ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നുവരിക്കുകയാണല്ലോ. രൂപാന്തരത്തിന്റെ അനുഭവവു കുഷ്ഠരോഗിയുടെ സൗഖ്യവും നാം ധ്യാനിച്ചു. ഓരോ ദിനവും പിന്നിടുമ്പോള്‍ പക്വതയോടും പരിപാവനതയോടും ദൈവസന്നിധിയില്‍ വിശുദ്ധിയുടെ വളര്‍ച്ച നാമും പ്രാപിക്കണം. ഈ ദിവസം ചിന്താഭവിക്കുന്ന വേദഭാഗം വി. മാര്‍ക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 1-12 വരെയുള്ള ഭാഗമാണ്.
ദൈവചിന്തകള്‍ കേള്‍ക്കുവാനും സൗഖ്യം പ്രാപിക്കാനും ധാരാളം ആളുകള്‍ യേശുവിന്റെ സന്നിധിയിലേക്ക് കടന്നുവരുന്നു. വരുന്ന ഓരോ വ്യക്തിയും അവന്റെ സന്നിധിയില്‍ നിന്നു അത്ഭുതങ്ങളും സൗഖ്യവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ദൈവപുത്രനില്‍ ഉള്ള അചഞ്ചലമായ സ്നേഹവും വിശ്വാസവും നിമിത്തം ധാരാളം ആളുകള്‍ കടന്നുവന്നു. എന്നാല്‍ എഴുന്നേല്ക്കാന് നിവൃത്തിയില്ലാത്ത ഒരു വ്യക്തിയെ കട്ടിലോടെ ചുമന്നുകൊണ്ട് നാല് പേര് അവിടെ വന്നു. ജനബാഹുല്യം നിമിത്തം യേശുവിന്റെ സന്നിധിയില്‍ അവര്‍ക്ക് കടന്നുവരാന്‍ നിര്‍വ്വാഹം ഇല്ലാതെ വന്നപ്പോള്‍ ആ വീടിന്റെ മേല്‍ക്കൂര പൊളിച്ച് തളര്വാതിയെ യേശുവിന്റെ സന്നിധിയില്‍ വയ്ക്കുന്നു.
ക്രിസ്തീയതയില്‍ അഭിമാനിക്കുന്ന നമുക്കോരുരുത്തര്‍ക്കും ഈന്ന് നമ്മളോട് തന്നെ ചോദിക്കാവാനുള്ളത് വിശ്വാസത്തില്‍ എത്രമാത്രം നാം ബലപ്പെടുന്നു എന്നുള്ളതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആഴം എത്രമാത്രം നമുക്കുണ്ട്. നാമധാരികളായ ക്രിസ്ത്യാനികള്‍ ആണോ നാം. എന്തുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നില്ല? നാം ആയിരിക്കുന്നത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് എന്ന് ധൈര്യമായി പറയുവാന്‍ നമുക്ക് കഴിയുമോ? നാല് പേര്‍ക്ക് ഒരുവനെ ദൈവ സന്നിധിയില്‍ എത്തിക്കാമെങ്കില്‍ നമ്മുടെ സമൂഹം വിശ്വാസത്തില്‍ ബലപ്പെട്ടു എത്ര ആയിരങ്ങളെ ദൈവ മുമ്പാകെ എത്തിക്കുവാന്‍ സാധിക്കും.
5-ാം വാക്യം വീണ്ടും വായിക്കുക. കര്‍ത്താവ് അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷപാദ രോഗിയോടു ‘മകനേ നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു”. ശാരീരികമായ രോഗത്തിന് ആത്മീകമായ സൗഖ്യം. രോഗം എന്തുമായി കൊള്ളട്ടെ, ദൈവ മുമ്പാകെ കടന്നുവന്നാല്‍ പാപമോചനത്തിലൂടെ രോഗസൗഖ്യം ലഭിക്കും എന്ന് പൂര്‍ണമായി വിശ്വാസിക്കാം. വിശുദ്ധിയുടെ പടിയില്‍ കടക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും പാപമോചനം പ്രാപിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ലോകം പാപ മോചനത്തില്‍ നിന്ന് അകന്നു പോകുകയാണ്. കാരണം ചെയ്യുന്ന സകല തിന്മകള്ക്കും ന്യായീകരണം കണ്ടെത്തുകയാണ്. സാധാരണ മനുഷ്യര്‍ക്ക് പാപം എന്താണെന്ന് പോലും അറിയാനോ അനുതപിക്കുവാനോ കഴിയുന്നില്ല. വി. കുര്‍ബാന അനുഭവിക്കുമ്പോള്‍ പാപിയായി അനുഭവിക്കുവാന്‍ ഇടയാകുന്നു. സത്യ അനുതാപത്തിലൂടെ കടന്നുവന്നു വിശുദ്ധ ശരീര രക്തങ്ങള്‍ അനുഭവിക്കുമ്പോള്‍ അത് നിത്യതയുടെ ആഹാരമായി മാറുന്നു. അല്ലാത്തവര്‍ക്ക് അത് ദൈവകോപത്തിന് കാരണമാകുന്നു. ദൈവ മുമ്പാകെ ഹൃദയം നുറുങ്ങി പാപങ്ങള്‍ മോചിക്കപ്പെട്ട് തിരു ശരീര രക്തങ്ങളുടെ പങ്കുകാരായി നമുക്ക് തീരാം.
ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധന്മാരുടെ ചിന്തകള്‍ക്ക് വില കൊടുക്കാതെ കര്‍ത്താവ് അവനോട് പറയുന്നു നീ കിടക്ക എടുത്ത് നടക്ക. ഉടന്‍ തന്നെ അവന്റെ അംഗങ്ങള്‍ ഉറച്ച് ഒരു സാധാരണക്കാരനെപ്പോലെ അവന് നടന്നുപോയി. എന്തെല്ലാം പ്രതികൂലതകള്‍ വന്നാലും നമുക്ക് അവന്റെ സന്നിധിയില്‍ അടുത്ത് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അനേകം ആളുകള്‍ ദൈവ മുമ്പാകെ കടന്നുവരാന്‍ നമുക്ക് നമ്മെ തന്നെ ഒരുക്കാം.
ആത്മാവിലും ശരീരത്തിലും തളര്‍വാദം പിടിപെട്ടവനെ സൗഖ്യപ്പെടുത്തി സ്വസ്ഥത നല്കിയ കര്‍ത്താവിനോട് അവിടുത്തെ കരുണയാല്‍ നമ്മുടെ ആത്മാക്കളേയും ശരീരങ്ങളേയും സൗഖ്യപ്പെടുത്തുന്നതിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം ഈ നോമ്പില്‍
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മറ്റൊരു വന്‍ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളിലായി 2 കോടിയിലധികം ജനങ്ങള്‍ ക്ഷാമവും പട്ടിണിയും നേരിടുകയാണെന്നാണ് യുഎന്‍ വെളിപെടുത്തിയത്. യുഎന്നിലെ മാനുഷിക വിഭാഗം കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്റ്റീഫന്‍ ഒ ബ്രിയനാണ് ഐക്യരാഷ്ട്ര സഭയുടെ രൂപീകൃതമയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
പ്രതിസന്ധി ചെറുക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടില്ലെങ്കില്‍ കോടി കണക്കിന് ജനങ്ങള്‍ പട്ടിണി മൂലം മരണപെടുമെന്ന് സ്റ്റീഫന്‍ ഒ ബ്രിയന്‍ പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന യെമന്‍, ദക്ഷിണ സുഡാന്, സൊമാലിയ, നൈജീരിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വന്‍ ദുരന്തമൊഴിവാക്കാന്‍ സഹായമെത്തിക്കണമെന്നും സ്റ്റീഫന്‍ ആവശ്യപെട്ടു. അടുത്ത ജൂലൈ മാസത്തിനുള്ളില്‍ 440 കോടി ഡോളര്‍ കണ്ടെത്തിയാല്‍ മാത്രമേ 4 കോടി ജനങ്ങളെ പട്ടിണിമരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ യെമനിലാണ് പട്ടിണിയും ക്ഷാമവും കടുത്ത പ്രതിസന്ധി തീര്‍ക്കാന്‍ പോകുന്നത്. യെമനിലെ 70ദശലക്ഷംപേര്‍ അന്നന്നത്തെ ഭക്ഷണം എവിടെ നിന്ന് കണ്ടെത്തണം എന്നറിയാതെ ജീവിക്കുന്നവരാണ്. ജീവന് നിലനിര്‍ത്താന്‍ സൊമാനിലെ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണെന്നും നിലവില്‍ ഇവിടങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ക്ഷാമം ഇനിയും കുടുമെന്നും ഇരുരാഷ്ട്രങ്ങളും സന്ദര്‍ശിച്ച സ്റ്റീഫന്‍ മുന്നറിയിപ്പ് നല്കി.
ലണ്ടന്‍: ഗ്രാമര്‍ സ്കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രധാനാധ്യാപകര്‍. വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും സാമൂഹികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിലും ഗ്രാമര്‍ സ്കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് തങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് അസോസിയേഷന് ഓഫ് സ്കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്സ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഗ്രാമര്‍ സ്കൂളുകള്‍ക്കും ഫ്രീ സ്കൂളുകള്‍ക്കുമായി 320 മില്യന്‍ പൗണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അനുവദിച്ചത്. ഇത്തരം സ്കൂളുകള്‍ക്ക് നിലവിലുള്ള നിരോധനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകരും ചില ടോറി എംപിമാരും രംഗത്തെത്തിയിരുന്നു. ഈ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന് ഗ്രീനിംഗിന് എഎസ്സിഎല്‍ സമ്മേളനത്തില്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു.
ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് അധ്യാപകരുടെ അഭിപ്രായം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു. ഗ്രാമര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഈ സ്കൂളുകള്‍ സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ പുരോഗതിയുണ്ടാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ലണ്ടന്‍: ലോക വ്യാപാര സംഘടനയുടെ താരിഫുകളില്‍ വിശ്വസിച്ച് ഹാര്‍ഡ് ബ്രെക്സിറ്റിന് ഒരുങ്ങാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം യുകെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി ട്രഷറി രേഖകള്‍. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ഉടമ്പടികളില്ലാതെ പുറത്തുപോകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് താരിഫുകളെ ആശ്രയിക്കുന്നത് കമ്പനികളെയും തൊഴിലവസരങ്ങളെയും ഭക്ഷ്യവിലയെയും ബാധിക്കുമെന്ന് പ്രസിദ്ധീകരിക്കാത്ത രേഖകള്‍ വ്യക്തമാക്കുന്നു.
ബ്രെക്സിറ്റ് ഏതു വിധത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യസ്ഥയെ ബാധിക്കുമെന്ന് കാട്ടി ട്രഷറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കാള്‍ ഗുരുതരമായ ഫലങ്ങളാണ് പ്രസിദ്ധീകരിക്കാത്ത ഈ രേഖകള്‍ പ്രവചിക്കുന്നതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ഡ് ബ്രെക്സിറ്റിനെ എതിര്‍ക്കുന്നവര്‍ ഡബ്ല്യുടിഒ താരിഫുകളെ ആശ്രയിക്കുന്ന രീതി സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു.
ബ്രെക്സിറ്റ് ബില്ലില്‍ ലോര്‍ഡ്സ് സഭ നിര്‍ദേശിച്ച ഭേദഗതികളില്‍ നാളെ കോമണ്‍സില്‍ ചര്‍ച്ച നടക്കും. പുറത്തുപോകല്‍ കരാറില്‍ എംപിമാര്‍ക്ക് ‘അര്‍ത്ഥവത്തായ വോട്ടിംഗ് അവകാശവും’ യൂറോപ്യന്‍ പൗരന്മാര്ക്ക് നിലവിലുള്ള അവകാശങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കണമെന്നുമാണ് ലോര്‍ഡ്സ് ആവശ്യപ്പെടന്നത്. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തേക്കും. പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ ലോര്‍ഡ്സ് നിര്‍ദേശത്തെ അനുകൂലിക്കുകയാണ്.
നോര്‍ത്ത് യോര്‍ക്ക്ഷയര്‍: പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഇടവേളകള്‍ രണ്ടാക്കി കുറച്ചതിനേത്തുടര്‍ന്ന് പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ബെഡേല്‍ ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ 580 വിദ്യാര്‍ത്ഥികള്‍ക്ക് ഇടവേളകള്‍ ദിവസത്തില്‍ രണ്ടു തവണ മാത്രമായി ചുരുക്കിയതിനെ രക്ഷാകര്‍ത്താക്കളും വിമര്‍ശിച്ചു. വിവാദ തീരുമാനത്തിനെതിരെ 40 വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. സ്കൂള്‍ ഗ്രൗണ്ടില്‍ പ്രതിഷേധവുമായി ഇവര്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു.
രാവിലെ 11.05നും 11.25നുമിടയിലും ഉച്ചക്ക് 12.25നും 2.45നുമിടയിലാണ് ഇടവേളകള്‍ എന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഈ തീരുമാനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഏത് സമയത്തും ടോയ്ലെറ്റുകള് ഉപയോഗിക്കാമെന്നും സ്കൂള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്കൂള്‍ ഈ നിയന്ത്രണത്തേക്കുറിച്ച് അറിയിച്ചത്.
12.45ന് ശേഷം പ്രധാന കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് അറിയിച്ചത്. ഈ കെട്ടിടത്തിലാണ് ടോയ്ലെറ്റുകള് ഉള്ളത്. എന്നാല്‍ ലഞ്ച് സമയം അവസാനിക്കുന്നത് 1.10നാണ് അവസാനിക്കുന്നത്. ഇതാണ് പ്രതിഷേധം ആളിക്കത്തിച്ചത്. ബ്രേക്കുകള്‍ രണ്ടാക്കി കുറച്ചിട്ടുണ്ടെങ്കിലും ആവശ്യമുള്ള കുട്ടികള്‍ക്ക് ഏതു സമയത്തും ഇവ ഉപയോഗിക്കാമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ തന്റെ മകള്‍ക്ക് ഇത്തരത്തില്‍ അനുവാദം നല്‍കിയില്ലെന്ന് ഒരു രക്ഷിതാവ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് തങ്ങളെ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് തങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് സ്കൂള്‍ അധികൃതരെ അറിയിച്ചതായും നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് വ്യക്തമാക്കി.
