‍ സ്‌നേഹം തിളങ്ങുന്നുണ്ട്.
ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകാതെയായി. പരസ്പരം കാര്യങ്ങളറിയാന്‍ ഞങ്ങള്‍ മറ്റൊരു ഉപായം കണ്ടെത്തി. കൂരിരുട്ട് നിറഞ്ഞ മഞ്ഞ് പൊഴിയുന്ന രാത്രകളില്‍ തലയില്‍ കമ്പിളി തോര്‍ത്തും മൂടി മറ്റാര്‍ക്കും തിരിച്ചറിയാന്‍ പാടില്ലാത്ത വിധം ഞാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് പോകും. ഓമന കിടന്നിരുന്നത് പുറത്തേ മുറിയിലെ പുറത്തേക്കുളള വാതിലിനോടു ചേര്‍ന്നായിരുന്നു. ഇതേ മുറിയില്‍ മാമന്റെ പെങ്ങള്‍ ചിന്നമ്മയും ഉറങ്ങുന്നുണ്ട്. അവരെ നാട്ടില്‍നിന്നു കൊണ്ടുവന്നത് കുട്ടികളെ നോക്കാനാണ്. ഓമന കിടക്കുന്ന ജനാലയിലൂടെയാണ് ഞങ്ങള്‍ കത്തുകള്‍ കൈമാറുന്നത്.

ഞങ്ങളുടെ സ്‌നേഹം ആരുമറിയാതെ പവിത്രമായി മുന്നോട്ടുപോയി. എല്ലാവരുടേയും ദൃഷ്ടികള്‍ ഞങ്ങളില്‍ നിന്നും അകന്നു. പത്തി വിടര്‍ത്തി വന്നവരൊക്കെ പീലി വിടര്‍ത്തി ആടുന്ന മയിലുകളേ പോലെയായി. ആര്‍ക്കും പരാതിയില്ല. പരിഭവമില്ല. ഓമനയുടെ ചേട്ടന്‍ കോള്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയിലെ സ്റ്റേനോഗ്രാഫര്‍ ആണെങ്കിലും ആളിന്റെ ഭാവവും സമീപനവും കണ്ടാല്‍ ഒരു മാനേജര്‍ എന്ന ഭാവം ഉളളില്‍ പതിഞ്ഞു കിടപ്പുണ്ട്. റാഞ്ചി ബസ്സ് സ്റ്റാന്‍ഡില്‍ ഞാനതു ചോദിച്ചു. ഇയാള് കുരുവിളയെ പറഞ്ഞു വിട്ടാല്‍ എന്നെയങ്ങ് ഒലത്തുമെന്ന് കരുതിയോ. ആണുങ്ങള്‍ നേര്‍ക്കുനേരെയാണ് ഇടപെടുന്നത് അല്ലാതെ ഒളിഞ്ഞും മറഞ്ഞുമല്ല. ആണായിട്ട് നടക്കന്നു. എന്നോടുള്ള അമര്‍ഷം പുറത്തു വന്നത് ഒരു വാചകത്തിലാണ്. ഗുണ്ടകളോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. ഞാനതിനു മറുപടി കൊടുത്തു. വെറുതേ ഗുണ്ടായിസമൊന്നും എന്നെക്കൊണ്ട് എടുപ്പിക്കല്ലേ. ഓമനയുടെ ചേട്ടനാണെന്നൊന്നും ഞാന്‍ നോക്കത്തില്ല. സല്‍പേരുളള കുറേ ആണും പെണ്ണും കെട്ട വര്‍ഗ്ഗം. മറുപടി പറയാതെ എന്റെ മുന്നില്‍ നിന്നും മുഖം ചുളിച്ചുകൊണ്ട് മാമന്‍ നടന്നകന്നു.

അച്ചന്‍കുഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തി. അതോടെ മനസ്സാകെ വീണ്ടും വിഷമത്തിലായി. ഒരു ജോലി അത്യാവശ്യമാണ്. റാഞ്ചിയിലെ ജേര്‍ണലിസം പഠനം ഞാന്‍ ഫീസ് കൊടുക്കാത്തതിനാല്‍ നിറുത്തി. വാര്‍ത്താ ലേഖകനൊപ്പം കുറേ അലഞ്ഞു തിരിഞ്ഞെങ്കിലും സ്ഥിരമായ ഒരു തൊഴില്‍ ലഭിച്ചില്ല. ദുഖഭാരവുമായി ഇരിക്കുമ്പോഴാണ് ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരിയുടെ മകന്‍ രാജു ഹട്ടിയായില്‍ നിന്ന് എനിക്ക് ഒരു ജോലിയുമായി എത്തുന്നത്. അവിടുത്തെ ജനറല്‍ ഫേബ്രിക്കോ കമ്പനിയുടെ സെക്രട്ടറിയായി എനിക്കു ജോലികിട്ടി. രാജു വളരെ സ്‌നേഹപൂര്‍വ്വമാണ് എന്നെ ഒപ്പം താമസ്സിപ്പിച്ചത്. അവിടുത്തെ ആര്‍. എന്‍. സിംഗ് കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാനേജരാണ്. കമ്പനിയുടെ വക ബുളളറ്റ് മോട്ടോര്‍ ബൈക്കും കൊടുത്തിട്ടുണ്ട്. അവിടെ മറ്റാര്‍ക്കും ബുളളറ്റ് ഉണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സ്‌കൂട്ടര്‍ ഉണ്ടായിരുന്നത്.

4 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന 5 പുതിയ വീടുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്ത ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍. ഇയാളെ സെന്റ് ആല്‍ബാന്‍സ് ക്രൗണ്‍ കോടതി സെപ്റ്റംബര്‍ 10 വരെ കസ്റ്റഡിയില്‍ വെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റൊമാനിയന്‍ വംശജനായ ഡാനിയല്‍ നിയേഗുവാണ് ഗുരുതരമായ ക്രിമിനല്‍ ചാര്‍ജുകളോടെ അറസ്റ്റിലായിരിക്കുന്നത്. ഹേര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിന് സമീപം സ്ഥിതി ചെയ്യുന്ന മക്കാര്‍ത്തി ആന്റ് സ്‌റ്റോണ്‍ ഹോംസിന്റെ 5 റിട്ടയര്‍മെന്റ് വീടുകളാണ് ഇയാള്‍ തകര്‍ത്തത്. ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

യു.കെയിലെ തന്നെ പ്രമുഖ റിട്ടയര്‍മെന്റ് ഹോം നിര്‍മ്മാതാക്കളായ മക്കാര്‍ത്തി ആന്റ് സ്റ്റോണ്‍ ഹോംസിന്റെ താല്‍ക്കാലിക കോണ്‍ട്രാക്ടറായിരുന്നു അറസ്റ്റിലായിരിക്കുന്ന നിയേഗു. ഇദ്ദേഹം ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. തകര്‍ന്ന ഒരോ വീടിനും ഏതാണ്ട് 80,000 പൗണ്ടാണ് വില. ഉപഭോക്താവിന് കൈമാറാന്‍ ദിവസങ്ങള്‍ ശേഷിക്കെയായിരുന്നു ഇവ തകര്‍ക്കപ്പെട്ടത്. ചില വീടുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികള്‍ മുതിര്‍ന്ന എഞ്ചിനിയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. വീഡിയോ സ്ട്രീം വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 10 ന് ശേഷമായിരിക്കും പരിഗണിക്കുക. വീടുകള്‍ തകര്‍ത്ത ശേഷം പ്രതി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ദൃസാക്ഷികള്‍ പറയുന്നു. ഗുരുതരമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ് നിയേഗുവിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

ലണ്ടന്‍: നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ഐ.ടി കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ യു.കെയിലേക്ക് കൊണ്ടുവരുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മള്‍ട്ടി നാഷണല്‍ ഐടി കമ്പനികളാണ് ഇത്തരത്തില്‍ രാജ്യത്തെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നിയമങ്ങളെ അട്ടിമറിക്കുന്നതെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ കോസ്റ്റ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ജോലിക്കെത്തിക്കുന്നത് വഴി കമ്പനികള്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ രാജ്യത്തുള്ള ഐടി അനുബന്ധ പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയാനും ഇത് കാരണമാകും.

