ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്.
കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു.

കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
50 മൈല്‍ സോണില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം വരുത്തിയ ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. 27കാരനായ ഇന്ത്യന്‍ വംശജന്‍ വരണ്‍ജ്യോത് സിങ് കന്‍ഡോളയ്ക്കാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ജനുവരി 13 ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. തന്റെ കാമുകിയുമായി നൈറ്റ് ഔട്ടിന് പോയ ശേഷം തിരികെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. പക്ഷേ ആശുപത്രിയില്‍ വെച്ച് പോലീസുകാര്‍ ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിക്കാന്‍ കന്‍ഡോള വിസമ്മതിച്ചതിനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകട സമയത്ത് ഇയാള്‍ ഏതാണ്ട് 100 മൈല്‍ സ്പീഡിലാണ് വാഹനമോടിച്ചിരുന്നത്. അമിത വേഗതയില്‍ ഒരു വാനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുള്ള പോസ്റ്റില്‍ കാറിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാമുകി താന്‍വി മക്വാന സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.

പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പായി രാജ്യം വിടാനായിരുന്നു കന്‍ഡോളയുടെ തീരുമാനം. ഇതിനായി ഇന്ത്യയിലേക്കുള്ള വണ്‍വേ വിമാന ടിക്കറ്റ് ഇയാള്‍ ബുക്ക് ചെയ്തിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് കടക്കാനുള്ള ഇയാളുടെ തീരുമാനം മുന്‍കൂട്ടി അറിഞ്ഞ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആഷ്ബിക്ക് സമീപമുുള്ള എ 512 പാതയിലാണ്അപകടമുണ്ടായത്. അപകടത്തില്‍ കന്‍ഡോളയുടെ മെഴ്‌സിഡസ് സി200 കാര്‍ കരണം മറിഞ്ഞതായി പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6 വര്‍ഷവും 9 മാസവും വാഹനമോടിക്കുന്നതില്‍ നിന്നും സിങ്-കന്‍ഡോളയെ കോടതി വിലക്കിയിട്ടുണ്ട്. ശിക്ഷാ കാലവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വിധിയില്‍ പറയുന്നു.

അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായെന്നതാണ് കന്‍ഡോളയ്‌ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. രക്തപരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതും കുറ്റകരമായ പ്രവൃത്തിയായി പോലീസ് കണക്കിലെടുത്തിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. സംഭവത്തിന് ശേഷം ജനുവരി 26ന് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്യല്‍ ഫെബ്രുവരി 2ലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ ജനുവരി 27ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നോട്ടിംഗ്ഹാമില്‍ മലയാളിയായ സിറിയക് ജോസഫിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ശിക്ഷ പ്രഖ്യാപിച്ചു. എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം വണ്‍ മിനി ബസ് ദുരന്തത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് 17 വര്‍ഷം തടവാണ് ശിക്ഷയായി ലഭിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റൈസാര്‍ഡ് മാസീറാക്ക് എന്ന പോളണ്ട് വംശജനായ ഡ്രൈവര്‍ക്ക് 14 വര്‍ഷം തടവും മിനിബസിന് പിന്നില്‍ വന്നിടിച്ച ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിന് മൂന്ന് വര്‍ഷവും നാല് മാസവും തടവുമാണ് വിധിച്ചത്. എയില്‍സ്ബറി ക്രൗണ്‍ കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.

എം വണില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനത്തെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ വാഗ്സ്റ്റാഫിന്റെ ലോറി മിനിബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളുടെയും ഇടയില്‍ മിനിബസ് ഞെരിഞ്ഞമര്‍ന്നു. മാസീറാക്ക് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചു. വാഗ്സ്റ്റാഫ് തന്റെ വാഹനം ക്രൂസ് കണ്‍ട്രോളിലായിരുന്നു ഓടിച്ചിരുന്നത്. ഇയാള്‍ ഹാന്‍ഡ്‌സ്ഫ്രീയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇടിക്കുന്നതിനു തൊട്ടുമുമ്പായി തനിക്കു മുന്നിലുള്ള വാഹനങ്ങള്‍ വാഗ്സ്റ്റാഫ് കണ്ടെങ്കിലും ബ്രേക്ക് ചെയ്യാനോ വാഹനം തിരിക്കാനോ ഇയാള്‍ ശ്രമിച്ചില്ലെന്നും വ്യക്തമായിരുന്നു.

മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനമാണ് അപകടത്തിന് കാരണമായത്. ഇയാള്‍ അപകടത്തിനു മുമ്പായി രണ്ടു മണക്കൂറോളം അശ്രദ്ധമായി വാഹനമോടിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. സൈഡര്‍ ക്യാനുകള്‍ വാഹനത്തിന്റെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയത് ഇയാള്‍ ഡ്രൈവിംഗിനിടയില്‍ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി പറഞ്ഞു. പല തവണ പിടിക്കപ്പെട്ടിരുന്നതിനാല്‍ ഇയാളുടെ പ്രൊഫഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളിലും അശ്രദ്ധമായ ഡ്രൈവിംഗിന് നാല് കൗണ്ടുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ മരണത്തിന് കാരണമായതില്‍ എട്ട് കൗണ്ടുകള്‍ ചുമത്തിയിരുന്നെങ്കിലും വാഗ്സ്റ്റാഫിനെ പിന്നീട് ഇതില്‍ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 26ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 26 വര്‍ഷങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റവും ഭയാനകമായ അപകടമാണ് ഇതെന്ന് ജഡ്ജ് ഫ്രാന്‍സിസ് ഷെറിഡന്‍ പറഞ്ഞു. ഇതുപോലൊരു അപകടം ഇനി ഉണ്ടാകാതിരിക്കട്ടെയെന്നായിരുന്നു സിറിയക് ജോസഫിന്റെ കുടുംബം പ്രതികരിച്ചത്. ഇത്തരം അപകടങ്ങള്‍ പ്രതിരോധിക്കാന്‍ നടപടികളുണ്ടാകണം. ക്യാബിനുകള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്
ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ് ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച് സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്.
രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ലണ്ടന്‍: 999 എമര്‍ജന്‍സി കോളുകളില്‍ പോലീസ് പ്രതികരണം വൈകുന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം പോലെയുള്ള സംഭവങ്ങളില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുരുതരമായ പല കുറ്റകൃത്യങ്ങള്‍ക്കും ഇരയായിട്ടുള്ളവര്‍ പോലീസെത്താന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി അറിയിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളില്‍ 25 ശതമാനത്തിനും ജോലിത്തിരക്ക് മൂലം പലയിടങ്ങളിലും എത്താനാകാത്ത അവസ്ഥയാണെന്നാണ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി പറയുന്നത്. ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്ന് വ്യക്തമായ മാനദണ്ഡങ്ങളുള്ള ചില കേസുകളില്‍ പോലും പോലീസ് എത്തുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് വാര്‍ഷിക റിവ്യൂ വ്യക്തമാക്കുന്നു.

ആവശ്യം വര്‍ദ്ധിക്കുന്നത് പോലീസ് സേനകള്‍ക്കും മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് പോലീസ് ചീഫുമാരും പറയുന്നു. പോലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള സുരക്ഷ നല്‍കുന്നുണ്ടെന്നുമാണ് ഹേര്‍ മജെസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റാബുലറി ആന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് (എച്ച്എംഐസിഎഫ്ആര്‍എസ്) വാര്‍ഷിക വിലയിരുത്തലില്‍ പറയുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇരകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