മുഹമ്മദ് ഹനീഫ് തളിക്കുളം
അസീര്‍ മുഹമ്മദ് ചരിത്ര നേട്ടത്തിലേക്ക് നടന്ന് കയറുകയാണ്. അസീറിന്റെ വയലിന് നാദവിസ്മയങ്ങളില്‍ ലോകം ശ്രദ്ധവെച്ച് തുടങ്ങിയിരിക്കുന്നു. ലോക പ്രശസ്ത വയലിന് ബ്രാന്‍ഡായ ക്യാന്റിനി തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള വിരലിലെണ്ണാവുന്ന വയലിനിസ്റ്റുകളുടെ കൂട്ടത്തില്‍ ഇടം നേടിയ മലയാളി അസീര്‍ മുഹമ്മദിന് ലണ്ടന്‍ മലയാളികളുടെ ആദരവും വന്നുചേരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സംഗീതപ്രേമികളായ മലയാളി കൂട്ടായ്മ, പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് അസീര്‍ മുഹമ്മദിനെ ആദരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന ഈ ചടങ്ങ് ഈ വരുന്ന ജൂണ്‍ അവസാന വാരത്തില്‍ ലണ്ടനില്‍ വെച്ചായിരിക്കും നടക്കുക. ക്യാന്റിനിയുടെ ഈ വലിയ അംഗീകാരം ഒരു മ്യൂസിഷ്യന്‍ നേടാന്‍ കഴിയുന്ന സ്വപ്ന തുല്യമായ നേട്ടമാണ്! അസീര്‍ ചെയ്ത ഫ്യുഷന് വീഡിയോ ആകട്ടെ ഇന്ന് ക്യാന്റിനി വയലിന്റെ പ്രൊമോഷന് വേണ്ടി അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങിനെ ലോക പ്രശസ്തമായ ക്യാന്റിനിയുടെ വെബ് സൈറ്റില്‍ പോലും അസീര്‍ മുഹമ്മദ് രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മലയാളിയായ സംഗീതജ്ഞന് ബാലഭാസ്കറിന് മാത്രമേ ഇന്ത്യയില്‍ നിന്ന് ഇതിന് മുന്‍പ് ഈ അസൂയാവഹമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ലോക സമാധാനത്തിന് വേണ്ടി ലോകത്തിലെ ഇരുപത് രാജ്യങ്ങളിലെ മ്യൂസിക് ശാഖകളെ ചേര്‍ത്തുവെച്ചു കൊണ്ട് ഒരു ഫ്യുഷന് തയ്യാറാക്കുന്ന തിരക്കിലാണ് അസീര്‍. ലണ്ടനില്‍ വെച്ച് നടക്കുന്ന സ്വീകരണ ചടങ്ങില്‍ തന്റെ ഡ്രീം പ്രോജക്ടായ ഈ ഫ്യൂഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അസീര്‍ ഇപ്പോള്‍.
കലാ പെരുമ കൊണ്ട് എന്നും പെരുമ്പാവൂര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടയിടമാണ്. തലമുറകളുടെ പ്രതിനിധികളെന്നോണം പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥും ജയറാമുമൊക്കെ മുന്നേ നടന്ന് കലയില്‍ കയ്യൊപ്പ് ചാര്‍ത്തിയവര്‍. ആ ശ്രേണിയിലേക്കാണ് ഇളം തലമുറയുടെ പ്രതിനിധിയായി അസീര്‍ കടന്ന് വരുന്നത്. കൂട്ടുകാരൊക്കെ ക്രിക്കറ്റ് ബാറ്റുമായി ഗ്രൗണ്ടില്‍ കളിച്ചുല്ലസിക്കുമ്പോള്‍ ഒമ്പതാം വയസ്സിലേ വയലിനില്‍ താളവും ലയവും ആനന്ദവും കണ്ടെത്തി തുടങ്ങിയ ഈ പെരുമ്പാവൂരുകാരന് ഇന്ന് വയസ്സ് ഇരുപത്തിരണ്ട്. തൃപ്പൂണിത്തുറ ആര് എല്‍ വി സംഗീത കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ അസീര്‍ എന്നും വേറിട്ട് നടക്കാന്‍ ശ്രമിച്ച കലാകാരനാണ്. കുഞ്ഞുനാളില്‍ സ്കൂള്‍ പഠനകാലത്ത് ഒരു ചടങ്ങില്‍ വയലിന് വായിച്ചപ്പോള്‍ മോശമായതിന്റെ പേരില്‍ ആക്ഷേപിച്ച് അപമാനിച്ചു വിട്ട അധ്യാപകന്റെ മുന്നിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം താനൊരു മികച്ച വയലിനിസ്റ്റായി അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ കടന്ന് ചെന്ന്, ആ അധ്യാപകന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി ‘സര്, അങ്ങ് എന്നിലുണ്ടാക്കിയ അദമ്യമായ ആഗ്രഹവും വാശിയുമാണ് എന്നെയിന്നൊരു കലാകാരനാക്കി മാറ്റിയതെന്ന്’ ആദരവോടെ പറഞ്ഞ ഈ ചെറുപ്പക്കാരന്റെ മുന്നില്‍ അധ്യാപകന്റെ കണ്ണുകള്‍ സ്നേഹത്തോടെ നിറഞ്ഞു തുളുമ്പിയത് സ്വാഭാവികം. അതേ വാശിയോടെയും, താല്പര്യത്തോടെയുമാണ് ഇന്നും പുതിയത് അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും അവതരിപ്പിക്കാനും അസീര്‍ ശ്രമിക്കുന്നത് എന്നുള്ളിടത്താണ് അംഗീകാരങ്ങള്‍ അസീറിന്റെ വഴിയേ ഒന്നിന് പിറകെ മറ്റൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുന്നത്. ആ പാഷന് കൈമോശം വരാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം കാണിക്കുന്ന മിടുക്ക് ഈ വഴിയേ ഇനി സഞ്ചരിക്കുന്നവര്‍ക്ക് ഒരു വഴിവിളക്ക് കൂടിയാണ്.
ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് നൈറ്റ്, ‘ഹരിത ചന്ദ്രിക’ മിഡില്‍ ഈസ്റ്റ് വാര്‍ഷികോത്സവം, ‘മഴനിലാവ്’ മാധ്യമം വാര്‍ഷികോത്സവം, പെരുമ്പാവൂരില്‍ നടന്ന ഫഌവഴ്സ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കൊച്ചിയില്‍ നടന്ന മാക്ട യുടെ പ്രണാമസന്ധ്യ തുടങ്ങി താര നിബിഡമായ എത്രയോ നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ അസീറിന്റെ വയലിനില്‍ നിന്ന് കണ്ണും മനസ്സും നിറക്കുന്ന ഹൃദയരാഗങ്ങള്‍ ഒരു മഴയായ് പെയ്തിറങ്ങിയിരിക്കുന്നു. അതുവഴി എത്രയോ പ്രഗത്ഭരുടെ സ്നേഹവാത്സല്യത്തിന്, അഭിനന്ദനങ്ങള്‍ നേരിട്ടനുഭവിക്കുന്നതിന് ഒരു കലാകാരന് ഈ ഇളം പ്രായത്തില്‍ കഴിയുക എന്നതും നിശ്ചയം ഒരു സുകൃതമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രത്യേക ക്ഷണപ്രകാരം, ഈ വരുന്ന ഏപ്രില്‍ 7 ന് കൈരളി ടിവി ദുബായില്‍ സംഘടിപ്പിക്കുന്ന ‘ഇശല്‍ ലൈല’ പ്രോഗ്രാമില്‍ പെര്‍ഫോം ചെയ്യാനായി തയ്യാറെടുക്കുകയാണ് അസീര്‍ ഇപ്പോള്‍. തന്നോട് കലാകേരളം കാണിക്കുന്ന ഈ സ്നേഹവാത്സല്യത്തെ നിറഞ്ഞ മനസ്സോടെ, ഹൃദയം തുളുമ്പുന്ന നന്ദിയോടെ ഓര്‍ക്കുന്നുണ്ട് അസീര്‍. ദുബായ് അല്‍ നാസര്‍ ലെഷര്‍ലാന്റില്‍ മലയാളത്തിന്റെ മാപ്പിളപ്പാട്ട് ഇതിഹാസം എരഞ്ഞോളി മൂസയെ ആദരിക്കുന്ന ചടങ്ങ് ‘മിഅറാജ് രാവിലെ കാറ്റ്’ എന്ന് പേരിട്ട വേദിയില്‍ സൂപ്പര്‍ഹിറ്റായ മാപ്പിളപ്പാട്ടുകള്‍ക്ക് വയലിനില്‍ മെഡ്ലെ വിരുന്നൊരുക്കികൊണ്ട് അസീര്‍ നടത്തിയ പ്രകടനം കലാപ്രേമികളുടെ ഓര്‍മ്മയിലെ മറക്കാത്ത ഒരനുഭവമായിരിക്കും എന്നും.! ഈയ്യടുത്ത് മസ്കറ്റിലെ റൂവിയില്‍ നടന്ന, ഉണ്ണിമേനോന് അഫ്സല് ടീം നയിച്ച ‘വൈശാഖസന്ധ്യ’ എന്ന പരിപാടിക്കിടെ അസീര്‍ നടത്തിയ വയലിന് പെര്‍ഫോമന്‍സിന് ശേഷം വിശിഷ്ട വ്യക്തിത്വങ്ങള്‍ അടങ്ങിയ സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അദ്ദേഹത്തെ ആദരിച്ചത് ഈ കലാകാരന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.