ഇന്ത്യയെപ്പോലുള്ള എഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഐ.ടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നത്. യു.കെ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിനേക്കാളും കൂറവ് മാത്രമെ ഇവര്‍ക്ക് നല്‍കേണ്ടതുള്ളു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് യു.കെയിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ വലിയൊരു ശതമാനവും ഐടി മേഖലയിലേക്കാണ്. ഇന്‍ട്രാ-കമ്പനി ട്രാന്‍ഫര്‍ നിയമമാണ് ഇതിനായി മള്‍ട്ടി-നാഷണല്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ അംഗീകൃതമായി തന്നെ ഒരു തൊഴിലാളിയുടെ വിസയും സ്‌പോണ്‍സര്‍ഷിപ്പും ഉള്‍പ്പെടെ കണ്ടെത്താന്‍ കമ്പനിക്ക് കഴിയും.

ഇന്‍ട്രാ-കമ്പനി ട്രാന്‍ഫര്‍ നിയമപ്രകാരം കമ്പനിയുടെ ആസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത് നിയമവിധേയമാണ്. ഇത്തരം കമ്പനികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്. നിയമത്തിന്റെ ഇത്തരം പഴുതുകള്‍ അടച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിദഗദ്ധര്‍ പുറത്തിറക്കി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഐടി, കമ്പ്യൂട്ടര്‍ അനുബന്ധ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയാതെ വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ആരോഗ്യമേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ചികിത്സ ലഭ്യമാക്കേണ്ട രീതിയെക്കുറിച്ചും രോഗത്തിന്റെ തീവ്രതയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഈ സാങ്കേതികതയ്ക്ക് കഴിയും. രോഗങ്ങള്‍ കണ്ടെത്തുന്നതില്‍ കൃത്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന മാനുഷികമായ തെറ്റുകളില്‍ നിന്ന് രോഗികള്‍ക്ക് മോചനം ലഭിക്കും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂര്‍ഫീല്‍ഡ് ഹോസ്പിറ്റലും ഗൂഗിള്‍ കമ്പനിയായ ഡീപ്‌മൈന്‍ഡും സംയുക്തമായ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീനുകള്‍ക്ക് വളരെ സങ്കീര്‍ണമായ 50 ഓളം നേത്ര രോഗങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. നേത്ര സംബന്ധിയായ രോഗങ്ങളെ കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിയുടെ കാഴ്ച്ചവരെ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നു. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ മെഷീനുകള്‍ക്ക് സാധിക്കും. രോഗികളില്‍ ആര്‍ക്കാണ് അടിയന്തരമായി ചികിത്സ നല്‍കേണ്ടതെന്ന് മനസിലാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മൂര്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ഹൈ റെസല്യൂഷന്‍ 3D സ്‌കാനുകള്‍ ഉപയോഗപ്പെടുത്തി കണ്ണിന്റെ ആന്തരിക പ്രതലങ്ങളെ നിരീക്ഷിക്കുന്ന മെഷീനാണ് ഡീപ്‌മൈന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കണ്ണിന്റെ ചെറിയ അസ്വഭാവിക വ്യതിയാനങ്ങളെപ്പോലും മനസിലാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ഉപകരമാണ്. ആയിരക്കണക്കിന് സ്‌കാനുള്‍ ഉപയോഗപ്പെടുത്തിയും പഠന വിധേയമാക്കിയുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. സാധാരണ നേത്ര ടെസ്റ്റുകള്‍ ചെയ്യുന്ന ഉപകരണങ്ങളെക്കാളും കാര്യക്ഷമത ഇതിനുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.

ബിനോയി ജോസഫ്

ചോദിച്ചത് ജനപ്രതിനിധി.. ചോദ്യം ജനങ്ങളോട്.. നിങ്ങളുടെ നാടിന്റെ വികസനത്തിനായി.. വരും തലമുറയ്ക്ക് പ്രയോജനകരമാകുന്ന.. നിങ്ങൾ ആവിഷ്കരിക്കാൻ താത്പര്യപ്പെടുന്ന നൂതന ആശയങ്ങൾ എന്ത്?. അത് നാടിന് എങ്ങനെ പ്രയോജനപ്പെടും? ആ ചോദ്യം ഏറ്റെടുത്തത് ആയിരങ്ങൾ.. സ്വന്തം നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ ലഭിച്ച അവസരത്തിൽ ഉത്സാഹത്തോടെ പങ്കെടുക്കുവാൻ  മുന്നോട്ട് വന്നതിലേറെയും യുവാക്കളും കുട്ടികളും… ഉത്തരങ്ങൾ നിരവധി… ലഭിച്ചത് 500 ഓളം എൻട്രികൾ… വിദഗ്ദരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത് 99 എണ്ണം. അവസാന റൗണ്ടിൽ എത്തിയ പത്ത് പ്രോജക്ടുകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്… ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക്  വീണ്ടും ആവേശമായി.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർലമെന്റംഗം അഭിനന്ദനീയമായ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നതെന്ന് വൺ എം.പി വൺ ഐഡിയ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത  ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയും ലോകസഭാംഗവും ബിജെപിയുടെ മുതിർന്ന നേതാവുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയേയും വിവിധ മേഖലകളിലെ സമഗ്രമായ വളർച്ചയേയും മുക്തകണ്ഠം പ്രശംസിച്ച സിൻഹ, കേരളം എന്നും തന്നെ ആകർഷിക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാനത്ത് 13 തവണ ബജറ്റ് അവതരിപ്പിച്ച ആദരണീയനായ കെ എം മാണിയുടെ  നേട്ടങ്ങളെ അനുസ്മരിച്ച അദ്ദേഹം, ജോസ് കെ മാണി തന്റെ പിതാവിന്റെ ഉത്തമനായ പിന്തുടർച്ചക്കാരനാണെന്ന് പറഞ്ഞു.