60 മിനിറ്റിനുള്ളില്‍ നടപടി വേണമെന്ന് വിലയിരുത്തപ്പെടുന്ന ആയിരക്കണക്കിന് 999 കോളുകളില്‍ മണിക്കൂറുകളോളം പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ചിലപ്പോള്‍ ദിവസങ്ങളോളം ഇതിനായി വേണ്ടി വരുന്നു. ഓഫീസര്‍മാരുടെ അഭാവം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേംബ്രിഡ്ജ്ഷയറില്‍ 999 കോളുകളോട് പ്രതികരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആവശ്യമായി വന്നത് ശരാശരി 15 മണിക്കൂറുകളാണ്. ഇത് ഇരകളാക്കപ്പെടുന്നവരുടെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അടുത്തിടെ കണ്ടെത്തിയ ഡിസീസ് എക്‌സ് എന്ന പകര്‍ച്ചവ്യാധി സിക, എബോള എന്നിവയ്‌ക്കൊപ്പം മാരകമായേക്കാമെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പിന് ഭീഷണിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധി എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെ മനുഷ്യരില്‍ ഇത് കണ്ടെത്തിയിട്ടില്ലെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് എത്തിപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വാക്‌സിനുകളുടെ അഭാവവും പുതിയ രോഗമായതിനാല്‍ വേണ്ടത്ര പഠനങ്ങള്‍ നടത്താത്തതും മൂലം ആരോഗ്യമേഖലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാക്കാനിടയുള്ള രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ഡിസീസ് എക്‌സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഗബാധ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബാധിച്ചാല്‍ വന്‍തോതില്‍ മരണങ്ങള്‍ക്ക് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിക, എബോള, ലാസ ഫീവര്‍, റിഫ്റ്റ് വാലി ഫീവര്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് അപകടകാരികളായ പകര്‍ച്ചവ്യാധികള്‍. ഈ രോഗം ലോകത്തെവിടെ നിന്ന് വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്ന സാധ്യതയ്ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. സൂണോട്ടിക് രോഗങ്ങള്‍ എന്നാണ് മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍ അറിയപ്പെടുന്നത്.

അടുത്ത കാലത്ത് ലോകത്തുണ്ടായ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെല്ലാം തന്നെ സൂണോട്ടിക് രോഗങ്ങളായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞന്‍ ഡോ. ബെര്‍ണാഡെറ്റ് മോര്‍ഗ് പറയുന്നു. ആവാസവ്യവസ്ഥയിലും മനുഷ്യന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലു ഉണ്ടാകുന്ന മാറ്റവും ആധുനിക യാത്രാ സൗകര്യങ്ങളും മറ്റും ഇത്തരം രോഗങ്ങള്‍ മറ്റിടങ്ങളിലേക്ക് പകരാന്‍ കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വൈറസുകള്‍ നമ്മുടെ ശത്രുക്കളാണ്. എന്നാല്‍ ശത്രുവിനേക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. എച്1എന്‍1, സാര്‍സ്, മെര്‍സ്, സിക തുടങ്ങിയ മാരക വൈറസുകളെല്ലാം തന്നെ സൂണോട്ടിക് ആയിരുന്നെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു.
ലണ്ടന്‍: സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പോര്‍ട്ടബിള്‍ കാര്‍ഡ് റീഡറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സഭയ്ക്ക് കീഴിലുള്ള 16,000ത്തോളം വരുന്ന പള്ളികളിലും കത്തീഡ്രലുകളിലും ഇവ എത്തിക്കും. ഇവയിലൂടെ കോണ്ടാക്ട്‌ലെസ്, ആപ്പിള്‍ പേ, ഗൂഗിള്‍ പേ, ചിപ്പ് ആന്‍ഡ് പിന്‍ ട്രാന്‍സാക്ഷനുകള്‍ എന്നിവ സാധ്യമാണ്. കോണ്‍ഗ്രിഗേഷനുകള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇതെന്ന് സഭാവൃത്തങ്ങള്‍ പറയുന്നു.

