Main News

ഫാ. ബിജു കുന്നയ്ക്കാട്ട്, നോട്ടിംഗ്ഹാം

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി മോട്ടോര്‍ വേ 1-ല്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫിന്റെ (ബെന്നി) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ വരുന്ന തിങ്കളാഴ്ച നടക്കും. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനു മുമ്പായി യുകെയിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി വെള്ളിയാഴ്ച, 8-ാം തീയതി നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതുദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച നടക്കുന്ന അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്കു ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്റെ മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയുടെ സുഹൃത്തുക്കളായ സീറോ മലബാര്‍ രൂപതാ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, അഡ്വ. ജോബി പുതുക്കുളങ്ങര, മിസിസ് ആന്റ് മി. സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് പോകുന്നുണ്ട്.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനം ആവശ്യമില്ലായിരുന്നുവെന്ന് നാലിലൊന്ന് ബിരുദധാരികള്‍ അഭിപ്രായപ്പെടുന്നതായി പഠനം. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം മുടക്കേണ്ടതായി വന്നുവെന്നും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്‌സും സ്ഥാപനവും തെറ്റായിരുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിലൂടെ പണവും സമയവും നഷ്ടമായെന്ന് ഇവര്‍ പറയുന്നു. 2000 ബിരുദധാരികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി അപ്രന്റീസ്ഷിപ്പിലൂടെയോ ട്രെയിനിയായോ നേടാവുന്നതായിരുന്നുവെന്നും ഇവര്‍ പറഞ്ഞുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

എന്നാല്‍ രക്ഷിതാക്കളില്‍ നിന്ന് അകന്ന് നിന്നതിലൂടെ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം പഠനകാലത്ത് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് ഇവരില് 93 ശതമാനം പേര്‍ പറഞ്ഞു. തങ്ങള്‍ നേടിയ ഡിഗ്രിക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കുകയും ചെയ്തു. ആവശ്യത്തിന് വരുമാനം ലഭിക്കാത്തതും വിദ്യാഭ്യാസത്തിന് അനുസൃതമല്ലാത്തതുമായ ജോലി ചെയ്യുന്നതിലൂടെ 18,000 പൗണ്ടിലേറെ കടത്തിലാണ് ബിരുദധാരികളെന്നും വ്യക്തമായിട്ടുണ്ട്.

ക്യൂബ് ലേണിംഗിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജോ ക്രോസ്ലി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജോലികള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ധാരണയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാനാണ് പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് ജോലികള്‍ ലഭിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ളവയല്ല അതെന്ന് വ്യക്തമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാരീസ്: വിമാനത്തിനുള്ളില്‍ തേളിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരീസില്‍ നിന്നുള്ള ഈസിജെറ്റ് വിമാനം മണിക്കൂറുകളോളം വൈകി. പാരീസില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനമാണ് യാത്രക്കാരന്‍ തേളിനെ കണ്ടതോടെ വൈകിയത്. സീറ്റിനു മുകളിലൂടെ തേള്‍ നടക്കുന്നത് കണ്ടെന്നാണ് യാത്രാക്കാരന്‍ പറഞ്ഞത്. പിന്നീട് സുരക്ഷയുടെ ഭാഗമായി വിമാനത്തില്‍ പുക നിറച്ചു. ഇതു മൂലം യാത്രക്കാര്‍ ഒരു രാത്രി പാരീസില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. 4-ാം തിയിതിയായിരുന്ന സംഭവം. ഉച്ചക്ക് 2 മണിക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വൈകിയത്.

പാരീസിലെ ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി. ഗ്ലാസ്‌ഗോയിലേക്കുള്ള യാത്രക്കാരനായിരുന്ന ജിമ്മി സ്മിത്ത് എന്നയാളോട് വിമാനത്തിലെ ക്ലീനിംഗ് ജീവനക്കാരിയാണ് തേളിനെ കണ്ട കാര്യം പറഞ്ഞത്. ഗേറ്റില്‍ വെച്ചാണ് ഇക്കാര്യം ജീവനക്കാരി പറഞ്ഞതെന്നും പിന്നീട് പരിശോധനകള്‍ക്കായി യാത്രക്കാരെ മാറ്റുകയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഈിസിജെറ്റ് സംഭവത്തേക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ തേളിനെ കണ്ടതായി ജീവനക്കാരോട് പറഞ്ഞുവെന്നും അതിനാലാണ് വിമാനത്തില്‍ പരിശോധനകള്‍ നടത്തിയതെന്നും കമ്പനി വക്താവ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഹൂസ്റ്റണില്‍ നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന് തേളിന്റെ കുത്തേറ്റിരുന്നു.

ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകൡ നല്‍കി വരുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും അപകടകരമായ കീടനാശിനികളുടെ അംശം കണ്ടെത്തി. ഭക്ഷണത്തിനൊപ്പം നല്‍കുന്ന ആപ്പിള്‍, വാഴപ്പഴം, കാരറ്റ്, പിയര്‍, തക്കാളി, റെയ്‌സിന്‍സ് എന്നിവയുടെ 84 ശതമാനവും കീടനാശിനികള്‍ അടങ്ങിയവയാണെന്നാണ് കണ്ടെത്തല്‍. നാല് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി നല്‍കുന്ന ഈ ഭക്ഷണത്തില്‍ ഒന്നിലേറെ കീടനാശിനികളുടെ അംശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന 40 മില്യന്‍ പൗണ്ടിന്റെ ഈ പദ്ധതിക്ക് ഓരോ വര്‍ഷവും 20 ലക്ഷത്തോളം കുട്ടികള്‍ ഗുണഭോക്താക്കളാകുന്നുണ്ട്.

കുട്ടികള്‍ക്ക് നല്‍കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 2000 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 66 ശതമാനത്തിലും ഒന്നിലേറെ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. റെയ്‌സിനനുകളുടെ സാംപിളുകളില്‍ 100 ശതമാനവും കീടനാശിനികള്‍ അടങ്ങിയവയാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് യുകെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളെ കീടനാശിനികളില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനു കീഴില്‍ സ്‌കൂള്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സ്‌കീം അനുസരിച്ച് നല്‍കുന്ന പച്ചക്കറികളിലും പഴങ്ങളിലും മനുഷ്യന് ഹാനികരമായ ഒന്നിലേറെ കീടനാശിനികള്‍ ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണിയിലും ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും സ്‌കൂളുകളില്‍ ലഭിക്കുന്നവയേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ കീടനാശിനികള്‍ അടങ്ങിയിട്ടുള്ളുവെന്നും വ്യക്തമായിട്ടുണ്ട്.

തീവ്ര ഹിന്ദുത്വവാദത്തിൻറെ വിമർശകയായ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകിട്ട് 6.30ന് ഗൗരിയുടെ വീടിന്‍റെ കോളിംഗ് ബെൽ അടിച്ച അക്രമി, വാതിൽ തുറന്ന ഗൗരിക്കു നേർക്കു വെടിയുതിർക്കുകയായിരുന്നെന്നാണു റിപ്പോർട്ട്. നെഞ്ചിൽ വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു. എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന പി.ലങ്കേഷിന്‍റെ മകളാണു ഗൗരി. വലതുപക്ഷ രാഷ്ട്രീയത്തിനു നേർക്ക് ഗൗരി സ്ഥിരം വിമർശനങ്ങൾ ഉയർത്തിയിരുന്നു. കർണാടകയിലെ വിവിധ പത്രങ്ങളിൽ ഇവർ ബിജെപിയെ വിമർശിച്ച് കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. യുക്തിവാദിയായിരുന്ന കൽബുർഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്.