വൺ എം.പി വൺ ഐഡിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പാത്താമുട്ടം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും രണ്ടാം സ്ഥാനം ലഭിച്ച പാമ്പാടി ആര്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒന്നര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും മൂന്നാം സ്ഥാനം ലഭിച്ച സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും മെമെന്റോയും ചടങ്ങിൽ വച്ച്  ശത്രുഘ്നൻ സിന്‍ഹ സമ്മാനിച്ചു. സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളജ് ചൂണ്ടച്ചേരി പാലാ, സെൻറ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് പാത്താമുട്ടം, കോളജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂർ, സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ എന്നീ ടീമുകൾ നാലു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് അർഹരായി. കൊതുകുനിര്‍മ്മാര്‍ജനം സംബന്ധിച്ച്‌ കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട്‌ കാര്‍മല്‍ സ്‌കൂളിലെ സ്വാതി മോഹന്‌ ജോസ് കെ മാണി ഏർപ്പെടുത്തിയ പുരസ്കാരവും നല്കി.

വൈദ്യുതി മോഷണത്തിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ എന്ന പ്രോജക്ടാണ് സെൻറ് ഗിറ്റ്സ് ടീമിന് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ പാമ്പാടി ആർ ഐ ടി സ്മാർട്ട് ഫ്ളഷ് സാനിട്ടേഷൻ സിസ്റ്റവും മൂന്നാമതെത്തിയ സെന്റ് ഗിറ്റ്സ് ടീം ചെലവു കുറഞ്ഞ 3D പ്രിൻറിംഗ് വിദ്യയുമാണ് മുന്നോട്ട് വച്ചത്. മാന്നാനം കെ.ഇ സ്കൂളിൽ നടന്ന യോഗത്തിൽ ജോസ്‌ കെ.മാണി എം.പി അധ്യക്ഷത വഹിച്ചു. ഐഡി ഫുഡ്സ് സിഇഒ മുസ്തഫ പി.സി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്‌ടര്‍ ഡോ.ബി.എസ്‌ തിരുമേനി ഐ.എ.എസ്‌, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ-വൈസ്‌ ചാന്‍സിലര്‍ ഡോ.സാബു തോമസ്‌, കേരളാ സ്റ്റാര്‍ട്ട്‌ അപ്പ്‌ മിഷന്‍ ഡയറക്‌ടര്‍ ഡോ.സജി ഗോപിനാഥ്‌, കെ. ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ്‌ മുല്ലശേരി, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടെസ്‌ പി.മാത്യു, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പ്രമോദ്‌ നാരായണ്‍ തുടങ്ങിയര്‍ സംസാരിച്ചു. രാഷ്ട്രീയ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

വൺ എം.പി വൺ ഐഡിയ മത്സരത്തിന് ചുക്കാന്‍ പിടിച്ച, 2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ  ജോസ് കെ മാണി, ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാസ്സ്‌ കമ്മ്യൂണിക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ്‌ സിറ്റി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌, റീജിയണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ജോസ് കെ മാണിയുടെ  ശ്രമഫലമായി കോട്ടയത്തിനു ലഭിച്ചു. ഹെല്‍ത്ത്‌ മിഷന്‍ ഫണ്ട്‌ ഉപയോഗിച്ച്‌ വിവിധ ആശുപത്രികളെ നവീകരിക്കുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്‌തു. കാര്‍ഷിക മേഖലയായ കോട്ടയത്ത്‌ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജോസ്‌ കെ മാണി ജാഗരൂകനായിരുന്നു.  നാളികേരത്തിന്റെ വിലത്തകര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കണം എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു. റബ്ബര്‍ കാപ്പി, തേയില, ഏലം,നാളികേരം എന്നീ തോട്ട വിളകളെ കാര്‍ഷിക വിളകളായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സെന്‍സസ്‌ ബോര്‍ഡിന്റെ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തവരില്‍ ജോസ്‌ കെ മാണിയും ഉണ്ടായിരുന്നു. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.

ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനില്‍ ഇന്ത്യാവിരുദ്ധ റാലി നടത്തിയ സംഭവത്തില്‍ മോദി സര്‍ക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. രാജ്യത്തെ തകര്‍ക്കാര്‍ക്കാനുള്ള ഗൂഢാലോചനയാണ് റാലിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചാബില്‍ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ബിജെപി അകാലിദള്‍ സഖ്യം എന്തുകൊണ്ട് മൗനമായിരിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല ട്വിറ്ററിലൂടെ ചോദിച്ചു.

ഈ ഗൂഢാലോചനയില്‍ 56 ഇഞ്ച് മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്, ഇതു രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമല്ലേ ? പിന്നെന്തി നു നിശബ്ദത പാലിക്കുന്നു, സുര്‍ജോവാല ചോദിച്ചു. അതേസമയം പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് റാലിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അനുകൂല റാലിയും നടന്നിരുന്നു.

ലണ്ടന്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ പഞ്ചാബില്‍ ഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു ഖാലിസ്ഥാന്‍ അനുകൂല മനുഷ്യാവകാശ സംഘടന ദി സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ലണ്ടനിലെ ട്രഫല്‍ഗര്‍ സ്‌ക്വയറിലാണ് റാലി നടത്തിയത്. പഞ്ചാബില്‍ 2020 ല്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു നടത്തിയ റാലിയില്‍ ആയിരത്തില്‍ അധികം സിഖ് വംശജരും പിന്തുണയ്ക്കുന്നവരുമാണ് പങ്കെടുത്തത്. പഞ്ചാബിനെ സ്വതന്ത്രമാക്കൂ, ഇന്ത്യന്‍ അധിനിവേശം അവസാനിപ്പിക്കൂ, ഖലിസ്ഥാന് വേണ്ടി 2020 ല്‍ പഞ്ചാബില്‍ ഹിതപരിശോധന, പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കി മാറ്റും, തുടങ്ങിയ മുദ്രവാക്യങ്ങളുള്ള ബാനറുകളുമായി ആയിരുന്നു റാലി .

സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്റ്റേഷനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഞായറാഴിചയിലേക്ക് മാറ്റുകയായിരുന്നു. 1.5 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ്. 7 വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റാന്‍ ഇതിന് സാധിക്കും. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടവും ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പേരിലായി.

കോറോണയെന്ന പേരില്‍ അറിയപ്പെടുന്ന സൗരാന്തരീക്ഷത്തെക്കുറിച്ചായിരിക്കും പാര്‍ക്കര്‍ സോളാര്‍ പഠിക്കുക. അതിശക്തമായ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രത്യേക കവചവും പേടകത്തിനുണ്ടാവും. 4.5 ഇഞ്ച് കനത്തിലുള്ള താപ കവചമാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഫോം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ കവചം പേടകത്തെ സൂര്യന്റെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കും. 1370 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെ ഇതിന് അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. സൗരവാതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ ആസ്‌ട്രോഫിസിസിസ്റ്റ് യൂജിന്‍ പാര്‍ക്കറുടെ പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് ഒരു ബഹിരാകാശ ദൗത്യത്തിന് നാസ നല്‍കുന്നത്.

സൗരവാതങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ പഠനമാണ് പേടകത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന് ഏതാണ്ട് 3.8 ദശലക്ഷം മൈല്‍ അടുത്ത് ചെല്ലാന്‍ പേടകത്തിന് പ്രാപ്തിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയും സൂര്യനും തമ്മില്‍ 93 മില്യന്‍ മൈല്‍ അകലമുണ്ട്. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ്. 2020ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയും ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ സൗരപദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്.