പള്ളികളില്‍ എത്തുന്നവരുടെ കൈവശം ചിലപ്പോള്‍ സംഭാവനകള്‍ നല്‍കാന്‍ ആവശ്യമായ പണം ഉണ്ടാകണമെന്നില്ല. അപ്പോള്‍ ഈ റീഡറുകള്‍ ഉപകകരിക്കുമെന്ന് സ്റ്റാംഫോര്‍ഡിലെ സെന്റ് ജോര്‍ജ് ചര്‍ച്ച് സെക്രട്ടറി ആലിസണ്‍ ഡേവി പറഞ്ഞു. സംഅപ് എന്ന ഫിനാന്‍ഷ്യല്‍ കമ്പനിയാണ് കാര്‍ഡ് റീഡറുകളുടെ സാങ്കേതികതയ്ക്ക് പിന്നില്‍. പള്ളികളില്‍ നിന്നുള്ള സംഭാവനകള്‍ പ്രതിവര്‍ഷം 580 മില്യന്‍ പൗണ്ടായി ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഒരു ക്യാഷ്‌ലെസ് സമൂഹത്തില്‍ ഇത്തരം രീതികള്‍ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വിവാഹങ്ങള്‍ പോലെയുള്ള അവസരങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ പലര്‍ക്കും കഴിയാറില്ല. കോണ്ടാക്ട്‌ലെസ് കാര്‍ഡുകള്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകും. പണം നല്‍കുന്ന രീതികള്‍ മാറിയിരിക്കുന്നു. പുതിയ തലമുറയ്ക്കും ആരാധനാസ്ഥലങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് ആവശ്യമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നാഷണല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് ഓഫീസര്‍ ജോണ്‍ പ്രെസ്റ്റണ്‍ പറഞ്ഞു.
പോളണ്ടിലെ വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് ഡോക്ടര്‍ ആകാന്‍ താല്പര്യമുള്ള കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് യൂറോമെഡിസിറ്റി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് സുവര്‍ണ്ണാവസരങ്ങളൊരുക്കി ശക്തമായി മുന്നോട്ടു പോകുന്നു. യൂറോപ്പിലെ മഫ്ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിഭിന്നമായി സുതാര്യവും ലളിതവുമായ പ്രവേശന നടപടികള്‍ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. പ്രവേശനപ്പരീക്ഷയില്ലാതെ. എ ലെവലിന്റെ പ്രഡിക്ടഡ് സ്‌കോറിന്റെ (രണ്ട് ബിയും ഒരു സിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്) അടിസ്ഥാനത്തില്‍ ടെംപററി ഒാഫര്‍ നല്‍കുന്ന പോളണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ത്തന്നെ അപ്ലൈ ചെയ്ത് മെയ് മാസം അവസാനത്തോടുകൂടി പ്രവേശനം ഉറപ്പിക്കാവുന്നതാണ്.
അത്യാധുനിക ലാബ്, ഹോസ്പിറ്റല്‍, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ അതിവേഗം ബഹുദൂരം വളര്‍ന്നുകൊണ്ടിരിക്കുന്ന പോളണ്ടിന്റെ യശസ്സുയര്‍ത്തുന്നവയാണ്. കത്തോലിക്കാ പാരമ്പര്യം ഏറെയുള്ള പോളണ്ട് സമാധാനപ്രിയരായ മലയാളി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ യൂണിവേഴ്‌സിറ്റികളില്‍ ജര്‍മനി, അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ കുട്ടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു.
താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം തുച്ഛമായ നിരക്കില്‍ (90 പൗണ്ട്, 130 പൗണ്ട് എന്നീ നിരക്കില്‍ ഒരു മാസത്തേക്ക് താമസസൗകര്യം ലഭിക്കുന്നതായിരിക്കും) ഒരുക്കുന്ന പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അവിടെ പഠിക്കുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സ്റ്റാഫും സിസിടിവി കവറേജും ഉള്ള ഈ ഡോര്‍മിറ്ററികള്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല സുരക്ഷിതത്വം നല്‍കുന്നവയാണ്.
പോളണ്ടില്‍ സ്വന്തമായി പാര്‍ട്ണര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി, പോളണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന കുട്ടികളെ അവിടുത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സഹായിക്കുന്നു. വളരെ കുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന യൂറോ മെഡിസിറ്റി പ്രവേശനം മുതല്‍ കുട്ടികള്‍ യൂണിവേഴ്‌സിറ്റിയില്‍ സെറ്റില്‍ ആകുന്നത് വരെ എല്ലാ സഹായവും നല്‍കുന്നു. യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടി യൂണിവേഴ്‌സിറ്റികളില്‍ പ്രവേശിക്കാന്‍ യുകെയില്‍ നിന്നും പോകുന്ന എല്ലാ കുട്ടികള്‍ക്കും ലണ്ടനില്‍ നിന്നും സൗജന്യമായി വിമാന ടിക്കറ്റ് നിങ്ങളുടെ പോളണ്ടിലെ യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് യൂറോ മെഡിസിറ്റി നല്‍കുന്നതായിരിക്കും എന്നുള്ള വിവരവും സന്തോഷപൂര്‍വം അറിയിക്കുന്നു.
പോളണ്ടില്‍ പോയി പഠിച്ച് ഡോക്ടറാകാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളുടെ എ ലെവലിന്റെ പ്രഡിക്ടഡ് സ്‌കോര്‍ അനുസരിച്ച് നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് യൂറോപ്പിലെ മറ്റ് ഏത് യൂണിവേഴ്‌സിറ്റികളേക്കാളും നേരത്തേ, നിങ്ങളുടെ പ്രവേശനം ഞങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ കഴിയുമെന്ന് അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോളണ്ടില്‍ മെഡിസിന്‍ പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കും യൂറോമെഡിസിറ്റിയിലൂടെ പ്രവേശനം നേടാം എന്ന കാര്യവും അറിയിച്ചുകൊള്ളുന്നു.
യൂറോമെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് www.facebook.com/euromedictiy സന്ദര്‍ശിക്കാനും മറക്കരുത്.
Phone: 07531961940, 07796823154
ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറീസ് ആയിരത്തോളം ഉല്‍പന്നങ്ങളുടെ വില കുറച്ചു. മീറ്റ്, പച്ചക്കറികള്‍, റെഡി മീല്‍സ്, പാസ്ത, ധാന്യങ്ങള്‍, കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മുതലായവയുടെ വിലയില്‍കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കുറവ് വരുത്തിയതോടെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും വില താഴ്ത്താന്‍ നിര്‍ബന്ധിതരാകും. പുതിയൊരു സൂപ്പര്‍മാര്‍ക്കറ്റ് വില യുദ്ധത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഈ മാറ്റമനുസരിച്ച് മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വീക്ക്‌ലി ഫാമിലി ഷോപ്പിംഗില്‍ 5 പൗണ്ട് വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് സെയിന്‍സ്ബറീസ്
കണക്കാക്കുന്നു.