അടുത്തിടെ, ബിജെപി പ്രവർത്തകർക്കെതിരേ വാർത്ത പ്രസിദ്ധീകരിച്ചതിന് ലാംഗ്വേജ് പ്രസ്സിലെ എഴുത്തുകാരികളിലൊരാളായ ഗൗരി ലങ്കേഷിനെ കോടതി ശിക്ഷിച്ചിരുന്നു. നവംബർ 28ന് 2008ൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട രണ്ട് മാനനഷ്ടക്കേസുകളിൽ കർണാടകയിലെ ഹുബ്ബാളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ. കേസിൽ ആറ് മാസം തടവും 10,000 രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെത്തുടർന്ന് ഗൗരി സമർപ്പിച്ച ഹർജിയിൽ കോടതി ജാമ്യം അനുവദിച്ചു. താൻ പുലർത്തുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള വിരോധം കൊണ്ടാണ് തനിക്കെതിരെ ബിജെപിക്കാർ കേസു കൊടുത്തതെന്ന് ഗൗരി ലങ്കേഷ് ആരോപിച്ചിരുന്നു. ഗൗരി സ്ഥാപിച്ച പ്രാദേശിക ദിനപത്രമായ ഗൗരി ലങ്കേഷ് പത്രിക സംഘടിപ്പിച്ച ചടങ്ങിലാണ് പ്രമുഖ പുരോഗമ ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്റർക്കെതിരെ തീവ്രവലതുപക്ഷ വാദികൾ മഷി പ്രയോഗം നടത്തിയത്.

സംസ്ഥാനത്ത് തിരുവോണ നാളിലും നടന്നത് റെക്കോര്‍ഡ‍് മദ്യ വില്‍പ്പന. ബെവ്ക്കോ ഔട്ട് ലെറ്റുകളിലൂടെ മാത്രം വിറ്റത് 43.12 കോടിയുടെ മദ്യം.  കഴിഞ്ഞ പത്തു ദിവസം സംസ്ഥാനത്ത്  വിറ്റത് 484.22 കോടിയുടെ മദ്യമാണ്.

അത്തം മുതല്‍ തിരുവോണം വരെ സംസ്ഥാനത്ത് 484.22 കോടിയുടെ മദ്യ വില്‍പ്പന നടന്നു.  ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം വിറ്റതാകട്ടെ 450 കോടിയുടെ മദ്യം. 34 കോടിലധികം ബെവ്ക്കോക്കു നേട്ടം. തിരുവോണ നാളിലും മദ്യവില്‍പ്പനയില്‍ റിക്കോര്‍ഡ്. 43.12 കോടിയുടെ മദ്യം ബെവ്ക്കോ ഔട്ട് ലെറ്റു വഴി കഴിഞ്ഞ ദിവസം നടന്നു. 38.86 കോടിയാണ് കഴിഞ്ഞ വര്‍ഷം തിരുവോണ നാളിലെ വില്‍പ്പന. 245 ഔട്ട് ലൈറ്റുകളാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

വെയ്ര്‍ഹൗസുകള്‍ കഴിഞ്ഞ ദിവസം അവധിയായതിനാല്‍ ബാറുകളിലേക്ക് സ്റ്റോക്കെടുത്തിട്ടില്ല. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഉത്രാട നാളിലാണ്. 71 കോടിയുടെ മദ്യമാണ് ഔട്ട് ലൈറ്റുകള്‍- ബാറുകള്‍ എന്നിവ വഴി വിറ്റത്. പാതയോരത്തു നിന്നും മാറ്റേണ്ടി വന്ന ബെവ്ക്കോയുടെ 25 ഔട്ട് ലെറ്റുകള്‍ തുറക്കാനായിട്ടില്ല. പക്ഷെ വലിയ കെട്ടിടങ്ങളിലേക്ക് ഔട്ട് ലൈറ്റുകള്‍ മാറ്റിയും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നുമാണ് ബെവ്ക്കോ വരുമാന നേട്ടമുണ്ടാക്കിയത്. മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24 നിന്ന് 29ആക്കി മാറ്റിയതും വരുമാനം വര്‍ദ്ധനയ്‍ക്ക് കാരണമായി.

കൊല്‍ക്കത്ത: ആര്‍എസ്എസുമായി തുറന്ന പോരിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പരിപാടിയ്ക്കായി ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ ആര്‍എസ്എസ് പ്രതിഷേധത്തിലാണ്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്.