ഒരിക്കലും കലാപാരമ്പര്യം കൊണ്ട് സമ്പന്നമായ ചുറ്റുപാടില്‍ നിന്നുള്ള വരവായിരുന്നില്ല അസീറിന്റേത്. ഉമ്മ റഷീദ അല്പസ്വല്പം പാടുമെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അസീറിന്റെ വഴിയില്‍ മുന്നേനടന്ന് വഴികാട്ടിയവര്‍ ആരുമില്ലായിരുന്നു. ഇല്ലായ്മകളുടെ ഇന്നലെകളെ കഠിനാധ്വാനം കൊണ്ട്, നിരന്തരമായ തപസ്യ കൊണ്ട് മറികടന്ന് കൊണ്ടുള്ള വരവായിരുന്നു ഈ മിടുക്കന്റേത്. ആ പ്രയത്നങ്ങളൊന്നും വെറുതെ പാഴായിയില്ല എന്ന് നമ്മെ മനസ്സിലാക്കി തരുന്നുണ്ട് അസീറിന് കിട്ടുന്ന വേദികളും അംഗീകാരങ്ങളും. കല ഒരു ഉപാസനയാകുന്നിടത്ത് അംഗീകാരങ്ങള്‍ കലാകാരനെ പിന്തുടരും എന്നാണ്. ഈയടുത്ത ദിവസമാണ് ദുബായില്‍ വെച്ച് മികച്ച കലാകാരനുള്ള ‘ബെസ്ററ് പെര്‍ഫോര്‍മര്‍’ പുരസ്കാരം, എണ്ണം പറഞ്ഞ നിരവധി പ്രതിഭകളുടെ സാന്നിധ്യത്തില്‍ ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ നഹ്യാന്റെ കൊട്ടാര കാര്യദര്‍ശിയും റീജന്‍സി ഗ്രൂപ് ചെയര്‍മാനുമായ ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന് ഈ മിടുക്കന് സമ്മാനിച്ചത്. യു എ ഇ യിലെ വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, കല, സാഹിത്യ, സാമൂഹിക മേഖലകളില്‍ തനത് വ്യക്തിത്വം പ്രകടമാക്കിയ അതിശക്തരായ നൂറ് മലയാളികളെ ആദരിക്കുന്ന അതേ വേദിയില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ഗസല്‍ വിദഗ്ദന് ഉമ്പായിയോടൊപ്പം പെര്‍ഫോം ചെയ്യാനുള്ള അവസരവും അന്ന് അസീറിന് ലഭിച്ചു.
കര്‍ണാടക സംഗീതത്തിന്റെ താളാത്മകതയും, വെസ്റ്റേണ്‍ സംഗീതത്തിന്റെ ചടുലതയും, മാപ്പിളപ്പാട്ടുകളുടെ മൊഞ്ചുമൊക്കെ ഒരേ രീതിയില്‍ അസീറിന്റെ വയലിന് നന്നായി വഴങ്ങുന്നു എന്നത് അദ്ദേഹത്തിന്റെയൊരു സ്പെഷ്യാലിറ്റിയാണ്. ഒരു വയലിന് സ്വന്തമാക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി വിവാഹ സല്‍ക്കാരങ്ങളിലും നാട്ടിന്‍പുറത്തെ കലാപരിപാടികളും ഓടിനടന്നിരുന്ന പോയകാലം ഈ ചെറുപ്പക്കാരന്റെ ഇന്നലെകളിലുമുണ്ടായിരുന്നു. പോകുന്ന വേദികളില്‍ ആസ്വദിച്ചു വായിക്കുന്ന അസീറിന്റെ രീതി പക്ഷേ ഒരുപാട് ബന്ധങ്ങളും അദ്ദേഹത്തിനുണ്ടാക്കി കൊടുത്തു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രക്ക് ആ ബന്ധങ്ങള്‍ നിദാനമായി. ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലേറെ വേദികളില്‍ ആ വയലിനില്‍ വിസ്മയം തീര്‍ക്കാന്‍ അസീറിന് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകരായ ഗോപി സുന്ദര്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരുടെയൊക്കെ സംഗീത പരിപാടികളില്‍ ഇപ്പോള്‍ അസീര്‍ ഒരു സ്ഥിര സാന്നിധ്യമാണ്. ഇന്ന് ഗള്‍ഫ് വേദികളിലും ആ പ്രതിഭയുടെ മിന്നലാട്ടം സ്ഥിരമായി ആസ്വദിക്കാനുള്ള ഭാഗ്യം പ്രവാസി മലയാളികള്‍ക്ക് ഈയ്യിടെയായി ലഭിക്കുന്നുണ്ട്.