ഓണ്‍ലൈനിലും സ്‌റ്റോറിലും വിലക്കുറവ് ബാധകമാക്കിയിട്ടുണ്ട്. സെയിന്‍സ്ബറീസിന്റെ
സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രമല്ല, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും കുറഞ്ഞ വിലയില്‍ വാങ്ങാമെന്നതിനാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമാണ്. ഡിസ്‌കൗണ്ടുകള്‍ക്കായി 150 മില്യന്‍ പൗണ്ടാണ് സെയിന്‍സ്ബറീസ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ നേട്ടം 12 മില്യനോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉല്‍പന്നങ്ങളുടെ വില കുറച്ചത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്‌റ്റോറുകള്‍ സന്ദര്‍ശിക്കാനുള്ള മറ്റൊരു കാരണമായി മാറുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് സിഇഒ മൈക്ക് കൂപ്പ് പറഞ്ഞു.

ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ലിഡില്‍, ആള്‍ഡി എന്നിവയുടെ ജനപ്രീതി ഉയര്‍ന്നതോടെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളായ സെയിന്‍സ്ബറീസ്, ആസ്ഡ, ടെസ്‌കോ, മോറിസണ്‍സ് തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങിയിരുന്നു. ഇതിന്റെ പ്രതിഫലനമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സെയിന്‍സ്ബറീസ് തീരുമാനിക്കുകയും ചെയ്തിരുന്നു. ആള്‍ഡിക്കും ലിഡിലിനും ബദലായി ബജറ്റ് റീട്ടെയില്‍ രംഗത്തേക്ക് ടെസ്‌കോ ഇറങ്ങുകയാണെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തു വന്നിരുന്നു.
ലണ്ടന്‍: ഒരു മില്യണോളം വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. യൂണിയനുകളുമായി എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 2010 മുതല്‍ നിലവിലുള്ള പേ ക്യാപ് എടുത്തുകളയാനും ജീവനക്കാരുടെ ശമ്പളത്തില്‍ 6.5 മുതല്‍ 29 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനുമാണ് തീരുമാനമായത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ശമ്പളം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ദിവസത്തെ അവധി വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തിനുള്ളിലാണ് നടപ്പിലാക്കുക. ഇതനുസരിച്ച് ഈ വര്‍ഷം 3 ശതമാനം വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് ലഭിക്കും.

ശമ്പള സ്‌കെയിലില്‍ മുന്‍നിരയിലുള്ള പകുതിയോളം ജീവനക്കാര്‍ക്ക് 6.5 ശതമാനം വര്‍ദ്ധന ലഭിക്കുമ്പോള്‍ കുറഞ്ഞ ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പകുതിയോളം ജീവനക്കാര്‍ക്ക് 9 മുതല്‍ 29 ശതമാനം വരെയാണ് ശമ്പളവര്‍ദ്ധനവ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി ബാന്‍ഡ്-സെവന്‍ പേയ് സ്‌കെയിലിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 31,696 പൗണ്ടാണ്. 29 ശതമാനം വര്‍ദ്ധനയുണ്ടാകുമ്പോള്‍ ഇവരുടെ ശമ്പളം 2020-21 വര്‍ഷത്തോടെ 37,890 പൗണ്ടായി മാറും. ബാന്‍ഡ് 5 പേയ് സ്‌കെയിലിന്റെ മധ്യഭാഗത്തുള്ള നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സയന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ശമ്പളത്തില്‍ 24.7 ശതമാനം വര്‍ദ്ധനയുണ്ടാകും. ഇവര്‍ക്ക് 24,460 മുതല്‍ 30,615 പൗണ്ട് വരെ ശമ്പളം ലഭിക്കും.

ഒരു പുതിയ നഴ്‌സിന്റെ ബാന്‍ഡ് 5ലുള്ള തുടക്ക ശമ്പളം 22,128 പൗണ്ടില്‍ നിന്ന് 26,970 പൗണ്ടായി ഉയരും. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് 17,460 പൗണ്ട് മിനിമം ശമ്പളം നല്‍കാനും പാക്കേജില്‍ നിര്‍ദേശമുണ്ട്. പുതിയ കരാറനുസരിച്ച് നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, പാരാമെഡ്ക്‌സ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ക്ക് 2018-19 വര്‍ഷത്തില്‍ 3 ശതമാനവും 2019-20 വര്‍ഷത്തില്‍ 2 ശതമാനവും 2020-21 വര്‍ഷത്തില്‍ 1 ശതമാനവുമാണ് വര്‍ദ്ധന വരുത്തുക. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്കായി 4.2 ബില്യന്‍ പൗണ്ടാണ് വിലയിരുത്തിയിട്ടുള്ളത്.