ജൂലൈയില്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ അറിയിച്ചത് അടക്കമുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും നിവേദിത മിഷന്‍ പറയുന്നു. ഓഗസ്റ്റ് 31 പരിപാടിക്കായി ഓഡിറ്റോറിയം വിട്ടുതരാന്‍ സാധിക്കില്ലെന്നും വിട്ടുതരണമെങ്കില്‍ പൊലീസില്‍ നിന്ന് എതിര്‍പ്പൊന്നും ഇല്ലെന്നുളള സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണമെന്നും ഓഡിറ്റോറിയം അധികൃതര്‍ അറിയിച്ചതായും നിവേദിത മിഷന്‍ വ്യക്തമാക്കുന്നു. പൊലീസില്‍ നിന്നും ഒരിക്കലും എന്‍ഒസി ലഭിക്കില്ലെന്നാണ് മനസിലായത്.

പിന്നീട് സെപ്റ്റംബര്‍ ഒന്നിന് ഓഡിറ്റോറിയം അധികൃതര്‍ വിളിക്കുകയും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുക്കിങ് റദ്ദാക്കുകയുമാണെന്നാണ് അറിയിച്ചതെന്നും നിവേദിത മിഷന്‍റെ ജനറല്‍ സെക്രട്ടറി കൂടിയായ രണ്‍ദീപ് സെന്‍ഗുപ്ത പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ ഗവര്‍ണര്‍ കൂടി പങ്കെടുക്കുന്ന പരിപാടിക്കായി മറ്റൊരു ഓഡിറ്റോറിയം തേടുകയാണ് നിവേദിത മിഷന്‍. അതേസമയം വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനവും പ്രസംഗവും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചേക്കുമെന്ന ആശങ്കയും ബംഗാള്‍ സര്‍ക്കാരിനുണ്ട്. 2016ല്‍ മുഹറം-വിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്‍ക്കത്തയില്‍ റാലി നടത്താനുളള അനുമതി മോഹന്‍ ഭാഗവതിന് ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

പൊന്നിന്‍ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെയും  പൈതൃകത്തെയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുവാന്‍ എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് നടത്തിവരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഈ വരുന്ന സെപ്റ്റംബര്‍ 10, ഞായാറാഴ്ച  രാവിലെ 10:30 നു ബ്രാഡ് വെൽ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന, ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന പരിപാടികളുമായി എസ് എം എയുടെ കലാപ്രതിഭകൾ  അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ..  എല്ലാവര്ക്കും പങ്കെടുക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന മത്സരങ്ങൾ.. ഒരു ഡസനിൽ പരം കലാകാരന്മാരെ അണിനിരത്തി പ്രെസ്റ്റന്‍ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും…

സ്വന്തം ഭവനകളില്‍ പാകം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. ഈ മഹനീയ അവസരത്തില്‍ എസ് എം എയോടൊപ്പം ഓണം ആഘോഷിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

എസ് എം എ യുടെ 2017 ലെ ഓണാഘോഷപരിപാടികൾക്ക് പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സെന്റ് കുര്യാക്കോസ് എന്നിവര്‍ ആഘോഷത്തിന്റ നേതൃത്വം നല്‍കും.

പി ര്‍ ഓ
എബിന്‍ ബേബി, എസ് എം എ

2016 ഓണാഘോഷപരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങൾ…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.

തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയർ ഇന്ത്യാ എകസ്‍പ്രസിന്റെ IX 452  അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തിയ പുലർച്ചെ 2.40നായിരുന്നു സംഭവം.

അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ഓടയില്‍ വീണ വിമാനം പുറത്തെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശ്രമിക്കുയാണിപ്പോള്‍

ഓസ്‌ട്രേലിയ : തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മലയാളി യുവാവ് പെര്‍ത്തിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്! അന്തരിച്ചു . തിരുവനന്തപുരം സ്വദേശി സുനീഷ് (സണ്ണി 35) ആണ് മരിച്ചത് .

തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സുനീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന്! വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ ആര്‍മഡയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെര്‍ത്ത് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സെവില്ലിഗ്രൂവ് എന്ന സ്ഥലത്താണ് സുനീഷും കുടുംബവും താമസിക്കുന്നത് . ഒരു സ്വകാര്യ നേഴ്‌സിങ് ഹോമിലെ എന്‍ റോള്‍ഡ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

കോട്ടയം കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ഭാര്യ നീനു ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ആര്‍മഡയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .

RECENT POSTS
Copyright © . All rights reserved