അദ്ധ്യായം – 13
ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍

ഗുണ്ടാമേധാവി മിശ്രയുടെ നാവിന്‍ തുമ്പത്തു നിന്നു വന്നതു നല്ല വാക്കുകളായിരുന്നില്ല. അപ്പു അപമാനഭാരത്തോടെ നിന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യത്തില്‍ അതിനുളള ധൈര്യമില്ലായിരുന്നു. അയാള്‍ ഒറ്റയ്ക്ക് വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പു കാശു ചോദിക്കാറില്ല. കൂട്ടത്തില്‍ രണ്ടുപേര്‍ കഴിച്ചപ്പോള്‍ അതിന് കാശു കിട്ടണം. അതായിരുന്നു അപ്പുവിന്റെ നിലപാട്. അതയാള്‍ മിശ്രയോട് പറയുകയും ചെയ്തു. എന്റെ കൂടെ വന്നവരെ നീ അപമാനിച്ചു അതായിരുന്നു മിശ്രയുടെ വാദം. അയാള്‍ തന്റെ കൊമ്പന്‍ മീശ പിരിച്ചുകൊണ്ട് അപ്പുവിന്റെ കഴുത്തില്‍ ബലമായി പിടിച്ചിട്ട് ചോദിച്ചു, നിനക്ക് കാശു വേണോടാ മദ്രാസ്സി. അപ്പു ഭയത്തോടും ദൈന്യതയോടും നോക്കി. കടയില്‍ മൂന്നു ജോലിക്കാരുളളതാണ്. അതില്‍ ഒരാള്‍ പാചകക്കാരനാണ്. ഞാനും സെയിനും അടുക്കളയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ അടുപ്പിലെ കല്‍ക്കരിയില്‍ നിന്നുളള ചൂടു കൊണ്ട് നില്‍ക്കുകയായിരുന്നു.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത്. മിശ്ര എന്ന ഗുണ്ടയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണുന്നത്. പാചകം ചെയ്യുന്ന സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസ്സിലായത്. എച്ച്. ഈ. സിയില്‍ എന്തോ ജോലിയുണ്ട്. മേലുദ്യോഗസ്ഥന്‍ ഇയാള്‍ ജോലി ചെയ്തില്ലെങ്കിലും ഒന്നും പറയില്ല. രാവിലെ വന്ന് ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നീടുളള ഉദ്ദ്യോഗം രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിലെ കളളുകുടിയും ചീട്ടുകളിയുമാണ്. സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളില്‍ കയറി വയറു നിറയെ തിന്നും എന്നിട്ട് മടങ്ങിപോകും. പാവം കടയുടമകള്‍ ഒന്നും ചോദിക്കാറില്ല. ചോദിച്ചാല്‍ അടിയുറപ്പാണ്.

ഈ സ്ഥലത്തെ പ്രബലന്മാരണവര്‍. മറ്റു ഗുണ്ടകളുമായിട്ടാണ് സാധാരണ ഏറ്റുമുട്ടാറുളളത്. പലതും കത്തികുത്തിലാണ് അവസാനിക്കുന്നത്. സുരേഷ് ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണുകളില്‍ പകയും വിദ്വേഷവും മാത്രമായിരുന്നു. മൂന്നു ഗുണ്ടകള്‍ അപ്പുവിനു ചുറ്റുമായി നിലയുറപ്പിച്ചു നിന്നു. കടയിലെ ജോലിക്കാരന്‍ ചെന്ന് മിശ്രയോട് അപേക്ഷിച്ചു. മിശ്രസാബ് തെറ്റുപറ്റി, ഇയാളെ വിടൂ, പൈസയൊന്നും വേണ്ട. കൂട്ടത്തില്‍ നിന്നവന്‍ അവന്റെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അവന്‍ ബഞ്ചും വലിയ മേശകളും മറിച്ചു കൊണ്ട് വീണു. കടയ്ക്കുളളിലിരുന്നവര്‍ ഓരോരുത്തരായി ഭയത്തോടെ പുറത്തേക്കിറങ്ങിപ്പോയി.

പരിഭ്രാന്തിയോടെ നിന്ന അപ്പു മിശ്രയോട് എന്നെ വിട് എനിക്ക് പൈസയൊന്നും വേണ്ട. അതൊരു അപേക്ഷയായിരുന്നു. ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. തലയുയര്‍ത്തി തലയില്‍ തലോടിയിട്ട് പറഞ്ഞു. നിന്നെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പുവിന്റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചു. അപ്പു പല ചട്ടമ്പികളേയും നേരിട്ടാണ് ഒരു ഹോട്ടലുടമയുടെ വേഷം കെട്ടിയത്. പലപ്പോഴും വഴക്കുകള്‍ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുളളത്. മിശ്രയുടെ തുളച്ചു കയറുന്ന നോട്ടത്തില്‍ അപ്പു കൂസ്സാതെ നിന്നു. കൂടെ നിന്നവന്‍ നിന്ദിച്ചും പരിഹസിച്ചും ചിരിച്ചു രസിച്ചു. അപ്പുവിന്റെ ശബ്ദം ഉയര്‍ന്നു. ഉടുപ്പില്‍ നിന്നും കൈ എടുക്കെടാ. ഉടുപ്പിലെ പിടിവിടാന്‍ തയ്യാറായില്ല. ഞാന്‍ സഹതാപത്തോടും പകയോടും നോക്കി. എങ്ങനെ അപ്പുവിനെ ഈ ദുഷ്ടന്മാരുടെ കയ്യില്‍നിന്നും വിടുവിക്കും. അപ്പോഴും ഉടുപ്പുമായുളള പിടിവലി തുടര്‍ന്ന് ഉടുപ്പിന്റെ ബട്ടണ്‍ പൊട്ടിമാറി. മിശ്ര സര്‍വ്വശക്തിയുമെടുത്ത് അപ്പുവിന്റെ നെഞ്ചത്ത് ഇടിച്ചു. ആ ഇടിയില്‍ അയാള്‍ പിറകോട്ട് വേച്ചുപോയി. ആ മിഴികള്‍ അകത്തേക്ക് ദയനീയമായി നോക്കി. അത് എന്നെയായിരുന്നു.