വയലിന് ജീവതാളമായെടുത്ത ഈ കലാകാരന്റെ ഹൃദയ താളത്തിനൊപ്പം മതിമറന്ന് ആസ്വദിക്കുന്നവരുടെ എണ്ണം ഇന്ന് ഏറിവരികയാണ്. യുട്യൂബിലും അസീറിന്റെ പ്രകടനങ്ങള്‍ക്ക് ആസ്വാദകരേറി വരികയാണ്. ഒരു കാര്യം ഉറപ്പാണ്, സംഗീത ലോകത്തെ നാളെകളില്‍ നിശ്ചയം ഈ ചെറുപ്പക്കാരന് ഉയരങ്ങളിലൊരിടമുണ്ട്. അത്രയും തെളിഞ്ഞ ടാലെന്റ്റ് കൈമുതലായുള്ള ഒരാളെ ആര്‍ക്കാണ് അവഗണിക്കാനാവുക, ആര്‍ക്കാണ് തടുത്ത് നിര്‍ത്താനാവുക. അസീര്‍ ഇനിയുമെത്ര വഴികള്‍, എത്ര ദൂരം താണ്ടാനിരിക്കുന്നു. നമുക്ക് കണ്ണയച്ച് കാത്തിരിക്കാം. കൈനിറയെ അവസരങ്ങള്‍ വന്ന് ചേരുമ്പോഴും വിനയം നിറയുന്ന ചിരിയോടെ, കണ്ണുകള്‍ മേലോട്ടയച്ച് അസീര്‍ പറയും ‘എല്ലാം പടച്ചവന്റെ അനുഗ്രഹം, ഉമ്മയുടെ പ്രാര്‍ത്ഥന’. !
യു.കെ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. ടെല്‍ഫോര്‍ഡില്‍ താമസിച്ചിരുന്ന മലയാളി നഴ്സ് ഉഷാ മേനോന് (53) ആണ് കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരിക്കെ മരണമടഞ്ഞത്.
ടെല്‍ഫോര്‍ഡിലെ പ്രിന്‍സസ് റോയല്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഉഷ കഴിഞ്ഞ ആറു വര്‍ഷത്തോളമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
നാട്ടില്‍ കൂത്താട്ടുകുളം സ്വദേശിനിയായ ഉഷാ മേനോന് യു.കെയിലും നാട്ടിലുമായി മാറി മാറി ചികിത്സതേടി വരുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് അസുഖം കലശലായതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ടെല്‍ഫോര്‍ഡിലെ സതേണ്‍ ഹോസ്പൈസ് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് ജീവന് നഷ്ടമാവുകയുമായിരുന്നു.
സംസ്കാരം യു.കെയില്‍ തന്നെ നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ സജിയാണ് ഭര്‍ത്താവ്. എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി മകള്‍.
പാല: ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികനും പാല സ്വദേശിയുമായ ഫാ.ടോം ഉഴുന്നാലിൻെറ ജൻമസ്ഥലമായ രാമപുരത്ത് മുൻ എം.പിയും ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാനുമായ ഫ്രാൻസിസ് ജോർജിൻെറ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടന്നു. അച്ഛൻറെ മോചനം വൈകുന്നതിൽ എല്ലാവരും കടുത്ത ആശങ്കയിലാണെന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനകളിൽ അച്ഛനെ ഓർക്കണമെന്നും, വഴികൾ എല്ലാം തുറന്ന് സാധ്യമായതെല്ലാം ചെയ്യാൻ അദ്ദേഹം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
കേന്ദ്രസർക്കാർ ഈ അവസരത്തിൽ ഉണർന്ന് പ്രവർത്തിച്ചു ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിക്കണമെന്ന് ഉപവാസ സമരം ഉൽഘാടനം ചെയ്ത ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു. ഇമാം നദിർ മൗലവി മുഖ്യപ്രഭാക്ഷണം നടത്തി. ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കേണ്ടത് ഒരു രാജ്യo ഭരിക്കുന്ന സർക്കാരിന്റെ കടമ്മയാണെന്ന് സമാപന സമ്മേളനം ഉൽഘാടനം ചെയ്ത മുൻ ഗവർണർ എം എം ജേക്കബ് ചൂണ്ടിക്കാട്ടി.