ഇതൊക്കെ കണ്ടു നില്‍ക്കാനുളള മാനസ്സികാവസ്ഥ എനിക്കുമില്ലായിരുന്നു. സെയിനുവിനോടു പറഞ്ഞു നീ ഈ വാതില്‍ക്കല്‍ നിന്നോണം ഒരുത്തനേയും അകത്തേക്കു കടത്തരുത്. ഒരു വാതിലില്‍ സെയിനു നിന്നാല്‍ മറ്റൊരാള്‍ക്ക് അകത്തേക്ക് കടക്കാന്‍ പറ്റില്ല. അതാണ് അവന്റെ ശരീരം. അവന്റെ കണ്ണുകളില്‍ പക എരിഞ്ഞുനിന്നു. ഞാന്‍ മുന്നോട്ട് വന്നുയര്‍ന്ന് ആദ്യത്തെ ചവിട്ട് മിശ്രയുടെ നെഞ്ചില്‍ തന്നെ കൊടുത്തു. അയാള്‍ മേശകളെ മലര്‍ത്തി അതിനൊപ്പം വീണു. അപ്പുവും ജോലിക്കാരും രണ്ടു ഗുണ്ടകളെ നേരിട്ടു. തടിമാടനായ മിശ്ര മുകളിലേക്ക് ഉയരുന്തോറും എന്റെ ചവിട്ടു തുടര്‍ന്നു. അയാളുടെ കണ്ണുകള്‍ ഒരു വന്യമൃഗത്തിന്റെ പോലെയായി. അടിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരെ മിശ്രയുടെ ഗുണ്ടകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാനും അവരെ നേരിട്ടു. കാര്യങ്ങള്‍ ഇത്രവേഗം തിരിഞ്ഞു മറയുമെന്ന് അവരും പ്രതീക്ഷിച്ചില്ല. പുറത്ത് റോഡില്‍ നിന്നവരെല്ലാം ഭയാനകമായിട്ടാണ് ആ കാഴ്ച്ച കണ്ടത്. ഗുണ്ടകള്‍ തമ്മില്‍ തെരുവില്‍ തല്ലുകൂടി കണ്ടിട്ടുണ്ടെങ്കിലും ഒരു ഹോട്ടലിനുളളില്‍ ആദ്യമായിട്ടാണ്.

ഇതിനിടയില്‍ അവരില്‍ ഒരുവന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. അവനെ നേരിട്ടത് സെയിനുവായിരുന്നു. അപ്പു ക്ഷീണിതനായി ഏങ്ങലടിച്ചുകൊണ്ട് തളര്‍ന്നിരുന്നു. മിശ്രയും അടുക്കളയിലെത്തി മറ്റുളളവരെ ഭയപ്പെടുത്തി പോകുന്നത് കണ്ടിട്ട് എന്റെ അടുത്ത ചവിട്ട് അയാളുടെ പുറത്തായിരുന്നു. അയാള്‍ മുന്നോട്ടു പോയി വീണു. അതിനുളളില്‍ ഞാനും സെയിനും മാത്രമായി. പുറത്തുളളവനും അകത്തേക്ക് ചാടി വന്നു. എന്റെ കാലു കൊണ്ടുളള ചവിട്ടില്‍ മിശ്രയുടെ നാഭി തകര്‍ന്ന് അയാള്‍ വേച്ചു വേച്ചു പുറത്തേക്കു നടന്നു. അരയിലുളള കത്തി എടുക്കാനുളള ശക്തിയും നഷ്ടപ്പെട്ടു. എന്റെ കണ്ണുകളില്‍ രോഷാഗ്നി കത്തിനിന്നു. അതു തീനാളം പോലെ അടുക്കളയില്‍ എരിഞ്ഞു. പുറത്തു നിന്ന് പരിഭ്രമത്തോടെ ഉറ്റുനോക്കിയവര്‍ അകത്ത് എന്തോ ഭീകരമായതു സംഭവിച്ചുവെന്ന് മനസ്സിലാക്കി. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്നവര്‍ വിശ്വസിച്ചു. വികാരവേശത്തോടെ വന്ന ഗുണ്ടകള്‍ തീവ്രവേദന സഹിച്ച് നാഭിയില്‍ കൈകള്‍ അമര്‍ത്തി പുറത്തേക്ക് നടക്കുമ്പോള്‍ അവിടെ കൂടി നിന്ന മലയാളികളടക്കമുളളവരുടെ മനസ്സില്‍ എന്റെ മരണം ഉറപ്പാക്കിയിരുന്നു. എന്നെ മാത്രം പുറത്തേക്ക് കണ്ടില്ല. അവര്‍ ഒരു ദുസ്വപ്‌നം പോലെയാണ് എല്ലാം കണ്ടുനിന്നത്. ഗുണ്ടകള്‍ പാവങ്ങളെ നിര്‍ദ്ദയം ഉപദ്രവിക്കുന്നതില്‍ അവര്‍ എന്തു ചെയ്യാനാണ്. ഞനെന്ന കുറ്റവാളിയാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം . കടയ്ക്കുളളിലെ ഉപകരണങ്ങളെല്ലാം അവര്‍ വലിച്ചു വാരി എറിഞ്ഞതും കാണികള്‍ക്ക് ഒരു സുന്ദര കാഴ്ച്ചയായിരുന്നു. എനിക്ക് എന്തുപറ്റിയെന്നറിയാനുളള ധൈര്യം പോലും ആരും കാണിച്ചില്ല. അതിനെല്ലാം അവര്‍ക്ക് മറുപടിയുമുണ്ട്. ഇതിനെല്ലാം കാരണം അവന്റെ അഹങ്കാരമാണ്. എല്ലാവരും വിയര്‍പ്പില്‍ കുളിച്ച് അവശരായി സ്വയം രക്ഷപ്പെട്ടപ്പോള്‍ ഞാന്‍ മാത്രം എന്താണ് രക്ഷപ്പെടാഞ്ഞത്. മനസ്സ് അപ്പോഴും അസ്വസ്ഥമായത് അടികൊണ്ടതിലും കൈയ്യില്‍ കെട്ടിയിരുന്ന വാച്ച് തവിടു പൊടിയായതിലും ധരിച്ച ഉടുപ്പ് കീറിപ്പറിഞ്ഞിപോയതിലുമല്ല. എന്റെ ആത്മസുഹൃത്ത് സെയിന്‍ എന്നെ ഉപേക്ഷിച്ചു പോയതിലാണ്.

അങ്ങനെ വിഷണ്ണനായി കടക്കുള്ളിലേക്ക് നടക്കുമ്പോള്‍ മുന്നിലേക്ക് ജ്യേഷ്ഠനും രണ്ട് പോലീസ്സുകാരും വന്നു. ജ്യേഷ്ഠന്‍ എന്നോട് അസംതൃപ്തി ഉണ്ടെങ്കിലും ജീവനോടെ കണ്ടതില്‍ ആശ്വസിച്ചു. ജ്യേഷ്ഠന്‍ കട പൂട്ടിയിട്ട് എന്നെയും കൊണ്ട് പോലീസ്സിനൊപ്പം ദുര്‍വ്വ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. തണുപ്പ് എന്റെ ശരീരമാകെ തുളച്ചു കയറിയിരുന്നു. അവിടെ നടന്ന സംഭവമെല്ലാം ഞാന്‍ പോലീസ്സിനെ ധരിപ്പിച്ചു. അവര്‍ ഉടനടി മഹസര്‍ തയ്യാറാക്കി. ആശുപത്രിയുടെ മുന്നിലുളള ഒരു റോഡിന്റെ മൂലയ്ക്കായിരുന്നു പോലീസ് സ്‌റ്റേഷന്‍. വീട്ടിലേക്കുളള യാത്രയിലാണ് ജ്യേഷ്ഠന്‍ സെയിനുവിന്റെ കാര്യം പറഞ്ഞത്. അവനെ ആശപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതു കേട്ട് എനിക്ക് വിഷമം തോന്നി. പെട്ടെന്നാര്‍ക്കും അവനെ അടിച്ചു തറ പറ്റിക്കാന്‍ സാധിക്കില്ല. ഇനീം അടുക്കളയില്‍ കണ്ട കത്തി വല്ലതുമെടുത്ത് കുത്തിയോ. എന്റെ നേര്‍ക്ക് ഒരു കത്തി വീണതു ഞാനപ്പോള്‍ ഓര്‍ത്തു. അല്പം വൈമനസ്യത്തോടെ ചോദിച്ചു. എന്താ അവനു പറ്റിയത്. അതിനു മറുപടിയായി ലഭിച്ചത് നിന്റെ ചവിട്ടുകൊണ്ട് അവന് മൂത്രമൊഴിക്കാന്‍ പ്രയാസമായി. വേദനയോടെയാണവന്‍ അവിടെനിന്ന് ഇറങ്ങി വീട്ടില്‍ എത്തിയത്. ഭാഗ്യത്തിന് ഞാനവിടെ ഉണ്ടായിരുന്നു. നീയിങ്ങനെ ചവിട്ടു തുടര്‍ന്നാല്‍ എങ്ങനെയാ? മനഷ്യന്മാര്‍ മരിച്ചുപോകില്ലേ. എന്റെ ജീവന്‍ അപകടത്തിലായാല്‍ അതിനും ഞാന്‍ മടിക്കില്ലെന്ന് പറയണമെന്നു തോന്നി. എന്നാല്‍ മറുപടി പറഞ്ഞില്ല. ആ രാത്രിയില്‍ അപ്പുവും ജോലിക്കാരും വീട്ടിലെത്തി. ജ്യേഷ്ഠന്‍ അവരെ ധൈര്യപ്പെടുത്തി. നാളെ കട തുറന്നു പ്രവര്‍ത്തിക്കണം. മറ്റുളളതൊക്കെ എനിക്ക് വിട്ടേര്. അവന്മാരുടെ ഗുണ്ടയിസ്സം ഇനിയും അവിടെ നടക്കത്തില്ല. ഇവിടെ വേറേയും ഗുണ്ടകളുണ്ട്. ജ്യേഷ്ഠന് അവിടുത്തെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമാണുണ്ടയിരുന്നത്.

മദ്രാസികളുടെ കടകളിലും ഹോട്ടലുകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വേണ്ടേന്ന് അവരുടെ സംസാരത്തില്‍ നിന്നു മനസ്സിലാക്കി. ജ്യേഷ്ഠത്തി അവര്‍ക്കെല്ലാം ചായ ഇട്ടു കൊടുത്തു. അപ്പു എന്നെ പ്രത്യേകം പുകഴ്ത്തി പറഞ്ഞു. മനസ്സിനു ധൈര്യം തന്നത് എന്റെ ഇടപെടലെന്ന് അപ്പുവിന്റെ വാദം ഈര്‍ഷ്യയോടെയാണ് ജ്യേഷ്ഠത്തി കേട്ടാല്‍ ആ മുഖഭാവം അതു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇനിയും അതോര്‍ത്ത് വിഷമിച്ചിട്ട് ഫലമില്ല. അപ്പുവിനെ ധൈര്യപ്പെടുത്തി അവരെ യാത്രയാക്കി. ഞാന്‍ എഴുന്നേറ്റ് കുളിക്കാനായി പോയി. കുളി കഴിഞ്ഞു വരുമ്പോള്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും സംസാരിച്ചത് എന്നെപ്പറ്റിയാണ്. അകത്തേ മുറിയില്‍ തുണി മാറിയിടുമ്പേള്‍ ജ്യേഷ്ഠത്തി അറിയിച്ചത് ഇവനെ ഇവിടുന്ന് മാറ്റുന്നതാണ് നല്ലത്. അവന്മാര്‍ വെറുതെ ഇരിക്കില്ല.

നാട്ടുകാര്‍ പറയുന്നത് അനുജന്റെ സ്വഭാവഗുണങ്ങള്‍ അത്ര നല്ലതല്ല എന്നാണ്. മറ്റുളളവര്‍ക്ക് അപമാനമുണ്ടാക്കരുത്. തുണി മാറി ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ ജ്യേഷ്ഠത്തി അകത്തേക്ക് പോയി. ജ്യേഷ്ഠന് മനപ്രയാസമുണ്ട്. ആരെ കുറ്റപ്പെടുത്തണമെന്നറിയാതെ മൗനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ആപത്തില്‍ ഒരാളെ സഹായിക്കുന്നത് തെറ്റാണോ. അതില്‍ സങ്കടപ്പെടാനും ഭയപ്പെടാനും എന്തിരിക്കുന്നു. തങ്കച്ചായന്‍ ഇവിടുത്തെ ഹിന്ദു മുസ്‌ലീം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഇടപെട്ടിട്ടില്ലേ?. കേരളത്തില്‍ നിന്നും വന്ന ഹിന്ദുക്കളും ക്രിസ്തിയാനികളും ഇവിടുത്തെ മുസ്‌ലീങ്ങളെ സ്വന്തം ക്വാര്‍ട്ടറില്‍ ഒളിപ്പിച്ചു താമസ്സിപ്പിച്ചിട്ടില്ലേ?. ഹിന്ദു തീവ്രവാദികളില്‍ നിന്ന് രക്ഷിച്ചിട്ടില്ലേ?. നല്ല മലയാളികള്‍ക്ക് തിന്മക്ക് കൂട്ടുനില്‍ക്കാനാകില്ല. അവരൊന്നും ജാതിമതങ്ങളെ കൂട്ടുകാരായി കൊണ്ടു നടക്കുന്നവരല്ല. ഞാന്‍ വന്നതിനു ശേഷം ഇവിടുത്തെ ഒരു മുസ്‌ലീം ക്വാര്‍ട്ടറിലെ യുവതിയെ ഹിന്ദു യുവതിയുടെ തുണികള്‍ ധരിപ്പിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മിനി ബസ്സില്‍ റാഞ്ചിക്കു വിട്ടത് എന്തിനായിരുന്നു?. ആ രാത്രിയില്‍ ആ ക്വാര്‍ട്ടറിനു ഹിന്ദു തീവ്രവാദികള്‍ തീയിടുന്നെന്ന് അറിവ് ലഭിച്ചതു കൊണ്ടല്ലേ. ആ സ്ത്രീയുടെ ഭര്‍ത്താവിനെ ആ വിവരം ഫോണിലറിയിച്ചത് തങ്കച്ചായനല്ലേ?.
മനപ്രയാസത്തോടെ മൂകനായി എന്നെ നോക്കിയിട്ട് പറഞ്ഞു. സാധാരണക്കാരായ അറിവില്ലാത്ത മനുഷ്യര്‍ എന്ത് അധര്‍മ്മത്തിനും വഴങ്ങുന്നവരാണ്. ആ കൂട്ടത്തില്‍ നീ പോകണമെന്ന് ഞാന്‍ പറയില്ല. എല്ലാ മനുഷ്യരോടും സ്‌നേഹത്തോടും സഹാനുഭൂതിയോടും പ്രവര്‍ത്തിക്കാനേ ഞാന്‍ പറയൂ. എന്റെയോ മറ്റുളളവരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് നീ വഴങ്ങേണ്ടതില്ല. നിന്റെ ഇഷ്ടത്തിനു ചെയ്യുക. അതിന്റെ ഭവിഷത്തുകള്‍ നേരിടാനും നീ ഒരുങ്ങികൊളളണം. കടയിലെ സംഭവത്തിനു നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. അമ്മിണി പറഞ്ഞതു പോലെ നിനക്കെതിരെ ഇപ്പോള്‍ ഹിന്ദുക്കളും രംഗത്തുണ്ട്. അതു മറക്കരുത്. ജ്യേഷ്ഠന്‍ എഴുന്നേറ്റു പോയി.