ഇൻഫാം ദേശീയ സെക്രട്ടറി ഷെവലിയാർ വി സി സെബാസ്റ്റ്യൻ, പി.സി. ജോസഫ് എക്സ് എം ൽ എ, മാത്യു സ്റ്റീഫൻ എക്സ് എം ൽ എ, എം പി പൊളി, അഡ്വ എ ജെ ജോസഫ്, ജോസ് വള്ളമറ്റo, റവ ഡോ ജോർജ് പരിയാത്ത, ഫാ ജൊസഫ് മുണ്ടക്കൽ, ഫാ ബേബി മങ്ങാട്ട്, മാത്യൂസ് ജോർജ്, അഡ്വ ഫ്രാൻസിസ് തോമസ്, ഏലിയാസ് സഖറിയ, ജോസ് പാറേക്കാട്ട്, അഡ്വ മൈക്കിൾ ജെയിംസ്, ആൻറ്ണി ആലഞ്ചേരി, നോബിൾ ജോസഫ്, ജോർജ് അഗസ്റ്റ്യൻ, അഡ്വ ഷൈസൺ പി മങ്ങുഴ, ബേബി പതിപ്പള്ളി. തോമസ് കുന്നപ്പിളി, വിനു ജോബ്, ബാബു മുകല, അഡ്വ കെ എം ജോർജ്, മജേഷ് കൊച്ചുമലയിൽ, കെ ൽ ബിജു നീണ്ടുർ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക സഭയുടെ ആരാധനാലയങ്ങളില്‍ വിവാഹിതരായ പുരുഷന്മാരെയും പുരോഹിതന്മാരാക്കുന്നത് ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ ദിനപത്രമായ ഡൈ സെയ്റ്റിന് നല്കിയ അഭിമുഖത്തിലാണ്, മാര്‍പാപ്പ വിപ്ലവകരമായ ഈ തീരുമാനം പറഞ്ഞത്.
വൈദികരുടെ കുറവ് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യം പരിഗണിക്കുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ എണ്ണം വര്‍ധിക്കുന്നത് വഴി ലോകമെങ്ങും ക്രിസ്തുമതത്തിന്റെ പ്രചാരണം ശക്തമാക്കാന്‍ കഴിയുമെന്നും മാര്‍പാപ്പ വിലയിരുത്തുന്നു.അതേസമയം, ഇപ്പോള്‍ പുരോഹിതരായിരിക്കുന്നവര്‍ക്ക് വിവാഹം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ല. നിലവില്‍ കത്തോലിക്കാ സഭയില്‍ വിവാഹിതര്‍ക്ക് പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകള്‍ നടത്താം.വൈദീകരുടെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമത്തിലും ചില ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന സൂചനയും മാര്‍പാപ്പ നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
ഇറോം ശര്‍മിളയ്ക്ക് വെറും 90 വോട്ടോ ??? എവിടെയൊ എന്തൊക്കെയോ ചീഞ്ഞു നാറുന്നുവോ ??? ഇലക്ട്രോണിക് പെട്ടി എന്ന ജനാധിപത്യപെട്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ ?? സ്വന്തം ജനതയ്ക്ക് വേണ്ടി, പട്ടാളത്തിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ ഒരു ജന്മത്തിന്റെ യൌവനം മുഴുവന്‍ ഹോമിച്ചു പോരാടിയ ഇറോം ശര്‍മ്മിളയ്ക്ക് നൂറു വോട്ട് തികച്ചു നല്കാത്തവരണോ ഭാരതീയര്‍ ?.നോട്ടയ്ക്ക് പോലും 143 പേര് വോട്ട് കിട്ടിയിട്ടുണ്ട്. ജനാധിപത്യപ്പെട്ടില് വ്യക്തമായ കൈകടത്തല്‍ നടന്നതായി ആരോപണങ്ങള്‍ ഉയരുന്നു. പേപ്പർ ബാലറ്റ് പുനഃസ്ഥാപിക്കണ്ട സമയം അതിക്രമിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ വിശ്വാസ യോഗ്യം അല്ലാതായി മാറുന്നു.
ഉത്തർ പ്രദേശിൽ വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയാണ് ബി.ജെ.പി വൻ വിജയം കൊയ്തതെന്ന് ബി.എസ്.പി നേതാവ് മായാവതി ആവര്‍ത്തിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും മായാവതി പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി വിജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു തന്നെയല്ലേ ?. ചില വോട്ടിങ് മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നത് എന്നും പുറത്ത് വരുന്നു.
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന് ബി.ജെ.പിയുടെതല്ലാത്ത മറ്റ് വോട്ടുകള്‍ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവുകയോ ചെയ്യുന്നുണ്ടെന്ന് മായാവതി ആരോപിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മായാവതി പറഞ്ഞു.