അത്താഴം കഴിഞ്ഞ് കട്ടിലില്‍ കിടന്നു. ശരീരമാകെ നല്ല വേദനയായിരിന്നു. തണുത്ത വെളളത്തില്‍ കുളിച്ചപ്പോള്‍ നീറ്റലും തോന്നിയിരുന്നു. സെയ്‌നുവിനെ നാളെ തന്നെ ആശുപത്രിയില്‍ പോയി കാണണം. അറിയാതെ സംഭവിച്ചതെന്ന് പറയണം. ചവിട്ട് ചെറുപ്പത്തിലേ തന്നെ നല്ല ശരീര ഭാരമുളള ഞാന്‍ എങ്ങനെ അഞ്ചടിക്ക് മുകളില്‍ ചാടിയെന്നത് അതിശയമായിരുന്നു. അതു പോലെ വലിയ ഭാരമുളള കാട്ടുകല്ല് എറിഞ്ഞാണ് ഷോട്ട്പുട്ടിലും ഡിസ്‌കസ്‌ത്രോയിലും പരിശീലിച്ചത്. അതിലും എല്ലാ വര്‍ഷവും ഒന്നാം സ്ഥാനമണ് കിട്ടിയത്. ചെറുപ്പത്തിലെ നിത്യ പരിശീലനം എനിക്ക് ഗുണമാണ് നല്‍കിയിരിക്കുന്നതെന്നു തോന്നി. ഏതു ഭീകരാവസ്ഥയിലും മനുഷ്യനു മനസ്സിലുണ്ടാകുന്ന ഭീതീയേക്കാള്‍ ആത്മധൈര്യമാണ് ആവശ്യമെന്ന് ഈ സംഭവത്തിലൂടെ പഠിച്ചു. പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു. ജനാലകളിലും മഞ്ഞു പറ്റിപ്പിടിച്ചിരുന്നു.

നിത്യവും മഞ്ഞു നിറഞ്ഞ റോഡിലൂടെ രാവിലെ ഏഴുമണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഷോര്‍ട്ട്ഹാന്‍ഡ് എഴുതിയിട്ട് മിനിബസ്സില്‍ റാഞ്ചി എക്‌സപ്രസ് പത്ര ഓഫിസ്സിലേക്ക് പോയിരുന്നു. കേസ്സില്‍പ്പെട്ട് മിശ്രയും കൂട്ടരും ഒളിവില്‍ പോയിരുന്നു. ചില മലയാളി ശത്രുക്കള്‍ എന്നെ പകയോടെ നോക്കിയെങ്കിലും കൂടുതല്‍ മലയാളികളുടെ മനസ്സില്‍ ഞാനൊരു മലയാളിഗുണ്ടയായി മാറിക്കഴിഞ്ഞു. മിനി ബസ്സില്‍ യാത്ര ചെയ്തിരുന്ന രണ്ടു മലയാളികള്‍ എന്നെ അഭിനന്ദിച്ചു. ഇവിടെ ചില മലയാളി ഗുണ്ടകളുണ്ട് ഈ മിശ്രയേപ്പോലുളള ഗുണ്ടകളെ നേരിടാന്‍ മുന്നോട്ടു വരില്ല. മുട്ടു വിറയ്ക്കും. മദ്രാസ്സി എന്നു പറഞ്ഞാല്‍ തല്ലുകൊളളികള്‍ എന്നാ അവന്മാരുടെ ധാരണ. മറ്റുളളവന്റെ ചെലവില്‍ തിന്നും കുടിച്ചും കുടവയറുമായി നടക്കുന്ന നാറികള്‍. ഞാന്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ക്കും സമൂഹത്തോട് ഒരു ഉത്തരവാദത്വമില്ലേ. കുറ്റബോധത്തോടെയവര്‍ പ്രതികരിച്ചു, ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് അതിനു കഴിയാറില്ല. സോമന്‍ ചെയ്തത് ഞങ്ങളുടെ കടമ തന്നെയാ. എന്നാലും സൂക്ഷിച്ചോണം കേട്ടോ. എന്തെന്നില്ലാത്ത ആത്മധൈര്യമാണ് അവര്‍ നല്‍കിയത്.

ഓരോരുത്തര്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇവരുടെയെല്ലാം ഉളളില്‍ ഈ കൂട്ടരോട് പകയുണ്ട്. അവരെ നേരിടാനുളള മനോധൈര്യമില്ലാത്തത് അവരുടെ ജീവിത ചുറ്റുപാടുകള്‍ മാത്രമെന്ന് മനസ്സിലായി. സ്‌നേഹാദരവുളള മനുഷ്യരും ഇവിടെ ഉളളത് ആദ്യമായിട്ടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു ദിവസം റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് മിനി ബസ്സില്‍ വരുമ്പോള്‍ ആ ബസ്സില്‍ കോള്‍ ഇന്ത്യാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഒരു അബ്രഹാമുണ്ടായിരുന്നു. എന്നോട് ചോദിച്ചു വര്‍ഗ്ഗീസ്സിന്റെ അനുജനാ അല്ലേ. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അദ്ദേഹത്തെ എനിക്കറിയാം. ഉന്നത ജോലിയുളള ആളാണ്. എന്നെ എങ്ങനെ തിരിച്ചറിഞ്ഞു. അതറിയില്ല. എന്നോട് ചോദിച്ചു എനിക്കൊരു സഹായം വേണം. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ഭീതിയുണ്ടായി. ഏതെങ്കിലും ഗുണ്ടയെ തല്ലാനാണോ. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇവര്‍ സമ്മതിക്കത്തില്ലേ?. എന്റെ നിരാശ നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞങ്ങള്‍ അടുത്തയാഴ്ച്ച നാട്ടില്‍ പോകുകയാണ്. ഇവിടുത്തുകാര്‍ പലപ്പോഴും അവധിക്കു പോകുന്ന വീടുകളില്‍ മോഷണം നടത്താറുണ്ട്. വീട്ടുസാധനങ്ങള്‍ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. സോമന് സാധിക്കുമെങ്കില്‍ ഒരു മാസം എന്റെ വീട്ടില്‍ ഒരു ഗെസ്റ്റായി താമസ്സിക്കണം. ചെലവുകള്‍ എന്തും ഞാന്‍ വഹിച്ചോളാം. മനസ്സമാധാനത്തോടെ പോകാനാണ്. പറ്റുമോ?. മനുഷ്യന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് മോഷണം.

അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഞാന്‍ യാതൊരു മടിയും കൂടാതെ തയ്യാറെന്നറിയിച്ചു. പ്രതീക്ഷിച്ചതു പോലെ സംഭവിച്ചതില്‍ അദ്ദേഹം നന്ദി അറിയിച്ചു. സത്യത്തില്‍ ഞാനാണ് നന്ദി പറയേണ്ടത്. ഹൃദയത്തില്‍ എപ്പോഴും സൂക്ഷിച്ചിരുന്ന ഒരു കാര്യമാണ് ജ്യേഷ്ഠന്റെയടുത്തു നിന്നു മാറി താമസ്സിക്കണമെന്ന്. ജ്യേഷ്ഠത്തി കഴിഞ്ഞയാഴ്ച്ച എന്നോട് പ്രതിഷേധം രേഖപ്പെടുത്തിയത് ഞാനല്പം കല്‍ക്കരിയെടുത്ത് മണ്ണുകൊണ്ടുളള അടുപ്പില്‍ തീ കത്തിച്ച് ചൂടു കൊണ്ടിരിക്കുമ്പോഴാണ്. ആ രംഗം കണ്ടിട്ട് അതിലേക്ക് വെളളം കോരിയൊഴിച്ചിട്ട് തീ അണച്ചു. നല്ല തണുപ്പായതിനാല്‍ ഏതാനും കല്‍ക്കരി കത്തിച്ച് ചൂടിനായി ശ്രമിച്ചതാണ്. നാട്ടിലേതു പോലെ വിറക് കൊളളികള്‍ ഇവിടെ വെറുതെ കിട്ടില്ല. അതാണ് ജ്യേഷ്ഠത്തിയും പറഞ്ഞത്. ഇതു കാശു കൊടുത്തു വാങ്ങുന്നതാണ്. വെറുതെ കത്തിച്ചു കളയാനുളളതല്ല.

വിഷാദം നിറഞ്ഞ മനസ്സോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. തടഞ്ഞു നിര്‍ത്തിയ കണ്ണുനീര്‍ത്തുളളികള്‍ അടര്‍ന്നു വീണു. കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ കടയിലേക്ക് നടന്നു. അവിടുത്തെ അടുപ്പില്‍ ആളികത്തുന്ന ചൂളകളുണ്ട്. എപ്പോഴും എന്റെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. മനോദുഖങ്ങളിലും ഞാന്‍ ചോദിക്കും ഈ നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് എന്തിന് വ്യാകുലപ്പെടണം. മനഷ്യജന്മത്തില്‍ ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉളളതല്ലേ. ജീവിതത്തില്‍ ലഭിക്കുന്ന തിരിച്ചടികളില്‍ നിന്ന് മാത്രമേ തന്റേടവും സ്‌നേഹവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ കഴിയു എന്ന് ഞാന്‍ എന്നെതന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയായാല്‍ എല്ലാ നിരാശകളും വേദനകളും മാറി പുതിയ ആശയങ്ങളിലേക്ക് മനസ്സു മാറും. അതിലാണ് എന്റെ എല്ലാ പ്രതീക്ഷകളുമുളളത്. അതു യാഥാര്‍ത്ഥ്യമാകുമോ?.

ഒരു സായംസന്ധ്യയില്‍ കുണ്ടറയാശാന്‍ അപ്പുവിന്റെ കടയില്‍ വന്നു. കുണ്ടറയാശാന്‍ മിശ്രയുടെ സംഘത്തില്‍പ്പെട്ടതല്ല. തിവാരി സംഘത്തില്‍പെട്ടയാളാണ്. മിശ്രയുടെ ആക്രമണത്തെപ്പറ്റി അറിയുവാനും എന്നെ കാണാനുമാണ് വന്നത്. നെറ്റിയില്‍ ചന്ദനക്കുറിയും, ഗാംഭീര്യമാര്‍ന്ന നോട്ടവും, കട്ടിയുളള കറുത്ത മീശയും അത്യന്തം ആകര്‍ഷകമാണ്. കുണ്ടറയാശാന്‍ വന്നപ്പോള്‍ ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അദ്ദേഹത്തിനു ഗുണ്ടയെന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്താലും അധര്‍മ്മത്തിനു കൂട്ടുനില്‍ക്കുന്ന ആളല്ലായിരുന്നു. മലയാളിയുടെ കടയില്‍ കയറി അക്രമം കാണിച്ചവനെ നിങ്ങള്‍ അടിച്ചൊതുക്കിയത് നന്നായി എന്ന് ആശാന്‍ അപ്പുവിനെ ധരിപ്പിച്ചു. ഇവിടുത്തെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പകയുളളവരെന്നും ഒരു കൂട്ടര്‍ പരാജയപ്പെട്ടാല്‍ മറ്റു സംഘങ്ങള്‍ സന്തോഷിക്കുമെന്നും അപ്പുവിനറിയാം. എന്നെപ്പറ്റി ആശാന്‍ അപ്പുവുമായി സംസ്സാരിച്ചു. ആ വരവിന്റെ പ്രധാന ഉദ്ദേശ്യം എന്നെ ആ സംഘത്തില്‍ ചേര്‍ക്കാനായിരുന്നു.

അടുക്കളയില്‍ നിന്ന് എന്നെ അപ്പു വന്നു വിളിച്ചു. ഞാന്‍ പുറത്തേക്കു വന്നു. അപ്പു എന്നെ ആശാനു പരിചയപ്പെടുത്തി. മറ്റുളളവര്‍ പറഞ്ഞുകേട്ടതു പോലെ ഇവന്‍ ധൈര്യശാലിയാണോ. ഒരാളുടെ സാമര്‍ത്ഥ്യം അവന്റെ ശരീര ഭംഗിയിലല്ലല്ലോ. അപ്പു ആവി പറക്കുന്ന ചായ ആശാനു നല്‍കി. അപ്പുവിനോട് അറിയിച്ചു. ഇനിയും അവന്മാര്‍ വന്നാല്‍ എന്റെ ആള്‍ക്കാരും ഇവിടൊക്കെ കാണും. നിങ്ങള്‍ ഒറ്റയ്ക്കല്ല. വര്‍ഗ്ഗീസ്സിനോട് പറഞ്ഞേക്ക്. ആശാന്‍ എന്നേയും കൂട്ടി കടയ്ക്കു മുന്നിലേക്കിറങ്ങി മറ്റളളവര്‍ കാണാന്‍ വേണ്ടി ചായ കുടിച്ചുകൊണ്ട് പറഞ്ഞു. ഇനിയും നിനക്കൊപ്പം ഞാനുണ്ട്. ഇവിടെ ഒരുത്തനേയും ഭയക്കേണ്ട. നീ ഞങ്ങളുടെ സംഘത്തിലെ ഗുണ്ടയായി ദുര്‍വ്വായില്‍ ഉണ്ടായാല്‍ മതി. ഞാന്‍ സംശയത്തോടെ നോക്കി നിന്നു. അവിടേക്ക് രണ്ടു ഹിന്ദിക്കാര്‍ വന്ന് ആശാനുമായി സംസാരിച്ചു. നിങ്ങളുടെ നോട്ടം ഇവിടെ വേണം. ഇവന്റെ പേര് സോമന്‍ അവനോടൊപ്പം നിന്നുകൊളളണം. പിന്നെക്കാണാം എന്ന് പറഞ്ഞിട്ട ചായയുടെ ഗ്‌ളാസ്സ് എന്റെ കൈയ്യില്‍ തന്നിട്ട് നടന്നു പോയി. രണ്ടു ഗുണ്ടകള്‍ റോഡില്‍ നിലയുറപ്പിച്ചു.

RECENT POSTS
Copyright © . All rights reserved